ഏറ്റവും പുതിയ വാർത്തകൾ.

|JACOB CHERIAN|






തിരുവല്ലയില്‍ ഒരു കോടിയുടെ ലഹരി വേട്ട:  ഒരു ലക്ഷത്തിലധികം പായ്ക്കറ്റ്  പിടിച്ചെടുത്തു : കച്ചവടക്കാരനും കാമുകിയും അറസ്റ്റില്‍
◾പുഷ്പഗിരി മെഡിക്കല്‍ കോളജ്് പരിസരത്ത് പോലീസിന്റെ വന്‍ ലഹരി മരുന്ന് വേട്ട.ഒരു ലക്ഷത്തിലധികം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇതിന് ഒരു കോടിയിലധികം വില വരും. രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ഡാന്‍സാഫ് സംഘവും ലോക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ വാടക വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സ്, കൂള്‍ എന്നീ ഇനങ്ങളില്‍പ്പെട്ട 1,06,800 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ജില്ലയില്‍ ഇതാദ്യമാണ് ഇത്രയും തുകയുടെ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്നത്.ചങ്ങനാശേരി പായിപ്പാട് ഓമണ്ണില്‍ വീട്ടില്‍ ജയകുമാര്‍ (56), ഇയാള്‍ക്കൊപ്പം താമസിക്കുന്ന ആശ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അബ്കാരി കേസില്‍ പ്രതിയാണ് ജയകുമാര്‍.
പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പിന്നിലെ വാടകവീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സമ്പന്നരുടെ വീടുകള്‍ നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഒരു വര്‍ഷമായി വീട് വാടകയ്‌ക്കെടുത്ത് ഇത്തരത്തില്‍ വന്‍ തോതില്‍ ലഹരിഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുകയും ചെറുകിടകച്ചവടക്കാര്‍ക്ക് വില്പന നടത്തുകയും ചെയ്തുവന്നത് സമീപവാസികള്‍ പോലുമറിഞ്ഞില്ല എന്നത് നിഗൂഢമാണ്.
ദിവസങ്ങളായി ജില്ലാ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ലോക്കല്‍ പോലീസുമായി ചേര്‍ന്ന് സംഘം വീടുവളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. വലിയ ചാക്കുകളില്‍ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. കമ്പനികളില്‍ നിന്നും വലിയ തോതില്‍ എത്തിച്ചശേഷം സ്വന്തം വാഹനത്തില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വില്പന നടത്തുകയാണ് പതിവ്. പരിശോധന മണിക്കൂറുകള്‍ നീണ്ടു.ആഴ്ചയില്‍ ലോഡ് കണക്കിനാണ് ഇവ വിറ്റഴിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
സമീപവാസികള്‍ക്കോ മറ്റോ യാതൊരു സംശയവും ഉണ്ടാവാത്ത വിധം വളരെ തന്ത്രപരമായാണ് വില്പന നടത്തിവന്നത്. വെളളി രാത്രി തന്നെ റെയ്ഡിനുള്ള നീക്കം ആരംഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ കിട്ടിയ രഹസ്യവിവരം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിക്ക് കൈമാറിയത്തിനെതുടര്‍ന്നാണ് പരിശോധന നടന്നത്. കഴിഞ്ഞയാഴ്ച്ച നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്ന്‌പേരെ പിടികൂടിയിരുന്നു. തിരുവല്ലയിലെ ഒരു കടയില്‍ നിന്നും കച്ചവടത്തിന് ബാഗില്‍ സൂക്ഷിച്ച രണ്ട് യുവാക്കളില്‍ നിന്നുമാണ് ഹാന്‍സ് ഇനത്തില്‍പ്പെട്ട പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനെതുടര്‍ന്ന് സ്രോതസ്സിനെപ്പറ്റിയും ഇവര്‍ക്ക് ഇവ ലഭിക്കുന്നതിനെ കുറിച്ചും നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് ഇപ്പോള്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നിരിക്കുന്നത്.
റെയ്ഡില്‍ തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണ, എസ്.ഐമാരായ ഷാജി, അനീഷ്, ഹുമയൂണ്‍, ഡാന്‍സാഫ് എസ്.ഐ അജി സാമുവല്‍, എ എസ് ഐ അജികുമാര്‍, സി പി ഓമാരായ മിഥുന്‍ ജോസ്, അഖില്‍, സുജിത്, ബിനു, ശ്രീരാജ്, തിരുവല്ല പോലീസ് സ്‌റ്റേഷന്‍ എസ് സി പി ഓമാരായ സുനില്‍, മനോജ്, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിനെയും
ഓഫീസ് ജീവനക്കാരി ഹസീന ബീഗത്തെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
സ്റ്റാലിന്റെ വീഴ്ചയിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും സന്തോഷത്തിൽ.
വീണത്  സജി ചെറിയാന്റെ പേരിൽ എല്ലാവർക്കും വെല്ലുവിളി ഉയർത്തിയ ഉദ്യോഗസ്ഥൻ.
◾തിരുവല്ല: ഖരമാലിന്യ നിര്‍മാര്‍ജന കരാറുകാറില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണനെയും  ജീവനക്കാരി
ഹസീന ബീഗത്തെയും ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും. നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വരെ പേടി സ്വപ്നമായിരുന്നു തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍.
 വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ യൂണിറ്റ് ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. 
