ഇന്നത്തെ വാർത്തകൾ
|JACOB CHERIAN|
നടന്‍ ഇന്നസെന്റ് അന്തരിച്ചു.
സംസ്‌കാരം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍.
◾മുന്‍ എംപിയും മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഇന്നസെന്റ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്ചികില്സയിലായിരുന്നു.75 വയസായിരുന്നു. ഇന്നു രാവിലെ എട്ടു മുതല്‍ 11 വരെ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നര വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നരം വീട്ടിലെത്തിക്കും.
അര നൂറ്റാണ്ടിലേറെക്കാലമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് ഇരിങ്ങാലക്കുടക്കാരന്‍ ടി.വി. ഇന്നസെന്റ്. 750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 – ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. 2014 ല്‍ ചാലക്കുടി എം പിയായി തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സ്ഥാപക പ്രസിഡന്റായി 18 വര്‍ഷം പ്രവര്‍ത്തിച്ചു. സിനിമയിലെ അഭിനയത്തിനു രണ്ടു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡു നേടി. സിനിമാ നിര്‍മാതാവുമായിരുന്നു. കാന്‍സര്‍ രോഗബാധിതനായിരുന്ന ഇന്നസെന്റ് ഇച്ഛാശക്തികൊണ്ട് രോഗത്തെ നേരിട്ട വിശേഷങ്ങള്‍ സരസമായി സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. കാന്‍സര്‍ വാര്‍ഡിലെ ചിരി, ചിരിക്ക് പിന്നില്‍ എന്നിവയടക്കം നാലു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
വേനൽച്ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസം നൽകാൻ കുടിവെള്ളവുമായി ഡി.വൈ.എഫ്.ഐ.
◾യാത്രക്കാർക്ക് ടി.കെ.റോഡിൽ കുടിവെള്ളം നൽകുന്ന ദാഹജല പന്തൽ പദ്ധതി ഡി.വൈ.എഫ്.ഐ കവിയൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തോട്ടഭാഗം ജംഗ്ഷനിൽ സ്ഥാപിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.കവിയൂർ മേഖലാ പ്രസിഡന്റ് ശരൺ എം.എസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ ഗോപി, അച്ചു.സി.എൻ, മിനി എൽസി, പ്രതീഷ് പി.കെ, അഞ്ജിത, അപർണ, അഞ്ജലി, ബിജിത്ത് എന്നിവർ പ്രസംഗിച്ചു
നിരണം വലിയ പള്ളിയിൽ കാതോലിക്ക ദിനം ആഘോഷിച്ചു.
◾എ.ഡി 54-ൽ മാർത്തോമ്മാ ശ്ലീഹയാൽ സ്ഥാപിതമായ നിരണം വലിയ പള്ളിയിൽ കാതോലിക്കേറ്റ് പതാക ഉയർത്തൽ കർമ്മം ഫാ.ളമ്മൻ മട്ടയ്ക്കൽ നിർവ്വഹിച്ചു.വികാരി ഫാ.തോമസ് മാത്യു, സഹവികാരി ഫാ.ബിബിൻ മാത്യു, ട്രസ്റ്റി പി.തോമസ് വറുഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, രാജൻ പന്തപ്പാട്ട്, സെന്റ് മേരീസ് സ്കൂൾസ് സെക്രട്ടറി ജിജു വൈക്കത്തുശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു,
നിരണം വലിയപള്ളിയിൽ കാതോലിക്കേറ്റ് പതാക ഫാ.ഉമ്മൻ മട്ടയ്ക്കൽ ഉയർത്തുന്നു.
രാഹുൽ ഗാന്ധിക്കെതിരെ രാഷ്ട്രീയ വേട്ടയാടൽ പ്രൊഫ.പി.ജെ.കുര്യൻ.
◾രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദ് ചെയ്യാൻ ഇടയാക്കിയ സാഹചര്യം ഏറെ ആശങ്കയുളവാക്കിയതാണെന്നും, രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമായേ ഇതിനെ കാണാനാവൂ എന്നും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ പ്രസ്താവിച്ചു.. ഹാഥ് സെ ഹാഥ് ജോഡോ പദയാത്ര നെടുമ്പ്രത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിൽ പോലും തുറന്ന ചർച്ചകൾ അനുവദിക്കാത്ത സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചു വരുന്നത്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പി.ജെ.കുര്യൻ പറഞ്ഞു.
