ഇന്നത്തെ വാർത്തകൾ
|JACOB CHERIAN|
ഉല്ലാസയാത്രക്കിടെ പെഡൽ ബോട്ട് മറിഞ്ഞ് കടപ്ര മാന്നാർ സ്വദേശി ഉൾപ്പടെ രണ്ട് മലയാളികൾ കുവൈറ്റിൽ മരിച്ചു.
◾കുവൈറ്റ് ലുലു മണി എക്സ്ചേഞ്ച് അക്കൗണ്ട് അസിസ്റ്റൻറ് തിരുവല്ല കടപ്ര മോഴശ്ശേരിൽ മത്തായി തോമസ്- മോളി ദമ്പതികളുടെ മകൻ ജോസഫ് മത്തായി (ടിജോ 30),
കോർപ്പറേറ്റ് മാനേജർ കണ്ണൂർ സ്വദേശി സുകേഷ് (44) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വിജിൻ ആണ് ടിജോയുടെ ഭാര്യ. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ടിജു സഹോദരനാണ്.
![]() |
ടിജോ |
![]() |
സുകേഷ് |
മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ലുലു മണി എക്സ്ചേഞ്ച് അധികൃതർ.
തിരുവല്ല നഗരസഭയിൽ ബജറ്റ് അവതരണം ചൊവ്വാഴ്ച.
◾തിരുവല്ല നഗരസഭാ 2023 - 24 ബജറ്റ് അവതരണം ചൊവ്വാഴ്ച രാവിലെ 11ന് കൗൺസിൽ ഹാളിൽ നടക്കും. വൈസ് ചെയർമാൻ ജോസ് പഴയിടം ബജറ്റ് അവതരിപ്പിക്കും.നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.29 ന് രാവിലെ 11ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ബജറ്റിന്മേലുള്ള ചർച്ച നടക്കും
ഇന്നത്തെ സായാഹ്ന വാർത്തകൾ
◾ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങള്‍ മരിച്ചപ്പോള്‍ ‘വണ്ടി കയറി നായ ചത്താല്‍ ഡ്രൈവര്‍ സങ്കടപ്പെടുമോ’യെന്നാണ് മോദി ചോദിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ ആരംഭിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചുവരെയാണു സത്യാഗ്രഹം. രാഹുല്‍ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്. സത്യത്തിന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും അപമാനിക്കാനാണ് മോദി ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു
◾രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരം അട്ടിമറിക്കാന്‍ പതിനട്ടടവും പയറ്റി പോലീസ്. സത്യാഗ്രഹത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചു. നിരോധനാജ്ഞ നിലവിലുണ്ടെന്നു പറഞ്ഞുകൊണ്ടായിരുന്നു വിലക്ക്. പോലീസ് നല്‍കിയ കത്ത് എഐസിസിയും ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇതോടെയാണ് നിരോധന ഉത്തരവു പിന്‍വലിച്ച് സത്യാഗ്രഹത്തിന് അനുമതി നല്‍കിയത്. പ്രതിഷേധത്തിനു വിലക്ക് ഏര്‍പ്പെടുത്തുന്നത് രാജ്യത്തു ജനാധിപത്യമില്ലെന്നതിനു തെളിവാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
◾അയോഗ്യനാക്കപ്പെട്ട എംപി എന്നു ട്വിറ്ററിലെ ബയോയില്‍ തിരുത്തല്‍ വരുത്തി രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഇന്നു രാവിലെയാണ് ട്വിറ്റര്‍ ബയോ തിരുത്തിയത്. 2.30 കോടി ആളുകളാണ് ട്വിറ്ററില്‍ രാഹുലിനെ പിന്തുടരുന്നത്.
◾തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് യാത്രക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐ ജിമ്മിയെ സസ്പെന്‍ഡ് ചെയ്തു. കൈകാണിച്ചു നിര്‍ത്താതെ ഓടിച്ചുപോയ ഇരുമ്പനം സ്വദേശി മനോഹരനാണ് (53) കൊല്ലപ്പെട്ടത്. ഇയാളുടെ ഹെല്‍മെറ്റ് അഴിപ്പിച്ച് മുഖത്ത് അടിക്കുന്നതു കണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ നിയോഗിച്ചു.
◾തൃപ്പുണിത്തുറ കസ്റ്റഡി കൊലപാതകത്തില്‍ സി ഐ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സിഐ അവിടെ നടത്തുന്നത് ക്രൂരമായ മര്‍ദനമാണ്. പൊലീസ് സ്റ്റേഷനെതിരെ വ്യാപക പരാതി ഉണ്ട്. സതീശന്‍ പറഞ്ഞു.
◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റണ്‍വേ രണ്ടു മണിക്കൂര്‍ അടച്ചിട്ടു.
◾സഹകരണ ബാങ്കുകള്‍ വിവിധ പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് ഒരു ശതമാനം വര്‍ധിപ്പിക്കണമെന്ന് സഹകരണ സ്ഥാപനങ്ങള്‍. വിഷയം നാളെ മന്ത്രിതല യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. എട്ടര ശതമാനത്തില്‍നിന്ന് ഒമ്പതര ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുതല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വരെ ധനസമാഹരണത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നത് സഹകരണ കണ്‍സോഷ്യങ്ങളെയാണ്.
