ലോകകപ്പ് ട്രോഫിയുടെ കഥ

|തിരുവല്ല വാർത്തകൾ| ഡോ.റജിനോൾഡ് വർഗീസ് ( പത്തനംതിട്ട ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ) 2022 ഡിസംബർ 18. ലോകം കാത്തിരിക്കുന്ന സുവർണ ദിനം. 18 കാരറ്റ് സ്വർണത്തിൽ തീർത്ത 36.5 സെന്റിമീറ്റർ ഉയരവും 13 സെന്റിമീറ്റർ ചുവടു വ്യാസവും 6 . 175 കിലോഗ്രാം തൂക്കവുമുള്ള സ്വർണ കപ്പ് ആരുടെ കൈകളിലേക്കെന്ന് ലോകം ഉറ്റുനോക്കുന്നു. ആവേശം വാനോളം ഉയരുന്ന ഈ കപ്പിന് ഒരു കഥ പറയാനുണ്ട്. 1930. ആദ്യ ലോകകപ്പ് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ . വിജയിച്ച ഉറുഗ്വേടീമിന് ട്രോഫി നൽകി. ആ ട്രോഫി യുടെ പേര് " വിക്ടറി " എന്നായിരുന്നു. ആദ്യ വർഷങ്ങളിൽ " കപ്പ് ഡ്യൂ മൊണ്ടീ " എന്നാണ് അറിയപ്പെട്ടിരുന്നത്.1946 ൽ അന്നത്തെ ഫിഫ പ്രസിഡന്റ് ജൂൾസ് റിമറ്റിന്റെ പേരിലാക്കി. 1921 മുതൽ 1954 വരെ ജൂൾസ് റിമറ്റ് ആയിരുന്നു ഫിഫ പ്രസിഡന്റ്.തുടർന്നുള്ള ലോക കപ്പുകളിൽ വിജയികൾക്ക് നൽകിയത് "ജൂൾസ് റിമറ്റ് " കപ്പായിരുന്നു. സ്റ്റെർലിങ് സിൽവറിലും ലാപിസ് ലസൂലിയിലും നിർമിച്ച സ്വർണം പൊതിഞ്ഞ്, വിജയത്തിന്റെ ഗ്രീക്ക് ദേവതയായ " നൈക്കിനെ " ചിത്രീകരിച്ചിരുന്നതായിരുന്നു ജൂൾസ് റിമറ്റ് ട്രോഫി...