മാന്നാർ വള്ളംകളിയിൽ പോലീസിന് നേരെ ആദ്യം പ്രകോപനം കാണിച്ചത് വീയപുരം വോട്ട് ക്ലബിനു വേണ്ടി കളിച്ച പുന്നമട ടീം അംഗങ്ങൾ ആണെന്ന് കാണികൾ.
മാന്നാർ : മാന്നാർ മത്സര വള്ളംകളിയിൽ നിരണം ചുണ്ടൻ തുഴഞ്ഞ പോലീസ് ക്ലബ്ബും ചെറുതന ചുണ്ടനിൽ വീയപുരം ബോട്ട് ക്ലബിനു വേണ്ടി തുഴഞ്ഞ പുന്നമട ടീം അംഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ട്രാക്കിന്റെ പേരിൽ ചെറുതന ചുണ്ടൻ തുഴഞ്ഞവർ പ്രശ്നമുണ്ടാക്കിയെന്ന് കാണികൾ പറയുന്നു. ട്രാക്കിന്റെ നറുക്കെടുപ്പ് നടത്തിയപ്പോൾ ചെറുതന ചുണ്ടന് ലഭിച്ചത് രണ്ടാം ട്രാക്കായിരുന്നു.എന്നാൽ തുടക്കം മുതൽ തന്നെ അവർ മൂന്നാം ട്രാക്കിലൂടെയാണ് വെള്ളം തുഴയുവാൻ ശ്രമിച്ചത് എന്ന് വീഡിയോ തെ ളിവായി നൽകി കാണികൾ പറയുന്നു. തർക്കം മൂലം തുടക്കത്തിൽ തന്നെ നാല് തവണ വള്ളങ്ങൾ പിന്നോട്ട് പിടിച്ച്, സ്റ്റാർട്ട് ചെയ്യേണ്ടി വന്നിരുന്നു. പക്ഷെ ആദ്യത്തെ മൂന്ന് തവണയും ചെറുതന ചുണ്ടൻ മൂന്നാം ട്രാക്കിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ജലോത്സവ സമിതി ഭാരവാഹികൾ നേരിട്ട് പലയാവർത്തി രണ്ടാം ട്രാക്കിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടും, അവർ പിന്മാറാൻ തയ്യാറായില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും, വളരെ ശ്രമപ്പെട്ടാണ് ചെറുതന ചുണ്ടനെ രണ്ടാം ട്രാക്കിൽ മത്സരത്തിനു എത്തിച്ചത്. എന്നാൽ ഫൈനൽ മത്സരം ആരംഭിച്ചപ്പോൾ...