ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.

 സ്വന്തം ലേഖകൻ




കോതമംഗലത്ത് കെഎസ്ആർടിസി ബസിന്റെ ‘പറക്കുംതളിക’ മോ‍ഡൽ കല്യാണ ഓട്ടത്തിൽ നടപടിയുമായി മോട്ടാർ വാഹന വകുപ്പ്. 

കോതമംഗലത്ത് കെഎസ്ആർടിസി ബസിന്റെ ‘പറക്കുംതളിക’ മോ‍ഡൽ കല്യാണ ഓട്ടത്തിൽ നടപടിയുമായി മോട്ടാർ വാഹന വകുപ്പ്. വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സർവീസിന് അയക്കരുതെന്ന് കെഎസ്ആർടിസി കോതമംഗലം ഡിപ്പോ അധികൃതരോട് ആവശ്യപ്പെട്ടു. ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സർവീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് നാളെ രാവിലെ 11 മണിക്ക് ഹാജരാകാൻ ജോയിൻറ് അർടിഒ നിർദേശം നൽകി. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് താൽക്കാലിമായി സസ്പെൻഡ് ചെയ്യും. ഇന്ന് രാവിലെയാണ് കെഎസ്ആർടിസി ബസ് ദിലീപ് ചിത്രമായ ‘പറക്കും തളിക’യിലെ ‘താമരാക്ഷൻ പിള്ള’ ബസിനെ അനുസ്മരിപ്പിക്കും വിധം അലങ്കരിച്ച് ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് അലങ്കരിച്ചിരുന്നത്. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയത്.

പുളിക്കീഴ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കുറയുമോ എന്ന് സംശയം.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് തീരെ കുറയുമോ എന്ന് സംശയം. വോട്ട് തീരെ കുറഞ്ഞാൽ അത് എൽഡിഎഫിന് സഹായകമാകും എന്ന മുൻകാല പറച്ചിൽ പ്രാവർത്തികമാകുമോ എന്നും സംസാരം. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒരു മുന്നണിക്കും ആൾക്കൂട്ടം ഇല്ല. സ്ഥാനാർത്ഥികളുടെ സ്വീകരണ യോഗത്തിനാണ് ആളുകളുടെ  കുറവ്. സ്ഥാനാർത്ഥി എത്തുമ്പോൾ ആൾക്കൂട്ടത്തിനുവേണ്ടി സംഘാടകർ തീവ്രമായി ശ്രമിക്കുകയാണ്. ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് വോട്ടെടുപ്പിനോട് ജനങ്ങൾക്കും പൊതുവേ താല്പര്യം കാണുന്നില്ല.നവംബർ 9 നാണ് തെരഞ്ഞെടുപ്പ്.

സാമ്പത്തിക സംവരണ കേസില്‍ സുപ്രിംകോടതി നാളെ വിധി പറയും.

◾സാമ്പത്തിക സംവരണ കേസില്‍ സുപ്രിംകോടതി നാളെ വിധി പറയും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍. തിങ്കളാഴ്ചയോടെ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിക്കുക.

കേരള സർക്കാരിന് ഇനി തോന്നിയത് പോലെ വായ്പയെടുക്കാൻ കഴിയില്ല.

◾സംസ്ഥാനങ്ങള്‍ വായ്പ എടുക്കുന്നതില്‍ കേന്ദ്രം ഇടപെടുമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. സെസായി പിരിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നില്ലെന്ന വിമര്‍ശനം തെറ്റാണ്. സംസ്ഥാനങ്ങളില്‍ റോഡുകളും സ്‌കൂളും ആശുപത്രികളും അടക്കമുള്ളവ പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നത്. സൗജന്യങ്ങള്‍ നല്‍കാന്‍ വായ്പയെടുക്കുന്നത് നല്ല കീഴ് വഴക്കമല്ല. തിരുവനന്തപുരത്തു പ്രസംഗിക്കവേ അവര്‍ പറഞ്ഞു.



