ഇന്നത്തെ വാർത്തകൾ
|JACOB CHERIAN|
തിരുവല്ല നഗരസഭ- യു.ഡി.എഫ് തിരികെ പിടിച്ചു.
◾നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ അനു ജോർജ്ജ് 17 വോട്ടുകൾ നേടി വിജയിച്ചു. ആകെ 39 അംഗങ്ങളുള്ള നഗരസഭയിൽ 15 അംഗങ്ങളുള്ള യു.ഡി.എഫിന് എൻ.ഡി.എയുടെ സ്വതന്ത്ര സ്ഥാനാർത്ഥി രാഹുലും, കേരളാ കോൺഗ്രസ് വിമത ശാന്തമ്മ വറുഗീസും വോട്ട് ചെയ്തതോടെ അനു ജോർജിന് 17 വോട്ടുകൾലഭിക്കുകയായിരുന്നു.ബി.ജെ.പിയുടെ 6 അംഗങ്ങളിൽ ഒരാൾ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും, ബാക്കി അഞ്ച് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു.15 അംഗ ബലമുള്ള എൽ .ഡി .എഫിന്റെ മുഴുവൻ വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരളാ കോൺഗ്രസ് (എം) ലെ ലിൻഡാ തോമസിന് ലഭിച്ചു.ഇതോടെ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അനു ജോർജ്ജ് നഗരസഭാദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയയിൽ വരണാധികാരിയായിരുന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രേണുകാ ഭായി തെരഞ്ഞെടുക്കപ്പെട്ട അനു ജോർജ്ജിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക് ശേഷം അനു ജോർജ്ജ് നഗരസഭാദ്ധ്യക്ഷയുടെ ചുമതല ഏറ്റെടുത്തു. തുടർന്നു നടന്ന അനുമോദന സമ്മേളനത്തിൽ വൈസ് ചെയർമാൻ ജോസ് പഴയിടം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കേരളാ കോൺഗ്രസ് സ്‌റ്റേറ്റ് അഡ്വൈസർ അഡ്വ. വറുഗീസ് മാമ്മൻ, ഉന്നത അധികാര സമിതിയംഗം കുഞ്ഞുകോശി പോൾ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, കൺവീനർ വറുഗീസ് ജോൺ, കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ്, കക്ഷി നേതാക്കളായ ആർ.ജയകുമാർ, സുരേഷ് കുമാർ, ഷിബു പുതുക്കേരിൽ, ഈപ്പൻ കുര്യൻ, ബിജു ലങ്കാഗിരി, ജേക്കബ് ജോർജ്ജ് മനയ്ക്കൽ, നഗരസഭാ എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പ്രദീപ് മാമ്മൻ, കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുമെന്ന ബി.ജെ.പി വാഗ്ദാനം വ്യാജമെന്ന് തെളിഞ്ഞു - കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷറാർ എൻ.എം.രാജു.
◾മതപരിവർത്തനം ആരോപിച്ച് ഗാസിയാബാദിൽ തിരുവല്ല സ്വദേശികളായ സവിശേഷ പ്രചാകരായ പാസ്റ്റർ സന്തോഷ് ഏബ്രഹാമിനെയും, ഭാര്യ ജിജി സന്തോഷിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച യു.പി.പോലീസിന്റെ നടപടിയിലൂടെ ബി.ജെ.പിയുടെ ന്യൂനപക്ഷ സംരക്ഷണമെന്ന വാഗ്ദാനം പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് എൻ.എം.രാജു പ്രസ്താവനയിൽ അറിയിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണിത്. സ്വന്തം മതത്തിൽ വിശ്വസിക്കാനും, ആ വിശ്വാസം പ്രകടിപ്പിക്കാനും ഭരണഘടന നൽകുന്ന മൗലിക അവകാശം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്ന് എൻ.എം.രാജു ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പല മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ഗാസിയാബാദ് സംഭവത്തിൽ പിന്തുടരുന്ന നിസ്സംഗത അതിശയകരമാണ്. ഇക്കാര്യത്തിൽ ശശി തരൂർ എം.പി നടന്നിയ പ്രതികരണം ശ്ലാഘനീയമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പാർലമെൻറിലും, പുറത്തും കേരളാ കോൺഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരസഭാ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നേതാക്കളുടെ പ്രതികരണം.
