ഇന്നത്തെ വാർത്തകൾഇന്നത്തെ വാർത്തകൾ

 |JACOB CHERIAN|





 *******************************
ക്രൈസ്തവർ ഇന്ന് ഓശാന പെരുന്നാൾ ആഘോഷിക്കുന്നു.
*******************************
മന്ത്രി വീണാ ജോർജിനെതിരെ ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ പേരിൽ വ്യാപക പോസ്റ്റർ പ്രചരണം.
ഓർത്തഡോക്സ് സഭയുടെ നാശം മാത്രം ലക്ഷ്യമാക്കി കൊണ്ടുവരുന്ന ചർച്ച് ബില്ലിനെതിരെ പ്രതികരിക്കാത്തതാണ് പ്രകോപനത്തിന് കാരണം
◾പത്തനംതിട്ട: സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്
ഓർത്തഡോക്സ് സഭ നിഷേധിച്ചു
◾പോസ്റ്റർ ചർച്ചയായതിന് പിന്നാലെ വിശദീകരണവുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തി. പോസ്റ്ററുകളുമായി ഓർത്തഡോക്സ് സഭക്കോ യുവജനപ്രസ്ഥാനമായ OCYM നോ യാതൊരു ബന്ധമില്ല.
ആരൊ ഇത്  കരുതി കൂട്ടി ചെയ്തതാണ് 'ഓർത്തഡോക്സ് യുവജനം ' എന്ന സംഘടന ഓർത്തഡോക്സ് സഭയിൽ ഇല്ലായെന്നും ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനത്തിന്റെ യുവജന പ്രസ്ഥാനത്തിന്റെ (OCYM) പ്രസിഡ കുര്യാക്കോസ് മാർ ക്ലിമ്മിസ് തിരുമേനിയും വൈസ് പ്രസിഡന്റ് ഫാ. എബി.ടി. ശാമുവേലും അറിയിച്ചു.
"പിണറായിയുടേത് സെസ് രാജ് "
അഡ്വ.സതീഷ് ചാത്തങ്കരി.
◾സമസ്ത മേഖലകളിലും നികുതി വർദ്ധനവ് വരുത്തുക മാത്രമല്ല: പുതിയ സെസുകൾ ഏർപ്പെടുത്തുക വഴി പിണറായി സർക്കാർ സമാനതകളില്ലാത്ത ദുരിതമാണ് ജനങ്ങൾക്ക് സമ്മാനിക്കുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി പ്രസ്താവിച്ചു. സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ഏപ്രിൽ ഒന്നിന് സംഘടിപ്പിച്ച കരിദിനാചരണത്തിന്റെ ഭാഗമായി യു.ഡി.എഫ് പെരിങ്ങര മണ്ഡലം കമ്മറ്റി  നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ക്രിസ്റ്റഫർ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാം ഈപ്പൻ, അഡ്വ. ബിനു.വി. ഈപ്പൻ, ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, അഭിലാഷ് വെട്ടിക്കാടൻ, എം.എം.മാത്യു, ജേക്കബ് ചെറിയാൻ, മിനിമോൾ ജോസ്, റോയി വറുഗീസ്, രാജൻ വറുഗീസ്, രാധാകൃഷ്ണ പണിക്കർ, ജിജി പെരിങ്ങര, എം.ജി.ഏബ്രഹാം, ഗോപകുമാർ, ഷാജി പതിന്നാലിൽ എന്നിവർ പ്രസംഗിച്ചു
ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി.
◾കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. തിരുവല്ല നെടുമ്പ്രം നടുവിലേമുറി കണ്ണാറച്ചിറ വിഷ്ണു ഉല്ലാസാണ് (28) പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇയാളെ പിടികൂടുന്നതിനിടെ എ.ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനന്തുവിന്റെ കാലിനു പരിക്കേറ്റു. മാവേലിക്കര സബ് ജയിലിന്റെ മതിൽചാടി രക്ഷപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. സബ് ജയിലിൽനിന്നു രക്ഷപ്പെട്ടതിനാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു. ഈ കേസിൽ റിമാൻഡിലാണിയാൾ.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയശേഷം തിരുവനന്തപുരത്തേക്ക് പോകാനായി ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് വിഷ്ണുവിനെയുംകൊണ്ട് പോലീസുകാർ കായംകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി. ഇതിനിടെ മൂത്രമൊഴിക്കണമെന്ന് വിഷ്ണു ആവശ്യപ്പെട്ടു. പോലീസുകാർ ഇയാളെ ശൗചാലയത്തിനു മുന്നിലെത്തിച്ചശേഷം വിലങ്ങഴിച്ചു. തുടർന്ന് പോലീസിനെ വെട്ടിച്ച് മതിൽചാടിയ വിഷ്ണു കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് പിന്നിലൂടെ ഓടി.പോലീസുകാരും നാട്ടുകാരും പിന്നാലെ ഓടി കന്നീസകടവ് പാലത്തിനടത്തുവെച്ച് വിഷ്ണുവിനെ പിടികൂടി. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കേസിലെ പ്രതി സ്റ്റാൻഡിൽത്തന്നെ നിന്നു. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് കായംകുളം പോലീസും വിഷ്ണുവിനെതിരേ കേസെടുത്തു.
ജനുവരി 26-ന് രാവിലെയാണ് വിഷ്ണു മാവേലിക്കര സബ് ജയിലിൽനിന്ന് മതിൽചാടി രക്ഷപ്പെട്ടത്. ഫെബ്രുവരി ആറിന് തിരുവല്ലയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ആയുധം കൈവശംവെച്ചതിനും യുവതിയെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാളെ പുളിക്കീഴ് പോലീസ് നേരത്തെ അറസ്റ്റുചെയ്തത്. തുടർന്നാണ് മാവേലിക്കര ജയിലിൽ എത്തിച്ചത്.
പരാതി പരിഹാരമാണ് അദാലത്തിന്റെ ലക്ഷ്യം 
കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ.
◾സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടുമായി ബന്ധപ്പെട്ട് നടത്തുന്ന അദാലത്തിലൂടെ പരാതി പരിഹാരമാണ് ലക്ഷ്യമെന്ന് പത്തനംതിട്ട കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ വെളിപ്പെടുത്തി. "കരുതലും - കൈത്താങ്ങും"  അദാലത്തുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വകുപ്പ് മേധാവികളുടെ പരിശീലന പരിപാടിയിൽ
സംസാരിക്കുകയായിരുന്നു കലക്ടർ.
 പൊതുജനങ്ങൾ ഓൺലൈനിലായും, അക്ഷയ കേന്ദ്രങ്ങൾ മുഖേനയും താലൂക്ക് ഓഫീസുകളിൽ സമർപ്പിക്കുന്ന പരാതികൾ സ്വീകരിക്കുന്നതു സംബന്ധിച്ചും, തുടർ നടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ചും ഉദ്യോഗസ്ഥർക്ക് പരിശീലന പരിപാടിയിൽ കലക്ടർ നിർദ്ദേശം നൽകി.
മദ്യത്തിന് വീണ്ടും വില കൂട്ടി.
◾മദ്യത്തിനു ബജറ്റില്‍ നിര്‍ദേശിച്ചതിനേക്കാള്‍ പത്തു രൂപകൂടി വിലവര്‍ധിപ്പിച്ച് സര്‍ക്കാര്‍. 500 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് ചുമത്തിയ 20 രൂപ സെസിനു പുറമേ 10 രൂപ കൂടിയാണു വര്‍ദ്ധിപ്പിച്ചത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിക്കുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്കു പകരം 50 രൂപ വര്‍ദ്ധിക്കും.
മാസ്ക് നിർബന്ധമാക്കുന്നു
◾കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികള്‍ കിടക്കകള്‍ സജ്ജമാക്കണം. ചികിത്സ നിഷേധിക്കരുത്. പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.