◾ഡ്യൂപ്ലിക്കേറ്റ് മരുന്നു വിൽപ്പന തടയാനാണ് മരുന്നു പാക്കറ്റുകളില്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കുന്നു. 300 ഇനം ബ്രാന്‍ഡ് മരുന്നുകളുടെ പാക്കേജുകളിലാണ് ബാര്‍ കോഡ് മുദ്രണം ചെയ്യാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

◾ ഹിമാചൽ പ്രദേശത്തും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നു ബിജെപി. പ്രകടനപത്രികയിലാണ് യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം ബിജെപി നൽകിയത്. ഈ സമിതിയെ നിയോഗിക്കും. 11 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഗുജറാത്തിലും ഏകീകൃത നിയമനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

◾ മുൻ ആവശ്യവും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി തെരഞ്ഞെടുപ്പ് ഫണ്ടിൽ വൻ ക്രമക്കേട് നടത്തിയെന്ന് വിജിലൻസ് തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോർട്ട് നൽകി. സ്വത്തു കേസിൽ 47 ലക്ഷം രൂപ തിരിച്ചുകിട്ടാൻ കെഎം ഷാജി കോടതിയിൽ സമർപ്പിച്ച രേഖകൾ സഹിതമാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പു കമ്മീഷൻ ഷാജി നൽകിയ കണക്കിൽ ആറു ലക്ഷം രൂപ വരെ പിരിച്ചെന്നാണു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വീട്ടിൽനിന്നു വിജിലൻസ് പിടിച്ചെടുത്തതിൽ 46 ലക്ഷം രൂപയും തെരഞ്ഞെടുപ്പ് ഫണ്ടാണ് ഷാജി കോടതിയിൽ വാദിച്ചത്.

◾ ആലപ്പുഴ അരൂരിൽ നിർത്തിയിരുന്ന ബസിനു പിറകിൽ ബൈക്കിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. അരൂർ സ്വദേശികളായ അഭിജിത്ത്(23), ആൽവിൻ(23), വിജോയ് വർഗീസ് (23) മരിച്ചത്. പുലർച്ചെ മൂന്നിനായിരുന്നു അപകടം.

◾കള്ളക്കടത്തുകാരനെന്നു തെറ്റിദ്ധരിച്ച് അബ്ദുല്‍ വഹാബ് എംപിയുടെ മകന്‍ ജാവിദ് അബ്ദുല്‍ വഹാബിനെ വസ്ത്രമഴിച്ച് പരിശോധിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസുകാരുടെ നടപടിക്കെതിരേ അബ്ദുല്‍ വഹാബ് എംപി കേന്ദ്ര സര്‍ക്കാരിനും കസ്റ്റംസ് കമീഷണര്‍ക്കും പരാതി നല്‍കി. മജിസ്ട്രേട്ടിന്റെ അനുമതിയില്ലാതെ ആശുപത്രിയില്‍ കൊണ്ടുപോയി എക്സ്റേ പരിശോധനയും നടത്തി.

◾നിയമനത്തട്ടിപ്പു കത്ത് വിഷയത്തില്‍ അടിയന്തര യോഗം വിളിച്ച് സിപിഎം. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചത്. നാളെ യോഗം ചേരും. കത്ത് പുറത്തുവിട്ട സംഭവത്തില്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കത്ത് വിവാദത്തില്‍ മേയര്‍ രാജിവയ്ക്കേണ്ടെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

◾നിയമനത്തട്ടിപ്പു കത്ത് വ്യാജമെന്നു തിരുവനന്തപുരം മേയര്‍ പോലീസില്‍ പരാതി നല്‍കുന്നത് പാര്‍ട്ടി നിര്‍ദേശ പ്രകാരമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കത്ത് ചോര്‍ച്ചയെക്കുറിച്ച് പാര്‍ട്ടിയില്‍ അന്വേഷണത്തിന്റെ കാര്യമില്ല. പാര്‍ട്ടിയിലെ വിഭാഗീയത മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

◾നിയമനക്കത്ത് ഇടപാടില്‍ ഗവര്‍ണറുടെ നടപടി ആവശ്യപ്പെട്ട് ബിജെപി. തിരുവനന്തപുരം കോര്‍പറേഷനിലെ 35 ബിജെപി കൗണ്‍സിലര്‍മാര്‍ നാളെ ഗവര്‍ണറെ കാണും.

