ഇന്നത്തെ വാർത്തകൾ
|JACOB CHERIAN|
രാഹുൽ ഗാന്ധി ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു.രാഹുൽ ഗാന്ധിയുടെ റേറ്റിംഗ് കൂടി.
◾തടവുശിക്ഷ വിധിച്ചതിനു പിറകേ, രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ചെങ്കിലും ലോകവ്യാപകമായി
രാഹുൽ ശ്രദ്ധിക്കപ്പെട്ടു.ഒരു നിസ്സാര വാചകത്തിന്റെ പേരിൽ ശിക്ഷ വിധിക്കപ്പെട്ടെങ്കിലും യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ റേറ്റിംഗ് കൂടുകയായിരുന്നു.പ്രതിപക്ഷ ഐക്യത്തിനു വഴിയൊരുക്കുന്ന വിധത്തില്‍ പ്രതിഷേധം വളര്‍ന്നു.എല്ലാവരും അംഗീകരിക്കുന്ന
ഒരു പ്രതിപക്ഷനേതാവ് എന്ന പദവിയിലേക്ക് രാഹുൽ ഉയർത്തപ്പെട്ടു.
രാഹുൽഗാന്ധിക്കെതിരായ നടപടിയിൽ
പാർലമെന്റിൽ സംഘർഷം ഉണ്ടായി.എംപിമാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എംപിമാരെ അറസ്റ്റു ചെയ്തു നീക്കി. കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളുമായി മുന്നോട്ട്. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിക്കു മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചു. കേരളത്തില്‍ തിങ്കളാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നു കെ പി സി സി
ഇടതുപക്ഷമടക്കം രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ രാഹുൽഗാന്ധിയെ എതിർത്ത് ഏ കെ
ആന്റണിയുടെ മകൻ അനിൽ മാത്രം.
◾രാഹുല്‍ ഗാന്ധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും അനില്‍ ട്വീറ്റ് ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു -
മോൻസ് ജോസഫ് എം.എൽ.എ.
◾കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അമിത നികുതി ഭാരത്തിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ പ്രസ്താവിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ തിരുവല്ല കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത നികുതി ഭാരവും,നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവും മൂലം ജനജീവിതത്തെ ദുരിതവും,ദുസഹവുമാക്കിയിരിക്കയാണ്.കൂടാതെ അഭിപ്രായ സ്വാതന്ത്രൃം കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണ്..ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കേസിൽ കുടുക്കി നാവ് അടപ്പിക്കാൻ കേന്ദ്ര ഭരണകൂടം ശ്രമിക്കുകയാണെന്നും മോൻസ് ജോസഫ് കുറ്റപ്പെടുത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർമാന്മാരയ ജോസഫ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ, ജോൺ.കെ.മാത്യൂസ്, സ്‌റ്റേറ്റ് അപ്പ വൈസർ അപ്പം വറുഗീസ് മാമ്മൻ, ഉന്നതാധികാര സമിതിയംഗം കഞ്ഞു കോശി പോൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാം ഈപ്പൻ, ബിജു ലങ്കാഗിരി, ജോസ് പഴയിടം, ജോർജ്ജ് മാത്യു, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ വറുഗീസ് ജോൺ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി വി.ആർ.രാജേഷ്, ജില്ലാ പ്രസിഡന്റ് ബിനു കുരുവിള, വൈസ് പ്രസിഡന്റ് ജോമോൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി മായാ അനിൽ കുമാർ തെരഞ്ഞെടുക്കപ്പെട്ടു
◾പുളിക്കീഴ് ഡിവിഷനാംഗം മായാ അനിൽ കുമാർ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റു. മായാ അനിൽകുമാർ എതിരില്ലാതെയാണ് ഉപാദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ സത്യവാചകം ചൊല്ലി കൊടുത്തു. കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ വരണാധികാരിയായിരുന്നു..
◾ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നും അതിനു വേണ്ടി എന്തുവില കൊടുക്കാനും തയ്യാറാണെന്നും രാഹുല്‍ ഗാന്ധി. തനിക്കെതിരായ നടപടിക്കുശേഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.
