ഇന്നത്തെ വാർത്തകൾ
|JACOB CHERIAN|
Type settings-KURIAKOSE NIRANAM
ഏത് നിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
◾അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് അനുയായികളോട് ട്രംപ് ആഹ്വാനം ചെയ്തു. താനുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാൻ സ്റ്റോമി ഡാനിയൽസ് എന്നറിയപ്പെടുന്ന പോൺ താരംസ്റ്റെഫാനി ക്ലിഫോർഡിന് 1.30 ലക്ഷം ഡോളർ നൽകിയ കേസിലാണ് അറസ്റ്റ് ഭയക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു സംഭവം. എന്നാൽ ഡാനിയൽസുമായി ബന്ധമില്ലെന്നാണ് ട്രംപ് പറയുന്നത്. ട്രംപിനെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ഫെഡറൽ ലോ എൻഫോഴ്‌സ്‌മെന്റ് ചർച്ചകളിലും കൂടിയാലോചനകളിലുമാണെന്നാണ് റിപ്പോർട്ട്
മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.
◾മലങ്കര കത്തോലിക്കാ സഭ ചങ്ങനാശ്ശേരി അതിരൂപതാ മുൻ അദ്ധ്യക്ഷൻ മാർ ജോസഫ് പൗവത്തിൽ (93) കാലം ചെയ്തു. ഇന്നലെ ഉച്ചക്ക് 1.17 ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അന്ത്യം. 2007-ൽ ആർച്ച് ബിഷപ്പ് സ്ഥാനത്തു നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചു വന്ന അദ്ദേഹം ഏറെ നാളായി വാർദ്ധക്യ സഹജമായ രോഗത്താൽ ക്ഷീണിതനായിരുന്നു.രോഗാധിക്യത്താൽ ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർ ജോസഫ് പവ്വത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്.
1930 ആഗസ്റ്റ് 14 ന് ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനനം.1962-ൽ പൗരോഹിത്യം സ്വീകരിച്ചു.1972 ജനുവരി 29 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ സഹ മെത്രാനായി.1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ച് പോൾ ആറാമൻ മാർപ്പാപ്പയാണ് മെത്രാനായി അഭിഷേകം ചെയ്തത്.1977 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി.1977 മെയ് 12ന് ബിഷപ്പായി ചുമതലയേറ്റു.1985 നവംബർ 5ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പായി.1986 ജനുവരി 17നാണ് ആർച്ച് ബിഷപ്പായി ചുമതലയേറ്റത്.2007 മാർച്ച് 19 വരെ ചങ്ങനാശ്ശേരി അതിരൂപതയെ നയിച്ചു.കെ.സി.ബി.സി.ചെയർമാൻ, സി.ബി.സി.ഐ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മാർ ജോസഫ് പൗവത്തിൽ "സീറോ മലബാർ സഭയുടെ കിരീടം'' എന്നാണ് വിശേഷിക്കപ്പെട്ടിരുന്നത്
കബറടക്കം ബുധനാഴ്ച
◾കാലം ചെയ്ത മാർ ജോസഫ് പൗവ്വത്തിൽ തിരുമേനിയുടെ കബറടക്കം ബുധനാഴ്ച ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ നിന്ന് എടുക്കുന്നതും അരമന ചാപ്പലിൽ കൊണ്ടുവരുന്നതുമാണ്. അവിടെ വിശുദ്ധ കുർബാനയുംസംസ്കാരകർമ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും. തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ കൊണ്ടുവരുന്നതും അവിടെ പൊതുദർശനത്തിന് വയ്ക്കുന്നതും ആണ് .സംസ്കാരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 9. 30 ന് ആരംഭിക്കുന്നതും 10 മണിക്ക് വിശുദ്ധ കുർബാനയെ തുടർന്ന് ഭൗതികശരീരം സംസ്കരിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
◾തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസിസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വിയോഗത്തില്‍ എല്ലാവര്‍ക്കും അനുശോചനം അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അനുശോചിച്ചു.
◾സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ ദേഹവിയോഗം ക്രൈസ്തവ സമൂഹത്തിനാകമാനം വലിയ ഒരു നഷ്ടം തന്നെയാണ്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ ദേഹവിയോഗത്തിൽ സീറോ മലബാർ സഭയുടെ ദുഖത്തിൽ പങ്ക് ചേരുകയും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് ത്രൈ സ്കൂട്ടർ വിതരണം ചെയ്തു.
◾പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ത്രൈ സ്കൂട്ടർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ നടന്ന യോഗത്തിൽ മാത്യു ടി.തോമസ്എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അരുന്ധതി അശോക്, സോമൻ താമരച്ചാലിൽ, മറിയാമ്മ ഏബ്രഹാം, അംഗങ്ങളായ അനു' സി.കെ, അഡ്വ.വിജിനൈനാൻ, ലിജി.ആർ.പണിക്കർ, രാജലക്ഷ്മി, അനീഷ്, ഡി.ഡി.പി.ഒ ഡോ.പ്രീത, ബി.ഡി.ഒ ലിബി.സി.മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
"നരേന്ദ്രമോദി അഭിനവ ഹിറ്റ്ലർ"
എ.ഐ.സി.സി സെക്രട്ടറി
വിശ്വനാഥ പെന്ദമാൾ.
