ഇന്നത്തെ വാർത്തകൾ

 |JACOB CHERIAN| 







BREAKING NEWS 













◾ലോകായുക്ത വിധി വിചിത്രമായ വിധിയാണെന്ന് വിഡി സതീശനും,വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് രമേശ്‌ ചെന്നിത്തലയും പറഞ്ഞു
◾പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
◾വൈക്കം സത്യാഗ്രഹ സമ്മേളന വേദിയിൽ തന്നെ മന:പൂർവ്വം അവഗണിച്ചെന്ന് കെ മുരളീധരൻ
കുത്തിയിരിപ്പ് സമരം ഇന്ന്
◾തദ്ദേശ സ്വയംഭരസ്ഥപനങ്ങളോടുള്ള
അവഗണനയിലും, പദ്ധതി വിഹിതം വെട്ടി കുറച്ച സർക്കാർ നടപടിയില്ല പ്രതിഷേധിച്ച് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ ഇന്ന് രാവിലെ 10ന് ബ്ലോക്ക്
പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ സമരം ഉദ്ഘാടനം ചെയ്യും.
ഉത്സവത്തിനിടെ മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കത്തിൽ സംഘർഷം 
കത്തി കുത്തിൽ മൂന്ന് പേർക്ക് പരിക്ക്.
◾ഓതറ പുതുക്കളങ്ങര ഭഗവതി ക്ഷേത്രം പടയണി ഉത്സവത്തിനിടെ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ചെങ്ങന്നൂർ വാഴാർ മംഗലം സ്വദേശികളായ എസ്.സഞ്ജു കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കത്തികത്തിൽ പരിക്കേറ്റത്. മൂവരെയും ആദ്യം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഓതറ സ്വദേശികളായ മൂന്ന് പേരെ പ്രതികളാക്കി തിരുവല്ല പോലീസ് സംഭവത്തിൽ കേസെടുത്തു.

◾സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക തത്കാലം പിഎഫ് എക്കൗണ്ടില്‍ ലയിപ്പിക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. കുടിശ്ശികയുടെ ആദ്യ ഗഡു നാളെ ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം 
യുവാവ് അറസ്റ്റിൽ.
◾പതിനാറുകാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയ ആറന്മുള മാലക്കര പ്ലാവിൻചുവട് ശ്രീശൈലം വീട്ടിൽ വിഷ്ണു സുധീഷിനെയാണ് പെരുമ്പട്ടി പോലീസ് അറസ്റ്റു ചെയ്തത്. പോക്സോ നിയമ 
പ്രകാരമാണ് കേസ്.
പെൺകുട്ടി പഠിക്കുന്ന സ്കൂളിന് സമീപം എത്തി പലതവണ കാണുകയും, സ്കൂൾ വാർഷിക ദിനത്തിൽ ബൈക്കിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി വെണ്ണിക്കുളത്തേക്ക് ' കൊണ്ടു പോകും വഴി ശരീര ഭാഗങ്ങളിൽ പിടിച്ച് ലൈംഗികാതിക്രമം കാട്ടിയതായി പെൺകുട്ടി പോലീസിൽ മൊഴി നൽകി.സംഭവം വീട്ടിലറിയച്ചതോടെ മാതാവിനൊപ്പം പോയാണ് പെൺകിട്ട പോലീസിൽ മൊഴി കൊടുത്തത്.സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ ഭാര്യാ വീടിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു.

 ◾വൈക്കം സത്യഗ്രഹത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണു ബിജെപി. രാഹുല്‍ഗാന്ധിക്കെതിരേ കേസു കൊടുത്തയാളും തട്ടിപ്പു കേസിലെ പ്രതികളായ ലളിത്, നീരവ് മോദിമാരും ഒബിസിക്കാരല്ല. എന്നാല്‍ ഒബിസിക്കാരെ അധിക്ഷേപിച്ചെന്ന വ്യാജപ്രചാരണമാണ് ബിജെപി നടത്തുന്നത്. തുല്യത നിഷേധിച്ച് രാഷ്ട്രീയ ജനാധിപത്യം തകര്‍ക്കുകയാണെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

◾പരീക്ഷകള്‍ക്കുശേഷം സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും. പ്ലസ് ടു വരെയുള്ള പരീക്ഷകള്‍ ഇന്നലെ അവസാനിച്ചു. എസ്എസ്എല്‍സി പരീക്ഷ ബുധനാഴ്ച അവസാനിച്ചിരുന്നു.

