ഇന്നത്തെ വാർത്തകൾ

 |JACOB CHERIAN|






മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഏപ്രിൽ 6 മുതൽ
◾എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിലുള്ള 14-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഏപ്രിൽ 6 മുതൽ 10വരെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 6ന് രാവിലെ 9.15ന് ശിവഗിരി മഹാസമാധിയിൽ നിന്നെത്തിച്ച ദിവ്യജ്യോതി ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കും. 9.30ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും. 10ന് ധർമ്മചൈതന്യസ്വാമി പ്രഭാഷണം നടത്തും.11ന് കൺവെൻഷൻ ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി/ നടേശൻ നിർവ്വഹിക്കും. മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, എസ്.എൻ.ഡി.പി.യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ,യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ,യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ പ്രസംഗിക്കും. 12.30ന് ഗുരുപ്രസാദവിതരണം. 1.45ന് തസ്‌മൈ ശ്രീഗുരവേ നമ: എന്ന വിഷയത്തിൽ വിജയലാൽ നെടുങ്കണ്ടം പ്രഭാഷണം നടത്തും. 7ന് രാവിലെ 9.45ന് കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി കൈവല്യാനന്ദ സരസ്വതി ഭദ്രദീപപ്രകാശനം നടത്തും.10ന് എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാസമ്മേളനം ഉദ്ഘാടനം ചെയ്യും.ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ, എസ്.എൻ.ഡി.പി.യോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ എന്നിവർ പ്രസംഗിക്കും. 
ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫിയാണെന്നു പോലീസ്.
◾കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫിയാണെന്നു പോലീസ്. മുപ്പതുകാരനായ ഇയാള്‍ നിര്‍മാണ തൊഴിലാളിയാണ്.
അശോകപുരത്താണു താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ തേടി അശോകപുരത്ത് പോലീസ് എത്തിയെങ്കിലും രേഖാചിത്രത്തിലുള്ളയാളെ ആരും തിരിച്ചറിഞ്ഞില്ല. ജോലി ചെയ്തിരുന്ന സ്ഥലത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിയുടെ ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല.