◾കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവര്‍ണറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഗവര്‍ണര്‍. ഹൈകോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാമെന്നാണ് ഗവര്‍ണര്‍ക്കു ലഭിച്ച നിയമോപദേശം. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പിഴവുകളുണ്ടെന്നാണു നിയമോപദേശം.
◾രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധിപാര്‍ക്കിലും ജില്ലാ കേന്ദ്രങ്ങളിലും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. ലോകം കണ്ട വലിയ ഏകാധിപതികളുടെ ശ്രേണിയിലേക്കു നരേന്ദ്ര മോദി എത്തിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ബിജെപി ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
◾കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായെന്ന് പരാതി. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ നഷ്ടമായെന്നാണ് പരാതി. 2021 ല്‍ ബാങ്കിന് പരാതി നല്‍കിയിരുന്നെങ്കിലും പലിശയനിത്തില്‍ നല്‍കിയ അധിക തുക തിരിച്ചു പിടിച്ചതാണിതെന്നാണ് ബാങ്കുകാരുടെ വിശദീകരണം.
◾കുമരകത്ത് ജി 20 രാഷ്ട്രങ്ങളിലെ ഉദ്യോഗസ്ഥരുടെ സമ്മേളനം 30 മുതല്‍ ഏപ്രില്‍ രണ്ടുവരെ. സമ്മേളനത്തിനു ജി 20 പ്രതിനിധികള്‍ കടന്നുപോകുന്ന വഴിയിലെ പണിതീരാത്ത പാലം മറയ്ക്കാന്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ചു പണിയുന്ന വെച്ചൂരിലെ അഞ്ചുമന പാലത്തിനു ചുറ്റുമാണ് ജി 20 യോഗത്തിന് ആശംസയര്‍പ്പിച്ചുള്ള വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
◾സിപിഎമ്മിന്റെ പിന്തുണ അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്കല്ല, ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരേയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കല്‍പിച്ചിരിക്കേ, വയനാട് ലോക്സഭാ മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള അവകാശം തങ്ങള്‍ക്കു വേണമെന്ന് കേരള എന്‍ ഡി എയിലെ കക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടു.
◾നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം. രക്തത്തില്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞു. ഗുരുതരമായ പല രോഗാവസ്ഥകളും പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങള്‍ അനുകൂലമല്ലെന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
◾വിജിലന്‍സ് പരിശോധനക്കിടെ മുങ്ങിയ ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേലായുധന്‍ നായരെ ആണ് സസ്പെന്‍ഡു ചെയ്തത്.
◾വര്‍ക്കല സംഗീത കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ഗോപുവിനെതിരെ കൊലക്കുറ്റം ചുമത്തിയ കേസില്‍ എണ്‍പതോളം സാക്ഷികളുണ്ട്. വ്യാജപ്പേരില്‍ സൗഹൃദം സ്ഥാപിച്ച ഗോപു ഡിസംബര്‍ 28 ന് പുലര്‍ച്ചെ വീട്ടില്‍നിന്ന് വിളിച്ചിറക്കി സംഗീതയെ കഴുത്തറുത്തു കൊല്ലുകയായിരുന്നു.
◾തിരുവന്തപുരം പോഴിക്കരയില്‍ കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പൊഴിയൂര്‍ ഉച്ചക്കട വിരാലി പൗര്‍ണമിഹൗസില്‍ ബിനുമോന്‍-ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത് (21) ആണ് മരിച്ചത്.
◾കോവളം – കാരോട് ബൈപാസില്‍ ഗതാഗതം തടഞ്ഞ് വാഹനങ്ങള്‍ തിരിച്ച് വിടാന്‍ നിരത്തിയിരുന്ന കോണ്‍ക്രീറ്റ് ബ്ലോക്കിനുള്ളില്‍ റേസിംഗ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്നു. പുറത്തെടുക്കാന്‍ പറ്റാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്ക് ഓടിച്ചിരുന്നയാളേയും ബൈക്കിന്റ ഉടമയേയും തെരയുകയാണെന്നു വിഴിഞ്ഞം പൊലീസ്.
◾ബെംഗലൂരുവില്‍നിന്നും കേരളത്തിലേക്ക് ബസില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവും യുവതിയും അങ്കമാലിയില്‍ പിടിയില്‍. ഇടുക്കി രാജകുമാരി സ്വദേശി ആല്‍ബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.
◾പശുവിനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ചിതറ ഇരപ്പില്‍ സ്വദേശി സുമേഷാണ് പിടിയിലായത്. ക്ഷീര കര്‍ഷകനായ സലാഹുദീന്റെ പശുവിനെയാണ് ഇയാള്‍ ഉപദ്രവിച്ചത്. മാസങ്ങള്‍ക്കു മുമ്പ് സലാഹുദീന്റെ ഒരു പശു ചത്തിരുന്നു. പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പറഞ്ഞിരുന്നെന്ന് പോലീസ്.
◾തൃശൂര്‍ കുന്നംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടില്‍ അഭിഷേകിനെയാണ് (22) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലായത്.
