ഇന്നത്തെ വാർത്തകൾ.

|JACOB CHERIAN|

Type settings : KURIAKOSE NIRANAM
മയക്കുമരുന്ന് നൽകി സ്റ്റാഫ് നേഴ്സിനെ ഡോക്ടർ ബലാൽസംഗം ചെയ്തു.സംഭവം കോഴഞ്ചേരി കിടങ്ങന്നൂരിൽ.
ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
◾കോഴഞ്ചേരി: സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വന്ന യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. കിടങ്ങന്നൂരില്‍ ദയ ഹെല്‍ത്ത് കെയര്‍ സെന്റര്‍ എന്ന ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ സജീവനെതിരേയാണ് ആറന്മുള പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇടുക്കി സ്വദേശിനി(40)യുടെ പരാതിയിലാണ് കേസ്. നഴിസിങ് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ടാണ് ആശുപത്രിയില്‍ വന്നതെന്ന് യുവതി പറയുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ജനുവരി 29 നാണ് യുവതിയെ ആശുപത്രിയില്‍ വരുത്തിയത്. അന്ന് രാത്രി മുകളിലത്തെ നിലയില്‍ ഡോക്ടറുടെ റൂമിനോട് ചേര്‍ന്ന ഗസ്റ്റ് റൂമില്‍ പരാതിക്കാരി തങ്ങി. രാത്രി എട്ടരയോടെ വെള്ളം ആവശ്യപ്പെട്ട യുവതിക്ക് ഡോക്ടര്‍ കുപ്പിവെള്ളം നല്‍കി.ഇത് കുടിച്ച്‌ മയങ്ങിപ്പോയ തന്നെ 30 ന് പുലര്‍ച്ചെ ഒരു മണിയോടെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് മൊഴി.ഇന്നലെയാണ് ആറന്മുള പോലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.
അറസ്റ്റിലായ നഗരസഭാ സെക്രട്ടറി സകല ക്രിമിനലുകളുടെയും കേന്ദ്രമോ?
സെക്രട്ടറിയുടെ വീട്ടിൽ നിന്ന് ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകൾ പിടിച്ചെടുത്തു.
സെക്രട്ടറിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ മുദ്രാവാക്യവും കൂക്കുവിളിയും.
ഇനി സെക്രട്ടറി ജയിലിൽ.
◾കൈക്കൂലി കേസിൽ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടിൽ നിന്നും ഒരേ രജിസ്ട്രേഷൻ നമ്പരിൽ രണ്ട് ബൈക്കുകൾ പിടികൂടി.
ഖരമാലിന്യ സംസ്കരണ കരാറുകാരനിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങുമ്പോൾ കഴിഞ്ഞ ദിവസം വിജിലൻസിന്റെ പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാൻലിയുടെ വീട്ടിൽ നിന്നാണ് ബൈക്കുകൾ പിടികൂടിയത്.
സ്റ്റാൻലിയോടൊപ്പം കൈക്കൂലി തുക കൈമാറ്റം ചെയ്യാൻ സഹായിച്ച നഗരസഭാ ഓഫീസ് അസിസ്റ്റൻറ് ഹസീനാ ബീഗത്തെയും വിജിലൻസ് അറസ്റ്റു ചെയ്തിരുന്നു.ഇരുവരേയും  തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു
പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന എം ജി എം സ്കൂൾ വിദ്യാർത്ഥിനി മരിച്ചു.
◾തിരുവല്ല എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയും, പെരിങ്ങര കോച്ചാരിമുക്കം പാണാറായിൽ അനീഷ് - ശാന്തികൃഷ്ണ ദമ്പതികളുടെ മകളുമായ അംജിത.പി.അനീഷ് (13) ആണ്
ചികിത്സയിലിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചത്.ഈ മാസം ഒന്നിന് വീടിനടുത്ത് മൾബറി ചെടിയിൽ നിന്നും പഴം പറിക്കുന്നതിനിടെ ചെവിക്ക് പിന്നിൽ ഏതോ പ്രാണി കുത്തിയതായി അംജിത വീട്ടിൽ പറഞ്ഞിരുന്നു. ദേഹമാസകലം ചൊറിച്ചിലും, തടിപ്പും അനുഭവപ്പെട്ട അംജിതയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നടത്തി.അഞ്ജന പി അനീഷ് ഏക സഹോദരിയാണ്.
നിര്യാതയായി.
കോട്ടയിൽ എം ഡി എൽ പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപിക  തങ്കമ്മ ടീച്ചർ.
◾ നിരണം വെസ്റ്റ്  എം ഡി എൽ പി സ്കൂൾ മുൻ പ്രധാന അദ്ധ്യാപിക ആയിരുന്ന വരമ്പിനകത്ത് തങ്കമ്മ ടീച്ചർ
നിര്യാതയായി.
സംസ്കാരം പിന്നീട് 
ജോയി സാമൂവേൽ
◾നിരണം:തോട്ടുമാലിൽ (കറുകത്തെക്കെതിൽ ) ജോയി സാമൂവേൽ നിര്യാതനായി. സംസ്കാരം നാളെ  രാവിലെ 9.30 ന്
വീട്ടിലെ ശുശ്രൂഷക്ക് ശേഷം 10.30ന് നിരണം സെന്റ് തോമസ് മാർത്തോമാ പള്ളിയുടെ സെമിത്തേരിയിൽ. 
ഭാര്യ തോട്ടുമാലിൽ വീട്ടിൽ ഏലിയാമാ
മക്കൾ: ജൂലി, ജോമോൾ,
മരുമകൻ :ജിജോ
ഒരു കോടിയിൽപ്പരം വിലവരുന്ന നിരോധിതപുകയില ഉൽപ്പന്നങ്ങൾ തിരുവല്ലയിൽ പിടികൂടിയെങ്കിലും പ്രതികൾക്ക്  കോടതി ജാമ്യം കൊടുത്ത് പുറത്തുവിട്ടു.
◾ഡാൻസാഫും ,തിരുവല്ല പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാടക വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നന ഹാൻസ്,കൂൾ എന്നീ ഇനങ്ങളിൽപ്പെട്ട 1,06,800 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് . ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ഇവയ്ക്ക് പൊതുവിപണിയിൽ ഒരുകോടിയിലധികം രൂപ വിലവരും.
ജില്ലയിൽ ഇതാദ്യമായാണ് ഇത്രയും തുകയുടെ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. ചങ്ങനാശ്ശേരി പായിപ്പാട് ഓമണ്ണിൽ വീട്ടിൽ ഭാസ്കരന്റെ മകൻ ജയകുമാർ (56), ഇയാൾക്കൊപ്പം താമസിക്കുന്ന ആശ എന്ന യുവതിയുമാണ് അറസ്റ്റിലായത്. നേരത്തെ അബ്കാരി കേസിൽ പ്രതിയാണ് ജയകുമാർ. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിലെ വവീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സമ്പന്നരുടെ വീടുകൾ നിലനിൽക്കുന്ന ഈ പ്രദേശത്ത് ഒരു വർഷമായി വീട് വാടകയ്‌ക്കെടുത്ത് ഇത്തരത്തിൽ വൻ തോതിൽ ലഹരിഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും, ചെറുകിടകച്ചവടക്കാർക്ക് വില്പന നടത്തുകയും ചെയ്തുവന്നത് സമീപവാസികൾ പോലുമറിഞ്ഞില്ല എന്നത് നിഗൂഢമാണ്. ദിവസങ്ങളായി ജില്ലാ നാർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും.
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ സംഘവും തിരുവല്ല പോലീസും ചേർന്ന് വീടുവളഞ്ഞ് ആസൂത്രിതമായി റെയ്ഡ് നടത്തുകയായിരുന്നു.വലിയ ചാക്കുകളിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.  
ആറാം മാർത്തോമാ അവാർഡ് എം.ഡി യൂഹാനോൻ റമ്പാന്