കോൺഗ്രസ് നെടുമ്പ്രം മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ,അഡ്വ.റെജി തോമസ്, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, അഡ്വ: പി.എസ്.മുരളീധരൻ നായർ, ഈപ്പൻ കുര്യൻ, എ.പ്രദീപ് കുമാർ, അനിൽ.സി.ഉഷസ്സ്, കെ.ജെ മാത്യു, ഗ്രേസി അലക്സാണ്ടർ, എ.ജി.ജയദേവൻ, അമ്പോറ്റി ചിറയിൽ, സജി.എം.മാത്യു, രാജേഷ് മലയിൽ, ബെന്നി സ്കറിയ,, ജോൺസൺവെൺപാല എന്നിവർ പ്രസംഗിച്ചു
സമാപന സമ്മേളനം കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു.
ആയിരം ചതുരശ്ര അടിവരെയുള്ള ഗാര്‍ഹിക കെട്ടിടങ്ങളെ ഒഴിവാക്കിയേക്കും.
◾സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധനയില്‍നിന്ന് ആയിരം ചതുരശ്ര അടിവരെയുള്ള ഗാര്‍ഹിക കെട്ടിടങ്ങളെ ഒഴിവാക്കിയേക്കും. ബജറ്റില്‍ പ്രഖ്യാപിക്കാതെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് തദ്ദേശ ഭരണ വകുപ്പ് വര്‍ധിപ്പിച്ചിരിക്കേയാണ് ചെറുകിടക്കാരെ ഫീസില്‍നിന്ന് ഒഴിവാക്കുന്നത്.
◾രാഹുലിനെതിരായ കേസ് ഗുജറാത്തിലെ കോണ്‍ഗ്രസുകാര്‍ ശരിയായി നടത്തിയില്ലെന്ന് സാഹിത്യകാരന്‍ ടി. പദ്മനാഭന്‍. കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നും സംഭവിക്കില്ലെന്ന അമിത ആത്മവിശ്വാസമാണ് കേസ് തോല്‍ക്കാന്‍ കാരണം. കാലമാണ് ഏറ്റവും വലിയ വിധികര്‍ത്താവ്. ആ വിധികര്‍ത്താവിന്റെ അന്തിമ വിധി വരുമ്പോള്‍ ഇന്നത്തെ ഭരണാധികാരികളുടെ തീരുമാനം കീഴ്മേല്‍ മറിയും. അതിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ബിജെപി ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആത്മാവാണ്. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവന്തപുരത്തു സംഘടിപ്പിച്ച സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്‌മപുരത്തു വീണ്ടും തീപിടുത്തം.
◾ബ്രഹ്‌മപുരത്തു വീണ്ടും തീപിടുത്തം. സെക്ടര്‍ ഒന്നിലുണ്ടായ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി.
◾എറണാകുളത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് ഈ വിവരം. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. കസ്റ്റഡി കൊലപാതകം അവസാന ഉദാഹരണമാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും അദ്ദേഹം പറഞ്ഞു.
ഇരവിപേരൂരിലെ കുടിവെള്ള മാതൃക മറ്റു സ്ഥലങ്ങളിലും ഉപയോഗിക്കണം.
മന്ത്രി വീണാ ജോർജ്ജ്
◾ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് തോട്ടപ്പുഴയിൽ നടപ്പാക്കിയ മാതൃക മറ്റ് സ്ഥലങ്ങളിലും പ്രയോഗിക്കണമെന്ന് മന്ത്രി വീണാ ജോർജ്ജ് നിർദ്ദേശിച്ചു. തോട്ടപ്പുഴ ബൂസ്റ്റർ പമ്പ് ഹൗസിൻെറയും, കോഴിമല കുടിവെള്ള പദ്ധതിയുടെയും പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്പ്രസിഡൻറ് കെ.ബി. ശശിധരൻ പിള്ള ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.കേരള ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ (പത്തനംതിട്ട) ബി. മനു റിപ്പോർട്ട് അവതരിപ്പിച്ചു. ബോർഡ് അംഗം ഉഷാലയം ശിവരാജൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാലി ജേക്കബ്, എക്സി.എഞ്ചിനീയർ എസ്.ജി.കാർത്തിക, അസി.എക്സി.എഞ്ചിനീയർ എ.ആർ. രമ്യ. അസി.എഞ്ചിനീയർ പി.കെ.പ്രദീപ്, പി.സി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറത്തിയത് മലയാളിയായ വിപിന്‍. കമാണ്ടന്‍ഡ് സി ഇ ഒ കുനാല്‍, ടെക്നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്ല എന്നിവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.