◾രാഹുല്‍ഗാന്ധി വിഷയത്തില്‍ അമേരിക്കയ്ക്കു പുറമേ ജര്‍മനിയും ഇന്ത്യയുടെ ജനാധിപത്യത്തെ നിരീക്ഷിക്കുകയാണെന്നു പരസ്യമായി പ്രതികരിച്ചു. ഇതോടെ വിമര്‍ശനവുമായി ബിജെപി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ രാഹുല്‍ഗാന്ധി വിദേശരാജ്യങ്ങളെ ഇടപെടുവിക്കുകയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം.

◾സംസ്ഥാനത്ത് കൊവിഡ് വ്യാപനം. 765 പേര്‍ക്ക് രോഗം ബാധിച്ചു. ഒരു മാസത്തിനിടെ 20 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

◾തൈര് മതി, ദഹി വേണ്ട. തൈരു പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ദഹിയെന്ന് എഴുതണമെന്ന ഉത്തരവ് ഭക്ഷ്യസുരക്ഷാ അതോറിറ്റി തിരുത്തി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധം മൂലം പിന്‍വലിച്ചത്.
അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെന്റർ എന്നിവയുടെ വികസനം പൂർത്തീകരിക്കാൻ തീരുമാനം.
◾ അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ, പന്തളം ഓപ്പറേറ്റിംഗ് സെറ്റിർ എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
ചീഫ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാരായ മൂന്നു പ്രതികള്‍ വ്യത്യസ്ത അപ്പീലുമായി മേല്‍ക്കോടതിയിലേക്ക്. സിപിഎംതന്നെയാണ് അപ്പീല്‍ നല്‍കുക. പാര്‍ട്ടി പുറത്താക്കിയ സിഒടി നസീര്‍ സ്വന്തം നിലയില്‍ ഹര്‍ജി നല്‍കും. അതേസമയം 107 പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന്‍ ഉടന്‍ അപ്പീല്‍ നല്‍കണമെന്നു കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. പ്രതികളെ സഹായിക്കാന്‍ കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മാർപാപ്പ സുഖം പ്രാപിക്കുന്നു
◾അണുബാധയെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർപ്പാപ്പാ സുഖം പ്രാപിച്ചു വരുന്നതായി റിപ്പോർട്ട്. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലായ മാർപ്പാപ്പാ നിലവിൽ ശ്വാസതടസ്സം മാറി മെച്ചപ്പെട്ട നിലയിലെത്തിയതായാണ് വത്തിക്കാനിൽ പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നത്. ഓശാന ഞായർ ശുശ്രൂഷയിൽ മാർപ്പാപ്പായ്ക്ക് പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

◾തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവനന്തപുരം നന്ദന്‍കോട് പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സിയും തുടങ്ങുമെന്ന് പ്രസിഡന്റ് അനന്തഗോപന്‍. 1,257 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരം നല്‍കി. ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവച്ചു. വാരണാസിയിലെ ബോര്‍ഡ് വക സത്രം പുതുക്കി പണിയും.
മുന്‍കൂര്‍ നോട്ടീസ് നല്‍കാത്ത ഹര്‍ത്താല്‍ നിയമ വിരുദ്ധം; ഇടുക്കിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ്
◾ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി.ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏഴു ദിവസം മുന്‍പ് നോട്ടിസ് നല്‍കണം എന്ന് നിര്‍ദേശം ഉണ്ട്. ഇത് പാലിക്കാതെ ഹര്‍ത്താല്‍ നടത്തിയത് നിയമ വിരുദ്ധമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇതില്‍ ഉണ്ടായ കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തിയ  വര്‍ക്കാണെന്നാണ് നോട്ടീസ്.