◾മാർ അന്ത്രയോസ് ബാവായുടെ സ്മരണാർത്ഥം പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയിട്ടുള്ള 2023 വർഷത്തെ ആറാം മാർത്തോമാ അവാർഡിന് അട്ടപ്പാടി സെന്റ് തോമസ് ആശ്രമം ഡയറക്ടർ  എം.ഡി യൂഹാനോൻ റമ്പാൻ അർഹനായി.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗിന്റെ അഭിനന്ദനങ്ങൾ  എം ഡി യൂഹാനോൻ റമ്പാന് നേർന്നു.
ഇന്നലെ രാവിലെ മാർ അന്ത്രയോസ് ബാവായുടെ ഓർമ്മപെരുന്നാളിന്റെ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനനന്തരം ഇടവക മെത്രാപ്പോലീത്ത അഭി ഡോ.മാത്യൂസ് മാർ തിമോത്തിയോസാണ് അവാർഡ് പ്രഖ്യാപിച്ചത്. ലഭിച്ച പതിനേഴ് നാമനിർദേശങ്ങളിൽ നിന്ന് വിദഗ്‌ദ്ധസമിതികൾ ചർച്ച ചെയ്തതാണ് അവാർഡ് നിർണ്ണയം പൂർത്തീകരിച്ചതെന്നു ഇടവക വികാരി അറിയിച്ചു.
ആറാം മാർത്തോമയുടെയും,എട്ടാം മാർത്തോമയുടെയും കാതോലിക്കേറ്റ്‌ രത്‌നദീപം പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെയും ഓർമ്മപ്പെരുന്നാൾ ഇടവക കൊണ്ടാടുന്ന ഏപ്രിൽ 17 നു പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി അവാർഡ് സമ്മാനിക്കും
സോക്കറിന് ടോസിലൂടെ വിജയം.
സീമെൻസ് ഫുട്ബോൾ ഫൈനൽ ഇന്ന് .
◾തിരുവല്ല തിരുമൂലപുരം സീമെൻസ് ക്ലബ്ബ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനൽ മൽസരം ഇന്ന് വൈകിട്ട് 4.30ന് തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജെ.ജെ.എഫ്.സി കന്യാകുമാരി ഫൈനൽ മത്സരത്തിൽ സോക്കർ കുറ്റപ്പുഴയെ നേരിടും. മൽസരം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാത്യു ടി തോമസ് എംഎൽഎ സമ്മാനദാനം നിർവ്വഹിക്കും. ക്ലബ്ബ് രക്ഷാധികാരി എസ് രവീന്ദ്രൻ അധ്യക്ഷനാകും.
 ഇന്നലെ നടന്ന രണ്ടാം സെമി ഫൈനൽ മൽസരം ഓരോ ഗോൾ നേടി സാൻ്റോസ് കോട്ടയവും സോക്കർ കുറ്റപ്പുഴയും സമനിലയിൽ കലാശിച്ചതിനെ തുടർന്ന് വേണ്ടി വന്ന ടൈബ്രേക്കറിലും സമനില പാലിച്ചപ്പോൾ ടോസിലൂടെ സോക്കർ കുറ്റപ്പുഴയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മൽസരം ജില്ലാ സ്പോർട്ട് കൗൺസിൽ പ്രസിഡൻ്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി എൻ രാജേഷ് അധ്യക്ഷത വഹിച്ചു. വിനോദ് തിരുമൂലപുരം, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, ബാബു ലാൽ എന്നിവർ പ്രസംഗിച്ചു.
(ക്യാപ്ഷൻ)
സോക്കർ കുറ്റപ്പുഴയുടെ മുന്നേറ്റം തടയുന്ന സാൻ്റോസ്കോട്ടയത്തിൻ്റെ ഗോൾകീപ്പർ
"പാചക വാതക വില വർദ്ധനവ് കോർപ്പറേറ്റുകൾക്ക് വേണ്ടി".
ജോർജ്ജ് മാമ്മൻ കൊണ്ടൂർ. 
◾വിലക്കയറ്റത്തിൽ രാജ്യം പൊറുതിമുട്ടുമ്പോൾ പാചക വാതകത്തിന് തുടർച്ചയായി വില വർദ്ധിപ്പിക്കുന്നത് അംബാനി - അദാനി തുടങ്ങിയ കോർപ്പറേറ്റുകളെ
സഹായിക്കാനാണെന്ന് കെ.പി.സി.സി നിർവ്വാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ കുറ്റപ്പെടുത്തി. ഹാഥ് സെ ഹാഥ് പദയാത്രയ്ക്കട കുറ്റൂർ മണ്ഡലതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജിനു തൂമ്പുംകുഴി അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്മാരായ കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ്, ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, ഓതറ സത്യൻ, ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, എ.ജി ജയദേവൻ, എസ്.സദാശിവൻപിള്ള, ഹരി പാട്ടപറമ്പിൽ, ബിന്ദു കുഞ്ഞുമോൻ, സ്റ്റാൻലി ഓതറ, സാബു കണ്ണാട്ടിപ്പുഴയിൽ, ഏബ്രഹം കുന്നുകണ്ടത്തിൽ, ജോസ് വലിയൂഴത്തിൽ, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
പെരിങ്ങര ഗ്രാമപഞ്ചായത്ത്
കുടുബശ്രീ രജത ജൂബിലി ആഘോഷം രാഷ്ട്രീയവൽക്കരിച്ചു.
◾പെരിങ്ങര പഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി ആഘോഷം രാഷ്ട്രീയവൽക്കരിച്ച് ആർഭാട ധൂർത്ത് മേളയാക്കിയതായി പെരിങ്ങര മണ്ഡലം യു.ഡി. എഫ് നേതൃയോഗം കുറ്റപ്പെടുത്തി
മുൻമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവരെ പ്രധാന ക്ഷണിതാക്കളായി നോട്ടീസിൽ പേര് ഉണ്ട്
സ്ഥലം എം.പി. യേ പരിപാടിയിൽ നിന്നും മനപൂർവം ഒഴിവാക്കി
ഓരോ കുടുംബ ശ്രീ അംഗത്തിൽ നിന്നും100 രൂപാ വച്ച് പിരിവ് നടത്തുന്നു
ഈ പഞ്ചായത്തിൽ 180-ൽ താഴെ കുടുംബ ശ്രീ യൂണിറ്റുകൾ ഉണ്ട്
100 രൂപാ വച്ച് പിരിക്കുമ്പോൾ ഏകദേശം 3 ലക്ഷം രൂപായോളം എന്തിന് വേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് പൊതു സമൂഹംഅറിയണം.
 അതുപോലെ തന്നെ പഞ്ചായത്തിന് സൗജന്യമായി സ്ഥലം നൽകുകയും പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായ P.N. നമ്പൂതിരി സാറിന്റെ സ്മാരക മന്ദിരമായി നിലനിർത്തിയിരുന്ന കെട്ടിടം പെയിന്റ് അടിച്ച് പേര് മായിച്ചു കളഞ്ഞത് സ്വാതന്ത്യസമര സേനാനി കൂടിയായ P.N. നമ്പൂതിരിയെയും ആ കുടുംബത്തെയും അപമാനിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ് പഞ്ചായത്ത് ഭരണ സമിതി എടുത്തത്
ഇന്നലെ നടന്ന പഞ്ചായത്ത് കമ്മറ്റിയുടെ യോഗത്തിൽ ഈ വിഷയം കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ റോയി വർഗീസ് ഉന്നയിച്ചു, ഭരണ സമിതിയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹം കമ്മറ്റി ബഹിഷ്കരിച്ചു
 ഇന്ന് നടന്ന കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിൽ നിന്നും യുഡിഎഫ് ജനപ്രതിനിധികൾ വിട്ടുനിന്നു തൊഴിലുറപ്പ് മേഖലയിലും അനാവശ്യമായ രാഷ്ട്രീയ വൽക്കരണം നടത്തുകയാണ് സിപിഎം ചെയ്യുന്നതെന്നും യോഗം ആരോപിച്ചു
 യുഡിഎഫ് ചെയർമാൻ ക്രിസ്റ്റഫർ ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന യുഡിഎഫ് നേതൃയോഗം കേരള കോൺഗ്രസ് ജെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യൻ, യുഡിഎഫ് കൺവീനർ ജേക്കബ് ചെറിയാൻ, അഡ്വക്കേറ്റ് സതീഷ് ചാത്തങ്കരി, അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കരി,അഡ്വക്കേറ്റ് ബിനു. വി. ഈപ്പൻ, അരുന്ധതി അശോക്, മിനിമോൾ ജോസ് സൂസൻ വർഗീസ്, റോയി വർഗീസ്, ജോൺ എബ്രഹാം, ഏലിയാമ്മ തോമസ്, എന്നിവർ പ്രസംഗിച്ചു.
◾തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന     ആറാട്ട്    ഘോഷയാത്ര