◾അദാനി ഗ്രൂപ്പിന്റെ വിദേശ ഇടപാടുകളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്റെ അന്വേഷണം. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ മൂന്നു വിദേശ സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകളാണ് അന്വേഷിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം.
◾വൈക്കം സത്യഗ്രഹം ഇന്ത്യക്കു വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് അതു പ്രചോദനമായെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചാതുര്‍ വര്‍ണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
കിടപ്പു രോഗികളുടെ പരിചരണത്തിനായി ടൂ വീലർ നഴ്സിംഗ് കെയർ പദ്ധതി.
◾കാരുണ്യ പെയിൻ ആൻറ് പാലിയേറ്റീവ് കവിയൂർ സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  ടൂ വീലർ നഴ്സിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പി.ആർ.പി.സി ഇരവിപേരൂർ ഏരിയ രക്ഷാധികാരി പി.സി.സുരേഷ് കുമാർ പദ്ധതിയുടെ ഫ്ലാഗ് ഓഫ് നടത്തി. കവിയൂർ കമ്മാളത്തകിടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സോണൽ കമ്മറ്റി പ്രസിഡന്റ് അജയൻ പി.ടി അദ്ധ്യക്ഷത വഹിച്ചു.
സോണൽ സെക്രട്ടറി സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി,ഗ്രാമ പഞ്ചായത്തംഗം സിന്ധു.വി.എസ്, അഡ്വ ജി.രജിത് കുമാർ, ജോസഫ് ജോൺ, സതീഷ്, നഴ്സ് ലിസിയമ്മ ആൽഫ്രഡ്, എന്നിവർ  പങ്കെടുത്തു.
കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
◾ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുധാകരന്‍ ഇതുചെയ്തത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ അമിതാധികാര പ്രയോഗങ്ങള്‍ക്കു സമാനമാണ് കെ.പി.സി.സിയുടെ നിലപാട്. ഗോവിന്ദന്‍ പറഞ്ഞു.

