പുതിയ വാർത്തകൾ
|JACOB CHERIAN|
നാരായണന്‍ സ്റ്റാലിന്‍ എന്ന വന്മരം വീണു: മന്ത്രി സജി ചെറിയാന്റെ പേരില്‍ തിരുവല്ലയില്‍ വിലസിയ നഗരസഭാ സെക്രട്ടറി കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടിയില്‍: തിരുവല്ലക്കാര്‍ക്ക് ആശ്വാസം
◾തിരുവല്ല: ഖരമാലിന്യ നിര്‍മാര്‍ജന കരാറുകാറില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും വിജിലന്‍സിന്റെ പിടിയില്‍. നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും വരെ പേടി സ്വപ്നമായിരുന്ന തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍,ഓഫീസ് ജീവനക്കാരി പന്തളം സ്വദേശി ഹസീന എന്നിവരെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ യൂണിറ്റ് ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തില്‍ ട്രാപ്പിലാക്കിയത്.
നഗരസഭയില്‍ ഖരമാലിന്യ സംസ്‌കരണം നടത്തുന്ന ക്ലിന്‍കേരള കമ്പനിയായ ക്രിസ് ഗ്‌ളോബല്‍സ് എന്ന കമ്പനിയുടെ ഉടമ സാം ക്രിസ്റ്റിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തിരുവല്ല നഗരസഭയില്‍ നാരായണന്‍ സ്റ്റാലിന്റെ രാജവാഴ്ചയാണ് നടന്നിരുന്നത്. തൊടുന്നതിനെല്ലാം കൈക്കൂലി എന്ന അവസ്ഥയായിരുന്നു. ഒരു ലക്ഷത്തില്‍ കുറഞ്ഞ തുക സ്വീകരിക്കാറില്ലായിരുന്നു. നാട്ടുകാരോട് മുഴുവന്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത് പരസ്യമായിട്ടായിരുന്നു. വിജിലന്‍സില്‍ പരാതി കൊടുക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടാന്‍ വേണ്ടി സെക്രട്ടറി ചോദിക്കുന്ന പണം നല്‍കുകയായിരുന്നു ചെയ്തിരുന്നത്.
സാം ക്രിസ്റ്റിയില്‍ നിന്ന് മുന്‍പും ഇയാള്‍ പണം ആവശ്യപ്പെട്ട് വാങ്ങിയിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും കൈക്കൂലി എന്ന അവസ്ഥ വന്നതോടെ രണ്ടും കല്‍പ്പിച്ച് സാം പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് സംഘം മാര്‍ക്ക് ചെയ്തു കൊടുത്ത പണം കൈപ്പറ്റിയതിന് പിന്നാലെ സെക്രട്ടറിയെയും ജീവനക്കാരിയെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
2024 വരെ ഖര മാലിന്യ സംസ്ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാർ ഉള്ളത്. മാലിന്യ പ്ലാൻ്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ, 2 ലക്ഷം രൂപ നൽകണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ അത്രയും തുക നൽകാനാവില്ലെന്ന് കരാറുകാരൻ അറിയിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം 25000 രുപ നൽകണമെന്ന് സെക്രട്ടറി ആവശ്യപ്പെടുകയും,.. കരാറുകാരൻ വിവരം വിജിലെൻസിനെ അറിയിക്കുകയുമായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം കരാറുകാരൻ കൊണ്ടുവന്ന നോട്ടുകളിൽ വിജിലൻസ് ഫിനോഫ്തലിൽ പുരട്ടി നൽകുകയും, കരാറുകാരൻ ഇത് സെക്രട്ടറിക്ക് നൽകുകയും ചെയ്തു. ഈ തുക തൻ്റെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞ്.. സെക്രട്ടറി തുക ജീവനക്കാരിയായ ഹസീനയെ ഏൽപ്പിച്ചു. ഇവർ പണവുമായി പോകാനൊരുങ്ങുമ്പോൾ സ്ഥലത്തെത്തിയ വിജിലെൻ സ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ ഇരുവരേയും തിരുവനന്തപുരം വിജിലെൻ സ് കോടതിയിൽ ഹാജരാക്കും
മന്ത്രി സജി ചെറിയാന്റെ സ്വന്തം ആളാണെന്ന് പറഞ്ഞാണ് ഇയാള്‍ ജീവനക്കാരെയും പാര്‍ട്ടിക്കാരെയും കൗണ്‍സിലര്‍മാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നത്. കൈക്കൂലി നല്‍കാന്‍ തയാറാകാത്തവരെ ബുദ്ധിമുട്ടിക്കും. നിയമത്തിന്റെ പഴുതുകള്‍ മുഴുവന്‍ അതിനായി ഉപയോഗിക്കും. ഇയാളുടെ ഉപദ്രവം ഭയന്ന് ആവശ്യക്കാര്‍ കൈക്കൂലി കൊടുക്കുകയായിരുന്നു. ചുരുക്കം ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മ വര്‍ഗീസ് ഇയാളുടെ മാനസിക പീഡനം കാരണമാണ് രാജി വച്ചത്. ആ ഒഴിവിലേക്ക് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തനിക്ക് വേണ്ടപ്പെട്ടയാളെ ചെയര്‍പേഴ്‌സണ്‍ ആക്കാന്‍ സെക്രട്ടറി ചരടുവലി നടത്തി വരുമ്പോഴാണ് വിജിലന്‍സിന്റെ കെണിയില്‍ വീഴുന്നത്.