◾സ്‌കൂട്ടറില്‍ കടത്തിയ 20 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. പാണാവള്ളി കളത്തിത്തറ വീട്ടില്‍ അനില്‍കുമാര്‍ (50), അരൂക്കുറ്റി മുല്ലപ്പള്ളി വീട്ടില്‍ ഗോകുലന്‍ (53) എന്നിവരെയാണ് പിടികൂടിയത്.
◾നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ തല്ലിയതിന്റെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച യുവതിക്കെതിരേ കേസ്. കൊല്ലം കടയ്ക്കല്‍ സ്വദേശി വിജിത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പാങ്ങലുകാട് കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് താമസിക്കുന്ന അന്‍സിയക്കെതിരേയാണു കേസ്.
◾അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിദേശ വനിതകള്‍ പൊലീസ് സ്റ്റേഷനില്‍. ഇറ്റലിക്കാരായ റെഗീന, മേരി എന്നിവരാണ് തങ്ങളെ കാറിടിച്ച് നിര്‍ത്താതെ പോയെന്ന പരാതിയുമായി തിരുവനന്തപുരം വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
◾ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാല്‍ എസ്റ്റേറ്റ് ഭാഗത്താണ് കാട്ടാന ജീപ്പിനെതിരെ ആക്രമണം നടത്തിയത്.
◾മുപ്പത്താറ് ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 വണ്‍ വെബ്ബ് ദൗത്യം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നിന്നാണു വിക്ഷേപിച്ചത്. ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാതാവായ വണ്‍ വെബ്ബുമായി ഐഎസ്ആര്‍ഒ കൈകോര്‍ക്കുന്ന രണ്ടാം ദൗത്യമാണിത്.
◾രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനെയാണ് മോദിയും ബിജെപിയും രാജ്യദ്രോഹിയെന്നു വിളിച്ച് ആക്ഷേപിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അദാനി- മോദി ബന്ധം പുറത്താകുന്നതില്‍ ചിലര്‍ക്കു പേടിയുണ്ട്. രാജ്യത്തിന്റെ സമ്പത്ത് അദാനിയടക്കം കൊള്ളയടിക്കുന്നതിനെ ചോദ്യം ചെയ്യണമെന്നും പ്രിയങ്കാ ഗാന്ധി ആഹ്വാനം ചെയ്തു.
◾അവയവദാനത്തിലൂടെ ഒന്‍പതു പേര്‍ക്കുവരെ പുനര്‍ ജീവന്‍ നല്‍കാന്‍ കഴിയുമെന്നും അവയവദാനത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍. 2013 ല്‍ അയ്യായിരത്തോളം പേര്‍ മാത്രമാണ് രാജ്യത്ത് അവയവങ്ങള്‍ ദാനം ചെയ്തത്. 2022 ല്‍ അത് പതിനയ്യായിരത്തില്‍ കൂടുതലായി ഉയര്‍ന്നെന്നും മോദി പറഞ്ഞു.
◾ബാരിസ്റ്ററായിരുന്ന മഹാത്മാ ഗാന്ധിക്ക് ഒരു ബിരുദം പോലും ഉണ്ടായിരുന്നില്ലെന്ന കണ്ടുപിടിത്തവുമായി ജമ്മു കാഷ്മീര്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. മനോജ് സിന്‍ഹയുടെ പരാമര്‍ശത്തെ വെറും ചവറെന്നാണ് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി പ്രതികരിച്ചത്.
◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇന്ന് നേരിടും. മുംബൈയില്‍ വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.
നെല്‍കര്‍ഷകരുടെ ആവലാതിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്‍റെ കൈത്താങ്ങ്.
◾ബ്ലോക്ക് പഞ്ചായത്തിന്‍റെ 2022-23 പദ്ധതയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പാടശേഖരങ്ങള്‍ക്ക് പെട്ടിയും പറയും മോട്ടോറും നല്‍കിയാണ് കർഷകരെ സഹായിച്ചത്.കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കോതവിരുത്തി പാടത്തിനും നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ നെടുമ്പ്രം വെസ്റ്റ് പാടത്തിനും മോട്ടോര്‍ നല്‍കി.
പെട്ടിയും പറയും മോട്ടോറിന്‍റെയും വിതരണ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്തിലെ വടവടി പാടശേഖരത്തിന്‍റെ നേതൃത്വത്തില്‍ മേപ്രായിൽ ഒരുക്കിയ ചടങ്ങിൽ മാത്യൂ .ടി. തോമസ് എം.എല്‍.എ. നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രലേഖ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്‍റ് ബിനില്‍ കുമാർ, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മാത്തന്‍ ജോസഫ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ജാനറ്റ് ഡാനിയേല്‍. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാന്‍മാരായ സോമന്‍ താമരച്ചാലില്‍, മറിയാമ്മ ഏബ്രഹാം, അരുന്ധതി അശോക്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു സി.കെ., ഗ്രാമപഞ്ചായത്ത് അംഗം ജയ ഏബ്രഹാം,കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയർ ജയപ്രകാശ്, പെരിങ്ങര കൃഷി ഓഫീസർ അഞ്ജു മറിയം ജോസഫ് എന്നിവർ പ്രസംഗിച്ചു.
തിരുവല്ലയിൽ അജ്ഞാതൻ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ ◾തിരുവല്ല കുറ്റപ്പുഴയിലെ റെയിൽവേ ട്രാക്കിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ റെയിൽവേ പാലത്തിന് താഴെയായി ഇന്നലെ
വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവല്ല പോലീസ് എത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തു.
തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ
◾തിരുവല്ല താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ തിരുവല്ല ഗവൺമെൻ്റ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മായാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
"നവോത്ഥാന കേരളത്തിലെ വർത്തമാനകാല വെല്ലുവിളികൾ " എന്ന വിഷയത്തെ അധികരിച്ച് യുവജനക്ഷേമ ബോർഡ് മുൻ വൈസ് ചെയർമാൻ ടി ശശിധരൻ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ.ഫ്രാൻസിസ് വി ആൻ്റണി അധ്യക്ഷത വഹിച്ചു. പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സി അംഗം ടി കെ ജി നായർ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം രാജൻവർഗീസ്, പി സി സുരേഷ് കുമാർ, രാജേഷ് ചാത്തങ്കേരി, പ്രഫ. വർഗീസ് മാത്യു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ബാലചന്ദ്രൻ , ജോയിൻ്റ് സെക്രട്ടറി പ്രഫ: കെ വി സുരേന്ദ്രനാഥ്, വൈസ് പ്രസിഡൻ്റ് ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.
◾രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരേ ഇന്നു രാവിലെ പത്തിനു രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യഗ്രഹം. കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നു കോണ്‍ഗ്രസ് സത്യഗ്രഹം. അയോഗ്യതാ നടപടി രാഹുലിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഇഫക്ടില്‍ പ്രതിപക്ഷ ഐക്യത്തിനു വഴിയൊരുങ്ങുന്നുമുണ്ട്. രാഹുലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
◾മാപ്പു ചോദിക്കാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും രാഹുല്‍ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചു ചോദ്യങ്ങള്‍ ഉയരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുകളില്‍ ഭയം കണ്ടു. മോദിയുടെ ഭയം ജനങ്ങളെല്ലാം കാണുന്നുണ്ട്. ചോദ്യം ചെയ്യുന്നവരെ അയോഗ്യരാക്കിയും ആക്രമിച്ചും നിശബ്ദരാക്കാമെന്നു കരുതിയാല്‍ തെറ്റിപ്പോയി. രാഹുല്‍ പറഞ്ഞു.
ആലപ്പുഴ പറവൂരിൽ സഹോദരങ്ങളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
◾ അമ്പലപ്പുഴ പുന്നപ്ര വടക്ക് തൈവെളിയിൽ വാടക വീട്ടിൽ താമസിക്കുന്ന അനിലിന്റെ മക്കളായ അനൌപത് - 13, അനസു - 12 എന്നിവരെയാണ് ഇന്നലെ രാത്രി 9.30 ഓടെ പറവൂർ കുറുവപ്പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പുന്നപ്രയിലെ സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം മടങ്ങി വരാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹത് കണ്ടെത്തിയത്.
◾തൃപ്പൂണിത്തുറയില്‍ കസ്റ്റഡി മരണം. പൊലീസ് കസ്റ്റഡിയിലെടുത്ത തൃപ്പൂണിത്തുറ സ്വദേശി മനോഹരന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ മനോഹരനെ പോലീസ് പിന്തുടര്‍ന്നു പിടികൂടി സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോകവേയാണ് മരിച്ചതെന്ന് പൊലീസ്.
◾ബ്രഹ്‌മപുരം ബയോമൈനിംഗില്‍ സോണ്ട ഇന്‍ഫ്രാടെക്ക് ഉപകരാര്‍ നല്‍കിയത് കൊച്ചി കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ആണെങ്കിലും അതിനെതിരേ നടപടിയെടുക്കില്ലെന്നു മേയര്‍ എം. അനില്‍കുമാര്‍. മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 54 കോടി രൂപയുടെ കരാര്‍ എടുത്ത സോണ്ട ഇന്‍ഫ്രാടെക്ക് 22.5 കോടി രൂപക്ക് മറ്റൊരു സ്ഥാപനത്തിന് ഉപകരാര്‍ നല്‍കുകയായിരുന്നു.
◾ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ ഏപ്രില്‍ മൂന്നിന് ഇടതു മുന്നണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഇലന്തൂർ ഇ.എം.എസ് സഹകരണ ആശുപത്രി - ഫിസിയോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
◾ഇലന്തൂർ ഇ.എം.എസ് സഹകരണ ആശുപത്രി ചുരുങ്ങിയ കാലയളവിനുള്ളിൽ സൽപ്പേരും, മികച്ച വളർച്ചയും കൈവരിച്ചതായി മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂനിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മാനേജ്മെൻറ്, ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ അക്ഷീണ പ്രയത്നമാണ് ഇതിനു പിന്നിലെന്നും മന്ത്രി പറഞ്ഞു.