◾വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച എ രാജക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്കു നിര്‍ദ്ദേശം നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്കു കത്തു നല്‍കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. രാജ നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഎമ്മാണെന്നും ഇതിന് കൂട്ടുനിന്ന എല്ലാവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

◾കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് .ധനവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോര്‍പ്പറേഷന്‍ കാര്യക്ഷമമാക്കാനുള്ള പരിഷ്‌ക്കരണങ്ങള്‍ ജീവനക്കാരുടെ യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കെ എസ് ആര്‍ ടി സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പെട്രോള്‍ വില കേരളത്തേക്കാള്‍ 14 രൂപ കുറവ്.
മാഹിയിലെ പമ്പുകളില്‍ വന്‍ തിരക്ക്
കേരളത്തിനേക്കാൾ പെട്രോള്‍ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയില്‍ കുറവാണ്. മാഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന് മാഹിയില്‍ നല്‍കേണ്ടത് 93 രൂപ 80 പൈസ. മാഹി പിന്നിട്ട് തലശ്ശേരിയില്‍ എത്തിയാല്‍ വില 108 രൂപ 19 പൈസയാകും. അതായത് 14 രൂപ 39 പൈസയുടെ വ്യത്യാസം.  ഡീസലിന് 97 രൂപ 12 പൈസയാണ് കണ്ണൂരിലെ വില മാഹിയിലാകട്ടെ 83 രൂപ 72 പൈസ. 13 രൂപ 40 പൈസയുടെ വ്യത്യാസം. 
അതുകൊണ്ട് തന്നെ മാഹിയിലെ പമ്പുകളിലെല്ലാം വന്‍ തിരക്കാണ് ഇപ്പോള്‍. 
സമരം നടത്തിയ വനിതാ കണ്ടക്ടറെ പറപ്പിച്ചു
◾ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്നെഴുതിയ ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി പറപ്പിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്കു സ്ഥലംമാറ്റി. സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സ്ഥലംമാറ്റ ശിക്ഷ.
50 കോടിയുടെ ആഘോഷം വാര്‍ഷികാഘോഷത്തിന് ഖജനാവില്‍ തൊടരുത്:കെ സുധാകരന്‍ എംപി
◾കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കനത്ത നികുതികള്‍ ചുമത്തി ജനങ്ങളെ പിഴിഞ്ഞ് 50 കോടിയിലധികം രൂപ മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

◾വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തി കോടികള്‍ പൊടിക്കുന്നത് ജനങ്ങളെ അപഹസിക്കുന്നതിനു തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ധന വിലയില്‍ അയല്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ 15 രൂപ കൂടുതലാണു കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.

◾നാട്ടില്‍ നല്ല കാര്യങ്ങള്‍ നടക്കുന്നത് പ്രതിപക്ഷത്തിന് അംഗീകരിക്കാനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വള്ളംകളിയും മിനി തൃശൂര്‍ പൂരവും ആസ്വദിച്ച് ജി 20 ഉദ്യോഗസ്ഥ സംഘം.
◾വള്ളംകളിയും മിനി തൃശൂര്‍ പൂരവും ആസ്വദിച്ച് ജി 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥ സംഘം. കുമരകത്തെ കായലോളങ്ങള്‍ വകഞ്ഞുമാറ്റിയുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ആവേശകരമായ വരവുകണ്ട് ഉദ്യോഗസ്ഥരും ഹര്‍ഷാരവങ്ങള്‍ മുഴക്കി. താജില്‍ തൃശൂര്‍ പൂരത്തിന്റെ മിനി രൂപവും അരങ്ങേറി. കേരളത്തിന്റെ സംസ്‌കാരം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികള്‍ ഒരുക്കിയത്. ഇന്ത്യയുടെ ഷെര്‍പ്പ അമിതാഭ് കാന്തിന്റെ നേതൃത്വത്തില്‍ 120 പേര്‍ പങ്കെടുക്കുന്ന യോഗം ഇന്നു സമാപിക്കും.
നാലാം തീയതിയിലെ പരീക്ഷകൾക്ക് മാറ്റമില്ല
◾എം.ജി. സർവകലാശാല ഏപ്രിൽ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഈ ദിവസത്തെ പരീക്ഷകൾ മാറ്റിവച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരം വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

