ഇന്നത്തെ വാർത്തകൾ.

 |JACOB CHERIAN|
Type settings-KURIAKOSE NIRANAM
കള്ളനോട്ട് കേസില്‍ എടത്വ കൃഷി ഓഫീസര്‍ എം ജിഷ മോൾ അറസ്റ്റിൽ. 
◾എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും കിട്ടിയ 7 കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഷയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കള്ള നോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ജിഷ തയ്യാറായില്ല. ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍ ഇയാള്‍ക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. 
അറസ്റ്റിലായ നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണന് കോടികളുടെ അനധികൃത സ്വത്ത്.
70 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
സംസ്ഥാനത്തും മറ്റ് സ്ഥലങ്ങളിലും ബിനാമി ഇടപാടിൽ കോടികളുടെ ആസ്തി വേറെയും.
◾അറസ്റ്റിലായ തിരുവല്ല നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണന്റെ അഴിമതി കഥകൾ ഒന്നൊന്നായി പുറത്തുവരുന്നു. സ്റ്റാലിൻ അവിഹിതമായി സമ്പാദിച്ച 70 കോടിയിൽപ്പരം രൂപയുടെ ആസ്തി ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. കൂടുതൽ അന്വേഷണത്തോടെ കോടികളുടെ കണക്കുകൾ വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.ഇയാൾ ഉദ്യോഗത്തിൽ തുടർന്ന ചെങ്ങന്നൂർ, അങ്കമാലി, നെടുമങ്ങാട് എന്നീ നഗരസഭാ പ്രദേശങ്ങളിലെ ക്രമക്കേടുകളും അന്വേഷണത്തിന് വിധേയമാകും.സംസ്ഥാനത്തും, അന്യസംസ്ഥാനങ്ങളിലും ബിനാമികളുടെ പേരിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുള്ളതായി രേഖകൾ ലഭിച്ചതായാണ് അറിയുന്നത്. കൂടാതെ റിസോർട്ടുകൾ, ആഡംബര കാറുകൾ തുടങ്ങി സ്വന്തമായിട്ടുള്ളതായും വിവരമുണ്ട്.നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായ വാഗ്ദാനം ഉറപ്പ് നൽകിയും, ഭീഷണിയിലൂടെയുമാണ് അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഒട്ടേറെ വിനോദയാത്രകൾ വിദേശ രാജ്യങ്ങളിൽ പോലും സ്റ്റാലിൻ നടത്തിയതായും വിജിലൻസ് കണ്ടെത്തിയതായാണ് അറിയാൻ കഴിയുന്നത്.
നഗരസഭകളിലൊക്കെ കൗൺസിലർമാർക്കിടയിൽ ഭിന്നത വരുത്തി ഒരു വിഭാഗത്തെ കൈപ്പിടിയിലാക്കുകയായിരുന്നു സ്റ്റാലിന്റെ തന്ത്രം.
ജീവനക്കാർക്കിടയിലും വിഭാഗീയത സൃഷ്ടിക്കുന്നതിൽ ഇയാൾ വിദഗ്ദനായിരുന്നു. 
ശുചീകരണ തൊഴിലാളികൾ, ആശാ പ്രവർത്തകർ,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ തന്നോടൊപ്പം നിർത്താനും, ഇവരെ ഉപയോഗിച്ച് തന്റെ സേവനങ്ങൾ പുകഴ്ത്തി കാട്ടാനും കാട്ടുന്ന തന്ത്രപരമായ നീക്കം ജോലിയിലിരുന്ന സ്ഥലങ്ങളിലെല്ലാം ഇയാൾ നടപ്പാക്കി.   
തട്ടിപ്പുകാരെയും, അഴിമതിക്കാരെയും മനസ്സിലാക്കി അതിലൂടെ പണ സമ്പാദനത്തിനായി സമയം കണ്ടെത്തും.കാര്യസാധ്യത്തിനായി തന്നെ സമീപിക്കുന്ന രാഷ്ട്രീയക്കാരെയും, നഗരസഭാ കൗൺസിലർമാരെയും അവഹേളിക്കുകയും, മാധ്യമങ്ങളെ ഉപയോഗിച്ച് ഇത്തരക്കാരെ അപകീർത്തിപ്പെടുത്തുന്നതും സ്റ്റാലിന്റെ രീതിയായിരുന്നു.സെക്രട്ടറിയുടെ ഹീനമായ പ്രവർത്തനങ്ങളിൽ ഭയന്ന് പല നഗരസഭകളിൽ നിന്നും സ്ഥലം മാറി പോകുന്നതിലും,നീണ്ട അവധി എടുക്കുന്നതിലും ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുള്ള നിലപാടുകളും പുറത്തുവന്നിട്ടുണ്ട്‌.
തിരുവല്ല നഗരസഭയുടെ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തതോടെ തന്റെ പ്രവർത്തന ശൈലി ശക്തമാക്കി.  രാജാവായി കഴിയുമ്പോഴാണ് വിജിലൻസെത്തി കൊമ്പൊടിച്ച് തല കുനിപ്പിച്ചത്.സ്റ്റാലിൻ നാരായണന്റെ യഥാർത്ഥ മുഖം മനസ്സിലാക്കിയ വിജിലൻസ് ഇയാളുടെ മുൻകാല അഴിമതികൾ ഉൾപ്പടെ അന്വേഷണ വിധേയമാക്കുമ്പോഴേക്കും ഇയാളുടെ സ്വത്തുക്കളും മറ്റും എത്രകണ്ട് ഉയരത്തിലെത്തുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. ഇയാൾ കൊട്ടിഘോഷിക്കുന്ന രാഷ്ട്രീയ സ്വാധീനം യാഥാർത്ഥ്യമാണെങ്കിൽ ഒന്നും സംഭവിക്കാതെ തല ഉയർത്തി തിരിച്ചു വന്നാലും അത്ഭുതപ്പെടാനില്ല.
വൈദികർക്കും സന്യസ്തർക്കും മതസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും 
സാമൂഹിക പെൻഷന് അർഹതയില്ല എന്ന് സർക്കാർ ഉത്തരവിനെതിരെ  എം സി എ തിരുവല്ല അതിരൂപത.  ◾വൈദികർക്കും സന്യസ്തർക്കും മതസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സാമൂഹിക സുരക്ഷ പെൻഷന് അർഹതയില്ല എന്ന് 2023 ഫെബ്രുവരി 27 ന് ഇറങ്ങിയ ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് എം സി എ  തിരുവല്ല അതിരൂപത സമിതി യോഗം ആവശ്യപ്പെട്ടു.
മതപരമായ വേർതിരിവുകൾ കൂടാതെ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരും ,ഉപേക്ഷിക്കപ്പെട്ടവരും രോഗികളും ,വൃദ്ധരുമായ നിരാലംബരെ മരണംവരെ അഭയം നൽകി പരിപാലിക്കുന്ന സ്ഥാപനങ്ങളെ മതസ്ഥാപനങ്ങൾ എന്ന പേരിൽ മുദ്രകുത്തി അവർക്ക് അർഹതപ്പെട്ട സാമൂഹിക സുരക്ഷാ പെൻഷനുകൾ നിർത്തലാക്കാനുള്ള ശ്രമം പിൻവലിക്കണം എന്ന ആവശ്യത്തിലാണ് മലങ്കര കത്തോലിക്ക അസോസിയേഷൻ തിരുവല്ല അതിരൂപത സമിതി ഉറച്ചുനിൽക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങൾക്ക് പോലും അർഹതയില്ല എന്ന നിലപാടും,സാമൂഹിക സുരക്ഷാ  പെൻഷൻ പദ്ധതികളിൽ നിന്ന് അപ്പാടെ ഒഴിവാക്കാനുള്ള സർക്കാർ നടപടികൾ പിൻവലിച്ച് നീതി ഉറപ്പാക്കണമെന്ന്
യോഗം ആവശ്യപ്പെട്ടു. തിരുവല്ല അതിരൂപതാ പ്രസിഡന്റ് ഷിബു മാത്യു ചുങ്കത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിഷ് വി ചെറിയാൻ കുറ്റിയിൽ പ്രമേയം അവതരിപ്പിച്ചു.  ആത്മീയ ഉപദേഷ്ടാവ് ഫാ. മത്തായി മണ്ണൂർ വടക്കേതിൽ മുഖ്യപ്രഭാഷണം നടത്തി. സഭാതല സെക്രട്ടറി  ജെസ്സി അലക്സ്, ട്രഷറർ അലക്സ് വർഗീസ് തൈക്കൂട്ടത്തിൽ,  ജോസഫ് ചിറയിൽ,  ജോബി തോമസ്,  ലീലാമ്മ ബാബു,  റജീന ജോസ്,  എ ഡി ജോൺ,  ജിനു തോമ്പുംകുഴി,  ഷിബു വർഗീസ്,  അനി ഏനാരിൽ എന്നിവർ പ്രസംഗിച്ചു.

