ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ.

|JACOB CHERIAN|



Type settings-KURIAKOSE NIRANAM 
ഇന്ന് ലോക വനിതാദിനം.എല്ലാവര്‍ക്കും
ആശംസകൾ.
പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ടീച്ചർ എഡ്യുക്കേഷൻ ഇൻസ്‌റ്റിറ്റ്യുട്ടിന്റെ നേതൃത്വത്തിൽ ഇന്ന് വനിതാ ദിനാചരണം.
◾ലോക വനിതാദിനത്തോടനുബന്ധിച്ച് തിരുവല്ല പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ടീച്ചർ എഡ്യുക്കേഷൻ ഇൻസ്‌റ്റിറ്റ്യുട്ടിന്റെ നേതൃത്വത്തിൽ ഇന്ന് വനിതാ ദിനാചരണവും അധ്യാപക വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഘുചിത്രത്തിന്റെ പ്രദർശനവും നടക്കും. രാവിലെ 10 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് അധ്യക്ഷത വഹിക്കും. മികച്ച സ്വയം സംരംഭക പുരസ്‌ക്കാര ജേതാവ് സീമ വിനീത്, അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ ദീപ്തി വിജയ് എന്നിവർ മുഖ്യാതിഥികളാകും. ഇൻസ്റ്റിറ്റ്യുട്ട് പ്രിൻസിപ്പാൾ ബൈജു ദാമോദരരു പ്രസംഗിക്കും
പത്തനംതിട്ടയിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. 
ഇന്നലെ അര്‍ദ്ധരാത്രിയോടെ മേലേവെട്ടിപ്രം ജങ്ഷന് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പാലക്കാട് സ്വദേശി സജി(28), എറണാകുളം സ്വദേശി ശ്രീജിത്ത്(29)
എന്നിവരാണ് മരിച്ചത്. കട്ടപ്പന സ്വദേശി ദേവന്‍, പാലക്കാട് സ്വദേശി അനീഷ് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ നാല് പേരും റാന്നിയില്‍ പെയിന്റിങ് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍ ഭാഗത്തുനിന്ന് താഴെ വെട്ടിപ്രം ഭാഗത്തേക്ക് പോയ ബൈക്കുകളില്‍ എതിര്‍ വശത്തുനിന്ന് വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം. മരിച്ച സജിയും ശ്രീജിത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച കാര്‍ പിറകെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു
ബധിര-മൂക പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: പോലീസ് ചോദിച്ചപ്പോള്‍ കുറ്റം നിഷേധിച്ചു: ഡിഎന്‍എ പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് നൂറനാട് പോലീസ്
◾ബധിര-മൂക പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി: പോലീസ് ചോദിച്ചപ്പോള്‍ കുറ്റം നിഷേധിച്ചു: ഡിഎന്‍എ പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് നൂറനാട് പോലീസ്
നൂറനാട്  ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിക്ക് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പേലീസിനെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാതിരുന്നതും പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ കണ്ട് മനസിലാക്കാന്‍ കഴിയാതെ വന്നതും പോലീസിന്റെ അന്വേഷണത്തിന് വിലങ്ങു തടിയായി. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെയും പ്രതിയെന്ന് സംശയിക്കുന്നയാളുടെയും ഡി.എന്‍.എ പരിശോധന സത്യം തെളിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചുനക്കര നടുവിലേ മുറിയില്‍ രാജീവ് ഭവനത്തില്‍ രാജീവിനെ(46)യാണ് എസ്.എച്ച്‌.ഓ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
11 മാസം മൂന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയം അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് രാജീവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞു വയറു വേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ്