◾ട്രെയിന്‍ കത്തിക്കല്‍ കേസ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി എംആര്‍ അജിത് കുമാര്‍ മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് ഡിജിപി അനില്‍ കാന്താണു വെളിപെടുത്തിയത്.
കെ ടി ചാക്കോസ് സോക്കർ സ്കൂൾ സമ്മർ ക്യാമ്പ് ഉദ്ഘാടനം
◾തിരുവല്ല ഓതറ കെ ടി ചാക്കോസ് സോക്കർ സ്കൂളിന്റെ സമ്മർ ക്യാമ്പ് ഉദ്ഘാടനം കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ യൂഷറഫലി നിർവഹിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ രഞ്ജി കെ ജേക്കബ് ആദ്ധ്യക്ഷത വഹിച്ചു  സോക്കർ സ്കൂൾ ഡയറക്ടർ കെ ടി ചാക്കോ , കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാലി ജോൺ, പുളിക്കിഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജിനു തോമ്പുംകുഴി,
മുൻ സന്തോഷ്‌ ട്രോഫി താരവും കേരള പോലീസ് താരവുമായ അലക്സ്‌ എബ്രഹാം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌
റെജിനോൾഡ് വർഗീസ്,ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി രാജു എബ്രഹാം.ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എൻ രാജീവ്‌, സോക്കർ സ്കൂൾ ഫിസിയോ ഡോക്ടർ ജെറി മാത്യു ഓതറ യൂ പി സ്കൂൾ അദ്ധ്യാപകൻ അനീഷ് വി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
നല്ലതു കാണാനുള്ള മാനസികാവസ്ഥയില്ലാഞ്ഞിട്ടല്ല, അതിനുള്ള അവസരമില്ലാഞ്ഞിട്ടാണ് മാറിനിൽക്കുന്നത്.
ജോസഫ് എം. പുതുശ്ശേരി.
◾മുഖ്യമന്ത്രി പറയുന്നതു പോലെ നാട്ടിൽ നല്ലതു നടന്നാൽ സന്തോഷിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതു കൊണ്ടല്ല മറിച്ച് അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമല്ലാതെ ഭൂതക്കണ്ണാടി വെച്ചു നോക്കിയിട്ടും ഒരു നല്ല കാര്യവും കാണാൻ കഴിയാത്തതു കൊണ്ടാണ് പ്രതിപക്ഷ കക്ഷികൾ സർക്കാർ വാർഷികാഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്ന് കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
 നിവരാൻ കഴിയാത്ത വിധം സാധാരണക്കാരന്റെ മുതുകത്ത് അധികനികുതി ഭാരത്തിന്റെ ഭാണ്ഡക്കെട്ട് വെച്ച ദിവസം തന്നെ ആഘോഷത്തിന് തുടക്കം കുറിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയും,ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന ധാർഷ്ട്യത്തിന്റെ വിളംബരവുമാണ്. സർക്കാർ സംവിധാനത്തിൽ സംഭവിക്കുന്ന ഒരു നല്ലതെങ്കിലും ചൂണ്ടിക്കാട്ടിയിട്ട് വേണമായിരുന്നു ഈ ബഡായി പറയാനെന്നും അല്ലാത്തതുകൊണ്ട് മുഖ്യമന്ത്രിയുടെ വിശ്വാസ്യതയാണ് നഷ്ടമായിരിക്കുന്നതെന്നും പുതുശ്ശേരി പറഞ്ഞു.
രാഹുൽഗാന്ധിക്ക് സ്ഥിരം ജാമ്യം എന്നാൽ സ്റ്റേ ലഭിച്ചില്ല.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സ്ഥിര ജാമ്യം അനുവദിച്ച് സൂററ്റ് സെഷന്‍സ് കോടതി. എന്നാല്‍ വിധി സ്റ്റേ ചെയ്തില്ല. മാനനഷ്ടക്കേസില്‍ ശിക്ഷിച്ച മജിസ്ട്രേറ്റ് കോടതി നേരത്തെ 30 ദിവസത്തേക്കു ജാമ്യം അനുവദിച്ചിരുന്നു. സെഷന്‍സ് കോടതി ഏപ്രില്‍ 13 ന് അപ്പീല്‍ പരിഗണിക്കും.
വഞ്ചനാദിനാചരണവും, പ്രതിഷേധ പ്രകടനവും.
◾സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിച്ച് സിവിൽ സർവീസിനെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പത്തനംതിട്ട കലക്ടറേറ്റിന്റെ മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ സമരത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എസ്.വിനോദ് കുമാർ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഷിബു മണ്ണടി, തുളസീ രാധ, ബിജു ശാമുവേൽ, ബി.പ്രശാന്ത് കുമാർ, വിനോദ് മിത്രപുരം, നൗഫൽ ഖാൻ, ഷാജി.എസ്,പിക്കും വി. സൈമൺ, ദിലീപ് ഖാൻ, ഇന്ദു എം.ദാസ്, മഞ്ജു എന്നിവർ പ്രസംഗിച്ചു.
ഏപ്രില്‍ 12 ന് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കും
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയ കേസ് ഏപ്രില്‍ 12 ന് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കും. വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞ് ഭിന്ന വിധി വന്നതിനാലാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിഷയം പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു.

◾സിഡ്കോ ടെലികോം സിറ്റി പദ്ധതിയിലെ 5.24 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. സിഡ്കോയുടെ മണല്‍വാരല്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തിരുവനന്തപുരം മേനാംകുളം മണല്‍ വാരല്‍ അഴിമതിയില്‍ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ സിഡ്കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു.
കോന്നി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം 
സ്വാഗത സംഘം രൂപീകരിച്ചു.
◾ മുഖ്യമന്ത്രി പിണറായി വിജയൻ 24 ന് ഉദ്ഘാടനം നടത്തുന്ന കോന്നി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിന്റെ പരിപാടിയുമായി ബന്ധപ്പെട്ടുള്ള സ്വാഗത സംഘ രൂപീകരണ യോഗം കോന്നി മെഡിക്കൽ കോളജിൽ മന്ത്രി വീണാ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ നടന്നു.
എൽ.ഡി.എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ നടക്കുന്ന ആദ്യ പരിപാടി ആർഭാടമായി നടത്താനുള്ള ശ്രമമാണ്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, വിവിധ മേഖലകളുടെയും പങ്കാളിത്തം ഉദ്ഘാടന ചടങ്ങിൽ അനിവാര്യമാണെന്ന് മന്ത്രി വീണാ ജോർജ്ജ് യോഗത്തിൽ പറഞ്ഞു.
കോന്നി മെഡിക്കൽ കോളജിലേക്കുള്ള പ്രധാന റോഡും, അക്കാദമിക് ബ്ലോക്കിലേക്കുമുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കാൻ എച്ച്.എൻ.എല്ലിനെ ചുമതലപ്പെടുത്തി.ഉദ്ഘാടന വേദിയുടെ ക്രമീകരണം മെഡിക്കൽ കോളജ് അധികതരെ ചുമതലപ്പെടുത്തി.അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ചെയർമാനും, ജില്ലാ കലക്ടർ കൺവീനറും, അരുവാപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി വൈസ് ചെയർമാനും, കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ജോയിന്റ് കൺവീനററും ആയുള്ള സ്വാഗതസംഘമാണ് രൂപീകരിച്ചത്.