ഇ.എം.എസ് സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫ.ടി.കെ.ജി നായർ അദ്ധ്യക്ഷത വഹിച്ചു വൈസ് ചെയർമാൻ പി.കെ.ദേവാനന്ദൻ, മുൻ എം.എൽ.എ കെ.സി.രാജഗോപാൽ, സി.പി.എം എല്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ബോർഡ് അംഗങ്ങളായ ഡോ. പി.സി. ഇന്ദിര.ഡോ.കെ.ജി സുരേഷ്, പി.ആർ.പ്രദീപ്, കെ.ഗോപാലകൃഷ്ണൻ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എസ്.നിർമ്മല ദേവി, മെഡിക്കൽ സൂപ്രണ്ട് ഡോ.നിയാസ് ഖാൻ, സ്പോർട്സ് ഫിസിയോ തെറാപ്പിസ്റ്റ് എസ്.നിഷാദ്, ആശുപത്രി സെക്രട്ടറി അലൻ മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.
ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍.
◾നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ലേക്ഷോര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അമ്മ ജോയിന്റ് സെക്രട്ടറി ഇടവേള ബാബു.
◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ ബന്ദ് അടക്കം ശക്തമായി പ്രതിഷേധിക്കണമെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്ക് എതിരെ കലാപാഹ്വാനത്തിനു കേസ്. ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ആണ് കേസെടുത്തത്.
◾മോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്കു പരാതി നല്‍കിയത്.
◾ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടില്‍ സ്പീഡ് ബോട്ട് ഇടിച്ചു യാത്രാ ബോട്ടിന്റെ മുന്‍വശം തകര്‍ന്നു. ആലപ്പുഴയില്‍ നിന്നു കാവാലത്തേക്ക് പോകുകയായിരുന്ന ബോട്ടിന്റെ മുന്‍വശത്താണ് രാത്രി ഏഴരയോടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയത്. യാത്രാ ബോട്ടില്‍ 22 പേരുണ്ടായിരുന്നു.
അറുപതുകാരിയെ പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയത് 12 മണിക്കൂര്‍.
◾പരാതി നല്‍കാനെത്തിയ അറുപതുകാരിയെ മണ്ണാര്‍ക്കാട് നാട്ടുകല്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയത് 12 മണിക്കൂര്‍. വീട് കയറി ആക്രമിക്കാനെത്തിയവര്‍ക്കെതിരെ പരാതി നല്‍കാനാണ് മണ്ണാര്‍ക്കാട് സ്വദേശിനി രുഗ്മിണി എത്തിയത്. മൊഴിയെടുക്കാന്‍ മണ്ണാര്‍ക്കാട് കോടതി നിര്‍ദ്ദേശിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും രുഗ്മിണി പറയുന്നു.
◾അതിക്രമത്തിന് ഇരയായ റഷ്യന്‍ യുവതിക്കു വനിതാ കമ്മീഷന്‍ നിയമസഹായം നല്‍കുമെന്ന് അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടിയ താമസ സൗകര്യവും ഏര്‍പ്പെടുത്തും. അന്വേഷണം വേഗം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനും കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
ശബരിമല ഉത്സവത്തിന് ഇന്ന് നട തുറക്കും-
ഏപ്രിൽ 5 വരെ ദർശനം.
◾പത്ത് നാൾ നീണ്ടു നിൽക്കുന്ന ശബരിമല ഉത്സവത്തിനായി ഇന്ന് വൈകിട്ട് 5ന് ശബരിമല നട തുറക്കും. തിങ്കൾ രാവിലെ 9.45 നും 10.45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്യത്തിൽ ഉത്സവത്തിന്റെ കൊടിയേറ്റ് കർമ്മം നടക്കും.
28 മുതൽ ഏപ്രിൽ 4 വരെ ദിവസേന ഉത്സവബലി, ശ്രീഭൂതബലി, എന്നിവയുണ്ടാകും. 31 മുതൽ ഏപ്രിൽ 4 വരെ രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക് എഴുന്നെള്ളിപ്പ് ഉണ്ടായിരിക്കും. ഏപ്രിൽ 14 ന് രാത്രിയാണ് പള്ളിവേട്ട .ഏപ്രിൽ 5 ന് രാവിലെ 11.30ന് പമ്പയിൽ ആറാട്ട് നടക്കും.വൈകിട്ട് 3.30ന് സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത് പുറപ്പെടും. ഘോഷയാത്ര പതിനെട്ടാംപടി കയറി ഉത്സവത്തിന്റെ സമാപനം കുറിച്ച് കൊടിയിറക്കും.
◾മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ക്യാമ്പസില്‍ രാത്രിയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് ഡജിപിക്കു നിര്‍ദേശം നല്‍കി. മദ്യപിച്ചു അതിക്രമം നടത്തിയ പ്രതികളായ തോട്ടപ്പടി സ്വദേശി നൗഫലിനേയും സുഹൃത്ത് അജിതിനേയും മണ്ണുത്തി പൊലീസ് അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
സദാചാരക്കൊലക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍.
◾ചേര്‍പ്പിലെ സദാചാരക്കൊലക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. വിഷ്ണു, വിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ ഗാന്ധിപുരം കോര്‍പ്പറേഷന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ എട്ട് പേര്‍ പിടിയിലായി.
ആറംഗ ലഹരിമരുന്നു സംഘം തൊടുപുഴയില്‍ പിടിയില്‍.