◾കവര്‍ച്ചാ കേസില്‍ എറണാകുളം സിജെഎം കോടതി അധികാര പരിധി മറികടന്നു ശിക്ഷ വിധിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നു സുപ്രീംകോടതി. കേസ് വ്യാജമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 1998 ജൂലൈയില്‍ എറണകുളത്ത് പാര്‍ക്കില്‍ ഒരാളെ ആക്രമിച്ച് കഴുത്തിലെ മാല അപഹരിച്ചെന്നാണ് പോലീസ് ചാര്‍ജു ചെയ്ത കേസ്.

◾അച്ഛനെയും അമ്മയുടെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്. തളിക്കുളം എടശ്ശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടില്‍ ഷഫീഖിനെയാണ് തൃശൂര്‍ ജില്ലാ അഡീഷണല്‍ കോടതി ശിക്ഷിച്ചത്. അമ്മയെ വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. 1,60,000 രൂപ പിഴശിക്ഷയുമുണ്ട്.
എൻഎസ്എസിനെതിരെ വെള്ളാപ്പള്ളി
◾വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളില്‍നിന്നും വിട്ടുനിന്ന എന്‍എസ്എസ് നേതൃത്വത്തിലുള്ളവര്‍ മാടമ്പിത്തരം കാണിച്ചെന്നും അവര്‍ മാറി നിന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോട് എന്‍എസ്എസ് മുഖം തിരിച്ചത് ശരിയായില്ലെന്നും ശിവഗിരി മഠത്തില്‍ നിന്ന് എത്തിയവര്‍ക്ക് മന്നം സമാധിയില്‍ അനുമതി നിഷേധിച്ചെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

◾കോഴിക്കോട് കരിക്കാടന്‍പൊയിലില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും അറസ്റ്റിലായി.
പുത്തന്‍പുരയില്‍ അസ്മിനയാണു മരിച്ചത്. ഭര്‍ത്താവ് ജംഷിദിനെയും ഭര്‍ത്തൃമാതാവ് നഫീസയെയും നാദാപുരം പോലീസ് അറസ്റ്റു ചെയ്തു.
അഞ്ചംഗ കുടുംബം വിഷം കഴിച്ചതു ബ്ലേഡ് മാഫിയയുടെ ഭീഷണിയിൽ
◾ഇടുക്കി കഞ്ഞിക്കുഴിയില്‍ അഞ്ചംഗ കുടുംബം വിഷം കഴിച്ചതു ബ്ലേഡ് മാഫിയയുടെ ഭീഷണിമൂലമെന്നു ബന്ധുക്കള്‍. വിഷം കഴിച്ച പുന്നയാര്‍ കാരാടിയില്‍ ബിജുവും ഭാര്യ ടിന്റുവും മരിച്ചു. മൂന്നു കുട്ടികള്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

◾തിരുവനന്തപുരം അയിരൂരില്‍ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കര്‍ണാടകയില്‍ നിന്ന് പിടികൂടി. താന്നിമൂട് വീട്ടില്‍ സുനില്‍കുമാറാണ് പിടിയിലായത്.

◾ഇടുക്കി വാത്തിക്കുടിയില്‍ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ലോക വിഡ്ഢി ദിനത്തില്‍ രാജ്യത്തെ വിഡ്ഢികളാക്കിയ 3232 ദിവസങ്ങള്‍ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിഹാസം.
അമിത് ഷായുടെ പരിപാടി റദ്ദാക്കി.
◾രാമനവമി ദിനത്തിലെ സംഘര്‍ഷത്തിനു പിറകേ, ബിഹാറിലെ സസാരാമില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി റദ്ദാക്കി. കേന്ദ്രസേനയെ വിന്യസിക്കാമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു. ബിഹാറിലെ സംഘര്‍ഷത്തില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ സംഘര്‍ഷം പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

◾കഴിഞ്ഞ മാസം ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.6 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ റെക്കോര്‍ഡ് ജിഎസ്ടി വരുമാനത്തിന് തൊട്ടു പിറകിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തെ വരുമാനം. 1.67 ലക്ഷം കോടി രൂപയായിരുന്നു 2022 ഏപ്രിലിലെ വരുമാനം.