◾ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിമാന ടിക്കറ്റ് നിരക്കുകള്‍ ഭീമമായി വര്‍ധിച്ചതിനാല്‍ ഏപ്രില്‍ രണ്ടാം വാരം മുതല്‍ അധിക വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും ആരംഭിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

◾സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. സജി ബഷീര്‍, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശിക വൈകിയേക്കും.
◾സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മൂലം 
സർക്കാർ ജീവനക്കാരുടെയും, അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുന്നത് വൈകും.
കുടിശിക അനുവദിക്കുന്ന തീരുമാനം നീട്ടി വയ്ക്കുന്നതായി വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി.
കുടിശിഖ തുകയുടെ ആദ്യ ഗഡു ഏപ്രിൽ ഒന്നിന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ പ്രഖ്യാപിച്ചത്.
ശമ്പള പരിഷ്കരണ കുടിശ്ശിക നാല് ഗഡുക്കളായി പിഎഫിൽ ലയിപ്പിക്കാനാണ് തീരുമാനം.

◾സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെടിയു വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തതില്‍ ഡോ. സിസ തോമസിന് വിരമിക്കുന്ന ഇന്നു ഹിയറിംഗ്. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ സിസ തോമസിനോട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചത്.

◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തോടെ പ്രതിക്കൂട്ടിലായ സോണ്‍ട കമ്പനിക്കും രാജ് കുമാര്‍ പിള്ളയ്ക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജര്‍മ്മന്‍കാരന്‍ പാട്രിക്ക് ബൗവര്‍ പരാതി നല്‍കി. ഇന്ത്യയിലെ കമ്പനിയില്‍ നിക്ഷേപിച്ച താന്‍ ചതിക്കപ്പെട്ടെന്നാണ് പരാതി. രാജ്കുമാര്‍ പിള്ള കേരളത്തിലെ രാഷ്ട്രീയ നേതാവിന്റെ കുടുംബാംഗമാണെന്നും പരാതിയില്‍ പറയുന്നു.

◾അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍. സിങ്കു കണ്ടം സിമന്റ് പാലത്തിനടുത്ത് യൂക്കാലി മരങ്ങള്‍ക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും സംഘമായി എത്തിയത്. കുങ്കിയാനകളെ പാര്‍പ്പിച്ചതിന് 500 മീറ്റര്‍ അകലെയാണ് ആനക്കൂട്ടം.

◾ആദിവാസി ഊരിലെ എട്ടു മാസം ഗര്‍ഭിണിയായ പൊന്നമ്മ താമസിക്കുന്നത് മരത്തിന് മുകളിലെ ഏറുമാടത്തില്‍. പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഊരില്‍ വന്യമൃഗ ശല്യംമൂലമാണ് പൊന്നമ്മ നാല്‍പ്പത് അടി ഉയരത്തിലുള്ള ഏറുമാടത്തില്‍ താമസിക്കുന്നത്. രാജേന്ദ്രന്റെ മക്കളായ രാജമാണിക്യവും രാജമണിയും അമ്മയ്ക്കൊപ്പം ഏറുമാടത്തിലാണ് രാത്രിയില്‍ കഴിയുന്നത്.

◾അരിക്കൊമ്പനെ പിടികൂടുംവരെ സിങ്കുകണ്ടത്ത് രാപകല്‍ സമരം നടത്തുമെന്ന് സമരസമിതി. സിമന്റ് പാലത്തെ സമരം ആറു മണിയോടെ അവസാനിപ്പിക്കും. രാത്രിയില്‍ സിമന്റ് പാലത്തെ റോഡില്‍ കുത്തിയിരിക്കുമെന്ന തീരുമാനം പോലീസ് വിലക്കിയതോടെ സമരസമിതി പിന്‍വലിച്ചു.

◾കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ കെ മുരളീധരന്‍ അതൃപ്തി അറിയിച്ചു. ശശി തരൂരിനും അതൃപ്തിയുണ്ട്.

◾രജിസ്റ്റര്‍ ചെയ്യാതെ ജെസിബി വിറ്റ എറണാകുളത്തെ ജെസിബി ഡീലര്‍ക്ക് 2,71,200 രൂപ പിഴ. കഴിഞ്ഞ വര്‍ഷം മെയ് മാസം മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കോഴ വാങ്ങിയ കേസ് 
അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി
◾ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കോഴ വാങ്ങിയ കേസിൽ അഭിഭാഷകനെതിരായ അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസി‍‍ഡന്‍റുകൂടിയായ പ്രതി അഡ്വ. സൈബി ജോസ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സിംഗിൾ ബെഞ്ച്.അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറിൽ സമർപ്പിച്ചു. എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

◾പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ എട്ടു മണ്ഡലം കമ്മറ്റികള്‍ പിരിച്ചു വിട്ടു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന് വെള്ളിനേഴി, ഷൊര്‍ണ്ണൂര്‍, പറളി, പാലക്കാട് സൗത്ത്, മേലാര്‍ക്കോട്, വടവന്നൂര്‍, അയിലൂര്‍ മണ്ഡലം കമ്മറ്റികളാണ് പിരിച്ചു വിട്ടത്.