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായി എന്ന വിവരം പെണ്‍കുട്ടിക്ക് മനസിലായത്. തുടര്‍ന്നും പ്രതിയില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നതിനാല്‍ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയാന്‍ മടിച്ചു. പക്ഷേ വയറു വേദന കലശലായി അതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും
ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. പക്ഷേ പ്രതി ആരാണെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.വീട്ടുകാര്‍ നൂറനാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക വൈദഗ്ധ്യം നേടിയ അധ്യാപകരുടെ സഹായം പോലീസിന് തേടേണ്ടി വന്നു. പക്ഷേ പ്രതിയെക്കുറിച്ചുള്ള ഒരു സൂചനയും പെണ്‍കുട്ടിക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് വ്യാപകമായ അന്വേഷണം നടത്തുകയും സംശയം തോന്നിയ രാജീവിനോട് കാര്യം തിരക്കുകയും ചെയ്തു. എന്നാല്‍, ഇയാള്‍ കുറ്റം സമ്മതിച്ചില്ല. രാജീവന്റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിച്ചപ്പോള്‍ ഭാഗികമായി തിരിച്ചറിഞ്ഞു. പക്ഷേ, ഇയാള്‍ നിഷേധിച്ചത് കാരണം അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പോലീസ് ശാസ്ത്രീയ പരിശോധന നടത്തുവാന്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും രാജീവന്റെയും രക്ത സാമ്ബിളുകള്‍ ശേഖരിച്ചു ഡി എന്‍ എ പരിശോധനയ്ക്കായി തിരുവനന്തപുരം സ്‌റ്റേറ്റ് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു.
നിരാലംബരായ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് പോലീസ് ഇതിനകം മാറ്റിയിരുന്നു. രാജീവ് കുറ്റം പൂര്‍ണമായി നിഷേധിച്ചിട്ട് ഉള്ളതിനാല്‍ സംശയിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ദിവസം രക്തസാമ്ബിളുകള്‍ പരിശോധിച്ച ശേഷമുള്ള ഡി എന്‍ എ പരിശോധനാഫലം പുറത്തുവന്നു.
ആയത് പ്രകാരം രാജീവ് തന്നെയാണ് കുഞ്ഞിന്റെ പിതാവ് എന്ന് പരിശോധന റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. രാജീവിനെ കഴിഞ്ഞദിവസം നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും.
എസ് ഐ നിധീഷ്, എസ് ഐ രാജീവ്, എസ് സി പി ഓ മാരായ പ്രസന്നകുമാരി, ശ്രീകല, സി പി ഓ മാരായ രഞ്ജിത്ത്, പ്രവീണ്‍ കലേഷ്,വിഷ്ണു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു
സോളോ മോട്ടോർ സൈക്കിൾ റൈഡുമായി തിരുവല്ലക്കാരൻ.
◾ഇന്ത്യ മുഴുവനായും, നേപ്പാൾ - ഭൂട്ടാൻ എന്നിവിടങ്ങളിലും സോളോ മോട്ടോർ സൈക്കിൾ റൈഡിന് കർണ്ണാടകയിൽ നിന്നും കഴിഞ്ഞ ഫെബ്രുവരി 10ന് പുറപ്പെട്ട് ' തമിഴ്നാട് കടന്ന് കേരളത്തിൽ യാത്ര തുടരുന്ന കേരളീയനും, പ്രത്യേകിച്ച് തിരുവല്ലക്കാരനും, നിലവിൽ
കർണ്ണാടകത്തിൽ സ്ഥിര താമസക്കാരനുമായ വിജു വറുഗീസ് എന്ന യുവാവിന് തിരുവല്ലയിൽ നഗരസഭാ കൗൺസിലർ പ്രൊഫ.റെജിനോൾഡ് വറുഗീസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.തിരുവല്ലയിലെ ഫുട്ബോൾ താരങ്ങൾ, ജോയ് ആലുക്കാസ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.
മോട്ടോർ സൈക്കിളിൽ ഏകദേശം 14000 കിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യേണ്ടി വരുമെന്നും, ഉദ്ദേശം 4000 കിലോമീറ്റർ ഇതിനോടകം യാത്ര ചെയ്തതായും വിജ്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യത്തിനും, സമത്വത്തിനും, അഖണ്ഡതക്കും ആഹ്വാനവും, രക്തദാനം നൽകി ജീവന് രക്ഷ നൽകാനുള്ള ബോധവൽക്കരണവും തന്റെ യാത്ര ലക്ഷ്യമിടുന്നതായും,യാത്ര നടത്തുന്ന സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി മണ്ണും, വെള്ളവും ചെറിയ അളവിൽ ശേഖരിക്കുകയും, ആവശ്യപ്പെടുന്നവർക്ക് ഇവയുടെ അംശം നൽകിവരുന്നതായും വിജി പറഞ്ഞു.
 തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച തുടർ യാത്ര പ്രൊഫ. റെജിനോൾഡ് വറുഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവല്ല G-Tech-ൽ വനിതകൾക്ക് സൗജന്യ കംപ്യൂട്ടർ പരിശീലനം.
◾ലോക വനിതാ ദിനത്തിൽ സ്ത്രീശക്തീകരണം ലക്ഷ്യമിട്ട് ജി.ടെക് തിരുവല്ലയിൽ വനിതകൾക്കായി സൗജന്യ കംപ്യൂട്ടർ പരിശീലനവും, തൊഴിലും നൽകുന്ന വ്യുമൺ പവർ പദ്ധതി ഇന്നു മുതൽ ആരംഭിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 18 നും 40നും മദ്ധ്യേയുള്ള പ്ലസ് -ടു യോഗ്യതയുള്ള വനിതകൾക്കാണ് സൗജന്യ പരിശീലനവും, ജോലിയും ലഭ്യമാകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജി.ടെക് തിരുവല്ലയുമായി ബന്ധപ്പെടണം. ഫോൺ: 9747902443'
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 'എന്റെ ഗ്രാമം നിരണം' വികസന കൂട്ടായ്മ നടത്തി. 
വികസന കരട് രേഖ സർക്കാരിന് സമർപ്പിക്കും.
◾കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നിരണം യൂണിറ്റ് 'എന്റെ ഗ്രാമം നിരണം' വികസന കൂട്ടായ്മ നടത്തി.
മാത്യു ടി തോമസ്, എം എൽ എ സമ്മേളനം ഉദ്ഘടനം ചെയ്തു. കില ഡയറക്ടർ ഡോ ജോയ് ഇളമൺ കരട് രേഖ പ്രകാശനം ചെയ്തു ചർച്ച ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതി മനോഹരമായ നിരണത് നിരണം പള്ളി, മുന്നൂറ്റിമംഗലം ക്ഷേത്രം മാലിക് ദിനാർ പള്ളി കണ്ണശ്ശ സ്മാരകം തുടങ്ങി നിരവധി പൈതൃകങ്ങൾ ഉണ്ട്. കൂടാതെ പമ്പ നദിയുടെ കൈവഴിയായി കോലറയാറും കൈത്തോ ടുകളും നിറഞ്ഞ വയലേലകളും നിരണത്തിന്റെ പ്രത്യേ കതയാണ്. ഇതെല്ലാം ഉൾപ്പെടുത്തി പമ്പാ നദി യോടു ചേർന്ന കടപ്ര നിരണം ഗ്രാമങ്ങൾ ചേർന്ന് പൈതൃക ടുറിസത്തിനും ജല ടുറിസത്തിനും ഉള്ള സാധ്യത പ്രയോജനപ്പെടുത്തുന്നതിനു സാധിച്ചാൽ നിരണത്തിന്റെ സമഗ്രമായ വികസനത്തിന്‌ വഴിതെളിക്കും എന്ന ആശയം മുമ്പോട്ടുവന്നു. നിരണത്തെ കർഷകർക്ക് കുട്ടനാട്ടിലെ കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കണം.അർഹരായ അംഗൻവാടി വർക്കർമാരുടെ കുടും ബങ്ങൾക്ക് വരുമാനസർട്ടിഫിക്കറ്റിന്റെ പേരിൽ പെൻഷൻ ലഭിക്കാതാവുന്നതിനെ കുറിച്ച് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം എന്ന ചർച്ച വന്നു. നിരണത്തെFHC ൽ 6 മണിവരെ പരിശോധന സമയം ആക്കണം എന്ന നിർദേശം ഉണ്ടായി. പ്രായത്തിന്റെ അനുഭവ പാഠം ഉൾക്കൊണ്ടു സുരക്ഷിതം ക്യാമ്പുകൾ, അത്യാവശ്യ സമയത്തു ഉപകരിക്കാൻ ഉതകുന്ന ഹാം റേഡിയോ സംവിധാനങ്ങൾ, കുടിവെള്ളം ടോയ്ലറ്റ് സൗകര്യങ്ങൾ എല്ലാം ഈ ക്യാമ്പുകളിൽ ക്രമീകരിക്ക പ്പെടണം.
നിരണം യൂണിറ്റ് പ്രസിഡന്റ്‌ കെ. ഫിലിപ്പ് വർഗീസ് അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ലത പ്രസാദ് സ്വാഗതം പറഞ്ഞു. യൂണിറ്റ് രക്ഷധികാരി ഡോ പ്രൊ ഫ വറുഗീസ് മാത്യു ടൂറിസ്റ്റ് ആശയം അവതരിപ്പിച്ചു. Dr ശശിധരൻ പിള്ള ആരോഗ്യവുമായി ബന്ധപ്പെട്ടും ശ്രീമതി ബെനു ഐയ്പു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു അവതരണങ്ങൾ നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ചന്ദ്രലേഖ, ജില്ലാ പഞ്ചായത്ത്‌ അംഗം മായ അനിൽകുമാർ, നിരണം വൈസ് പ്രസിഡന്റ്‌ അന്നമ്മ ജോർജ്‌, വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ അലക്സ്‌ പുത്തൂപ്പള്ളി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മുട്ടാണിശാലിൽ ബ്ലോക്ക് മെമ്പർമാരായ അഡ്വ വിജി നൈനാൻ, എം ബി അനീഷ്,മെമ്പർമാരായ സാറമ്മ വർഗീസ്, മേറീന തോമസ്, ജോളി ജോർജ്‌, മുൻ പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ അക്കാഡമിക് വിദഗ്ദർ തുടങ്ങി പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കരട് രേഖ പൂർണമാക്കി സർക്കാരിനും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സമർപ്പിക്കും.
