Posts

Showing posts from August 25, 2022

ജലീലിനെതിരെ തിരുവല്ല മജിസ്ട്രേറ്റു കോടതി കേസെടുത്തു.

Image
തിരുവല്ല: ആസാദ് കാശ്മീർ വിവാദപരാമർശം നടത്തിയ മുൻമന്ത്രി കെ.ടി.ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ്ഐആർ. ഭരണഘടനയെ അപമാനിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യംചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി പരാമർശം നടത്തുകയും ചെയ്തെന്ന നിലയിൽ ഐപിസി 153 (ബി), നാഷനൽ ഓണർ ആക്ട് സെക്‌ഷൻ 2 എന്നിവ പ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവകുപ്പുകളിലുമായി പരമാവധി 8 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ഇന്ത്യൻ ഭരണഘടനയുടെ പരിധിയിൽവരുന്ന കശ്മീരിനെ ഇന്ത്യൻ അധിനിവേശ കശ്മീരെന്നും അയൽരാജ്യമായ പാക്കിസ്ഥാൻ ബല പ്രയോഗത്തിലൂടെ കയ്യടക്കിവച്ചിരിക്കുന്ന കശ്മീർ ഭാഗങ്ങളെ ആസാദ് കശ്മീർ എന്നും തെറ്റായും പ്രകോപനപരമായും വിശേഷിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഭരണഘടനയെയും സർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ, തീവ്രനിലപാടുള്ള ദേശവിരുദ്ധ ശക്തികളെ പ്രോത്സാസാഹിപ്പിക്കും വിധമുള്ള പ്രസ്താവനയിറക്കിയെന്നും ഇതുവഴി ദേശീയതയെയും രാജ്യത്തിന്റെ അഖണ്ഡതയെയും വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. എംഎൽഎ സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് ജലീലിനെതിരെ കീഴ്‌വായ്പൂര് പൊലീസ് കേസ...

യൂസഫലിക്ക് 100 കോടിയുടെ പുതിയ ഹെലികോപ്റ്റർ; നിർമിച്ചത് ‘എയർബസ്’

Image
എറണാകുളം: പ്രമുഖവ്യവസായി എം.എ. യൂസഫലി ലോകത്തെ അത്യാഡംബര ഹെലികോപ്റ്ററുകളിൽ മുൻപന്തിയിലുള്ള എയർബസ് ‘ എച്ച് 145’ ഹെലികോപ്റ്റർ സ്വന്തമാക്കി. പുതിയ ഹെലികോപ്റ്റർ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ജർമനിയിലെ എയർബസ് വിമാനക്കമ്പനിയിൽ നിന്നുള്ളതാണ് ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള ‘ എച്ച് 145’ . ഏതാണ്ട് 100 കോടി രൂപയാണ് ഇതിന് ചെലവുവന്നത്. ഒരേസമയം രണ്ട് ക്യാപ്റ്റന്മാർക്ക് പുറമെ ഏഴ് യാത്രക്കാർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ ഏകദേശം 246 കിലോമീറ്റർ വേഗത്തിൽ പറക്കാനാകും. സമുദ്രനിരപ്പിൽനിന്ന് 20,000 അടി ഉയരത്തിൽവരെ പറന്നുപൊങ്ങാനുള്ള ശേഷിയുണ്ട്. ഹെലികോപ്റ്ററിൽ ലുലു ഗ്രൂപ്പിന്റെ ലോഗോയും യൂസഫലിയുടെ പേരിന്റെ ആദ്യാക്ഷരമായ ‘ വൈ’ യും ആലേഖനം ചെയ്തിട്ടുണ്ട്. ഈ വർഷം മാർച്ചിൽ എയർബസ് ‘ എച്ച് 145 ഹെലികോപ്റ്റർ വാങ്ങിയ ആർപി ഗ്രൂപ്പ് കമ്പനികളുടെ ചെയർമാൻ രവി പിള്ളയാണ് ഈ ആഡംബര ഹെലികോപ്റ്റർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ .കഴിഞ്ഞ വർഷം ഏപ്രിലിൽ യൂസുഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ ചതുപ്പിൽ പതിച്ചിരുന്നു. അത്ഭുകരമായിട്ടാണ് അന്നത്തെ അപകടത്തിൽ നിന്ന് അദ്ദേഹവും കുടുംബവും രക്ഷപ്പെട്ടത്. ഇറ്റാലിയൻ കമ്പനിയ അഗസ്...

ഈ വർഷം നിങ്ങൾക്ക് എങ്ങനെ? നിങ്ങളുടെ ഒരു വർഷത്തെ ഫലം അറിയാം

Image
പുതിയ മലയാള വർഷം ആരംഭിച്ചു. ചിങ്ങം ഒന്നാം തീയ്യതി മലയാളത്തിലെ പുതുവർഷ നാൾ മുതൽ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പുതിയ വഴിത്തിരുവകൾക്ക് വഴിയൊരുക്കുന്ന നക്ഷത്രഫലമാണ് പൊതുവിൽ കാണപ്പെടുന്നത്. വിവിധ കൂറുകാർ, നക്ഷത്രക്കാർ ഇവർക്ക് ഈ പുതുവർഷത്തിൽ എന്തായിരിക്കും ഫലം. കൂറടിസ്ഥാനത്തിലെ സമ്പൂർണ്ണ നക്ഷത്ര ഫലം വായിക്കും. പ്രശസ്ത ജ്യോതിഷ പണ്ഡിതനായ സി.വി. ഗോവിന്ദൻ ഇടപ്പാൾ എഴുതുന്നു നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം. മേടക്കൂർ (അശ്വതി,ഭരണി,കാർത്തിക1/4) ഉത്തരവാദിത്വബോധം, കർമ്മ സാമർത്ഥ്യം,സാമ്പത്തിക ഭദ്രത എന്നിവ ഉണ്ടാകും. നീതിബോധത്തോടുകൂടി പ്രവർത്തിക്കും.ബാദ്ധ്യതകൾ തീർത്ത് പണം നിക്ഷേപിക്കാൻ സാധിക്കും.തൊഴിൽ രംഗത്ത് പ്രതിസന്ധികളെ നേരിടാനുള്ള മനഃശക്തിയും കൗശലവും ഉണ്ടാകും. സാമൂഹികപ്രവർത്തനം വ്യക്തിപരമായ ഉയർച്ചക്ക് സഹായകരമാകും. ചിങ്ങം,കന്നി,തുലാം മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച,കാര്യ വിജയം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം,ധനു,മകരം മാസങ്ങളിൽ കർമ്മനിപുണത, ഉയർന്ന പദവികൾ, സന്തോഷപൂർണ്ണമായ അനുഭവങ്ങൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം തൊഴിൽ ഔന്നത്യം, ഇഷ്ടജന വിരഹം, ഗൃഹൈശ്വര്യം എന്നിവ ഉണ്ടാകും. ഇടവം,മിഥുനം,കർക്കിടകം...

ഗവർണർക്കെതിരെ അതിക്രമം കാണിച്ചവർക്കെതിരെ കേസില്ല. കറുത്ത വസ്ത്രമിട്ടവർക്കെതിരെ കേസ്

Image
  തിരുവനന്ത പുരം ∙ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരായ പരാമർശത്തിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ഉണ്ടായ ആക്രമണശ്രമം ആസൂത്രിതമാണെന്ന് ഗവർണർ ആവർത്തിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകാലത്ത് 2019 ഡിസംബർ 28നു കണ്ണൂർ സർവകലാശാലയിലെ ഇന്ത്യൻ ചരിത്ര കോൺഗ്രസ് വേദിയിൽ തനിക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗുണ്ടയാണെന്നും ഗവർണർ തുറന്നടിച്ചു. ഡൽഹിയിലെ കേരള ഹൗസിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് ഗവർണർ ആരോപണങ്ങൾ ആവർത്തിച്ചത്. ‘‘കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ആ പരിപാടിയിൽ നടന്നത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമാണ്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വച്ചുതന്നെ ആസൂത്രണവും ഗൂഢാലോചനയും നടന്നു. ഈ ഗൂഢാലോചനയില്‍ കണ്ണൂർ സർവകലാശാല വിസിയും പങ്കാളിയാണ്. വൃത്തികെട്ട മനസ്സാണ് ഇവർക്കുള്ളത്’ – ഗവർണർ പറഞ്ഞു. ഇർഫാൻ ഹബീബ് തെരുവുഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്നും ഗവർണർ ആരോപിച്ചു. ഇർഫാന്റെ പ്രവൃത്തിയെ പ്രതിഷേധമെന്നു വിളിക്കാനാകില്ല. തന്നെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കറുത്ത ഷർട്ടിട്ടാൽ കേസെടുക്കുന്ന നാടാണ് കേരളം. ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിലും ഇവി...