◾മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാംഗ്മയ്ക്കു ക്ഷണം. ചൊവ്വാഴ്ച രാവിലെ 11 നാണു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. 60 അംഗ നിയമസഭയില്‍ എന്‍പിപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ല. ബിജെപിയുടെ രണ്ട് എംഎല്‍എമാര്‍ അടക്കം 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സാംഗ്മ അവകാശപ്പെട്ടു.
◾ഏഷ്യാനെറ്റ് ന്യൂസ് ആക്രമണത്തിനെതിരെ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ പ്രകടനം.
◾വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണെന്ന പേരില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കു വിറ്റു കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റവന്യൂ, ധനവകുപ്പുകളുടെ എതിര്‍പ്പു കൂസാതെ സ്ഥലം വില്‍ക്കുന്നതിനു പിറകില്‍ വന്‍ അഴിമതിയുണ്ട്. കമ്പനി എംഡി വിദേശയാത്ര നടത്തിയതില്‍ വിശദീകരണം തേടണം. നോര്‍ക്ക റൂട്സിനു കീഴില്‍ കമ്പനി രൂപീകരിച്ച് ഭൂമി വില്‍ക്കാനാണ് ശ്രമം. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല.
പ്രവാസി വകുപ്പ് പുനഃസ്ഥാപിക്കണം
◾തിരുവല്ല : കേന്ദ്ര പ്രവാസി വകുപ്പ് പുനഃസ്ഥാപിക്കണമെന്നും പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും കേരള സർക്കാർ മാതൃകയിൽ കേന്ദ്ര സർക്കാരും നടപ്പിലാക്കണമെന്ന് പ്രവാസി മലയാളീ വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .
വേർഡ് മലയാളി കൗൺസിൽ വൈസ് ചെയർമാൻ റ്റി ഓ ഏബ്രഹാം തോട്ടത്തിൽ തിരുവല്ലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു . അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഐസക് പ്ലാപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു . 
പ്രവാസികൾക്കു ഇൻഷുറൻസ് പദ്ധതികൾ ആരംഭിക്കുമെന്നും പ്രവാസി ക്ഷേമനിധി പെൻഷൻ കിട്ടാതെ ബുദ്ധിമുട്ട് അനുവഭവിക്കുന്നവർക്കു പെൻഷൻ നൽകണമെന്നും സംസ്ഥാന പ്രസിഡൻറ് ഐസക് പ്ലാപ്പള്ളിൽ പറഞ്ഞു. കേരള കോൺഗ്രസ്സ് എം സംസ്ഥാന ട്രഷർ എൻ എം രാജൂ, മുഹമ്മദ് കലാം , ബാബു പറയെത്തുംകാട്ടിൽ , യു കെ വിദ്യാസാഗർ , മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഏലിയാമ്മ ജോർജ് , ജില്ലാ പ്രസിഡൻറ് ജേക്കബ് മാത്യു , മധു വാകത്താനം , രാജീവ് വഞ്ചിപ്പാലം , സദാനന്ദൻ , ധർമരാജൻ പിള്ള , ഏബ്രഹാം വാഴയിൽ , അക്കാമ്മ റോയി എന്നിവർ പ്രസംഗിച്ചു .