നഗരസഭ കൗണ്‍സിലിന്റെ അജണ്ടയും മിനുട്‌സും തനിക്ക് തോന്നുന്ന രീതിയില്‍ തയാറാക്കുന്നതായിരുന്നു പതിവ്. ഇതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാണ് ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാന്തമ്മയെ മാനസികമായി ഇയാള്‍ പീഡിപ്പിച്ചത്. സ്ഥാനം രാജി വച്ചതിന് പിന്നാലെ വിശദമായ പരാതി ശാന്തമ്മ വിജിലന്‍സിന് നല്‍കിയിരുന്നു. അതിന്മേല്‍ അന്വേഷണം തുടങ്ങാനിരിക്കേയാണ് ഇപ്പോള്‍ നാരായണന്‍ വിജിലന്‍സിന്റെ വലയിലായത്.
കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേത്തിച്ച തിരുവല്ല സ്വദേശിയായ പ്രതിക്ക് ശാരീരിക അസ്വസ്ഥ.. ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഞെട്ടി.
◾തൃശ്ശൂര്‍: കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരന് ശാരീരിക അസ്വസ്ഥ. തിരുവല്ല സ്വദേശിയായ ഇയാളെ ജയിലധികൃതർ തൃശൂർ ജില്ലാആശുപത്രിയിലെത്തിച്ചു. തുടർന്ന് എക്സ്റേ എടുത്തപ്പോൾ പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ് എന്തോ ഒന്ന് കണ്ടെത്തി. ഒടുവിൽ മൂന്നര മണിക്കൂർ ഡോക്ടർമാർ പണിപ്പെട്ട് ആ വിലപ്പിടിപ്പുള്ള വസ്തു പുറത്തെടുത്തു.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ ഇന്നലെ രാവിലെയാണ് ചാലക്കുടി കോടതിയിൽ കൊണ്ടു പോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട ഇയാൾ, മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്.
കോടതിയിൽ നിന്നും തിരിച്ചെത്തിയ ശേഷം സൂരജ് അസ്വസ്ഥനായി കാണപ്പെട്ടു. അവശനായ ഇയാളെ ജയിലധികൃതർ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. എക്സ്റേ എടുത്തപ്പോൾ മലദ്വാരത്തിൽ എന്തോ തിരുകി കയറ്റിവച്ചതായി കണ്ടു. തുടർന്ന് സൂരജിനെ അടിയന്തിരമായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. മയക്കുമരുന്നോ മൊബൈൽ ഫോണോ ആണ് ഉള്ളിലെന്നായിരുന്നു എല്ലാവരുടെയും സംശയം.
മരുന്ന് നൽകി ഉള്ളിലുള്ള സാധനം പുറത്തുവരാൻ ജയിൽ ഉദ്യോഗസ്ഥർ കാത്തിരുന്നു. മൂന്ന് മണിക്കൂർ കാത്തിരിപ്പിനൊടുവിലാണ് സാധനം പുറത്തുവന്നത്. ഇൻസുലേഷൻ ടേപ്പ് ചുറ്റിപ്പൊതിഞ്ഞ നിലയിൽ ഒരു കെട്ട് ബീഡി ആയിരുന്നു ഇത്. നേരത്തെ മുന്നിൽ പോയ മറ്റൊരു തടവുകാരൻ മൊബൈൽ ഇതുപോലെെ കടത്തുകണ്ടാണ് താൻ ബീഡി മലദ്വാരത്തിൽ കടത്തിയതെന്നാണ് സൂരജിന്‍റെ മൊഴി. പ്രാഥമിക ചികിത്സക്ക് ശേഷം സൂരജിനെ ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി
വെട്ടൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ബാബുക്കുട്ടനെ കാലടി പോലീസ് സ്‌റ്റേഷന് സമീപം ഇറക്കി വിട്ടു.
ഡല്‍ഹി വ്യവസായിയായ മലയാലപ്പുഴ സ്വദേശിയുടെ ക്വട്ടേഷനെന്ന് സൂചന.
കാലടി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ യുവാവിനെ തിരികെ കൊണ്ടുവരാന്‍ പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസില്‍ നിന്ന് രണ്ടു പോലീസുകാര്‍ പോയിട്ടുണ്ട്.