◾കോഴിക്കോട് പുതിയപാലത്ത് നോവ ഏജന്‍സി എന്ന പേരില്‍ നടത്തുന്ന പാര്‍സല്‍ ഓഫീസില്‍ അനധികൃതമായി സൂക്ഷിച്ച 1,500 കിലോ പടക്ക ശേഖരം പൊലീസ് പിടികൂടി. ശിവകാശിയില്‍നിന്ന് പല പേരുകളിലായി എത്തിച്ച പടക്കമാണ് പിടിച്ചെടുത്തത്. പടക്ക വില്‍പനക്കാരുടെ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണു നടപടി.

◾കാസര്‍കോട് നിരോധിത നോട്ട് ശേഖരം പിടികൂടി. മുണ്ട്യത്തടുക്കയില്‍ ഷാഫി എന്നയാളുടെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നാണ് ആയിരം രൂപയുടെ നോട്ട് കെട്ടുകള്‍ പിടികൂടിയത്.

◾കൊച്ചിയിലെ ഹോട്ടലില്‍ ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി നാലു യുവാക്കളെ അറസ്റ്റു ചെയ്തു. 300 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗലൂരുവില്‍ നിന്ന് ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.

◾നെടുമ്പാശേരി വിമാനത്താവളത്തില്‍ 49 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന് മലദ്വാരത്തിനകത്ത് നാലു ഗുളികകളാക്കി സ്വര്‍ണം കടത്തുകയായിരുന്ന തൃശൂര്‍ സ്വദേശി സംഗീത് മുഹമ്മദ് പിടിയിലായി.
ഭര്‍ത്താവിന്റെ വേട്ടേറ്റ ഭാര്യയും മരിച്ചു.
◾തിരുവനന്തപുരം അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. വെട്ടിയശേഷം ആത്മഹത്യക്കു ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെട്ടേറ്റ ഭാര്യമാതാവ് സഹീറ നേരത്തെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ സൂപ്രണ്ടായ അക്ബര്‍ വിരമിക്കുന്നതിനു തലേന്നാണ് അതിക്രമം നടത്തിയത്. ഭാര്യ മുംതാസ് ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ്. വായ്പയെടുക്കാന്‍ ബന്ധുക്കള്‍ക്കു ജാമ്യംനിന്ന് സാമ്പത്തിക പ്രതിസന്ധിയിലായെന്ന് അലി അക്ബര്‍ എഴുതിയ എട്ടു പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

◾വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് വീട്ടില്‍ കയറി യുവതിയെ കുത്തിക്കൊന്ന കേസില്‍ യുവാവിനുള്ള ശിക്ഷ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നു വിധിക്കും. നെടുമങ്ങാട് കരിപ്പൂര് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയാണു (20) കൊല്ലപ്പെട്ടത്. പ്രതി പേയാട് സ്വദേശി അരുണ്‍ (29) കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.

◾കാര്‍ നിയന്ത്രണം വിട്ട് പെരിയാര്‍വാലി കനാലിലേക്കു മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടില്‍ അബദുള്‍ അസീസാണ് (73) മരിച്ചത്.

◾പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കുട്ടിയാണ് (75) മരിച്ചത്. ഭര്‍ത്താവ് നാരായണന്‍ കുട്ടി പോലീസില്‍ കീഴടങ്ങി.

അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഏപ്രില്‍ 4ന് കോടതി വിധി പ്രഖ്യാപിക്കും.
◾ 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി.കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം.
അരിയും പലവ്യഞ്ജനങ്ങളും മോഷ്ടിച്ചെന്ന് പറഞ്ഞ് പ്രതികൾ കാട്ടിൽ കയറി മധുവിനെ പിടിച്ചു കെട്ടി കൊണ്ടു വന്ന് മർദ്ദിക്കുകയായിരുന്നു.

