ഇന്നത്തെ വാർത്തകൾ

 |JACOB CHERIAN|






മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും പ്രതിയായ ലോകായുക്ത കേസ് വിധി വൈകുന്നതിൽ
ഹൈക്കോടതിയുടെ ഇടപെടൽ.
കേസിന്റെ വിധി കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധ്യത
◾ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം; മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും പ്രതിയായ കേസ് , വിധി പ്രഖ്യാപിക്കാൻ ലോകയുക്തയെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട ഹജ്ജി ഇന്ന് ഹൈക്കോടതിയിൽ,വിധി വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകയുക്തയ്ക്ക് പരാതി നൽകാൻ ഹർജ്ജിക്കാരന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം, കോടതി നിർദ്ദേശപ്രകാരം ഹർജ്ജിക്കാരൻ നാളെ ലോകയുക്തയെ സമീപിക്കും
തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനേയും 18 മന്ത്രിമാരേയും പ്രതിയാക്കി
ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിട്ടിട്ടും വിധിപ്രഖ്യാപിക്കാത്തതിനാൽ, സമയ ബന്ധിതമായി വിധി പ്രഖ്യാപിക്കാൻ ലോകയുക്തയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്സ്.മണികുമാർ അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിക്കാൻ കൂടുതൽ വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകയുക്തയ്ക്ക് പരാതി സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഹർജ്ജി ഏപ്രിൽ 3 ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം നേമം സ്വദേശിയും കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗവുമായ
R S. ശശികുമാറാണ്
ലോകയുക്ത രജിസ്ട്രാറെ എതിർകക്ഷിയാക്കി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഹർജ്ജി ഫയൽ ചെയ്തത്.
2022 ഫെബ്രുവരി 5 ന് ലോകയുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ഹർജ്ജിയിന്മേലുള്ള
വാദത്തിനിടെ ലോകാ യുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു.ഈ വകുപ്പ് പ്രകാരമുള്ള ലോകയുക്ത വിധിയിലാണ് കെ.റ്റി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്.
ഓർഡിനൻസിന് പകരമുള്ള ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ നിലവിലെ ലോകയുക്തയിലെ, പതിനാലാം വകുപ്പ് പുനസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.
ലോകയുക്ത ഭേദഗതി ഓർഡിനൻസിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നേരത്തെ ഫയൽ ചെയ്തിരുന്ന ഹർജ്ജി,
ഭേദഗതി ഓർഡിനൻസ് തന്നെ ലാപ്സ് ആയത്തോടെ അസാധുവായിരുന്നു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ- ഉൽ-റഷീദും ഉൾപ്പെട്ട ബെഞ്ചാണ് ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച ഹർജ്ജിയിൽ വാദം കേട്ടത്.
ആറുമാസത്തിനുള്ളിൽ ഹർജ്ജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും ഇതേവരെയും വിധി പറയുവാൻ ലോകായുക്ത തയ്യാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകയുക്തയ്ക്ക് നിർദ്ദേശം നൽകണനെന്നും ആവശ്യപെട്ടാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണ്ണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പ്പക്കുമായി എട്ടര ലക്ഷം രൂപയും, സിപിഎം സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരണപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിൽ നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭ കുറിപ്പും കൂടാതെ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനി യോഗമാണെന്നും, ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഈടാക്കണമെന്നും ഇവരെ
അയോഗ്യരാക്കണമെന്നുമാവശ്യപെട്ടായിരുന്നു 2018 ൽ ലോകയുക്തയിൽ പരാതി നൽകിയിരുന്നത്.
ലോക ജലദിനത്തിൽ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിൽ കുടിവെള്ളമെത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
◾മാസങ്ങളായി കുടിവെള്ളം ലഭ്യമല്ലാതായ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാന്റിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളമൊരുക്കി
പ്രതിഷേധിച്ചു.ബസ്സ് സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്ക് കുടിവെള്ളമില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേരത്തെ പരാതി നൽകിയിട്ടും ലോക ജലദിനത്തിൽ പോലും പരാതി പരിഹരിക്കാത്ത അധികൃതരുടെ നടപടിയിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തോടനുബന്ധിച്ച് താൽക്കാലിക കുടിവെള്ള സംവിധാനം ബസ്സ് സ്റ്റാന്റിൽ യൂത്ത് കോൺഗ്രസ് ക്രമികരിച്ചു. 
