ഇന്നത്തെ വാർത്തകൾ .
|JACOB CHERIAN|
യുവമോർച്ചയുടെ കൊടിമരത്തിൽ സിപിഎം കെട്ടിയ കൊടി തിരുവല്ല പോലീസിന്റെ സാന്നിധ്യത്തിൽ അഴിച്ചുമാറ്റി.
◾തിരുവല്ല - കോഴഞ്ചേരി റോഡിൽ നെല്ലാട് ജംഗ്ഷനിൽ യുവമോർച്ച സ്ഥാപിച്ചിരുന്ന കൊടിമരത്തിൽ സി.പി.എം-ന്റെ കൊടി കെട്ടിയതിനെ തുടർന്ന് ഉടലെടുത്ത സംഘർഷാവസ്ഥ പോലീസ് പരിഹരിച്ചു . സിപിഎം കെട്ടിയ കൊടി സിപിഎം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് അഴിച്ചുമാറ്റി. യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നലെ രാവിലെ 11 മണിയോടെ പോലീസ് എത്തി സിപിഎമ്മിന്റെ കൊടി അഴിച്ചു മാറ്റിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയുടെ ഭാഗമായാണ് കൊടി കെട്ടിയത്. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ ശശി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുസ്മിത ബൈജു എന്നിവർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച്.
◾ ആൾ കേരള ടെയ്ലേഴ്സ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടറിലേക്ക് മാർച്ചും,ധർണയും നടത്തി. ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യം വെട്ടി കുറച്ച നടപടിപിൻവലിക്കുകപെൻഷൻകുടിശിക വിതരണം ചെയ്യുക, പ്രസവാനുകൂല്യം ഒറ്റത്തവണയായി 15000 രൂപ നൽകാനുള്ള നടപടി സ്വീകരിക്കുക, സർക്കാർ ഉദ്യോഗസ്ഥർ, എം.എൽ.എമാർ, എം.പിമാർ എന്നിവർക്ക് ഇരട്ട പെൻഷൻ നിലവിലുള്ളപ്പോൾ ക്ഷേമനിധിയിലംഗങ്ങളായ വിധവകളായ തയ്യൽ തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ ലഭിക്കണമെങ്കിൽ വിധവാ പെൻഷൻ വേണ്ടെന്ന് എഴുതി കൊടുക്കണമെന്ന തീരുമാനം പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക, പെട്രോൾ-ഡീസൽ-പാചക വാതകം എന്നിവയിൽ കേന്ദ്ര സർക്കാർ ക്രമാതീതമായി ഉയർത്തുന വിലയും, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രണ്ട് സെസ്സും, വൈദ്യുതി - കുടിവെള്ളം - ഭൂനികുതി - കെട്ടിട നികുതി തുടങ്ങി സമസ്ഥമേഖലകളിലും അമിതഭാരം അടിച്ചേൽപ്പിച്ച സമീപനത്തിൽ നിന്നും സർക്കാരുകൾ പിൻതിരിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും.
സംസ്ഥാന കമ്മറ്റിയംഗം പി.ജി.രാജൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിസ്റ് ആർ.രാജസേനൻ അദ്ധ്യക്ഷത വഹിച്ചു.എം.എസ്.ഗോപാലകൃഷ്ണൻ നായർ, ബി.രാജമ്മ, എം.രാജൻ, കൃഷ്ണവേണി, എം.വി. ജേക്കബ്, എന്നിവർ പ്രസംഗിച്ചു.
നിര്യാതരായി.
ഗീവറുഗീസ് ബേബി
◾ നിരണം പുത്തുപ്പള്ളിൽ തെക്കേതിൽ ഗീവറുഗീസ് ബേബി - 76 നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2 ന്വസതിയിലെ ശുശ്രൂഷക്ക് ശേഷം നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.
ഭാര്യ: വെൺമണി നെറ്റിക്കാലിൽ കുടുംബാംഗം തങ്കമ്മ.