◾അട്ടപ്പാടി മധുവധക്കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഇന്നു വിധി പറയും. കൊലപാതകം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് വിധി. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറു മാറി.

◾മാര്‍ച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) പരീക്ഷ പിഎസ് സി റദ്ദാക്കി. 90 ശതമാനം ചോദ്യവും ഒരു ഗൈഡില്‍നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

◾തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ ബുധനാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ അടച്ചിടും. ഈ സമയത്തെ വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. ശ്രീപത്നാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് റണ്‍വേ അടച്ചിടുന്നത്.
ബലാത്സംഗത്തിനു ശേഷം ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി മുങ്ങിയ പ്രതിയെ മുംബൈയിൽ നിന്നും പിടികൂടി.
◾വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പീഡിപ്പിച്ചതിന്റെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയ പ്രതി കോട്ടാങ്ങൽ സുബാഷ് കോളനി പൊടിപ്പാറ വീട്ടിൽ റഹിം. (44) നെയാണ് മുംബൈയിൽ നിന്നും വെച്ചൂച്ചിറ പോലീസ് പിടികൂടിയത്.2017 ജൂലൈയിൻ പെരുമ്പടി കുളക്കുട്ടിയിലാണ് സംഭവം.പ്രതി യുവതിയെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു തുടർന്ന് ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് 7 ലക്ഷം രൂപാ തട്ടിയെടുത്തത്.തുടർന്ന് പ്രതി വിദേശത്തേക്ക് കടന്നു.2019 ലാണ് യുവതി പെരുമ്പട്ടി പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം നടക്കുന്നതിനിടെ പ്രതിയെ കഴിഞ്ഞ മാർച്ച് 3ന് മുംബൈ സഹർ വിമാനത്താവളത്തിൽ ഇമ്മിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചതായി അറിഞ്ഞതോടെ വെച്ചൂച്ചിറ പോലീസ് അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതിക്ക് മുന്നിൽ പ്രതിയെ തിരിച്ചറിഞ്ഞ് കോടതിയിൽ ഹാജരാക്കിയതോടെ റിമാന്റിലായി.

◾സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്കു കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം. കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93 ശതമാനം സ്‌കോര്‍ നേടി. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92 ഉം പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90 ഉം ശതമാനം സ്‌കോര്‍ നേടി. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടാനായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

◾ലോട്ടറിയടിച്ചതിന് നടത്തിയ മദ്യസല്‍ക്കാരത്തിനിടെ ലോട്ടറി ജേതാവിനെ കൊലപ്പെടുത്തി. കേരള ലോട്ടറിയുടെ എണ്‍പത് ലക്ഷം രൂപയുടെ ലോട്ടറിയടിച്ച തിരുവനന്തപുരം പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കു മദ്യ സല്‍ക്കാരം നടത്തുന്നതിനിടെ വീടിന്റെ മണ്‍തിട്ടയില്‍നിന്ന് താഴേക്കു വീണാണ് മരിച്ചത്. സുഹൃത്തായ മായാവി എന്ന സന്തോഷ് സജീവിനെ തള്ളിയിട്ടെന്നാണ് ബന്ധുക്കളുടെ പരാതി.
പിതാവിന്റെ മരണം,മകൻ അറസ്റ്റിൽ
◾തൃശൂര്‍ അവണൂരില്‍ ഇഡളിയും കടലക്കറിയും കഴിച്ച് ഗ്രഹനാഥന്‍ ശശീന്ദ്രന്‍ മരിച്ച സംഭവത്തില്‍ കറിയില്‍ വിഷം കലര്‍ത്തിയ ആയുര്‍വേദ ഡോക്ടറായ മകന്‍ മയൂര്‍നാഥന്‍ (25) അറസ്റ്റില്‍. രണ്ടാനമ്മയോടുള്ള വൈരാഗ്യംമൂലമാണ് ഓണ്‍ലൈനില്‍ വരുത്തി സ്വയം നിര്‍മിച്ച വിഷം കലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിച്ച ശശീന്ദ്രന്റെ അമ്മ കമലസാക്ഷി (92), ഭാര്യ ഗീത (45), തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍ (55), ചന്ദ്രന്‍ (60) എന്നിവരും രക്തം ഛര്‍ദിച്ച് ആശുപത്രിയിലാണ്.

