ഇന്നത്തെ വാർത്തകൾ

 |JACOB CHERIAN|





Type settings-KURIAKOSE NIRANAM 
ജീവനൊടുക്കും മുന്‍പ് ഡോ. ഗണേഷ് കുറിച്ചു:ജീവിതം മടുത്തു
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഗണേഷ് ആത്മഹത്യ ചെയ്തത് ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല.
◾പത്തനംതിട്ട:  രാത്രി 11.30 വരെ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിയില്‍ തിരക്കിലായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ സി.ഗണേഷ്‌കുമാര്‍ ജീവനൊടുക്കിയതിന്റെ ഷോക്കിലാണ് സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും.
ഇന്നലെ ഉച്ചയ്ക്ക്  ബസ് മറിഞ്ഞ് പരുക്കേറ്റ ശബരിമല തീര്‍ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോള്‍ ഓടി നടന്ന ചികില്‍സയ്ക്കുള്ള നേതൃത്വം നല്‍കിയത് ഗണേഷായിരുന്നു.42 പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. 
നിലയ്ക്കലിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കൊണ്ടു വന്ന പരുക്കേറ്റവരെ ശ്രദ്ധിക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. രാത്രി പതിനൊന്നരയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയി. ഇന്ന് രാവിലെ പതിവ് സമയത്തും വരാതിരുന്നപ്പോള്‍ ഡോക്ടറുടെ ഫോണിലേക്ക് സഹപ്രവര്‍ത്തക വിളിച്ചു. അറ്റന്‍ഡ് ചെയ്യാതെ വന്നപ്പോള്‍ താമസ സ്ഥലത്ത് ചെന്ന് നോക്കി.വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോഴാണ് നാട്ടുകാരെയും സമീപവാസികളെയും വിവരം അറിയിച്ച്‌ പിന്‍വശത്തെ കതക് പൊളിച്ച്‌ അകത്തു കടന്നത്.കുറിപ്പ് എഴുതി വച്ച ശേഷമാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.പുന്നലത്ത് പടിയിലെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ഭാര്യയും ഡോക്ടറാണ്.ഒരു കുട്ടിയുമുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി
Breaking news
◾അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് കോടതി.
◾ക്ഷേമ പെൻഷൻ മുടങ്ങാതിരിക്കാനുള്ള ബയോമെട്രിക്ക് മസ്റ്ററിങ്ങ് ഏപ്രിൽ ഒന്നുമുതൽ.
◾മൽസരം പാതിവഴിയിൽ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ പിഴ ചുമത്തും.
◾ദേശീയപാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ എത്ര തുക വീതമാണ് നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍
◾ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ചു വയസ്സ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവല്ല നഗരസഭ ബജറ്റ് അവതരിപ്പിച്ചു.
◾നഗരസഭാ വൈസ് ചെയർമാൻ ജോസ് പഴയിടം അവതരിപ്പിച്ചു. മുൻ നീക്കിയിരിപ്പ് ഉൾപ്പടെ 101,49,87,616 രൂപ വരവും,92,38,02,000 രൂപ ചെലവും,9,11,85,616 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.  
പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾക്ക് 13.6 കോടി രൂപയും, ആധുനിക നിലവാരത്തിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളുടെയും, ഓഫീസ് കോംപ്ലക്സുകളുടെയും നിർമ്മാണത്തിനായി 13.33 കോടി രൂപയും, ഭൂ - ഭവന രഹിതരായ കുടുംബങ്ങൾക്ക് പാർപ്പിടം ഒരുക്കുന്ന ഭവന പദ്ധതിക്ക് 5.5 കോടിയും, കുടിവെള്ളം / ജലവിതരണം എന്നിവയ്ക്കായി 4.32 കോടിയും, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, സമൂഹത്തിന് രോഗങ്ങളിൽ നിന്നുള്ള പരിരക്ഷ തുടങ്ങി ആരോഗ്യമേഖലക്ക് 3.1 കോടിയും,നഗരസഭാ സ്‌റ്റേഡിയം വികസനത്തിന് 3 കോടിയും,തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, പ്രകാശിപ്പിക്കൽ, അറ്റകുറ്റപ്പണികൾ, സോളാർ പാനലുകൾ, നിലാവ് പദ്ധതി എന്നിവക്കായി 2.62 കോടിയും, പട്ടികജാതി/പട്ടികവർഗ്ഗ വികസനത്തിന് 1.85 കോടിയും, നഗരാസൂത്രണത്തിന് 1.65 കോടിയും, വിദ്യാഭ്യാസം, കല, സംസ്ക്കാരം, കായിക വികസനം എന്നിവയ്ക്ക് 1.53 കോടിയും, അങ്കണവാടി / മാതൃശിശു സംരക്ഷണം എന്നിവയ്ക്ക് 1.45 കോടിയും, ദാരിദ്ര്യ ലഘൂകരണത്തിന് 1.4 കോടിയും ബജറ്റിൽ വകയിരുത്തി.