◾സംസ്ഥാനത്തെ ദേശീയപാതയുടെ വികസനത്തിന് 804.76 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി അനുവദിച്ചു. ഗഡ്കരിക്കു പ്രത്യേക നന്ദിയെന്ന് മന്ത്രി പി എം മുഹമ്മദ് റിയാസ്. അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടിരൂപയും ദേശീയപാത 766 ല്‍ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടി റോഡിന് 454.1കോടി രൂപയുമാണ് അനുവദിച്ചത്.
◾കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു. 38 ശതമനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായി. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും.
സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം.
◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് രാജ് ഭവനു മുന്നിലേക്കു മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. മൂന്നു തവണ ജല പീരങ്കി പ്രയോഗിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിലും സംഘര്‍ഷം. ടയറുകള്‍ കത്തിച്ച് മുദ്രാവാക്യം മുഴക്കി. പൊലീസ് ലാത്തി വീശി. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. വയനാട്ടില്‍ കല്‍പ്പറ്റയിലെ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറി. റോഡ് ഉപരോധവും നടത്തി. വടക്കഞ്ചേരിയില്‍ ദേശീയപാത തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം ഇന്ന് ഒരു മണിക്ക് .
◾പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്. ഇന്നുച്ചയ്ക്ക് ഒരു
മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്.
രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി മറ്റ് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ബിജെപിക്കെതിരെ ചിട്ടയായ പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ നേതാക്കളായ മമതാ ബാനര്‍ജി, അരവിന്ദ് കേജ്രിവാള്‍, എംകെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, കെസിആര്‍, അകിലേഖ് യാദവ് തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു."
◾രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസില്‍ സൂററ്റ് കോടതി വിധിക്കു ജില്ലാ സെഷന്‍സ് കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍, ആറു മാസത്തിനകം വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. സ്റ്റേ ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് എട്ടു വര്‍ഷം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അയോഗ്യതയുണ്ടാകും. വിവിധ സംഭവങ്ങളിലായി 16 കേസുകളാണ് രാഹുലിനെതിരേയുള്ളത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതല്‍ ഗുരുതരം.
◾രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കത്തില്‍ റദ്ദാക്കിയ നടപടി ജനാധിപത്യത്തിനെതിരായ സംഘപരിവാറിന്റെ ഹിംസാത്മകമായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. പിണറായി പറഞ്ഞു.
◾നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെയാണ് അമിതമായ തിടുക്കത്തില്‍ അയോഗ്യനാക്കിയതെന്നും നിയമപോരാട്ടം തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
ഇന്ത്യന്‍ ഭരണഘടനയേ വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.
◾കോടതി വിധിക്കെതിരെ തെരുവില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യന്‍ ഭരണഘടനയേയും വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നല്‍കുന്നില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
◾ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ഗാന്ധിക്കു ലഭിച്ച അംഗീകാരം മോദിയെ ഭയപ്പെടുത്തിയെന്നു രമേശ് ചെന്നിത്തല. സത്യം ആരും പറയരുതെന്ന മോദി നയത്തെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്നും ചെന്നിത്തല. കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എ കെ ആന്റണി. ബിജെപിയും മോദിയും രാഹുലിനെ ഭയക്കുന്നുവെന്നും ആന്റണി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രകടനം.
◾രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രകടനം. ഏജീസ് ഓഫീസിലേക്കാണു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയതിന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹിം എംപി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.
◾രാഹുല്‍ ഗാന്ധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും അനില്‍ ട്വീറ്റ് ചെയ്തു.
പ്ലാസ്റ്റിക്കിന് ബദൽ മാർഗ്ഗവുമായി മൈത്രി തയ്യൽ യൂണിറ്റ്
◾പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീ സഹകരണത്തോടെ പ്ലാസ്റ്റിക്കിന് ബദലായി തുണി ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകർഷകമായ ബാഗുകൾ നിർമ്മിക്കുന്ന മൈത്രി തയ്യൽ യൂണിറ്റിന്റെ ഉദ്ഘാടനം നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ
പി.രാജേഷ് കുമാർ പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർക്ക് കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ യോഹന്നാൻ, സി.ഡി.എസ് ചെയർപേഴ്സൺ രാജി പ്രസാദ് എന്നിവർ പങ്കെടുത്തു.
