Posts

Showing posts from September 21, 2022

പണം തട്ടിപ്പ് : തിരുവല്ലായിൽ യുവതിയെ അറസ്റ്റ് ചെയ്തു.

തിരുവല്ല: സ്വന്തമായി നടത്തുന്ന ചിട്ടിയിൽകൂടുതൽ സാമ്പത്തിക ലാഭമുണ്ടാക്കാമെന്ന്പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന പുത്തൂർപ്പള്ളികുളത്തുമ്മാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ ആഷ്ന(36)യെയാണ് തിരുവല്ല പോലീസ്  അറസ്റ്റ് ചെയ്തത്. കാവുംഭാഗം അഞ്ചൽക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയിൽ വീട്ടിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ ലോലിത (52) യുടെ പരാതി പ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. പ്രതി നടത്തിവന്ന ചിട്ടിയിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന്  വാക്കു കൊടുത്ത ശേഷം പല തവണയായിലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി.

നിരണം തോട്ടടി പാലത്തിൻ്റെ കൈവരികൾ പുന:സ്ഥാപിച്ചു.

Image
 തിരുവല്ല : പൊതുജനങ്ങളുടെ പരാതിക്ക് പരിഹാരമായി. അപകടാവസ്ഥയിൽ നിലനിന്ന തോട്ടടി പാലത്തിന്റെ കൈവിരികൾ പുനസ്ഥാപിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന തലവടി തോട്ടടി പാലത്തിന്റെ കൈവിരികളാണ് പുനസ്ഥാപിച്ചത്. അരീത്തോടിന് കുറുകെ പണിത അംബുലൻസ് പാലത്തിന്റെ കൈവിരികൾ മൂന്ന് വർഷങ്ങളായി തകർന്ന് കിടക്കുകയായിരുന്നു. കൈവിരിയുടെ അഭാവത്തിൽ ഓട്ടോയും ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും നദിയിൽ വീഴുന്നത് പതിവായിരുന്നു. പാലത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് തോട്ടടി പാലം സമ്പാദക സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, പ്രസിഡൻ്റ് റോബി തോമസ്, ജനറൽ കൺവീനർ അജോയ് കെ. വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ മുൻ ഭരണ സമിതിക്ക് നിവേദനം നൽകിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നിരണം ഗ്രാമപഞ്ചായത്തിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും മുൻഭരണ സമിതി അനുവദിച്ച തുകയാണ് കൈവരികൾ നിർമ്മിക്കാൻ ചിലവഴിച്ചതെന്ന് വാർഡ് അംഗം ജോളി ജോർജ്ജ് അറിയിച്ചു.     ഇരുകരകളിലും പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതിയുള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ പിന്നിട്ടു. കൈവിരികൾ പുനസ്ഥാപിച്ചെങ്കിലു...

ഇന്നത്തെ എല്ലാ വാർത്തകളും വായിക്കാം.

◾   കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ അടച്ച അഭിഭാഷകന്റെ വീഡിയോ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്തതാണെന്ന്   സംശയം.അദ്ദേഹത്തിൻറെ ചലനങ്ങളെ വീഡിയോയിൽ വേഗത്തിൽ ഓടിച്ചാണ് കാണിക്കുന്നത് .ഒരു അഭിഭാഷകനെ ലോക്കപ്പിൽ അടച്ചപ്പോൾ ഉണ്ടായ മാനസിക സംഘർഷത്തിന്റ വീഡിയോ എടുത്ത് പ്രദർശിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി എസ് എച്ച് അടക്കം നാലു പേരെ  ഇതി ന്റെ പേരിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ◾  കെഎസ്ആർടിസിയെ 4 സ്വതന്ത്ര സ്ഥാപനമായി വിഭജിക്കാൻ ഗതാഗതവകുപ്പിന്റെ തീരുമാനം. കൂടുതൽ വരുമാനത്തിനും കൂടുതൽ ബസ് സർവീസുകൾ നടത്തുന്നതിനും വേണ്ടിയാണിത്.  വിവിധ ജില്ലകളിലെ സർവീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്വതന്ത്ര സ്ഥാപനം രൂപീകരിക്കും. നാലാമത്തേതും ദീർഘദൂര സർവീസുകൾക്കു വേണ്ടി തിരുവനന്തപുരത്ത് ആയിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നൽകും. ജീവനക്കാരെ പുനർവിന്യസിക്കും. സ്വതന്ത്ര സ്ഥാപനം കോർപറേഷൻ ആയിരിക്കണോ കമ്പനിയായിരിക്കണോ എന്നതുൾപ്പെടെ പഠിച്ച് റിപ്പോർട്ട് നൽകാൻ ആസൂത്രണ ബോർഡ് അംഗം വി.നമശിവായത്തെ സർക്കാർ ചുമതലപ്പെ...

