Posts

Showing posts from October 16, 2022

ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

Image
| KURIAKOSE NIRANAM | പുളിക്കീഴ് ബ്ലോക്കിലെ കൊമ്പങ്കേരി ഡിവിഷനിൽ സ്ഥാനാർത്ഥികളെക്കുറിച്ച് ഏറെക്കുറെ തീരുമാനമായി. ◾യുഡിഎഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ പ്രാവശ്യം മത്സരിച്ച വികെ മധുവും എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎം നിരണം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ അനീഷ് ഭാസ്കരനും മത്സരിക്കും.ഈ ഡിവിഷനിലെ മെമ്പർ ആയിരുന്ന എം ജെ അച്ചൻ കുഞ്ഞിൻറെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.നവംബർ 9നാണ് തെരഞ്ഞെടുപ്പ്. രഹസ്യ ബാലറ്റ് ആയതിനാൽ ശശി തരൂർ അട്ടിമറി വിജയം നേടുമെന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ സർവ്വേ റിപ്പോർട്ട് . ശശി തരൂർ പ്രസിഡണ്ടായാൽ ഭയപ്പെട്ട് കേരളത്തിലെ സീനിയർ നേതാക്കൾ. ◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ശശി തരൂരിന്റെയും പ്രചാരണം ഇന്നവസാനിക്കും. 22 വര്‍ഷങ്ങള്‍ക്കിപ്പുറം തെരഞ്ഞെടുപ്പ് . ഗാന്ധി കുടുംബത്തിന് പുറത്തേക്ക് അധികാര മാറ്റം. രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലാണ് മത്സരം .വിശ്വസ്തനായ അശോക് ഗെലോട്ടിനെ ഹൈക്കമാന്‍ഡ് മത്സരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രാജസ്ഥാന്‍ വിട്ട് വരാന്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ വിശ...

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥിയാകാൻ ആളെ കിട്ടാതെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും മാണി ഗ്രൂപ്പ് നെട്ടോട്ടത്തിൽ.

തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ്   പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും ആളെ തപ്പി ഓട്ടത്തിലാണ്. ആളില്ലാത്ത ഈ രണ്ടു പാർട്ടിയിലും പുരുഷ നേതാക്കന്മാർ ഇഷ്ടം പോലെയുണ്ട്,മത്സരിക്കാൻ ആണെങ്കിൽ പുരുഷ നേതാക്കന്മാരുടെ തള്ളിക്കയറ്റമാണ്. എന്നാൽ സ്ത്രീ നേതാക്കന്മാർ ഇല്ലാത്തതാണ് ആളെ തപ്പി ഓടുവാൻ കാരണം. ഇന്ന് പള്ളികൾ കേന്ദ്രീകരിച്ച് രണ്ടു കൂട്ടരും ആളെ തപ്പി ഇറങ്ങിയിട്ടുണ്ടെന്നാണ് പിന്നാമ്പുറ ഭാഷ്യം.മാത്രമല്ല ഒരു 20 ലക്ഷം രൂപയെങ്കിലും ഇലക്ഷന് ചെലവ് വരാൻ സാധ്യതയുണ്ട്. ഇത്രയും മത്സരിക്കുന്നവരുടെ തലയിൽ ആവുകയും ചെയ്യും. സി പി എമ്മിനായിരുന്നു സീറ്റ് എങ്കിൽ മത്സരിക്കാൻ ധാരാളം പരിചയ സമ്പന്നരായ വനിതകൾ ഉണ്ടായിരുന്നു. ലതാ പ്രസാദിനെ മത്സരിപ്പിക്കുവാൻ സി പി എം നേ തൃത്വം പരിശ്രമിച്ചതാണ്.അങ്ങനെയെങ്കിൽ സീറ്റ് മാണി ഗ്രൂപ്പിൽ നിന്ന് പാർട്ടി ഏറ്റെടുക്കുമായിരുന്നു.എന്നാൽ ലതാ പ്രസാദ് സമ്മതം നൽകാത്തതിനാൽ ആ നിർദ്ദേശം ഉപേക്ഷിക്കുകയായിരുന്നു. സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിൽ ഇലക്ഷൻ ചെലവിനും അവർക്ക് പ്രശ്നമില്ലായിരുന്നു. കഴിഞ്ഞതവണയും രണ്ട് പാർട്ടികളും ആളില്ലാതെ ഓട്ടത്തിലായിര...