ഇന്നത്തെ വാർത്തകൾ

 |JACOB CHERIAN|


ഡോ.ബി.ജി.ഗോകുലന് അനുമോദനവും,100 പാട്ടാഘോഷവും.
◾ഒരു വർഷം കൊണ്ട് 100 ഗാനങ്ങൾ രചിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം ലഭിച്ച ഡോ.ബി.ജി ഗോകുലനെ തിരുവല്ല ജെ.സി.ഐ യും, വിവിധ പ്രമുഖ സംഘടനകളും സംയുക്തമായി അനുമോദിക്കുന്നു. "ശതഗാനവർഷം" എന്ന പേരിൽ 100 പാട്ടുകളൂടെ പൂർത്തീകരണം ആഘോഷിക്കുകയെന്ന ലക്ഷ്യമാണ് നാളെ  വൈകിട്ട് 4ന് തിരുമൂലപുരം ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനമെന്ന് സംഘാടക ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 ജെ.സി.ഐ പ്രസിഡന്റ് ജൂബി
ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കേരള മെഡിക്കൽ യൂനിവേഴ്സിറ്റി എത്തിക്സ് കമ്മറ്റി ചെയർമാൻ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. മാത്യു.ടി.തോമസ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. റിട്ട.ഐ.ജി എസ്.ഗോപിനാഥ് ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തും.ചലച്ചിത്ര സംവിധായകൻ ബ്ലെസി ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ്സ് പ്രകാശനം നിർവ്വഹിക്കും.ഡോ.ബി.ഗോകുലന്റ കവിതകളുടെ പ്രകാശനം നഗരസഭാദ്ധ്യക്ഷ അനു ജോർജ്ജ് നിർവ്വഹിക്കും.
നഗരസഭാ വൈസ് ചെയർമാൻ ജോസ് പഴയിടം, നഗരസഭാ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.പ്രദീപ് മാമ്മൻ, ബാബു തിരുവല്ല, അഡ്വ.പ്രകാശ്.പി.തോമസ്, അഡ്വ. അഭിലാഷ് ചന്ദ്രൻ, ഡോ.കെ.ജി.സുരേഷ്, എം.സലിം, ഹാഷിം മുഹമ്മദ്, നഗരസഭാ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, സുരേഷ് കാവുംഭാഗം, പാസ്റ്റർ സി.പി.മോനായി, അഡ്വ.ജിനചന്ദ്രൻ,വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ-സാമുദായിക - സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ആശംസകർ അർപ്പിക്കും
രാഹുൽ ഗാന്ധിയെ വേട്ടയാടാൻ അനുവദിക്കില്ല.
കെ.എസ്.യു.
◾ഇന്ത്യൻ മതേതരത്വത്തെ തകർക്കുന്ന സംഘപരിവാർ ശക്തികളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന രാഹുൽ ഗാന്ധിയെ തളർത്താൻ സംഘപരിവാർ ശക്തികൾ ഒരുമിക്കുമ്പോൾ അതിനെ
പ്രതിരോധിക്കാനുള്ള ഭൗത്യം കെ.എസ്.യു ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.കെ.എസ്.യു പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ജില്ലാ പ്രസിഡൻറ് അൻസാർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറിമാരായ നിതിൻ മണക്കാട്ട് മണ്ണിൽ, അലൻ ജിയോമൈക്കിൾ, നിയോജക മണ്ഡലം പ്രസിഡൻറ് നേജോ മെഴുവേലി എന്നിവർ പ്രസംഗിച്ചു. തദാഗത് ബി.കെ, സ്റ്റൈൻസ്, ഗണേഷ്, ഓറിൻ, ജോൺ, മെബിൻ, അഖിൽ, ജോബി എന്നിവർ നേതൃത്വം നൽകി.
പത്തനംതിട്ട ജനറൽ ആശുപത്രി രണ്ടാംഘട്ട വികസനത്തിന് 2 കോടി 80ലക്ഷം.
മന്ത്രി വീണാ ജോർജ്ജ്.
◾പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബും, കാർഡിയോളജി വിഭാഗവും ശക്തിപ്പെടുകയെന്ന ലക്ഷ്യത്തോടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി
2,0,80,500 രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.രണ്ട് നിലകളിലായി അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിനാണ് തുക അനുവദിച്ചത്. ട്രയേജ് സംവിധാനം, ടി.എം.ടി. റൂം, എക്കോ റൂം, കാർഡിയോളജി വാർഡുകൾ എന്നിവയാണ് സജ്ജമാക്കുക.
  ശബരിമല തീർത്ഥാടന കാലത്തെ ബേസ് ആശുപത്രിയാണ് പത്തനംതിട്ട  ജനറൽ ആശുപത്രി.ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതോടെ ശബരിമല തീർത്ഥാടകർക്ക് കൂടുതൽ മികച്ച കാർഡിയോളജി സേവനങ്ങൾ ലഭ്യമാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
അയിരൂർ പഞ്ചായത്ത് ഇനി "അയിരൂർ കഥകളി ഗ്രാമം"
◾പത്തനംതിട്ട ജില്ലയിലെ അയിരൂർ ഗ്രാമപഞ്ചായത്ത് ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്ന നാമഥേയത്തിൽ അറിയപ്പെടും.കേന്ദ്ര സർക്കാർ പേര് മാറ്റത്തിന് അംഗീകാരം നൽകിക്കഴിഞ്ഞു.
കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയായാണ് പുതിയ നാമകരണം. റവന്യൂ വകുപ്പിലും, എല്ലാ സർക്കാർ രേഖകളിലും ഈ മാറ്റം ഉണ്ടാകും.അയിരൂർ തെക്ക് തപാൽ ആഫീസ് കഥകളി ഗ്രാമം പി.ഒ എന്നാകും.കേരളത്തിലെ ഏക കഥകളി ഗ്രാമമാണ് അയിരൂർ.
2010-ൽ ശ്രീജ വിമൽ പ്രസിഡന്റായിരുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പേര് മാറ്റത്തിനുള്ള നടപടിക്ക് തുടക്കമിട്ടത്.' കഥകളി ഗ്രാമമെന്ന് പേരിട്ട പഞ്ചായത്ത് പിന്നീട് കേന്ദ്ര-സംസ്ഥാന സർക്കാരുങ്ങളെ സമീപിക്കുകയായിരുന്നു. വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചത്
വാഹനം തട്ടിയതിന്റെ പേരിൽ യുവതിക്ക് നേരെ അതിക്രമം മൂന്നുപേർ അറസ്റ്റിൽ.
◾വാഹനം തട്ടിയതിന്റെ പേരിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയതിന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ ഭാഗത്ത് ഓമണ്ണിൽ വീട്ടിൽ സുഭാഷ് മകൻ അനന്തു (22), ചങ്ങനാശ്ശേരി തൃക്കൊടിത്താനം പാറപ്പറമ്പിൽ വീട്ടിൽ ബാബു മകൻ വിഷ്ണു എന്ന് വിളിക്കുന്ന പ്രവീൺ കുമാർ (23), ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഭാഗത്ത് കല്ലുംകുളം വീട്ടിൽ വിനോദ് മകൻ നന്ദു വിനോദ് (21) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾ ഇന്നലെ രാവിലെ 10.30 മണിയോടുകൂടി കുറിച്ച് ഔട്ട് പോസ്റ്റ് ഭാഗത്ത് വെച്ച് ഇവർ പാർക്ക് ചെയ്ത കാർ മുൻപോട്ട് എടുക്കുന്ന സമയത്ത്  തിരുവല്ല കോയിപ്പുറം സ്വദേശിനിയായ യുവതിയുടെ കാറിൽ ഇടിക്കുകയും തുടർന്ന് യുവതിയുമായി വാക്കേറ്റം ഉണ്ടാവുകയും, ഇവരെ ചീത്ത വിളിക്കുകയും കയ്യില്‍ കടന്നുപിടിച്ച്  മര്യാദലംഘനം  നടത്തുകയുമായിരുന്നു. യുവതിയുടെ പരാതിയെ  തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ മൂന്നുപേരെ പിടികൂടുകയുമായിരുന്നു. ഇവരിൽ അനന്തു, പ്രവീൺകുമാർ എന്നിവർ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. 
രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ.
കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും പ്രതിരോധത്തില്‍. 
◾മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ. ഗുജറാത്ത് മുൻ മന്ത്രിപൂർണേഷ്‌ മോദി നൽകിയ പരാതിയിന്മേൽ സൂറത്ത് കോടതിയാണ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്.മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യവും അനുവദിച്ചു  2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചരണവുമായി ബന്ധപ്പെട്ട് കർണ്ണാടകത്തിലെ കോലാറിൽ രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ മോദി സമുദായത്തെ അവഹേളിച്ചതായാണ് കേസ്.ഐ.പി.സി 504 പ്രകാരമാണ് കേസ്. പരമാവധി രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. വിധിക്കെതിരെ ഹൈക്കോടതിയെ രാഹുൽ സമീപിക്കും.
മാനനഷ്ടകേസിൽ ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധി എം.പി സ്ഥാനത്തിന് അയോഗ്യനായി.കുറ്റക്കാരൻ എന്ന് കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്താൽ മാത്രമേ അയോഗ്യത ഒഴിവാകു.
അടുത്ത മാസം മുതല്‍ കെട്ടിട നിര്‍മാണ ഫീസ് വര്‍ധിപ്പിക്കുന്നു
◾അടുത്ത മാസം മുതല്‍ കെട്ടിട നിര്‍മാണ ഫീസ് വര്‍ധിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഫീസ് കുറവാണെന്ന് മന്ത്രി എം.ബി രാജേഷ്. നിലവില്‍ 150 ചതുരശ്ര മീറ്ററിന് 15 രൂപവരെയാണ് ഫീസ്. എത്ര വര്‍ധിപ്പിക്കണമെന്നു തീരുമാനിച്ചിട്ടില്ല. 1,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന്റെ പെര്‍മിറ്റിന് 7,500 രൂപയെങ്കിലും നല്‍കേണ്ടിവരും. 645 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കു നികുതി ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി രാജേഷ്.