നഗരസഭയില്‍ ഖരമാലിന്യ സംസ്‌കരണം നടത്തുന്ന ക്ലിന്‍കേരള കമ്പനിയായ ക്രിസ് ഗ്‌ളോബല്‍സ് എന്ന കമ്പനിയുടെ ഉടമ സാം ക്രിസ്റ്റിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തിരുവല്ല നഗരസഭയില്‍ നാരായണന്‍ സ്റ്റാലിന്റെ രാജവാഴ്ചയാണ് നടന്നിരുന്നത്. തൊടുന്നതിനെല്ലാം കൈക്കൂലി എന്ന അവസ്ഥയായിരുന്നു. ഒരു ലക്ഷത്തില്‍ കുറഞ്ഞ തുക സ്വീകരിക്കാറില്ലായിരുന്നു. നാട്ടുകാരോട് മുഴുവന്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത് പരസ്യമായിട്ടായിരുന്നു. വിജിലന്‍സില്‍ പരാതി കൊടുക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടാന്‍ വേണ്ടി സെക്രട്ടറി ചോദിക്കുന്ന പണം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. സാം ക്രിസ്റ്റിയില്‍ നിന്ന് മുന്‍പും ഇയാള്‍ പണം ആവശ്യപ്പെട്ട് വാങ്ങിയിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും കൈക്കൂലി എന്ന അവസ്ഥ വന്നതോടെ രണ്ടും കല്‍പ്പിച്ച് സാം പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് സംഘം മാര്‍ക്ക് ചെയ്തു കൊടുത്ത പണം കൈപ്പറ്റിയതിന് പിന്നാലെ സെക്രട്ടറിയെയും ജീവനക്കാരിയെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
2024 വരെ ഖര മാലിന്യ സംസ്ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാർ ഉള്ളത്. മാലിന്യ പ്ലാൻ്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ, 2 ലക്ഷം രൂപ നൽകണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ അത്രയും തുക നൽകാനാവില്ലെന്ന് കരാറുകാരൻ അറിയിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം 25000 രുപ നൽകണമെന്ന് സെക്രട്ടറി ആവശ്യപ്പെടുകയും,കരാറുകാരൻ വിവരം വിജിലെൻസിനെ അറിയിക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കരാറുകാരൻ കൊണ്ടുവന്ന നോട്ടുകളിൽ വിജിലൻസ് ഫിനോഫ്തലിൽ പുരട്ടി നൽകുകയും, കരാറുകാരൻ ഇത് സെക്രട്ടറിക്ക് നൽകുകയും ചെയ്തു. ഈ തുക തൻ്റെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞ് സെക്രട്ടറി തുക ജീവനക്കാരിയായ ഹസീനയെ ഏൽപ്പിച്ചു. ഇവർ പണവുമായി പോകാനൊരുങ്ങുമ്പോൾ സ്ഥലത്തെത്തിയ വിജിലൻസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും
മന്ത്രി സജി ചെറിയാന്റെ സ്വന്തം ആളാണെന്ന് പറഞ്ഞാണ് ഇയാള്‍ ജീവനക്കാരെയും പാര്‍ട്ടിക്കാരെയും കൗണ്‍സിലര്‍മാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നത്. കൈക്കൂലി നല്‍കാന്‍ തയാറാകാത്തവരെ ബുദ്ധിമുട്ടിക്കും. നിയമത്തിന്റെ പഴുതുകള്‍ മുഴുവന്‍ അതിനായി ഉപയോഗിക്കും. ഇയാളുടെ ഉപദ്രവം ഭയന്ന് ആവശ്യക്കാര്‍ കൈക്കൂലി കൊടുക്കുകയായിരുന്നു. ചുരുക്കം ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മ വര്‍ഗീസ് ഇയാളുടെ മാനസിക പീഡനം കാരണമാണ് രാജി വച്ചത്. ആ ഒഴിവിലേക്ക് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തനിക്ക് വേണ്ടപ്പെട്ടയാളെ ചെയര്‍പേഴ്‌സണ്‍ ആക്കാന്‍ സെക്രട്ടറി ചരടുവലി നടത്തി വരുമ്പോഴാണ് വിജിലന്‍സിന്റെ കെണിയില്‍ വീഴുന്നത്. നഗരസഭ കൗണ്‍സിലിന്റെ അജണ്ടയും മിനുട്‌സും തനിക്ക് തോന്നുന്ന രീതിയില്‍ തയാറാക്കുന്നതായിരുന്നു പതിവ്. ഇതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാണ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മയെ മാനസികമായി ഇയാള്‍ പീഡിപ്പിച്ചത്. സ്ഥാനം രാജി വച്ചതിന് പിന്നാലെ വിശദമായ പരാതി ശാന്തമ്മ വിജിലന്‍സിന് നല്‍കിയിരുന്നു. അതിന്മേല്‍ അന്വേഷണം തുടങ്ങാനിരിക്കേയാണ് ഇപ്പോള്‍ നാരായണന്‍ വിജിലന്‍സിന്റെ വലയിലായത്.
ഇന്ന് നടക്കുന്ന പെരിങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി പരിപാടികൾ കേരള കോൺഗ്രസ് ബഹിഷ്കരിക്കും
◾പെരിങ്ങര കുടുംബശ്രീ രജത ജൂബിലി വാർഷികാഘോഷവുമായി ബന്ധപ്പെട്ട് പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചിട്ടുള്ള ആഘോഷ പരിപാടികൾ ബഹിഷ്ക്കരിക്കാൻ കേരളാ കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. തികച്ചും രാഷ്ട്രീയവൽക്കരിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്ന്
കേരളാ കോൺഗ്രസ് പ്രതിനിധിയായുള്ള പഞ്ചായത്തംഗത്തിനും നിർദ്ദേശം നൽകിയതായി മണ്ഡലം സെക്രട്ടറി അജു ഉമ്മൻ അറിയിച്ചു.
തിരുവല്ല കുറ്റൂരിൽ നിർധനയായ രണ്ട് പെൺകുട്ടികൾ മാത്രമുള്ള 
വിധവയെ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം നൽകി വഞ്ചിച്ചു.
◾ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത വിധവയായ സ്ത്രീയെ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലം മൂന്നര ലക്ഷം രൂപയ്ക്ക് നൽകി വഞ്ചിച്ചതായി പരാതി. രണ്ട് പെൺകുട്ടികളുടെ മാതാവും വിധവയുമായ തിരുവല്ല കുറ്റൂർ തെങ്ങേലി പോത്തളത്ത് ബിൻസി ചാക്കോ ആണ് തട്ടിപ്പിന് ഇരയായത്. കുറ്റൂർ ആറാട്ടുകടവ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹെറിറ്റേജ് കൺസ്ട്രക്ഷൻ സ്ഥാപന ഉടമയും തെങ്ങേലി ബീന ഭവനിൽ സുനിൽ ആണ് തട്ടിപ്പ് നടത്തിയതായി പരാതി ഉയരുന്നത്. സ്വന്തമായി മൂന്ന് സെന്റ് ഭൂമി ഉണ്ടെങ്കിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വയ്ക്കാൻ പണം അനുവദിക്കാം എന്ന ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഉറപ്പിന്മേൽ 2019 -ൽ ആണ് ബിൻസി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ സ്വരൂപിച്ച പണം ഉപയോഗിച്ച് സുനിലിന്റെ ഉടമയിലുളള മൂന്ന് സെന്റ് ഭൂമി വാങ്ങിയത്. ഭൂമിയുടെ വിലയായി മൂന്നര ലക്ഷം രൂപ സുനിൽ കൈപ്പറ്റുകയും ചെയ്തു. ഭൂമി ഇടപാടുകളെ കുറിച്ച് കൂടുതൽ അറിവില്ലാതിരുന്ന ബിൻസി വസ്തു പേരിൽ കൂട്ടുന്നതിനായി വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് മനസ്സിലാക്കിയത്. ഇതോടെ ലൈഫ് പദ്ധതിയിൽ നിന്നും വീട് വയ്ക്കുന്നതിനായി പണം ലഭിക്കില്ലെന്ന് അറിഞ്ഞു. തുടർന്ന് ഭൂമി തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിൻസി സുനിലിനെ സമീപിച്ചു. തന്റെ മകളുടെ വിവാഹമാണെന്നും മൂന്ന് മാസത്തിനു ശേഷം വസ്തു തിരികെ എടുത്ത് പണം മടക്കി നൽകാമെന്നും