മക്കൾ. സിനു , ഷാജി, സുജ, മിനി.
മരുമക്കൾ.. രാജൻ, അനിത, ജോമോൻ, വിനോദ്.
ലൈസാമ്മ
മക്കൾ: ജൂലി, നാൻസി, റൂബി.
മരുമക്കൾ: ടോണി, സഞ്ജു, റോണി.
രമാദേവി
◾തിരുവല്ല കുറ്റൂർ തുരുത്തിയിൽ രവീന്ദ്രൻ നായരുടെ ഭാര്യ രമാദേവി( 59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
മകൾ. ആതിര.
അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കു പരിക്കേറ്റു.
◾നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച എംഎല്‍എമാര്‍ക്കു മര്‍ദനം. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കു പരിക്കേറ്റു. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്‌റഫ് എന്നിവര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. മര്‍ദിച്ച എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കുമെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതേസമയം നിയമസഭയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ഇന്നു രാവിലെ എട്ടിനാണ് യോഗം.
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി ആറന്മുള പോലീസിന്റെ പിടിയിൽ.
◾ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട് പ്രണയം നടിച്ച് ,വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം കുറ്റിപ്പാല സുഖ പുരം ഐക്കാപാടം വേണ്ടാപ്പറമ്പിൽ രതീഷിന്റെ മകൻ അഭിനന്ദിനെയാണ് ആറന്മുള പോലീസ് പിടികൂടിയത്.പല തവണ കൂടിക്കാഴ്ച നടത്തുകയും, ഒടുവിൽ ലൈംഗികമായിപീഡിപ്പിച്ചതായും പെൺകിട്ട നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഭിനന്ദിനെ പോലീസ് പിടികൂടിയത്.പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് അഭിനന്ദിനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻറിലായി.
◾മോദി സര്‍ക്കാര്‍ രാജ്യത്തെ മിസൈല്‍, റഡാര്‍ അപ്ഗ്രഡേഷന്‍ കരാര്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു കൈമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുടെ കമ്പനിക്കൊപ്പം വിദേശ കമ്പനിയായ എലേറക്കും കരാറില്‍ പങ്കാളിത്തം നല്‍കി. നിഗൂഢതകളുള്ള എലേറ കമ്പനിയെ ആരാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇത്തരം കമ്പനികള്‍ക്കു കരാര്‍ നല്‍കിയതു ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും രാഹുല്‍ ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയിലെത്തി മാപ്പു പറയണമെന്ന് സര്‍ക്കാര്‍ നോട്ടീസ്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയിലെത്തി മാപ്പു പറയണമെന്ന് സര്‍ക്കാര്‍ നോട്ടീസ്. പ്രധാനമന്ത്രി മോദി മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുല്‍ അപമാനിച്ചെന്നാണ് വ്യാഖ്യാനം. രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിംഗും ആവശ്യപ്പെട്ടിരുന്നു. ഇതേസമയം, വിദേശ യാത്രയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി. ഇന്ത്യയില്‍ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് ലണ്ടനില്‍ പ്രസംഗിച്ചതു വിവാദമായിരിക്കേയാണ് രാഹുല്‍ തിരിച്ചെത്തിയത്.
വിധി പരിഷ്‌ക്കരിക്കുമെന്ന സൂചനയുമായി സുപ്രീം കോടതി.
◾വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി പരിഷ്‌ക്കരിക്കുമെന്ന സൂചനയുമായി സുപ്രീം കോടതി. സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ല. മനുഷ്യരെ ഇറക്കി വിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ വാദിച്ചു. കേരളത്തിന്റെ വാദം ഇന്നു നടക്കും.
◾ബ്രഹ്‌മപുരത്തെ വിഷപ്പുക നേരിടാന്‍ ജനങ്ങള്‍ക്കു ചികില്‍സാ നിര്‍ദേശങ്ങള്‍ക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാമെന്നു കേന്ദ്ര ആരോഗ്യവകുപ്പ് കേരളത്തെ അറിയിച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ജെബി മേത്തര്‍ എംപിയാണ് ഇക്കാര്യം വെളിപെടുത്തിയത്.