◾തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു സമീപം സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 200 കോടി രൂപ നിക്ഷേപിച്ച് രണ്ടു ബ്ലോക്കുകളായി 10 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണു ഓരോ സയന്‍സ് പാര്‍ക്കും നിര്‍മിക്കുക. അതതു പ്രദേശത്തെ യൂണിവേഴ്സിറ്റികളായിരിക്കും പ്രിന്‍സിപ്പല്‍ അസോസിയേറ്റ്. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കും സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുക. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തും.
അരിക്കൊമ്പന്‍’ ദൗത്യം 29 വരെ നിര്‍ത്തിവയ്ക്കണമെന്നു ഹൈക്കോടതി
◾ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ‘ഓപ്പറേഷന്‍ അരിക്കൊമ്പന്‍’ ദൗത്യം 29 വരെ നിര്‍ത്തിവയ്ക്കണമെന്നു ഹൈക്കോടതി. രാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് കോടതി. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കണം. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

◾പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. ഇരു സഭകളിലും പ്രതിപക്ഷവും ഭരണപക്ഷവും ബഹളം തുടരുന്ന സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ നീക്കം നടത്തുന്നത്. രാഹുല്‍ഗാന്ധിക്കെതിരേ വിധി വന്നതോടെ സഭയില്‍ കൂടുതല്‍ ബഹളത്തിനാണു സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും സ്പീക്കര്‍ ഓം ബിര്‍ളയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

◾നിയമസഭ സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ല വകുപ്പുകളില്‍ ഒരെണ്ണം ഒഴിവാക്കി. വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ച് എല്ല് ഒടിച്ചെന്ന് ആരോപിച്ചുള്ള വകുപ്പാണ് ഒഴിവാക്കിയത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് തുടരും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ സെക്രട്ടറിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വിരുന്നു നല്‍കുന്നു.
◾ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സെക്രട്ടറിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു വിരുന്നു നല്‍കുന്നു. കേരളവും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ 47 മുതിര്‍ന്ന കേന്ദ്ര സെക്രട്ടറിമാരെയാണു കേരള ഹൗസിലെ വിരുന്നിലേക്കു ക്ഷണിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും പ്രഫ. കെ.വി. തോമസും വിരുന്നില്‍ പങ്കെടുക്കും. ഉപരാഷ്ട്രപതിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