◾വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുണ്ടായ തീരശോഷണത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സാമൂഹ്യ ക്ഷേമ നിധി (സിഎസ്ആര്‍) വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരുമായുള്ള ചര്‍ച്ചയിലാണ് അദാനി ഗ്രൂപ്പ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദേശത്തോട് സമരക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. സമരക്കാരുമായുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് അനൗദ്യോഗിക പരിഹാര ശ്രമങ്ങള്‍.

◾വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവ് പിടിയില്‍. താനാളൂര്‍ തയ്യില്‍പറമ്പില്‍ പ്രമിത്ത് (32) ആണ് കോട്ടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ 14, സെപ്റ്റംബര്‍ 17 തീയതികളില്‍ പീഡിപ്പിച്ചെന്നാണു പരാതി.

◾കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ലയണല്‍ മെസിയുടെ 30 അടി ഉയരവും നെയ്മറുടെ 40 അടി ഉയരവുമുള്ള കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കൊടുവള്ളി നഗരസഭ. രാത്രിയിലും കാണാന്‍ സാധിക്കുന്ന വിധത്തില്‍ വെളിച്ച സംവിധാനങ്ങളോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്.

◾മൂന്നു മലയാളികള്‍ ഉള്‍പെടെ 16 ഇന്ത്യക്കാര്‍ ഗിനിയില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊല്ലത്ത് സ്ത്രീ പീഡനത്തെത്തുടന്ന് മരിച്ച വിസ്മയയുടെ സഹോദരന്‍ വിജിത്ത് അടക്കമുള്ളവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപടെണമെന്ന് വിസ്മയയുടേയും വിജിത്തിന്റേയും പിതാവ് ത്രിവിക്രമന്‍ നായര്‍. ഗിനിയിലെ നാവികസേന ഇവരെ നൈജീരിയയ്ക്കു കൈമാറിയേക്കും രണ്ട് മാസമായി ഇവര്‍ തടവിലാണെന്ന വിവരം ഇന്നലെയാണ് അറിഞ്ഞത്.

◾പൂജപ്പുര നിര്‍ഭയ ഹോമില്‍നിന്നു ചാടിപ്പോയ പതിനഞ്ചുകാരിയെ പോലീസ് ചമഞ്ഞു പീഡിപ്പിച്ച വിരുതനെ അറസ്റ്റു ചെയ്തു. പുത്തന്‍പാലം സ്വദേശി വിഷ്ണു എന്ന 32 കാരനും ലോഡ്ജ് ഉടമ ബിനുവുമാണ് അറസ്റ്റിലായത്.

◾കടലില്‍ കുളിക്കവെ തിരയില്‍പെട്ട സ്വകാര്യ ഹോട്ടലിലെ ലൈഫ് ഗാര്‍ഡിനെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. അടിമലത്തുറ സ്വദേശി സേവ്യര്‍ (33) നെയാണ് വിഴിഞ്ഞം തീരദേശ പൊലീസും മത്സ്യതൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

◾ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തന്‍ വീട്ടില്‍ ആഭിലാഷ് ബെര്‍ലിന്‍ (39)നെയാണ് പിടികൂടിയത്.

◾തിരുവനന്തപുരം മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷ് തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ചെന്നും പൊലീസിനു സംശയം. വിഷയത്തില്‍ കേസെടുത്തിരുന്ന തൊടുപുഴ പൊലിസ് പ്രതി സന്തോഷിന്റെ വിവരങ്ങള്‍ തേടി മ്യൂസിയം പൊലിസുമായി ബന്ധപ്പെട്ടു. മ്യൂസിയം പൊലിസ് ഇയാളുടെ ചിത്രങ്ങള്‍ കൈമാറി.

◾മൈസൂരുവിലെ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍.എന്‍ കുല്‍ക്കര്‍ണിയുടെ മരണം കൊലപാതകം. കാറിടിച്ച് മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും കൊല്ലണമെന്ന ഉദ്ദേശത്തോടെ കാറടിച്ച് വീഴ്ത്തിയതാണെന്നു പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. വെള്ളിയാഴ്ചയാണ് ഇദ്ദേഹം കാറിടിച്ചു മരിച്ചത്.