കൊച്ചിയില്‍ ‘ആസിഡ്മഴ’.
◾കൊച്ചിയില്‍ ‘ആസിഡ്മഴ’. ഇന്നലെ പെയ്ത മഴയ്ക്കു പിറകേ നഗരത്തിലെങ്ങും വെള്ളപ്പത പ്രത്യക്ഷപ്പെട്ടു. വെള്ളത്തില്‍ ആസിഡിന്റെ അംശം കണ്ടെത്തി. ബ്രഹ്‌മപുരത്തെ തീപിടിത്തംമൂലം രണ്ടാഴ്ച നീണ്ട വിഷപ്പുക ദുരന്തത്തിനു ശേഷം പെയ്ത ആദ്യ മഴ കൊച്ചി നഗരവാസികളെ ആശങ്കയിലാഴ്ത്തി.
◾ബ്രഹ്‌മപുരത്തെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അധികാരികള്‍ മാസ്‌കു പോലും നല്‍കാതിരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല. തീ അണച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുകയാണ്. തീയണച്ച രക്ഷാപ്രവര്‍ത്തകരെ അനുമോദിക്കാന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ദേവന്‍ രാമചന്ദ്രന്റെ പ്രതികരണം.
അമ്മായിയപ്പന്‍ – മരുമകന്‍ ഭരണത്തിന്റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും സുധാകരന്‍.
◾നിയമസഭയില്‍ നടന്ന കൈയാങ്കളിയില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കും അഡീഷണല്‍ ചീഫ് മാര്‍ഷലിനുമെതിരെ നടപടിയെടുക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയെക്കാള്‍ വലിയ ധിക്കാരത്തോട പുതിയൊരു മുഖ്യന്‍ അവതാരമെടുത്തിട്ടുണ്ടെന്നു മന്ത്രി മുഹമ്മദ് റിയാസിനെക്കുറിച്ച് സുധാകരന്‍ പറഞ്ഞു. അതൊക്കെ ക്ലിഫ് ഹൗസില്‍ വച്ചാല്‍ മതി. അമ്മായിയപ്പന്‍ – മരുമകന്‍ ഭരണത്തിന്റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും സുധാകരന്‍.
എടത്വ - പരേത്തോട് - ആലംതുരുത്തി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിച്ചു
◾ദീർഘനാളുകൾക്ക് ശേഷം എടത്വ - പരേത്തോട് - ആലംതുരുത്തി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിച്ചു. എടത്വ ഡിപ്പോയിൽ നിന്നാണ് സർവ്വീസ് പുനരാരംഭിച്ചത്. താൽക്കാലിക സമയ പ്രകാരം രാവിലെ 8 -ന് എടത്വ - പരേത്തോട് -തിരുവല്ല,905 ന് തിരുവല്ല -പുരത്തോട് - ആലപ്പുഴ, വൈകിട്ട് 4ന് ആലപ്പുഴ-പരേത്തോട് -തിരുവല്ല,5ന് തിരുവല്ല -പരേത്തോട് - എടത്വ എന്നിങ്ങനെയാണ് സർവ്വീസ് .