ലൈഫ് മിഷൻ കുരുക്ക് മുറുകുന്നു
◾ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്നലെ ഒമ്പതര മണിക്കൂറാണു ചോദ്യം ചെയ്തത്. ഇതിനിടെയാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്.
നിര്യാതരായി.
വി.പി. കൈമൾ
◾തിരുവല്ല മുത്തൂർ ശ്രീശബരിയിൽ വി.പി. കൈമൾ(82)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ കുന്നന്താനം ഇളങ്കുറ്റിയിൽ കുടുംബാംഗമാണ്.
ഭാര്യ: പ്രസന്ന,
മക്കൾ: ലീന കൈമൾ , വിപിൻ കൈമൾ.
മരുമക്കൾ.. രാജേഷ്കൈമൾ , പാർവ്വതി വിപിൻ.
റിട്ട.അദ്ധ്യാപിക പി ജെ തങ്കമ്മ 
◾തിരുവല്ല കുറ്റപ്പുഴ മോടിയിൽ പരേതനായ എം. മോഹൻ ദാസിന്റെ (റിട്ട. ഡപ്യൂട്ടി തഹസീൽദാർ)ഭാര്യ റിട്ട. അദ്ധ്യാപിക പി.ജെ. തങ്കമ്മ(82)
നിര്യാതയായി. സംസ്കരം ഇന്ന്  രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ: അഡ്വ.എം.ടി. മിനി, എം.ടി. സജി , എം.ടി. സൽമ .
ജോബി മാത്യു
◾തിരുവല്ല കാവുംഭാഗം പെരിങ്ങോൾ തച്ചേടത്ത് തുണ്ടിയിൽ പരേതനായ ജോർജ്ജ് മാത്യുവിന്റെയും, ലിസിയമ്മയുടെയും മകൻ ജോബി മാത്യു (ജോബി -46) നിര്യാതനായി.
സംസ്കാരം ഇന്ന്  രാവിലെ 10 വസതിയിലെ ശുശ്രൂഷക്ക് ശേഷം കൊമ്പാടി ചർച്ച് ഓഫ് ഇതേർമിറ്റി സെമിത്തേരി.
സഹോദരൻ - ജോമോൻ.
കൊച്ചിയിലെ മാലിന്യസംസ്‌കരണത്തെക്കുറിച്ച്  റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. 
◾കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ഇന്നു വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും കോര്‍പറേഷന്‍ സെക്രട്ടറിയും നേരിട്ടു ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയെ കോടതി കക്ഷി ചേര്‍ത്തു. കൊച്ചിയിലെ മാലിന്യ സംസ്‌കരണം ജൂണ്‍ ആറിനു മുമ്പ് കാര്യക്ഷമമാക്കണമെന്നും ഹൈക്കോടതി.
കുടിവെള്ളം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ട് ഉപയോഗിക്കാം.
◾കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ കുടിവെള്ളം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍നിന്നുള്ള തുക വിനിയോഗിക്കാമെന്നു സര്‍ക്കാര്‍ ഉത്തരവ്. ഈ മാസം 31 വരെ പഞ്ചായത്തുകള്‍ക്ക് ആറു ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്കു 12 ലക്ഷം രൂപയും കോര്‍പറേഷനുകള്‍ക്ക് 17 ലക്ഷം രൂപയും ചെലവാക്കാന്‍ അനുമതി നല്‍കി. ഏപ്രില്‍, മേയ് മാസങ്ങളില്‍ പഞ്ചായത്തുകള്‍ക്കു 12 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 17 ലക്ഷം രൂപയും കോര്‍പറേഷനുകള്‍ക്ക് 22 ലക്ഷം രൂപയും ചെലവാക്കാം.
തിരുവല്ല കവിയൂരിൽ പുരയിടത്തിലെ പുൽച്ചെടികൾക്ക് തീ പിടിച്ചു.
◾കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രത്തിനു സമീപം വലിയപറമ്പിൽ വിജയന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ പുരയിടത്തിൽ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് തീ പടർന്നത്. സമീപവാസികൾ ചേർന്ന് തീ കെടുത്താൻ ശ്രമിച്ചത്
പരാജയപ്പെട്ടതിനെ തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന തീ അണക്കുകയായിരുന്നു.ഫയർ സ്റ്റേഷൻ ഓഫീസർ ആർ ബാബു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ ,വാർഡ് മെമ്പർ വി. എസ് സിന്ധു തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കും.
◾എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്കാണു പരീക്ഷ. 29 നു പരീക്ഷകള്‍ അവസാനിക്കും. നാലു ലക്ഷത്തി പത്തൊമ്പതിനായിരം വിദ്യാര്‍ത്ഥികളാണു പരീക്ഷ എഴുതുന്നത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിക്കും.