കൂടാതെ സാമൂഹ്യക്ഷേമം / സാമൂഹ്യനീതി - 85 ലക്ഷം രൂപ, മൃഗ സംരക്ഷണം - ക്ഷീരവികസനം എന്നിവയ്ക്ക് 77 ലക്ഷം, ഇ-ഗവേണൻസ്/ഓഫീസ് നവീകരണം - 40 ലക്ഷം, ചെറുകിട വ്യവസായം - 22 ലക്ഷം എന്നിങ്ങനെയും തുക ബജറ്റിലുണ്ട്.
നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ബജ്റ്റ് അവതരണ യോഗത്തിൽ നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇൻ-ചാർജ്ജ്‌ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു വേലായുധൻ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
ഛായാചിത്ര  ഘോഷയാത്രക്ക് തിരുവല്ലയിൽ സ്വീകരണം നൽകി.
◾പിണറായി സർക്കാർ നടത്തുന്ന നവോത്ഥാന പ്രവർത്തനങ്ങൾ ആത്മാർത്ഥതയില്ലാത്തതും ചരിത്രത്തെ പൂർണ്ണമായും ഉൾക്കൊള്ളാതെയുളളതുമാണെന്നും മുൻ മന്ത്രി പന്തളം സുധാകരൻ . കോൺഗ്രസിൻ്റെ നേത്യത്വത്തിൽ നടക്കുന്ന വൈക്കം സത്യാഗ്രഹ
ശതാബ്ദി ആഘോ
ഷനഗരിയിൽ സ്ഥാപിക്കുവാനുള്ള സത്യാഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായാ ചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയ്ക്ക്   തിരുവല്ലയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൻ്റോ ആൻ്റണി എം.പി, കെ.പി.സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു. ജോസി സെബാസ്റ്റ്യൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ബ്ലോക്ക് പ്രസിഡൻ്റ് ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി സി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി സി സെക്രട്ടറി അഡ്വ.എൻ ഷൈലാജ്, മാലേത്ത് സരളാദേവി,ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, നേതാക്കളായ അനീഷ് വരിക്കണ്ണാമല , ജോർജ് മാമ്മൻ കൊണ്ടൂർ, അഡ്വ.റെജി തോമസ്, ജേക്കബ്ബ് പി.ചെറിയാൻ, റോബിൻ പരുമല ,നിഷ അശോകൻ,രാജേഷ് ചാത്തങ്കരി, ജിജോ ചെറിയാൻ,അരുന്ധതി അശോക്,അഭിലാഷ് വെട്ടിക്കാടൻ, ബിനു വി ഈപ്പൻ . റ്റി പി ഹരി.സജി .എം മാത്യു, എ.ജി ജയദേവൻ,എന്നിവർ പ്രസംഗിച്ചു.
നരേന്ദ്ര മോദി അധികാരത്തിൽ തുടർന്നാൽ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ ഇല്ലാതാകും -
മുൻ എം.എൽ.എ.
എ.എ.അസീസ്
 ◾നരേന്ദ്ര മോദി അധികാരത്തിൽ തുടർന്നാൽ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തകരുമെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും, മുൻ എം.എൽ.എ യുമായ എ.എ.അസീസ് പ്രസ്താവിച്ചു.കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും,
വർഗീയതയ്ക്കും, വിലവർദ്ധനവിനും, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനങ്ങൾക്കുമെതിരെ ആർ.എസ്.പി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ആർ.എസ്.പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മറ്റിയംഗം തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോർജ്ജ് വറുഗീസ്, കലാനിലയം രാമചന്ദ്രൻ നായർ, ആർ.എം.ഭട്ടതിരി, ടി.എം.സുനിൽ കുമാർ, പ്രൊഫ.ബാബു ചാക്കോ, ഷാഹിദ ഷാനവാസ്, പൊടി മോൻ.കെ.മാത്യു, എൻ.സോമരാജൻ, സജി നെല്ലിവേലി, പെരിങ്ങര രാധാകൃഷ്ണൻ, ബി.പ്രസാദ് എന്നിവർ പ്രസംഗിച്ചു. നഗരത്തിൽ നടന്ന പ്രകടനത്തിന് ഈപ്പൻ മാത്യു, ജോൺസ് യോഹന്നാൻ, വിത്സൺ, അബ്ദുൾ ഹക്കിം, എ.ഹുസൈൻ,മറിയം ബാബു എന്നിവർ നേതൃത്വം നൽകി.

