ഇന്നത്തെ വാർത്തകൾ

 |JACOB CHERIAN|






കാർഷിക-ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
◾ കാർഷിക-ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകുന്ന പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 ലെ ബജ്റ്റ്: വൈസ് പ്രസിഡൻറ് ബിനിൽകുമാർ അവതരിപ്പിച്ചു.22, 27,99,800 രൂപാ വരവും, 22,00,32,338 രൂപ ചെലവും, 27, 67,462 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബണ്ടു്റ്റ്.
 ചാത്തങ്കരി സി.എച്ച്.സിയെ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമായി
ഉയർത്തുന്നതിന് 2.8 കോടി രൂപയാണ് ബജറ്റിലുള്ളത്. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും, വിപണനവും ലക്ഷ്യമിട്ട് 15 ലക്ഷം, സമ്മിശ്ര സംയോജിത കൃഷിയായ ഫ്ളൈ ട്രാപ് പദ്ധതിക്ക് 10 ലക്ഷം, നന്മ സ്കൂൾ പദ്ധതിക്ക് 5 ലക്ഷം, ക്ഷീരസംഘങ്ങൾക്ക് 2 ലക്ഷം വീതം, കാർഷിക- ക്ഷീരമേഖലയുടെ സംയുക്ത തൊഴിൽദാന പദ്ധതിക്ക് 3 ലക്ഷം, പുഷ്പകൃഷി പ്രോത്സാഹന പദ്ധതിക്ക് 5 ലക്ഷം, കരിമ്പ് കൃഷിയിലൂണ്ട ശർക്കര വിപണിക്ക് 5 ലക്ഷം, ചെറുധാന്യ കൃഷിക്ക് 2 ലക്ഷം, ഹരിത കർമ്മ സേനക്ക് ഇലക്ട്രിക് വാഹനം വാങ്ങാൻ 10 ലക്ഷം, ഗവ.സ്കൂളുകൾക്ക് ഡിജിറ്റൽ ക്ലാസ്സ് റൂമിന് 8 ലക്ഷം, പട്ടികജാതി കുടുംബങ്ങൾക്ക് മോഡുലാർ അടുക്കള പദ്ധതിക്ക് 10 ലക്ഷം, വനവും, ഫുഡ് ഫോറസ്റ്റും പദ്ധതിക്ക് 10 ലക്ഷം എന്നിങ്ങനെയുള്ള നൂതന പദ്ധതികളാണ് ബജ്റ്റിലുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ബജ്റ്റ് അവതരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
നെൽ കാർഷിക മേഖല സ്തംഭനാവസ്ഥയിലേക്ക്
ജോസഫ്  എം പുതുശ്ശേരി.
◾സർക്കാരിന്റെ നിസ്സംഗതയും കെടുകാര്യസ്ഥതയും കാരണം രണ്ടുമാസമായി സംഭരണ വില പോലും ലഭിക്കാതെ അടുത്ത കൃഷിയിറക്കാൻ കഴിയാത്ത വിധത്തിൽ നെൽകാർഷിക മേഖല സ്തഭനാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.
സംഭരിച്ച നെല്ലിന് സിവിൽ സപ്ലൈസ് നൽകുന്ന പി. ആർ.എസ്. ബാങ്കിൽ സമർപ്പിച്ചാൽ വില ലഭിച്ചിരുന്ന രീതിയാകെ ഇപ്പോൾ അവതാളത്തിലായിരിക്കുന്നു. വിലയിനത്തിൽ ബാങ്കുകൾ കർഷകർക്ക് നൽകിയ തുക സർക്കാർ കുടിശ്ശിക വരുത്തിയിരിക്കുന്നതു കൊണ്ട് ഇപ്രാവശ്യം കർഷകരിൽ നിന്ന് പി.ആർ.എസ് സ്വീകരിക്കാൻ പോലും ബാങ്കുകൾ തയ്യാറാകുന്നില്ല. ഒടുവിൽ പി.ആർ.