◾ബിജെപി ബംഗാള്‍ നിയമവിഭാഗം അധ്യക്ഷന്‍ ലോകേനാഥ് ചാറ്റര്‍ജിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ബിജെപി ഐടി സെല്‍ അംഗമായ മനീഷ് ബിസ്സ. സിക്കിം യാത്രക്കിടെ ലോകേനാഥ് ചാറ്റര്‍ജി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മനീഷ് ബിസ്സ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

◾ആഫ്രിക്കയിലെ നമീബിയയില്‍നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളില്‍ രണ്ടെണ്ണത്തിനെ ക്വാറന്റീനു ശേഷം വിശാലമായ സ്ഥലത്തേക്കു തുറന്നുവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം ചീറ്റകളില്‍ ഒന്നായ ആശയുടെ ഗര്‍ഭം അലസിയതായി റിപ്പോര്‍ട്ടുകളുണ്ട്.

◾അക്രമത്തെയും തിന്മയേയും സ്നേഹത്തിലൂടെ ചെറുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബഹറിന്‍ നാഷണല്‍ സ്റ്റേഡിയത്തിലെ കുര്‍ബാനമധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. 111 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുര്‍ബാനയില്‍ പങ്കെടുത്തു. പങ്കെടുക്കാന്‍ തലേന്നു രാത്രി തന്നെ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. മുപ്പതിനായിരത്തിലേറെപേരാണ് മാര്‍പാപ്പയെ കാണാനും കുര്‍ബാനയില്‍ പങ്കെടുക്കാനും എത്തിയത്.

◾പൊലീസുകാരനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 34 വയസുകാരന് ബഹറിനില്‍ 20 വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ യുവതിയെയും കാമുകനെയും മനാമയില്‍ ഒരു വാഹനത്തില്‍ വച്ച് കണ്ട പ്രതി ഇവരെ പിന്തുടരുകയായിരുന്നു.

◾ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കല്‍ കലമുടച്ചു. ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ അവിശ്വസനീയ തോല്‍വി ഏറ്റു വാങ്ങി ദക്ഷിണാഫ്രിക്ക സെമി ഫൈനലിലെത്താതെ പുറത്തായി. നെതര്‍ലന്‍ഡ്സിനെതിരെ ജയിച്ചാല്‍ സെമി ഉറപ്പിക്കാമായിരുന്ന മത്സരത്തില്‍ 13 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോറ്റത്. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ സെമിയിലെത്തി.

◾ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും. ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ സെമിയിലെത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം 18.1 ഓവറിലാണ് പാകിസ്ഥാന്‍ മറികടന്നത്.

◾ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോല്‍വിയോടെ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ സൂപ്പര്‍ 12 ലെ അവസാന മത്സരത്തില്‍ സിംബാബ്വേയെ നേരിടുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. ഇന്ന് സിംബാബ്വെയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി സെമിയില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ നേരിടാം.

◾കേരളത്തിൻറെ ഭരണസംവിധാനം തകരാറിലേക്ക്. ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സിപിഎം. സംസ്ഥാന സമിതിയിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്‍ പാസാക്കും. ഒപ്പിടാതെ തിരിച്ചയച്ചാല്‍ കോടതിയെ സമീപിക്കും. ഇന്നും തുടരുന്ന സിപിഎം സംസ്ഥാന സമിതി യോഗം അന്തിമ തീരുമാനമെടുക്കും.

◾നിയമനത്തട്ടിപ്പിന്റെ കത്തു പുറത്തായതോടെ തിരുവനന്തപുരം നഗരസഭയിലെ 295 താല്‍ക്കാലിക തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നിയമനം നടത്താന്‍ തീരുമാനം. താല്‍ക്കാലിക ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

◾നിയമനത്തട്ടിപ്പു കത്ത് വ്യാജമാണെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍. കത്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്. ഇന്നു പൊലീസില്‍ പരാതി നല്‍കുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

◾തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍കാലിക നിയമനത്തിനു പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്തായതിനു പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനായ ഡി.ആര്‍. അനിലിന്റെ കത്തും പുറത്തായി. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു കിടമത്സരം നടക്കുന്നതിനിടെയാണ് പുതിയ വിവാദം.