◾മലപ്പുറം വാഴക്കോട് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വാഴക്കാട് ചെറുവട്ടൂര്‍ നെരോത്ത് പുതാടമ്മല്‍ നജ്മുന്നീസ (33) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് മുഹിയുദീന്‍ അറസ്റ്റിലായത്. ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ രഹസ്യമായി എത്തിയ നജ്മന്നീസയുമായി വഴക്കുണ്ടായെന്നും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
തണ്ണീർമുക്കം ബണ്ട് ഏപ്രിൽ 10ന് തുറക്കും
◾തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഏപ്രിൽ 10ന് തുറക്കാൻ കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗം തീരുമാനിച്ചു.

◾വ്യാപാരിയെ ആക്രമിച്ചതിന് അറസറ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതിക്രമം നടത്തി മോചിപ്പിച്ചു. ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആര്‍.എസ്.രതീഷിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷനിലെ ഭീഷണി. ഒടുവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണനെ പോലീസ് വിട്ടയച്ചു.

◾ട്രെയിന്‍ ആക്രമിക്കപ്പെട്ടത് ആസൂത്രിത ഭീകര പ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിന്റെ സമാധാനം തകര്‍ക്കലാണ് ലക്ഷ്യം. അക്രമത്തിന്റെ അടിവേര് കണ്ടെത്തണമെന്നും ഇ പി ജയരാജന്‍.

◾ട്രെയിന്‍ ആക്രമണത്തില്‍ പ്രതികളാരും പിടിയിലായിട്ടില്ലെന്ന് മന്ത്രി ഏ.കെ ശശീന്ദ്രന്‍. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനിലും അപകടം നടന്ന സ്ഥലത്തും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ആക്രമണത്തില്‍ പൊള്ളലേറ്റവര്‍ക്കു മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു കോവിഡ് മരണം. 78 വയസുള്ള പുരുഷനും 80 വയസുള്ള സ്ത്രീയുമാണു മരിച്ചത്.
അഖിലയുടെ സ്ഥലംമാറ്റം റദ്ദ് ചെയ്തു.
◾വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ് നായര്‍ നടത്തിയ പ്രചരണം വസ്തുതാ വിരുദ്ധമായിരുന്നെന്ന് മന്ത്രി ആന്റണി രാജു.
ശമ്പളം ആറു ദിവസം വൈകിയപ്പോള്‍ 41 ദിവസം ശമ്പളം മുടങ്ങിയെന്നാണ് അഖില പ്രചരിപ്പിച്ചത്. സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതെന്നും ആന്റണി രാജു പറഞ്ഞു.

◾അരിക്കൊമ്പന്‍ ആനയെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ആനയിറങ്കല്‍ സന്ദര്‍ശിച്ചു. ആന തകര്‍ത്ത റേഷന്‍ കടയും തൊഴിലാളി ലായവും സന്ദര്‍ശിച്ചു. പ്രദേശത്ത് ജനപ്രതിനിധികളുമായും ജനങ്ങളുമായും വിദഗ്ധ സമിതി സംസാരിച്ചു.

◾ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ പാപ്പാനാകാന്‍ പൂരത്തിരക്ക്. പത്ത് താല്‍ക്കാലിക ആന പാപ്പാന്‍മാരുടെ ഒഴിവിലേക്കു കൂടിക്കാഴ്ചയ്ക്കെത്തിയത് 75 പേരാണ്. ആനത്താവളമായ പുന്നത്തൂര്‍ ആനക്കോട്ടയിലാണ് പാപ്പാന്‍മാര്‍ക്കായുള്ള പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും നടന്നത്.

◾സോണ്‍ട കമ്പനി എംഡി രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ജര്‍മന്‍ പൗരനായ പാട്രിക് ബൗര്‍ നല്‍കിയ വഞ്ചനാക്കേസിലാണ് ബെംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയും.

