വാർത്തകൾ ഒറ്റ നോട്ടത്തിൽ.

|JACOB CHERIAN| ◾പോലീസിലെ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും എതിരേ നടപടി ആരംഭിച്ചെങ്കിലും അധോലോക ബന്ധമുള്ള ഐപിഎസുകാര്‍ക്കെതിരേ അന്വേഷണമോ നടപടിയോ ഇല്ല. പോലീസ് സേനയില്‍നിന്നുതന്നെ ഇതിനെതിരേ എതിര്‍പ്പുയര്‍ന്നു. കസ്റ്റഡി മരണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ബന്ധമുള്ള ഐപിഎസ് ഓഫീസര്‍മാരുണ്ട്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എസ്പി റാങ്കുവരെയുള്ളവരെക്കുറിച്ചു വിവരം ശേഖരിക്കണമെന്നാണ് ഡിജിപി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണു നടപടികള്‍ പുരോഗമിക്കുന്നത്. നടപടികള്‍ താഴെതട്ടില്‍ മാത്രം ഒതുക്കിയെന്നാണ് ആരോപണം. ◾ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമ ഭേദഗതി വേണമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. എന്നാല്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പ്രക്ഷോഭം നടത്തുന്ന മലയോര ജനത വസ്തുതകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ◾പാലക്കാട് ധോണിയില്‍ മാസങ്ങളായി വന്‍ നാശമുണ്ടാക്കിയ ഒറ്റയാന്‍ പിടി സെവനെ (ടസ്‌കര്‍ ഏഴാമന്‍) മയക്കുവെടിവച്ചു ധോണിയിലെത്തിച്ച് കൂട്ടിലാക്കി. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത...