Posts

Showing posts from October 11, 2022

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.

Image
| KURIAKOSE TIRUVALLA | തിരുവല്ലക്കാർ ചോദിക്കുന്നു? " മാധ്യമ പ്രവർത്തകർ ഇത്ര വിവരദോഷികളോ?" പത്തനംതിട്ടയ്ക്ക് സമീപം ഇലന്തൂരിൽനടന്ന സംഭവത്തെ,  അതായത് തിരുവല്ലയിൽ നിന്നും  24 കിലോമീറ്റർ ദൂരെ നടന്ന സംഭവത്തെ  തിരുവല്ല ആണെന്ന് തെറ്റിദ്ധരിപ്പിച്ച  മാധ്യമപ്രവർത്തകരെയാണ് "വിവരദോഷികളായ മാധ്യമപ്രവർത്തകർ" എന്ന് തിരുവല്ലക്കാർ സംബോധന ചെയ്യുന്നത്.   മാതൃഭൂമി ഓൺലൈൻ പത്രമാണ് 24 കിലോമീറ്റർ അകലെ നടന്ന ഈ സംഭവത്തെ തിരുവല്ല എന്ന് തെറ്റായി ആദ്യം വാർത്ത നൽകിയത്.പിന്നീട് മറ്റു മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. ഇന്ന്  രാവിലെ മുതൽ വാർത്താ മാദ്ധ്യമങ്ങളിൽ നിറഞ്ഞ വാർത്തയാണ് തിരുവല്ലയിൽ നരബലി നടന്നു എന്നത്. എന്നാൽ തിരുവല്ല താലൂക്കിലോ,നിയമസഭാ മണ്ഡല പരിധിയിലോ,തിരുവല്ല എസ്പി ഓഫീസ് പരിധിയിലോ പോലും അല്ലാത്ത തിരുവല്ലയിൽ നിന്ന് ഏതാണ്ട് 24 ഓളം കിലോമീറ്റർ അകലെ ആറന്മുള നിയമസഭാ പരിധിയിൽ പെടുന്ന ഇലന്തൂർ പഞ്ചായത്തിൽ നടന്ന ദാരുണമായ നരബലി സംഭവത്തെ തിരുവല്ലയിൽ നടന്നു എന്ന രീതിയിൽ പ്രചരിപ്പിച്ച വാർത്താ മാദ്ധ്യമങ്ങൾക്കെതിരെ രോക്ഷത്തിലാണ് തിരുവല്ലക്കാർ . സാമൂഹിക മാധ്യമത്തിലൂടെ പലരും ഇത് പ്രകടിപ്പ...

ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.

Image
| KURIAKOSE NIRANAM | നരബലി ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; ഇരുപതിലേറെ കഷണങ്ങൾ. ◾ പത്തനംതിട്ട ഇലന്തൂരിൽ നരബലിക്കിരയായ സ്ത്രീകളിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പത്മയുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇത് തിരിച്ചറിയാനായി പത്മയുടെ മകൻ ശെൽവ രാജിനെ സ്ഥലത്ത് എത്തിച്ചു. എന്നാൽ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ശെൽവരാജ് പറഞ്ഞത്. ഇരുപതിലേറെ കഷ്ണങ്ങളായാണ് മൃതദേഹം കുഴിയിൽ നിന്ന് ലഭിച്ചത് റോസിലിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി പ്രതികൾ കാണിച്ചു കൊടുത്ത സ്ഥലത്ത് കുഴിക്കുകയാണ്. ഡിഎൻഎ പരിശോധന അടക്കമുള്ള മാർഗങ്ങളിലൂടെയാകും ശരീരാവശിഷ്ടങ്ങൾ ഇരകളുടേത് തന്നെയെന്ന് ഉറപ്പിക്കുക. അതിക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷമാണ് പത്മയെയും റോസിലിനെയും പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് വിവരപം റോസിലി ആയിരുന്നു ആദ്യ ഇര. നീലചിത്രത്തിൽ അഭിനയിക്കാനെന്ന വ്യാജേനയാണ് ഇവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. തുടർന്ന് കട്ടിലിൽ കെട്ടിയിട്ടു. സിദ്ധനെന്ന പേരിൽ എത്തിയ മുഹമ്മദ് ഷാഫി ഇവരുടെ മാറിടം അറുത്തെടുത്തു. പിന്നീട് സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി കുത്തിയിറക്കി. രക്തം വീട് മുഴുവൻ തളിച്ച് പൂജ നടത്തി. ഒരു രാത്രി ...