◾ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി ഒരു മാസം നീളുന്ന പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഏപ്രില്‍ 30 വരെ രാജ്യവ്യാപക സമരം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 19 പ്രതിപക്ഷ പാര്‍ട്ടികള്‍ സമരങ്ങളില്‍ ഒപ്പമുണ്ടാകും. അദാനി വിഷയത്തില്‍ പ്രധാനമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു പ്രവര്‍ത്തകര്‍ കത്തയക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ജെബി മേത്തര്‍ എം പിയെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു.
◾ചെങ്കോട്ടയില്‍ ഇന്നലെ രാത്രി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഡല്‍ഹി പൊലീസ് എംപിമാരടക്കമുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു. ജെബി മേത്തര്‍ എം പിയെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു.
പൊലീസ് പിന്നീട് എല്ലാവരെയും വിട്ടയച്ചു. പരിസരമലിനീകരണത്തിന് കാരണമാകുമെന്ന് പറഞ്ഞ് ദീപം തെളിച്ചുള്ള പ്രതിഷേധത്തിനു അനുമതി നിഷേധിച്ചപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫ്ളാഷ് തെളിച്ചുകൊണ്ടാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്.
സമയ പരിധി ജൂണ്‍ 30 വരെ നീട്ടി. 
◾ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടി. 

◾കെടിയു താത്കാലിക വൈസ് ചാന്‍സലറായി സര്‍ക്കാരിന് താല്പര്യമുള്ളയാള്‍ക്കു ചുമതല നല്‍കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിജിറ്റല്‍ വിസി സജി ഗോപിനാഥിനോ സര്‍ക്കാരിന് താല്‍പര്യമുള്ള മറ്റു വ്യക്തികള്‍ക്കോ ചുമതല നല്‍കാമെന്നാണ് രാജ്ഭവന്‍ അറിയിച്ചത്.
കുട്ടികളുടെ പടം വെച്ചുള്ള പരസ്യ ബോർഡുകൾ പാടില്ല.
ബാലാവകാശ കമ്മീഷൻ.
◾കുട്ടികളുടെ ഫോട്ടോ വെച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന പരസ്യ ബോർഡുകൾക്ക് ബാലാവകാശ കമ്മീഷൻ വിലക്ക് ഏർപ്പെടുത്തി.മത്സരബുദ്ധി സൃഷ്ടിക്കുന്ന പരസ്യ ബോർഡുകൾ കുട്ടികളിൽ മാനസിക സംഘർഷത്തിനിടയാക്കുമെന്ന കണ്ടെത്തലാണ് ബാലാവകാശ കമ്മീഷൻ ഇത്തരം പരസ്യബോർഡുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കാരണമായത്.
കുട്ടികളുടെ ഫോട്ടോകൾ വച്ചുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ എന്നിവരോട് കമ്മീഷൻ ഉത്തരവിലൂടെ നിർദ്ദേശിച്ചു.

