മെത്ത എന്നും വാർത്തകളിലാണ്.പരുമലക്കാരനായ വൃദ്ധന് സംഭവിച്ചത് വായിക്കാം.
ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പത്തനംതിട്ട ജില്ലയിൽ നടന്ന പ്രധാന രണ്ടു സംഭവങ്ങളെ സംബന്ധിച്ച വാർത്തകളാണ് ഇത്.
ഒന്നാമത്തെ വാർത്തയിൽ വൃദ്ധനെ പോലീസ് സാഹസികമായി കീഴടക്കിയ വാർത്തയും .
രണ്ടാമത്തെ വാർത്തയിൽ ഒരു വൃദ്ധന്റെ രോദനവും
വാർത്ത 1
1.റബർ ഷീറ്റ് മോഷ്ടിച്ച വ്യദ്ധനെ 37 വർഷങ്ങൾക്ക് ശേഷം പത്തനംതിട്ട ജില്ലാ പോലീസ് സാഹസികമായി കീഴടക്കി.
വാർത്ത 2
പരുമലക്കാരനായ വൃദ്ധന്റെ വീട്ടിൽ മെത്ത വില്പനക്കെത്തി കഠാര കാണിച്ച് അതിവിക്രമം കാണിച്ച സംഘത്തെ വാഹന നമ്പർ സഹിതം കൊടുത്തിട്ടും പത്തനംതിട്ട ജില്ലാ പോലീസ് അന്വേഷിക്കുന്നില്ല.
പരുമലക്കാരനായ തോമസ് എന്ന വ്യദ്ധൻ അയച്ചുതന്ന മെസ്സേജ് അതേ പോലെതന്നെ ഇവിടെ നൽകുന്നു.
ബഹു : കേരളാ മുഖ്യമന്ത്രി, ഡി.ജി.പി. ഏ.ഡി ജീ പി. മാർ , മന്ത്രിമാർ , എം.എൽ എ . മാർ ,രാഷ്ട്രീയ പ്രവർത്തകർ , ടി.വി. റിപ്പോർട്ടർമാർ , മാദ്ധ്യമ വേർത്തകർ തുടങ്ങിയവർ വായിചിയാൻ .....
78 വയസ് പ്രായമായ രണ്ട് വൃദ്ധ ദമ്പതികളും ആൺ മക്കളില്ലാത്തവരും രോഗാധിക്യത്താൽധിക്യത്താൽധിക്യത്താൽ സ്വയമായി എണീക്കാനോ പരസഹായം കൂടാതെ നടക്കാനോ വാഹനത്തിൽ അധിക സമയം ഇരുന്ന് യാത്ര ചെയ്യാനാ കാഴ്ചക്കുറവും ക്ഷീതനും 1968 ൽ ബി.എസി.ഡിഗ്രി പേപ്പറും കൈവശമുള്ള തോമസ് എന്ന വൃദ്ധനാണ് ഞാൻ . 10 വർഷം പരുമല സിമ്മ നാരി കൗൺസിൽ മെമ്പറായും പരുമ ആശുപത്രി കമ്മറ്റി മെമ്പറും, പരുമല Y M C A സ്ഥാപക പ്രസിഡണ്ടും, 12 വർഷം പ്രസിഡണ്ടായി സേവനവും അനുഷ്ടിചുണ്ട്ചുണ്ട്ചുണ്ട്. ജീവിതത്തിലാദ്യമായി പരുമല പെരുനാളിൽ സംബന്ധിക്കാനാവാതെ ആശുപത്രിയിലിരുന്നു പരുമല പുണ്യവാന ട് പ്രർത്ഥിക്കണ്ടത്ഥിക്കണ്ടത്ഥിക്കണ്ട സൗഭാഗ്യം ലഭിച്ച ......
ഇനി കാര്യത്തിലേക്കു വരാം. ഒക്ടോബർ 31 നു പകൽ 10 മണിക്ക് എന്റെ സൃഹൃത്തു പറഞ്ഞു വിട്ടതാണ് എന്നു പലതും പറഞ്ഞതു കേട്ട് കഷ്ടിച് നടന്നു ചെന്നു ഗേറ്റ് തുറന്നു. രണ്ട് വർഷമായി അത്യാവശ്യത്തിനു മാത്രം ഗേറ്റ് തുറക്കും. കമ്പനിയുടെ പരസ്യമാണ് വില വേണ്ടാ 300 രുപ ലേബർ ചാർജ് മതി . ഈ 4 ഗുണ്ടകളുടെ വാക്ക് വിശ്വസിച് എന്റെ കാർ പോർച്ചിൽ വെയിലടിക്ക ക്കാത്ത വിധം അവർ കർട്ടൻ കെട്ടി 33300 രൂപയുടെ ഒരു ബില്ല് തന്നു. തരില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ കഠാരയ്യ മായി വീട്ടിനുള്ളിലേക്കും കയറാനുള്ള ഭാവമാണെന്നു കണ്ട ഞാൻ കതക്ക് ബലമായ അടച് ഫോണിൽ പുളിക്കീഴ് പോലീസല്ലേ എന്നു പറയുന്നതു കേട്ട് നിമിഷങ്ങൾക്കകം കർട്ടനുകൾ അറുത്തിട്ട് ബില്ല് ഉപേക്ഷിച്ച് അവർ വന്ന വെള്ള വാനിൽ ( KL 61 B 9925) നിമിഷങ്ങൾക്കും സ്ഥലം വിട്ടു. ഭാഗ്യത്തിനു ഓടി വന്ന ഒരാൾ വാനിന്റെ 2 ഫോട്ടോയെടുത്തു. ഈ ഫോട്ടോയും വിവരങ്ങളു മടങ്ങുന്ന വാർത്ത ഫേസ് ബുക്കിൽ 3 ദിവസം ഇട്ടു. ഇന്നും ഇട്ടിട്ടുണ്ട്. അനേകം പേർ ദിവസേന ഈ വാർത്ത ഷയർ ചെയ്തു.