◾സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങള്‍ താല്‍ക്കാലിക വിസിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്ത ചാന്‍സലറുടെ നടപടിയെ ചോദ്യം ചെയ്ത് സിന്‍ഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു. തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുളള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണു വാദം.
വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ഇന്ന് നൽകും.
◾സ്പോര്‍ട്സ് താരം കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച നിലമ്പൂര്‍ ആയിഷ, സ്ത്രീ ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മേഖലയില്‍ കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു എന്നിവര്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍.
വനിതാദിനമായ ഇന്നു വൈകുന്നേരം നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

◾കേരള തീരത്ത് ഇന്നു രാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്കു സാധ്യത. രണ്ടു മീറ്റര്‍വരെ തിരമാലകള്‍ ഉയരാം. ജാഗ്രത വേണമെന്നു മുന്നറിയിപ്പ്.
തിരുവല്ല പടിഞ്ഞാറ്റോതറയിൽ രാത്രി വീടുകയറി അക്രമം - രണ്ട് പേർ അറസ്റ്റിൽ.
◾പടിഞ്ഞാറ്റോതറ ജയഭവനിൽ കെ.പി.ദിലീഷ് കുമാറിന്റെ വീട്ടിൽ രാത്രി ഗുണ്ടാസംഘം നടത്തിയ അക്രമസംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റൂർ ഓംകാരത്തിൽ അജിത്ത് ( 40), പടിഞ്ഞാറ്റോതറ കളത്തിൽ രാഹുൽ (34) എന്നിവരാണ് അറസ്റ്റിലായത്.
അജിത്ത്
ഇവർ മുമ്പ് കഞ്ചാവ് കേസിൽ പ്രതികളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 
അയൽവാസിയുമായുണ്ടായ വാക്ക് തർക്കമാണ്അ ക്രമസംഭവങ്ങൾക്ക് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
രാഹുൽ
കഴിഞ്ഞ ദിവസം രാത്രി അക്രമിസംഘം ദിലീഷ് കുമാറിന്റെ വീടിന്റെ കതക് ചവിട്ടിപൊളിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. പോലീസിൽ പരാതി നൽകി തിരിച്ചു വന്നപ്പോഴേക്കും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ, രണ്ട് ബൈക്കുകൾ, ഓട്ടോറിക്ഷാ എന്നിവ അക്രമികൾ തല്ലി തകർത്തിരുന്നു. സംഭവ സമയം ദിലീഷ് കുമാറിന്റെ ഭാര്യ ജയന്തി, മകൾ ആദിത്യ എന്നിവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികൾ ജയന്തിയെ കമ്പിവടി കൊണ്ട് അടിച്ചതിനെ തുടർന്ന് ജയന്തിയുടെ മുഖത്ത് മുറിവേറ്റു.സംഭവത്തിൽ അന്വേഷണം നടത്തിയ തിരുവല്ല പോലീസ് ഇന്നലെയാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൃഷി മന്ത്രി പ്രസാദിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു.
മന്ത്രിയെ ആക്ഷേപിക്കാൻ ഉദ്യോഗസ്ഥർ കരുതി കൂട്ടി ചെയ്തതാണെന്ന് ആരോപണം.
◾വൈദ്യുതി ചാര്‍ജ് അടച്ചിട്ടും കൃഷിമന്ത്രിയുടെ വീടിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. മന്ത്രി പി. പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ ഈ മാസം രണ്ടിന് കട്ടു ചെയ്തത്. വിവാദമായതോടെ ഇന്നലെ ജീവനക്കാരെത്തി വൈദ്യുതി പുസ്ഥാപിച്ചു.
ലൈൻമാനെ സസ്പെൻഡ് ചെയ്യാൻ  വൈദ്യുതി ബോർഡ് വിതരണവിഭാഗം ഡയറക്ടർ നിർദേശം നൽകി. 
◾ആലപ്പുഴ, തിരുവനന്തപുരം ∙ മന്ത്രി പി.പ്രസാദിന്റെ നൂറനാട്ടെ വീട്ടിലെ വൈദ്യുതി വിഛേദിച്ച സംഭവത്തിൽ, വീഴ്ച വരുത്തിയ ലൈൻമാനെ സസ്പെൻഡ് ചെയ്യാൻ ഹരിപ്പാട് ഡപ്യൂട്ടി ചീഫ് എൻജിനീയർക്കു വൈദ്യുതി ബോർഡ് വിതരണവിഭാഗം ഡയറക്ടർ നിർദേശം നൽകി. അടച്ചിട്ടിരുന്ന ഈ വീടിന്റെ വൈദ്യുതിബിൽ യഥാസമയം അടയ്ക്കാത്തതു മൂലമാണു കണക്‌ഷൻ വിഛേദിച്ചത്. എന്നാൽ, ബിൽ അടച്ചതിനു പിന്നാലെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഓഫിസിൽനിന്നു ലൈൻമാനു നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ ലൈൻമാൻ അലംഭാവം കാട്ടിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. 'മന്ത്രിയുടെ വീടാണെന്ന് അറിഞ്ഞിരുന്നില്ല.വൈദ്യുതി പുനഃസ്ഥാപിച്ചെന്നു കരുതി. അടച്ചിട്ടിരുന്ന വീടായതിനാൽ ഉറപ്പുവരുത്താൻ സാധിച്ചില്ല’ – ഇതാണു ലൈൻമാൻ നൽകിയ വിശദീകരണം. സംഭവത്തിൽ കെഎസ്ഇബി ഹരിപ്പാട് സർക്കിൾ ഓഫിസിൽനിന്ന് ഉന്നതോദ്യോഗസ്ഥർ നൂറനാട് കെഎസ്ഇബി ഓഫിസിലെത്തി തെളിവെടുത്തിരുന്നു. നൂറനാട്ടെ മന്ത്രിയുടെ വീട്ടിലെത്തിയും പരിസരത്തുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