◾പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് ആര്‍കിടെക് വിഭാഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ ജീവനക്കാരുടെ കസേരകളെല്ലാം കാലി. രാവിലെ പതിനൊന്നോടെയാണ് മന്ത്രി ഓഫീസില്‍ എത്തിയത്. ജീവനക്കാരില്‍ പകുതി പോലും ഓഫീസില്‍ എത്തിയിരുന്നില്ല. മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇതു വൈകിയതോടെ മന്ത്രി ക്ഷുഭിനായി.
എ പി അബ്ദുള്ളക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്യും. 
◾കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി കേസില്‍ മുന്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിയെ വിജിലന്‍സ് ചോദ്യം ചെയ്യും. പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കാന്‍ അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിജീവിതയുടെ മൊഴി തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഞ്ചു പേരേയും സസ്പെന്‍ഡു ചെയ്തു. ഒരാളെ പിരിച്ചുവിട്ടു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകളനുസരിച്ചാണ് കേസ്.

◾മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ സിപിഎം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നേടിയ ഇയാളെ പിന്നീട് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെന്നും സതീശന്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ യൂണിയനില്‍ പ്രവര്‍ത്തിച്ച ശശീന്ദ്രന്‍ ഈ വര്‍ഷം അംഗത്വം പുതുക്കിയിട്ടില്ലെന്നാണ് എന്‍ജിഒ യൂണിയന്‍ പറയുന്നത്.

◾കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

◾സൂറത്ത് കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രഥമദൃഷ്ട്യാ കാമ്പില്ലാത്ത വിധിയാണത്. രാഹുല്‍ ഗാന്ധിയെ ഒഴിവാക്കാനുള എല്ലാ ശ്രമങ്ങളും നടക്കുന്നു. ഇത് കുതന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുലിനെയോ കോണ്‍ഗ്രസിനെയോ തളര്‍ത്താനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

◾ഗുരുവായൂരിലെ കെട്ടിട നിര്‍മ്മാണ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്നു നഗരസഭ. മനുഷ്യാവകാശ കമ്മീഷനു നല്‍കിയ മറുപടിയിലാണ് ഈ വിവരം. ചട്ടലംഘന പരാതി ഉയര്‍ന്ന ഇരുപത് കെട്ടിടങ്ങളില്‍ ഗുരുവായൂര്‍ നഗരസഭയുടെ കൈയിലുള്ളത് ഒരേ ഒരു കെട്ടിടത്തിന്റെ നിര്‍മ്മാണ അനുമതി ഫയല്‍ മാത്രം. 20 കെട്ടിടങ്ങളെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്.
ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
◾ഞായറാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ സാധ്യത.

◾കളമശേരിയില്‍ കുഞ്ഞിനെ അനധികൃതമായി ദത്തു നല്‍കിയ കേസില്‍ കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്നു തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജി. ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. ദമ്പതികള്‍ക്ക് എല്ലാ ശനിയാഴ്ചയും കുഞ്ഞിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

◾കള്ളു ഷാപ്പിലിരുന്നു കള്ളു കുടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചതിനു തൃശൂരില്‍ യുവതിയെ എക്സൈസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശൂര്‍ കുണ്ടോളിക്കടവ് കള്ളുഷാപ്പില്‍ കള്ളു കുടിക്കുന്ന വീഡിയോ പ്രചരിപ്പിച്ച ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. മദ്യപാനം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.
റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ നിലയില്‍
◾റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ നിലയില്‍ ചികിത്സയില്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പോലീസാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആണ്‍സുഹൃത്തുമായുളള തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്നാണ് വിവരം.

◾തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തിന് ക്യാമ്പിലെ സിമ്മിംഗ് പൂളിന്റെ ലാഭ വിഹിതം ചട്ടവിരുദ്ധമായി നല്‍കിയതു വിവാദമായി. മുന്‍കാല ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിനാണ് തുക അനുവദിച്ചത്.

◾റബര്‍ വില സ്ഥിരതാ പദ്ധതിക്കു ‘കെ എം മാണി റബര്‍ വിലസ്ഥിരതാ പദ്ധതി’ എന്നു പുനര്‍നാമകരണം ചെയ്യണമെന്ന് കേരളാ യൂത്ത്ഫ്രണ്ട് എം ആവശ്യപ്പെട്ടു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ വിലത്തകര്‍ച്ചമൂലം ദുരിതമനുഭവിച്ചപ്പോള്‍ കൈത്താങ്ങാകാനാണ് കെ എം മാണി റബര്‍ വില സ്ഥിരതാ പദ്ധതി ആവിഷ്‌കരിച്ചതെന്ന് യൂത്ത് ഫ്രണ്ട് ചൂണ്ടിക്കാട്ടി.