◾മനുഷ്യജീവനു ഭീഷണിയായ കീടനാശിനികളും രാസവസ്തുക്കളും നിരോധിക്കുന്നതില്‍ അലംഭാവം കാണിച്ച കേന്ദ്ര സര്‍ക്കാരിനോടു സുപ്രീംകോടതി വിശദീകരണം തേടി. രണ്ടു സമിതികള്‍ 27 കീടനാശിനികള്‍ നിരോധിക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ മൂന്നെണ്ണം മാത്രമാണു നിരോധിച്ചത്.
അഭിഭാഷകയെ കടന്നുപിടിച്ചു എന്ന് പരാതി. 
ലക്ഷദ്വീപ് ജില്ലാ ജഡ്ജിയെ പാലായിലേക്ക് സ്ഥലംമാറ്റി.
◾ജഡ്ജിക്കെതിരേ പീഡന പരാതിയുമായി അഭിഭാഷക. ചേംബറിലേക്കു വിളിച്ചുവരുത്തി കടന്നു പിടിച്ചെന്ന് അഭിഭാഷക പരാതിപ്പെട്ടതോടെ ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജി കെ. അനില്‍കുമാറിനെ സ്ഥലംമാറ്റി. പാലാ എം എസി ടിയിലേക്കാണു മാറ്റിയത്.

◾സിപിഎം വനിതാ നേതാക്കള്‍ക്കെതിരേ അപകീര്‍ത്തിപരവും സ്ത്രീത്വത്തെ അവഹേളിക്കുന്നതുമായ പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. സുരേന്ദ്രനെതിരേ സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോട് തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
കെ സുരേന്ദ്രനെതിരെ  കേസെടുത്തു
◾സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സിപിഎം നേതാവ് സി എസ് സുജാത നല്‍കിയ പരാതിയിലാണ് കേസ്.

◾കോണ്‍ഗ്രസിനെ അപഹസിച്ച് അനില്‍ ആന്റണി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ പരാമര്‍ശം നാണംകെട്ടവരുടേതെന്ന് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. വിഷയം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുമാണ് അനില്‍ സംസാരിച്ചത്.

◾യുക്രെയിനില്‍നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാമെന്നു സുപ്രീം കോടതി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം.
കെ രമയുടെ കൈക്ക് എട്ടാഴ്ച പ്ലാസ്റ്റര്‍ ഇടണമെന്ന് ഡോക്ടര്‍മാര്‍.
◾നിയമസഭയിലെ സംഘര്‍ഷത്തില്‍ കെ കെ രമയുടെ കൈക്ക് എട്ടാഴ്ച പ്ലാസ്റ്റര്‍ ഇടണമെന്ന് ഡോക്ടര്‍മാര്‍. കൈയിലെ ലിഗ്‌മെന്റില്‍ പലയിടത്തായി ക്ഷതമേറ്റിട്ടുണ്ടെന്നാണ് എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്ക് വ്യാജമാണെു സിപിഎമ്മുകാര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
പത്തനംതിട്ട ഇലവുങ്കലില്‍ ബസ് അപകടം.
അപകടം എങ്ങനെയുണ്ടായെന്ന് ആരാഞ്ഞ് ഹൈക്കോടതി. 
◾പത്തനംതിട്ട ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടം എങ്ങനെയുണ്ടായെന്ന് ആരാഞ്ഞ് ഹൈക്കോടതി.
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഓഫീസറോട് കോടതി റിപ്പോര്‍ട്ടു തേടി. അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ആയിരുന്നു സംഭവം. ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. 
ബസില്‍ 64 മുതിര്‍ന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് മദ്യ വില്‍പനയില്‍ റെക്കോര്‍ഡ്. 
◾സംസ്ഥാനത്ത് മദ്യ വില്‍പനയില്‍ റെക്കോര്‍ഡ്. ഫെബ്രുവരി 28 വരെ വില്‍പ്പന നികുതി ഒഴികെ മദ്യവില്‍പനയില്‍ നിന്ന് സംസ്ഥാനത്തിന് 2,480.15 കോടി രൂപ ലഭിച്ചു. 2018-19 ല്‍ 1,948.69 കോടി രൂപ ലഭിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന വരുമാനം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വരുമാനം 2,480.63 കോടി രൂപയായിരുന്നു.
മധു കേസില്‍ വിധി നാളെ.
◾അട്ടപ്പാടി മധു കേസില്‍ വിധി നാളെ. കക്കി മൂപ്പന്‍ ഉള്‍പ്പടെ ആകെ 122 സാക്ഷികളാണുള്ളത്. വിസ്തരിച്ചത് 103 പേരെ. സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

◾ഭക്ഷ്യ സുരക്ഷ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് റെയ്ഡ്. വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷന്‍ ഹെല്‍ത്ത് വെല്‍ത്ത് എന്ന പേരിലായിരുന്നു പരിശോധന. പിടിച്ചെടുത്ത സാമ്പിളുകളില്‍ 14 ദിവസത്തിനകം ഫലം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍ തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നു കണ്ടെത്തി.