◾ഹിറ്റ്ലറും മുസ്സോളിനിയും നടപ്പിലാക്കിയ നയം ഇന്ത്യൻ ജനതക്ക് മേൽ അടിച്ചേൽപ്പിക്കുവാനാണ് നരേന്ദ്രമോദിയും അമിത്ഷായും
ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾപ്രസ്താവിച്ചു. രാഹുൽ ഗാന്ധിയുടെ വർദ്ധിച്ചു വരുന്ന സ്വീകാര്യത മോദിയെയും അമിത് ഷായെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്.ഇന്ത്യൻ സമ്പത് വ്യവസ്ഥയെ അദാനിക്കും അംബാനിക്കും തീറെഴുതിയ കേന്ദ്ര സർക്കാർ പാചക വാതക വിലവർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ് .തിരുവല്ലയിൽ കോൺഗ്രസിൻ്റെ നേത്യത്യത്തിൽ ബഥേൽപ്പടിയിൽ നിന്ന് ആരംഭിച്ച ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ പദയാത്ര ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ബ്ലോക്ക് പ്രസിഡൻ്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ .കെ .പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, എം.എം നസീർ, ജാഥാ ക്യാപ്ടൻമാരായ കെ.പി.സി സി സെക്രട്ടറി അഡ്വ.എൻ ഷൈലാജ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, നേതാക്കളായ അഡ്വ.റെജി തോമസ്, ജോർജ് മാമ്മൻ കൊണ്ടൂർ .ജേക്കബ്.പി. ചെ.റിയാൻ. സജി എം മാത്യു, കോശി പി.സക്കറിയ, എബി മേക്കരിങ്ങാട്ട്, ഏബ്രഹാം കുന്നുകണ്ടം നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, അഭിലാഷ് വെട്ടിക്കാടൻ .നെബു കൊട്ടയ്ക്കാട് .ജിജോ ചെറിയാൻ, രാജേഷ് മലയിൽ, എ.ജി ജയദേവൻ കൊച്ചുമോൾ പ്രദീപ്, സാറാമ്മ ഫ്രാൻസിസ്, ഈപ്പൻ കുര്യൻ. ക്രിസ്റ്റഫർ ഫിലിപ്പ് ,ബെന്നി സ്കറിയാ,എന്നിവർ പ്രസംഗിച്ചു. പദയാത്ര ജെ.പി നഗർ കോളനിയിലെ ഭവന സന്ദർശന പരിപാടിയോടെ സമാപിച്ചു
ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾപ്രസ്താവിച്ചു. രാഹുൽ ഗാന്ധിയുടെ വർദ്ധിച്ചു വരുന്ന സ്വീകാര്യത മോദിയെയും അമിത് ഷായെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്.ഇന്ത്യൻ സമ്പത് വ്യവസ്ഥയെ അദാനിക്കും അംബാനിക്കും തീറെഴുതിയ കേന്ദ്ര സർക്കാർ പാചക വാതക വിലവർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ് .തിരുവല്ലയിൽ കോൺഗ്രസിൻ്റെ നേത്യത്യത്തിൽ ബഥേൽപ്പടിയിൽ നിന്ന് ആരംഭിച്ച ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ പദയാത്ര ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ബ്ലോക്ക് പ്രസിഡൻ്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ .കെ .പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, എം.എം നസീർ, ജാഥാ ക്യാപ്ടൻമാരായ കെ.പി.സി സി സെക്രട്ടറി അഡ്വ.എൻ ഷൈലാജ്, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, നേതാക്കളായ അഡ്വ.റെജി തോമസ്, ജോർജ് മാമ്മൻ കൊണ്ടൂർ .ജേക്കബ്.പി. ചെ.റിയാൻ. സജി എം മാത്യു, കോശി പി.സക്കറിയ, എബി മേക്കരിങ്ങാട്ട്, ഏബ്രഹാം കുന്നുകണ്ടം നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, അഭിലാഷ് വെട്ടിക്കാടൻ .നെബു കൊട്ടയ്ക്കാട് .ജിജോ ചെറിയാൻ, രാജേഷ് മലയിൽ, എ.ജി ജയദേവൻ കൊച്ചുമോൾ പ്രദീപ്, സാറാമ്മ ഫ്രാൻസിസ്, ഈപ്പൻ കുര്യൻ. ക്രിസ്റ്റഫർ ഫിലിപ്പ് ,ബെന്നി സ്കറിയാ,എന്നിവർ പ്രസംഗിച്ചു. പദയാത്ര ജെ.പി നഗർ കോളനിയിലെ ഭവന സന്ദർശന പരിപാടിയോടെ സമാപിച്ചു
റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കും.
തലശ്ശേരി ആർച്ച് ബിഷപ്പ്.
◾റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന്തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം
ഡി എ കുടിശ്ശിക ഉടൻ അനുവദിക്കണം.