സുനിൽ ബിൻസിക്ക് ഉറപ്പ് നൽകി. എന്നാൽ ഉറപ്പുകൾ പാലിക്കപ്പെടാതെ ആയതോടെ ബിൻസി ഭൂമി തരം മാറ്റി കിട്ടുന്നതിനായി ആർഡി ഒ യ്ക്ക് അപേക്ഷ നൽകി. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട വസ്തുവായതിനാൽ തരം മാറ്റി നൽകാൻ ആവില്ലെന്ന് ആർഡിഒ ഓഫീസിൽ നിന്നും രേഖാമൂലമായ മറുപടി ലഭിച്ചു. തുടർന്ന് പരാതിയുമായി ബിൻസി ജില്ലാ കളക്ടറെ സമീപിച്ചു. ഈ പരാതിയിന്മേൽ ജില്ലാ കളക്ടർ തുടർ നടപടിക്കായി പരാതി ആർ ഡിഒ യ്ക്ക് മടക്കി അയച്ചു. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട വസ്തുവായതിനാൽ തരം മാറ്റി നൽകാൻ ആവില്ല എന്ന പഴയ നിലപാട് ആർ ഡി ഒ സ്വീകരിച്ചു. ഇതോടെ ബിൻസി വീണ്ടും സുനിലിനെ സമീപിച്ചു. അനുകൂലമായ നിലപാട് ഉണ്ടാവാതെ ഇരുന്നതിനെ തുടർന്ന് 6 മാസം മുമ്പ് തിരുവല്ല ഡിവൈഎസ്പിക്ക് ബിൻസി പരാതി നൽകി. എന്നാൽ സുനിലിന്റെ ഉന്നത പിടിപാട് മൂലം ഈ പരാതിയും ഒതുക്കപ്പെടുകയായിരുന്നു. സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ബിൻസി പ്രായപൂർത്തിയായ രണ്ട് പെൺമക്കളുമായി സഹോദരന്റെ വീട്ടിലാണ് താമസം.
നിര്യാതരായി.
ശോശാമ്മ
◾അമേരിക്കയിൽ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ പുറമറ്റംകാരയ്ക്കാംപൊയ്കയിൽ കെ.എം.മത്തായിയുടെ ഭാര്യ ശോശാമ്മ (അമ്മിണി-83) യു.എസിലെ ചാറ്റ്സ്വർത്തിൽ നിര്യാതയായി.
സംസ്കാരം 11ന് ഇന്ന് രാവിലെ 11ന് ഓക് വുഡ്സെമിത്തേരിയിൽ.നിരണം കങ്ങഴയത്ത് കുടുംബാംഗമാണ്.
മക്കൾ: മേഴ്സി, ആബി, ആൻസി .
മരുമക്കൾ: രഞ്ജൻ, ജാക്കി.( എല്ലാവരും യു.എസ്.എ)
പി.പി.ഏബ്രഹാം 
◾പുന്നയ്ക്കാട് പടിഞ്ഞാറ്റേതിൽ പി.പി.ഏബ്രഹാം (ബേബിക്കുട്ടി - 83) നിര്യാതനായി. സംസ്കാരം നാളെ (5/3) വൈകിട്ട് 4ന് പുന്നയ്ക്കാട് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭാര്യ: പുന്നയ്ക്കാട് പുത്തേത്ത് കുടുംബാംഗം പൊന്നമ്മ.
മക്കൾ: എൽസി, സജി.പി.ഏബ്രഹാം ( മാർത്തോമ്മാ മെത്രാപ്പോലീത്തൻ ഓഫീസ് -തിരുവല്ല), പരേതനായ ജോമോൻ.
മരുമക്കൾ: ബിനി, പുഷ്പ, പരേതനായ വിനോദ്. 
കുഞ്ഞികൃഷ്ണപിള്ള
◾കോഴിമല പടിഞ്ഞാറ്റുംകര മൂവന്നാ കുഴിയിൽ കുഞ്ഞികൃഷ്ണപിള്ള (90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ തങ്കമ്മ.
മക്കൾ: വിജയകുമാർ, രാധാമണി.
മരുമക്കൾ: മോഹനൻ, തങ്കമണി.
സഞ്ചയനം 9ന് രാവിലെ 9 ന്.
 ശോശാമ്മ മത്തായി.
◾വളഞ്ഞവട്ടം ചക്കുംമൂട്ടിൽ ശോശാമ്മ മത്തായി (68) നിര്യാതയായി.
സംസ്കാരം ഇന്ന് 2.30ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ.
സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്ന് നീക്കി. 
◾ലൈഫ് മിഷന്‍ ചര്‍ച്ചയില്‍ മാത്യു കുഴല്‍നാടന്റെ പ്രസംഗത്തിലെ സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെകുറിച്ച് പരാമര്‍ശമുണ്ടെന്ന ഭാഗവും ഒഴിവാക്കി. എന്‍ഫോഴ്സ്മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചതും നീക്കം ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന പേരിലാണ് നടപടി.
കോൺഗ്രസ് തിരിച്ചു വരും - ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ.
◾2024 ൽ കോൺഗ്രസ് അതിശക്തമായി തിരിച്ചുവരുമെന്ന് ഡി.സി.സി പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
പ്രസ്താവിച്ചു. ഇന്ത്യയെന്ന രാജ്യത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച കോൺഗ്രസിന് മാത്രമേ ഇന്ത്യയെ ഒന്നിപ്പിക്കുവാൻ കഴിയുകയുള്ളൂ. ഭാരത് ജോഡോ യാത്രയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹാഥ് സെ ഹാഥ് ജോഡോ പദയാത്രയുടെ ജില്ലാ തല ഉദ്ഘാടനം പെരിങ്ങര മണ്ഡലത്തിൽ
ഇടിഞ്ഞില്ലത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   പദയാത്രയുടെ ഭാഗമായി നടന്ന സമ്മേളനം കെ.പി.സി സി ജനറൽ സെക്രട്ടറി പഴകുളം മധു ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്മാരായ അഡ്വ. N. ഷൈലാജ്, അഡ്വ. സതീഷ് ചാത്തങ്കേരി എന്നിവർക്ക്  ഡി.സി.സി പ്രസിഡന്റ പതാക കൈമാറി.R ജയകുമാർ, ക്രിസ്റ്റഫർ ഫിലിപ്പ്,
റെജി തൈക്കടവിൽ,മിനിമോൾ ജോസ്,
റെജി തർക്കോലി,യുഡിഫ് ചെയർമാൻ ലാലു തോമസ്,പി എം റെജിമോൻ, ജിജോ ചെറിയാൻ ,അരുന്ധതി അശോക്,അഭിലാഷ് വെട്ടിക്കാടൻ ,എ. ജി ജയദേവൻ,വിനോദ് കോവൂർ, ഷാജി പതിന്നാലിൽ, R. ഭാസി,നെബു കോട്ടക്കൽ,ബെന്നി സ്‌കറിയ,റോയ് വർഗീസ്, കുര്യൻ ജോബ്, ഷൈനി ചെറിയാൻ,ഏലിയാമ്മ തോമസ്,കെ റ്റി ജോസഫ് , PC. കുഞ്ഞുമോൻ, സുനിൽകുമാർ,  എന്നിവർ നേതൃത്വം നൽകി.സമാപന സമ്മേളനം യുഡിഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു.