◾മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല ഗവര്‍ണര്‍ മഹാത്മാഗാന്ധി
സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിന് നല്‍കി. മലയാളം സര്‍വകലാശാലയിലെ താല്‍ക്കാലിക വിസി നിയമനത്തിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനല്‍ ഗവര്‍ണര്‍ തള്ളിയിരുന്നു. ഗവര്‍ണറും സര്‍ക്കാരും സമാന്തരമായി വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റി രൂപീകരണ നീക്കവുമായി മുന്നോട്ടു പോയിരുന്നു.
പത്തനംതിട്ട ജില്ലയിൽ ആദ്യത്തെ ജല ബജറ്റ് മല്ലപ്പള്ളി ബ്ലോക്കിൽ ആരംഭിച്ചു.
◾സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ജല ബജറ്റ് പത്തനംതിട്ട ജില്ലയിൽ ആദ്യം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൂടെ ''നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെയും, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റയും സഹകരണത്തോടെ ജല ബജറ്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കമായി.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ച കടയുടമ പിടിയിൽ.
◾നെയ്യാറ്റിന്‍കരയില്‍ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മർദ്ദിച്ച് കടയുടമ പിടിയിൽ. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വീടുകളിൽ സാധനങ്ങൾ വില്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ് (38)
അറസ്റ്റിലായത്. വയനാട് വെൺമണി എടമല വീട്ടിൽ നന്ദനയ്‌ക്ക് (20) ആണ് മർദ്ദനമേറ്റത്. അരുണിന്‍റെ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി നോക്കുകയായിരുന്നു നന്ദന.
ആക്രമണത്തില്‍ നന്ദനയുടെ തലയ്‌ക്കും മുഖത്തുമാണ് അടിയേറ്റത്. അസഭ്യം പറയുകയും ചെയ്തു. കേസില്‍ അരുണിന്‍റെ ഭാര്യ പ്രിൻസിക്ക് (32) എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഇടപെട്ടിട്ടുണ്ട്. തൊഴിലുടമ ജീവനക്കാരികളെ മർദ്ദിച്ചതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