◾കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ജയില്‍ മോചിതനായി. ഒരു വര്‍ഷത്തെ ശിക്ഷയാണു വിധിച്ചിരുന്നത്. ജയിലിലെ നല്ലനടപ്പില്‍ ഇളവ് നല്‍കിയതിനാല്‍ പത്തു മാസം കഴിഞ്ഞതോടെ മോചിതനായി. ഭാരത് ജോഡോ യാത്ര നയിച്ച രാഹുല്‍ഗാന്ധി രാജ്യത്ത് വിപ്ലവമാണു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ വേറെ, മൃഗങ്ങള്‍ വേറെ’
◾മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും തുല്യ അവകാശം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ കക്ഷി ചേര്‍ത്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ ‘മനുഷ്യര്‍ വേറെ, മൃഗങ്ങള്‍ വേറെ’ എന്ന നിലപാടാണു കോടതി സ്വീകരിച്ചത്. അലഹബാദ് ആസ്ഥാനമായുള്ള എന്‍ജിഒയാണു ഹര്‍ജി നല്‍കിയിരുന്നത്.

◾ഗുജറാത്തില്‍ ഇറച്ചിക്കോഴി കച്ചവടം പ്രതിസന്ധിയിലേക്ക്. കോഴിയെ മൃഗമായാണു കണക്കാക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതേയിനത്തിലുള്ള മറ്റു പക്ഷികളും മൃഗങ്ങളാണെന്ന് സര്‍ക്കാര്‍. ഇറച്ചിക്കോഴികളെ വില്‍ക്കുന്ന കടകളില്‍ അവയെ കശാപ്പു ചെയ്യുന്നതു തടയണമെന്നും മൃഗമെന്ന നിലയില്‍ കശാപ്പുശാലയില്‍ മാത്രമേ കോഴികളെ കൊല്ലാവൂവെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഈ നിലപാട്.

◾പിഎസ്സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് തെലങ്കാന സര്‍ക്കാറിനും ബിആര്‍എസിനും എതിരേ സമരം സംഘടിപ്പിക്കാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് വൈ എസ് ശര്‍മിള. ‘സിഎം ഹൗസ് മാര്‍ച്ച്’ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംയുക്തമായി മാര്‍ച്ച് നടത്താനാണ് ഇരു പാര്‍ട്ടികളുടേയും സംസ്ഥാന അധ്യക്ഷന്മാരെ ഫോണില്‍ വിളിച്ച് പിന്തുണ തേടിയത്.
ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി.
വെട്ടേറ്റത് തിരുവല്ല സ്വദേശിനിയായ ആര്യക്ക്
◾കോട്ടയം ചിങ്ങവനം സായിപ്പ് കവലയിൽ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ.
ആക്രമണത്തിൽ പരിക്കേറ്റ തിരുവല്ല മുത്തുർ സ്വദേശിനി ആര്യ (27), ഇവരുടെ മാതാവിൻറെ മാതാവ് പത്മിനി (70) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് എറണാകുളത്ത് വാടകയക്ക് താമസിക്കുന്ന ഇടുക്കി ശാന്തമ്പാറ സ്വദേശി ലാൽ മോഹനെ (34) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു.നാട്ടുകാർ ഒത്തുകൂടി ഇയാളെ പിടികൂടുകയായിരുന്നു 

◾ദുബൈയില്‍നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് അതിക്രമം നടത്തിയ യാത്രക്കാരന് ഒന്നര വര്‍ഷം ജയില്‍ ശിക്ഷ. ജീവനക്കാരെയും സഹയാത്രികരെയും അസഭ്യങ്ങളോടെ ഭീഷണിപ്പെടുത്തുകയും ഒരു ജീവനക്കാരിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണു ശിക്ഷ. മാഞ്ചസ്റ്റര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
സ്വീഡിഷ് പൗരന്‍ മുംബൈയില്‍ അറസ്റ്റില്‍. 
◾വിമാനത്തില്‍ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരന്‍ മുംബൈയില്‍ അറസ്റ്റില്‍. വ്യാഴാഴ്ച ബാങ്കോക്കില്‍ നിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു 63 കാരനായ എറിക് ഹെറാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെ പൊലീസ് അറസ്റ്റു ചെയ്തത്.