◾അനു ജോർജ്ജിന്റെ വിജയം സി.പി.എം നേതൃത്വത്തിൽ നടന്ന കുതിര കച്ചവടത്തിന് നൽകിയ ചുട്ട മറുപടിയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ .
◾ജനാധിപത്യത്തിന്റെ വിജയമാണ് നഗരസഭാദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനു ജോർജിന്റെ വിജയമെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞു കോശി പോൾ.2022 ൽ ഇടതു മുന്നണി നടത്തിയ അധാർമ്മിക പ്രവൃത്തിക്കേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
◾തിരുവല്ലാ നഗരസഭാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അനു ജോർജിന്റെ വിജയത്തിൽ പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് നിർണ്ണായക പങ്കാണ് വഹിച്ചതെന് പാർട്ടി സ്റ്റേറ്റ് അഡ്വൈസർ അഡ്വ. വറുഗീസ് മാമ്മൻ.
പവർ വിബിഎസ് അധ്യാപക പരിശീലനം നാളെ കുമ്പനാട്ട്
◾കുമ്പനാട്: ഐപിസി സൺഡേസ്കൂൾ പവർ വിബിഎസ് ജില്ലാ നേതൃ പരിശീലനം നാളെ 9.30 ന് ഹെബ്രോൻപുരത്തോട് ചേർന്ന് സെൻട്രൽ ഓഫീസ് കോംപ്ലക്സ് ഹാളിൽ നടക്കും.
സൺഡേസ്കൂൾ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും. രജിസ്ട്രേഷൻ 9 ന് തുടങ്ങും.
'ഹാപ്പി ജേർണി' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി അവധിക്കാലത്ത് നടക്കുന്ന വിബിഎസിനുള്ള ഡയറക്ടർമാർക്കും അധ്യാപകർക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്ന് അസോസിയേറ്റ് സെക്രട്ടറി പി.പി.ജോൺ അറിയിച്ചു. ഫോൺ: 9747029209.
◾രാജ്യത്ത് അതികഠിനമായ ചൂട്. ജലക്ഷാമവും രൂക്ഷമാകുമെന്നു മുന്നറിയിപ്പ്. ചൂടും ജലക്ഷാമവും ആരോഗ്യപ്രശ്നങ്ങളും നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. വേനല്‍ച്ചൂടു നേരിടാന്‍ ബോധവത്കരണം വേണം, കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കണം, ആശുപത്രികള്‍ സജ്ജമാകണം, കാട്ടുതീ നിയന്ത്രിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നു യോഗം നിര്‍ദേശിച്ചു.
പത്തനംതിട്ടയിൽ വയോമധുരം പദ്ധതി ആരംഭിച്ചു.
◾സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് സൗജന്യമായി നൽകുന്ന ഗ്ലൂക്കോമീറ്റർ വിതരണത്തിന്റെ വയോ മധുരം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.നഗരസഭാദ്ധ്യക്ഷ സിന്ധു അനിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സാമൂഹം നീതി ഓഫീസർ ജെ.ഷംലാബീഗം, വയലത്തല വൃദ്ധമന്ദിരം സൂപ്രണ്ട് എസ്.ജയൻ, വയോമിത്രം കോ-ഓർഡിനേറ്റർ പ്രേമ ദിവാകരൻ, എം.ടി.സന്തോഷ്, എസ്.യു.ചിത്ര,നിറ്റിൻ സഖറിയ, ഡോ. വിനു സുഗതൻ, ജൂനിയർ സൂപ്രണ്ട് എം.എസ്.ശിവദാസ് എന്നിവർ പങ്കെടുത്തു.
◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും കൊച്ചിയിലെ മാലിന്യപ്പുകയും സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ഇടപെടണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തു നല്‍കിയിരുന്നു. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണു കത്തു നല്‍കിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
◾വിഷപ്പുക അടങ്ങിയില്ല, കൊച്ചിയില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
അന്താരാഷ്ട്ര വനിതാ ദിന ആഘോഷം;നാളെ കൊച്ചി മെട്രൊയിൽ വനിതകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവും ആനുകൂല്യങ്ങളും.
◾പരിധിയില്ലാതെ ഏത് ദൂരവും യാത്ര ചെയ്യാം അതും വെറും 20 രൂപയ്ക്ക്.
നാല് സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ.
വനിതകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധന.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈ മാസം എട്ടാം തീയതി സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. അന്നേദിവസം സ്ത്രീകൾക്ക് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ കെഎംആർഎൽ എം ഡി ലോക്നാഥ് ബെഹ്റ ഉച്ച്ക്ക് 12 മണിക്ക് കലൂർ മെട്രോ സ്റ്റേഷനിൽ വച്ച് ആദരിക്കും. ഇതിന് പുറമേ കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാംപുകളും കൊച്ചി മെട്രോ ഒരുക്കുന്നു. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് ഈ സേവനം ലഭിക്കുക. ഈ വെൻഡിംഗ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. കലൂർ മെട്രോ സ്റ്റേഷനിൽ ഉച്ചക്ക് 12.15ന് കെ എം ആർ എൽ എം ഡി ലോക്നാഥ് ബെഹ്റ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്യും.
നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കുക. കംപ്യൂട്ടറിന്റെ സി പി യു പോലുള്ള ഇലക്ട്രോണിക് വേസ്റ്റുകളും റീസൈക്കിൾ ചെയ്ത അലൂമിനിയം, പ്ലാസ്റ്റിക്ക് വേസ്റ്റുകളും ഉപയോഗിച്ച് നെക്സോറ അക്കാദമിയിലെ വിദ്യാർത്ഥികളാണ് ചെലവ് കുറഞ്ഞ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ നിർമ്മിച്ചിരിക്കുന്നത്. സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധയും വനിതാ ദിനത്തിൽ മുട്ടം, ഇടപ്പള്ളി, എം.ജി.റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററിന്റെയും മേയർ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതൽ വൈകിട്ട് 7 മണിവരെ നടക്കുന്ന മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം ഉച്ചക്ക് 1.15ന് കെ എം ആർ എൽ എം ഡി ലോക്നാഥ് ബെഹ്റ നിർവ്വഹിക്കും.
ഉച്ചക്ക് 2.30ന് കലൂർ മെട്രോ സ്റ്റേഷനിൽ കൊച്ചിൻ ബിസിനസ് സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിന്നും 2.30ന് സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ ഷോയും മൈമും ആരംഭിക്കും.
◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചെന്ന് എറണാകുളം ജില്ലാ കളക്ടര്‍. പുക ശമിപ്പിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നു വെള്ളമൊഴിക്കും. 30 ഫയര്‍ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും അഞ്ചു ദിവസം അധ്വാനിച്ചാണ് തീയണച്ചത്. മാലിന്യമലയുടെ അടിയില്‍ തീയെരിഞ്ഞ് പുക ഉയരുന്നതു തടയാനുള്ള ശ്രമം ഇന്നും തുടരും. നേവിയുടേയും എയര്‍ഫോഴ്സിന്റേയും സേവനവും തുടരും. ജില്ലാ കളക്ടര്‍ പറഞ്ഞു.
◾ഈ വര്‍ഷം നാല്‍പത്തി മൂവായിരത്തിലധികം വനിതകള്‍ പുതു സംരംഭങ്ങള്‍ ആരംഭിച്ചെന്ന അവകാശവാദവുമായി വ്യവസായ മന്ത്രി പി. രാജീവ്. വനിതാദിനമായ നാളെ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വനിതാ സംരംഭകരുടെ സംഗമം നടത്തുമെന്നും മന്ത്രി അറിയിച്ചു. അഞ്ഞൂറിലേറെ പേര്‍ പങ്കെടുക്കുന്ന സംഗമം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
◾കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളാക്കുന്നതിനെതിരേ തത്കാലം സമരമില്ലെന്ന് സിഐടിയു. മന്ത്രിയുമായി നടത്തിയ ചര്‍ച്ച പ്രയോജനകരമെന്ന് സിഐടിയു നേതാക്കള്‍ പറഞ്ഞു. ഈ മാസം 18 ന് വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. ഈ മാസം 14, 15 തീയതികളില്‍ സിഐടിയു നേതാക്കള്‍ യോഗം ചേര്‍ന്നു നിലപാടെടുക്കും.
◾വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം കേരളവും തമിഴ്നാടും ചേര്‍ന്ന് ആഘോഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. നാഗര്‍കോവിലില്‍ മാറു മറയ്ക്കല്‍ സമരത്തിന്റെ 200 ാം വാര്‍ഷിക സമ്മേളനത്തില്‍ പിണറായി വിജയനും എംകെ സ്റ്റാലിനും വേദി പങ്കിട്ടപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്.