◾എറണാകുളം തേവരയില്‍ തീപിടിത്തം. പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലെ പുല്ലിലും മാലിന്യത്തിലുമാണു തീപടര്‍ന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

◾കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രലില്‍ നിര്‍മ്മാണത്തിലിരുന്ന ഊട്ടുപുര തകര്‍ന്നുവീണു. ആര്‍ക്കും പരിക്കില്ല. 20 ലക്ഷം രൂപ ചിലവഴിച്ചാണ് ഊട്ടുപുര നിര്‍മ്മിക്കുന്നത്.

◾പട്ടാമ്പിയില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു. വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റ് ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് (29) ആണ് മരിച്ചത്.

◾പോക്സോ കേസ് പ്രതിക്കു മരണം വരെ ജീവപര്യന്തം തടവ്. കാഞ്ഞിരപ്പള്ളിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അരുണ്‍ സുരേഷിന് (29) ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി 2,50,000 രൂപ പിഴ ഒടുക്കുകയും വേണം.

◾സത്യമാണ് തന്റെ ആയുധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മാനനഷ്ടക്കേസില്‍ സ്ഥിരജാമ്യം ലഭിച്ച ശേഷമാണ് രാഹുല്‍ ഇങ്ങനെ കുറിച്ചത്. ‘മിത്രങ്ങളില്‍’നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിയുടെ മിത്രങ്ങളെന്ന് ആരോപിക്കുന്ന അദാനി അടക്കമുള്ള കുത്തക മുതലാളിമാരെയാണ് മിത്രങ്ങള്‍ എന്ന വിശേഷണത്തോടെ രാഹുല്‍ പരാമര്‍ശിച്ചത്.

◾അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രധാന ഉന്നത കലാലയങ്ങളായ ഐഐടി, എന്‍ഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളില്‍ 61 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സര്‍ക്കാര്‍ ലോകസഭയെ അറിയിച്ചു. ബെന്നി ബെഹനാന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുരിയാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍ തുടങ്ങിയവവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

◾ഛത്തീസ്ഗഡിലെ ബിലാസ്പുറില്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സ്റ്റേജ് തകര്‍ന്നുവീണു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച ‘ടോര്‍ച്ച് റാലി’ സമ്മേളനത്തിനിടെ സ്റ്റേജില്‍ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഇടിച്ചു കയറിയതാണ് തകര്‍ന്നു വീഴാന്‍ കാരണം. ആര്‍ക്കും ഗുരുതര പരിക്കില്ല.

◾കര്‍ണാടക കോണ്‍ഗ്രസില്‍ സീറ്റ് മോഹികളുടെ പ്രതിഷേധം. സീറ്റിനായി ആത്മഹത്യാ ഭീഷണിയുമായി കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതേസമയം, സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയാക്കില്ലെന്നും താന്‍തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.

◾തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ തിരുമഞ്ഞോലയ്ക്ക് സമീപം തമിഴ്നാട് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ മൂന്നു സ്ത്രീകള്‍ മരിച്ചു.

◾മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 36 പേരുടെ ജീവനെടുത്ത കിണറപകടത്തിനു പിറകേ ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ജെസിബി ഉപയോഗിച്ചു പൊളിച്ചു. രാമനവമി ആഘോഷത്തിനിടെയാണ് ശ്രീ ബലേശ്വര്‍ ജുലേലാല്‍ ക്ഷേത്രത്തിലെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് 36 പേര്‍ മരിച്ചത്.

◾ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക് ഡൊണാള്‍ഡ് അമേരിക്കയിലെ എല്ലാ ഓഫീസുകളും താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണു നടപടി. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്ന് യുഎസിലെ ജീവനക്കാര്‍ക്കും, ചില ഇന്റര്‍നാഷണല്‍ സ്റ്റാഫ്‌സിനും കമ്പനി കഴിഞ്ഞയാഴ്ച ഇ മെയില്‍ അയച്ചിരുന്നു.