◾ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന അരി വിതരണം നാളെ മുതല്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്നു മൂന്നരയ്ക്ക് ബീമാപ്പള്ളി യുപി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള 28 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് അഞ്ചു കിലോ അരി വിതരണം ചെയ്യുന്നത്.
അരിക്കൊമ്പൻ ദൗത്യത്തിനുള്ള എട്ട് സംഘങ്ങൾക്ക്  രൂപം നൽകി.
◾സി.സി.എഫ്മാരായ നരേന്ദ്രബാബു, ആർ.എസ്.അരുൺ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിട്ടുള്ളത്.ഇവർ നടത്തേണ്ട ദൗത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഡോ.അരുൺ സഖറിയ വിശദീകരിച്ചു.
കോടതിയുടെ പരിഗണനയിൽ കേസ് ഉള്ളതിനാൽ മോക്ക്ഡ്രിൽ ഒഴിവാക്കും. ദൗത്യത്തിനായുള്ള ഉപകരണങ്ങൾ, സംഘ തലവന്മാർ നിലയുറപ്പിക്കേണ്ട സ്ഥലങ്ങൾ, മയക്കുവെടിവെച്ച് പിടികൂടിയാൽ അരിക്കൊമ്പനെ കൊണ്ടു പോകാനുള്ള സുരക്ഷിതമായ വാഹനം എന്നിവയിൽ ക്രമീകരണമായി.29 ന് കോടതി വിധി അനുകൂലമായാൽ 30 ന് പുലർച്ചെ 4ന് ദൗത്യം ആരംഭിക്കും.നിലവിൽ അരിക്കൊമ്പൻ ദൗത്യ മേഖലക്ക് സമീപമുള്ളതായും, അവിടെ നിന്ന് എസ്‌റ്റേറ്റ് മേഖലയിലേക്ക് നീങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായും ഡോ.അരുൺ സഖറിയ അറിയിച്ചു.

◾തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയില്‍ ഇരുമ്പനം സ്വദേശി മനോഹരന്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മനോഹരന്റെ കുടുംബം. കസ്റ്റഡി കൊലപാതകത്തെ ഹൃദ്രോഗ മരണമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കുടുംബം ആരോപിച്ചു. ലീഗല്‍ സെല്‍ രൂപീകരിച്ച് കുടുംബത്തിന് നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കായി ലീഗ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ആരംഭിച്ചു
◾രാഹുല്‍ ഗാന്ധിക്കു പിന്തുണയെന്നു സിപിഎം പറയുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് മുസ്ലിം ലീഗ്. അതുകൊണ്ടാണ് പ്രതിഷേധങ്ങളെ തല്ലിച്ചതയ്ക്കുന്നത്. രാഹുല്‍ ഗാന്ധിക്കായി ലീഗ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. 10 ലക്ഷം പേര്‍ രാഹുലിന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കും. ഏപ്രില്‍ മൂന്നിന് വിമാനത്താവളങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധിക്കുമെന്നും മുസ്ലിം ലീഗ്.

◾തൃശൂരിലെ മാത്രമല്ല, കേരളത്തിലെത്തന്നെ ഒരു സായ് കേന്ദ്രവും അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ലോകസഭയെ അറിയിച്ചു. ടിഎന്‍ പ്രതാപന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. രാജ്യത്ത് 189 സായ് കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ ആകെ 48 കോച്ചുമാരാണുള്ളത്. മന്ത്രി പറഞ്ഞു.
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. 
◾കോഴിക്കോട് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂരില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ അബൂബക്കര്‍ നൈഫ്, അഫ്സല്‍, മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പതിനെട്ടും പത്തൊന്‍പതും വയസുള്ളവരാണ്.