◾മുഖ്യമന്ത്രിക്കെതിരേ താന്‍ നിയമസഭയില്‍ പറഞ്ഞതെല്ലാം സത്യവും ഉത്തമബോധ്യമുള്ള കാര്യങ്ങളുമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മാത്യു പറഞ്ഞു.
സീമെൻസ് ഫുട്ബോൾ
കന്യാകുമാരി ജെ ജെ എഫ് സി ഫൈനലിൽ
◾ ഐ എസ്എല്ലിലെ ചെന്നൈ എൻ എഫ് സിതാരം ജാക്സൻ്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ കന്യാകുമാരി ജെജെ എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കൊല്ലം കൈരളിയെ പരാജയപ്പെടുത്തി സീമെൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ കടന്നു. രണ്ടു ഗോളുകൾ നേടിയ ജാക്സൺ ഒന്നാം സെമിയിലെ മികച്ച കളിക്കാരനായി, മൊഫിൻ കൊല്ലത്തിനു വേണ്ടി ഗോൾ നേടി.
തിരുവനന്തപുരം വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ എസ് പി റെജി ജേക്കബ് ഐ പി എസ് മൽസരം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ടി പി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിബിക്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.കെ പ്രകാശ് ബാബു മുഖ്യാതിഥിയായിരുന്നു. എസ് രവീന്ദ്രൻ, ടി എ റെജി കുമാർ, സന്തോഷ് അഞ്ചേരിൽ, സജൻ നെച്ചുവേലിൽ എന്നിവർ പ്രസംഗിച്ചു.
ശനിയാഴ്ച വൈകിട്ട് 4.30ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ സോക്കർ കുറ്റപ്പുഴ സാൻ്റോസ് കോട്ടയത്തെ നേരിടും. 
3.30 ന് ജൂനിയർ ഫുട്ബോൾ മൽസരത്തിൻ്റെ ഫൈനലിൽ തിരുമൂലപുരം എസ് എൻ വി എസ് ഹൈസ്കൂൾ ഇരുവെള്ളിപ്ര സെൻ്റ് തോമസ് ഹൈസ്കൂളിനെ നേരിടും.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് സി എൻ രാജേഷ് മുഖ്യതിഥിയാകും. സനൽ ജി പണിക്കർ അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പൈലറ്റ് വാഹനമിടിച്ച് വയോധികന് പരിക്കേറ്റു. 
◾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പൈലറ്റ് വാഹനമിടിച്ച് വയോധികന് പരിക്കേറ്റു. ഒക്കൽ പളളത്തുകുടി യോഹന്നാൻ (70) ആണ് പരിക്കേറ്റത്. ഇദ്ദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സയിൽ ആണ്. വൈകിട്ട് 7.30ന് ഒക്കൽ സഹകരണ ബാങ്കിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്. വിമാനത്താവളത്തിൽ നിന്ന് മുവാറ്റുപുഴയിലേയ്ക്ക് പോവുകയായിരുന്നു സതീശൻ. ഉടൻ അദ്ദേഹം വാഹനം നിർത്തി ഇറങ്ങി ആളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനുളള ഏർപ്പാടുകൾ ചെയ്തു. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച ആളുടെ പരിക്ക് സാരമുളളതല്ല. രാത്രി ഒൻപതരയോടെ മുവാറ്റുപുഴയിൽ നിന്ന് തിരിച്ചുവരുന്ന വഴി ആശുപത്രിയിലെത്തി യോഹന്നാനെ കണ്ട് വിവരങ്ങൾ തിരക്കിയാണ് സതീശൻ മടങ്ങിയത്.