മീന്‍പിടുത്ത വള്ളങ്ങള്‍ക്കും കളര്‍കോഡ് ഏര്‍പ്പെടുത്തുന്നു
◾മീന്‍പിടുത്ത വള്ളങ്ങള്‍ക്കും കളര്‍കോഡ് ഏര്‍പ്പെടുത്തുന്നു. ഔട്ട് ബോര്‍ഡ് എന്‍ജിനുള്ള വലിയ യാനങ്ങള്‍ക്ക് ബോഡിക്ക് കടും നീലയും വീല്‍ ഹൗസിന് ഫ്ളൂറസന്റ് ഓറഞ്ചുമാണ് വേണ്ടത്. ചെറിയ തോണികളുടെ ബോഡി നൈല്‍ബ്ലൂ നിറമായിരിക്കണം. ബോഡിയുടെ മുകള്‍ ഭാഗത്ത് ഫ്ളൂറസെന്റ് ഓറഞ്ച് നിറമുള്ള ബോര്‍ഡര്‍ വേണമെന്നും നിര്‍ദ്ദേശമുണ്ട്. മുന്‍കൂട്ടി അറിയിക്കാതെയും മുന്നൊരുക്കമില്ലാതെയുമാണ് കളര്‍ കോഡ് നടപ്പാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു.
ഏഴ് തവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ ഷീബയ്ക്ക് ഒടുവിൽ ഗണേശ് കുമാർ എം.എൽ.എയുടെ ഇടപെടലിൽ ആശ്വാസം .
◾ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ ദുരിതത്തിലാക്കിയ ഷീബക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കാൻ ഗണേശ് കുമാർ എം.എൽ.എയുടെ ഇടപെടൽ സഹായകരമായി.
കൊല്ലത്തെ സ്വകാര്യ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലായി ഒരു വർഷത്തിനിടെ ഏഴു തവണ ഷീബ ശസ്ത്രക്രിയക്ക് വിധേയയായി. ഫലമുണ്ടായില്ലെന്നു മാത്രമല്ല, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്ക് ശേഷം ഷീബയുടെ വയറ്തുന്നിക്കെട്ടിയുമില്ല.തന്റെ മണ്ഡലത്തിലെ വിധവയായ ഷീബയുടെ ദുരവസ്ഥ നിയമസഭയിൽ ഗണേശ് കുമാർ ചൂണ്ടിക്കാട്ടിയതോടെ വിഷയം ശ്രദ്ധേയമായി. ഇക്കാര്യത്തിൽ മന്ത്രി വീണാ ജോർജ്ജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടുമായി ഇടപെട്ട് അടിയന്തിര ചികിത്സക്ക് നിർദ്ദേശം നൽകി.എന്നാൽ ഷീബയെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യാൻ സർജറിയുടെ ചുമതലയുള്ള ഡോക്ടർ വിസമ്മതിക്കുകയാണുണ്ടായത്. ക്ഷീബയിൽ നിന്നും ഈ ഡോക്ടർ 2000 രൂപ വാങ്ങിയിട്ടുള്ളതായി എം.എൽ.എ ആരോപിക്കുകയും ചെയ്തു. വിജിലൻസ് അന്വേഷണത്തിന് തയ്യാറായാൽ മതിയായ തെളിവുകൾ ഹാജരാക്കാമെന്നും ഗണേശ് കുമാർ അറിയിച്ചു.
◾സോണ്‍ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. 2019 ല്‍ മുഖ്യമന്ത്രി നെതര്‍ലാന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ സോണ്‍ട കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് സോണ്‍ടക്ക് സിംഗിള്‍ ടെന്‍ഡറായി മുഴുവന്‍ മാലിന്യ പ്ലാന്റുകളുടെയും കരാര്‍ നല്‍കിയത്. സിബിഐ അന്വേഷണം വേണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.
◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് അഴിമതി ആരോപിച്ച് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വൈക്കം വിശ്വന്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെ അപകീര്‍ത്തിക്കേസിനു വക്കീല്‍ നോട്ടീസയച്ചു. മരുമകനു വേണ്ടി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബയോമൈനിംഗ് കരാര്‍ നേടിക്കൊടുത്തെന്ന ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നും നോട്ടീസില്‍ പറയുന്നു.