എസ് കൈവശം വച്ചാൽ മതി, സർക്കാർ നേരിട്ട് സംഭരണ വില നൽകുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അതും എങ്ങുമെത്തിയില്ല. ഇപ്രാവശ്യം കേന്ദ്ര ഗവൺമെന്റ് വർധിപ്പിച്ച ഒരു രൂപ കൂടി കൂട്ടിയാൽ പ്രഖ്യാപിത സംഭരണ വില 29. 92 രൂപയാണ്. എന്നാൽ 28 രൂപ മാത്രമാണ് സംഭരണ വിലയായി നൽകാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.
 കഴിഞ്ഞ പ്രാവശ്യവും പ്രഖ്യാപിത വില 28. 92 രൂപയായിരിക്കേ അത് നൽകാതെ 28 രൂപയ്ക്കാണ് സംഭരണം നടത്തിയത്. വളത്തിന്റെയും കീടനാശിനികളുടെയും വില നിയന്ത്രണമില്ലാതെ വർദ്ധിക്കുകയും കൂലി വർദ്ധിപ്പിക്കുകയും ചെയ്യുക വഴി ഉത്പാദന ചിലവ് ക്രമാതീതമായി വർദ്ധിച്ചതു കണക്കിലെടുത്ത് നെൽവിലയിൽ ആനുപാതിക വർദ്ധന വരുത്തേണ്ടിടത്തു അതിനു പകരം ഉള്ളതുപോലും കവർന്നെടുക്കുന്നത് കൃഷി ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിതരാക്കുകയാണ്. പ്രകൃതി നാശത്തിന് നൽകേണ്ട തുകയും,കൃഷിനാശത്തിനുള്ള ഇൻഷുറൻസ് തുകയും,നൽകാതെ കുടിശ്ശികയായി നിലനിൽക്കുന്നു. 
ഹാൻഡിലിങ് ചാർജ് ഒരു കിന്റലിന് 300 രൂപ വരെ കർഷകർ നൽകേണ്ടി വരുമ്പോൾ ലഭിക്കുന്നത് 2002ൽ നിശ്ചയിച്ച വെറും 12 രൂപ മാത്രമാണ്. ഇപ്രാവശ്യം വിളവിലുണ്ടായ കുറവ് കാരണം കർഷകർ വൻ നഷ്ടത്തിലും കടത്തിലുമാണ്. പ്രശ്നപരിഹാരത്തിന്  സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ട് സംസ്ഥാന കൃഷി,സിവിൽ സപ്ലൈസ് മന്ത്രിമാർക്ക് എന്നിവർക്ക് ജോസഫ് എം  പുതുശ്ശേരി കത്ത് നൽകി.
പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്ന്
അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും
◾പാര്‍ലമെന്റിന്റെ ഇരു സഭകളും നടപടികള്‍ വെട്ടിച്ചുരുക്കി ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും. പ്രതിപക്ഷത്തിന്റെ മോദി – അദാനി ഭായ്, ഭായ് മുദ്രാവാക്യം വിളികള്‍ക്കിടയില്‍ ദിവസങ്ങളായി സഭാ നടപടികള്‍ തടസപ്പെട്ടു. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ കറുത്ത വസ്ത്രങ്ങളണിഞ്ഞുള്ള സമരത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ അണി ചേര്‍ന്നു. പ്രതിഷേധം തുടരും. ബഹളത്തിനിടെ ധനബില്ലുകളെല്ലാം പാസായെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴുവരെ ചേരാനിരുന്ന സമ്മേളനം ഇന്നോ നാളെയോ അവസാനിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

◾‘മോദാനി’ ബന്ധം വെളിപ്പെട്ടതിനു ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുല്‍ ഗാന്ധി. എല്‍ഐസിയിലെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെയും എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിലെയും ജനങ്ങളുടെ പണം അദാനിയുടെ കമ്പനിയിലാണു നിക്ഷേപിച്ചത്. അദാനിയെക്കുറിച്ച് അന്വേഷണമില്ലേയെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലേയെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. എന്തിനാണ് ഇത്ര ഭയമെന്നും രാഹുല്‍ ചോദിച്ചു.

◾കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കി. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ ഡയസിലേക്ക് ഇരുവരും കീറിയെറിഞ്ഞിരുന്നു. വൈകീട്ട് സഭ ചേര്‍ന്നപ്പോഴും ഇരുവരും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനം കര്‍ഷിക പദ്ധതികളില്‍ ചിലവാക്കിയത്  71.13 % തുക മാത്രം
◾സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലു ദിവസം മാത്രം ശേഷിക്കേ, സംസ്ഥാനം വാര്‍ഷിക പദ്ധതികളില്‍ 71.13 ശതമാനം തുക മാത്രമാണു ചെലവാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പദ്ധതി നിര്‍വഹണമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പണം ചെലവാക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടത്തിയിരിക്കുുന്നത്. 39,640 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയിലെ മൂന്നിലൊന്നു ഭാഗം ചെലവാക്കിയില്ല.

◾ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കരാറുകാരന്‍ സന്തോഷ് ഈപ്പന് ജാമ്യം. സന്തോഷ് ഈപ്പന്‍ പത്തു തവണ ഇഡിക്കു മുന്നില്‍ ഹാജരായിരുന്നു. നിലവില്‍ ഏഴു ദിവസം ഇഡിയുടെ കസ്റ്റഡിയിലുണ്ടായിരുന്നു.
ഇന്നസെന്റിന് സഹൃദയകേരളത്തിന്റെ അന്ത്യാഞ്ജലി. 
◾അര നൂറ്റാണ്ട് മലയാളികളെ ചിരിപ്പിച്ച ഇന്നസെന്റിന് സഹൃദയകേരളത്തിന്റെ അന്ത്യാഞ്ജലി. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്ത്യോപചരവുമായി സൂപ്പര്‍ താരങ്ങളെല്ലാം എത്തി. സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിതുമ്പിക്കരഞ്ഞു. ഇന്നു രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ മൃതദേഹം സംസ്‌കരിക്കും.

◾നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. പ്രേക്ഷകഹൃദയങ്ങളില്‍ നര്‍മം നിറച്ച ഇന്നസന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

◾വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നവരും തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നു മനുഷ്യാവകാശ കമ്മീഷന്‍. നഗരസഭ തയ്യാറാക്കുന്ന ലൈസന്‍സ് നിയമാവലിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
അങ്കണവാടി ടീച്ചർമാർക്കായി ചിറ്റാർ ഗ്രാമപഞ്ചായത്ത് ശിൽപ്പശാല നടത്തി.
◾2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടി ടീച്ചർമാർക്കായി ചിറ്റാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ0ന ശിൽപ്പശാല പഞ്ചായത്ത് പ്രസിഡന്റ് സജി കളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. നെവസ് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷത വഹിച്ചു.
ഡോ.ടി.പി. കലാധരൻ, ജി.സ്റ്റാലിൻ, എൻ.എസ്.രാജേന്ദ്രബാബു എന്നിവർ ക്ലാസെടുത്തു.പഞ്ചായത്തിലെ മുഴുവൻ അങ്കണവാടി ടീച്ചർമാർക്കും പുസ്തക കിറ്റ് ചടങ്ങിൽ വിതരണം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ രവി കണ്ടത്തിൽ, സെക്രട്ടറി വി.എൻ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

◾അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ കുരിശുയുദ്ധമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന്‍. അഴിമതിക്കാരെ പൂജപ്പുര ജയിലില്‍ എത്തിക്കും വരെ വിശ്രമമില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് ആക്രമിപ്പിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

◾കൊച്ചി കോര്‍പറേഷന്‍ ബജറ്റില്‍ ഖരമാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്ക് 220 കോടി രൂപ വകയിരുത്തി. ബ്രഹ്‌മപുരത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഡിവിഷന്‍ തലത്തിലുള്ള ബജറ്റ് വിഹിതം പൂര്‍ണ്ണമായി നിര്‍ത്തലാക്കി.

◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നല്‍കിയ സീനിയര്‍ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സര്‍ജറി വിഭാഗം മേധാവി അധ്യക്ഷനായ സമിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം നല്‍കി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേർക്ക് തടവ് ശിക്ഷ.
110 പ്രതികളെ വെറുതെവിട്ടു.
◾മൂന്ന് വർഷം തടവും, 25000 രൂപ പിഴയുമാണ് മൂന്ന് പ്രതികൾക്കായി കണ്ണൂർ സബ് കോടതി വിധിച്ചത്. ദീപക്, സി.ഒ.ടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്.
കേസിൽ പ്രതികളായി ചേർക്കപ്പെട്ട മുൻ എം.എൽ.എമാരായ ശ്രീകൃഷ്ണൻ, കെ.കെ.നാരായണൻ അടക്കം 110 പേർക്കെതിരെയുള്ള കുറ്റത്തിന് തെളിവില്ലെന്ന കാരണത്തിൽ ഇവരെ  വെറുതെ വിട്ടു.
2013 ഒക്ടോബർ 27 ന് കണ്ണൂരിൽ സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാറിന് നേരെ കല്ലെറിയുകയും,  വാഹനം തടഞ്ഞ് വധശ്രമം നടത്തുകയും, സംഭവത്തിൽ ഗൂഢാലോചന നടന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.വർഷങ്ങളോളം നീണ്ട വിചാരണ നടപടികൾ പൂർത്തീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.പൊതുമുതൽ നശിപ്പിക്കൽ, ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകളിലാണ് കോടതി മൂന്ന് പ്രതികളെ ശിക്ഷിച്ചത്.
പ്രതികളായ ദീപക്, സി.ഒ.ടി നസീർ എന്നിവരെ സി.പി.എം പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും ബിജു പറമ്പത്ത് നിലവിൽ സി.പി.എം 
അംഗമാണ്.

◾തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധന സംബന്ധിച്ച് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ സമരത്തിനൊരുങ്ങി തൊഴിലാളി സംഘടനകള്‍. തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

◾സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതി സിപിഎം കൂത്തുപറമ്പ് സൗത്ത് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം മുരളീധരന്‍ ആത്മഹത്യ ചെയ്തു. ഇയാളെ സിപിഎമ്മില്‍നിന്നു പുറത്താക്കിയിരുന്നു.
ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവര്‍ മരിച്ചു. 
◾റിയാദില്‍ പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവര്‍ മരിച്ചു. പ്രമുഖ ഇന്ധന വിതരണക്കാരായ അല്‍-ബുഅയിനയിന്‍ കമ്പനിയിലെ ഹെവി ഡ്രൈവര്‍ പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് മരിച്ചത്.

◾വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി പൊതുവാടത്തില്‍ ബാലകൃഷ്ണനെയാണ് (53) ചോമ്പാല പോലീസ് അറസ്റ്റു ചെയ്തത്.

◾കൊല്ലം കടയ്ക്കലില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി പിടിയില്‍. പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ബീവിയെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്. പാങ്ങലുകാട്ടില്‍ ലേഡീസ് സ്റ്റോര്‍ നടത്തുന്ന യുവതിയുടെ കടയ്ക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ യുവതി വഴക്കുണ്ടാക്കാറുണ്ടെന്നു പോലീസ്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി. 
◾കോഴിക്കോട് ആത്മഹത്യയ്ക്കു ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി. സുഹൃത്തുക്കള്‍ക്ക് സ്‌കൂളിനു പുറത്തുനിന്നുളളവര്‍ ലഹരി വസ്തുക്കള്‍ എത്തിക്കറുണ്ടെന്നും പതിനാലുകാരി പൊലീസിന് മൊഴി നല്‍കി. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

◾കോഴിക്കോട് അഴിയൂരില്‍ അണ്ടിക്കമ്പനിക്കു സമീപം അടിക്കാടിന് തീപിടിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്റെ ഭൂമിയിലെ ഒരേക്കറോളം കത്തിനശിച്ചു.