◾വനിതാദിനത്തോടനുബന്ധിച്ച് തിരുവല്ല കെ എസ് ആർ ടി സി പരിസരത്ത് നടന്ന പരിപാടിയുടെ വീഡിയോ കാണാം.
◾വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ്,ഐ സി ഡി എസ് പുളിക്കീഴ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ വീഡിയോ കാണാം.
◾കൊച്ചിയില്‍ ഇന്നും നാളേയും അവധി. കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകള്‍, വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കു മാറ്റമില്ല. ബ്രഹ്‌മപുരം തീപിടിത്തത്തെത്തുടര്‍ന്ന് വിഷപ്പുക അടങ്ങാത്തതിനാലാണ് അവധി പ്രഖ്യാപിച്ചത്
നിര്യാതരായി.
വിഴലയിൽ മറിയാമ്മ വർഗീസ്,
◾കടപ്ര മാന്നാർ വിഴലയിൽ മറിയാമ്മ വർഗീസ് (96) നിര്യാതയായി.
സംസ്കാരം ഇന്ന് 2.30 ന് കടപ്ര മാന്നാർ സെൻറ് തോമസ് ഓർത്തഡോക്സ് കാതോലിക്കേറ്റ് പള്ളിയിൽ
പി.സി.തോമസിന്റെ മകൻ ജിത്തു തോമസ്
മുൻ കേന്ദ്ര മന്ത്രിയും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി.തോമസിന്റെ മകൻ ജിത്തു തോമസ്- 42 നിര്യാതനായി. സംസ്കാരം പിന്നീട്.
ബംഗ്ളൂരിൽ ഐ.ടി.എഞ്ചിനീയറായിരുന്ന ജിത്തുവിന്റെ അന്ത്യം ഇന്നലെ ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു. ഐ.ടി.എഞ്ചിനീയർ ജയതയാണ് ഭാര്യ. ജോനതൻ, ജോഹൻ എന്നിവരാണ് മക്കൾ.
മറിയാമ്മ വറുഗീസ്
◾ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥൻ പരേതനായ പി.ഇ.ഗീവറുഗീസിന്റെ ഭാര്യ മറിയാമ്മ വറുഗീസ് (86)ഭിലായിൽ നിര്യാതയായി.
സംസ്കാരം ഇന്ന്  ഉച്ചക്ക് 2 ന് ഭിലായിലെ വസതിയിൽ നടക്കുന്ന ശുശ്രൂഷക്ക് ശേഷം ഭിലായി ഗാന്ധിനഗർ എം.ജി.ഒ കത്തീഡ്രൽ സെമിത്തേരിയിൽ.മാവേലിക്കര ചുനക്കര വൈദ്യൻപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ഷീബാ (ഭിലായി), പരേതനായ സ്റ്റീഫൻ,മരുമകൻ.സണ്ണി.
എ.എം.എം.ഹയർ സെക്കണ്ടറി സ്കൂൾ ഇനി ഹരിതവിദ്യാലയം.
◾ആറന്മുള ഗ്രാമ പഞ്ചായത്തിലെ എ.എം.എം ഹയർ സെക്കണ്ടറി സ്കൂളിനെ ഹരിത വിദ്യാലയമായി നവകേരള മിഷൻ പ്രഖ്യാപിച്ചു.ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്കൂളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിച്ചു. നക്ഷത്രവനം, ഗ്രാമവനം, കൃഷി എന്നിവ ഉള്ളതിനാലാണ് നവകേരള മിഷൻ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചതും, സാക്ഷ്യപത്രം നൽകി ആദരിച്ചതും.
പ്രഖ്യാപനവും,ആദരിക്കലും നടന്ന ചടങ്ങ് ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ.ടി.ടോജി ഉദ്ഘാടനം ചെയ്തു. നവ കേരളം പദ്ധതി ജില്ലാ കോർഡിനേറ്റർ അനിൽ കുമാർ, പ്രിൻസിപ്പൽ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ, നവകേരളം പദ്ധതി റിസോഴ്സ് പേഴ്സൺ എസ്.അങ്കിത എന്നിവർ പങ്കെടുത്തു.