◾നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികള്‍ക്കൊപ്പം സമയം ചെലവഴിച്ചു. നേരത്തെ സെന്‍ട്രല്‍ വിസ്ത നിര്‍മാണവും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.

◾കീഴടങ്ങില്ലെന്ന് ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് ലൈവ് വീഡിയോയില്‍. ഉടന്‍ തന്നെ ജനങ്ങളുടെ മുന്നില്‍ എത്തുമെന്നും വീഡിയോയില്‍ പറയുന്നു. ഒളിവിലല്ല. രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാല്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

◾പശ്ചിമ ബംഗാളിലെ ഹൗറയില്‍ രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷം. നിരവധി വാഹനങ്ങള്‍ കത്തിച്ചു. സ്ഥലത്ത് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.
പരാതി അന്വേഷിക്കാനെത്തിയ പോലീസിനെ നായെ അഴിച്ചുവിട്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി.
◾അയൽവാസിയുടെ പരാതിയിന്മേൽ അന്വേഷിക്കാനെത്തിയ ചെങ്ങന്നൂർ എസ്.ഐ എം.സി.അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം,അനീഷ് എന്നിവരെ ഭീഷണി മുഴക്കിയ ശേഷം കൂട്ടിൽ നിന്നും നായെ അഴിച്ചുവിട്ട് രക്ഷപെടുവാൻ ശ്രമിച്ച പ്രതി മുളക്കഴ മണ്ണത്തുംപേരിൽ ശരത്ത് (32) ആണ് പോലീസ് പിടിയിലായത്.ഇന്നലെ ഉച്ചയോടെയാണ് പോലീസ് ശരത്തിന്റെ വീട്ടിലെത്തിയത്.അഴിച്ചുവിട്ട നായെ പോലീസ് തന്നെ കൂട്ടിൽ കയറ്റിയ ശേഷമാണ് ശരത്തിനെ പിടികൂടി യത്.പോലീസിന്റെ കത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസ് എടുത്ത ശേഷം കോടതിയിൽ ശരത്തിനെ ഹാജരാക്കുകയായിരുന്നു. കോടതി ശരത്തിനെ റിമാന്റ് ചെയ്തു.

◾മധ്യപ്രദേശില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറില്‍ വീണ് 13 മരണം. നിരവധി പേര്‍ക്കു പരിക്ക്. ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രക്കിണറിന്റെ മേല്‍മൂടി തകര്‍ന്നായിരുന്നു അപകടം. മുപ്പതിലധികം പേരാണ് കിണറ്റില്‍ വീണത്. 19 പേരെ രക്ഷപ്പെടുത്താനായെന്നാണ് വിവരം.

◾ത്രിപുര നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാല്‍ നാഥ് പോണ്‍ കാണുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്.
വന്യമൃഗങ്ങളെ ഭയന്ന് ഏറുമാടത്തിൽ അന്തിയുറങ്ങിയ ഗർഭിണിയായ ആദിവാസി യുവതിക്ക് തുണയായി മന്ത്രി വീണാ ജോർജ്ജ്.
◾സീതത്തോട് ളാഹ വനമേഖലയിലെ ആദിവാസി ഊരിൽ രാജേന്ദ്രന്റെ ഭാര്യ പൊന്നമ്മയാണ് വന്യമൃഗങ്ങളെ ഭയന്ന് മരത്തിന്റെ കൊമ്പിൽ ഉയരത്തിലുള്ള ഏറുമാടത്തിൽ കയറി ഒട്ടികളെയും കൂട്ടി അന്തിയുറങ്ങിയത്.
വിവരമറിഞ്ഞ മന്ത്രി വീണാ ജോർജ്ജ് നേരിട്ടിടപെട്ട് പൊന്നമ്മയെ തുടർ ചികിത്സക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വനിത-ശിശു വകുപ്പ്, ആരോഗ്യ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയായിരുന്നു നടപടി. പൊന്നമ്മയുടെ സുരക്ഷമായ താമസത്തിനും, മതിയായ ചികിത്സക്കും ക്രമീകരണം ഒരുക്കാൻ വനിത-ശിശു വകുപ്പിനും,ആരോഗ്യ വകുപ്പിനും മന്ത്രി നിർദ്ദേശം നൽകി. ചികിത്സ കഴിഞ്ഞ് പൊന്നമ്മയെയും, മക്കളെയും ഗവ. മഹിളാമന്ദിരത്തിൽ താമസിപ്പിക്കാനാണ് മന്ത്രിയുടെ നിർദ്ദേശം.
മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ 11 മണിയോടെ ജില്ലാ വനിതാ -ശിശു വികസന ഓഫീസർ യു. അബ്ദുൾ ബാരി, വനിത സംരക്ഷണ ഓഫീസർ എ നിസ, റാന്നി അഡീഷണൽ ശിശു വികസിപദ്ധതി ഓഫീസർ സ്മിത എന്നിവർ ആരോഗ്യ പ്രവർത്തകരോടൊപ്പം ളാഹയിലെത്തി രാജേന്ദ്രനെയും, പൊന്നമ്മയെയും കണ്ട് ഏറുമാടത്തിൽ താമസിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് വിളർച്ചാ രോഗമുള്ള പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.ചികിത്സ കഴിഞ്ഞ് വനത്തിലേക്ക് തന്നെ മടങ്ങണം
എന്നാണ് രാജേന്റ ആഗ്രഹം.