◾കസ്തൂരി മാനില്‍നിന്ന് ശേഖരിച്ച കസ്തൂരിയുമായി കോഴിക്കോട്ടും നെടുമ്പാശേരിയിലുമായി ഏഴു പേരെ പിടികൂടി. കോഴിക്കോട്ട് പന്തീരാങ്കാവ് സ്വദേശി അബ്ദുള്‍ സലാം, തലശേരി പെരിങ്ങത്തൂര്‍ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി മുസ്തഫ എന്നിവരാണ് പിടിയിലായത്. നെടുമ്പാശ്ശേരിയില്‍ 20 ലക്ഷത്തോളം രൂപ വിലവരുന്ന കസ്തൂരിയുമായി വിനോദ്, സുല്‍ഫി, ശിവജി, അബൂബക്കര്‍ എന്നിവരെയാണ് പിടിയിലായത്.
അമ്മാവന് 40 വര്‍ഷം കഠിന തടവ്
◾സഹോദരിയുടെ എട്ടുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മാവന് 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

◾മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടില്‍ പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന്‍ മാലയും കാല്‍ പവന്‍ തൂക്കം വരുന്ന ലോക്കറ്റും ഉള്‍പ്പെടുന്ന സ്വര്‍ണമാലയാണ് മോഷ്ടിച്ചത്. പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനത്തില്‍ സുധീഷ് (26) പിടിയിലായി.

◾ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലുണ്ടായ അപകടത്തില്‍ കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ത്ഥിയായ ആദില്‍ (22) ആണ് മരിച്ചത്.
ജാമ്യം നൽകരുത്.
എം ശിവശങ്കറാണ് സൂത്രധാരൻ.
ഇ ഡി ഹൈക്കോടതിയിൽ
◾ ലൈഫ്മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദമെന്നും, ഇതിനു പിന്നിലെ സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. റിമാന്റിൽ കഴിയുന്ന ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്.കൂടാതെ സ്വപ്നയുടെ ലോക്കറിൽ നിന്നും ലഭിച്ച പണം ശിവശങ്കറിന്റേതാണെന്നും, കൂടുതൽ രേഖകൾ കിട്ടാനുളളതായും,ശിവശങ്കറിന് ജാമ്യം നൽകരുതെന്നും ഇ ഡി കോടതിയെ അറിയിച്ചു.

◾പ്രതിപക്ഷം അഴിമതിക്കാരുടെ മുന്നണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പാര്‍ട്ടികള്‍ ‘ഭ്രഷ്ടാചാരി ബച്ചാവോ അഭിയാന്‍’ (അഴിമതിക്കാരനെ സംരക്ഷിക്കുന്ന പദ്ധതി) തുടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ എല്ലാ അഴിമതി മുഖങ്ങളും ഇപ്പോള്‍ ഒരേ വേദിയില്‍ ഒത്തുചേരുകയാണ്. ഇന്ത്യ വളരുമ്പോള്‍, ഇന്ത്യക്കകത്തും പുറത്തുമുള്ള വിരുദ്ധ ശക്തികള്‍ ഒന്നിക്കുകയാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയിലെ ഒരു പാര്‍പ്പിട സമുച്ചയവും ബിജെപിയുടെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യവേ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾പ്രതിഷേധിക്കാനുള്ള അവകാശം പോലും മോദി ഭരണകൂടം നിഷേധിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ചെങ്കേട്ടയില്‍നിന്ന് ടൗണ്‍ഹാളിലേക്കു ദീപം തെളിച്ചുള്ള പ്രതിഷേധത്തിനു പൊലീസില്‍ നിന്ന് അനുമതിയും നേടിയിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് കോണ്‍ഗ്രസ് നേതാക്കളെയും എംപിമാരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. വനിതാ എംപിമാരടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു. 
വീട് ഒഴിയുമെന്ന് രാഹുൽ ഗാന്ധി
◾എംപിയെന്ന നിലയില്‍ താമസിക്കാന്‍ അനുവദിച്ച തുഗ്ലക്ക് ലയിനിലെ വസതിയിലെ നല്ല ഓര്‍മകള്‍ക്കു നാലു തവണ വിജയിപ്പിച്ച ജനങ്ങളോടു കടപ്പാടും നന്ദിയുമെന്ന് രാഹുല്‍ഗാന്ധി. വീട് ഒരു മാസത്തിനകം ഒഴിയണമെന്ന ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസിനു നല്‍കിയ മറുപടിയിലാണ് ഈ വിവരം. വീട് ഒഴിയുമെന്നും രാഹുല്‍ മറുപടിയില്‍ പറഞ്ഞു.