◾രാഹുല്‍ഗാന്ധിക്കെതിരേ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടി അവര്‍ക്കുതന്നെ തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാഹുലിന്റെ പ്രതിച്ഛായ വര്‍ധിച്ചെന്നു മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനു വഴിവയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസിനോട് അകലം പാലിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനേയും രാഹുലിനേയും കൂടുതല്‍ അംഗീകരിക്കാന്‍ തുടങ്ങി. കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യംവിട്ട് വിദേശത്ത് ആഡംബര ജീവിതം നയിക്കുന്ന ലളിത് മോദി, നീരവ്മോദി തുടങ്ങിയ മോദിമാര്‍ പിന്നാക്കക്കാരാണെന്നു കരുതുന്നില്ലെന്നും ശശി തരൂര്‍.
◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
◾ഇന്നസെന്റിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള സീനിയര്‍ അഭിനേതാക്കളും അനുശോചിച്ചു. ഇന്നു കൊച്ചിയില്‍ നടക്കുന്ന പൊതുദര്‍ശനത്തിലും നാളെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷയിലും താരങ്ങള്‍ അടക്കമുള്ള സാംസ്‌കാരിക പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തും.
ശബരിമല നട തുറന്നു.
പൈങ്കുനി ഉത്രം മഹോത്സവത്തിന് ഇന്ന് കൊടിയേറും
◾പൈങ്കുനി ഉത്രം മഹോത്സവ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട ഇന്നലെ വൈകിട്ട് 5ന് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിലിൽ നട തുറന്ന് ദീപങ്ങൾ തെളിച്ച ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നകളും മേൽശാന്തി തുറന്നു. തുടർന്നാണ് പതിനെട്ടാം പടിക്ക് മുൻവശത്തുള്ള ആഴിയിൽ അഗ്നി പകർന്നത്.ഇതിന് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.
മാണ്ടി കപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ചു. വൈകിട്ട് 5.45 മുതൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഉത്സവത്തിന് മുന്നോടിയായുള്ള പ്രസാദ - ശുദ്ധിപൂണ്ടുകൾ നടത്തി. ബിംബ നട തുറന്ന ദിവസം മറ്റ് പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ 5ന് ക്ഷേത്രനട തുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. 9.45 നും 10.45 നും മധ്യേയുള മുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുക.25 കലശാഭിഷേകം, ഉഷപൂജ എന്നിവക്ക് ശേഷം ഉച്ചക്ക് ഒന്നിന് തിരുനട അടയ്ക്കും.നാളെ മുതൽ ഉത്സവബലി ആരംഭിക്കും.' ഏപ്രിൽ 4 ന് പള്ളിവേട്ട, 5 ന് പമ്പാനദിയിൽ തിരു ആറാട്ട് എന്നിവയാണ്. രാത്രി 10 ന് തിരുനട അടയ്ക്കും
വർച്ച്വൽ ബുക്കിംഗിലൂടെ അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാനാകും.നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്.
◾ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭര്‍ത്താവ് ബിജേഷ് അറസ്റ്റില്‍. അതിര്‍ത്തിയിലെ വനത്തില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമാള്‍ വനിത സെല്ലില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യംമൂലമാണ് കൊലപ്പെടുത്തിയത്.
◾ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് പ്രവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ്. ന്യൂസിലാന്‍ഡില്‍ ജോലി ചെയ്തിരുന്ന കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജുരാജു (40) വിനെ കഴിഞ്ഞദിവസമാണ് കായംകുളത്തെ ലോഡ്ജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചെന്ന് നേരത്തെ ബൈജുരാജ് ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നു കായംകുളം പൊലീസ്.
◾കോഴിക്കോട് കൂരാച്ചുണ്ടില്‍ പീഡനമേറ്റ റഷ്യന്‍ യുവതിയെ റഷ്യയിലേക്കു തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചു. താത്കാലിക പാസ്പോര്‍ട്ടിനായി നടപടി തുടങ്ങി. ആക്രമിച്ച ആഗിലിന്റെ മാതാപിതാക്കളില്‍നിന്നു പൊലീസ് മൊഴിയെടുത്തു. റിമാന്‍ഡിലായ ആഗിലിനെതിരെ ബലാത്സംഗം ഉള്‍പെടെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കുമരകത്ത് ഡ്രോൺ പറത്തുന്നത് നിരോധിച്ചു.