◾ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി ഐപിഎല്‍ 16-ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. 31 ബോളില്‍ 57 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും 29 ബോളില്‍ 47 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയുടേയും ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തുകയും 13 ബോളില്‍ 19 റണ്‍സെടുക്കുകയും ചെയ്ത മോയിന്‍ അലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
നിര്യാതരായി.
അമ്മിണി
◾തിരുവല്ല നിരണം വില്ലിയാരിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അമ്മിണി(89)നിര്യാതയായി.
സംസ്കാരം നാളെ  ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
മക്കൾ: രാജപ്പൻ, കുഞ്ഞുമോൻ, രാമചന്ദ്രൻ, സുരേന്ദ്രൻ.
മരുമക്കൾ: കുമാരി, സുധർമ്മ, പ്രഭ, സാംജി.
ലക്ഷ്മി അമ്മാൾ
◾തിരുവല്ല കാവുംഭാഗം ലക്ഷ്മി ഭവൻ തെള്ളിചോപ്പിലയിൽ പരേതനായ കെ.തങ്കപ്പൻ ആചാരിയുടെ ഭാര്യ ലക്ഷ്മി അമ്മാൾ(81) നിര്യാതയായി.
സംസ്കാരം നടത്തി.
മക്കൾ: രാജേശ്വരി, രാധാകൃഷ്ണൻ, ശെൽവരാജ്, സുധാമണി, ജയകുമാർ, സുജാത.
മരുമക്കൾ: മഹദേവൻ,, ജലജ, ജാനമ്മാൾ, മുരുകൻ, രാജലക്ഷ്മി, പരേതനായ മുരളി.
മറിയാമ്മ
◾തെള്ളിയൂർ നള്ളേത്ത് പരേതനായ എൻ.വി. വറുഗീസിന്റെ ഭാര്യ മറിയാമ്മ - (93) നിര്യാതയായി.
സംസ്കാരം നാളെ  രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. കുറിയന്നൂർ ചക്കുതറ കുടുംബാംഗമാണ്.
മക്കൾ: റേച്ചൽ (റിട്ട. ഹെഡ്മിസ്ട്രസ് ), ബേബിക്കുട്ടി.
മരുമക്കൾ: മോനിച്ചൻ, ലീലാമ്മ.
-*WIN-WIN Result 03/04/2023*

*1 st Prize :* 
Amount: ₹7,500,000/- 
WW149590  

*Consolation Prize :* 
Amount: ₹8,000/-
WN149590 WO149590 WP149590 WR149590 WS149590 WT149590 WU149590 WV149590 WX149590 WY149590 WZ149590  

*2 nd Prize :* 
Amount: ₹500,000/-
WU490213  

*3 rd Prize :* 
Amount: ₹100,000/- 
WN405567 WO788115 WP243223 WR694023 WS658584 WT828050 WU812217 WV420945 WW245778 WX129169 WY752122 WZ745801  

*4 th Prize :* 
Amount: ₹5,000/-
0755 1369 2678 4400 5032 5219 5664 6018 6350 6727 6939 6982 7216 7950 8353 8466 8572 9080  

*5 th Prize :* 
Amount: ₹2,000/-
0742 1090 2895 3411 3539 7194 7389 8523 8671 9409  

*6 th Prize :* 
Amount: ₹1,000/-
0214 1044 2395 2425 4813 5057 5098 6808 6967 7220 7610 7996 8456 9229  

*7 th Prize :* 
Amount: ₹500/-
0050 0184 0292 0560 0577 0827 1030 1387 1490 1882 2041 2165 2184 2205 2290 2583 2665 2728 2755 2799 2835 3273 3352 3590 3723 3805 3885 3990 4034 4183 4540 4690 4827 4852 5008 5171 5439 5473 5510 5715 6096 6245 6384 6446 6454 6488 6509 6524 6701 6793 6890 7016 7130 7328 7378 7422 7471 7555 7711 7783 7846 7900 8000 8069 8142 8154 8156 8169 8237 8278 8438 8519 8578 8690 9053 9177 9237 9305 9316 9616 9863 9951  

*8 th Prize :* 
Amount: ₹100/-
0004 0097 0154 0196 0257 0416 0437 0443 0637 0694 0718 0738 0846 0982 1024 1121 1130 1274 1300 1339 1435 1523 1549 1565 1776 1849 2005 2082 2159 2277 2524 2694 2710 2804 2906 2958 2983 3214 3357 3510 3524 3553 3568 3617 3663 3710 3779 3821 3871 4023 4202 4216 4269 4350 4421 4492 4523 4541 4783 4837 4868 4902 4931 4965 5071 5209 5216 5333 5424 5576 5601 5699 5710 5717 5778 5813 5884 5976 6190 6285 6305 6380 6503 6617 6697 6751 6814 6985 7141 7197 7249 7285 7369 7373 7447 7617 7722 7926 7945 7993 8020 8041 8067 8367 8421 8434 8509 8530 8862 9065 9086 9116 9166 9243 9250 9362 9446 9486 9504 9554 9705 9862 9929 9946 9966 9993  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.