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നിയോജക  മണ്ഡലം പ്രസിഡന്റ് ജിജോ ചെറിയാൻ, ജനറൽ സെക്രട്ടറി ബെൻസി അലക്സ്, ബെന്നി സ്കറിയ, മനോജ് കവിയൂർ, അമീർ ഷാ, സന്ദീപ് കുമാർ, ലിജോ പുളിമ്പള്ളിൽ, ടോണി ഇട്ടി, അശോക് കുമാർ, മോൻസി വെൺപാല, ബ്ലെസ്സൻ, ജെറി എന്നിവർ പ്രസംഗിച്ചു
സ്റ്റാലിൻ നാരായണനിൽ നിന്നും കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിയുടെ വീട്ടിൽ
വിജിലൻസ് റെയ്ഡ് നടത്തി.
◾കൈക്കൂലി വാങ്ങി അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയെ രക്ഷിക്കാന്‍ അമ്പതിനായിരം രൂപ മകന്റെ അക്കൗണ്ടിലേക്കു കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎഎസ്പി വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി
1.89 കോടി രൂപ കവർച്ച നടത്തിയ പ്രതിയെ തേടി ആന്ധ്ര പോലീസ് തിരുവല്ലയിലെത്തി.
◾ഈ മാസം 7 ന് ആന്ധ്രപ്രദേശിലെ അനന്തപുരിൽ കാർ തടഞ്ഞ് 1.89 കോടി രൂപ കവർച്ച നടത്തിയ കേസിലെ പ്രതിയെ തേടിയാണ് ആന്ധ്ര പോലീസ് തിരുവല്ലയിൽ എത്തിയത്.
കേസിലെ അഞ്ചാം പ്രതി തുകലശ്ശേരി സ്വദേശി റോഷനെ (28) ആന്ധ്ര പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.
കവർച്ച നടത്തിയത് പത്തംഗ സംഘമാണ്.ഇതിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.
ആന്ധ്ര പോലീസ് തിരിച്ചറിഞ്ഞ പ്രതി റോഷൻ സംഘട്ടനത്തിൽ പരിക്കേറ്റ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായും ആന്ധ്ര പോലീസിന് വിവരമുണ്ട്. എന്നാൽ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്ത റോഷനെ അറസ്റ്റ് ചെയ്യണമെങ്കിൽ കോടതി മുഖാന്തരമേ ആന്ധ്ര പോലീസിന് സാധ്യമാവു.
"ജലസംരക്ഷണത്തിന് സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം അനിവാര്യം" ജില്ലാ കലക്ടർ ഡോ ദിവ്യ എസ് അയ്യർ.
◾ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച "ജീവനം - 2023 " ജില്ലാതല പോസ്റ്റർ രചന മത്സര വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ച് പത്തനംതിട്ട
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസാരിക്കുകയായിരുന്നു കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ. ജലവും, ജല പ്രോതസുകളും പരിപാലിച്ചും, പരിപോഷിപ്പിച്ചും വരും തലമുറക്കായി കരുതി വയ്ക്കേണ്ട ഉത്തരവാദിത്വമാണ് സമൂഹത്തിനുള്ളത്.ഇതിനായി ശാസ്ത്രീയമായ ഇടപെടലോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും കലക്ടർ പറഞ്ഞു.
പോസ്റ്റർ രചന മത്സരത്തിൽ ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടിയ ആർ. രമ്യ, ജിൻസി ജോസഫ്, ചിപ്പി ബോസ് എന്നിവർക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും കലക്ടർ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി.രാജേഷ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇലന്തൂർ ബി.ഡി.ഒ സി.പി.രാജേഷ് കുമാർ, ആർ.ജി.എസ്.എ ജില്ലാ പ്രോഗ്രാം മാനേജർ കിരൺ എന്നിവർ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടി സുപ്രീം കോടതി കൊളീജിയം.
◾കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടി സുപ്രീം കോടതി കൊളീജിയം. ജഡ്ജിമാരുടെ നിയമനം കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് സുപ്രീംകോടതി കൊളീജിയം. ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ അംഗീകരിക്കാതെ പിടിച്ചുവച്ച നടപടി അംഗീകരിക്കാനാവില്ല. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്റെ വിമര്‍ശനം. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍ ജോണ്‍ സത്യന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തിരുന്നെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ റംസാന്‍ വൃതം ആരംഭിച്ചു
◾മാസപ്പിറവി കണ്ടു, കേരളത്തില്‍ റംസാന്‍ വൃതം ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും ഇന്നു മുതലാണ് റംസാന്‍ നോമ്പ്.
കൊവിഡ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 
◾കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 172 ല്‍നിന്ന് 210 ആയി വര്‍ധിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം.