കോഴി മൃഗമാണോ പക്ഷിയാണോയെന്നു ഗുജറാത്ത് ഹൈക്കോടതിയില്‍ തര്‍ക്കം. മൃഗങ്ങളെ കൊല്ലേണ്ടത് അറവുശാലകളില്‍ വെച്ചാണെന്നും കടകളില്‍ വെച്ചല്ലെന്നും ഉന്നയിച്ചാണ് അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും അഹിംസ മഹാസംഘവും കോടതിയെ സമീപിച്ചത്.

◾ക്രിക്കറ്റ് ലോകം ഐപിഎല്‍ പൂരത്തിന്റെ ആവേശത്തിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം പതിപ്പിന് ഇന്ന് അഹമദാബാദില്‍ തുടക്കം.നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടും. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി ഇടതു കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്
ഈസ്റ്റർ ഭക്തി സാന്ദ്രമാക്കാൻ മനോഹരമായ ക്രിസ്ത്യൻ ഭക്തിഗാനം - "എൻ ജീവനാഥൻ"  ഏപ്രിൽ 2 ന് റിലീസിന്.
◾ലണ്ടൻ മലയാളം മ്യൂസിക് ചിട്ടപ്പെടുത്തുന്ന "എൻ ജീവനാഥൻ" എന്ന മനോഹരമായ ക്രിസ്ത്യൻ ഭക്തിഗാനം റിലീസിനൊരുങ്ങുന്നു. റെജി കോവേലിയുടെ
വരികൾക്ക് പ്രസാദ് എൻ.എ ഈണം പകർന്ന ഈ ഗാനം പാടിയിരിക്കുന്നത് ഗായിക സുമി സണ്ണിയാണ്.ഗാനരചയിതാവ് റെജി കോവേലിയും, സംഗീത സംവിധായകൻ പ്രസാദും, ഗായിക സുമിയും ഇതിനു മുൻപ് നിരവധി ആൽബങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് പ്രതീഷ്.വി.ജെ യും ചേർത്തല രാജേഷ് പുല്ലാങ്കുഴലും, ആനന്ദ് ഫോർട്ട് കൊച്ചി തബലയും, വായിച്ചിട്ടുള്ള ഈ ഗാനം യൂറോപ്പിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ എം.എം.എൽ.ഫേസ് ബുക്ക് പേജിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക.
നിര്യാതരായി.
അന്നമ്മ
◾തിരുവല്ല തെങ്ങേലി വാലയിൽ പരേതനായ വി.വി. ജോർജ്ജിന്റെ ഭാര്യ അന്നമ്മ(98) നിര്യാതയായി. സംസ്കാരം നാളെ  രാവിലെ 11ന്
വസതിയിലെ ശുശ്രൂഷക്ക് ശേഷം വെൺപാല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ശാന്തമ്മ, സൂസമ്മ, ജോയി, ഷാജി,മരുമക്കൾ: കെ.ടി.ചാക്കോ, സാറാമ്മ, സാറാമ്മ ജോയി, സാറാമ്മ ഉമ്മൻ, പരേതനായ പി.എം. മത്തായി.
ജോയി മത്തായി
തിരുവല്ല തൈമല പുഷ്പഗിരിയിൽ ജോയി മത്തായി - 60 നിര്യാതനായി. സംസ്കാരം
നാളെ  ഉച്ചക്ക് 12 ന് തിരുവല്ല സെൻറ് ജോൺസ് കത്തീഡ്രൽ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: ഉഷ.
മക്കൾ: ജിഷ, ജിൻസി.
മരുമക്കൾ: സാംസൺ, സുബിൻ.
മറിയാമ്മ തോമസ്
നിരണം വരത്രപ്പള്ളത്ത് മുട്ടുമ്പാട്ട് പ്രസാദിന്റെ ഭാര്യ മറിയാമ്മ തോമസ് (ഷീല -58) നിര്യാതയായി.
സംസ്കാരം നാളെ  ഉച്ചക്ക് 2 ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മാന്നാർ പാവുക്കര വാലുപറമ്പിൽ കുടുംബാംഗമാണ്.
മകൾ: പ്രെസ്സി (മുംബൈ)
മരുമകൻ: എബിൻ (മുംബൈ).
 അമിൽ
◾കടപ്ര മാന്നാർ വടക്കേ
മുണ്ടകത്തിൽ മാതൃവിന്റെ (ജീനു ) മകൻ അമിൽ (11) നിര്യാതനായി.
KARUNYA PLUS Result                                                         30/03/2023
1 st Prize :
Amount: ₹8,000,000/-
PW845711  

