Posts

Showing posts from October 3, 2022

നിരണം വിജ്ഞാൻ വികാസ് ഗ്രന്ഥാലയ്ത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മരണയും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി..

Image
നിരണം വിജ്ഞാൻ വികാസ് ഗ്രന്ഥാലയ്ത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മരണയും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. സെന്റ് തോമസ്‌ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വികാരി ഫാ. വില്യംസ് സി ബി ഉദ്ഘാടനം നിർവഹിച്ചു.  വിജ്ഞാൻ വികാസ് ഗ്രന്ഥാല വൈസ് പ്രസിഡന്റ് ബെറ്റി ജോൺ അദ്ധ്യക്ഷത വഹിച്ചു. ബിലീവേഴ്സ്  ഈസ്റ്റേൺ ചർച്ച് പാഴസനേജ് അങ്കണത്തിൽ നടന്ന പ്രോഗ്രാമിൽ  ഷേബ വില്യംസ് (msc ഡെയിറ്റിഷൻ ) ലഹിരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഗ്രന്ഥാല സെക്രട്ടറി എബ്രഹാം തോമസ്, താലുക്ക് ലൈബ്രറി അംഗം സൈമൺ മാത്യൂ, ഡാനിയേൽ ചാക്കോ, അജിത കുമാരി, ആശ, എം ആർ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം.

Image
മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യയാത്രയിൽ കാൽനടയായി ഒപ്പം, ഒടുവിൽ തോളിലേറ്റി;അവസാനം വിങ്ങിപ്പൊട്ടി.പയ്യമ്പലത്ത് വികാരപരമായ നിമിഷങ്ങൾ. കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലം ബീച്ചിൽ അന്ത്യവിശ്രമം. പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങിയാണ് സിപിഎമ്മിലെ സമുന്നതനായ നേതാവ് ജീവിതയാത്ര അവസാനിപ്പിച്ച് മടങ്ങിയത്. പാർട്ടിയിലെ ഏറ്റവും കരുത്തനും അക്ഷോഭ്യനെന്നും അറിയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വരെ വിങ്ങിപ്പോട്ടിയതടക്കമുള്ള വികാരനിർഭരമായ കാഴ്ചകളാണ് പയ്യാമ്പലത്ത് നിന്നുണ്ടായത്. കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് തലശ്ശേരി ടൗൺ ഹാളിലെത്തിച്ചപ്പോൾ മുതൽ മുഖ്യമന്ത്രി പിണറായിയെ ഏവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇത്രയേറെ ദുഃഖഭരിതമായി ഇതിന് മുമ്പ് അദ്ദേഹത്തെ ആരും കണ്ടിട്ടുണ്ടായിരുന്നില്ല. തുടർച്ചയായ ഏഴ് മണിക്കൂർ നേരമാണ് ഞായറാഴ്ച തലശ്ശേരി ടൗൺ ഹാളിൽ മൃതദേഹത്തിനൊപ്പം കനത്തുവിങ്ങിയ മുഖവുമായി മുഖ്യമന്ത്രി ഇരുന്നത്. കണ്ണൂർ അഴിക്കോടൻ മന്ദിരത്തിൽ നിന്നും കോടിയേരിയുടെ മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയപ്പോൾ തന്റെ ആരോഗ്യസ്ഥിതിയൊക്കെ അവഗണിച്ച് കാൽനടയായാണ് മുഖ്യമന്ത്രി വിലാപയാത്രയെ അനുഗമിച്ചത്. മൂന്ന് കിലോമീ...