◾പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദം വിലക്കുകയാണെന്നും ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ പെരളശ്ശേരിയില്‍ ഇഎംഎസ്, എകെജി അനുസ്മരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസിന്റെ കൈപ്പിടിയില്‍ ഒതുക്കുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി.
ഏഴംഗ ഉപസമിതിയെ നിയോഗിച്ചു.
◾കോണ്‍ഗ്രസില്‍ ഡിസിസി, ബ്ലോക്ക് പുനഃസംഘടനക്കായി ഏഴംഗ ഉപസമിതിയെ നിയോഗിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ. ടി സിദ്ധിക്ക് എംഎല്‍എ, കെ.സി ജോസഫ്, എ.പി അനില്‍ കുമാര്‍ എംഎല്‍എ, ജോസഫ് വാഴക്കന്‍, അഡ്വ കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ജില്ലകളില്‍ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്കു കൈമാറിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും ലിസ്റ്റില്‍നിന്ന് അന്തിമ പട്ടിക തയാറാക്കുകയാണ് ഉപസമിതിയുടെ ദൗത്യം.

◾ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് താത്കാലിക വൈസ് ചാന്‍സലര്‍ ചുമതല ഏറ്റെടുത്തതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് കെ ടി യു വി സി ഡോ സിസ തോമസിന്റെ മറുപടി. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും അധിക ചുമതലയാണ് താന്‍ വഹിക്കുന്നതെന്നുമാണ് വിശദീകരണം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചതിനു പുറമേയാണ് വൈസ് ചാന്‍സലര്‍ ചുമതലയെന്നും ഡോ സിസ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ നടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
ആറ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്കും തുടരാമെന്ന് സര്‍ക്കാര്‍. 
◾ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും സാങ്കേതിക സര്‍വകലാശാലയിലേക്കു നാമനിര്‍ദേശം ചെയ്ത മുന്‍ എംപി പി.കെ. ബിജു ഉള്‍പെടെ ആറ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്കും തുടരാമെന്ന് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ ഇക്കാര്യം അറിയിച്ചത്.

◾ബ്രഹ്‌മപുരം വിഷയത്തില്‍ വഴിവിട്ട് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണമെന്നും സി ബി ഐ അന്വേഷണം വേണമെന്നും ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണ്. അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്മ പുരസ്‌കാരം  നാല് മലയാളികളും ഏറ്റുവാങ്ങി. 
◾പദ്മ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് നാല് മലയാളികളും ഏറ്റുവാങ്ങി. 80 വര്‍ഷമായി ഗാന്ധിയന്‍ ആശങ്ങളുടെ പ്രചാരകനായ കണ്ണൂര്‍ ഗാന്ധി വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, ചരിത്രകാരന്‍ സി ഐ ഐസക്, കളരി ഗുരുക്കള്‍ എസ് ആര്‍ ഡി പ്രസാദ്, വയനാട്ടിലെ കര്‍ഷകനും നെല്ല് വിത്ത് സംരക്ഷകനുമായ ചെറുവയല്‍ കെ രാമന്‍ എന്നീവര്‍ക്കാണ് പദ്മ പുരസ്‌കാരം സമ്മാനിച്ചത്.

◾ചീഫ് സെക്രട്ടറി വി.പി. ജോയ് ജൂലൈയില്‍ വിരമിക്കും. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ചീഫ് സെക്രട്ടറിയായേക്കും.

◾ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ചന്ദ്രു അയ്യര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസാണ് വിവരം പുറത്തുവിട്ടത്.

◾തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടുത്തം. ഏഴു കുട്ടികളെയും രണ്ടു ഗര്‍ഭിണികളെയും വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുട്ടികളുടെ ഐസിയു, ഗൈനക്കോളജി വാര്‍ഡുകളിലാണ് പുക പടര്‍ന്നത്.

◾ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ വന്‍ നാശമുണ്ടാക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ദൗത്യം ഞായറാഴ്ചത്തേക്കു മാറ്റി. ശനിയാഴ്ച മയക്കുവെടി വയ്ക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കുങ്കിയാനകള്‍ എത്താന്‍ വൈകിയതും പ്ലസ് വണ്‍ പരീക്ഷകള്‍ നടക്കുന്നതും മൂലമാണ് തീയതി മാറ്റിയത്. ഞായറാഴ്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും.