അനേകം പേർ എന്നോടു പറഞ്ഞു ഇനി വാർത്തയിടരുത് അടുത്തു തന്നെ ഇവരുടെ സംഘം അച്ചായനെ ആക്രമിക്കും. പേടി ഇല്ലാതെ ഇന്നും ഞാൻ ഫേസ് ബുക്കിലിട്ടിട്ടുണ്ട്. ഒരു നടപടിയും അധികാരികളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. പട്ടി കുറുകെ ചാടിയാൽ പോലും ക്യാമറയുമായി ഓടി വരുന്ന Tv. ക്കാരും മാധ്യമ പ്രവർത്തകരും 3 ദിവസത്തെ ഈ വാർത്ത കണ്ടതേയില്ല. റീത്തു വച്ചില്ലെങ്കിലും ആദരാജ്ഞലികൾ അർപ്പിക്കുവാൻ അവർക്കു സമയം കിട്ടിയില്ല. ഞാൻ 2 ദിവസമായി പരുമല ആശുപത്രിയിലെ ചികിത്സയിൽ വീട്ടിൽ കിടപ്പാണ്.
ബഹു..ഹൈക്കോടതി സ്വമേധയാ കേസെടുത്തേക്കുമെന്ന് പലരും പറഞ്ഞു. യാത്ര ചെയ്യാൻ പാടില്ലാത്തതുംതുംതും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതും സഹായിക്കാൻ ആൺ മക്കളില്ലാത്ത ഞാൻ എങ്ങനെ കൊടതിയിൽ പൊകും. ദൈവം നീതി നടത്തും തീർച്ച.
സ്വ സ്റ്റേ ഹം
തോമസ് Mo B. 8606445551
പരുമല
6/11/2022
...........................................
37 വർഷങ്ങൾക്ക് ശേഷം റബ്ബർ ഷീറ്റ് മോഷ്ടിച്ച് ഒളിവിൽ പോയ വൃദ്ധനെ കാട്ടിൽ നിന്നും അതിസാഹസികമായി പിടികൂടിയ പോലീസിന്റെ വാർത്തയും ഇവിടെ വായിക്കാം.
1985ൽ റബർ ഷീറ്റ് മോഷണം, പൊലീസിനെ വെട്ടിച്ച് 37 വർഷം കൊടുംകാട്ടിൽ ഒളിവ് ജീവിതം; ഒടുവിൽ 71കാരൻ അറസ്റ്റിൽ
37 വർഷം മുമ്പ് വെച്ചൂച്ചിറയിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിച്ച പൊടിയൻ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ഇയാളുമായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
തിരുവനന്തപുരം: വനത്തിനുള്ളിൽ 37 വർഷത്തെ ഒളിവ് ജീവിതം നയിച്ച മോഷണ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ 1985ൽ രജിസ്റ്റർ ചെയ്ത റബർ ഷീറ്റ് മോഷണ കേസിൽ പ്രതിയെയാണ് 37 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടിയത്. പത്തനംതിട്ട അത്തിക്കയം കരികുളം ചെമ്പനോലി മേൽമുറി വീട്ടിൽ കുഞ്ഞുകുട്ടിയുടെ മകൻ പൊടിയനെ(71)യാണ് വെച്ചൂച്ചിറ പൊലീസ് കലഞ്ഞൂർ പോത്തുപാറയിൽ നിന്നും അറസ്റ്റ് ചെയ്തത്. 37 വർഷം മുമ്പ് വെച്ചൂച്ചിറയിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിച്ച പൊടിയൻ ഒളിവിൽ പോവുകയായിരുന്നു. പിന്നീട് ഇയാളുമായി ബന്ധുക്കൾക്കോ നാട്ടുകാർക്കോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇയാൾ എവിടാണെന്നും ആർക്കും അറിവില്ലായിരുന്നു.
പോത്തുപാറ വനത്തിൽ ഒരാൾ ഒളിച്ചു താമസിക്കുന്നതായി വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ജെസ്ലിൻ വി സ്കറിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടിയത്. മോഷണ ശേഷം താൻ കാടുകയറി പോയതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എസ്.ഐ സായ് സേനൻ, എസ്.സി.പി.ഒ സാംസൺ, സി.പി.ഓമാരായ വിഷ്ണു കെ എസ്, ലാൽ, ശ്യാംകുമാർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments
Post a Comment
Thanks