◾പിണറായി വിജയന്റെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്ന പുകഴ്ത്തലുകളുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പിണറായിയുടെ കുടുംബത്തെ യുഡിഎഫുകാര്‍ വേട്ടയാടുകയാണ്. നിപയും കോവിഡും പ്രളയവും വരണമെന്നാണ് യുഡിഎഫുകാരുടെ മോഹമെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇപി ജയരാജന്‍.
മാവേലിക്കര ഉമ്പർനാട് കൊലക്കേസ് പ്രതിയുടെ ഭാര്യ തൂങ്ങി മരിച്ച നിലയിൽ
◾മാവേലിക്കര ഉമ്പർനാട് കൊലക്കേസ് പ്രതിയുടെ ഭാര്യയെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ.വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കായംകുളം ചിറക്കടവത്തെ കുടുംബ വീട്ടിലാണ് സോമിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് സോമിനിയുടെ ഭർത്താവ് വിനോദ്. വിനോദ് കൊലകേസിൽ പിടിയിൽ ആയതോടെ വല്ലാത്ത വിഷമത്തിൽ ആയിരുന്നു സോമിനി. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.
കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയാണ് സജേഷ് കുത്തേറ്റു മരിച്ചത്. തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാൽ പാലത്തിനു സമീപം അശ്വതി ജംക്‌ഷനിലായിരുന്നു സംഭവം. സംഭവത്തിനു ശേഷം ഒളിവിൽ പോയ വിനോദിനെ മുന്നു ദിവസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സജേഷും വിനോദും കുടുംബ സുഹൃത്തുക്കളാണ്. സജേഷിന്റെ കയ്യിലായിരുന്നു കുത്തേറ്റത്.കുത്തേറ്റ സജേഷ് ഓടുകയും തളർന്നു വീണ് രക്തം വാർന്ന് മരിക്കുകയുമായിരുന്നു. മുൻ വൈരാഗ്യമാണു കൊലപാതകത്തിന് പിന്നിലെന്നാണ് കുറത്തികാട് പൊലീസിന്റെ വിശദീകരണം. അതേസമയം സോമിനിക്കെതിരെ ചിലർ അപവാദപ്രചരണം നടത്തിയതായാണ് ആരോപണം. ഇതിൽ മനംനൊന്താണ് സോമിനി ആത്മഹത്യ ചെയ്തത് എന്ന് പറയുന്നു. സോമൻ–സുധർമ ദമ്പതികളുടെ മകളാണ് മരിച്ച സോമിനി. മക്കൾ. സബിത, വിഷ്ണു.
അധ്യാപികയുടെ ഫോൺ കവർന്ന് സ്കൂളിലെ വാട്സാപ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ 2 അധ്യാപകരെ പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി
◾കൊല്ലം സ്റ്റാഫ് റൂമിൽ നിന്ന് അധ്യാപികയുടെ ഫോൺ കവർന്ന് സ്കൂളിലെ വാട്സാപ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ 2 അധ്യാപകരെ പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ഗേൾസ് ഹൈസ്കൂളിലെ അധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശി സാദിയ എന്നിവർക്കെതിരെയാണ് നടപടി. ഇരുവരും ഒളിവിലാണ്.
അന്തരിച്ച മുതിർന്ന നേതാവ് ഇ.കാസിമിന്റെ മകളും സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയുമായ കെ.എസ്.സോയയുടെ മൊബൈൽ ഫോൺ കവർന്നാണു കെഎസ്ടിഎ ഉൾപ്പെടെയുള്ള വാട്സാപ് ഗ്രൂപ്പുകളിൽ പാർട്ടി നേതാക്കളെയും സ്കൂളിലെ അധ്യാപകരെയും പരാമർശിച്ച് അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. ഫോൺ നഷ്ടമായ ഉടനെ അധ്യാപക സിം ബ്ലോക്ക് ചെയ്തു പൊലീസിൽ പരാതി നൽകി. എന്നാൽ ആരോപണ നിഴലിലായ പ്രജീഷും സാദിയയും മൊഴിയെടുക്കാൻ എത്താതെ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും സൈബർ വിദഗ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷം പ്രജീഷ്, സാദിയ എന്നിവരെ പ്രതികളാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന് അന്വേഷണസംഘം പറഞ്ഞു.
സംഭവത്തിനു ശേഷം ഫോൺ പൂർണമായി നശിപ്പിച്ചെന്നാണ് സൂചന. ഒളിവിൽ കഴിയുന്ന പ്രജീഷ് പാർട്ടി ജില്ലാ കമ്മിറ്റിയംഗത്തിന്റെ കുടുംബാംഗമാണ്. പ്രതികൾക്കൊപ്പം, പരാതിക്കാരിയായ കെ.എസ്.സോയയേയും അധ്യാപകനായ സി.എസ്.പ്രദീപിനെയും സ്കൂളിലെ അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണം പറഞ്ഞ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പാർട്ടിക്കുള്ളിലെ വിഭാഗീയതയാണു കാരണമെന്നും പരാതിയുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ്, ഗേൾസ് ഹൈസ്കൂളുകളിലെ നിയമനങ്ങളിൽ പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെയും പോഷക സംഘടന നേതാക്കളെയുമാണ് പരിഗണിക്കുന്നത്. നിയമനങ്ങൾ വീതംവയ്ക്കുന്നതിനെ ചൊല്ലി പാർട്ടി ഘടകങ്ങളിലും തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ഏറെനാളായി അധ്യാപകർ പല ഗ്രൂപ്പുകളായിട്ടാണ് സ്കൂളിൽ പ്രവർത്തിക്കുന്നതെന്നും ഇവർക്കിടയിലുള്ള തർക്കങ്ങളും വൈരാഗ്യവുമാണ് ഫോൺ കവരുന്നതിനും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതിലേക്കും എത്തിയതെന്നും പൊലീസ് പറഞ്ഞു.