ചികിത്സയിലിരിക്കെ മരണപ്പെട്ട ബാലിക പീഡനത്തിന് വിധേയയാതായി കണ്ടെത്തി.
പ്രതി അറസ്റ്റിൽ .
◾കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട പെൺകുട്ടി (13) പീഡനത്തിന് വിധേയയാതായി പോലീസ് കണ്ടെത്തി. പീഡിപ്പിച്ച പ്രതി കുമളി കൈലാസമന്ദിരത്തിൽ വിഷ്ണു സുരേഷിനെ (26) കീഴ്‌വായ്പൂര് പോലീസ് പിടികൂടി.2022 സെപ്തംബർ 9 നാണ് പെൺകുട്ടി മരിച്ചത്. പനി, ഛർദി, തലവേദന എന്നീ രോഗങ്ങളെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു പോലീസ് പിടിയിലായത്.
ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും, മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കുട്ടി യെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയപ്പെട്ടതായി ഡോക്ടർമാർ ആശുപത്രി സൂപ്രണ്ടിന് നൽകിയ റിപ്പോർട്ടും,പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിലേക്കും,പോലീസ് അന്വേഷണത്തിലേക്കും വഴിതെളിക്കയായിരുന്നു.തോട്ടയ്ക്കാട് വാടക വീട്ടിൽ താമസിക്കുന്ന സുരേഷിന്റെ മകനാണ് പിടിയിലായ വിഷ്ണു .
◾ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്‌സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
◾കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് അഖില്‍ (29) അറസ്റ്റിലായി. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആറു മാസം മുമ്പാണ് ഇന്‍സറ്റഗ്രാമിലൂടെ ഇവര്‍ പരിചയപ്പെട്ടത്.
◾പ്രവാസി വ്യവസായി ഫാരിസ് അബുബക്കര്‍ തന്റെ അമ്മാവനാണെന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിനു മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇതുവരെ കാണുകയോ ഫോണില്‍പോലും സംസാരിക്കുകയോ ചെയ്തിട്ടില്ലാത്തയാളെ അമ്മാവനാക്കിത്തന്നതില്‍ സന്തോഷം എന്നാണു പ്രതികരണം.
◾ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്കു ഹൈക്കോടതിയില്‍ വക്കീലുമാരുണ്ടെന്ന് പരിഹസിച്ച് മുന്‍മന്ത്രി എം.എം. മണി. 11 പേരെ കൊല്ലുകയും അനേകം പേരേയും വീടുകളേയും ആക്രമിക്കുകയും ചെയ്ത അരിക്കൊമ്പനോടാണ് എല്ലാവര്‍ക്കും ബഹുമാനമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. ആനയെ പിടികൂടാനുള്ള ‘ഓപ്പറേഷന്‍ അരിക്കൊമ്പന്‍’ ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിറകേയാണു പരിഹാസം.
5000 രൂപ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി.
◾ഭൂമി തരംമാറ്റം വേഗത്തിലാക്കാന്‍
5000 രൂപ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് എറണാകുളം പുത്തന്‍വേലിക്കരയില്‍ വിജിലന്‍സിന്റെ പിടിയിലായി. കൃഷി അസിസ്റ്റന്റ് പ്രിജില്‍ ആണ് പുത്തന്‍വേലിക്കര സ്വദേശിയായ ബിജുവിന്റെ പരാതിയില്‍ കുടുങ്ങിയത്.
◾തൃശൂര്‍ ചേര്‍പ്പിലെ സദാചാര കൊലക്കേസില്‍ ഗള്‍ഫിലേക്കു മുങ്ങിയിരുന്ന ചേര്‍പ്പ് സ്വദേശി അഭിലാഷിനെ പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ ആയിരുന്നു പിടികൂടിയത്.