◾സമുദ്രാര്‍തിര്‍ത്തി ലംഘിച്ചതിന് മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 26 നാവികര്‍ ആഫ്രിക്കന്‍ രാജ്യമായ എക്വറ്റോറിയല്‍ ഗിനിയില്‍ അറസ്റ്റില്‍. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലത്ത് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായ 26 പേരില്‍ 16 പേര്‍ ഇന്ത്യക്കാരാണ്.

◾രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്കിന് പത്തു ലക്ഷം രൂപ വേണമെന്ന ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ ഉത്തരവിറങ്ങും. നേരത്തെ രാജ്ഭവനില്‍ ഇ ഓഫീസ് സംവിധാനം ഒരുക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു.

◾ഷാരോണ്‍ കൊല കേസിലെ പ്രധാന പ്രതി ഗ്രീഷ്മയുടെ, പോലീസ് സീല്‍ചെയ്ത, വീടിന്റെ വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്തു കയറി. സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് തമിഴ്നാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

◾തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആക്രമിക്കപ്പെട്ട ആറുവയസുകാരനെ ആദ്യം അടിച്ചയാളെ അറസ്റ്റു ചെയ്തു. വഴിയാത്രക്കാരനായ മുഴപ്പിലങ്ങാട് സ്വദേശി മഹമൂദിനെയാണ് അറസ്റ്റു ചെയ്തത്. അടിച്ചിട്ടില്ലെന്നും മാറ്റിനിര്‍ത്തുകയാണ് ചെയ്തതെന്നുമാണു മഹമൂദ് പൊലീസിനോട് പറഞ്ഞത്. ഭിക്ഷ ചോദിച്ചപ്പോള്‍ പൈസ കൊടുത്തെന്നും പറഞ്ഞു. ഇതോടെ ഇയാളെ വിട്ടയച്ചു. എന്നാല്‍ മഹമൂദ് തലയ്ക്ക് അടിക്കുന്നത് സിസിടവി ദൃശ്യങ്ങളില്‍ വ്യക്തമായതിനാല്‍ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.

◾സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയായിരിക്കെ ഇ.പി ജയരാജന്‍ ബന്ധുനിയമനത്തിന് കത്തെഴുതിയതിനു സമാനമായ സംഭവമാണിത്. ജയരാജന്‍ രാജിവച്ചത് ആരും മറന്നിട്ടില്ലെന്നും ചെന്നിത്തല.

◾കരാര്‍ നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ച മേയര്‍ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് പരാതി നല്‍കിയത്.

സുപ്രീംകോടതി രജിസ്ട്രിക്കെതിരെ അന്വേഷണം വേണമെന്ന് ബെന്നി ബഹനാൻ എം പി .

◾ലാവലിന്‍ കേസ് കാലതാമസം വരുത്തുന്നതിനു സുപ്രീംകോടതി രജിസ്റ്ററിക്കെതിരെ അന്വേഷണം നടത്തണമെന്ന് ബെന്നി ബഹനാന്‍ എംപി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു കത്തെഴുതി.

ഹൗസ് ബോട്ടിന് തീപിടിച്ചു.

◾ആലപ്പുഴ കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനു പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ വിനോദ സഞ്ചാരികള്‍ ബീച്ച് കാണാന്‍ പോയപ്പോഴാണ് തീ പിടിച്ചത്.

◾പട്ടാമ്പിക്കടുത്ത് മണ്ണേങ്ങോട് അത്താണിയില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ ഹര്‍ഷാദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തും ബന്ധുവുമായ ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്ന് ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. പട്ടിക്കു തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചതെന്നു പോലീസ്.

◾മലപ്പുറം പാണ്ടിക്കാട് ഭാര്യക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ആക്രമിച്ചത്.

◾മലപ്പുറം കല്‍പകഞ്ചേരിയില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ചെട്ടിയാംകിണര്‍ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

◾വെജിറ്റിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സിലില്‍ കര്‍ഷകരുടെ പേരില്‍ കൃത്രിമ പര്‍ച്ചേസ് ബില്ലുകള്‍ തയാറാക്കി തട്ടിപ്പ്. കര്‍ഷകന്റെ പരാതിയില്‍ ദ്രുതപരിശോധന നടത്തി ഡിസംബര്‍ 17 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

◾വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച എറണാകുളം മഹാരാജാസ് കോളജ് തിങ്കളാഴ്ച തുറക്കും. കോളജില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. അടിയുണ്ടാക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

◾വിദ്യാര്‍ത്ഥിയെ ബസില്‍നിന്ന് പുറത്തേക്കു വലിച്ചിട്ട കണ്ടക്ടര്‍ കസ്റ്റഡിയില്‍. വെളിയങ്കോട് സ്വദേശി ഉമ്മറിനെയാണ് ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാവക്കാട് – പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്ടറാണ് ഇയാള്‍.