◾ആരോഗ്യ രംഗത്ത് കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തില്‍ കേന്ദ്രം പുനര്‍ചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവതി ജലസംഭരണിയില്‍ മരിച്ച നിലയില്‍.
◾നെടുങ്കണ്ടത്ത് യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമെട്ട് ചെന്നാക്കുളം പടിയറമാവ് സുനിലിന്‍റെ ഭാര്യ സുമി(36) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കൃഷിയിടത്തിലേക്ക് പോയ പിന്നീട് സുമിയെ കാണാതാകുകയായിരുന്നു. ഉച്ചകഴിഞ്ഞ് ഒന്നോടെ മകളുമൊത്ത് സുമി സ്വന്തം കൃഷിയിടത്തിലേക്ക് പോയിരുന്നു. പിന്നീട് മകളെ തിരിച്ച് വീട്ടിലേക്ക് അയച്ചു. രണ്ടു മണിക്കൂറിനു ശേഷവും സുമി തിരിച്ചെത്താത്തതിനെ തുടര്‍ന്ന്, നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

◾കോഴിക്കോട് മുഖ്യമന്ത്രിക്കു രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. മുണ്ടിക്കല്‍ താഴം ജംഗ്ഷനില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിനു സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത്. രണ്ടു സംഭവങ്ങളിലുമായി നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി വരുന്നതിനു മുന്നോടിയായി കരുതല്‍ തടങ്കലിലെടുത്ത യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ എന്നിവരെ വിട്ടയക്കാമെന്ന് എസിപി അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

◾ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണയ്ക്കാന്‍ ഇന്നു തീവ്രയജ്ഞം. നഗരത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കു പുക വ്യാപിച്ചു. ഇന്ന് എല്ലാവരും വീടുകളില്‍ കഴിയണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. അഗ്‌നിരക്ഷാ സേനയും നേവിയും വ്യോമസേനയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരും.

◾രാഷ്ട്രപതി ദ്രൗപതി മുര്‍മു 16 നു തിരുവനന്തപുരത്ത് എത്തും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കേരളത്തില്‍ എത്തുന്നത്. 16, നും 17 നും തിരുവനന്തപുരത്തുണ്ടാകും. 17 ന് ഉച്ചയ്ക്കു 12 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീയുടെ 25 ാം വാര്‍ഷികം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യം. ഹയാത്ത് റീജന്‍സിയിലാണു താമസിക്കുക.

◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു തൃശൂരില്‍. വൈകുന്നേരം അഞ്ചിനു തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കും.

◾പ്രസവ ശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നില്‍ സമരം ചെയ്ത ഹര്‍ഷിന സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് സമരം അവസാനിപ്പിച്ചത്. നീതി ലഭിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കിയെന്ന് ഹര്‍ഷിന പറഞ്ഞു.
മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അയൽവാസിക്ക് 34 വർഷം കഠിനതടവ്.
◾കൊടുമൺ ഐക്കാട് ചന്ദ്രാലയത്തിൽ കൊച്ചുമോൻ എന്ന് വിളിപ്പേരുള്ള ലിജു ചന്ദ്രനെയാണ് പോക്സോ കേസിൽ 34 വർഷം കഠിന തടവ് ശിക്ഷക്കും, ഒന്നര ലക്ഷം രൂപ പിഴ നൽകാനും വിധിച്ചത്. പിഴ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും, പോക്സോ കോടതി ജഡ്ജി സമീർ.എ ശിക്ഷിച്ചു. പിഴ നൽകാതെ വന്നാൽ മൂന്ന് വർഷം അധികം തടവ് അനുഭവിക്കണമെന്നും 
വിധിയിലുണ്ട്.  2017ൽ കൊടുമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ഓണാഘോഷ പരിപാടിക്കായി വേദി ക്രമീകരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന പ്രതി സമീപത്തെ വീട്ടിൽ അതിക്രമിച്ച് കയറി ടി.വി കണ്ടു കൊണ്ടിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച് വായ് പൊത്തി ബലമായി പിടിച്ചു കൊണ്ട് ശുചിമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ കേസിലെ ബന്ധപ്പെട്ട വകുപ്പുകളുടെയും വ്യവസ്ഥ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

◾ലൈഫ് മിഷനില്‍ വിദേശ സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. ലൈഫ് മിഷനും യൂണിടാക്കുമായി കരാറില്ല. യുഎഇയിലെ സംഘടനയായ റെഡ് ക്രെസന്റാണ് പണം നല്‍കിയത്. രാജേഷ് പറഞ്ഞു.