◾കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വൈസ് ചാന്‍സലര്‍മാരും പ്രിന്‍സിപ്പല്‍മാരുമില്ലാത്ത ഈജിയന്‍ തൊഴുത്താക്കി തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുമാണ് ഉത്തരവാദികള്‍. സിപിഎമ്മിന്റെ കുഴിയാനകളെ നിയമിക്കാനാകാത്തതുകൊണ്ട് സംസ്ഥാനത്തെ സര്‍വകലാശാലകളും സര്‍ക്കാര്‍ കോളജുകളും കടുത്ത പ്രതിസന്ധിയിലാണെന്നും സുധാകരന്‍ പറഞ്ഞു.
പാരാഗ്ലൈഡിംഗിനിടെ പാരാച്യട്ട് ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. 
◾വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ പാരാച്യട്ട് ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. 100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റില്‍ ഒന്നര മണിക്കൂറോളം തൂങ്ങിക്കിടന്ന ഇന്‍സ്ട്രക്ടറെയും കോയമ്പത്തൂര്‍കാരിയായ യുവതിയെയും ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കാറ്റിന്റെ ഗതി മാറിയതാണ് അപകടകാരണം.
മോതിരം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി;രണ്ടര പവൻ്റെ സ്വർണ്ണ നെക്ലെസസ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ
◾മോതിരം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി രണ്ടര പവനോളം വരുന്ന സ്വർണ്ണ നെക്ലേസുമായി കടന്ന മോഷ്ടാവിനെ അടൂർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ കുടുക്കി. കൊല്ലം എഴുകോൺ ഇരുമ്പനങ്ങാട് തുണ്ടിൽഭാഗം ശ്യാം ഭവനിൽ ശശിധരന്റെ മകൻ 32 വയസുള്ള അഭിലാഷാ(32)ണ് പൊലീസിൻറെ പിടിയിലായത്. അടൂർ സെൻട്രൽ ടോളിനു സമീപമുള്ള മുഗൾ ജൂവലറിയിൽ നിന്നാണ് നെക്ലേസ് മോഷ്ടിച്ചശേഷം ഇയാൾ കടന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.30-നാണ് സംഭവം. മുണ്ടും ഷർട്ടും ധരിച്ച് ജൂവലറിയിലെത്തി സ്വർണ്ണ മോതിരം ആവശ്യപ്പെട്ടു. ഒന്നുരണ്ട് മോതിരം നോക്കിയ ശേഷം തൻ്റെ ഭാര്യ വരാനുണ്ടെന്നും ഉടനെ എത്തുമെന്നും ജീവനക്കാരനെ വിശ്വസിപ്പിച്ചു. തുടർന്ന് സ്വർണ്ണം വാങ്ങാനെത്തിയ മറ്റുള്ളവരുടെ അടുത്തേക്ക് അയാൾ പോയതക്കത്തിന്, പ്രതി ഷെൽഫിൽ നിന്നും നെക്ലേസ് എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇയാളുടെ പിറകെ ജീവനക്കാർ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. വിവരമറിഞ്ഞെത്തിയ പോലീസ് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അമ്പതോളം ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി രക്ഷപെട്ട വാഹനത്തെ സംബന്ധിച്ച് സൂചന ലഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ ഊർജിതമായ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും, ഡ്രൈവറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പത്തിലധികം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ, അടൂർ പെരിങ്ങനാട് പുത്തൻചന്തയിലുള്ള ഭാര്യാഗൃഹത്തിലാണ് താമസം. രാത്രി വീട്ടിലെത്തിയ ഇയാളെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിൻറെ മേൽ നോട്ടത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്,.റ്റി.ഡി, അടൂർ സബ് ഇൻസ്‌പെക്ടർമാരായ, മനീഷ്.എം, ഹാറൂൺ റഹിമാൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോളമൻ ഡേവിഡ്, രാജ്‌കുമാർ, സൂരജ്.ആർ.കുറുപ്പ്‌ സിവിൽ പോലീസ് ഓഫീസർ അൻസാജു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

