ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN| എഴുപത്തി നാലാമത് റിപ്പബ്ളിക് ദിനം പത്തനംതിട്ടയിൽ വിപുലമായി ആഘോഷിക്കും. ◾ കോവിഡിന് മുമ്പ് നടന്നുവന്ന രീതിയിലുള്ള ആഘോഷ പരിപാടികൾക്കാണ് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനമെടുത്തിട്ടുള്ളത്.ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയാവും ഇക്കുറി ദിപ്പബ്ളിക് ദിനാഘോഷ പരിപാടികൾ നടക്കുക. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് യോഗ നിർദ്ദേശം. പത്തനംതിട്ട എ.ആർ ക്യാമ്പ് അസി.കമാൻഡന്റ് എം.സി.ചന്ദ്രശേഖരൻ സെറിമോണിയൽ പരേഡിന്റെ ചുമതല വഹിക്കും. ഇന്ന് വൈകിട്ട് 3ന് പരേഡ് പരിശീലനം അവസാനിക്കും. നാളെ രാവിലെ 7 ന് ഫൈനൽ പരേഡ് റിഹേഴ്സലും ജില്ലാ സ്‌റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്നു. പോലീസ് സേന (3), സ്റ്റുഡൻസ് പോലീസ് കേഡറ്റ് (7), സ്കൗട്ട് വിഭാഗം (4), ഗൈഡ്സ് (6), ജൂനിയർ റെഡ്ക്രോസ് (5), എൻ.സി.സി (1), ഫോറസ്റ്റ് (1), ഫയർഫോഴ്സ് (2), എക്സൈസ് (1), ബാൻഡ്സെറ്റ് (2) എന്നിങ്ങനെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരത്താനാണ് യോഗത്തിൽ ധാരണയായിട്ടുള്ളത്. സാംസ്കാരിക പരിപാടി, ബാൻഡ്,ദേശഭക്തിഗാനം എന്നിവയുടെ ഏകോപനം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്...