◾കോളേജ് വിദ്യാര്‍ത്ഥികളടങ്ങുന്ന അറംഗ ലഹരിമരുന്നു സംഘം തൊടുപുഴയില്‍ പിടിയില്‍. വെങ്ങല്ലൂരിലെ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തി മുന്നു നിയമവിദ്യാര്‍ത്ഥികളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശി ശ്രീരാജ്, തൃശൂര്‍ സ്വദേശി ജീവന്‍, കൊല്ലം സ്വദേശി ഷജീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍. മുതലക്കോടം സ്വദേശി ജിബിന്‍ ഞറുക്കുറ്റി സ്വദേശി സനല്‍ കോഴിക്കോട്, ബേപ്പൂര്‍ സ്വദേശിനി സരിഗ എന്നിവരെ കൂടി അറസ്റ്റ് ചെയ്തു.
സ്പീക്കർ ഷംസീറിന്റെ അകമ്പടി വാഹനം യുവാവിന് പരിക്ക്.
◾സ്പീക്കർ അഡ്വ. എ.എൻ.ഷംസീറിന്റെ സുരക്ഷയ്ക്കായി തലശ്ശേരിയിൽനിന്ന് മൂന്നാംമൈലിലേക്ക് പോയ പോലീസ് ജീപ്പ് റോഡരികിൽ നിർത്തിയിട്ട ബൈക്കിന് സമീപം നിന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്.
◾ചേലക്കര പരക്കാട് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് 57 കാരന്‍ കുത്തേറ്റ് മരിച്ചു. പരക്കാട് മനക്കല്‍ത്തൊടി ജോര്‍ജ് (57) ആണ് മരിച്ചത്.
ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.
◾വയനാട് പൊഴുതനയില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അച്ചൂര്‍ അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തിരൂര്‍ അണ്ണാര സ്വദേശി കറുകപറമ്പില്‍ മുഹമ്മദ് നിഷാലിനെ(23)യാണ് മണ്ണാര്‍ക്കാട് പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
നാളെയോ ചൊവ്വാഴ്ചയോ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കും.
◾സൂററ്റ് കോടതി വിധിക്കെതിരെ നാളെയോ ചൊവ്വാഴ്ചയോ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കും. ലോക് സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കും. രാഹുലിനെതിരെ അടുത്ത ആറ് മുതല്‍ ബിജെപിയും മറു പ്രചാരണം തുടങ്ങും. പാര്‍ലമെന്റ് സമ്മേളനം അടുത്ത ആഴ്ച അനിശ്ചിത കാലത്തേക്ക് പിരിയാന്‍ സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയിലും സംസ്ഥാനങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
◾അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാംഗത്വം പുനസ്ഥാപിക്കാത്ത ലോക്സഭാ സെക്രട്ടേറിയറ്റിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തിടുക്കത്തില്‍ ലോക്സഭാംഗത്വം റദ്ദാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് രണ്ടു മാസമായി മനപൂര്‍വം നടപടി വൈകിപ്പിച്ചെന്ന് ഫൈസല്‍ ആരോപിച്ചു.
◾രാഹുല്‍ഗാന്ധി രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. രാഹുല്‍ഗാന്ധി ഒരു സമുദായത്തെ അപമാനിച്ചു. കോടതിയില്‍ മാപ്പ് പറഞ്ഞില്ലെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ബിജെപി രാജ്യവാപക പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.
◾കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഗുരുതര ഹൃദ്രോഗമുള്ള കോട്ടയം പള്ളിക്കച്ചിറ സ്വദേശി എം.ആര്‍. രാജേഷിനാണ് (35) ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കൊച്ചി ആംസ്റ്റര്‍ മെഡിസിറ്റിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ മഹാരാഷ്ട്ര സ്വദേശിനിയായ ശ്യാമള രാമകൃഷ്ണന്റെ ഹൃദയമാണ് രാജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാനം ഏകോപിപ്പിക്കുന്ന കെ. സോട്ടോ വഴി ലഭ്യമാക്കിയത്. ഒപ്പം അവയവം ദാനം നല്‍കിയ ശ്യാമള രാമകൃഷ്ണന്റെ (52) ബന്ധുക്കള്‍ക്ക് മന്ത്രി വീണ ജോർജ് നന്ദിയുമറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്ന് നടന്നത്. 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നു. 4 മണിക്കൂറോളം എടുത്താണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. രാജേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ശ്യാമള രാമകൃഷ്ണന്‍ 6 പേര്‍ക്കാണ് പുതുജീവന്‍ നല്‍കുന്നത്. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് ലഭിച്ചത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഗുജറാത്ത് സ്വദേശി ജമ്മു കാഷ്മീര്‍ സന്ദര്‍ശിച്ച കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഓഫീസിലെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഹിതേഷ് പാണ്ഡ്യ രാജിവച്ചു. തട്ടിപ്പിന് അറസ്റ്റിലായ കിരണ്‍ പട്ടേലിനൊപ്പം ജമ്മുകാഷ്മീരില്‍ ഹിതേഷ് പാണ്ഡ്യയുടെ മകന്‍ അമിത് പാണ്ഡ്യയും ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബെംഗളുരുവില്‍ പുതിയ മെട്രോ പാത
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കേ ബെംഗളുരുവില്‍ പുതിയ മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കെ ആര്‍ പുര മുതല്‍ വൈറ്റ് ഫീല്‍ഡ് വരെയുള്ള 13.71 കിലോമീറ്റര്‍ പാതയാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. നിര്‍മാണത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒപ്പം മോദിയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മെട്രോയില്‍ അല്‍പദൂരം സഞ്ചരിച്ചു.
സിബിഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു.
◾അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനു ഗുജറാത്തില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്‍ സിബിഐ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആയിരുന്ന ജാവരി ബിഷ്ണോയ് ആണ് ജീവനൊടുക്കിയത്. ചോദ്യം ചെയ്യലിനിടെ ഓഫീസിന്റെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.
◾കര്‍ണാടകയില്‍ മോദിയുടെ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വിജയസങ്കല്‍പ രഥയാത്രയല്ല, വിജയിച്ചയാത്രയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാടായ കലബുറഗി കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ചത് അതിന്റെ തെളിവാണ്. മോദി പറഞ്ഞു.
ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു.
◾ജോലിക്കു ഭൂമി അഴിമതി കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്തു. തേജസ്വി യാദവിന്റെ സഹോദരിയും എംപിയുമായ മിസ ഭാരതിയും ഇതേ കേസില്‍ ഇഡിക്കു മുമ്പാകെ ഹാജരായി. ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും നേരത്തെ ചോദ്യം ചെയ്തിരുന്നു.
◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചണ്ഡിഗഡില്‍ ട്രെയിന്‍ തടഞ്ഞു. ന്യൂഡല്‍ഹി ചണ്ഡിഗഡ് ശതാബ്ദി ട്രെയിനാണ് തടഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച.
◾കര്‍ണാടക ദാവനഗരെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്കിടെ സുരക്ഷാ വീഴ്ച. ഒരാള്‍ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് ഓടി എത്താന്‍ ശ്രമിച്ചു. പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
◾കാമുകന്റെ സഹായത്തോടെ സ്വന്തം കുട്ടികളെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ യുവതിഅടക്കം ആറു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഇരട്ടക്കൊലപാതകം. പ്രാദേശിക കൗണ്‍സിലറായ കാമുകന്റെ സഹായത്തോടെയാണ് യുവതി തന്റെ 10 വയസുള്ള മകനെയും ആറുവയസുള്ള മകളെയും കൊലപ്പെടുത്തിയതെന്ന് പൊലീസ്
പീഡനത്തിനിരയായ ഗർഭിണിയായ വിദ്യാർത്ഥിനിയെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്.
◾മൂവാറ്റുപുഴ:വീട്ടുകാർ പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഡോക്ടർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. മലപ്പുറം സ്വദേശിയായ കാമുകൻ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഗർഭിണിയായ വിദ്യാർത്ഥിനിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെ വിദ്യാർത്ഥിനി അവശനിലയിലാകുകയായിരുന്നു.
ചേർത്തല സ്വദേശിനിയായ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കളാണ് മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ പെൺകുട്ടിയെ എത്തിച്ചത്. പീഡനത്തിനിരയായതിനെ തുടർന്ന് അവശനിലയിലായ പെൺകുട്ടി എട്ടു മാസം ഗർഭിണിയാണ്. ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാർത്ഥിനിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്.
എട്ടു മാസം ഗർഭിണിയായ അവശനിലയിലുള്ള വിദ്യാർഥിനിയെ ഗർഭഛിദ്രത്തിനു വിധേയയാക്കാൻ കഴിയില്ലെന്നും വിവരം പൊലീസിൽ അറിയിക്കണമെന്നും വിദ്യാർഥിനിയെ പരിശോധിച്ച ഡോക്ടർ സബൈൻ ശിവദാസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ വിസമ്മതിച്ചു. തുടർന്ന് ഡോക്ടർ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് ആശുപത്രിയിൽ എത്തി വിദ്യാർഥിനിയിൽ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണു വിദ്യാർഥിനി പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഗർഭിണിയായിരിക്കെ കൂടി ഇയാൾ വിദ്യാർഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.
◾ട്വിറ്ററില്‍ 60 ലക്ഷം ഫോളോവേഴ്സുള്ള ഗോഡ് എക്കൗണ്ട് ഇലോണ്‍ മസ്‌ക് ബ്ലോക്ക് ചെയ്തു. മസ്‌കിനെ പരിഹസിച്ചുള്ള പോസ്റ്റുകളാണ് അക്കൗണ്ടിനെ വളരെയധികം പ്രശസ്തമാക്കിയത്. ബ്ലോക്കു ചെയ്യാന്‍ കാരണവും അതുതന്നെ. അക്കൗണ്ടു കൈകാര്യം ചെയ്തിരുന്ന അമേരിക്കന്‍ എഴുത്തുകാരനായ ഡേവിഡ് ജാവര്‍ബോം 2022 മുതല്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയിരുന്നു.
അമേരിക്കയിൽ കൊടുങ്കാറ്റ്.
◾അമേരിക്കയിലെ മിസിസിപ്പിയില്‍ കൊടുങ്കാറ്റ്. 23 പേര്‍ മരിച്ചു. സില്‍വര്‍ സിറ്റിയിലും റോളിംഗ് ഫോര്‍ക്കിലുമായി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണു റിപ്പോര്‍ട്ട്.