◾മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. ബ്രഹ്‌മപുരം അടക്കമുള്ള സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജൂണ്‍ ആറിനകം മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജ് ചുമതല നിര്‍വഹിച്ചോയെന്നു കോടതി ചോദിച്ചു. കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായിരുന്നു.

◾എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്കാണു പരീക്ഷ. നാലു ലക്ഷത്തി പത്തൊമ്പതിനായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 29 നു പരീക്ഷ അവസാനിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ നാളെ ആരംഭിക്കും.
ഏപ്രില്‍ ഒന്ന് മുതല്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി.
ശുപാര്‍ശ അംഗീകരിക്കുമെന്ന് സൂചന.
◾ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത് യൂണിറ്റിന് 41 പൈസയുടെ വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കളുള്‍പ്പെടെ 6.19 ശതമാനത്തിന്റെ വര്‍ധനയാണ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇത് കമ്മിഷന്‍ അംഗീകരിച്ചാല്‍ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്ക് 3.56 രൂപയായി ഉയരും.
2022 മുതല്‍ 2025 വരെയുള്ള റവന്യൂ കമ്മി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചെങ്കിലും 2023 മാര്‍ച്ച് 31 വരെയുള്ള നിരക്ക് വര്‍ധന മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ബോര്‍ഡ് നല്‍കുന്ന താരിഫ് പെറ്റീഷന്‍ അനുസരിച്ച് 2023 ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് നിശ്ചയിക്കാമെന്നായിരുന്നു കമ്മിഷന്‍ തീരുമാനം. ഇതിനായി വൈദ്യുതി ബോര്‍ഡ് നല്‍കിയ അപേക്ഷയിലാണ് യൂണിറ്റിന് 41 പൈസയുടെ വര്‍ധന ആവശ്യപ്പെടുന്നത്. നിലവിലുളള നിരക്കിന്റെ 6.19 ശതമാനമാണിത്. 