◾നിയമസഭ പാസാക്കിയ ബില്ലുകളെക്കുറിച്ചു വിശദീകരിക്കാന്‍ മന്ത്രിമാര്‍ ആറു മാസം സമയമെടുത്തെങ്കില്‍ തനിക്കും സാവകാശം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ ഒപ്പിട്ടാലേ ബില്‍ നിയമമാകൂ. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനു സെര്‍ച്ച് കമ്മിറ്റിക്കു രൂപം നല്‍കേണ്ടത് ചാന്‍സലറാണ്. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തന്നോടു പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അദ്ദേഹം പറഞ്ഞു.

◾വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗൂഢാലോചനക്കു പിന്നില്‍ ആരെന്ന് തനിക്കറിയാമെന്നും സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു.
അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയില്‍. 
◾ജാമ്യവ്യവസ്ഥയില്‍ ഇളവും കേരളത്തിലേക്കു മടങ്ങാനുള്ള അനുമതിയും തേടി അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയില്‍. ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
ജ്യൂസ് കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും.
◾ജ്യൂസ് കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സും പരിശോധന നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ മുതല്‍ ഹോട്ടലുകള്‍ വരെ പരിശോധിക്കും.

◾കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ എം കെ രാഘവന്റെ പ്രസംഗം അനുചിതമാണെന്ന് കാട്ടി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ കെ പി സി സി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. പ്രസംഗത്തിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടിനൊപ്പം കൈമാറിയിട്ടുണ്ട്. എംകെ രാഘവന്‍ എംപിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് കെപിസിസി കോഴിക്കോട് ഡിസിസി പ്രസിഡന്റിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ നേതാക്കളെ പുകഴ്ത്തണമെന്നും രാജാവ് നഗ്നനാണെന്നു പറയാന്‍ ആരുമില്ലെന്നുമായിരുന്നു എം കെ രാഘവന്റെ വിവാദ പരാമര്‍ശം.