◾ കോട്ടയം ജില്ലയിൽ ഈ മാസം അവസാനം മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന ജി-20 ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയതിനാൽ സെക്ഷൻ 24 (2) ഡ്രോൺ റൂൾസ് 2021 പ്രകാരം കുമരകത്തും സമീപ പ്രദേശങ്ങളിലുമായി 5 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറഞ്ഞുന്നത് നിരോധിച്ചു ഈ മാസം 29 മുതൽ ഏപ്രിൽ 10 വരെയാണ് നിരോധനം.
ഡ്രോണുകൾ, റിമോട്ട് കൺട്രോൾഡ് എയർക്രാഫ്റ്റ്, എയർ ബലൂണുകൾ എന്നിവയും നിരോധന പരിധിയിൽ വരും. നിരോധന ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് മുന്നറിയിപ്പ് നൽകി.
◾മലയാളി യുവാവിനെ ഷാര്‍ജയിലെ പുറംകടലില്‍ കാണാതായി. വര്‍ക്കല ഓടയം വിഷ്ണു നിവാസില്‍ അഖില്‍ (33) നെയാണ് കാണാതായത്.
മാസ്ക് ധരിക്കണം, കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം ;
മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
◾രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. 26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്. കൊവിഡ് കേസുകൾ ഉയരുന്ന പട്ടികയിൽ കേരളം ഒന്നാമതാണ്. 1500 പേർക്കാണ് ശനിയാഴ്ച കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും വർധിക്കാൻ ആരംഭിച്ചത് ഫെബ്രുവരി പകുതി മുതലാണ്. ഇതേ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
എല്ലാ ആശുപത്രികളും ഓക്സിജൻ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ ആവശ്യ വസ്തുക്കൾ കരുതണം. പത്തുലക്ഷം പേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പരിശോധനയുടെ വേഗം കൂട്ടനായി ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇൻഫ്ളുവൻസ വൈറസ് കേസുകളും ഉയരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആൾക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും ഒഴിവാക്കണം, ആശുപത്രി പരിസരങ്ങളിൽ ആശുപത്രി അധികൃതരും മറ്റ് രോഗികളും മാസ്ക് ധരിക്കണം, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ ടെസ്റ്റ് നടത്തണം.
◾നാദാപുരം പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. യുവതിയുടെ അയല്‍വാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിനെയാണ് (36) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖ് വിനയനാണ് (29) ഗുരുതര പരിക്കേറ്റത്. യുവതിയുടെയും മക്കളുടെയും മുന്നില്‍ വച്ചാണ് അക്രമി സംഘം വിശാഖിനെ അക്രമിച്ചത്.
ഒന്നര കിലോ സ്വര്‍ണം പൊലീസ് പിടികൂടി.
◾കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനില്‍നിന്ന് ഒന്നര കിലോ സ്വര്‍ണം പൊലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന കാസര്‍ക്കോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
◾ഇടുക്കി കുളമാവില്‍ ഉല്‍സവത്തിന്റെ ഗാനമേളയ്ക്കിടെ അടിപടിയുണ്ടാക്കിയവരാണെന്നു തെറ്റിദ്ധരിച്ച് പൊലീസ് ആളുമാറി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അച്ഛനും മകനും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു. ജോര്‍ജ്ജുകുട്ടിയും പിതാവ് സജീവനുമാണു പരാതി നല്‍കിയത്. കൈക്ക് പരിക്കേറ്റ ജോര്‍ജ്ജുകുട്ടി ചികിത്സയിലാണ്. ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.
◾കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു. രണ്ടു പേരെ സംഭവ സ്ഥലത്ത് പിടികൂടി. റിസോര്‍ട്ട് നടത്തുന്ന വരും സജീവരാഷ്ട്രീയ പ്രവര്‍ത്തകരും അടക്കമുള്ളവരാണു പ്രതികള്‍.
◾തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍, വെള്ളിക്കുളങ്ങര മേഖലയില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വന്‍ നാശം. കുലച്ച ഏത്തവാഴകകളും ഏക്കറ് കണക്കിന് ജാതികൃഷിയും നശിച്ചു.
◾സിഖ് വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് പരമ്പരാഗത സിഖ് വേഷങ്ങള്‍ ഉപേക്ഷിച്ച് പാട്യാലയില്‍ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സണ്‍ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാല്‍ അടുത്ത അനുയായി പല്‍പ്രീത് സിംഗിനൊപ്പം നടക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.
