ഇന്നത്തെ പ്രധാന വാർത്തകൾ കാണാം.
ദൃശ്യം മോഡൽ കൊലപാതക കേസിലെ പ്രതികളെ തിരുവല്ലായിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ◾തിരുവല്ല:ചങ്ങനാശ്ശേരിയിൽ രണ്ടാഴ്ച മുമ്പ് നടന്ന ദൃശ്യം മോഡൽ കൊലപാതക കേസിലെ പ്രതികളെ കാവുംഭാഗത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴ സ്വദേശി ഇന്ദുമോനെ കൊലപ്പെടുത്തി വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട മുത്തുകുമാറിന്റെ സഹായികളും കേസിലെ രണ്ടും മൂന്നും പ്രതികളുമായ കോട്ടയം മാങ്ങാനം സ്വദേശികളായ വിപിൻ, ബിനോയ് എന്നിവരെയാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ ചങ്ങനാശേരി പോലീസ് കാവുംഭാഗത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലചെയ്യപ്പെട്ട ഇന്ദുമോന്റെ മൊബൈൽ ഫോൺ കാവുംഭാഗം അമ്പിളി പാലത്തിൽ നിന്നും തോട്ടിലേക്ക് എറിഞ്ഞതായി പ്രതികൾ പോലീസിൽ മൊഴി നൽകിയിരുന്നു. ഈ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായാണ് പ്രതികളെ കാവുംഭാഗത്ത് എത്തിച്ചത്. രണ്ടുമണിക്കൂറോളം നേരം തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായില്ല. തുടർന്ന് പ്രതികളുമായി പോലീസ് മടങ്ങി. നരബലിക്ക് ഇരയായവരുടെ മാംസം കറി വെച്ച് കഴിച്ചെന്ന് വെളിപ്പെടുത്തൽ ◾നരബലിക്ക് ഇരയായവരുടെ മാംസം കറിവച്ചു കഴിച്ചെന്ന് നരാധമരുടെ വെളിപ്പെടുത്തല്‍. സിദ്ധന്‍ ചമഞ്ഞെത്തിയ മുഹമ്മദ് ഷാഫ...