◾കോഴിക്കോട് ഞെളിയമ്പറമ്പ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയം ഇന്നു കോര്‍പറേഷന്‍ കൗണ്‍സിലില്‍ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്. കെഎസ്ഐഡിസിക്ക് നല്‍കിയ 12 ഏക്കര്‍ അറുപത്തേഴ് സെന്റ് ഭൂമി തിരിച്ചെടുക്കണമെന്നും സോണ്‍ട കമ്പിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
◾ഞെളിയന്‍പറമ്പ് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ ബ്രഹ്‌മപുരത്ത് സംഭവിച്ചതു പോലുള്ള ദുരന്തം സംഭവിക്കാതിരിക്കാന്‍ നഗരസഭ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണു നിര്‍ദ്ദേശം നല്‍കിയത്.
◾നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലാണു കൂടുതല്‍ മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത.
സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോ വീതം അരി .
◾സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിതരണത്തിനാവശ്യമായ അരി സപ്ലൈകോ സ്‌കൂളുകളില്‍ എത്തിക്കും.
നാളെ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും.
◾നാളെ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണു ഡോക്ടര്‍മാര്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ പണിമുടക്കുന്നത്.
◾ബ്രഹ്‌മപുരം വിഷപ്പുകമൂലമുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം നല്‍കാനും, ബ്രഹ്‌മപുരത്ത് മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനത്തിനുമായാണ് തുക കൈമാറുന്നതെന്ന് എം എ യൂസഫലി കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ അറിയിച്ചു.
◾വ്യാജ മുദ്രപത്രം തയാറാക്കി വിറ്റ കേസില്‍ സിപിഎം നേതാവിന്റെ മകന്‍ ഉള്‍പ്പടെ രണ്ടുപേരെ തമിഴ്നാട് പൊലീസ് പിടികൂടി. നെടുങ്കണ്ടം മുണ്ടിയെരുമ പറമ്പില്‍ മുഹമ്മദ് സിയാദ്, കോമ്പയാര്‍ ചിരട്ടവേലില്‍ ബിബിന്‍ തോമസ് എന്നിവരാണ് അറസ്റ്റിലായത്. സിപിഎം ഇടുക്കി ജില്ല കമ്മറ്റി മുന്‍ അംഗം പിഎംഎം ബഷീറിന്റെ മകനാണ് മുഹമ്മദ് സിയാദ്.
തനിക്കെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്തതു നന്നായെന്ന് സ്വപ്ന
◾വിജേഷ് പിള്ളയുടെ പരാതിയില്‍ തനിക്കെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്തതു നന്നായെന്ന് സ്വപ്ന സുരേഷ്. മാനഷ്ടത്തിനു തനിക്കെതിരെ കേസെടുക്കാനാവില്ല. എന്നിട്ടും കേസെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉള്ളതുകൊണ്ടാകാം വഴിവിട്ട ഈ നടപടിയെന്നും സ്വപ്ന പറഞ്ഞു. കെ.ടി. ജലീലിന്റെ പരാതിയില്‍ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായിയെന്നും സ്വപ്ന പരിഹസിച്ചു.
◾വ്യാജ ആരോപണം ഉന്നയിച്ചതിന് സ്വപ്ന സുരേഷിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നോട്ടീസയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുമാണ് നോട്ടീസ്.
ഓര്‍ത്തഡോക്സ് വിഭാഗം സീതാറാം യെച്ചൂരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
◾ഓര്‍ത്തഡോക്സ് വിഭാഗം പ്രതിനിധികള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സഭ തര്‍ക്കം പരിഹരിക്കാന്‍ കൊണ്ടുവരുന്ന നിയമ നിര്‍മാണം സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജാഥ പാലാ ബസ് സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കുമ്പോള്‍ ബോംബ് വയ്ക്കുമെന്നു ഭീഷണികത്ത് എഴുതിയ ആള്‍ അറസ്റ്റില്‍. പൊതുപ്രവര്‍ത്തകന്‍ പ്രവിത്താനം സ്വദേശി ജെയിംസ് പാമ്പയ്ക്കലാണ് അറസ്റ്റിലായത്. ഭീഷണി കത്ത് കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍നിന്നാണു കിട്ടിയത്.