നടപടിവേണമെന്ന് ഇന്ത്യ
◾കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ നടന്ന സിഖ് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിവേണമെന്ന് ഇന്ത്യ. കനേഡിയന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.
◾മാധ്യമപ്രവര്‍ത്തകനെ അവഹേളിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മുംബൈ പ്രസ് ക്ലബ്. കോടതി വിധി സംബന്ധിച്ചു ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി ബിജെപി ബാഡ്ജു ധരിച്ചു വരൂവെന്ന് അധിക്ഷേപിച്ചെന്നാണ് ആരോപണം. രാഹുല്‍ഗാന്ധി തിരുത്തണമെന്നും മാപ്പു പറയണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
◾പാന്‍ കാര്‍ഡ് ആാധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി അഞ്ചു ദിവസംകൂടി. ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡ് റദ്ദാക്കുമെന്നാണു മുന്നറിയിപ്പ്.
◾ഭോജ്പുരി നടി ആകാന്‍ക്ഷ ദുബെയെ വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സംശയം.
◾പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ പള്ളിയില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധ. അസുഖം ബാധിച്ച നിരവധി പേരെ കൊല്‍ക്കത്തയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്.
◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടമുയര്‍ത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കേയാണ് മുംബൈ മറികടന്നത്.
◾വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നാല് സ്വര്‍ണം. 75 കിലോ വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹൈനും 50 കിലോ വിഭാഗത്തില്‍ നിഖാത് സരിനുമാണ് ഇന്ത്യക്കു വേണ്ടി ഇന്നലെ സ്വര്‍ണം നേടിയത്. നീതു ഘന്‍ഘാസും സവീറ്റി ബൂറയും കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു.
AKSHAYA Result 26/03/2023
1 st Prize :
Amount: ₹7,000,000/-
AW858713
Consolation Prize :
Amount: ₹8,000/-
AN858713 AO858713 AP858713 AR858713 AS858713 AT858713 AU858713 AV858713 AX858713 AY858713 AZ858713
2 nd Prize :
Amount: ₹500,000/-
AP704585
3 rd Prize :
Amount: ₹100,000/-
AN412795 AO604751 AP370005 AR771357 AS157236 AT196720 AU822913 AV777202 AW272866 AX959755 AY276061 AZ657855
4 th Prize :
Amount: ₹5,000/-
0155 0546 1065 1349 1638 1751 1763 1935 2084 6107 6988 7034 7378 7404 8496 9513 9663 9915
5 th Prize :
Amount: ₹2,000/-
2588 4405 5519 6466 6556 7192 9780
6 th Prize :
Amount: ₹1,000/-
0503 0798 1293 1310 1388 1814 2712 2845 3094 3966 4019 4320 4795 5047 5415 5499 5506 7214 7389 7583 7766 8351 8625 8940 9272 9917
7 th Prize :
Amount: ₹500/-
0278 0409 0431 0781 0784 0837 1002 1037 1178 1235 1396 1529 1594 1828 1882 2159 2385 3012 3235 3455 3742 3856 3917 3990 4049 4081 4215 4246 4263 4791 4990 4992 5074 5316 5550 5803 5993 6072 6112 6337 6338 6358 6663 6839 6869 6896 6943 6961 7516 7822 7826 7909 7964 8043 8110 8120 8194 8258 8320 8491 8497 8505 8598 8651 8689 8743 8890 8963 9115 9228 9993 9999
8 th Prize :
Amount: ₹100/-
0101 0124 0146 0204 0210 0259 0322 0369 0466 0535 0539 0568 0633 0660 0678 0731 0760 0814 0929 0962 1041 1093 1246 1391 1531 1563 1575 1576 1609 1802 1896 2189 2242 2492 2665 2709 2759 2772 2773 2803 2905 2930 2956 3203 3244 3310 3318 3349 3421 3493 3525 3906 3930 4102 4133 4315 4347 4498 4600 4658 4725 4779 4854 4902 5221 5479 5590 5640 5664 6016 6377 6396 6441 6469 6605 6608 6632 6662 6666 6752 6774 6788 6828 7029 7030 7060 7112 7200 7253 7365 7523 7626 7692 7982 8034 8055 8111 8135 8278 8309 8312 8368 8407 8488 8549 8608 8718 8720 8725 8841 8858 8975 9010 9033 9040 9052 9059 9142 9328 9395 9424 9490 9843
Comments
Post a Comment
Thanks