◾കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക വകുപ്പ് തയാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങള്‍ കായിക വകുപ്പു കൈയടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി. സിലബസ് തയ്യാറാക്കല്‍ വിട്ടുകൊടുത്താലും പരീക്ഷാ നടത്തിപ്പ് വിട്ടുകൊടുക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. തര്‍ക്കംമൂലം വിഷയം മാറ്റിവച്ചു. കായിക പഠനം നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നയം രൂപീകരിക്കുന്നത്.
പത്തനംതിട്ട മൈലപ്രയിൽ പോലീസുകാർ തമ്മിൽ അടിപിടി. 
മൈലപ്രയിലെ ഓഡിറ്റോറിയത്തില്‍ മദ്യലഹരിയില്‍ തമ്മിലടി: എഎസ്‌ഐക്കും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍: നേതൃത്വം നല്‍കിയ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടറെ നടപടിയില്‍ നിന്നൊഴിവാക്കി.
രണ്ടു പേരെ അടിയന്തര പ്രാധാന്യത്തോടെ സസ്‌പെന്‍ഡ് ചെയ്തു. പരിപാടി സംഘടിപ്പിക്കുകയും തമ്മിലടിക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥന്‍ സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെട്ടതിനാല്‍ ഇയാള്‍ക്കെതിരേ നടപടി ഉണ്ടാകില്ലെന്ന് സൂചന. പത്തനംതിട്ട എ.ആര്‍. ക്യാമ്ബിലെ ഗ്രേഡ് എ.എസ്.ഐ ഗിരി, ഡ്രൈവര്‍ എസ്. സി.പി.ഓ സാജന്‍ എന്ന് അറിയപ്പെടുന്ന ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. പരിപാടി സംഘടിപ്പിച്ച എ.ആര്‍. ക്യാമ്ബിലെ മുന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അജയകുമാര്‍ സ്ഥാനക്കയറ്റത്തോടൊപ്പമുള്ള സ്ഥലം മാറ്റവും വാങ്ങി തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടതിനാല്‍ ഇയാള്‍ക്കെതിരേ നടപടിയില്ല.
മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാനക്കയറ്റം കിട്ടിയ അജയകുമാറിന്റെ യാത്രയയപ്പ് സല്‍ക്കാരം ഇന്നലെ മൈലപ്ര സാംസ് ഓഡിറ്റോറിയത്തിലാണ് നടന്നത്. ലഹരി മൂത്തപ്പോഴാണ് തമ്മിലടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓഡിറ്റോറിയത്തിലെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസിന്റെ പാര്‍ട്ടി സ്ഥിരമായി ഇവിടെ നടക്കാറുള്ളതിനാല്‍ ദൃശ്യങ്ങള്‍ നശിപ്പിച്ചു കളയാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
അജയകുമാറും ജോണ്‍ ഫിലിപ്പും ചേര്‍ന്ന് എ.എസ്.ഐ ഗിരിയെ മര്‍ദിക്കുകയായിരുന്നു. ജില്ലയിലെ പോലീസ് വാഹനങ്ങളുടെ ചുമതല മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായ അജയകുമാറിനാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ എന്നിവയുടെയൊക്കെ ബില്‍ സമര്‍പ്പിക്കുന്നത് ഇദ്ദേഹമാണ്.
അടുത്തിടെ കോയിപ്രം പോലീസ് സ്‌റ്റേഷനിലെ ജീപ്പ് വടശേരിക്കരയിലെ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15,000 രൂപയായിരുന്നു പണിക്കൂലി. ഇതിന് 20,000 രൂപയുടെ ബില്‍ വാങ്ങിയെന്ന് ഗിരി ആരോപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സല്‍ക്കാരത്തിന്റെ ലഹരിയിലായിരുന്നവര്‍ ഇതോടെ ഒന്നും രണ്ടും പറഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ജില്ലാ ആസ്ഥാനത്തെ ഉന്നത പോലീസുദ്യോഗസ്ഥന്റെ ബന്ധുവിന്റെ തട്ടയിലുള്ള പമ്ബില്‍ നിന്നാണ് പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ഇതിന് കമ്മിഷന്‍ ഇനത്തില്‍ അജയകുമാര്‍ തന്റെ സ്വകാര്യ വാഹനത്തിന് ഇന്ധനം നിറയ്ക്കാറുണ്ടെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ഡീസല്‍ അടിച്ച ബില്ലില്‍ ക്രമക്കേട് കാട്ടിയെന്ന് കാണിച്ച്‌ ഇന്‍ഡന്റ് സഹിതം ക്യാമ്ബിലെ അസി. കമാന്‍ഡന്റിന് ജോണ്‍ഫിലിപ്പ് പരാതി നല്‍കിയിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ഇന്‍ഡന്റ് ജോണ്‍ ഫിലിപ്പ് മോഷ്ടിച്ചു കൊണ്ടു പോയെന്ന് അജയകുമാറും പരാതി നല്‍കി. രണ്ടു പേര്‍ക്കും പണി കിട്ടുമെന്നായപ്പോള്‍ പരാതി പിന്‍വലിച്ച്‌ രമ്യതയിലെത്തി. ഇങ്ങനെ രമ്യതയിലെത്തിയ അജയനും ജോണും ചേര്‍ന്നാണ് ഗിരിയെ ഓഡിറ്റോറിയത്തിലിട്ട് കൈയേറ്റം ചെയ്തത്. അടിയും അസഭ്യ വര്‍ഷവും കനത്തതോടെ ഓഡിറ്റോറിയം ഉടമയെത്തി എല്ലാവരെയും പുറത്താക്കുകയായിരുന്നു. ഈ വിവരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി വേണ്ട..ഉത്തരവ് മുകളില്‍ നിന്ന്
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയെടുക്കേണ്ട എന്നൊരു അലിഖിത നിയമം അടുത്തിടെ ജില്ലയില്‍ നിലവില്‍ വന്നിട്ടുണ്ടെന്ന് പോലീസുകാര്‍ തന്നെ പറയുന്നു. ജില്ലാ പോലീസ് മേധാവിയെ തെറ്റിദ്ധരിപ്പിച്ച്‌ ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇങ്ങനെ ഒരു കീഴ്‌വഴക്കം കൊണ്ടു വന്നിരിക്കുന്നതത്രേ. മൈലപ്രയില്‍ അടിപിടി കൂടിയ ഉദ്യോഗസ്ഥന്‍ മുന്‍പ് അടൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ മദ്യലഹരിയില്‍ വാഹനം ഇടിപ്പിച്ച സംഭവം ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരേ മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് ഈ ഉദ്യോഗസ്ഥനെ വൈദ്യപരിശോധന നടത്താതെയും കേസെടുക്കാതെയും വിട്ടയച്ചത് അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടറാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവം സത്യമാണെന്ന് അറിഞ്ഞിട്ടും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ വാഹനം ഇടിപ്പിച്ച ഉദ്യോഗസ്ഥനും അന്വേഷണം അട്ടിമറിച്ച അടൂര്‍ ഇന്‍സ്‌പെക്ടറും നടപടിയില്ലാതെ രക്ഷപ്പെട്ടു.
പോലീസ് പി.ആര്‍.ഓ പദവി ദുരുപയോഗം ചെയ്യുന്ന ജില്ലയിലെ പടിഞ്ഞാറന്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെതിരേ വ്യക്തമായ സൂചന ലഭിച്ചിട്ടും നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി തയാറായിരുന്നില്ല. അനുമതി വാങ്ങാതെ തിരുവല്ല പോലീസ് സബ്ഡിവിഷന്റെ പേരില്‍ ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഗാനമേള നടത്തുകയും അതില്‍ പാര്‍ട്ടി നേതാക്കളെ അണിനിരത്തുകയും ചെയ്തതിന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അയച്ചിട്ടും വകുപ്പു തല നടപടി ഉണ്ടായില്ല. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെ ഒരു ജീവനക്കാരിയുടെ ഭര്‍ത്താവും ഉള്‍പ്പെട്ടതിനാലായിരുന്നു ഇതിന്മേല്‍ നടപടിയുണ്ടാകാതെ പോയത്. പമ്ബ പോലീസ് സ്‌റ്റേഷനില്‍ കച്ചവടക്കാരില്‍ നിന്നും കരാറുകാരില്‍ നിന്നും പടി വാങ്ങിയതിന്റെ പേരില്‍ പോലീസുകാരനെതിരേ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടും അട്ടിമറിച്ചു.
ഇതിന്റെ പിന്നില്‍ ഐ.പി.എസ് തലത്തിലുള്ള ഉദ്യോഗസ്ഥരാണെന്ന് പറയുന്നു. മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനമാക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കേണ്ട എന്നൊരു ഉത്തരവ് വാക്കാല്‍ നല്‍കിയിട്ടുണ്ടത്രേ. പോലീസുകാര്‍ തമ്മിലുള്ള പകപോക്കല്‍ ആണ് വാര്‍ത്തകള്‍ വരാന്‍ കാരണമെന്ന വിചിത്രമായ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. ഇത് പോലീസുകാര്‍ക്ക് അനുഗ്രഹമാവുകയും വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയുമാണ്. 