◾ആക്രിക്കച്ചവടത്തിന്റെ മറവില്‍ ആറരക്കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശി സംസ്ഥാന ജിഎസ്ടി വിഭാഗം ആലപ്പുഴ സ്വദേശിയായ നസീബിനെ അറസ്റ്റു ചെയ്തു. മുപ്പതുകോടി രൂപയുടെ കച്ചവടം നടത്തിയെന്നാണ് സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് ആരോപിക്കുന്നത്.
കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
◾മാനന്തവാടി തലപ്പുഴ വെണ്മണി ചുള്ളിയില്‍നിന്ന് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ (65) യെയാണ് കണ്ണൂര്‍ കോളയാട് ചങ്ങലഗേറ്റിനു സമീപത്തുള്ള പന്നിയോട് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യം.
◾തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യം. മലയാളി യുവതികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍. ലാവ ബ്യൂട്ടി പാര്‍ലറില്‍ മസാജ് സെന്ററും അനാശാസ്യ പ്രവര്‍ത്തനങ്ങളുമായിരുന്നു നടന്നിരുന്നത്. പാര്‍ലറിന്റെ ഉടമ ഒളിവിലാണെന്നു പോലീസ്.
◾കള്ളനോട്ട് കേസ്സില്‍ ഒരാള്‍ കൂടിപിടിയില്‍. ഫെഡറല്‍ ബാങ്കിന്റെ ആലപ്പുഴ ബ്രാഞ്ചില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ ആലപ്പുഴ സക്കറിയ ബസാര്‍ യാഫി പുരയിടം വീട്ടില്‍ ഹനീഷ് ഹക്കിം (36) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്.
റാന്നി ഗ്രാമവികസന ഓഫീസർ കാറിനുള്ളിൽ മരിച്ച നിലയിൽ .
◾റാന്നി ഗ്രാമവികസന ഓഫീസര്‍ കായംകുളം സ്വദേശി ഷംനാദിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
◾വടക്കാഞ്ചേരി പുലിക്കുന്നത്ത് പുലി. അയ്യങ്കേരി സ്വദേശി അലക്സിന്റെ വീട്ടിലെ പട്ടിക്കൂടിന് സമീപമാണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്നു വനം വകുപ്പ്.
◾വഞ്ചനാകേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി 22 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി സി വി സക്കറിയയെയാണ് അറസ്റ്റു ചെയ്തത്.
ശൈശവ വിവാഹം 45 കാരൻ അറസ്റ്റിൽ.
◾ശൈശവവിവാഹം ചെയ്ത നാല്‍പ്പത്തഞ്ചുകാരന്‍ പിടിയിലായി. ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമന്‍ ആണ് പിടിയിലായത്.
◾നെയ്യാര്‍ മണല്‍ ഖനനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അണ്ടൂര്‍ക്കോണത്തെ വയോജന കേന്ദ്രത്തിലായിരുന്നു ആയിരുന്നു അന്ത്യം. കൈയ്യില്‍ വെട്ടുകത്തിയുമായി നെയ്യാറിലെ മണല്‍മാഫിയക്കെതിരെ ഡാളിയമ്മൂമ്മ ഒറ്റക്കു സമരം നടത്തിയത് വാര്‍ത്തയായിരുന്നു. നെയ്യാറിലെ ഓലത്താന്നി പാതിരിശ്ശേരിക്കടവിലെ സ്ഥലങ്ങളെല്ലാം മണല്‍മാഫിയ വിലക്കു വാങ്ങി മണല്‍ കുഴിച്ചു കടത്തിയപ്പോഴും ഡാളിയമ്മൂമ്മ സ്വന്തം സ്ഥലം വിട്ടുകൊടുക്കാതെ പ്രതിരോധിച്ചു.
◾കൊച്ചി കടവന്ത്രയില്‍ പാചകവാതക സിലിണ്ടര്‍ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല.