◾മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത ത്രിപുര സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കുമാര്‍ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബര്‍മ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
◾മൈസൂരുവില്‍ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയാണ് (30) മരിച്ചത്. സബീനയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്ന ലഹരി മരുന്നിന് അടിമയായ യുവാവിനെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനു മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി പ്രതി. ഒടുവില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പുറമണ്ണൂര്‍ പാറക്കുഴിയില്‍ സൈതലവിയെയാണ് (33) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
◾വിമാനത്തില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഭര്‍ത്താവും മറ്റു യാത്രക്കാരും കൈകാര്യം ചെയ്തു. ഒടുവില്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും യുവതി പരാതി ഇല്ലെന്ന് അറിയിച്ചതോടെ വിട്ടയച്ചു. മസ്‌ക്കറ്റില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം.
◾വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യുകയും ചെയ്ത 19 അംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. വിഴിഞ്ഞം, പൂല്ലൂര്‍ക്കോണം ചെന്നവിളാകം വീട്ടില്‍ അക്ബര്‍ ഷാ (21) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
70 കിലോയോളം കഞ്ചാവ് പിടികൂടി.
◾ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ ചുങ്കത്ത് ഒഴിഞ്ഞ പറമ്പില്‍ പാക്കറ്റുകളായി സൂക്ഷിച്ച 70 കിലോയോളം കഞ്ചാവ് പിടികൂടി. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾രണ്ടു വര്‍ഷം മുമ്പ് കൊച്ചി തീരത്തുനിന്നും പിടികൂടിയ 3,500 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നശിപ്പിച്ചു. ഹെറോയിനും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ 340 കിലോ ലഹരിമരുന്നാണ് കൊച്ചി കെല്ലിലെ പ്ലാന്റില്‍ നശിപ്പിച്ചത്.
◾പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിക്കാന്‍ വാഴപ്പിണ്ടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
മൂന്ന് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു
◾സുപ്രീം കോടതി കൊളിജീയം ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് മൂന്ന് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറരപ്പെടുവിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രമേഷ് സിന്‍ഹയെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പാറ്റ്‌ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും നിയമിച്ചു.
◾എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കു പിറകേ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. സോണിയ ഗാന്ധി രാഹുലിന്റെ വീട്ടിലെത്തി. കോണ്‍ഗ്രസ് ഉന്നതതലയോഗവും ചേര്‍ന്നു.
◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. റായ്പൂരില്‍ കോണ്‍ഗ്രസ് -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ കോലം കത്തിക്കുകയും ബിജെപിയുടെ പോസ്റ്ററുകള്‍ക്ക് മുകളില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ട്രെയിന്‍ തടഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ഇന്ത്യന്‍ ജനാധിപത്യം അധപതിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
◾‘ഇന്ത്യന്‍ ജനാധിപത്യം അധപതിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയുടെ പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുന്നു. ക്രിമിനലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നു’വെന്ന് മമത ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ഏകാധിപത്യ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
◾ജനാധിപത്യത്തിന്റെ മരണമണിയാണിതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപി പകയുടെ രാഷ്ട്രീയത്തില്‍ നിന്ന് സമ്പൂര്‍ണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
◾ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ തെലുങ്കു ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്ത നാല് എംഎല്‍എമാരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന എംഎല്‍സി ഉപതെരഞ്ഞെടുപ്പില്‍ ടിഡിപി വിജയിച്ചിരുന്നു. ചന്ദ്രബാബു നായിഡുവുമായി ഒത്തുതീര്‍പ്പുണ്ടാക്കി ക്രോസ് വോട്ട് ചെയ്തെന്നാണ് ആരോപണം.
◾ഉത്തര്‍പ്രദേശില്‍ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെ കൊല്ലുമെന്നു ഭയമുണ്ടെന്ന് ഉപമുഖ്യമന്ത്രിയും ബിജിപെ നേതാവുമായ കേശവ് പ്രസാദ് മൗര്യ.
ഗായിക ബോംബെ ജയശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ഗായിക ബോംബെ ജയശ്രീയെ തലയോട്ടിയിലെ രക്തകുഴലുകളില്‍ അന്യൂറിസം രോഗം ബാധിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രശസ്ത കര്‍ണാടക സംഗീതജ്ഞ.