◾വെട്ടൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ബാബുക്കുട്ടനെ കാലടി പോലീസ് സ്‌റ്റേഷന് സമീപം ഇറക്കി വിട്ടു: ഡല്‍ഹി വ്യവസായിയായ മലയാലപ്പുഴ സ്വദേശിയുടെ ക്വട്ടേഷനെന്ന് സൂചന
വെട്ടൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ബാബുക്കുട്ടനെ കാലടി പോലീസ് സ്‌റ്റേഷന് സമീപം ഇറക്കി വിട്ടു: ഡല്‍ഹി വ്യവസായിയായ മലയാലപ്പുഴസ്വദേശിയുടെ ക്വട്ടേഷനെന്ന് സൂചന
പത്തനംതിട്ട: മലയാലപ്പുഴ വെട്ടൂരില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ പുലര്‍ച്ചെയോടെ കാലടി പോലീസ് സ്‌റ്റേഷന് സമീപം ഇറക്കി വിട്ടു.വെട്ടൂര്‍ മുട്ടുമണ്‍ ചങ്ങായില്‍ ബാബുക്കുട്ടന്‍ എന്ന് വിളിക്കുന്ന അജേഷ് കുമാറി (38) നെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.40 ന് മലപ്പുറം രജിസ്‌ട്രേഷന്‍ ഇന്നോവ കാറില്‍ എത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയത്. വിവരമറിഞ്ഞ് ജില്ലയിലെ പോലീസ് സേന മുഴുവന്‍ അന്വേഷണത്തില്‍ പങ്കാളികളായി. ഇതിനിടെ ബാബുക്കുട്ടന്റെ മാതാവിന്റെ ഫോണിലേക്ക് തട്ടിക്കൊണ്ടു പോയവരുടേതെന്ന് കരുതുന്ന സന്ദേശം എത്തി.തങ്ങള്‍ക്ക് വേണ്ട ഒരു വീഡിയോ ബാബുക്കുട്ടന്റെ കൈവശമുണ്ടെന്നും അത് തിരികെ കൊടുത്താല്‍ വിട്ടയയ്ക്കാമെന്നുമായിരുന്നു സന്ദേശം. കിഡ്‌നാപ്പിങിന് പിന്നില്‍ ഡല്‍ഹില്‍ വ്യവസായം നടത്തുന്ന മലയാലപ്പുഴ സ്വദേശിയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.ബാബുക്കുട്ടന് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു.ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുബോൾ മുറ്റത്തെത്തിയ ഇന്നോവ കാറില്‍ നിന്നിറങ്ങിയ ഒരാള്‍ വീട്ടിലെ കോളിങ് ബെല്‍ അടിച്ചു. ബാബുക്കുട്ടന്റെ പിതാവ് ഉണ്ണികൃഷ്ണനാണ് വാതില്‍ തുറന്നത്. കാറില്‍ ഇരിക്കുന്ന ആള്‍ വിളിക്കുന്നെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പുറത്തേക്കു വന്ന ബാബുക്കുട്ടനെ അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു.പിടിവലിയും ബഹളവും കേട്ട സമീപവാസികള്‍ ഇറങ്ങി വന്നപ്പോഴേക്കും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പോയി.സമീപവാസികള്‍ പിറകു വശത്തെ ചില്ലു തകര്‍ത്തെങ്കിലും കാര്‍ പാഞ്ഞു പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പീച്ചു നിറത്തിലുള്ള ഇന്നോവ കാറിന്റെ ദൃശ്യം സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റും ഹോളോ ബ്രിക്‌സ് കമ്പനിയുടെ ഉടമയുമാണ് ബാബുക്കുട്ടന്‍.ഇയാള്‍ക്ക് സാമ്പത്തീക ഇടപാടുകളോ മറ്റ് പ്രശ്‌നങ്ങളോ ഉള്ളതായി അറിവില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.
"വൈദ്യുതി പോസ്റ്റുകളിൽ ബന്ധിപ്പിച്ചിട്ടുള്ള മുഴുവൻ കേബിളുകളും ടാഗ് ചെയ്യണം."
അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ.
◾ കെ.എസ്.ഇ ബി ലിമിറ്റഡിന്റെ വൈദ്യുതി പോസ്റ്റുകളിൽ കൂടി വലിച്ചിട്ടുള്ള മുഴുവൻ കേബിളുകളും ടാഗ് ചെയ്യണമെന്നും, അല്ലാത്തവ പതിനൊന്നാമത്തെ ദിവസം മുറിച്ച് മാറ്റണമെന്നും, അപകടകരമായ നിലയിലുള്ളവ ടാഗ് ചെയ്യുന്നതിനായി കാത്തു നിൽക്കാതെ ഉടൻ തന്നെ മുറിച്ചു മാറ്റണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കുന്നതിനാൽ ഈ മാസം 6 മുതൽ തിരുവല്ല ഇലക്ട്രിക്കൽ സബ്ഡിവിഷന്റെ പരിധിയിലുള്ള തിരുവല്ല, തോട്ടഭാഗം, കുമ്പനാട് സെക്ഷനുകളിൽ ഇത്തരത്തിൽ കാണുന്ന കേബിളുകൾ മുറിച്ചുമാറ്റുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതു സംബന്ധിച്ച് കേബിൾ ടി.വി ഓപ്പറേറ്റർസിന്റെ പ്രത്യേക യോഗം വിളിച്ച് ചേർത്ത് വിവരങ്ങൾ അറിയിച്ചിട്ടുള്ളതായും, അവർക്ക് നോട്ടീസ് നൽകിയിട്ടുള്ളതായും അറിയിപ്പിൽ പറയുന്നു.
സി.എഫ്.ആർ.ഡി ബിരുദദാനം ഇന്ന്.
◾കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻറ് ഡവലപ്മെന്റിന്റെ (സി.എഫ്, ആർ.ഡി) കീഴിലുള്ള കോളജ്r ഓഫ് ഇൻഡിജ നസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്റ്റി - കെ) ബി.എസ്.സി, എം.എസ്സി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഇന്ന് (3/3) സി.എഫ്.ആർ.ഡി കാമ്പസിൽ ഉച്ചക്ക് 2 ന് നടക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയായിരിക്കും. ഭക്ഷ്യമേളയുടെ ഉദ്ഘാടനം, സി എഫ്റ്റി - കെ ലോഗോ പ്രകാശനം, ബിരുദ ചടങ്ങിന്റെ അഭിസംബോധന, അക്കാദമിക് അവാർഡ് - മെഡലുകൾ വിതരണം എന്നിവ മന്ത്രി നിർവ്വഹിക്കും. സപ്ലൈക്കോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട് ജോഷി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
വിദ്യാർത്ഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതോടൊപ്പം സന്ദേശവും ചെയർമാൻ നൽകും.
ആന്റോ ആന്റണി എം.പി, കെ.യു.ജനീഷ് കുമാർ എം.എൽ.എ, സി.എഫ്.ആർ.ഡി സീനിയർ ഡി.രാഗേഷ് എന്നിവർ പങ്കെടുക്കും
നാളെ തൊഴിൽമേള സംഘടിപ്പിക്കുന്നു.