◾പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത്. ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പരാതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ 10 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ സ്വീകരിക്കും. ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതി നല്‍കാം. എട്ടു ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന് ആക്ഷേപമുള്ളപ്പോഴാണ് അദാലത്തുകള്‍ നടത്തുന്നത്.

◾സംസ്ഥാന സര്‍ക്കാര്‍ നടത്തിനിരിക്കുന്ന അദാലത്തുകളില്‍ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. ഭൂമി സംബന്ധമായ പോക്കുവരവ് അടക്കമുള്ളവ, സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍, റവന്യൂ റിക്കവറി- വായ്പ തിരിച്ചടവ് ഇളവുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്ത നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം, തെരുവുനായ, അപകടകരങ്ങളായ മരങ്ങള്‍, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കം, വയോജന സംരക്ഷണം, കെട്ടിട നിര്‍മ്മാണം, കൃഷിനാശം, ഭക്ഷ്യസുരക്ഷ, ആശുപത്രികള്‍, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍, മല്‍സ്യതൊഴിലാളി പ്രശ്നങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് അദാലത്ത്.
സഹയാത്രികൻ തള്ളിയിട്ടതിനെ തുടർന്ന് കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു.
◾ആന്ധ്ര സ്വദേശി റഫീഖ് (23) ആണ് മരിച്ചത്. തിരുവനന്തപുരം ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായിരുന്നു ഇയാൾ. മൂന്നാം വയസില്‍ ആന്ധ്രയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ റഫീഖ് ആദ്യം ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു. അവിടെനിന്ന് പുറത്തിറങ്ങിയശേഷം പലയിടത്തായി കഴിഞ്ഞുവരികയായിരുന്നു.

◾കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍നിന്ന് വിദ്യാഭ്യാസ വകുപ്പിനെ ഒഴിവാക്കി സംസ്ഥാനത്തിന്റെ മാത്രം അധികാര മേഖലയാക്കാന്‍ നിയമനിര്‍മാണത്തിന് പിണറായി സര്‍ക്കാരിന്റെ ശ്രമം. റൂള്‍സ് ഓഫ് ബിസിനസിലെ ചട്ടം തിരുത്താന്‍ ഗവര്‍ണറുടെ അനുമതി തേടി. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള ബില്‍ അടക്കമുള്ളവ ഗവര്‍ണര്‍ ഒപ്പിടാത്തത് വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലാണെന്നു ചൂണ്ടിക്കാട്ടിയാണ്.
കാർഷിക മേഖലയെ സമ്പന്നമാക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം.
ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
◾കാർഷികമേഖലയെ സമ്പുഷ്ടപ്പെടുത്താനും, കാർഷിക രംഗത്ത് പുതിയ വ്യവസായ സംരംഭങ്ങൾ സൃഷ്ടിക്കുവാനും യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ യുവ കർഷകർക്കായി സംഘടിപ്പിച്ച ദ്വിദിന കർഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ പുരോഗതിക്ക് യുവജനങ്ങളുടെ സേവനം അനിവാര്യമാണെന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ചലച്ചിത്ര നടനും, സാംസ്കാരിക പ്രവർത്തകനുമായ ജയൻ ചേർത്തല ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. യുവജന കമ്മീഷനംഗം പി.എ.സമദ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ അലാവുദ്ദീൻ പുറക്കാട്, അണ്ടർ സെക്രട്ടറി സി.അജിത്കുമാർ, കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ വിഷ്ണുവിക്രമൻ, എന്നിവർ പ്രസംഗിച്ചു.

◾ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. ഇന്നലേയും പത്ത് മണിക്കൂറോളമാണു ചോദ്യം ചെയ്തത്.
നാല് കലക്ടർമാർക്ക് സ്ഥലംമാറ്റം.
◾ എറണാകുളം ജില്ലാ കലക്ടർ രേണു രാജ് അടക്കം നാല് ജില്ലകളിലെ കലക്ടർമാർക്കാണ് സ്ഥലം മാറ്റ ഉത്തരവ്.രേണു രാജിനെ വയനാട് ജില്ലാ കലക്ടറായാണ് പുതുതായി നിയമിച്ചത്.വയനാട് ജില്ലാ കലക്ടറായ എം.ഗീതയെ കോഴിക്കോട് ജില്ലാ കലക്ടറായും നിയമിച്ചു.ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷാണ് പുതിയ എറണാകുളം ജില്ലാ കലക്ടർ. തൃശൂർ കലക്ടർ ഹരിത.വി.കുമാറിനെ ആലപ്പുഴ ജില്ലാ കലക്ടറായും, ആലപ്പുഴ ജില്ലാ കലക്ടറായ വി.ആർ.കഷ്ണ തേജയെ തൃശൂരിലേക്കും മാറ്റി നിയമിച്ചു.കോഴിക്കോട് കലക്ടറായിരുന്ന എൻ.തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനത്തെ സംബന്ധിച്ച് ഉത്തരവിൽ പറയുന്നില്ല.

◾വഴിക്കടവില്‍ കോളറ പടരുന്നു. പഞ്ചായത്തില്‍ പന്ത്രണ്ടു പേരാണു കോളറ ബാധിച്ചു ചികില്‍സയിലുള്ളത്. രോഗ ലക്ഷണങ്ങളുള്ള 35 പേര്‍ നിരീക്ഷണത്തിലാണ്.