◾ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാര്‍ക്ക് ഐഎംഎയുടെ നിര്‍ദേശം. ഇപ്പോള്‍ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ആവശ്യമില്ല. ആളുകള്‍ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയില്‍ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐ എം എ മുന്നറിയിപ്പു നല്‍കി.
ജനകീയ പ്രതിരോധ യാത്രയില്‍ ഇ പി ജയരാജന്‍
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നു. ഇന്നു തൃശൂര്‍ ജില്ലയിലേക്കു പ്രവേശിക്കുന്ന ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും.

◾പെണ്‍വാണിഭത്തിനു കൂട്ടുനിന്ന എഎസ്ഐയെ പിരിച്ചുവിട്ടു. തൃക്കാക്കര പോലീസ് സ്റ്റേഷനിലെ ഗിരീഷ് ബാബുവിനെയാണു പിരിച്ചുവിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ക്കു നടപടി നേരിട്ടയാളാണ് ഗിരീഷ്ബാബു.
എസ്എസ്എൽസി പരീക്ഷ 9 മുതൽ . ഹയർ സെക്കൻഡറി പരീക്ഷ 10 ന് ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായി.
◾ഈ മാസം 9ന് ആരംഭിക്കുന്ന എസ്എസ്എൽസിക്ക് സംസ്ഥാനത്ത് 2,960 കേന്ദ്രങ്ങളിലായി 4,19,363 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 1,76,158 പേർ മലയാളം മീഡിയത്തിലും 2,39,881 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1,283 പേർ തമിഴിലും 2,041 പേർ കന്നഡയിലുമാണ് പരീക്ഷയെഴുതുന്നത്. മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസിലാണ് കൂടുതൽ വിദ്യാർഥികൾ എഴുതുന്നത്, 1,876 പേർ. കുറവ് മൂവാറ്റുപുഴ രണ്ടാർക്കര എച്ച്എംഎച്ച്എസിൽ. ഇവിടെ ഒരു വിദ്യാർഥി മാത്രമേ പരീക്ഷയ്ക്ക് ഉള്ളു. ഹയർ സെക്കൻഡറിക്ക് 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,42,028 പേരാണ് എഴുതുന്നത്. പ്ലസ് വണ്ണിന് 4,24,978 പേരാണുള്ളത്. കൂടുതൽ പേർ മലപ്പുറത്താണ്. പ്ലസ് ടുവിന് 80,779 പേരും പ്ലസ് വണിന് 78,824 പേരും. പ്ലസ് ടുവിന് കുറവ് വയനാട്ടിലും (11,178 പേർ). പ്ലസ് വണിന് കുറവ് ഇടുക്കിയിലും (10,700 പേർ). 30 വരെയാണ് ഹയർ സെക്കൻഡറി പരീക്ഷകൾ.

◾ഏഷ്യാനെറ്റ് ന്യൂസിന്റെ പാലരിവട്ടത്തെ ഓഫീസില്‍ മുപ്പതോളം പേര്‍ വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി മുദ്രവാക്യം വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്തു. പൊലീസെത്തിയാണ് ഇവരെ നീക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഇന്നു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു നടത്തും. ഏകാധിപത്യ ഭരണത്തിന്റെ ലക്ഷണമാണ് എസ്എഫ്ഐയുടെ അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ലൈംഗിക പീഡന വ്യാജവാര്‍ത്ത സംപ്രേക്ഷണം ചെയ്തെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരേ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടി ഏഷ്യാനെറ്റിലൂടെ ആരോപിച്ചിരുന്നത്. വ്യാജവാര്‍ത്ത ആരോപണവുമായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ഓഫീസിലേക്കു മാര്‍ച്ചു ചെയ്തത്.
അട്ടപ്പാടിയിലും തൃശൂരിലും കാട്ടുതീ.
◾അട്ടപ്പാടിയിലും തൃശൂരിലും കാട്ടുതീ. അട്ടപ്പാടിയില്‍ വീട്ടി ഊരിനു സമീപത്തു മല്ലീശ്വരം മുടിയുടെ ഒരു ഭാഗത്താണ് കാട്ടുതീ. സൈലന്റ് വാലിയുടെ കരുതല്‍ മേഖലയാണിത്. കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, ചെമ്മണ്ണൂര്‍, തേന്‍വര മല, വെന്തവട്ടി എന്നിവിടങ്ങളിലായി കാട്ടുതീയുണ്ട്. ജനവാസ മേഖലയിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. തൃശൂരില്‍ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്ത് വനത്തിലാണു കാട്ടുതീ. ജനവാസ മേഖലയ്ക്ക് അരികിലാണു തീ പടര്‍ന്നത്.

◾വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മാണത്തിനു വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നും സുരേന്ദ്രന്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി
◾അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിലും അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. പിണറായി പറഞ്ഞു.

◾ഇന്ത്യന്‍ ആര്‍മിയും ഫ്രഞ്ച് ആര്‍മിയും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസം 7, 8 തീയതികളില്‍ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും കമ്പനി ഗ്രൂപ്പ് ഫോര്‍മാറ്റില്‍ സൈനികാഭ്യാസം നടത്തുന്നത്.

◾വൈദേകം റിസോര്‍ട്ടിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരെ വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

◾നിസഹകരണം അവസാനിപ്പിക്കണമെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതര്‍ അഭ്യര്‍ത്ഥിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഫോണിലൂടെയാണ് ഇന്‍ഡിഗോ അഭ്യര്‍ഥനയുണ്ടായത്. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നു മറുപടി നല്‍കിയെന്ന് ജയരാജന്‍.