◾സവര്‍ക്കര്‍ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച ഉദ്ധവ് താക്കറേയുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. യുദ്ധം മോദിയോടാണ് വേണ്ടതെന്നും സവര്‍ക്കറോടല്ലെന്നും ഉദ്ധവ് രാഹുലിനോട് പറഞ്ഞു. ശിവസേനയുടെ പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതാവ് ശരദ് പവാര്‍ സോണിയ ഗാന്ധിയെ ഫോണില്‍ വിളിച്ചിരുന്നു.
കറന്‍സി നോട്ടുകള്‍ വാരിയെറിഞ്ഞെന്നു പരാതി.
◾തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കറന്‍സി നോട്ടുകള്‍ വാരിയെറിഞ്ഞെന്നു പരാതി. മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയണ് ആളുകള്‍ക്ക് നേരെ നോട്ട് വാരിയെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

◾പെറ്റി കേസുകളില്‍ പിടിക്കപ്പെട്ട പ്രതികളുടെ പല്ലുകള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിക്കു പറിക്കുകയും അടിച്ചു ജനനേന്ദ്രിയം തകര്‍ക്കുകയും ചെയ്ത അംബാസമുദ്രം, വിക്രമസിംഗപുരം പൊലീസ് സ്റ്റേഷനുകളിലെ എ എസ് പി ബല്‍വീര്‍ സിംഗിനെ ചുമതലകളില്‍നിന്നു നീക്കി. ഇയാളുടെ മൃഗീയ നടപടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു നടപടി.
വധശിക്ഷ ഒഴിവാക്കി
◾ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 28 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതിയെ വിട്ടയ്ക്കണമെന്നു സുപ്രീം കോടതി. കുറ്റകൃത്യം നടന്ന സമയത്ത് പ്രതി നാരായണ്‍ ചേതന്‍ റാം ചൗധരിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. 1994 ല്‍ പൂനെയിലായിരുന്നു മോഷണ ശ്രമത്തിനിടെ അഞ്ചു സ്ത്രീകളേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയത്.

◾ഖലിസ്ഥാന്‍ വാദി നേതാവ് അമൃത്പാല്‍ സിംഗ് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എത്തിയെന്നു റിപ്പോര്‍ട്ട്. അമൃത്പാലിന്റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഭാര്യയുടെ വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു.
◾ഫേസ്ബുക്ക് ലൈവിനിടെ ഭാര്യയുടെ വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു. സംഭവത്തില്‍ കഡേജ മിഷേല്‍ ബ്രൗണ്‍ എന്ന 25 കാരിയെ അറസ്റ്റ് ചെയ്തു. യുഎസിലെ മിസിസിപ്പിയിലെ ലോന്‍ഡെസ് കൗണ്ടിയില്‍ ഭര്‍ത്താവ് ജെറമി റോക്ക് ബ്രൗണ്‍ ആണു മരിച്ചത്. ഭര്‍ത്താവ് പുറത്തുപോകാന്‍ ശ്രമിച്ചപ്പോള്‍ മിഷേല്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ തര്‍ക്കവും വെടിവയ്പും നടന്നു.

◾വാള്‍ട്ട് ഡിസ്നി 7,000 ജീവനക്കാരെ പിരിച്ചുവിടുന്നു. 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനാണു നീക്കം.

◾കോംഗോ റിപ്പബ്ളിക്കിലെ സൗത്ത് കിവു മേഖലയില്‍ കനത്ത മഴയില്‍ സ്വര്‍ണ ഖനി തകര്‍ന്നു. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. രക്ഷാദൗത്യത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍.