സീമെൻസ് ഫുട്ബോൾ
ജെ.ജെ.എഫ്.സി കന്യാകുമാരി ജേതാക്കളായി
◾തിരുവല്ല തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടന്നുവന്ന കെ എൻ ഗംഗാധരപണിക്കർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള സീമെൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സോക്കർ കുറ്റപ്പുഴയെ പരാജയപ്പെടുത്തി ജെ.ജെ.എഫ്.സി കന്യാകുമാരിജേതാക്കളായി. സന്തോഷ് ട്രോഫി താരം ഔട്ടിൻ ജിജോ വിജയഗോൾ നേടി.
ടൂർണമെൻ്റിലെ മികച്ച താരമായി ജെ ജെ എഫ് സി യുടെ ജോക്സണും ഫൈസലിലെ മികച്ച താരമായി ഓട്ടിൻ ജിജോയും, മികച്ച ബാക്ക് - പ്രവീണും, ഗോൾകീപ്പറായി അസറും തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ സോക്കർ കുറ്റപ്പുഴയുടെ ബൻസിമ മികച്ച ഫോർവേഡായി.
ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ മാത്യു ടി തോമസ് എംഎൽഎ മുഖ്യതിഥിയായിരുന്നു. എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി കെ പങ്കജാക്ഷിയമ്മ, കെ ടി ചാക്കോ, ടി പി ഫിലിപ്പ്, ടി എ റെജികുമാർ, വി പി കൃഷ്ണൻകുട്ടി, സനൽ ജി പണിക്കർ, സണ്ണി വാഴത്തറ, സന്തോഷ് ഐക്കരപറമ്പിൽ, പ്രസാദ് കരിപ്പക്കുഴി, സുരേഷ് പുളിക്കത്തറ മണ്ണിൽ, ബേബൻ ഏബ്രഹാം, വിനോദ് തിരുമൂലപുരം, കുഞ്ഞുമോൻ നമ്പോളത്തിൽ, ഏബ്രഹാം ഡേവിഡ്, അജി തമ്പാൻ, രാജൻ ചേനത്തറ, ഷെൽറ്റൺ വി റാഫേൽ എന്നിവർ സംസാരിച്ചു.
ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ഇരുവെള്ളിപ്ര സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിനെ പരാജയപ്പെടുത്തി തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂൾ ജേതാക്കളായി. 9 വയസിന് താഴെയുള്ള കുട്ടികൾക്കായി നടത്തിയ മൽസരത്തിൽ തെങ്ങേലി അനശ്വര ഫുട്ബോൾ അക്കാഡമിയെ പരാജയപ്പെടുത്തി കോഴഞ്ചേരി ഫ്യൂച്ചർ ലെജെൻ്റ്സ് അക്കാഡമി വിജയിച്ചു.
◾മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതല്ല, മൈക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു ക്ലാസെടുത്തതാണെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാളയില്‍ പ്രസംഗത്തിനിടെ മൈക്കിന് അരികിലേക്കു ചേര്‍ന്നു നിന്നു പ്രസംഗിക്കാന്‍ ഉപദേശിച്ച മൈക്ക് ഓപറേറ്ററോട ‘പോയേ, നല്ല മൈക്കു കൊണ്ടുവരാത്തതിനു ഞാനല്ല ഉത്തരവാദി’യെന്നു തുടങ്ങി സംസാരിച്ചത് ശകാരമല്ലെന്നാണു വിശദീകരണം.
◾ശശി തരൂരിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് കുറയുന്നു. അദ്ദേഹംതന്നെയാണ് ഇക്കാര്യം ട്വിറ്റു ചെയ്തത്. ഒരാഴ്ച മുന്‍പ് 84.96 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഇപ്പോള്‍ 84.91 ലക്ഷം പേരായി കുറഞ്ഞു. അയ്യായിരം പേര്‍ കുറഞ്ഞത് എന്തോ കാര്യത്തിന്റെ പ്രതിഫലനമാണ്. അത് എന്താണെന്ന് എനിക്ക് അറിയില്ല. തന്റെ കാഴ്ചപ്പാടുകള്‍ ഭാഗികമായി മനസിലാക്കുന്നവരാകാം വിട്ടുപോയത്. എന്റെ പുസ്തകങ്ങള്‍ വായിക്കണമെന്നാണ് അവരോട് എന്റെ അഭ്യര്‍ത്ഥന – ട്വിറ്ററില്‍ ശശി തരൂര്‍ കുറിച്ചു.