◾ഒമാന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ കുമാറിനെ നെടുമ്പാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ലണ്ടനിൽ മര്‍ദനമേറ്റ് മലയാളി മരിച്ചു. 
◾ലണ്ടനില്‍ തദ്ദേശീയരുടെ മര്‍ദനമേറ്റ് മലയാളി മരിച്ചു. സൗത്താളില്‍ താമസിക്കുന്ന തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ജെറാള്‍ഡ് നെറ്റോ (62) ആണ് മരിച്ചത്. മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ട് പേര്‍ 16 വയസുകാരും ഒരാള്‍ 20 വയസുകാരനുമാണ്.

◾നിലമ്പൂരില്‍ പുള്ളിമാനെ വെടിവച്ചു കൊന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു.

◾വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52 കാരന്‍ മരിച്ചു. ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പുതു വേലായി മകന്‍ പ്രകാശന്‍ (52) ആണ് മരിച്ചത്.

◾കായംകുളം നഗരസഭയില്‍ ബജറ്റ് അവതരണത്തോടനുബന്ധിച്ചു ഹോട്ടലില്‍നിന്നു വരുത്തിച്ച ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭാ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

◾ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്.

◾മാനന്തവാടിയില്‍ പൊലീസുകാരെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ഗാന്ധിപുരം സ്വദേശി പ്രമോദാണ് പിടിയിലായത്. വള്ളിയൂര്‍ക്കാവ് ഉത്സവത്തിനു കച്ചവടത്തിനെത്തിയ പ്രമോദ് ആഘോഷ കമ്മിറ്റി ഭാരവാഹിയെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ പൊലീസുകാരെയാണ് ആക്രമിച്ചത്.

◾ഇന്ത്യയില്‍ ജനാധിപത്യം വെല്ലുവിളികള്‍ നേരിടുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജി വാരാണസി കോടതി തള്ളി. രാഹുല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.

◾സൂററ്റില്‍നിന്ന് തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിക്കു ഡല്‍ഹിയില്‍ ആവേശകരമായ സ്വീകരണം. നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ഭാരത് ജോഡോ യാത്രയിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തി എത്തിയ രാഹുലിനെ ഏതുവിധേനയും കുടുക്കാനുള്ള ആസൂത്രണത്തിലാണ് ബിജെപി. ഇതേസമയം, ജഡ്ജിമാരെ മാറ്റി രാഷ്ട്രീയമായി അനുകൂല വിധി ബിജെപി സമ്പാദിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു.

◾രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടെന്ന് മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകനും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ കപില്‍ സിബല്‍.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയില്‍ മോദി തന്നെ ശൂര്‍പ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. മോദി സംസാരിച്ചതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്നു വ്യക്തമാക്കിയത്. ഇനി കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നു നോക്കാമെന്നും രേണുക ചൗധരി ട്വിറ്ററില്‍ കുറിച്ചു.

◾കര്‍ണാടകത്തില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കലബുറഗി മണ്ഡലത്തില്‍ തോല്‍പിക്കാന്‍ നിര്‍ണായക പങ്കു വഹിച്ച ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംഎല്‍സിയായ ബാബുറാവു ചിന്‍ചന്‍സുര്‍ ആണ് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസതിയില്‍ വച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

◾വിമാനത്തില്‍ ഇരുന്നു മദ്യപിച്ച് വഴക്കുണ്ടാക്കിയ രണ്ടുയാത്രക്കാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മഹാരാഷ്ട്രക്കാരായ ജോണ്‍ ഡിസൂസ, ദത്താത്രയ ബാപ്പര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ബാഗിലുണ്ടായിരുന്ന മദ്യം ഇരുവരും വിമാനത്തിനകത്തിരുന്ന് മദ്യപിക്കുന്നതു ചോദ്യം ചെയ്ത യാത്രക്കാരനോട് അസഭ്യം വിളിച്ച് വഴക്കുണ്ടാക്കുകയായിരുന്നു.