ആദിവാസി കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി.
◾വയനാട് തൊണ്ടര്‍നാടിലെ ആദിവാസി കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി. നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകള്‍ വിതരണം ചെയ്തു. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം റദ്ദാക്കി പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യപ്പെടുന്ന ലഘുലേഖകളാണ് വിതരണം ചെയ്തത്.
◾ലോക് സഭയില്‍ വീണ്ടും ഭരണ പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലിയായിരുന്നു ബഹളം. ഉച്ചവരെ ഇരുസഭകളും നിര്‍ത്തിവച്ചിരുന്നു. ഉച്ചയ്ക്കുശേഷവും സഭയില്‍ ബഹളം തുടര്‍ന്നു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ഇതോടെ ഇരുസഭകളും പിരിഞ്ഞു.
◾രാജ്യത്തെ കയറ്റുമതിയില്‍ തകര്‍ച്ച. ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 3388 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 3715 കോടി ഡോളറായിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയില്‍ കുറവു രേഖപ്പെടുത്തുന്നത്. രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 5131 കോടി ഡോളറിലെത്തി.
◾ക്ഷേത്രോത്സവത്തിനിടെ രഥത്തിലെ ദീപാലങ്കാരത്തിനുള്ള ജനറേറ്ററില്‍ മുടി കുടുങ്ങി 13 വയസുകാരി മരിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ എസ് ലാവണ്യയാണ് മരിച്ചത്.
കുഴല്‍ കിണറ്റില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു.
◾മധ്യപ്രദേശിലെ വിദിഷയില്‍ കുഴല്‍ കിണറ്റില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു. അറുപതടി താഴ്ചയുള്ള കുഴല്‍ കിണറില്‍നിന്ന് 20 മണിക്കൂറിനുശേഷമാണു പുറത്തെടുക്കാനായത്.
◾ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘ദ എലിഫന്റ് വിസ്പേഴ്സി’ലെ ആന പരിപാലകരായ ദമ്പതികളെ തമിഴ്നാട് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആദരിച്ചു. ഗോത്രവിഭാഗത്തില്‍പ്പെട്ട ബൊമ്മന്‍, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച് ആദരിച്ച മുഖ്യമന്ത്രി ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കി. തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാന്‍മാര്‍ക്കും സ്റ്റാലിന്‍ ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.
◾ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്മോഹന്‍ റെഡ്ഡിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മുന്‍ രഞ്ജി ക്രിക്കറ്റ് താരം നാഗരാജു ബുദുമുരു (28) അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ പിഎ ആണെന്ന് അവകാശപ്പെട്ട് ഒരു ഇലക്ട്രോണിക്സ് കമ്പനിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
◾വീട്ടില്‍ 55 കാരിയായ അമ്മയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകള്‍ അറസ്റ്റില്‍. മുംബൈയിലെ ലാല്‍ബോഗിലാണു ബിനയെ കൊലപ്പെടുത്തിയതിന് 22 കാരിയായ മകള്‍ റിംപിള്‍ ജെയിന്‍ അറസ്റ്റിലായത്. ബിനയെ കാണാനില്ലെന്ന് സഹോദരനും അനന്തിരവനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ (71) അന്തരിച്ചു. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം.
◾ത്രിപുരയിലെ ധന്‍പ്പൂര്‍ മണ്ഡലത്തില്‍നിന്ന് എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്ക് എം എല്‍ എ സ്ഥാനം രാജിവച്ചു. ഇതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നേതാവായിരുന്നു പ്രതിമ. എന്നാല്‍ ബി ജെ പി കേന്ദ്ര നേതൃത്വം മണിക്ക് സാഹ തുടരണമെന്നു തീരുമാനിക്കുകയായിരുന്നു.
◾ഉദ്ഘാടനം കഴിഞ്ഞ് നാലു ദിവസമായപ്പോഴേക്കും ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയില്‍ കുഴികള്‍. ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകള്‍ വച്ച് കെട്ടിയടച്ചതോടെ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ്.