◾സിപിഐ നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. സിപിഐ ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും കുറുപ്പംകുളങ്ങര മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ സതീശനെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റുചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്നാണു പരാതി.

◾കൊല്ലം രണ്ടാംകുറ്റിക്കു സമീപം കോയിക്കലില്‍ ബൈക്കില്‍നിന്നും തീ പടര്‍ന്ന് അഞ്ചു വാഹനങ്ങള്‍ കത്തി നശിച്ചു. മൂന്ന് ഇരുചക്ര വാഹനങ്ങള്‍ക്കും കാറിനും ഓട്ടോയ്ക്കുമാണ് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കില്‍നിന്നും പുക ഉയരുന്നതു കണ്ട ബൈക്കു യാത്രക്കാരന്‍ വാഹനം റോഡരികില്‍ നിര്‍ത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു വാഹനങ്ങളിലേക്കു തീ പടരുകയായിരുന്നു.
അമ്മയും മകളും മുങ്ങിമരിച്ചു. 
◾മലപ്പുറം നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ(30), മകള്‍ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മകള്‍ മുങ്ങുന്നതു കണ്ടു രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയും മുങ്ങിപ്പോയത്.

◾കണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ സീറ്റിനടിയില്‍ രണ്ടു കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോളാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. കുപ്പിയില്‍ വെള്ളമായിരുന്നെന്നാണു കുടുംബം അവകാശപ്പെട്ടിരുന്നത്.

◾കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപി എംഎല്‍എയും ലക്ഷങ്ങളുടെ കൈക്കൂലി കേസില്‍ അറസ്റ്റിലാകും. ഐഎഎസുകാരനായ മകന്റെ വീട്ടില്‍നിന്ന് ആറുകോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ എംഎല്‍എ മദല്‍ വിരൂപാക്ഷപ്പയാണ് ഒന്നാം പ്രതി. പ്രശസ്തമായ മൈസൂര്‍ ചന്ദന സോപ്പു നിര്‍മാതാക്കളായ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മദല്‍ വിരൂപാക്ഷപ്പ എംഎല്‍എ രാജിവച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. മകന്‍ പ്രശാന്ത് മദല്‍ വഴി കൈക്കൂലി നല്‍കണമെന്ന് എംഎല്‍എയാണ് ആവശ്യപ്പെട്ടതെന്നു കരാറുകാരന്‍ പരാതിപ്പെട്ടിരുന്നു. 40 ലക്ഷം രൂപ കോഴ വാങ്ങുന്നതിനിടെയാണ് മകന്‍ അറസ്റ്റിലായത്.

◾കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കു പനിയും, ചുമയും ശ്വാസതടസവുംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. പനിയും ബ്രോങ്കൈറ്റിസും ബാധിച്ചിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍.

◾ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയെന്നു കണ്ടെത്തിയ ചുമക്കുള്ള മരുന്ന് ഉല്‍പ്പാദിപ്പിച്ച കമ്പനിയിലെ മൂന്നു പേര്‍ അറസ്റ്റില്‍. നോയിഡയിലെ മാരിയോണ്‍ ബയോടെക്സിലെ മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്. ഡ്രഗ് ഇന്‍സ്പെക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കമ്പനിയിലെ 22 സാമ്പിളുകളുടെ ഉല്‍പാദനം മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു.
ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ്.
◾കര്‍ണാടക പിയുസി പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ്. സുപ്രീംകോടതിയില്‍ നടപടികള്‍ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് ഒമ്പതിനാണ് കര്‍ണാടക പിയുസി പരീക്ഷകള്‍ തുടങ്ങുന്നത്.

◾ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ അപ്പീലില്‍ വാദം കേള്‍ക്കുന്നത് ഈ മാസം പതിനേഴിലേക്കു മാറ്റി. റൂട്ട് മാര്‍ച്ചിനെ എതിര്‍ക്കുന്നില്ലെന്നും സുരക്ഷാ പ്രശ്നങ്ങളാണ് തടസമെന്നും തമിഴ് സര്‍ക്കാര്‍ സുപ്രീംകോടതയില്‍ അറിയിച്ചു. മാര്‍ച്ച് നടത്താന്‍ ബദല്‍ റൂട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. തമിഴ്നാട്ടിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
34 കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
◾മുംബൈ വിമാനത്താവളത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തെത്തുടര്‍ന്ന് 34 കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മലയാളി അടക്കമുള്ള യാത്രക്കാരില്‍നിന്നാണ് കസ്റ്റംസുകാര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവരെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.

◾ലൈംഗിക പീഡനം സഹിക്കാനാകാതെ ഭര്‍ത്താവിനെ മയക്കിക്കിടത്തി ജനനേന്ദ്രിയം മുറിച്ചും കോടാലികൊണ്ട് വെട്ടിയും കൊലപ്പെടുത്തിയ അഞ്ചാം ഭാര്യ അറസ്റ്റിലായി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉര്‍തി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ബീരേന്ദ്ര ഗുര്‍ജറിന്റെ അഞ്ചാം ഭാര്യ കഞ്ജന്‍ ഗുര്‍ജറിനെയാണ് അറസ്റ്റു ചെയ്തത്. ലൈംഗിക ഉപദ്രവം സഹിക്കാനാകാതെയാണു നാലു ഭാര്യമാരും ഇയാളെ ഉപേക്ഷിച്ചുപോയത്. ഭക്ഷണത്തില്‍ 20 ഉറക്ക ഗുളികകള്‍ കലര്‍ത്തിയ ശേഷമായിരുന്നു കൊലപാതകം.