◾ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് ഉല്‍പ്പാദിപ്പിച്ച മാരിയോണ്‍ ബയോടെക് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. ഉത്തര്‍പ്രദേശ് ഡ്രഗ്സ് കണ്‍ട്രോളിംഗ് ലൈസന്‍സിംഗ് അതോറിറ്റിയാണു നടപടിയെടുത്തത്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന മരുന്നുകള്‍ കഴിച്ച കുട്ടികളാണ് മരിച്ചത്.

◾ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനെ വീട്ടിലൊളിപ്പിച്ചെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്‍ജിത് കൗറിനെയാണ് അറസ്റ്റ് ചെയ്തത്.

◾പിഴയിനത്തില്‍ യാത്രക്കാരില്‍നിന്ന് ഒരു കോടി രൂപയിലധികം പിരിച്ചെടുത്ത വനിതാ ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയില്‍വേ മന്ത്രാലയം. ദക്ഷിണ റെയില്‍വേയിലെ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറായ റോസലിന്‍ ആരോഗ്യ മേരിയാണ് ടിക്കറ്റില്ലാത്ത യാത്രക്കാരില്‍നിന്ന് 1.03 കോടി രൂപ ഈടാക്കിയത്.

◾വിദേശത്ത് ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങള്‍ക്കെതിരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ പ്രകോപനം. ലണ്ടനിലും സാന്‍ഫ്രാന്‍സിസ്‌കോയിലും കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ വീണ്ടും പ്രകടനം. കോണ്‍സുലേറ്റുകള്‍ക്ക് എതിരായ നീക്കങ്ങളെ അപലപിക്കുന്നതായി അമേരിക്കയും ബ്രിട്ടനും ആവര്‍ത്തിച്ചു
12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു.
◾സമുദ്രാതിര്‍ത്തി കടന്ന് മീന്‍ പിടിച്ചെന്ന് ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. പുതുക്കോട്ട, ജഗതപട്ടണം, കോട്ടപ്പട്ടണം എന്നിവിടങ്ങളില്‍നിന്ന് കടലില്‍ പോയവരാണ് പിടിയിലായത്. ഇവരുടെ രണ്ട് ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തു.

◾ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിനെതിരേ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. ബ്ലോക്കിന്റെ സാമ്പത്തിക ക്രമക്കേടുകളാണ് പുതിയ റിപ്പോര്‍ട്ടില്‍. സ്‌ക്വയര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വര്‍ധിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.

◾യുദ്ധക്കെടുതിയില്‍നിന്ന് കരകയറാനും രാജ്യം പുനര്‍നിര്‍മ്മിക്കാനും ഉക്രൈന് 41,100 കോടി ഡോളര്‍ വേണ്ടിവരുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനകം പുനര്‍നിര്‍മ്മാണത്തിനുള്ള ചെലവാണിത്. നഗരങ്ങളില്‍ തകര്‍ന്നു കിടക്കുന്നവയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രം 500 കോടി ഡോളര്‍ ചെലവാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍. വനിതകളുടെ 75 കിലോ വിഭാഗത്തില്‍ ലവ്ലിന ബോര്‍ഗോഹൈനും 50 കിലോ വിഭാഗത്തില്‍ നിഖാത് സരിനും 48 കിലോ വിഭാഗത്തില്‍ നീതു ഘന്‍ഘാസുമാണ് ഇന്ത്യക്കു വേണ്ടി മെഡലുകളുറപ്പിച്ച് ഫൈനലിലെത്തിയത്
നിര്യാതരായി
റിട്ട.വാറന്റ് ഓഫീസർ പാസ്റ്റർ പി.വി. ജേക്കബ്
◾റിട്ട. വാറന്റ് ഓഫീസർ തിരുവല്ല പോളച്ചിറക്കൽ പാസ്റ്റർ പി.വി. ജേക്കബ് - (81)നിര്യാതനായി.
സംസ്കാരം പിന്നീട് .
ഭാര്യ: വത്സ ജേക്കബ്.
മക്കൾ.. മിനി മേരി ജേക്കബ് (ദുബായ്) , മനോജ് പോളച്ചിറക്കൽ.
മരുമകൻ. - പരേതനായ തോംസൺ.ടി.സാം.
സി.പി.ഐസക്ക്
◾വെണ്ണിക്കുളം കോതകുളം ചേലയ്ക്കൽ സി.പി.ഐസക്ക് (68) നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ.. പരേതയായ തങ്കമ്മ.
മക്കൾ: ലിജി,ലിജു, ലിജോ .
മരുമക്കൾ.. സുനിൽകുമാർ ,വിദ്യാ മോൾ.
മോഹൻ.കെ
◾തിരുവല്ല ഓതറ പഴയകാവ് പ്ലാച്ചേരി കാലായിൽ മോഹൻ.കെ (62) നിര്യാതനായി.
സംസ്കാരം ഇന്ന് (24/3) വൈകിട്ട് 3ന് കുറ്റൂർ തെങ്ങേലി ഡിവൈൻ ചർച്ച് സെമിത്തേരിയിൽ.
സഹോദരങ്ങൾ: കെ.കെ രാജു , ലിസി പോൾ, മേഴ്സി ജോർജ്ജ്, ജോളി ഫിലിപ്പ്, ജെസ്സി ഷാജി, അലക്സ് .കെ.ജേക്കബ്,
പി.എസ്.ശ്രീകുമാർ
◾തിരുവല്ല കവിയൂർ പടിഞ്ഞാറ്റുംചേരി പാറപ്പാട് പി.എസ്.ശ്രീകുമാർ (46)
നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: സുനിത.
മക്കൾ: ശ്രീശാന്ത്, ശ്രീനന്ദ്