◾കെ റെയില്‍ വന്നാല്‍ കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിലെത്താമെന്ന കോമഡിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട് തൃത്താലയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുകയായിരുന്നു ഗോവിന്ദന്‍. ഗോവിന്ദന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസ്യ വിഷയമാകുകയും ചെയ്തു.
മത്സ്യവ്യാപാരി കാറിടിച്ച്‌ മരിച്ചു:നിര്‍ത്താതെ പോയ വാഹനം ചെറുകോലിലെ വര്‍ക്‌ഷോപ്പില്‍ നിന്ന് പോലീസ് പിടികൂടി
◾കോഴഞ്ചേരി: മല്‍സ്യ വ്യാപാരി കാറിടിച്ചു മരിച്ചു.നാരങ്ങാനം
ചെല്ലാട്ടുമലയില്‍ സി. ബിനോയ് (45) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ തിരുവല്ല-കുമ്ബഴ സംസ്ഥാന പാതയില്‍ മാരാമണില്‍ ആയിരുന്നു
അപകടം. 
കച്ചവടത്തിനായുള്ള മല്‍സ്യം എടുക്കാന്‍ വീട്ടില്‍ നിന്ന് ബൈക്കില്‍ പായിപ്പാട്ടേക്ക് പോകും വഴിയാണ് അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്ന ബിനോയിയെ കോയിപ്പുറം പോലീസ് അറിയിച്ചതനുസരിച്ചു 108 ആംബുലന്‍സ് എത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതിനാല്‍
ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അവിടെയെത്തി അരമണിക്കൂറിന് ശേഷം മരണം സംഭവിച്ചു. ചെറുകോലിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും അപകടം ഉണ്ടാക്കിയ വയലത്തല സ്വദേശിയുടെ കാര്‍ പോലീസ് ഉച്ചയോടെ കണ്ടെത്തി.

◾ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസില്‍ അതിക്രമം നടത്തിയ മുപ്പതോളം പേരില്‍ എട്ടു പ്രതികള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരെ അറസ്റ്റു ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

◾വൈക്കത്ത് മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവതികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വെച്ചൂര്‍ കുന്നപ്പള്ളില്‍ രതിമോള്‍, ഓണംതുരുത്ത് പടിപ്പുരയില്‍ രഞ്ജിനി, കുമരകം ഇല്ലിക്കുളംചിറ ധന്‍സ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്.

◾ചികിത്സ വൈകിയെന്നാരോപിച്ച് കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതായി പരാതി. കാര്‍ഡിയോളജിസ്റ്റ് പി.കെ.അശോകനാണ് മര്‍ദ്ദനമേറ്റത്.

◾ഹാഷിഷ് ഓയില്‍ കടത്തു കേസിലെ മുഖ്യപ്രതിയെ ആന്ധ്ര സ്വദേശി കില്ല സുബ്ബറാവുവിനെ കൊരട്ടി പൊലീസ് പിടികൂടി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടാം തിയതിയാണ് കാറില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി മൂന്നു പേര്‍ പിടിയിലായത്. 25 കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിനെ്റ സൂത്രധാരനാണ് സുബ്ബറാവു.

◾അന്ധയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം ബാലരാമപുരം മേക്കേക്കര തലയല്‍ ബിന്ദു ഭവനില്‍ സുഗുണാ ദേവി (67) യാണു കൊല്ലപ്പെട്ടത്. ചെറുമകളുടെ ഭര്‍ത്താവ് നന്ദകുമാര്‍ (25) ആണ് അറസ്റ്റിലായത്.

◾യോഗ പഠിക്കാനെത്തിയ ബെല്‍ജിയം സ്വദേശിനിയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍. കോട്ടൂര്‍ സ്വദേശി ഷാജി (44) യെയാണ് നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്.

◾ചങ്ങരംകുളത്ത് മൂന്നുനില കെട്ടിടമായ സിറ്റി ടവറില്‍ തീപിടിത്തം. മുകള്‍നിലയിലുള്ള ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണമായും തൊട്ടരികിലെ രണ്ടു മുറികളും കത്തിനശിച്ചു.

◾ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിരുതന്‍ ഡിഎന്‍എ ടെസ്റ്റിലൂടെ പിടിയിലായി. നൂറനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയായിക്കിയ കേസില്‍ ചുനക്കര നടുവിലെ മുറിയില്‍ രാജീവ് ഭവനത്തില്‍ രാജീവിനെ (46) യാണ് അറസ്റ്റു ചെയ്തത്.

◾ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. സിബിഐ ഒരേ ചോദ്യംതന്നെ തുടരെത്തുടരെ ചോദിച്ചു മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോടു പറഞ്ഞു. ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

◾ഹിന്ദി സംസാരിച്ചതിനു 12 ബിഹാറി തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിക്കൊന്നെന്ന് വ്യാജപ്രചാരണം. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്നു ബിഹാറി തൊഴിലാളികളുടെ കൂട്ടപ്പലായനം. വ്യാജപ്രചാരണം നടത്തിയതിന് ഏതാനും പേരെ അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍ നാലു പേരെയാണ് പിടികൂടിയത്. ഉത്തര്‍പ്രദേശ് ബിജെപി നേതാവ് പ്രശാന്ത് ഉംറാവോ, ഹിന്ദി പത്രമായ ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ തുടങ്ങിയവര്‍ക്കെതിരേ യുപിയിലും കേസെടുത്തു.