◾കൗ ഹഗ് ഡേ പിന്‍വലിച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

◾താനടക്കം മേവ സമുദായത്തിലുള്ളവരെല്ലാം രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഷാഫിയ സുബൈര്‍. ഇസ്ലാം മതം സ്വീകരിച്ചിരിക്കാം. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നുവെന്നും അവര്‍ രാമന്റെയും കൃഷ്ണന്റെയും പിന്‍മുറക്കാരാണെന്നും ഷാഫിയ പറഞ്ഞു.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നോക്കൗട്ട് മത്സരത്തില്‍ ബെംഗളൂരു എഫ്സിയുടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടി ബെംഗളൂരു ടീം സെമിയിലെത്തി. എക്സ്ട്രാടൈമില്‍ 96-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ വിവാദ ഗോള്‍. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ട തയ്യാറാകും മുമ്പ് കിക്കെടുത്ത ഛേത്രി പന്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിഷേധിച്ചിട്ടും റഫറി ഗോള്‍ വിധിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചു വിളിച്ചു. അല്പസമയത്തിനു ശേഷം ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതോടെ മാച്ച് റഫറി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. സെമിയില്‍ മുംബൈ സിറ്റി എഫ്സിയാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.

◾ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മൂന്ന് ദിവസം പോലും തികയാതെ ടെസ്റ്റ് മത്സരം അവസാനിച്ച ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ചിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ വിധിച്ച് ഐസിസി. മാച്ച് റഫറി ക്രിസ് ബ്രോഡിന്റേതാണ് വിധി. അഞ്ച് വര്‍ഷത്തിനിടെ അഞ്ചോ അതിലധികമോ ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ആ മൈതാനത്ത് രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ പാടില്ല എന്നാണ് ഐസിസിയുടെ ചട്ടം.
വനിതാ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം
◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്റ്‌സ്, യു പി വാരിയേഴ്‌സ് എന്നിവരാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മാറ്റുരക്കുന്ന ടീമുകള്‍.

◾മൊറോക്കന്‍ താരവും ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫുള്‍ബാക്കുമായ അഷ്‌റഫ് ഹക്കീമിക്കെതിരേ പീഡന ആരോപണത്തിന് പിന്നാലെ ബലാല്‍സംഗക്കുറ്റം ചുമത്തി. താരത്തെ ചോദ്യം ചെയ്തതിന് ശേഷമാണ് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ ബലാല്‍സംഗക്കുറ്റം ചുമത്തിയത്.
ഇന്നലത്തെ ലോട്ടറി ഫലം.
NIRMAL Result 03/03/2023

1 st Prize :
Amount: ₹7,000,000/-
NE640222  

Consolation Prize :
Amount: ₹8,000/-
NA640222 NB640222 NC640222 ND640222 NF640222 NG640222 NH640222 NJ640222 NK640222 NL640222 NM640222  

2 nd Prize :
Amount: ₹10,00,000/-
NA999442  

3 rd Prize :
Amount: ₹100,000/-
NA180225 NB282703 NC713433 ND718552 NE746173 NF804581 NG170889 NH945246 NJ456421 NK644121 NL188007 NM995828  

4 th Prize :
Amount: ₹5,000/-
0100 0320 1191 1978 2012 2492 5330 5343 6606 7036 7199 7583 7661 7888 8145 8723 9846 9942  

5 th Prize :
Amount: ₹1,000/-
0004 0012 0087 0543 0695 0994 1013 1220 1339 2528 2724 2798 2869 2909 3191 3250 3442 3522 3657 3696 3735 3901 4098 4461 4579 4964 5182 5444 6100 6274 6727 7542 8230 9117 9481 9877  

6 th Prize :
Amount: ₹500/-
0073 0191 0499 0560 0565 0871 0961 1158 1543 1645 1769 1801 1879 2170 2347 2360 2426 2484 2559 2628 2637 2702 2882 2997 3194 3386 3568 3570 3656 3688 3866 3979 4063 4117 4132 4174 4329 4399 4446 4615 4629 4886 5083 5108 5264 5348 5871 6079 6172 6204 6221 6226 6353 6454 6576 6839 6863 6962 7006 7046 7160 7511 7543 7650 7856 7937 8099 8364 8422 8683 8774 8974 9093 9309 9511 9514 9537 9609 9995  

7 th Prize :
Amount: ₹100/-
0018 0148 0270 0315 0396 0598 0604 0685 0910 0995 1025 1051 1112 1184 1310 1326 1456 1541 1694 1751 1791 1816 1876 1989 2030 2204 2211 2247 2372 2429 2430 2671 2705 2803 2916 2926 3195 3371 3414 3527 3541 3906 3914 3952 4085 4137 4161 4170 4176 4339 4396 4404 4492 4499 4803 4942 4995 5014 5077 5204 5246 5403 5449 5571 5702 5772 5773 5840 5902 5909 6008 6057 6214 6255 6296 6307 6361 6478 6493 6536 6563 6603 6758 6821 6965 7005 7094 7131 7137 7201 7347 7477 7587 7693 7698 7793 7812 7983 8097 8132 8161 8168 8183 8302 8309 8405 8526 8531 8638 8672 8823 8828 8935 9210 9270 9444 9512 9629 9646 9758 9791 9936  



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.