◾പത്തനംതിട്ട ജില്ലാ പഞ്ചായത്ത്' കേരള നോളജ് ഇക്കോണമി മിഷൻ, കുടുംബശ്രീ, ഐ.സി.ടി അക്കാദമി എന്നിവയുടെ നേതൃത്വത്തിൽ റാന്നി സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ വനിതകൾക്കായി തൊഴിൽ മേള സംഘടിപ്പിക്കുന്നു.
നാളെ രാവിലെ 9.30ന് റാന്നി സെന്റ് തോമസ് കോളജിൽ മേളയുടെ ഇദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവ്വഹിക്കും. ജില്ലാ കലക്ടർ ഡോ.ദിവു എസ്.അയ്യർ മുഖ്യ സന്ദേശം നൽകും. പി. എസ്.സി അംഗം റോഷി റോയ് മുഖ്യ അതിഥിയായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ജില്ലാ പഞ്ചായത്തംഗങ്ങളായ സാറ തോമസ്, ജെസ്സി അലക്സ്, ജോർജ്ജ് ഏബ്രഹാം, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു എന്നിവർ പങ്കെടുക്കും.
വിദ്യാർത്ഥികൾ, പഠനം പൂർത്തീകരിച്ചവർ, കരിയർ ബ്രേക്ക് സംഭവിച്ച വനിതകൾ, പ്ലസ് ടു - ഐ.ടി.ഐ-ഡിപ്ലോമാ ബിരുദം, പ്രൊഫഷണൽ എന്നീ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാനാകും. തൊഴിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാരിന്റെ തൊഴിൽ പോർട്ടൽ ആയ ഡി.ഡബ്ള്യു.എം.എസിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് സ്പോട്ട് മജിസ്ട്രേഷൻ സൗകര്യവും ലഭിക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മൂന്ന് സെറ്റ് ബയോഡേറ്റ ഉൾപ്പടെ രാവിലെ 8ന് കോളജിൽ എത്തി രജിസ്റ്റർ ചെയ്യാനാകും.
നിര്യാതരായി
മാന്നാർ നായർ സമാജം ഹൈസ്കൂൾ പ്രഥമ അദ്ധ്യാപിക പ്രീതാകുമാരി.
◾മാന്നാർ നായർ സമാജം ഹൈസ്കൂൾ പ്രഥമ അദ്ധ്യാപിക നെടുവേലി അമ്പാടിയിൽ പ്രീതാകുമാരി - 52 നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭർത്താവ്: പി.എൻ. നെടുവേലി
മക്കൾ: വിഷ്ണു.എൻ.അമ്പാടി, പാർവ്വതി എസ്.അമ്പാടി.
റിട്ട.കെ.എസ്.ഇ.ബി സൂപ്രണ്ട് ജി.വിജയലക്ഷ്മിയമ്മ.
◾തിരുവല്ല കാവുംഭാഗം ശ്രീരംഗം വീട്ടിൽ പരേതനായ പി.ആർ. ശശിധരപണിക്കരുടെ (തിരുവല്ല ഗവ.ഗേൾസ് ഹയർ സെക്കറി സ്കൂൾ റിട്ട. പ്രഥമ അദ്ധ്യാപകൻ )ഭാര്യറിട്ട.കെ.എസ്.ഇ.ബി സൂപ്രണ്ട് ജി.വിജയലക്ഷ്മിയമ്മ - 80 നിര്യാതയായി.
സംസ്കാരം ഇന്ന് (3/3) വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.തിരുവല്ല മുക്കാട്ട് കുടുംബാംഗമാണ്.
സംസ്കാരം ഇന്ന് (3/3) വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.തിരുവല്ല മുക്കാട്ട് കുടുംബാംഗമാണ്.
മക്കൾ : സന്ദീപ് , ദിലീപ് (ബഹ്റിൻ ), പ്രദീപ് (അബുദാബി).
മരുമക്കൾ: മായ (ഗവ.എൽ.പി.സ്കൂൾ - കവിയൂർ), നീതു, ഡോ. അഞ്‌ജലി (കോട്ടക്കൽ ആര്യവൈദ്യശാല - തിരുവല്ല)
ഗ്രേസി.
◾ഇരവിപേരൂർ ശങ്കരമംഗലം ഇടവംവേലി മലയിൽ പരേതനായ ഇ.വി. കുരുവിളയുടെ ഭാര്യ ഗ്രേസി - 77 നിര്യാതയായി. സംസ്കാരം തിങ്കൾ (6/3) വൈകിട്ട് 3.30 ന് ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
മക്കൾ: വർക്കി കുരുവിള, ആനി ജോസ്, ശോശാമ്മ സുരേഷ്.
മരുമക്കൾ: മേഴ്സി, ജോസ് ,സുരേഷ്.
രാജമ്മ.
◾തിരുവല്ല അമിച്ചകരി കോടിയാട്ട് മുളമൂട്ടിൽ കെ.വി. ഏബ്രഹാമിന്റെ ഭാര്യ രാജമ്മ - 75 നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് നെടുമ്പ്രം ഐ.പി.സി ഗോസ്പൽ സെന്റർ സെമിത്തേരിയിൽ.
മക്കൾ: അനിത, അനില, അനീഷ.
മരുമകൻ: റെജി
ശാരദാമ്മ.
◾പടിഞ്ഞാറ്റോതറ വലിയ കുന്നത്ത് വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ശാരദാമ്മ - 79 നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
മക്കൾ: സതിയമ്മ, സതീശൻ, സുജാത, സന്തോഷ്, വിജയൻ.