◾വനിതാ പ്രമീമിയര്‍ ലീഗ് ഫൈനലില്‍ മൂംബൈ – ഡല്‍ഹി പോരാട്ടം. ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ 72 റണ്‍സിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് ഫൈനലിന് യോഗ്യത നേടിയത്. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപി വാരിയേഴ്‌സ് 17.4 ഓവറില്‍ 110 റണ്‍സിന് ഓള്‍ഔട്ടായി. ഹാട്രിക്കടക്കം നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇസ്സി വോങ്ങിന്റെ പ്രകടനമാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. നാളെ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
നിര്യാതനായി
വി അശോക് കുമാർ
◾തിരുവല്ല മേപ്രാൽ എറികാട്ടുമേടയിൽ വി അശോക് കുമാർ (62) ജയപ്പൂരിൽ നിര്യാതനായി.സംസ്കാരം 27 ന് രാവിലെ 11 ന് അവിടെ നടക്കും.
ഭാര്യ ലത അശോക് കുമാർ. മക്കൾ: ജിഷ അശോക് കുമാർ , ജിത്തു അശോക് കുമാർ . മരുമക്കൾ: ഡോൺ വർഗീസ്, ലെനിൻസ്ലിറ
NIRMAL Result 24/03/2023
1 st Prize :
Amount: ₹7,000,000/-
NW655771
Consolation Prize :
Amount: ₹8,000/-
NN655771 NO655771 NP655771 NR655771 NS655771 NT655771 NU655771 NV655771 NX655771 NY655771 NZ655771
2 nd Prize :
Amount: ₹10,00,000/-
NR338485
3 rd Prize :
Amount: ₹100,000/-
NN614994 NO693969 NP406308 NR388674 NS249012 NT409472 NU746082 NV556325 NW210210 NX408009 NY142166 NZ377472
4 th Prize :
Amount: ₹5,000/-
0502 0679 0791 1349 1520 1623 3332 4239 4278 4772 5944 6706 6750 7362 7890 8389 8525 9343
5 th Prize :
Amount: ₹1,000/-
0749 0755 0764 0950 1337 1403 2265 2307 2370 2652 2982 3230 3458 3893 4089 4092 4468 5140 5526 5950 6618 6977 7329 7635 7804 7899 8289 8500 8655 8710 8894 9027 9169 9956 9991 9996
6 th Prize :
Amount: ₹500/-
0636 0669 0874 0921 1017 1043 1209 1351 1415 1548 1763 1809 1911 1935 2034 2089 2138 2238 2292 2589 2617 2628 2809 2850 2977 3111 3129 3213 3379 3612 3986 4241 4465 4514 4536 4687 4702 4759 4874 5025 5055 5238 5264 5651 5714 5730 5807 5894 6071 6238 6400 6515 6524 6555 6616 6983 7294 7489 7622 7645 7659 7744 7752 7897 7919 8070 8111 8149 8649 8791 8816 8891 9342 9364 9592 9613 9689 9717 9873
7 th Prize :
Amount: ₹100/-
0035 0175 0436 0451 0507 0602 0610 0670 0700 0816 0819 0969 1015 1201 1237 1303 1331 1346 1493 1552 1638 1680 1727 1869 1903 2112 2252 2275 2330 2491 2571 2618 2647 2699 2741 2763 2816 2863 2882 2995 3042 3321 3357 3538 3814 4046 4321 4397 4553 4690 4770 4798 4943 5047 5111 5137 5292 5303 5334 5463 5502 5541 5826 5881 5895 5952 6141 6164 6334 6405 6504 6544 6578 6622 6673 6677 6728 6823 6970 7027 7042 7235 7264 7331 7361 7517 7628 7700 7706 7714 7726 7741 7756 8241 8256 8285 8399 8463 8639 8743 8802 8818 8872 8921 8924 8992 8993 9039 9077 9202 9269 9513 9556 9629 9660 9765 9770 9846 9850 9865 9889 9970
Comments
Post a Comment
Thanks