◾മൂന്നു ദിവസമായി അവധിയിലായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് (39) അരിമണി എസ്റ്റേറ്റിലെ ഷെഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി
3 പേർ അറസ്റ്റിൽ.
◾പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി കെ.വിദ്യാധരന് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് 711 പാക്കറ്റുകളിലായുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടൂർ മണക്കാല സർവോദയം ജംഗ്ഷനിലെ കടയിൽ നിന്നും, വീട്ടിൽ നിന്നുമായി ഡാൻസാഫ് സംഘം പിടികൂടിയത്.മണക്കാല തുറവൂർ നോർത്ത് ചാണ്ടിലെത്ത് വീട്ടിൽ ബിജു - 48, ഉഷാകുമാരി - 50, ഉഷാകുമാരിയുടെ മകൾ അജ്ഞ - 23 എന്നിവരാണ് റെയ്ഡിൽ അറസ്റ്റിലായത്. രണ്ടും മൂന്നും പ്രതികൾ താമസിക്കുന്ന വീട്ടിൽ നിന്നും ബിജുവിന്റെ കടയിൽ നിന്നുമാണ് ഗണേഷ്, കൂൾ, ഹാൻസ് എന്നീ ഇനങ്ങളിൽപ്പെട്ട പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.റെയ്ഡിൽ അടൂർ പോലീസും സംഘത്തിലുണ്ടായിരുന്നു
അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. 
◾അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് സര്‍വ്വീസ് നടത്തിയ രണ്ടു ഡ്രൈവര്‍മാര്‍, ടിക്കറ്റില്‍ തിരിമറി നടത്തിയ കണ്ടക്ടര്‍, അമിതവേഗതയില്‍ അപകടം ഉണ്ടാക്കിയ ഡ്രൈവര്‍, മേലുദ്യോഗസ്ഥര്‍ക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയ കണ്ടക്ടര്‍ എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.
മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ ഇടതു നേതാക്കൾ 27 ന് കോടതിയിൽ ഹാജരാകാൻ നോട്ടീസ്.
◾2015ൽ ബജ്റ്റ് അവതരണത്തിൽ അന്നത്തെ ധനകാര്യ മന്ത്രി കെ.എം.മാണിയുടെ പ്രസംഗത്തിനിടെ നിയമസഭയിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ നേരിട്ട് 27 ന് കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നോട്ടീസ്.നിയമസഭയിൽ പ്രതികൾ നടത്തിയ അക്രമത്തിൽ 220 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. മന്ത്രി ശിവൻകുട്ടി, അന്നത്തെ നിയമസഭാംഗങ്ങളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്ത്, കെ.കുഞ്ഞഹമ്മദ് ,സി.കെ.സദാശിവൻ എന്നിവരാണ് 2015 മാർച്ച് 13ന് നിയമസഭയിൽ നടന്ന അക്രമ സംഭവത്തിലെ പ്രതികൾ.

◾കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകളും ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിയെ അറസ്റ്റു ചെയ്തു. തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21)നെയാണ് അറസ്റ്റു ചെയ്തത്. എംഇഎസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ അല്‍ഫോന്‍സയാണു (22) മരിച്ചത്.
പുഴയിലേക്കു ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. 
◾ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍നിന്നു പുഴയിലേക്കു ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാടിയ 17 വയസുകാരന്‍ മരിച്ചു. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്.


◾വീടിന്റെ ടെറസില്‍നിന്ന് വീണ് നരിപ്പറ്റ മീത്തല്‍വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരന്‍ തെറ്റത്ത് അനസ് (39) മരിച്ചു. ടെറസില്‍ വീണ തേങ്ങ താഴേക്കിടുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു.