◾ഭൂമി തരം മാറ്റുന്നതിനുള്ള രേഖക്കായി എത്തിയ എണ്‍പതുകാരിക്കു നീതി നിഷേധിച്ച് കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാട്ടിയെന്ന് ആരോപിച്ച് കൃഷി ഓഫീസര്‍ക്കെതിരെ നടപടി. എറണാകുളം പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസര്‍ എം.ബി രശ്മിയെ കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേക്കു സ്ഥലം മാറ്റി.

◾കൊള്ളപ്പലിശക്കാരുടെ ഭീഷണിമൂലമാണ് പാലക്കാട് പറളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യയെന്നു പരാതി. കിണാവല്ലൂര്‍ അനശ്വര നഗറിലെ നിര്‍മ്മാണ തൊഴിലാളി പ്രവീണാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. രാത്രിയില്‍ പോലും പലിശക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്നാണു പരാതി.

◾നാദാപുരത്ത് ബോംബുകള്‍ കണ്ടെത്തി. പേരോടുള്ള ഒരാളുടെ പറമ്പിലാണ് എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. പി വി സി പൈപ്പിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.

◾കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനക്കേസിലെ പ്രതി കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍നിന്ന് അയാളുടെ പെന്‍ഡ്രൈവ് കണ്ടെത്തി. തീവ്രവാദ പ്രസ്ഥാനമായ ഐഎസ് പ്രചാരണ വീഡിയോകളാണ് പെന്‍ഡ്രൈവില്‍. നൂറോളം വീഡിയോകളില്‍ നാല്‍പതോളവും ശ്രീലങ്കന്‍ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ സെഹ്റാന്‍ ബിന്‍ ഹാഷിമുമായി ബന്ധപ്പെട്ടതാണ്.

◾ഭാരത് ജോഡോ യാത്രക്ക് സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫിലെ ഗാനം ഉപയോഗിച്ചതിന് രാഹുല്‍ ഗാന്ധിയടക്കം മൂന്നു പേര്‍ക്കെതിരെ പകര്‍പ്പവകാശ നിയമപ്രകാരം കേസ്. ബെംഗളൂരുവിലെ മ്യൂസിക് കമ്പനിയായ എംആര്‍ടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളായ നവീന്‍ കുമാറാണ് പരാതി നല്‍കിയത്.

◾ഉല്‍പാദന ചെലവു വര്‍ധിക്കുകയും ആപ്പിളിനു താങ്ങുവില വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ കര്‍ഷകര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആപ്പിള്‍ കര്‍ഷകര്‍ ബിജെപിക്കെതിരായ നിലപാടെടുത്തേക്കുമെന്നാണു സൂചനകള്‍.

◾പഞ്ചാബില്‍ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയിലെ അധോലോക നേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡ. സുധീര്‍ സുരിയെന്ന ശിവസേന നേതാവാണ് അമ്യത്സറില്‍ ഒരു ക്ഷേത്രത്തിന് മുമ്പില്‍ വെടിയേറ്റു കൊല്ലപ്പെട്ടത്.

◾ഗുജറാത്ത് തെരഞ്ഞെടുപ്പില്‍നിന്നു മാറിനിന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാമെന്ന് ഡല്‍ഹിയിലെ മന്ത്രിമാരായ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കു ബിജെപി വാഗ്ദാനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനിനെയും കേസില്‍നിന്ന് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനമെന്ന് കേജരിവാള്‍.

◾തമിഴ്നാട്ടില്‍ ഇന്നു നടത്താനിരുന്ന റൂട്ട് മാര്‍ച്ച് ആര്‍ എസ് എസ് ഉപേക്ഷിച്ചു. മാര്‍ച്ച് ഏതെങ്കിലും നിശ്ചയിക്കപ്പെട്ട സ്റ്റേഡിയങ്ങളിലോ മറ്റോ നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനാലാണ് മാര്‍ച്ച് ഉപേക്ഷിച്ചത്. 44 ഇടങ്ങളില്‍ മാര്‍ച്ച് നടത്താനാണ് അനുമതി നല്‍കിയിരുന്നത്.