മരുമക്കൾ: രാജു, ജയശ്രീ, സുനിൽകുമാർ, ഗീത
സമൂഹത്തിൽ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും. ജില്ലാ കലക്ടർ.
◾ശാരീരിക അവശതകൾ ബാധിച്ച സമൂഹത്തിലെ കുടുംബങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്ത് തലത്തിൽ ഊർജ്ജിതപ്പെടുത്തുന്നതിനും, അവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനും കൂടുതൽ നിർദ്ദേശങ്ങൾ സർക്കാർ തലത്തിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ ദിവ്യാ .എസ് .അയ്യർ പറഞ്ഞു. ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്കുള്ള 'സഹായ വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടർ.
അതിദാരിദ്ര്യലിസ്റ്റിൽ ഉൾപ്പെട്ട ആർ.വിനീത എന്ന ഗുണഭോക്താവിന് വീടിന്റെ ആദ്യ ഗഡു വിതരണവും, ഗ്രാമ പഞ്ചായത്തിലെ 30 വീടുകളുടെ നിർമ്മാണ ഉദ്ഘാടനവും കലക്ടർ നിർവ്വഹിച്ചു.പരിയാരം എസ്.എൻ.ഡി.പി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്.സിജു, പഞ്ചായത്തംഗങ്ങളായ കെ.ജി.സിനി, ഗീതാ സദാശിവൻ, ജയശ്രീ മനോജ്, പി.എം.ജോൺസൺ, ഗ്രേസി ശാമുവൽ, ബി.ഡി.ഒ രാജേഷ് കുമാർ, ഹൗസിംഗ് ഓഫീസർ ആശാ .ജി.ഉണ്ണി, വി.ഇ.ഒ വിനോദ്, ഗ്രേസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറ്റം.
◾വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറ്റം. ത്രിപുരയില്‍ ബിജെപിയും നാഗാലാന്‍ഡില്‍ ബിജെപി സഖ്യവും വീണ്ടും അധികാരത്തിലേക്ക്. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയുടെ പിന്തുണയോടെ ഭരിക്കും. ത്രിപുരയില്‍ ത്രികോണ മല്‍സരം സൃഷ്ടിച്ച പുതിയ പാര്‍ട്ടിയായ ത്രിപ്രമോദ 13 സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്ത്. സിപിഎം- കോണ്‍ഗ്രസ് സഖ്യം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
കക്ഷിനില. (കഴിഞ്ഞ തവണത്തെ നില ബ്രാക്കറ്റില്‍):
ത്രിപുര- ബിജെപി- 33 (44), സിപിഎം- കോണ്‍- 14 (16), തിപ്രമോദ- 13 (0)
മേഘാലയ- എന്‍പിപി- 26 (20), യുഡിപി 11 (6), കോണ്‍ഗ്രസ് – 5 (21), തൃണമൂല്‍- 5 (0), ബിജെപി – 2 (0), മറ്റുള്ളവര്‍ – 10 (0).
നാഗാലാന്‍ഡ്- ബിജെപി, എന്‍ഡിപിപി – 37 (30), എന്‍പിഎഫ് – 2 (26), കോണ്‍ഗ്രസ് -0 (0), മറ്റുള്ളവര്‍ 21 (4)
വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര ചെയര്‍പേഴ്സണായുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എന്‍ഫോഴ്സ്മെന്റും പരിശോധനയ്ക്കായി എത്തും. റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി. നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിലുണ്ട്.
അടുക്കളകൾ കട്ടപ്പുകയാകും -
കുഞ്ഞു കോശി പോൾ
◾പാചകവാതകത്തിന്റെ വില ഒറ്റയടിക്ക് കുത്തനെ കൂട്ടിയതോടെ വീടുകളിലെയും ഹോട്ടലുകളിലെയും അടുക്കളകൾ കട്ടപ്പുകയാകുമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ. വാണിജ്യ സിലിണ്ടറിന് 350 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധന ചെറുകിട വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കും. നിത്യേനെ രണ്ട് സിലിണ്ടറുകൾ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾക്ക് ദിവസം എഴുനൂറിനുമേൽ രൂപ ചെലവു കൂടും. ഹോട്ടൽ, ബേക്കറി , തട്ടുകട, കുടുംബശ്രീ ഹോട്ടൽ എന്നിവയെ ഇത് കാര്യമായി ബാധിക്കുമെന്നും അദേഹം പറഞ്ഞു.
പ്രസിഡന്റ് ജോമോൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് എൻഹാൻസ്, എം.കെ. ഉല്ലാസ്, പി.എ. മത്തായി, ബിക്കി തോട്ടത്തിൽ ., കെ. ഗണേശ്, സുഷൻ കടപ്ര, റോബിൻ പൊടിയാടി എന്നിവർ പ്രസംഗിച്ചു.
പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് പരുമല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി.
◾പരുമല ജനജീവിതം ദുസഹമാകുന്ന തരത്തിൽ കേന്ദ്രസർക്കാർ ചുമത്തിയ പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പരുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുമല പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു.പരുമല മണ്ഡലം പ്രസിഡന്റ് മോഹനൻ ചാമക്കാല അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് ശിവദാസ് യു പണിക്കർ, പഞ്ചായത്തംഗം വിമല ബെന്നി, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ബാബു മോഹൻ, എംസി ആന്റണി, പി കെ മാത്യു, ടി കുട്ടപ്പൻ, കെ എം. ബേബി കുട്ടി, അനന്തൻ ആചാരി, ടി എം ജെയിംസ്, കുരുവിള വർഗീസ്, ബേബി വർഗീസ്, കുരുവിള ജോസഫ്, അജി കെ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
◾വിനോദയാത്രയ്ക്ക് എത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയില്‍ പുഴയില്‍ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ റിച്ചാര്‍ഡ്, അര്‍ജുന്‍, ജോയല്‍ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍നിന്നു മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്.
ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയാക്കാന്‍ നീക്കം.
◾ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധിയാക്കാന്‍ നീക്കം. ആഴ്ചയില്‍ അഞ്ചു ദിവസം പ്രവൃത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ അംഗീകരിച്ചേക്കും. ഓരോ ദിവസവും ജോലി സമയം 50 മിനിറ്റ് വീതം വര്‍ധിപ്പിക്കും. ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
◾സംസ്ഥാനത്തു കൂടുതല്‍ വിജിലന്‍സ് കോടതികള്‍ ആരംഭിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്റ് ഡിവിഷന്‍ വിജിലന്‍സിനു മാത്രമായി അനുവദിക്കും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണു നടപടി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്നു മാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
◾വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പു കേസില്‍ വിദേശനാണ്യ നിയമം ലംഘിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര. ലൈഫ് മിഷന്‍ സിഇഒ തയ്യാറാക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഇന്നു പുറത്തുവിടുമെന്നും അനില്‍ അക്കര പറഞ്ഞു.
◾ത്രിപുരയില്‍ കോമാ സഖ്യം കോമയിലായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിനുള്ള അംഗീകാരമാണ്. കോണ്‍ഗ്രസും സിപിഎമ്മും കോമാ സഖ്യമുണ്ടാക്കിയെങ്കിലും തിരിച്ചടിയാണ് ഫലമെന്നും അദ്ദേഹം പരിഹസിച്ചു.
◾കേരള സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേയ്സിന്. പുതിയ ടെണ്ടര്‍ വിളിക്കില്ല. കഴിഞ്ഞ വര്‍ഷം ലഭിച്ച ടെണ്ടറനുസരിച്ച് ചിപ്സണ്‍ എയര്‍വേഴ്സിന് കരാര്‍ നല്‍കും. 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപക്കാണ് കരാര്‍. 20 മണിക്കൂറിന് 80 ലക്ഷം രൂപയാണു കമ്പനി ആവശ്യപ്പെട്ടത്. ആറു സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വര്‍ഷത്തേക്കാണ് വാടകക്കെടുക്കുന്നത്.
◾വരവൂരില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടു യുവാക്കള്‍ മരിച്ചു. വാലി പറമ്പില്‍ ശബരി എന്ന പതിനെട്ടുകാരനും രാജേഷുമാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
◾ഗാര്‍ഹിക പീഡന കേസില്‍ ഡോക്ടര്‍ ഭാര്യക്കും മകള്‍ക്കും വന്‍ തുക പ്രതിമാസം നഷ്ടപരിഹാരം നല്‍കണമെന്നു കോടതി വിധി. തിരുവനന്തപുരം സ്വദേശിയും മുപ്പതുകാരിയുമായ ഷിഫാന ഉബൈസിന് മാസം അമ്പതിനായിരം രൂപയും മകള്‍ക്ക് എണ്‍പതിനായിരം രൂപയും തൃശൂര്‍ സ്വദേശിയായ ഡോ മുഫീദ് ജീവനാംശം നല്‍കണമെന്ന് ആറ്റിങ്ങല്‍ കോടതിയാണ് ഉത്തരവിട്ടത്. ഒന്നര കോടി രൂപയും ബെന്‍സ് കാറും 270 പവനും വിവാഹ സമ്മാനമായി നല്‍കിയിരുന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
◾ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന ഇഡി വാദം കോടതി അംഗീകരിച്ചു.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മണല്‍ കടത്തുകാരോട് പണം ആവശ്യപ്പെട്ട കുറിയന്നൂര്‍ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തു. തോട്ടപ്പുഴശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് നടപടി. പണം തന്നില്ലെങ്കില്‍ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നാണു റിപ്പോര്‍ട്ട്.
◾ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഏഴാം തീയതി തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
◾കേരളത്തിലെ ജനങ്ങളില്‍ താങ്ങാനാവാത്ത നികുതിഭാരം അടിച്ചേല്‍പിച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ടാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് നിയമസഭയില്‍ കള്ളം പറഞ്ഞ മുഖ്യമന്ത്രിയുമായി താന്‍ പല തവണ കൂടിക്കാഴ്ച നടത്തിയെന്നു സ്വപ്ന വ്യക്തമാക്കിയതോടെ പിണറായി വിജയന്‍ ജനങ്ങളില്‍നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലായെന്നും സുധാകരന്‍ വിമര്‍ശിച്ചു.
◾ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശിനി പരേതനായ എം.എം ഹംസക്കോയയുടെ ഭാര്യ പുതിയപുരയില്‍ സഫിയ (74) ബദ്‌റില്‍ നിര്യാതയായി. ബദ്ര് വഴി യാത്ര ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
◾കഞ്ചാവ് ചെടിയും ലഹരി മരുന്നുമായി സഹോദരങ്ങള്‍ പിടിയില്‍. ആലപ്പുഴ ആശ്രമം ജംഗ്ഷനു സമീപം മേത്തേര്പറമ്പ് വീട്ടില്‍ അജയ് ജിത്ത്, അഭിജിത്ത് എന്നിവരെയാണ് ആലപ്പുഴ എക്സൈസ് സംഘം പിടികൂടിയത്. 3.5 ഗ്രാം എംഡിഎംഎയും 350 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.