◾വയനാട്ടിലെ മുത്തങ്ങയില്‍ അരക്കിലോയോളം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

◾കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിയെ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി സന്ദര്‍ശിച്ചു. ഓപ്പറേഷന്‍ സമയത്തും തിരികെ വാര്‍ഡിലേക്കു മാറ്റുമ്പോഴും രോഗികളായ സ്ത്രീകള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു.
മയക്കു മരുന്നു കേസിലെ പ്രതി കരുതൽ തടങ്കലിൽ
◾നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഭവദാസൻമുക്ക് തടത്തിൽ കിഴക്കേതിൽ ഷാനവാസ് - 29 ആണ് കരുതൽ തടങ്കലിലായത്.നിലവിൽ 3 കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കരുതൽ തടങ്കലിലിടാൻ ഉത്തരവിട്ടത്. ഒരു വർഷക്കാലമാണ് കരുതൽ തടങ്കൽ കാലാവധി. പത്തനംതിട്ട ജില്ലയിൽ ആദ്യമായാണ് ലഹരി വസ്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ട പ്രതിക്കെതിരെ കരുതൽ തടങ്കൽ നടപടി നടപ്പാക്കുന്നത്.
  2021 നവംബർ ഒന്നിന് 8.13 കിലോഗ്രാം ഗഞ്ചാവ് ഏനാത്ത് പോലീസ് പിടിച്ചെടുത്ത കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഷാനവാസ് .ഇന്നലെ അടൂർ എസ്.ഐ ജയിലിലെത്തി ഷാനവാസിനെ അറസ്റ്റ് ചെയ്ത് അവിടെ തന്നെ കരുതൽ തടങ്കലിലാക്കുകയായിരുന്നു.

◾പീഡനക്കേസ് പ്രതി സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ അലമാരയുടെ ചില്ലില്‍ സ്വയം തല ഇടിച്ചു പരിക്കേല്‍പിച്ചു. അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സംഭവം. വ്യക്തിവൈരാഗ്യംമൂലം പോലീസ് മര്‍ദിച്ചതാണെന്ന് പ്രതി മാധ്യമങ്ങളോടു വിളിച്ചു പറഞ്ഞു. തമിഴ്നാട് അമ്പലമൂലയില്‍ മൂന്നു പേരെ കൊന്ന കേസിലെ പ്രതിയാണ് ലെനിന്‍.
കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ.
◾വില്‍പനക്കാരിയില്‍നിന്നു ചുമട്ടുതൊഴിലാളി കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. കഴക്കൂട്ടം ആറ്റിന്‍കുഴി തൈക്കുറുമ്പില്‍ വീട്ടില്‍ ബാബുലാല്‍ എന്ന അമ്പത്തഞ്ചുകാരനാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

◾മലപ്പുറം കോട്ടയ്ക്കലില്‍ കാറില്‍ ഉരസിയ ബസ് തടഞ്ഞ് കാര്‍ ഓടിച്ച യുവാവ് ബസിന്റെ താക്കോല്‍ ഊരിക്കൊണ്ടുപോയി. ബസ് യാത്രക്കാരുമായി പെരുവഴിയില്‍ കുടുങ്ങി. എടരിക്കോട് ടൗണില്‍ ഇതോടെ ഗതാഗതക്കുരുക്കായി. സ്പെയര്‍ താക്കോല്‍ എത്തിച്ചാണ് ബസ് കൊണ്ടുപോയത്.

◾ദുബായിലുണ്ടായ വാഹനാപകടത്തില്‍ തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. പെരുമാലിപടി ഓത്തിക്കല്‍ ജോസഫിന്റെയും ബോബിയുടെയും മകന്‍ ഷിബിന്‍ (30) ആണ് മരിച്ചത്.

◾മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ട്രിപ്പിള്‍ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പൂക്കോട്ടുംപാടം സ്റ്റേഷന്‍ പരിധിയിലെ പ്രതിയെയാണു കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം സാധാരണ തടവും അനുഭവിക്കണം.

◾മതില്‍ ചാടിക്കടന്ന് ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. മേഴ്സിന്‍ ജോസ് എന്നയാളാണ് തിരുവനന്തപുരം ശാസ്തമംഗലം ശ്രീരംഗം ലെയ്നില്‍ പിടിയിലായത്.

◾സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലാക്കാമെന്നു പറഞ്ഞു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന 48 കാരന്‍ റിമാന്റിലായി. പാലക്കോട്ട് വയല്‍ പുതുക്കുടി സുനില്‍കുമാറി(48)നെയാണ് കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തത്.