◾കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും ബിജെപിക്കൊപ്പം നിലകൊള്ളുകയാണ്. ജനം അര്‍ഹമായ മറുപടി നല്‍കുമെന്നും പിബി വിലയിരുത്തി.
രാഹുല്‍ ഗാന്ധിയോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടു. 
◾ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടു. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്.

◾കുതിരപ്പന്തയത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന് കിട്ടിയത് കഴുതയെ ആണെന്നു രാഹുഗാന്ധിയെ പരിഹസിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. അയോഗ്യനാക്കപ്പെട്ട കോടതി നടപടിക്കെതിരെ രാഹുല്‍ ഗാന്ധി കോടതിയില്‍ പോരാടുകയാണ് വേണ്ടതെന്നും സവര്‍ക്കറെ പറയുകയല്ല വേണ്ടതെന്നും ഹര്‍ദീപ് സിംഗ് പറഞ്ഞു.

◾ബ്രിട്ടീഷുകാര്‍ക്കെതിരെ സവര്‍ക്കറുടെ പോരാട്ടത്തിന് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ടെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. സവര്‍ക്കറുടെ ജന്മശതാബ്ദിക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്ദിര ഗാന്ധി 1980 മെയ് 20ന് അയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ജന്തര്‍മന്ദറില്‍ മാര്‍ച്ച് തടഞ്ഞു. ഷാഫി പറമ്പില്‍, ശ്രീനിവാസ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

◾കൂട്ടബലാല്‍സംഗവും കൂട്ടക്കുരുതിയും ചെയ്ത പ്രതികളെ വിട്ടയച്ചതിനെതിരേ ബില്‍ക്കിസ് ഭാനു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കി. കേസിലെ പ്രതികള്‍ക്കും നോട്ടീസ് നല്‍കി. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടു.
അമൃത് പാല്‍ സിംഗ് നേപ്പാളിലേക്ക് കടന്നതായി സൂചന. 
◾ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത് പാല്‍ സിംഗ് നേപ്പാളിലേക്ക് കടന്നതായി സൂചന. രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടു. ദില്ലിയിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലുമടക്കം തെരച്ചില്‍ തുടരുന്നുണ്ട്.

◾ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് ചത്തു. നിര്‍ജലീകരണമാണ് കാരണം. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എത്തിച്ച ചീറ്റകളിലൊന്നാണ് ചത്തത്.
അമേരിക്കയിൽ ബാലികയെ വെടിവെച്ച് കൊന്ന പ്രതിക്ക് 100 വർഷം തടവ് ശിക്ഷയും കഠിന ജോലിയും.
◾ 2021-ൽ ഇന്ത്യൻ വംശജയായ മിയ പട്ടേൽ എന്ന അഞ്ച് വയസ്സുകാരിയാണ് തലക്ക് വെടിയേറ്റ് മരിച്ചത്.ലുസിയാനയിൽ നടന്ന സംഭവത്തിൽ ഷ്റെവ് പോർട്ട് സ്വദേശി ജോസഫ് ലീ സ്മിത്തിനെയാണ് കോടതി ശിക്ഷിച്ചത്. ഹോട്ടൽ മുറിയിൽ കളിച്ചു കൊണ്ടിരുന്ന മിയക്ക് വെടിയേറ്റ സംഭവം യാദൃശ്ചികമാണെന്നും,
ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ മറ്റൊരാളുമായി ഉണ്ടായ വാക്കേറ്റത്തിൽ ഉതിർത്ത വെടി അബദ്ധത്തിൽ കുട്ടിയുടെ തലയിൽ പതിച്ചതാണെന്നും വിചാരണ കോടതിയിൽ പറഞ്ഞത് കോടതി മുഖവിലക്ക് എടുക്കാതെ ശിക്ഷിക്കുകയായിരുന്നു പ്രതിക്ക് 100 വർഷത്തെ തടവിനൊപ്പം തടവറയിൽ കഠിനജോലിയും വിധിച്ചു.