◾പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ഇന്നു രാവിലെ പത്തുവരെ അറസ്റ്റു ചെയ്യരുതെന്നു ലാഹോര്‍ കോടതി. പൊലീസ് പിന്മാറിയതോടെ ഇമ്രാന്‍ വീടിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയി കൊല്ലാനാണ് പോലീസിന്റെ അറസ്റ്റു നീക്കമെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.
ചൈന വിദേശ വിനോദ സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിച്ചു.
◾കൊവിഡ് വ്യാപനം കുറഞ്ഞതോടെ ചൈന വിദേശ വിനോദ സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിച്ചു. മൂന്നു വര്‍ഷത്തിനു ശേഷമാണ് ചൈന വിദേശ സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറക്കുന്നത്.
◾വനിതാ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. ആറാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് യുപി വാരിയേഴ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. യുപി വാരിയേഴ്‌സിനെ 135 റണ്‍സിന് പുറത്താക്കിയ റോയല്‍ ചലഞ്ചേഴ്‌സ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്.
FIFTY FIFTY Result 15/03/2023
*1 st Prize :*
Amount: ₹1,00,00,000/-
FB544194
*Consolation Prize :*
Amount: ₹8,000/-
FA544194 FC544194 FD544194 FE544194 FF544194 FG544194 FH544194 FJ544194 FK544194 FL544194 FM544194
*2 nd Prize :*
Amount: ₹10,00,000/-
FF134782
*3 rd Prize :*
Amount: ₹5,000/-
1265 1284 1338 1638 1927 2454 2589 2840 3136 3598 4745 5512 5723 6396 7074 7296 7959 8072 8111 8120 8870 9779 9973
*4 th Prize :*
Amount: ₹2,000/-
0266 0894 2077 3572 3596 4316 7637 7741 8059 8124 8802 9842
*5 th Prize :*
Amount: ₹1,000/-
0191 0396 0579 1677 1719 2004 2461 2803 2902 3339 3366 4406 4897 4916 5020 5506 6109 6549 6611 7728 7867 7890 8597 8987
*6 th Prize :*
Amount: ₹500/-
0005 0106 0181 0317 0332 0457 0464 0469 0575 0679 0708 0772 0838 0937 1089 1422 1685 1689 1731 1826 1906 2291 2346 2502 2636 2752 2838 3016 3031 3069 3194 3268 3369 4029 4075 4158 4181 4254 4350 4644 4728 4768 4862 5073 5173 5340 5354 5395 5477 5524 5660 5686 5691 5755 5821 6046 6318 6391 6410 6597 6780 6806 6833 6836 6919 6945 7009 7071 7316 7429 7491 7533 7614 7627 7844 7941 8123 8305 8361 8467 8651 8705 8909 8916 8969 9096 9150 9196 9359 9467 9590 9707 9712 9728 9777 9996
*7 th Prize :*
Amount: ₹100/-
0012 0043 0067 0161 0198 0309 0409 0441 0491 0584 0677 0678 0795 0820 0900 0970 0973 1022 1169 1230 1267 1282 1358 1373 1465 1529 1614 1667 1669 1746 1773 1977 2006 2127 2159 2163 2337 2458 2785 2822 2876 3196 3209 3257 3334 3461 3639 3651 3672 3749 4113 4118 4388 4440 4634 4647 4700 4738 4825 4914 4951 5121 5128 5321 5404 5454 5495 5515 5586 5619 5630 5665 5678 5697 5823 6077 6138 6162 6217 6223 6300 6339 6491 6534 6573 6592 6617 6623 6702 6851 6870 6967 7075 7287 7335 7345 7374 7422 7476 7527 7535 7564 7568 7590 7656 7680 7693 7726 7912 7928 8074 8110 8386 8389 8581 8723 8831 8981 9408 9419 9438 9555 9586 9816 9856 9942
Comments
Post a Comment
Thanks