സീബ്രാ ക്രോസിങ്: പരിശോധന ഇന്നുമുതൽ
◾റോഡിൽ കാൽനടയാത്രക്കാരുടെ സ്ഥലം കയ്യേറി പാർക്ക് ചെയ്യുക, സീബ്രാ ക്രോസിങ്ങിലൂടെ കാൽനട യാത്രക്കാർ റോഡ് കടക്കുന്ന സമയത്തു വാഹനം വേഗത കുറയ്ക്കാതിരിക്കുക, നിർത്താതെ പോവുക എന്നിവ സംഭവിക്കുന്നു ണ്ടോ എന്നറിയാൻ ഇന്നു മുതൽ 10 വരെ സംസ്ഥാനത്ത് പരിശോധന നടക്കും. കൂടുതൽ അപകട സാധ്യത കൂടിയ 178 ക്രോസിങ്ങുകൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.
◾കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ഗുസ്തി, ത്രിപുരയില്‍ ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയം കഠിന പ്രയത്നത്തിന്റെ ഫലമാണ്. വോട്ടു ചെയ്ത ജനങ്ങള്‍ക്കു നന്ദിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
◾ത്രിപുരയില്‍ ബിജെപിയുടെ തുടര്‍ഭരണം ഉറപ്പാക്കിയത് ത്രികോണപ്പോര്. ഗോത്രവര്‍ഗ്ഗ മേഖലകളിലെ സീറ്റുകള്‍ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാല്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. തിപ്രമോത ഇരുപക്ഷത്തെയും വോട്ടുകള്‍ ചോര്‍ത്തിയെങ്കിലും കൂടുതല്‍ തിരിച്ചടിയേറ്റത് സിപിഎം കോണ്‍ഗ്രസ് സഖ്യത്തിനാണ്.
◾നാഗാലാന്‍ഡില്‍ ചരിത്രം കുറിച്ച് രണ്ട് വനിതകള്‍ നിയമസഭയിലെത്തി. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹെകാനി ജഖാലു, സല്‍ഹൗതുവോന്വോ ക്രൂസ് എന്നിവരാണ് നിയമസഭയില്‍ എത്തിയ വനിതകള്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക് എത്തുന്നത്.
◾മേഘാലയയില്‍ എന്‍പിപി നേതാവ് കോണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയാകും. എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായ മേഘാലയയില്‍ എന്‍പിപി- ബിജെപി സര്‍ക്കാരാണു രൂപീകരിക്കുക. 26 സീറ്റ് നേടിയ എന്‍പിപി കേന്ദ്ര സഹായവും ഭരണസ്ഥിരതയും കണക്കിലെടുത്താണ് ബിജെപിയുമായി കൈകോര്‍ക്കുന്നത്.
◾അടുത്ത വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനര്‍ജി പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.
◾ശമ്പളത്തിന് ആനുപാതികമായ പിഎഫ് പെന്‍ഷന്‍ നേടാന്‍ തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനസജ്ജമായി. ഓപ്ഷന്‍ നല്‍കുന്നതിന് മെയ് മൂന്നുവരെ സമയം അനുവദിച്ചു.
കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം പനച്ചിക്കാട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ വിജിലൻസിന്റെ പിടിയിൽ
◾ആയിരം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ആണ് വെറ്റിനറി ഡോക്ടർ ജിഷ കെ.ജെയിംസിനെ വിജിലൻസ് മധ്യമേഖലാ എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവർ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരാതിക്കാരന് ബ്ലൂഫിനോഫിലിൽ പൗഡർ പുരട്ടിയ നോട്ട് നൽകി വിടുകയായിരുന്നു.ഡോക്ടർ പണം കൈപ്പറ്റിയതിന് പിന്നാലെ എത്തിയ വിജിലൻസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു.
കൈക്കൂലി വാങ്ങിയ ഡോക്ടറെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
◾സുപ്രീം കോടതിക്കു ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ ചേംബര്‍ നിര്‍മിക്കാന്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ശബ്ദമുയര്‍ത്തി ആവശ്യപ്പെട്ട സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് മിണ്ടാതെ ഇറങ്ങിപ്പോകണമെന്നു ശാസിച്ച് ചീഫ് ജസ്റ്റീസ്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗിനോടു ഭീഷണി സ്വരം വേണ്ടെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് താക്കീതു നല്‍കി.
◾ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ തെളിവില്ലെന്നു കണ്ട് മൂന്നു പ്രതികളെ വെറുതെ വിട്ടു. ഒരു പ്രതി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. യുപി പോലീസ് പ്രതികള്‍ക്കുവേണ്ടി ഒത്തുകളിച്ച് തെളിവു നശിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്ന കേസാണിത്.
◾ഗൗതം അദാനിയുടെ കമ്പനികളുടെ ഓഹരി വിലകള്‍ ഉയര്‍ന്നതോടെ അദാനിയുടെ ആസ്തി 39.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഗൗതം അദാനിയുടെ സ്ഥാനം നാലുപേരെ മറികടന്ന് 30-ാം സ്ഥാനത്തെത്തി. 32 ലക്ഷം കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി.
പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
◾കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വാഴൂര്‍ കാനം നെട്ടംപ്ലാക്കൽ വീട്ടിൽ തങ്കപ്പൻ മകൻ അനന്തു.എന്‍.എസ് (19), പീരുമേട് പള്ളിക്കുന്ന് ഭാഗത്ത് സതീഷ് ഭവനം വീട്ടിൽ ജയകുമാര്‍ മകൻ പ്രവീൺ കുമാര്‍ (19)എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ കോട്ടയം സി.എം.എസ് കോളേജിന് പുറകുവശത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും ശക്തമായ വാഹന പരിശോധന നടത്താൻ നിർദ്ദേശം നൽകുകയും, തുടർന്ന് പോലീസ് സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി ശക്തമായ വാഹന പരിശോധന നടത്തുകയും ഇരുവരെയും വാഹനവുമായി നിമിഷങ്ങൾക്കകം അയ്മനം പൂന്ത്രക്കാവിൽ വച്ച് പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത്,ബിനു ആർ നായർ, സി.പി.ഓ ഷൈൻ തമ്പി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. അനന്തു നടത്തിയ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് തട്ടിക്കൊണ്ട് പോകൽ പദ്ധതിയിൽ അവസാനിച്ചത്.
◾ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഹൃദയാഘാതമുണ്ടായെന്നു വെളിപ്പെടുത്തി നടി സുസ്മിത സെന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 47 കാരിയായ നടി ആരോഗ്യ വിവരം വെളിപെടുത്തിയത്. മുന്‍ മിസ് യൂണിവേഴ്‌സ് കൂടിയായ സുസ്മിത പിതാവ് സുബിര്‍ സെന്നിനൊപ്പമുള്ള ചിത്രം പോസ്റ്റു ചെയ്താണ് ആരോഗ്യ കാര്യങ്ങള്‍ പങ്കുവച്ചത്.
◾അമേരിക്കയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ജി 20 യോഗത്തിനിടെയാണ് ചര്‍ച്ച നടത്തിയത്. യുക്രൈനു നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതായി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. റഷ്യയും ചൈനയും ഒഴികെ എല്ലാ രാജ്യങ്ങളും യുക്രൈന്‍ ആക്രമണത്തെ അപലപിച്ചെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
◾പ്രവചനാതീതമായ ഇന്‍ഡോര്‍ പിച്ചില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 76 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങാരംഭിച്ച ഓസീസ് 197 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാമിന്നിംഗ്സിനിറങ്ങിയ ഇന്ത്യക്ക് 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 59 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയെ 150 റണ്‍സിന് മുകളിലെത്തിച്ചത്. എട്ട് വിക്കറ്റെടുത്ത സ്പിന്നര്‍ നഥാന്‍ ലിയോണാണ് ഇന്ത്യയുടെ നടുവൊടിച്ചത്.
◾ഖത്തറില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങി അര്‍ജന്റീന സൂപ്പര്‍താരം ലിയോണല്‍ മെസ്സി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസ്സി വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് ഏകദേശം 1.73 കോടി രൂപ വില വരും. ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്.
*KARUNYA PLUS Result 02/03/2023*
*1 st Prize :*
Amount: ₹8,000,000/-
PT726145
*Consolation Prize :*
Amount: ₹8,000/-
PN726145 PO726145 PP726145 PR726145 PS726145 PU726145 PV726145 PW726145 PX726145 PY726145 PZ726145
*2 nd Prize :*
Amount: ₹10,00,000/-
PS748241
*3 rd Prize :*
Amount: ₹100,000/-
PN756038 PO158214 PP776959 PR428515 PS112950 PT145841 PU335403 PV721506 PW444268 PX715002 PY171587 PZ958456
*4 th Prize :*
Amount: ₹5,000/-
0562 0773 1548 1762 1848 5347 5611 6361 6717 7553 7748 8687 8863 8953 8996 9305 9482 9635
*5 th Prize :*
Amount: ₹1,000/-
0031 0373 0764 0914 1405 1500 1595 1889 2298 2409 2948 3622 3677 3738 4312 4624 4714 5017 5453 5732 6060 6291 6564 6639 7099 7246 7341 7431 7557 7584 7669 8456 9339 9949
*6 th Prize :*
Amount: ₹500/-
0051 0358 0392 0485 0581 0669 0848 1434 1804 2194 2399 2661 2675 2770 2771 3001 3211 3286 3454 3752 3818 4097 4174 4185 4194 4301 4561 4826 4992 4997 5008 5068 5216 5311 5379 5425 5630 5671 5713 6068 6248 6281 6315 6353 6394 6508 6526 6582 6652 6776 6815 6893 7048 7182 7262 7399 7419 7520 7543 7611 7712 7733 7853 7945 8066 8270 8357 8435 8458 8567 8694 9105 9328 9456 9538 9554 9606 9690 9824 9925
*7 th Prize :*
Amount: ₹100/-
0024 0047 0203 0222 0352 0567 0582 0626 0712 0819 0955 1013 1037 1047 1057 1099 1142 1210 1325 1486 1580 1610 1636 1713 1727 1748 1755 1802 1863 2085 2245 2386 2413 2525 2609 2690 2772 2775 3015 3098 3144 3260 3328 3331 3406 3411 3431 3533 3575 3649 3948 3985 4037 4059 4083 4157 4307 4333 4343 4362 4842 4928 4930 5063 5149 5212 5219 5244 5270 5283 5303 5413 5417 5455 5465 5562 5579 6073 6177 6302 6307 6389 6489 6647 6679 6796 6876 6983 7108 7301 7305 7320 7430 7497 7513 7531 7633 7691 7744 7841 7860 7917 8041 8297 8325 8477 8696 8727 8740 8847 8949 9035 9042 9045 9099 9207 9302 9317 9419 9433 9498 9584 9660 9705 9898 9970
Comments
Post a Comment
Thanks