◾ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിക്കാത്തതിനെതിരേ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വധശ്രമക്കേസില്‍ ശിക്ഷിച്ചുള്ള വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇതിനെതിരേ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസും ഇന്നു പരിഗണിക്കും.

◾പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വില്ലിയന്നൂരിലെ ബേക്കറിയിലാണ് സെന്തില്‍ കുമാര്‍ എന്നയാളെ ഏഴംഗ സംഘം നാടന്‍ ബോംബ് എറിഞ്ഞ് വെട്ടിക്കൊന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് കണ്ടുകെട്ടി.
◾കര്‍ണാടക സുള്ള്യയിലെ ബിജെപി പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാരുവിരന്റെ കൊലപാതകം അന്വേഷിക്കുന്ന എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് കണ്ടുകെട്ടി. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ നഗരത്തിലെ ഓഫീസാണ് പിടിച്ചെടുത്ത് സീല്‍ വച്ചത്.

◾ശിവമോഗ്ഗയില്‍ യെദിയൂരപ്പയുടെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ വീട്ടിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബന്‍ജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ലൈഫ്മിഷൻ അഴിമതി കേസിൽ സന്തോഷ് ഈപ്പന് ഇ.ഡി കസ്റ്റഡി ക്ക് ശേഷം കോടതി ജാമ്യം അനുവദിച്ചു.
◾ലൈഫ്മിഷൻ അഴിമതി കേസിൽ കരാറുകാരൻ സന്തോഷ് ബ്യപ്പന് ജാമ്യം ലഭിച്ചു. ലൈഫ്മിഷൻ പദ്ധതിയിൽ കോഴ നടപ്പാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇ.ഡി. മുമ്പാകെ പത്ത് തവണ സന്തോഷ് ബ്യപ്പൻഹാജരായിരുന്നു. ഏഴ് ദിവസമായി ഇഡി. കസ്റ്റഡിയിലുമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ പൂർണ്ണമായി സഹകരിച്ചു വെന്നും, ഇനിയും സഹകരിക്കുമെന്നും സന്തോഷ് ഈപ്പൻ കോടതി മുമ്പാകെ അറിയച്ചതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

◾കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. മകന്‍ മാഡല്‍ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു.

◾വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് റണ്‍വേയിലേക്ക് ഇറങ്ങിയ യാത്രക്കാരന്‍ പിടിയില്‍. ലോസാഞ്ചലസിലെ സീറ്റിലിലാണ് സംഭവം. ബോയിംഗ് 737 വിമാനം റണ്‍വേയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് മസാച്യുസെറ്റ്‌സിലെ ലിയോമിന്‍സ്റ്ററില്‍ നിന്നുള്ള 33 കാരന്‍ അതിസാഹസത്തിനു മുതിര്‍ന്നത്. വിമാന ജീവനക്കാര്‍ പിടികൂടിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂളിലുണ്ടായ വെടിവയ്പില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. 
◾അമേരിക്കയിലെ ടെനിസിയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. നാഷ് വില്ലിയിലെ സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. അക്രമിയെ വധിച്ചെന്ന് പൊലീസ് അറിയിച്ചു.