◾ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കിര്‍ഗിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇന്ത്യ ചാമ്പ്യന്‍മാര്‍. സന്ദേശ് ജിംഗാന്‍, സുനില്‍ ഛേത്രി എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്.
നിര്യാതരായി.
മേരിക്കുട്ടി
◾തിരുവല്ല വേങ്ങൽ ആലംതുരുത്തി
മാങ്കുളത്തിൽ പരേതനായ ബേബി ഈശോയുടെ ഭാര്യ മേരിക്കുട്ടി - 80 നിര്യാതയായി.
സംസ്കാരം 30 ന് (വെള്ളി) രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കുറ്റപ്പുഴ ടി.പി.എം സെമിത്തേരിയിൽ. കുറത്തിയാട് വെളുത്ത മണ്ണിൽ കുടുംബാംഗമാണ്.
മക്കൾ.. സാംകുട്ടി, ബാബു,, സാലമ്മ, സതിമോൾ , സനോജ്, പരേതനായ സണ്ണിച്ചൻ.
മരുമക്കൾ: മെർളി, അനില, സണ്ണി, സണ്ണി മാത്യു, ഷെബിൾ.
ചാച്ചി
◾തിരുവല്ല മഞ്ഞാടി മേത്തറയിൽ ഔതയുടെ ഭാര്യ ചാച്ചി - 92 നിര്യാതയായി. സംസ്കാരം ഇന്ന്  വൈകിട്ട് 3 ന് കുറിച്ചി റിവൈവൽ ചർച്ച് സെമിത്തേരിയിൽ.
മക്കൾ :കുഞ്ഞുമോൻ,ജോയി, തമ്പി , സാംകുട്ടി, അച്ചൻകുഞ്ഞ്, കുഞ്ഞുമോൾ ,അമ്മിണി, ലില്ലി, സിമി.
മരുമക്കൾ : ആലീസ്, ദീനാമ്മ, മേരിക്കുട്ടി, ബേബി, വിജയൻ , കുഞ്ഞൂഞ്ഞ്, സിജി, പരേതരായ ബേബി, കുഞ്ഞമ്മ .
ചരമ അറിയിപ്പ്:-
എ. ജെ. മാത്യൂ
◾നിരണം ആലുംമൂട്ടിൽ എ. ജെ. മാത്യൂ (97) നിര്യാതനായി. 
സംസ്കാര ശുശ്രൂഷ ഇന്ന് 12 മണിക്ക്  ഭവനത്തിലും  തുടർന്ന് 3 മണിക്ക് ആലുംതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിലും.

STHREE SAKTHI Result 28/03/2023

1 st Prize :
Amount: ₹7,500,000/-
SW104268  

Consolation Prize :
Amount: ₹8,000/-
SN104268 SO104268 SP104268 SR104268 SS104268 ST104268 SU104268 SV104268 SX104268 SY104268 SZ104268  

2 nd Prize :
Amount: ₹1,000,000/- 
SV407794  

3 rd Prize :
Amount: ₹.5,000/-
1490 2162 2328 2411 2653 2882 3861 4885 5053 5280 5999 6033 6867 6988 7543 7651 8197 8824  

4 th Prize :
Amount: ₹2,000/-
0124 0341 0446 2076 3209 4097 4473 6259 7085 8568  

5 th Prize :
Amount: ₹1,000/-
1382 2049 3040 4173 4440 4590 4909 5090 5881 6198 6420 7753 8184 8860 8907 9053 9465 9513 9554 9923  

6 th Prize :
Amount: ₹500/-
0056 0344 1021 1201 1535 1626 2066 2278 2558 2670 2842 2888 2982 3241 3474 3770 4258 4273 4344 4694 4999 5279 5558 5656 6205 6277 6359 6392 6895 6993 7183 7233 7365 7393 7403 7415 8076 8283 8369 8400 8502 8605 8682 8717 8725 8880 8894 9007 9028 9276 9558 9635  

7 th Prize : 
Amount: ₹200/-
0069 0225 0306 0542 0973 1472 1492 1671 1764 1769 1807 1942 2535 2616 3128 3328 3423 3493 3586 4456 4857 5059 5267 5303 5361 5382 6052 6068 6271 6665 6716 6896 7203 7256 8013 8111 8160 8380 8542 8699 8872 8942 9223 9331 9508  

8 th Prize : 
Amount: ₹100/-
0035 0066 0182 0208 0224 0298 0350 0644 0659 0679 0685 0992 0999 1005 1056 1089 1104 1241 1280 1290 1354 1452 1521 1601 1737 1882 2017 2164 2193 2203 2257 2398 2524 2542 2543 2724 2752 2763 2821 2849 3075 3082 3130 3173 3335 3411 3417 3429 3465 3559 3756 3758 3863 3936 4053 4166 4254 4482 4489 4581 5000 5115 5203 5215 5248 5253 5273 5434 5902 5916 5978 6064 6141 6260 6340 6345 6466 6476 6502 6563 6660 6692 6847 7039 7046 7066 7170 7300 7330 7366 7442 7450 7488 7515 7521 7565 7602 7645 7694 7741 7984 8123 8236 8398 8636 8689 8729 8839 8946 8958 9012 9291 9298 9377 9394 9432 9591 9602 9621 9668 9698 9732 9822 9892 9906 9989  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.