ഇന്ത്യക്ക് രണ്ടു സ്വര്‍ണം
◾വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണം. 48 കിലോ വിഭാഗത്തില്‍ നീതു ഘന്‍ഘാസും 81 കിലോ വിഭാഗത്തില്‍ സവീറ്റി ബൂറയുമാണ് ഇന്ത്യക്കായി സ്വര്‍ണംനേടിയത്.
◾തെലുങ്ക് വാരിയേഴ്സിന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കിരീടം. ഫൈനലില്‍ ഭോജ്പുരി ദബാംഗ്സിനെ കീഴടക്കിയാണ് തെലുങ്ക് താരങ്ങള്‍ വിജയകിരീടം ചൂടിയത്. സിസിഎല്‍ ചരിത്രത്തില്‍ ഇത് തെലുങ്ക് വാരിയേഴ്സിന്റെ നാലാമത്തെ കിരീടമാണ്.
നിര്യാതരായി.
കെ.എം.തോമസ്
◾കല്ലിശ്ശേരി മണ്ണിൽ പുളിയ്ക്കാണയിൽ കെ.എം.തോമസ് (ജോർജ്ജുകുട്ടി - 78) നിര്യാതനായി. സംസ്കാരം പിന്നീട് .
ഭാര്യ: പൊന്നമ്മ.
മക്കൾ: നെബു, ബിനു, ബിന്നി.
മരുമക്കൾ: ലീന , സജി, ലിജു
പി.കെ. കുര്യൻ
◾മധ്യപ്രദേശ് ഇറിഗേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ തിരുവല്ല കല്ലുങ്കൽ തേക്കിൽ പുത്തൻപറമ്പിൽ പി.കെ. കുര്യൻ (പാപ്പച്ചൻ-88) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കല്ലുങ്കൽ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ..
ഭാര്യ: നെടുമ്പ്രം ചിറയമാലിയിൽ കുടുംബാംഗം പരേതയ മറിയാമ്മ.
മക്കൾ: ഹാൻസി മാത്യു, മോൻസി പി കുര്യൻ, ( ഖത്തർ ) മരുമക്കൾ..മാത്യു.ജേക്കബ്, സുമി.പി.മോൻസി .
കെ.കെ. ചെല്ലപ്പൻ ആചാരി
◾തിരുവല്ല: കുറ്റൂർ കയ്യാലക്കകത്ത് കെ.കെ. ചെല്ലപ്പൻ ആചാരി(ചെല്ലക്കുട്ടൻ 75) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: ചെല്ലമ്മ.
മക്കൾ: സുജാത, സുമ, സുരേഷ്.
മരുമക്കൾ: മണിക്കുട്ടൻ, മനോജ്, ശ്രീദേവി.
KARUNYA Result 25/03/2023
1 st Prize :
Amount: ₹80,00,000/-
KD818775
Consolation Prize :
Amount: ₹8,000/-
KA818775 KB818775 KC818775 KE818775 KF818775 KG818775 KH818775 KJ818775 KK818775 KL818775 KM818775
2 nd Prize :
Amount: ₹5,00,000/-
KJ175437
3 rd Prize :
Amount: ₹100,000/-
KA682588 KB320728 KC101924 KD181442 KE607800 KF869859 KG127377 KH705355 KJ117022 KK258031 KL902547 KM897322
4 th Prize :
Amount: ₹5,000/-
0108 0434 1032 1359 1415 1460 1932 2053 2466 2556 2848 3593 4410 5193 7704 8299 8496 8990
5 th Prize :
Amount: ₹2,000/-
0509 0755 0991 1776 2818 4215 5028 5341 8265 9575
6 th Prize :
Amount: ₹1,000/-
0268 0951 1518 1638 2091 2790 3278 3504 3590 4018 5928 7481 7892 9752
7 th Prize :
Amount: ₹500/-
0193 0767 0783 1169 1291 1430 1468 1553 1592 1600 1622 1748 1828 1850 1993 2251 2371 2414 2597 3062 3063 3210 3232 3267 3676 3720 3756 4066 4350 4482 4499 4695 4780 4833 4860 4923 4950 4985 5357 5426 5504 5597 5600 5608 5708 5762 6030 6122 6215 6630 6664 6685 6695 6883 7105 7180 7209 7525 7594 7748 7853 7943 8260 8515 8517 8528 9075 9209 9263 9287 9328 9330 9470 9510 9671 9672 9782 9857 9885 9898
8 th Prize :
Amount: ₹100/-
0023 0233 0383 0535 0540 0572 0576 0715 0826 0842 0857 0946 1010 1089 1101 1260 1303 1332 1335 1345 1571 1611 1693 1694 1715 1720 1875 1910 2038 2052 2070 2322 2360 2399 2521 2547 2577 2595 2796 2952 2972 2995 3209 3462 3664 3672 3747 3814 3930 3962 3968 3992 4022 4123 4306 4323 4383 4517 4545 4693 4703 4716 4804 5008 5078 5311 5328 5334 5340 5456 5517 5665 5796 5836 5996 6086 6230 6345 6353 6386 6427 6458 6490 6498 6581 6604 6640 6641 6650 6756 6819 7012 7170 7220 7357 7360 7470 7628 7730 7847 7919 8114 8248 8278 8320 8321 8358 8447 8474 8523 8656 8724 8914 8948 9222 9307 9350 9368 9549 9557 9714 9796 9942 9961
Comments
Post a Comment
Thanks