◾കൊച്ചി ബ്രഹ്‌മപുരത്തെ തീയും പുകയും അണയ്ക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി. പുകയുന്ന പ്രദേശത്തേക്കു മണ്ണുമാന്തി യന്ത്രങ്ങള്‍ എത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് പിടിച്ചെടുത്തത്.
◾പാലക്കാട്ട് രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. 
◾കളമശ്ശേരി മുട്ടാര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്.

◾മലയാളി സംരംഭകന്‍ ഖത്തറില്‍ മരിച്ചു. തൃശൂര്‍ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടില്‍ പരേതനായ ഷംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകന്‍ നെബീലിനെയാണ് (29) ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തിയത്.

◾സ്വത്ത് നല്‍കാത്തതിന് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മകന് ജീവപര്യന്തം ശിക്ഷ. കൊല്ലം പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുനിലിനെ ജില്ലാ കോടതി ശിക്ഷിച്ചത്.

◾കൊല്ലത്ത് പോക്സോ കേസിലെ അതിജീവതയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് വീടിനു സമീപത്തെ വനത്തില്‍ തൂങ്ങിമരിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് പൊലീസ് അറസ്റ്റു ചെയ്ത ഓയൂര്‍ സ്വദേശി റിമാന്‍ഡിലാണ്.
മുതുകുളത്ത്  ബൈക്ക് പോസ്റ്റിലിടിച്ച് സൈനികന്‍ മരിച്ചു.
◾ആലപ്പുഴയില്‍ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് സൈനികന്‍ മരിച്ചു. മുതുകുളം വടക്ക് കൊട്ടാരത്തില്‍ വടക്കതില്‍ വിഷ്ണു (32) ആണ് മരിച്ചത്.

◾മൂവാറ്റുപുഴയില്‍ പട്ടാപ്പകല്‍ വീട്ടുജോലിക്കാരിയെ ശുചിമുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നെന്ന പരാതിയില്‍ വീട്ടുജോലിക്കാരി അറസ്റ്റിലായി. മൂവാറ്റുപുഴ കളരിക്കല്‍ മോഹനന്റെ വീട്ടില്‍ മാര്‍ച്ച് ഒന്നിനാണ് മോഷണം നടന്നത്. മോഹനന്റെ അകന്ന ബന്ധുകൂടിയായ ജോലിക്കാരി പത്മിനിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 55 ഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തു.
തൃക്കൊടിത്താനത്ത് പ്രായപൂർത്തിയാകാത്ത
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 
◾ചെത്തിപ്പുഴ വെരൂർ ഭാഗത്ത് ഇളപ്പുങ്കൽ വീട്ടിൽ അഫ്സൽ മുഹമ്മദി (30) നെയാണ്
തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. 
കൗൺസിലിങ്ങിനിടയിൽ പെൺകുട്ടി പറയുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയും ആയിരുന്നു.

◾കര്‍ണാടകത്തില്‍ ലക്ഷങ്ങളുടെ കൈക്കൂലിക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ചന്നാഗിരി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പടക്കം പൊട്ടിച്ചും പൂവിതറിയുമാണ് എംഎല്‍എയെ സ്വീകരിച്ചത്. തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്തും കൈവീശിക്കാണിച്ചുമാണ് വിരൂപാക്ഷപ്പ എത്തിയത്.

◾ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ ചോദ്യം ചെയ്തു. മിസ ഭാരതിയുടെ ഡല്‍ഹിയിലെ വസതിയില്‍ അഞ്ചു മണിക്കൂറോളമാണു ചോദ്യംചെയ്തത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണെന്നും ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന് അപേക്ഷിച്ചെങ്കിലും സിബിഐ പരിഗണിച്ചില്ല. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിലും ജോലിക്കു ഭൂമി അഴിമതി കേസിലുമാണ് അന്വേഷണം.

◾നാഗാലാന്‍ഡില്‍ എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 72 കാരനായ നെഫ്യൂ അഞ്ചാം തവണയാണു മുഖ്യമന്ത്രിയാകുന്നത്. മിക്ക കക്ഷികളും പിന്തുണച്ചതോടെ സംസ്ഥാനത്തു പ്രതിപക്ഷം ഇല്ലാതായി. ബിജെപി സഖ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പങ്കെടുത്തു. രാവിലെ മേഘാലയയില്‍ കൊണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.

◾ഉപയോഗശൂന്യമായ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലെത്തിച്ച് കത്തിച്ച് നശിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. മേഘ ട്രോപിക്കസ് ശാന്ത സമുദ്രത്തിനു മുകളില്‍ കത്തിച്ചതായി ഇസ്രൊ വൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് ഐ എസ് ആര്‍ ഒ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായ ഒരു ഉപഗ്രഹത്തെ ഇങ്ങനെ നശിപ്പിക്കുന്നത്.
മലയാളി അടക്കം അഞ്ചു പേരെ എന്‍ ഐ എ അറസ്റ്റു ചെയ്തു. 
◾പോപ്പുലര്‍ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ചു പേരെ എന്‍ ഐ എ അറസ്റ്റു ചെയ്തു. കാസര്‍കോട് സ്വദേശി കെ.എം. അബിദാണ് അറസ്റ്റിലായ മലയാളി. മറ്റുള്ളവര്‍ കര്‍ണാടക സ്വദേശികളാണ്.

◾ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നെന്നു ലണ്ടനില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിക്കതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കുമെന്നു ബിജെപി. വിദേശത്ത് നുണകള്‍ പ്രചരിപ്പിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ മൈക്ക് ഓഫാക്കുകയാണെന്നും ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തെന്നും ചാര സോഫ്റ്റ് വെയറായ പെഗാസെസിലൂടെ പ്രതിപക്ഷത്തിന്റെ ഫോണ്‍ ചോര്‍ത്തിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.

◾തമിഴ്നാട് ധര്‍മപുരി ജില്ലയിലെ മരന്ദഹള്ളിയില്‍ വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് മൂന്നു കാട്ടാനകള്‍ ചരിഞ്ഞു. റിസര്‍വ് വനമേഖലയോട് ചേര്‍ന്നുള്ള ഫാമിലെ അനധികൃത വൈദുത വേലിയില്‍നിന്നാണ് ഷോക്കേറ്റത്. ഫാമുടമ കെ മുരുകേശകനെ പൊലീസ് അറസ്റ്റ് ചെയ്തു.