◾അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കുന്നതു ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും മോദി കുറ്റപ്പെടുത്തി.

◾മന്ത്രവാദിനിയെന്ന് ആരോപിച്ച് ദളിത് യുവതിയെ നാട്ടുകാര്‍ ജീവനോടെ തീ കൊളുത്തി കൊന്നു. ബിഹാറിലെ ഗയാ ജില്ലയിലെ പച്മാ ഗ്രാമത്തിലാണ് 45 കാരിയായ റിതാദേവി കൊല്ലപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസുകാരെയും നാട്ടുകാര്‍ ആക്രമിച്ചു. പ്രതികളായ ഉയര്‍ന്ന സമുദായത്തിലുള്ള ഒമ്പത് സ്ത്രീകളെ അറസ്റ്റു ചെയ്തു. കേസിലുള്‍പ്പെട്ട പുരുഷന്മാര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

◾സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗി നൂറ്റാറാം വയസില്‍ അന്തരിച്ചു. സ്വന്തം നാടായ ഹിമാചല്‍ പ്രദേശിലെ കിന്നൗറിലെ കല്‍പയിലായിരുന്നു അന്ത്യം. 1951 ഓക്ടോബര്‍ 25 ന് ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ഇദ്ദേഹമാണ് ആദ്യത്തെ വോട്ട് ചെയ്തത്.

◾ആം ആദ്മി പാര്‍ട്ടിക്കെതിരെ കൈക്കൂലി പരാതി ഉന്നയിച്ച തനിക്കെതിരേ ഭീഷണിയുണ്ടെന്ന് ജയിലിലുള്ള കോടികളുടെ തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍. ജയിലില്‍ കഴിയുന്ന മന്ത്രി സത്യേന്ദ്രജയിനും മുന്‍ തിഹാര്‍ ജയില്‍ ഡിജിയുമാണ് ഭീഷണിപ്പെടുത്തിയതെന്ന് അയാള്‍ പറഞ്ഞു.

◾റഷ്യയിലെ കൊസ്ട്രോമയിലെ കഫേയിലുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. തര്‍ക്കത്തിടെ ആരോ എയര്‍ ഗണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. 250 പേരെ അപകട സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

◾ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടലുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. പകുതിയോളം പേരെ പിരിച്ചുവിടുമെന്നാണു വിവരം.

◾ലോകമെങ്ങും നുണകള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വാങ്ങിയയാളെന്ന് ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ട്വിറ്ററില്‍ വംശീയ- വിദ്വേഷ പ്രചരണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബൈഡന്റെ വിമര്‍ശനം.

◾കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കു ശേഷം നോര്‍ത്ത് ഈസ്റ്റിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് മഞ്ഞപ്പട വിജയവഴിയില്‍ തിരിച്ചെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് ആദ്യ ഗോള്‍ നേടിയപ്പോള്‍ പകരക്കാരനായിറങ്ങിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇരട്ട ഗോളുകള്‍ നേടി. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

◾ട്വന്‍ി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ന്യൂസിലാണ്ടിനു പിന്നാലെ ഇംഗ്ലണ്ട് സെമിയിലെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 4 വിക്കറ്റിന് തോല്‍പിച്ചതോടെയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് ബോളുകള്‍ ശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം നേടി. ഇതോടെ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി.

◾ട്വന്‍ി20 ലോകകപ്പില്‍ ഇന്ന് മൂന്ന് നിര്‍ണായക കളികള്‍. ആദ്യ മത്സരം സൗത്ത് ആഫ്രിക്കയും നെതര്‍ലന്ഡ്സും തമ്മിലാണ്. രണ്ടാമത്തെ മത്സരം പാകിസ്ഥാനും ബംഗ്ലാദേശും തമ്മില്‍. മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ സിംബാബ്വേയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലെ സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നത് ഇന്നത്തെഫലം അനുസരിച്ചായിരിക്കും.