◾കെപിസിസി ഭാരവാഹിയോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിമര്‍ശനം വര്‍ക്കിംഗ് പ്രസിഡന്റായ താന്‍ പോലും ഒന്നും അറിയുന്നില്ല. കെപിസിസി ഭാരവാഹികളുടെ പട്ടികയില്‍ പുതുതായി 60 പേരെ കൂട്ടിച്ചേര്‍ത്തത് കൂടിയാലോചന ഇല്ലാതെയാണെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
വാഹനത്തിൽ കൊണ്ടു പോകുകയായിരുന്ന ആന ഇടഞ്ഞു. 
◾ചങ്ങനാശ്ശേരിക്ക് സമീപം തുരുത്തിയിൽ വാഹനത്തിൽ കൊണ്ടു പോകുകയായിരുന്ന ആന ഇടഞ്ഞു.
കൈവരികൾ തകർത്ത ശേഷം ആന വാഹനത്തിൽ നിന്ന് ഇറങ്ങിയിട്ടില്ല.
ഇതോടെ തിരക്കേറിയ റോഡിൽ ഗതാഗതം പൂർണമായും തടസ്സപെട്ടു.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ തറ കൊള്ള നടത്തുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്നിട്ടും തല ഉയര്‍ത്തി പിടിച്ച് മുഖ്യമന്ത്രി നടക്കുന്നു. ഇടതു പക്ഷത്തുനിന്നു പോലും അഭിപ്രായ ഭിന്നതകളുണ്ട്. തദേശ ഉപതെരഞ്ഞെടുപ്പു ഫലം ഇതിന്റെ തെളിവാണ്. സിപിഎമ്മിന്റെ രാഷ്ട്രീയവത്കരണമാണ് വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതതെന്നും സുധാകരന്‍ പറഞ്ഞു.

◾തിരുവനന്തപുരം ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘത്തില്‍നിന്ന് 200 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി സൊസൈറ്റി പ്രസിഡന്റ് ഗോപിനാഥന്‍ നായരെ ക്രൈംബ്രാഞ്ച് പിടികൂടി. ഒളിവിലായിരുന്ന ഗോപിനാഥന്‍ നായരെ കൊട്ടാരക്കരയില്‍നിന്നാണ് പിടികൂടിയത്. സംഘം സെക്രട്ടറി പ്രദീപിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ മകൻ മാതാവിനെ കൊലപ്പെടുത്തി.
◾ആലപ്പുഴ കുറത്തികാട് പുത്തൻതറയിൽ രമാ മോഹനനെയാണ് (65) മകൻ മിഥുൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
പിതാവ് മോഹനനൊപ്പം മദ്യപിക്കുന്നതിനിടെ വീണ്ടും മദ്യം വാങ്ങാൻ മിഥുൻ മാതാവ് രമയോട് പണം ആവശ്യപ്പെട്ടെങ്കിലും രമ പണം നൽകാതിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്.സംഭവത്തെ തുടർന്ന് മിഥുനെ പോലീസ് അറസ്റ്റ് ചെയ്തു.മോഹനനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥിരം മദ്യപാനിയായ മിഥുൻ പതിവായി മാതാവിനെ ആക്രമിക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.

◾മാലിന്യവുമായെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി മേയറുടെ ഓഫീസ് ഉപരോധിച്ചു. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. അതേസമയം ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയയെ കോണണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

◾കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്ന സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ്(23) ആണ് മരിച്ചത്. തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായിരുന്നു റഫീഖ്. പ്രതി തമിഴ്നാട് സ്വദേശി സോനമുത്തുവിനെ അറസ്റ്റു ചെയ്തിരുന്നു.

◾പത്തനംതിട്ട അടൂരില്‍ 72 കാരനായ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി ആണ് ആത്മഹത്യ ചെയ്തത്. കേസില്‍ നിരപരാധിയാണെന്ന് നാരായണന്‍കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് ആത്മഹത്യ ചെയ്തത്. 2019 ലായിരുന്നു ലൈംഗിക പീഡനക്കേസില്‍ കുടുങ്ങിയത്.

◾പുനലൂരില്‍ കല്ലടയാറ്റില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. പിറവന്തൂര്‍ സ്വദേശിനി രമ്യ രാജ്, അഞ്ചു വയസുള്ള മകള്‍ ശരണ്യ, മൂന്നു വയസുള്ള മകന്‍ സൗരഭ് എന്നിവരാണ് മരിച്ചത്.

◾മലപ്പുറം സെന്‍ട്രല്‍ പൊലീസ് കാന്റീനില്‍ കരാര്‍ ജീവനക്കാരിയെ മര്‍ദിച്ച എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡിനെതിരെ പൊലീസ് കേസ്. പരുവമണ്ണ സ്വദേശി ബിന്ദു സുരേന്ദ്രനെ കൈയേറ്റം ചെയ്ത എംഎസ് പി അസിസ്റ്റന്റ് കമാന്‍ഡന്റ് റോയ് റോജേഴ്സിനെതിരെയാണ് കേസ്.

◾പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ ഇരുപതുകാരിക്ക് 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ. മഞ്ചേരി കരുവമ്പ്രം മംഗലശേരി മുസ്ലിയാരകത്ത് മുജീബ് റഹ്‌മാന്റെ മകള്‍ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്.

◾മലപ്പുറം മമ്പാട് ടാണയില്‍ ഫര്‍ണിച്ചര്‍ ശാല കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടം. പ്രൈമര്‍ മെഷിനില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്കു കാരണം. ഫര്‍ണിച്ചര്‍ ഷെഡ്, വര്‍ക്ക് ഷോപ്പ്, നിര്‍മാണം പൂര്‍ത്തീകരിച്ച് വിപണനത്തിനായി ഒരുക്കി വെച്ച ഫര്‍ണിച്ചര്‍ ഉപകരണങ്ങള്‍, തേക്ക് ഉള്‍പ്പെടെയുള്ള മര ഉരുപ്പടികള്‍, ലക്ഷങ്ങള്‍ വിലയുള്ള പത്തിലേറെ വിവിധ മെഷീനുകള്‍ തുടങ്ങിയവ കത്തിനശിച്ചു.