◾മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീട്ടിലിരിക്കേണ്ടിവരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സതീശനെ പുറത്തിറങ്ങാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് ജയരാജന്‍ പറഞ്ഞു.
◾കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകന്‍ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഷായത്തില്‍ വിഷം കലര്‍ത്തി തന്നെന്നു ഷാരോണ്‍ ബന്ധുവിനോടു പറഞ്ഞെന്നും ഇരുവരും തമ്മില്‍ പലവതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
◾വാളയാറില്‍ 130 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ചാവക്കാട് സ്വദേശികളായ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് പിടിയിലായത്.
◾മുഖ്യമന്ത്രി പിണറായി വിജയന്റെ നാഗര്‍കോവില്‍ യാത്രക്കു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. നെയ്യാറ്റിന്‍കരയിലും പാറശാലയിലുമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണു പോലീസ് പിടികൂടിയത്.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല, മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പിണറായി വിജയനെ സ്തുതിച്ചു പാടിയാലും കേരളം വിശ്വസിക്കില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.
◾അബുദാബിയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയില്‍നിന്ന് 1.42 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. 2,536 ഗ്രാം സ്വര്‍ണമാണു പിടിച്ചത്. കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്.
◾തൊടുപുഴയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് ഏഴര ലക്ഷം രൂപ തട്ടിയയാള്‍ അറസ്റ്റില്‍. ഇടവെട്ടി കോയിക്കല്‍ വീട്ടില്‍ റെജിമോനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്.
◾മാളയിലെ ബിലീവേഴ്സ് ആശുപത്രിയുടെ പിന്നിലുള്ള പാടത്ത് തീപിടിത്തം. 35 ഏക്കറോളം പാടം കത്തിനശിച്ചു
◾ത്രിപുരയില്‍ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബിപ്ലബ് ദേബ് കുമാറിന് പകരം കഴിഞ്ഞ വര്‍ഷമാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ.
◾മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാര്‍ച്ച് 20 വരെ തിഹാര്‍ ജയിലില്‍. ഡയറി, ഭഗവത് ഗീത, പേന, കണ്ണട എന്നിവ ജയില്‍ സെല്ലില്‍ കൈവശംവയ്ക്കാന്‍ കോടതി അനുമതി നല്‍കി.
◾കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്‍ബൂര്‍ഗിയിലെ ഹെലിപാഡില്‍ ഇറക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഹെലികോപ്റ്ററിന്റെ ശക്തമായ കാറ്റില്‍ കടലാസുകളും പ്ലാസ്റ്റിക് കവറുകളും പൊടിപടലങ്ങളും പറന്നുയര്‍ന്ന് പൈലറ്റിനു ഒന്നും കാണാനാവാത്ത അവസ്ഥയായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നിലത്തിറക്കാന്‍ കഴിഞ്ഞത്.
◾തെറ്റിദ്ധാരണാ ജനകമായ പരസ്യങ്ങള്‍ അവതരിപ്പിക്കരുതെന്ന് സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. പരസ്യമാണോ സ്പോണ്‍സേഡ് പ്രോഗ്രാമാണോ പാര്‍ടണര്‍ഷിപ്പാണോയെന്നു വ്യക്തമാക്കണം. പരസ്യദാതാവിന്റെ നിലവാരം പരസ്യത്തിലെ അവകാശവാദങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നും നിര്‍ദേശം.
◾പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ സൈബി മേഖലയില്‍ ചാവേര്‍ സ്ഫോടനത്തില്‍ ഒമ്പതു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ചാവേര്‍ ബോംബര്‍ ബൈക്ക് പൊലീസ് ട്രക്കിലേക്ക് ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്.
◾അനധികൃത മാര്‍ഗങ്ങളിലൂടെ എത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ ഇംഗ്ലണ്ട്. ചെറുബോട്ടുകളില്‍ രാജ്യത്ത് എത്തിയ ശേഷം പൗരത്വം സ്വന്തമാക്കുന്ന രീതി അവസാനിപ്പിക്കാന്‍ പുതിയ നിയമം. ചെറുബോട്ടുകളില്‍ എത്തുന്നവര്‍ക്കു നിരോധനം ഏര്‍പ്പെടുത്തും.