ട്വിറ്റർ - നുണകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം

◾ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇലോൺ മസ്ക് ലോകമെമ്പാടും നുണകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വാങ്ങിയെന്നാണ് അദ്ദേഹം വിമർശിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ വംശീയ – വിദ്വേഷ പ്രചരണങ്ങൾ വർധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബൈഡന്റെ വിമർശനം. വെള്ളിയാഴ്ച ചിക്കാഗോയിൽ നടന്ന ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പരിപാടിയിലായിരുന്നു ബൈഡന്റെ വിമർശനം.

ക്രിസ്തുമസ്-പുതുവസ്തര ബംബർ സമ്മാനത്തുക  കൂട്ടും

◾പൂജാം ബംബർ നറുക്കെടുപ്പ് നടക്കുന്ന അന്ന് തന്നെ ക്രിസ്മസ്-ന്യൂയർ ബംബറും പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സർക്കാർ. ഓണം ബംബറിന്റെ തൊട്ടുപിന്നാലെയായിരുന്നു സർക്കാർ പൂജാ ബംബർ പ്രഖ്യാപിച്ചത്. ഓണം ബംബർ പോലെ തന്നെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയായിരുന്നു പ്രഖ്യാപനം. 10 കോടിയാണ് പൂജ ബംബറിന്റെ ഒന്നാം സമ്മാനം. നവംബർ 20 നാണ് നറുക്കെടുപ്പ്.

FIFTY FIFTY  Result 06/11/2022

1 st Prize :
Amount: ₹1,00,00,000/-
FA425997 

Consolation Prize :
Amount: ₹8,000/-
FB425997  FC425997  FD425997  FE425997  FF425997  FG425997  FH425997  FJ425997  FK425997  FL425997  FM425997 

*2 nd Prize :*
Amount: ₹10,00,000/-
FJ460619 

*3 rd Prize :*
Amount: ₹5,000/-
0021  0138  2627  2658  4143  4632  4935  5119  5369  5552  6012  6120  6381  6791  6844  6857  7238  7405  8037  8096  8424  8853  9801 

*4 th Prize :*
Amount: ₹2,000/-
0396  0708  1144  1774  2672  2743  3579  3720  7752  8253  8792  9580 

*5 th Prize :*
Amount: ₹1,000/-
0394  0528  3093  3196  3274  3498  3675  3763  4114  5350  5407  5591  6317  6588  6855  7798  7891  7906  7982  8546  8888  9484  9502  9695 

*6 th Prize :*
Amount: ₹500/-
0072  0250  0254  0409  0536  0559  0853  0871  0984  0997  0998  1023  1088  1182  1418  1493  1584  1588  1715  1718  2023  2031  2044  2141  2143  2346  2457  2719  2765  2954  2980  3015  3028  3117  3283  3347  3389  3639  3659  3781  3860  3978  4002  4153  4348  4379  4768  4838  4896  5099  5210  5428  5463  5490  5667  5717  6051  6065  6116  6205  6219  6275  6276  6290  6342  6417  6485  6550  6778  6790  6911  7285  7326  7407  7418  7442  7842  7939  7970  7991  8093  8270  8298  8326  8556  8726  8905  9114  9319  9345  9521  9756  9759  9762  9883  9909 

*7 th Prize :*
Amount: ₹100/-
0015  0192  0329  0363  0370  0426  0429  0520  0594  0751  0908  0936  0986  1095  1123  1131  1196  1262  1511  1540  1635  1789  1902  1946  2177  2188  2198  2249  2314  2385  2449  2517  2552  2620  2624  2786  2797  2846  2847  2886  2956  3185  3246  3553  3570  3622  3651  3773  3783  3899  3947  4010  4218  4304  4599  4615  4719  4776  4837  4927  4974  5174  5181  5212  5420  5565  5598  5758  5769  5880  5887  6013  6045  6046  6289  6406  6568  6643  6659  6769  6888  6899  6912  7016  7018  7139  7325  7372  7380  7397  7486  7621  7768  7821  7824  7854  8072  8079  8185  8190  8213  8325  8327  8487  8570  8585  8632  8655  8810  8937  8948  8982  9038  9112  9144  9162  9196  9201  9311  9329  9522  9569  9626  9659  9958  9973  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.