◾ഐപിഎല്ലിലെ മഴ കളിമുടക്കിയ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് കിങ്‌സിന് ഏഴു റണ്‍സ് ജയം. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പഞ്ചാബിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 16 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കളിയിലെ താരം.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 50 റണ്‍സിന്റെ വിജയം. 38 ബോളില്‍ 73 റണ്‍സെടുത്ത കൈല്‍ മയേഴ്സിന്റെ മികവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പടുത്തുയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി ഡല്‍ഹിയെ തകര്‍ത്ത മാര്‍ക്ക് വുഡാണ് കളിയിലെ താരം.
നിര്യാതരായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്- മായ അനിൽകുമാറിന്റെ ഭർത്യമാതാവ്
വി സി രാധമ്മ
◾പരുമല പുല്ലേലിക്കാട്ടിൽ 
വി സി.രാധമ്മ (78)നിര്യാതയായി. 
സംസ്കാരം ഇന്ന്  3.30 ന് വീട്ടുവളപ്പിൽ. 
മകൻ:അനിൽകുമാർ
പി സി കോശി
◾തിരുവല്ല മഞ്ഞാടി അഴിക്കുള്ളിൽ പടിഞ്ഞാറേക്കുറ്റ് പി.സി.കോശി - 68 നിര്യാതനായി.
സംസ്കാരം പിന്നീട്.
ഭാര്യ: മാവേലിക്കര പേരൂർ കുറ്റിയിൽ പാലാരിമംഗലം കുടുംബാംഗം സാലി.
മക്കൾ: ഷെറിൻ , മെറിൻ .
മരുമക്കൾ : ദീപു, റോണി.

KARUNYA Result 01/04/2023

1 st Prize :
Amount: ₹80,00,000/-
KT186093  

Consolation Prize :
Amount: ₹8,000/-
KN186093 KO186093 KP186093 KR186093 KS186093 KU186093 KV186093 KW186093 KX186093 KY186093 KZ186093  

2 nd Prize :
Amount: ₹5,00,000/-
KW382532  

3 rd Prize :
Amount: ₹100,000/-
KN163403 KO188782 KP342976 KR860459 KS238909 KT115846 KU708891 KV790753 KW405669 KX685557 KY104050 KZ770438  

4 th Prize :
Amount: ₹5,000/-
1277 1391 1850 2111 3192 3472 3863 5239 5305 6147 6558 6805 7003 7148 7642 8098 8340 9569  

5 th Prize :
Amount: ₹2,000/-
1212 1896 3023 4262 4594 6081 6222 8486 8871 9378  

6 th Prize :
Amount: ₹1,000/-
1436 1891 2425 3198 4446 4505 5302 6513 7508 7618 7979 8215 8968 9568  

7 th Prize :
Amount: ₹500/-
0021 0236 0438 0675 0856 0875 0877 0891 0918 0929 1037 1109 1163 1199 1218 1457 1506 1511 1721 1761 1834 1908 1937 1966 2019 2288 2324 2424 2506 2553 2947 2973 3008 3301 3507 3616 3701 4427 4510 4613 4653 4717 4782 4803 4805 4843 4933 5053 5092 5130 5193 5298 5342 5483 5707 5878 5949 5985 6302 6366 6465 7054 7540 7891 8033 8042 8053 8060 8183 8334 8364 8482 8514 8687 8926 8985 9064 9141 9713 9994  

8 th Prize :
Amount: ₹100/-
0002 0014 0187 0227 0240 0294 0435 0506 0597 0797 0851 0865 0965 1119 1155 1314 1371 1464 1466 1468 1692 1728 1827 1903 2025 2055 2222 2286 2298 2488 2572 2732 2799 2930 3114 3115 3254 3509 3510 3515 3558 3582 3588 3594 3693 3774 3800 3821 4011 4101 4116 4318 4323 4328 4436 4472 4863 4911 4976 5187 5234 5268 5396 5416 5429 5564 5830 5890 6019 6072 6187 6279 6284 6414 6437 6531 6737 6793 6812 6873 6969 6996 7059 7129 7215 7236 7245 7287 7406 7451 7458 7483 7603 7629 7725 7754 7820 7920 8029 8047 8160 8209 8283 8377 8402 8412 8414 8650 8846 8989 8994 9217 9247 9344 9374 9416 9513 9523 9548 9722 9809 9821 9945 9983  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.