◾ഒണ്‍ലി ഫാന്‍സ് അക്കൗണ്ടില്‍ വിലസിയ ജഡ്ജിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു. 33 വയസുള്ള ഗ്രിഗറി ലോക്കിനാണു ജോലി നഷ്ടമായത്
അമേരിക്കയില്‍
നിര്യാതരായി
കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ  സുരേന്ദ്രൻ സി.ജി
◾കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ തിരുവല്ല നന്ദനത്തിൽ സുരേന്ദ്രൻ സി.ജി - 54 നിര്യാതനായി.
സംസ്കാരം ഇന്ന്  ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. 
ഭാര്യ:ബബിതകുമാരി പി.കെ.
മകൻ :അനന്തൻ സുരേന്ദ്രൻ.
കുഞ്ഞുമോൾ
◾കുമ്പനാട് ആര്യപ്പള്ളിൽ മാത്യു എബ്രഹാമിന്റെ ഭാര്യ അന്നമ്മ (കുഞ്ഞുമോൾ-66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് കെ.പി.സി എലീം ചർച്ചിലെ ശുശ്രൂഷക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.
മൈലപ്ര പതാലിൽ കുടുംബാംഗമാണ്.
മക്കൾ: പാസ്റ്റർ സാബു ആര്യപ്പള്ളിൽ (പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ്), സിനി, പരേതനായ ഷിബു.
മരുമക്കൾ: പ്രിറ്റി ഈ യത്ര, അനു കുന്നേൽ, പരേതയായ ജിഷ.
ഐ.പി.സി സഭ സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ.സി.തോമസിന്റെ മകളുടെ ഭർതൃമാതാവാണ് പരേത.
ശോഭ
◾തിരുവല്ല പെരിങ്ങര ആനാരി മണപ്പുറത്ത് എ.ഡി.മോഹനന്റെ ഭാര്യ ശോഭ - 51 നിര്യാതയായി.
സംസ്കാരം പിന്നീട്.
മക്കൾ :അനൂപ്, ആര്യ.
മരുമകൾ: പ്രിൻഷ.
WIN-WIN Result 
(27/03/2023)

1 st Prize :
Amount: ₹7,500,000/- 
WL640613  

Consolation Prize :
Amount: ₹8,000/-
WA640613 WB640613 WC640613 WD640613 WE640613 WF640613 WG640613 WH640613 WJ640613 WK640613 WM640613  

2 nd Prize :
Amount: ₹500,000/-
WJ289918  

3 rd Prize :
Amount: ₹100,000/- 
WA620506 WB724270 WC416522 WD321634 WE375779 WF344975 WG179050 WH429214 WJ700450 WK137672 WL675189 WM478406  

4 th Prize : 
Amount: ₹5,000/-
0302 0572 0953 1506 1511 2046 2146 2629 2768 3955 4085 4274 4373 5595 5991 6408 7141 7631  

5 th Prize :
Amount: ₹2,000/-
0619 1573 4018 4790 4889 4927 5715 7490 7882 9253  

6 th Prize :
Amount: ₹1,000/-
0827 1555 2117 2693 4623 6014 6224 6287 6411 6838 7058 7551 8274 9047  

7 th Prize :
Amount: ₹500/-
0153 0335 0503 0724 0958 0965 0990 1060 1402 1473 1665 1691 1809 1819 2011 2135 2154 2157 2268 2298 2325 2333 2337 2359 2577 2763 3203 3322 3542 3591 3592 3629 3636 3975 4165 4178 4413 4759 5033 5198 5222 5297 5311 5439 5626 5685 5892 6041 6150 6208 6260 6302 6417 6459 6914 7011 7080 7091 7139 7352 7476 7664 7811 7831 7898 8105 8267 8291 8655 8787 8790 8858 8922 9021 9027 9296 9384 9391 9406 9459 9706 9712  

8 th Prize :
Amount: ₹100/-
0063 0102 0183 0194 0196 0206 0272 0378 0415 0519 0608 0694 0702 0707 0814 0851 1084 1283 1465 1742 1951 1988 2088 2114 2216 2424 2555 2557 2561 2616 2621 2656 2666 2795 2845 2850 2998 3193 3272 3295 3341 3405 3652 3690 3695 3744 3751 3831 3907 3921 3941 4063 4074 4119 4158 4180 4456 4533 4815 4826 4845 4939 4999 5049 5111 5347 5454 5518 5590 5662 5708 5723 5736 5746 5765 6063 6144 6200 6343 6360 6376 6404 6476 6592 6740 6800 6900 6945 6972 6990 7111 7179 7227 7254 7277 7301 7343 7475 7818 7855 7864 7998 8030 8191 8325 8564 8589 8631 8748 8875 8938 8956 9146 9152 9246 9388 9541 9568 9628 9769 9807 9847 9906 9937 9945 9977  


Comments

Post a Comment

Thanks

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.