◾സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും കിട്ടാന്‍ മേലുദ്യോഗസ്ഥനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരേ നടപടി ആവശ്യപ്പെട്ട് യുവതി കോടതിയില്‍. ഇന്‍ഡോര്‍ സ്വദേശിനിയായ യുവതിയാണ് പൂനെ സ്വദേശിയായ ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

◾കടക്കെണിയില്‍ ക്ളേശിക്കുന്ന ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം ധനിക രാജ്യങ്ങള്‍ക്കും കുത്തകകള്‍ക്കും ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ്. ഖത്തറില്‍ ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഗുട്ടെറസിന്റെ പരാമര്‍ശം. നിലനില്‍പ്പിനായി പ്രയാസപ്പെടുന്ന പാവപ്പെട്ട രാജ്യങ്ങളെ ഉയര്‍ന്ന പലിശാനിരക്കും ഇന്ധന വൈദ്യുതി നിരക്കുകളും കൊണ്ട് ശ്വാസം മുട്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

◾രണ്ടേകാല്‍ ലക്ഷം കുട്ടികളുടെ നഗ്‌നചിത്രങ്ങളുമായി 72 കാരന്‍ അമേരിക്കയിലെ ഫ്ളോറിഡയില്‍ അറസ്റ്റിലായി. പോള്‍ സിറ്റല്‍ എന്നയാളെയാണു പിടികൂടിയത്. വീട്ടിലെ കിടപ്പുമുറിയിലെയും ഓഫീസ് മുറിയിലെയും ചുമരുകള്‍ നിറയെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പതിച്ചിരുന്നു. അനേകായിരം ചിത്രങ്ങളുടെ പ്രിന്റുകള്‍ അലമാരകളിലും കണ്ടെത്തി. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ 25 കേസുകളെടുത്തു.

◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ജയന്റ്‌സിനെ 143 റണ്‍സിന് തോല്‍പിച്ചു. മുംബൈ ഉര്‍ത്തിയ 208 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 15.2 ഓവറില്‍ ഒമ്പത് വിക്കറ്റിന് 64 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 30 പന്തില്‍ നിന്ന് 14 ബൗണ്ടറിയടക്കം 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്.

◾എടികെ മോഹന്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഒഡിഷ എഫ്‌സിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് കീഴടക്കിയാണ് മോഹന്‍ ബഗാന്‍ സെമിയിലെത്തിയത്. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സെമിയില്‍ മുംബൈ സിറ്റി എഫ്‌സിയും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയാണ് എടികെയുടെ എതിരാളികള്‍. രണ്ടുപാദങ്ങളിലായാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

◾54 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് കര്‍ണാടക. കലാശപ്പോരില്‍ മേഘാലയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കര്‍ണാടക കിരീടം നേടിയത്. കര്‍ണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫിയാണിത്.

*KARUNYA Result 04/03/2023*

*1 st Prize :* 
Amount: ₹80,00,000/-
KR683576  

*Consolation Prize :* 
Amount: ₹8,000/-
KN683576 KO683576 KP683576 KS683576 KT683576 KU683576 KV683576 KW683576 KX683576 KY683576 KZ683576  

*2 nd Prize :* 
Amount: ₹5,00,000/-
KN251448  

*3 rd Prize :* 
Amount: ₹100,000/-
KN660616 KO530678 KP813022 KR158622 KS617945 KT899181 KU944995 KV859720 KW878287 KX928252 KY829788 KZ909528  

*4 th Prize :* 
Amount: ₹5,000/-
0054 1003 1181 1855 3176 3468 4014 4214 4325 4636 5020 5250 6744 7436 7663 8182 8341 8369  

*5 th Prize :* 
Amount: ₹2,000/-
0733 2766 3092 3198 4184 4322 4459 7913 8119 9817  

*6 th Prize :* 
Amount: ₹1,000/-
0081 0592 2445 3119 3491 3561 3992 4311 4339 7109 7493 8298 8498 8870  

*7 th Prize :* 
Amount: ₹500/-
0014 0059 0362 0419 0442 0495 0559 0646 1133 1145 1285 1349 1463 1502 1728 1939 1944 2269 2273 2339 2458 2491 2618 2641 2729 2977 3013 3276 3340 3400 3519 3642 3725 3826 3969 4287 4319 4501 4555 4580 4692 4747 4781 5391 5743 6003 6199 6227 6558 6760 7040 7087 7088 7091 7168 7222 7235 7260 7304 7340 7522 7685 7696 8027 8190 8413 8551 8581 8600 8641 8698 8881 9011 9133 9213 9228 9288 9339 9713 9733  

*8 th Prize :* 
Amount: ₹100/-
0026 0108 0348 0497 0552 0859 0879 0990 1037 1292 1327 1360 1434 1456 1518 1634 1661 1720 2125 2219 2235 2281 2438 2598 2636 2828 2901 2911 2960 2989 3055 3211 3235 3272 3306 3497 3525 3639 3815 3913 3940 3961 4096 4121 4341 4371 4375 4396 4500 4529 4557 4655 4701 4712 4758 4830 4832 4920 4937 4962 5045 5051 5103 5109 5352 5381 5948 6063 6139 6441 6573 6609 6612 6755 6825 6856 6967 7031 7094 7141 7145 7257 7280 7321 7327 7395 7396 7413 7495 7693 7715 7790 7886 7904 7908 7955 8040 8115 8196 8209 8229 8370 8429 8430 8571 8590 8767 8840 8846 8849 8859 8860 8925 9096 9210 9400 9577 9599 9603 9604 9762 9889 9903 9961  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.