◾ഖത്തറിന്റെ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഥാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ സാന്നിധ്യത്തിലാണ് അധികാരമേറ്റത്.

◾വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂമില്‍ കൂട്ടപ്പിരിച്ചുവിടലിനിടെ പ്രസിഡന്റിനും പണി പോയി. സൂം പ്രസിഡന്റ് ഗ്രെഗ് ടോംബിനെയും കമ്പനി പുറത്താക്കി. 1300 ജീവനക്കാരെ ഈയിടെ പിരിച്ചുവിട്ടിരുന്നു.

◾ലോകത്തെ ഏറ്റവും ക്ളേശകരമായ മാരത്തണായ ഓസ്ട്രേലിയയിലെ ഡെലീറിയസ് വെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍. 33 കാരനായ സുകാന്ത് സിംഗ് സുകി 102 മണിക്കൂറും 27 മിനിറ്റും കൊണ്ട് 350 കിലോമീറ്റാണ് ഓടിത്തീര്‍ത്തത്. ഫെബ്രുവരി എട്ടു മുതല്‍ 12 വരെ നാലു ദിവസം തുടര്‍ച്ചയായി ഓടിയാണ് സുകാന്ത് സിംഗ് മാരത്തണ്‍ പൂര്‍ത്തിയാക്കിയത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ പാദ സെമിയില്‍ മുംബൈ സിറ്റിയെ അട്ടിമറിച്ച് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം. പകരക്കാരനായി ഇറങ്ങി 78-ാം മിനിറ്റിലെ കോര്‍ണര്‍ ഹെഡറിലൂടെ വലയിലെത്തിച്ച സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന് ജയമൊരുക്കിയത്. മാര്‍ച്ച് 12 ഞായറാഴ്ചയാണ് രണ്ടാംപാദ മത്സരം.

◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 60 റണ്‍സിന് തകര്‍ത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡല്‍ഹി ഉയര്‍ത്തിയ 212 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന യുപിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

STHREE SAKTHI Result 07/03/2023 

1 st Prize :
Amount: ₹7,500,000/-
SC501963  

Consolation Prize :
Amount: ₹8,000/-
SA501963 SB501963 SD501963 SE501963 SF501963 SG501963 SH501963 SJ501963 SK501963 SL501963 SM501963  

2 nd Prize : 
Amount: ₹1,000,000/- 
SH166659  

3 rd Prize :
Amount: ₹.5,000/-
0086 0744 1351 1791 2016 3258 3274 4264 4751 5309 6513 7411 7764 8202 8259 8638 9986 9994  

4 th Prize :
Amount: ₹2,000/-
0301 0712 3987 4523 4998 6687 7623 7729 7807 8429  

5 th Prize :
Amount: ₹1,000/-
0195 1547 1767 2045 3336 3371 3377 3782 4041 4108 4542 5474 5617 5896 6942 7055 8632 9186 9269 9427  

6 th Prize :
Amount: ₹500/-
0269 0369 0490 0628 0660 0833 1640 2059 2303 2787 2898 2997 3363 3428 3510 3698 3870 3931 4259 4348 4586 4591 4698 4895 5219 5235 5374 5564 5735 5828 5927 5993 6221 6407 6598 6765 6860 7301 7374 7387 7401 7925 8022 8154 8381 9058 9137 9402 9464 9524 9645 9710  

7 th Prize :
Amount: ₹200/-
0445 0472 1039 1215 1244 1274 1361 1972 2096 2178 2194 2230 2288 2399 2464 2556 3008 3333 3900 4057 4597 4710 4721 4880 5249 5298 5526 5974 6663 6859 6892 7061 7116 7504 7566 8033 8117 8256 8315 8703 8750 9249 9316 9331 9694  

8 th Prize : 
Amount: ₹100/-
0433 0437 0502 0532 0655 0684 0791 0922 1041 1137 1291 1302 1322 1699 1753 1891 1982 2032 2127 2174 2348 2360 2409 2471 2618 2629 2720 2758 2759 2785 2813 2850 3026 3029 3035 3187 3267 3296 3460 3506 3603 3621 3640 3678 4051 4071 4129 4393 4466 4613 4673 4785 4843 4852 4861 4865 4873 4944 5002 5152 5185 5204 5207 5252 5325 5342 5381 5414 5540 5543 5623 5668 5686 5696 5769 5772 5830 5837 5859 5897 6039 6094 6246 6353 6661 6773 6812 6841 7015 7117 7122 7137 7158 7275 7328 7366 7375 7426 7508 7522 7546 7562 7678 7861 7976 8042 8177 8382 8439 8812 8907 8948 8995 9013 9287 9302 9346 9376 9469 9490 9494 9504 9554 9665 9774 9896  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.