KARUNYA PLUS Result 23/03/2023

1 st Prize : 
Amount: ₹8,000,000/-
PL243910  

Consolation Prize :
Amount: ₹8,000/-
PA243910 PB243910 PC243910 PD243910 PE243910 PF243910 PG243910 PH243910 PJ243910 PK243910 PM243910  

2 nd Prize :
Amount: ₹10,00,000/-
PL294557  

3 rd Prize :
Amount: ₹100,000/-
PA389158 PB941441 PC444559 PD247846 PE857975 PF787916 PG258167 PH267135 PJ389077 PK217478 PL687188 PM135541  

4 th Prize :
Amount: ₹5,000/-
0562 1311 2120 2265 3260 3879 4733 5970 6082 7130 7333 7612 7809 7896 8605 8849 9031 9901  

5 th Prize :
Amount: ₹1,000/-
0092 0311 0361 1412 1565 1593 1649 1687 2060 2191 3797 4071 4090 4187 4453 4516 4824 5105 5122 5322 5382 5833 5850 6567 6806 6963 7388 7452 7974 8027 8078 8167 9438 9686  

6 th Prize :
Amount: ₹500/-
0201 0219 0325 0477 0563 0626 0819 0891 1020 1028 1140 1164 1259 1281 1355 1424 1473 1650 2473 2535 2643 2764 2863 2998 3203 3337 3399 3413 3601 3609 3725 4272 4338 4419 4493 4570 4606 4654 4869 4880 5143 5286 5554 5790 5907 5925 5927 6036 6049 6118 6424 6431 6432 6599 6674 6692 6732 6823 7039 7069 7080 7126 7202 7208 7317 7403 7673 7920 8093 8275 8313 8422 8502 8995 9274 9333 9613 9636 9723 9795  

7 th Prize :
Amount: ₹100/-
0071 0116 0128 0149 0184 0328 0350 0488 0535 0739 0751 0782 0827 0848 0857 0873 0916 0966 1041 1191 1254 1264 1414 1719 1839 1958 1981 2092 2096 2211 2323 2359 2534 2696 2697 2830 2894 3016 3054 3068 3079 3243 3341 3349 3429 3490 3761 3837 3931 3939 3997 4117 4233 4326 4402 4417 4445 4461 4478 4517 4641 4752 4978 4988 5120 5171 5201 5325 5365 5366 5367 5497 5701 5756 5875 6117 6319 6363 6427 6512 6545 6642 6835 6862 6979 7014 7091 7121 7181 7301 7383 7482 7487 7489 7622 7678 7689 7754 7986 8186 8261 8310 8350 8378 8496 8523 8606 8621 8636 8717 8728 8761 8874 9071 9207 9329 9381 9519 9632 9645 9672 9692 9792 9855 9913 9953  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.