◾ഡല്‍ഹിയിലെ ബിട്ടീഷ് ഹൈക്കമ്മീഷണര്‍ ഓഫീസിനു മുന്നിലെ സുരക്ഷ ഇന്ത്യ പിന്‍വലിച്ചു. ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷ കുറക്കുകയും ചെയ്തു. പഞ്ചാബില്‍ അമൃത്പാല്‍ സിംഗിനെതിരായ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഓഫീസില്‍ ഖലിസ്ഥാന്‍ വാദികള്‍ അക്രമിച്ചിരുന്നു. ഇവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് സുരക്ഷ പിന്‍വലിച്ചത്.

◾അദാനി വിവാദത്തിലെ ജെപിസി അന്വേഷണ ആവശ്യം ഉപേക്ഷിച്ചാല്‍, രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യത്തില്‍നിന്നു പിന്മാറാമെന്ന ബിജെപിയുടെ നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ്. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യമാണെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം.
◾എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെൻറിന്റെ ആരോഗ്യനില ഗുരുതരമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
ഇന്നസെന്റിന്റെ സ്ഥിതി നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്.തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ മെഡിക്കൽ കോളജ് ആശുപത്രികളിലെയും, തിരുവനന്തപുരം ആർ.സി.സിയിലെക്കു വിദഗ്ദ ഡോക്ടർമാരാണ് മെഡിക്കൽ സംഘത്തിലുള്ളത്.
ഇന്നസെന്റിന്റെ ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട് ന്യുമോണിയ ബാധയോടെയാണ് ആരോഗ്യനില വഷളായത്. മൂന്ന് തവണ കോവിഡ് ബാധിച്ചതിനാൽ പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയാണ് നിലവിൽ .

◾ഗുജറാത്തിലെ വംശഹത്യക്കിടെ ബല്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ കേസ് പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുന്ന് സുപ്രീം കോടതി. 11 പ്രതികളെയാണു ബിജെപി സര്‍ക്കാര്‍ മോചിപ്പിച്ചത്.

◾രാജ്യത്ത് ഫൈവ് ജി നെറ്റ് വര്‍ക്ക് അതിവേഗം പ്രചരിക്കുന്നതിനിടെ 6 ജി മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ടെലികോം ടെക്നോളജി അതിവേഗത്തില്‍ നടപ്പാക്കാനുതകുന്ന നിര്‍ദേശങ്ങളാണ് മാര്‍ഗ്ഗരേഖയിലുള്ളത്. 2021 നവംബറില്‍ സ്ഥാപിതമായ 6 ജി ടെക്നോളജി ഇന്നൊവേഷന്‍ ഗ്രൂപ്പാണ് ‘ഭാരത് 6 ജി മാര്‍ഗരേഖ’ തയ്യാറാക്കിയത്.

◾ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. പശ്ചിമ ഡല്‍ഹി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

◾തമിഴ്നാട് കാഞ്ചീപുരം കുരുവിമലയ്ക്ക് സമീപം പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്കു പൊള്ളലേറ്റു. പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു. നരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള പടക്കശാലയില്‍ നാല്‍പ്പതിലേറെപ്പേര്‍ ജോലി ചെയ്തിരുന്നു.

◾രാജ്യത്തെ 12 വിമാനത്താവളങ്ങള്‍കൂടി കോടീശ്വരനായ ഗൗതം അദാനിയുടെ അദാനി എയര്‍പോര്‍ട്ട്സ് ഏറ്റെടുക്കും. ഈ വര്‍ഷം രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ക്കായി ലേലം വിളിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അരുണ്‍ ബന്‍സാല്‍ പറഞ്ഞു. ഇതിനകം ആറു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കരാറാണ് അദാനി എയര്‍പോര്‍ട്ട്സ് നേടിയത്.

◾അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, പ്രധാനമന്ത്രി നരേന്ദ്ര മോദി 1,780 കോടി രൂപയുടെ പദ്ധതികളുടെ പ്രഖ്യാപനവുമായി നാളെ സ്വന്തം മണ്ഡലമായ വാരാണസിയില്‍. ഏകലോക ക്ഷയരോഗ ഉച്ചകോടിയില്‍ മോദി പ്രസംഗിക്കും. ഉച്ചയ്ക്ക് സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാല ഗ്രൗണ്ടിലാണ് 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുക.

◾ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനു പിറകേ യുക്രൈയ്നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. ജനവാസമേഖലകളിലെ റഷ്യന്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സപോര്‍ഷിയ മേഖലയിലാണ് പട്ടാപ്പകല്‍ ആക്രമണമുണ്ടായത്. മിസൈല്‍ ആക്രമണ ദൃശ്യങ്ങള്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകനായ പോപ് ഗായകനുമായ ദിമ നോവയെ മരിച്ച നിലയില്‍ കണ്ടെത്തി. വോള്‍ഗ നദിയില്‍ മുങ്ങിമരിച്ച നിലയിലാണ് നോവയെ കണ്ടെത്തിയത്.