Consolation Prize :
Amount: ₹8,000/-
PN845711 PO845711 PP845711 PR845711 PS845711 PT845711 PU845711 PV845711 PX845711 PY845711 PZ845711  

*2 nd Prize :* 
Amount: ₹10,00,000/-
PU102075  

*3 rd Prize :* 
Amount: ₹100,000/-
PN308956 PO245756 PP709766 PR608968 PS608849 PT683223 PU345200 PV127717 PW360886 PX898562 PY201473 PZ465287  

*4 th Prize :* 
Amount: ₹5,000/-
0862 1257 1309 2247 3035 3532 3817 4333 5508 6183 6444 7202 7264 7496 9155 9348 9764 9963  

*5 th Prize :* 
Amount: ₹1,000/-
0257 0334 0542 0839 1528 1633 1711 1714 1984 2022 2325 2500 2969 3029 3630 3707 3750 3803 4011 4209 4691 6046 6759 6986 7251 7304 8443 8686 8784 8970 9238 9456 9587 9942  

*6 th Prize :* 
Amount: ₹500/-
0005 0011 0295 0409 1028 1318 1357 1448 1459 1716 1771 1988 2334 2394 2843 2949 2967 3124 3232 3440 3684 3829 3931 3944 3968 3971 3978 4061 4164 4188 4198 4402 4411 4477 4563 4827 5232 5342 5390 5739 5838 5862 5873 5922 6122 6300 6362 6372 6461 6553 6674 6775 6886 6916 7096 7289 7300 7354 7395 7473 7573 7677 7709 7990 7996 8204 8235 8398 8454 8484 8695 8704 8876 9041 9251 9357 9417 9576 9665 9791  

*7 th Prize :* 
Amount: ₹100/-
0139 0190 0265 0283 0497 0588 0648 0671 0868 0911 0921 0944 0981 1134 1175 1185 1253 1316 1333 1350 1407 1439 1562 1661 1820 1830 1991 2132 2200 2233 2385 2420 2446 2472 2605 2628 2683 2711 2717 2792 2881 3027 3120 3358 3399 3422 3452 3486 3518 3539 3634 3741 3885 4056 4162 4213 4281 4304 4351 4386 4413 4520 4614 4712 4771 4794 4920 4991 5085 5124 5129 5348 5411 5504 5622 5646 5730 5871 5891 5897 5899 5997 6019 6057 6058 6110 6321 6443 6692 6809 7066 7078 7083 7134 7139 7155 7288 7298 7335 7336 7421 7464 7495 7644 7695 7819 7878 7881 7971 7986 8143 8309 8323 8617 8656 8976 9019 9167 9187 9401 9427 9590 9660 9693 9763 9991  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.