ഇന്ന് ലോകസമാധാന ദിനം: പരസ്പരം സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനം: ഡോ.ജോൺസൺ വി. ഇടിക്കുള

ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുന്നുണ്ട്. 1981ൽ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാൻ ആരംഭിച്ചത്.ലോക സമാധാന ദിനം. യുദ്ധങ്ങളും വെല്ലുവിളികളും, ഈ കാലഘട്ടത്തിലും രാജ്യങ്ങളെ തമ്മില്‍ അകറ്റുകയാണ്. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട ഐക്യരാഷ്ട്രസഭയുടെ പരമലക്ഷ്യം, ലോകസമാധാനത്തിന് വേണ്ടിയാണ്. രാജ്യങ്ങള്‍ അതിര്‍ത്തിക്കുള്ളിലേക്ക് ചുരുങ്ങുമ്പോഴും വേലികള്‍ വലിച്ചെറിഞ്ഞ് സമാധാനം സൃഷ്ടിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. ”സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ ”എന്ന് യേശുക്രിസ്തു പഠിപ്പിക്കുന്നു.പരസ്പരം സമ്മാനിക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം സമാധാനം. സമാധാന ദിനാചരണത്തിൻ്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഇന്ന് സമാധാന ബെൽ മുഴങ്ങും.’സമാധാനം നീണാൾ വാഴട്ടെ’യെന്ന് വശത്തുള്ളിൽ എഴുതി ചേർത്ത ആ ബെൽ എല്ലാം ഭൂഖണ്ഡങ്ങളിലെയും കുട്ടികൾ സമ്മാനിച്ച നാണയ തുട്ടുകൾ കൊണ്ട് നിർമ്മിച്ചതാണ്. സമാധാനസ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഐക്യരാഷ്ട്ര...

അഭിഭാഷകരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.പോലീസുകാരെ സൂക്ഷിച്ചോ!

കൊല്ലത്ത് അഭിഭാഷകനെ മർദ്ദിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു.അഭിഭാഷകരുടെ സമരത്തിന് ഉണ്ടായ വിജയമാണിത്.ഒരു അഭിഭാഷകനെ വിലങ്ങുവെച്ച് മർദ്ദിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയില്ല.അപ്പോൾ സാധാരണക്കാരോട് ഇവരുടെ പെരുമാറ്റം എങ്ങനെയായിരിക്കും.ഇതിന് ശക്തമായ തിരിച്ചടിയാണ് ഈ സസ്പെൻഷനിലൂടെ പോലീസുകാർക്ക് കിട്ടിയത്. ഇതിനിടെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ അടച്ച അഭിഭാഷകന്റെ വീഡിയോ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്തതാണെന്ന്   സംശയം.അദ്ദേഹത്തിന്റെ ചലനങ്ങളെ വീഡിയോയിൽ വേഗത്തിൽ ഓടിച്ചാണ് കാണിക്കുന്നത് .ഒരു അഭിഭാഷകനെ ലോക്കപ്പിൽ അടച്ചപ്പോൾ ഉണ്ടായ മാനസിക സംഘർഷത്തിന്റ വീഡിയോ എടുത്ത് പ്രദർശിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.  കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഓച്ചിറ എൻ അനിൽകുമാറിന്റെ പ്രസ്താവന താഴെ കൊടുക്കുന്നു. "പ്രിയ അഭിഭാഷക സുഹൃത്തുക്കളെ, കൊല്ലം ബാറിലെ അഭിഭാഷകനായ പനമ്പിൽ.എസ്.ജയകുമാറിനെ ക്രൂരമായി മർദ്ധിച്ച കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. ഗോപകുമാർ ഉൾപ്പടെ നാലുപോലീസുകാരെ സസ്പെന്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസമായി കൊല്ലത്തെ അഭിഭാഷകരോടൊപ്പം ചേർന്ന് നിന്...