◾സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പിടികൂടിയത്. കൈകളില്‍ സ്വര്‍ണം ചുറ്റി വച്ച ശേഷം ഷര്‍ട്ടിന്റെ കൈ മൂടി ഗ്രീന്‍ ചാനല്‍ വഴി രക്ഷപ്പെടാനായിരുന്നു ശ്രമം.

◾കേരളത്തില്‍ കൊലപാതകം നടത്തി വിദേശത്തേക്ക് മുങ്ങിയ മലയാളി സൗദി അറേബ്യയില്‍ പിടിയിലായി. വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമയായിരുന്ന കോഴിക്കോട് ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് 17 വര്‍ഷത്തിനു ശേഷം സൗദി പൊലീസിന്റെ പിടിയിലായത്.

◾മദ്യലഹരിയില്‍ അമ്മയെ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു. ആലപ്പുഴ കുറത്തികാട് ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിനെ കസ്റ്റഡിയിലെടുത്തു.

◾ആറ്റിങ്ങല്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി മരിച്ചു. ആറ്റിങ്ങല്‍ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്. 12 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു കോളേജ് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്.

◾ധനകാര്യ സ്ഥാപനത്തിലെ പണയ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. വള്ളുവനാട് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ വൈലത്തൂര്‍ ശാഖയിലെ ഏരിയ മാനേജര്‍ പാലക്കല്‍ പത്തായപ്പുര ശ്രീരാഗ് (26), പൊന്മുണ്ടം പാലപ്പെട്ടി അബ്ദുള്‍ ജലീല്‍ (27) എന്നിവരാണ് പിടിയിലായത്.

◾നിലമ്പൂര്‍ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പിടിയിലായി. ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയുടെ ഡ്രൈവര്‍ ആന്ധ്ര പ്രദേശ് കര്‍ണൂല്‍ സ്വദേശി ദസ്തഗിരി സാഹേബി (45)നെ അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് മരിച്ചത്.

◾ഷുഹൈബ് വധക്കേസില്‍ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. വാദം കേള്‍ക്കാനായി കേസ് ഈ മാസം 15 ലേക്കു മാറ്റി.

◾ചേര്‍പ്പ് സ്വദേശി ബസ് ഡ്രൈവര്‍ സഹറിനെ സദാചാരസംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ വനിതാ സുഹൃത്തിന്റെ മൊഴിയെടുത്തു. ഇവര്‍ക്ക് കൗണ്‍സിലിംഗ് ആവശ്യമെങ്കില്‍ നല്‍കുമെന്ന് റൂറല്‍ എസ്പി ഐശ്വര്യാ ഡോങ്റേ പറഞ്ഞു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റു ചെയ്തിട്ടില്ല.

◾മദ്യനയക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ആംആദ്മി പാര്‍ട്ടി. അക്രമാസക്തരായ ക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന തീഹാറിലെ ഒന്നാം നമ്പര്‍ ജയിലിലാണ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
കെപിസിസി ഭാരവാഹിയോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിമ‍ര്‍ശനം.
◾പുനഃസംഘടന വൈകുന്നതിലും ചര്‍ച്ചകള്‍ കൂടാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശനം ഉയര്‍ത്തി. വര്‍ക്കിംഗ് പ്രസിഡണ്ടായ താന്‍ പോലും ഒന്നും അറിയുന്നില്ലെന്നും ഭാരവാഹികളുടെ പട്ടികയില്‍ പുതുതായി 60 പേരെ കൂട്ടിച്ചേര്‍ത്തത് ഒരു ആലോചനയും ഇല്ലാതെയാണെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. റായ്പൂര്‍ പ്ലീനറി സമ്മേളന തീരുമാനപ്രകാരം പട്ടിക നിശ്ചയിക്കുന്നതിന്‍റെ മാനദണ്ഡം മാറ്റണമെന്നും സംവരണം കൃത്യമായി പാലിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പുനസംഘടന അനന്തമായി വൈകുന്നതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു സുധാകരന്‍റെ നിലപാട്. ഭാരവാഹികള്‍ പ്രശ്നപരിഹാരത്തിന് കൂടുതല്‍ മുന്‍കയ്യെടുക്കണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

◾ഡല്‍ഹി മദ്യനയ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കെ കവിത ചോദ്യം ചെയ്യലിന് ഇന്നു ഹാജരാകില്ല. സമയം നീട്ടി ചോദിച്ചതിനാല്‍ പുതുക്കിയ തീയതി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിക്കും.

◾നാഗാലാന്‍ഡില്‍ എന്‍ഡിപിപി- ബിജെപി സഖ്യ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് എന്‍സിപി. സംസ്ഥാന ഘടകത്തിന്റെ ആവശ്യം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ അംഗീകരിച്ചു. എന്‍സിപിക്ക് ഏഴ് എംഎല്‍എമാരുണ്ട്. നാഗാലാന്‍ഡില്‍ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ്.

◾ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്നു രേഖകളുണ്ടാക്കി രണ്ടു കോടി രൂപയുടെ എല്‍ഐസി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായി. മുംബൈയിലാണു സംഭവം. 2015 ല്‍ എടുത്ത ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഒരുവര്‍ഷത്തോളം പ്രീമിയം അടച്ചശേഷമാണ് അപകടത്തില്‍ മരിച്ചെന്നു വ്യാജരേഖ ചമച്ചു തട്ടിപ്പിനു ശ്രമിച്ചത്.