◾ജനസംഖ്യാ നിരക്കു വര്‍ധിപ്പിച്ചില്ലെങ്കില്‍ ജപ്പാന്‍ എന്ന രാജ്യം ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിഡയുടെ ഉപദേശകനും മുന്‍ മന്ത്രിയുമായ മസാകോ മോറി. കഴിഞ്ഞ വര്‍ഷം എട്ടു ലക്ഷം കുഞ്ഞുങ്ങളാണു ജനിച്ചത്. 16 ലക്ഷത്തോളം പേര്‍ മരിച്ചു. ജനന നിരക്ക് അതിവേഗം കുറയുകയാണ്. 2008 ല്‍ ജനസംഖ്യ 12.8 കോടിയായിരുന്നു. ഇപ്പോള്‍ 12.46 കോടിയായി കുറഞ്ഞു. അദ്ദേഹം ചൂണ്ടിക്കാട്ടി.
◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ലീഗില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ജയവും ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. ബാഗ്ലൂര്‍ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം വെറും 14.2 ഓവറില്‍ തന്നെ മുംബൈ മറികടന്നു. 3 വിക്കറ്റും പുറത്താകാതെ 77 റണ്‍സും നേടിയ ഹയ്‌ലി മാത്യൂസിന്റെ പ്രകടനമാണ് മുംബൈക്ക് ആധികാരിക ജയമൊരുക്കിയത്.
◾രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2018- 19 സാമ്പത്തിക വര്‍ഷത്തിലാണ് 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിസര്‍വ് ബാങ്ക് ഇതുവരെ 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകള്‍ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. വിവരാവകാശ രേഖയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 2000 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 100 രൂപ, 200 രൂപ, 500 രൂപ നോട്ടുകള്‍ അച്ചടിക്കാനുളള ചെലവ് കുറവാണ്.
*WIN-WIN Result 06/03/2023*
*1 st Prize :*
Amount: ₹7,500,000/-
WY698752
*Consolation Prize :*
Amount: ₹8,000/-
WN698752 WO698752 WP698752 WR698752 WS698752 WT698752 WU698752 WV698752 WW698752 WX698752 WZ698752
*2 nd Prize :*
Amount: ₹500,000/-
WZ642049
*3 rd Prize :*
Amount: ₹100,000/-
WN875637 WO750422 WP576590 WR724315 WS293449 WT377276 WU515307 WV877965 WW934818 WX526428 WY248404 WZ263428
*4 th Prize :*
Amount: ₹5,000/-
0155 0670 1505 2926 3625 3633 4079 4200 4311 4427 6052 7280 8134 8678 8689 8879 9098 9301
*5 th Prize :*
Amount: ₹2,000/-
0295 0883 1042 1097 1260 2503 3778 4227 4789 5730
*6 th Prize :*
Amount: ₹1,000/-
1000 2397 3844 3986 4642 5013 5329 5341 5535 6692 7080 7636 8478 9447
*7 th Prize :*
Amount: ₹500/-
0106 0453 0494 0548 0566 1159 1662 1840 1898 1913 2066 2170 2271 2387 2463 2620 2627 2891 2962 3113 3245 3584 3593 3598 3784 3864 4016 4112 4197 4361 4362 4399 4429 4474 4506 4590 4774 4973 5180 5266 5434 5554 5747 5803 6127 6151 6291 6361 6376 6430 6633 6710 6862 6886 6910 7046 7054 7122 7267 7560 7561 7607 7723 7852 7945 8153 8162 8298 8384 8470 8497 8535 8765 8910 8969 9054 9074 9251 9526 9691 9826 9930
*8 th Prize :*
Amount: ₹100/-
0098 0110 0220 0296 0403 0545 0557 0776 0807 0823 0839 0840 0947 1027 1151 1247 1273 1489 1538 1539 1587 1638 1854 1900 2138 2147 2171 2222 2241 2256 2374 2424 2440 2494 2519 2544 2546 2688 2708 2751 3088 3127 3174 3348 3353 3368 3416 3822 3900 4028 4092 4147 4422 4586 4610 4644 4689 4704 4785 4853 4886 4910 4965 5100 5132 5176 5187 5290 5310 5398 5468 5541 5575 5642 5768 5783 5802 5831 5939 5958 5984 6161 6248 6372 6508 6576 6809 6838 6861 6866 6944 6953 7084 7268 7464 7490 7544 7581 7658 7666 7698 7901 7906 7971 8220 8241 8259 8261 8443 8573 8606 8680 8920 9024 9048 9235 9371 9376 9523 9540 9723 9802 9824 9893 9925 9985
Comments
Post a Comment
Thanks