◾ജപ്പാന്‍ കടലില്‍ ഉത്തര കൊറിയ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചു. എത്ര മിസൈലുകള്‍ വിക്ഷേപിച്ചെന്നു വ്യക്തമല്ലെന്നാണ് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി പറയുന്നത്.

◾ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി. ഓസ്ട്രേലിയ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 49.1 ഓവറില്‍ 248 ന് പുറത്തായി. ഇതോടെ ഓസ്ട്രേലിയ പരമ്പര 2-1 ന് സ്വന്തമാക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയയുടെ ആദം സാംപയാണ് കളിയിലെ താരം. മിച്ചല്‍ മാര്‍ഷിനെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തത്.
നിര്യാതനായി.
റിട്ട. പി ആർ എഫ് ഉദ്യേഗസ്ഥൻ ആർ.ബാബു 
◾നിരണം : കുറ്റൂർപറമ്പിൽ ഷൈ വിലാസത്തിൽ റിട്ട. പി ആർ എഫ് ഉദ്യേഗസ്ഥൻ ആർ.ബാബു (75) നിര്യാതനായി.
സംസ്കാരം പിന്നീട്.
ഭാര്യാ: പൊന്നമ്മ ബാബു.
മകൾ : ഷൈമോൾ .
മരുമകൻ : ബിജു .
FIFTY FIFTY Result 22/03/2022
1 st Prize : 
Amount: ₹1,00,00,000/-
FW613551  

Consolation Prize : 
Amount: ₹8,000/-
FN613551 FO613551 FP613551 FR613551 FS613551 FT613551 FU613551 FV613551 FX613551 FY613551 FZ613551  

2 nd Prize :
Amount: ₹10,00,000/-
FT280206  

3 rd Prize :
Amount: ₹5,000/-
0228 1209 1474 2225 2417 3016 3628 4800 5211 6059 6484 6702 6925 7089 7154 7315 8099 8341 8942 9164 9725 9868 9981  

4 th Prize :
Amount: ₹2,000/-
0027 0684 2293 2768 2846 2961 3256 5203 5816 5819 7057 8172  

5 th Prize :
Amount: ₹1,000/-
0964 1256 1534 1996 2540 3361 3559 3561 3983 4026 4662 5755 6022 6845 7091 7144 7781 8184 8204 8213 9578 9690 9941 9952  

6 th Prize : 
Amount: ₹500/-
0028 0165 0505 0650 0659 0673 0905 1029 1260 1354 1620 1680 1750 1932 1942 2073 2258 2317 2357 2773 2815 2991 3070 3184 3475 3534 3635 3651 3723 3839 3913 3963 3996 4110 4204 4215 4217 4218 4247 4251 4355 4479 4548 4661 4861 4879 5041 5142 5429 5491 5605 5706 5723 5756 5763 5858 5916 5951 5993 6021 6041 6243 6342 6351 6384 6441 6453 6455 6470 6550 6790 7075 7593 7667 7811 7862 8098 8218 8376 8384 8567 8642 8676 8818 8992 9239 9410 9412 9433 9437 9535 9559 9850 9858 9945 9976  

7 th Prize :
Amount: ₹100/-
0002 0245 0425 0438 0448 0613 0615 0979 1174 1177 1319 1383 1476 1537 1600 1634 1693 2194 2272 2291 2366 2501 2503 2510 2643 2694 2733 2800 2866 2936 2979 3025 3045 3150 3248 3350 3393 3407 3409 3430 3474 3501 3514 3565 3642 3689 3737 3865 3877 3895 3953 4060 4295 4349 4419 4613 4715 5078 5139 5244 5391 5447 5517 5520 5552 5562 5711 5765 5779 5915 5926 5978 5999 6169 6175 6271 6326 6333 6398 6416 6571 6675 6745 6793 6805 6911 6940 7016 7052 7204 7240 7277 7282 7352 7414 7566 7575 7613 7622 7815 7904 7945 7967 8008 8044 8153 8200 8250 8511 8546 8579 8733 8799 8889 9011 9045 9193 9216 9256 9583 9597 9644 9671 9830 9970 9996  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.