◾ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചതിന് 24 കാരി അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പുകവലിച്ചതിന് സിയാല്‍ദാ സ്വദേശിയായ പ്രിയങ്ക ചക്രബൊര്‍ത്തിയാണ് അറസ്റ്റിലായത്.

◾ഡല്‍ഹിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ റോഡിലേക്ക് കൂറ്റന്‍ കെട്ടിടം തകര്‍ന്നു വീണു. ഭജന്‍പുര പ്രദേശത്താണ് സംഭവം. ആളുകള്‍ ഒഴിഞ്ഞുമാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല.

◾ആരാധന മൂത്ത് ഷാരൂഖ് ഖാനെ കാണാന്‍ മുംബൈ ബാന്ദ്രയിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വീടിന്റെ കൂറ്റന്‍ മതില്‍ ചാടിക്കടന്ന് ആരും കാണാതെ മൂന്നാംനിലയിലെ മേയ്ക്കപ്പ് മുറിയില്‍ ഒളിച്ചിരുന്ന രണ്ടു യുവാക്കള്‍ പിടിയില്‍. ബറൂച്ച് സ്വദേശികളായ സാഹില്‍ സലിം ഖാന്‍,റാം സരഫ് കുഷ് വാഹ എന്നിവരെയാണ് ഷാരൂഖിന്റെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.

◾യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി ഇന്ത്യ. സ്ത്രീകള്‍, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പാക് വിദേശകാര്യ മന്ത്രി ജമ്മു-കാഷ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. കാഷ്മീര്‍ ഇന്ത്യയുടെ വികാരമാണ്. അവിടെ പാക്കിസ്ഥാനാണു പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ശക്തമായ മറുപടി നല്‍കി.

◾കൊളംബിയയില്‍ സ്‌കൂളില്‍ ഓജോബോര്‍ഡ് കളിച്ചു തളര്‍ന്നു വീണ 28 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗലേരസ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ത്ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകാംക്ഷയും പരിഭ്രാന്തിയും വര്‍ദ്ധിച്ചാണു കുട്ടികള്‍ തളര്‍ന്നു വീണത്.

◾ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച വൈകുന്നേരം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്.

◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 11 റണ്‍സിനെ കീഴടക്കി ഗുജറാത്ത് ജയന്റ്‌സ് ആദ്യ വിജയം സ്വന്തമാക്കി. ഗുജറാത്ത് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കളിച്ച മൂന്ന് കളികളിലും തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

◾ബോര്‍ഡര്‍-ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകും. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്ദോറില്‍ നടന്ന മൂന്നാം ടെസ്റ്റ് ഓസ്‌ട്രേലിയയാണ് വിജയിച്ചത്.

◾ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയ എംബാപ്പെയുടെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി. ‘യഥാര്‍ഥത്തില്‍ ശ്വാസമടക്കിപ്പിടിച്ച ഫൈനലായിരുന്നു അത്. കിലിയന്റെ പ്രകടനവും ഗംഭീരമായിരുന്നു. ഫൈനലില്‍ മൂന്ന് ഗോളുകള്‍ നേടിയിട്ടും ചാമ്പ്യനാകാന്‍ കഴിയാത്തത് നിരാശാജനകമാണ്’- മെസ്സി പറഞ്ഞു.

FIFTY FIFTY Result 08/03/2023

1 st Prize :
Amount: ₹1,00,00,000/-
FN525247  

Consolation Prize :
Amount: ₹8,000/-
FO525247 FP525247 FR525247 FS525247 FT525247 FU525247 FV525247 FW525247 FX525247 FY525247 FZ525247  

2 nd Prize : 
Amount: ₹10,00,000/-
FU661715  

3 rd Prize : 
Amount: ₹5,000/-
0473 0686 1566 1637 2153 2303 3146 4487 4559 4837 5133 6553 6704 6765 6874 7377 7663 7825 7860 8515 9164 9705 9842  

4 th Prize :
Amount: ₹2,000/-
0905 1673 3144 4692 5395 5985 6439 7676 7810 8398 8473 9512  

5 th Prize : 
Amount: ₹1,000/-
0032 0442 1774 1980 2717 2970 3594 4272 4709 4741 5130 5168 6063 6418 6513 7077 7372 7439 7908 8157 8196 9423 9502 9555  

6 th Prize :
Amount: ₹500/-
0134 0174 0366 0424 0443 0470 0747 0790 0873 0879 1322 1386 1427 1486 1535 1584 1588 1702 1723 1880 2092 2171 2390 2428 2452 2944 2985 3047 3145 3223 3448 3453 3462 3685 3808 3876 3927 3939 3954 4028 4167 4306 4329 4479 4645 4870 4955 5038 5131 5173 5305 5331 5344 5447 5512 5539 5770 5952 6355 6358 6406 6414 6528 6718 6823 6859 6914 6979 7047 7269 7310 7402 7426 7613 7844 8013 8176 8368 8390 8541 8734 8818 8927 8966 8992 9170 9187 9288 9313 9424 9560 9591 9647 9745 9797 9865  

7 th Prize : 
Amount: ₹100/-
0124 0189 0238 0279 0301 0490 0774 0838 0869 0965 1012 1024 1112 1311 1430 1693 1772 2077 2174 2224 2276 2304 2410 2444 2515 2566 2651 2897 2906 2996 3013 3025 3120 3414 3482 3524 3528 3541 3551 3557 3681 3758 3821 3826 3856 3975 4012 4021 4119 4206 4326 4401 4493 4499 4502 4503 4526 4670 4718 4828 4914 4960 4993 5008 5040 5149 5169 5231 5253 5421 5497 5532 5692 5707 5718 5735 5810 5836 5978 6294 6306 6607 6625 6648 6695 6779 6821 6908 7102 7208 7220 7296 7315 7368 7450 7584 7647 7656 7837 7920 7982 7988 8116 8141 8250 8263 8321 8497 8503 8511 8742 8778 8859 9005 9024 9178 9227 9253 9366 9369 9445 9540 9542 9568 9646 9778  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.