ജോയിന്റ് കൗൺസിൽ.
◾അതി രൂക്ഷമായ വിലക്കയറ്റത്തില്‍ നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാർ നട്ടംതിരിയുന്ന സാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാർക്ക്ലഭ്യമാക്കേണ്ട ലീവ് സറണ്ടർ ആനുകൂല്യം കാലതാമസം ഒഴിവാക്കി നൽകണമെന്ന് ജോയിന്റ് കൗൺസിൽ തിരുവല്ല മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.54ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള തിരുവല്ല മേഖലാ സമ്മേളനം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എസ് ബിബിൻ അധ്യക്ഷ വഹിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഷാജഹാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി എം മുരളി കൃഷ്ണൻ പ്രവർത്തന റിപോർട്ടും ട്രഷറർ ഷൈജു എബ്രഹാം വരവ് ചില കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രമേശ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ ഹരിദാസ് ,എൻ സോയമോൾ, ജില്ലാ സെക്രട്ടറി ജി അഖിൽ, ജില്ലാ പ്രസിഡണ്ട് ആർ മനോജ് കുമാർ ,ട്രഷറർ പി എസ് മനോജ് കുമാർ, എസ് നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ അഞ്ച് ഔദ്യോഗിക പ്രമേയങ്ങൾ അംഗീകരിക്കപ്പെട്ടു. പുതിയ മേഖല ഭാരവാഹികളായി എസ് നിഷാന്ത് - പ്രസിഡൻറ് എം മുരളീകൃഷ്ണൻ -സെക്രട്ടറി ഷൈജു എബ്രഹാം - ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
മോദിയെന്നാല്‍ ഇന്ത്യയെന്നു വാദിക്കുന്നവരെ ജനം തിരുത്തും.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
◾ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നു വ്യാഖ്യാനിച്ചപ്പോള്‍ ജനം തിരുത്തിയതുപോലെ മോദിയെന്നാല്‍ ഇന്ത്യയെന്നു വാദിക്കുന്നവരെ ജനം തിരുത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളെ മോദി തകര്‍ക്കുകയാണ്. വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് അപകടകരമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കോര്‍പറേറ്റുകള്‍ക്കു പണയപ്പെടുത്തിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
പുതിയ അധ്യയന വര്‍ഷം ഈ മാസം തന്നെ തുടങ്ങുന്നത് സിബിഎസ്ഇ വിലക്കി.
◾പുതിയ അധ്യയന വര്‍ഷം ഈ മാസംതന്നെ തുടങ്ങുന്നത് സിബിഎസ്ഇ വിലക്കി. ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണ് സിബിഎസ്ഇ സ്‌കൂളുകളില്‍ അധ്യയനവര്‍ഷം. കേരളത്തിലടക്കം പല സ്‌കൂളുകളിലും ഏപ്രില്‍ ഒന്നിനു മുന്‍പ് ക്ലാസ് തുടങ്ങാനിരിക്കേയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
◾പത്തനംതിട്ട ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജില്ലയിലെ വിവിധ സ്കൂളുകളുമായി സഹകരിച്ച് ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. 17 വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് പരിശീലനം. ജില്ലാ ഫുട്ബോൾ അസോസിയേഷന് കീഴിലുള്ള ' ഡി ' ലൈസെൻസ് പാസ്സായായ ഫുട്ബോൾ കോച്ചസ് ആണ് പരിശീലനം നൽകുന്നത്. ചിട്ടയായ പരിശീലനത്തിന് വിദഗ്ദ്ധ പരിശീലകർ മുൻകൈ എടുത്ത് തയ്യാറാക്കിയ പരിശീലന പദ്ധതി അനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലെയും പാഠ്യ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിൽ ഫുട്ബോൾ പരിശീലനം ആഗ്രഹിക്കുന്ന ഓരോ കുട്ടിയേയും ലക്ഷ്യമാക്കിയാണ് ഫുട്ബോൾ അസോസിയേഷൻ സമ്മർ ക്യാമ്പ് ആവിഷ്‌കരിച്ചിട്ടുള്ളത് . ആധുനീക ഫുട്ബാളിന്റെ മുഖമുദ്രയായ പ്രൊഫഷണൽ ഫുട്ബോൾ കാഴ്ചപ്പാട് കളിക്കാർക്കിടയിൽ പ്രചരിപ്പിക്കുന്നതിനും പ്രൊഫഷണലിസത്തിന്റെ അടിത്തറ കുട്ടികളിൽ പകരുന്നതിനും സമ്മർ ക്യാമ്പ് ഏറെ ഉപകരിക്കും. ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകളിലേക്കുള്ള കളിക്കാരുടെ രെജിസ്ട്രേഷനും പരിശീലന ക്യാമ്പിനോടനുബന്ധിച്ച് നടത്തും. ഫുട്ബോൾ അസോസിയേഷന്റെ രെജിസ്റെർഡ് ക്ലബ്ബുകളിൽ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് മാത്രമേ ഭാവിയിൽ നടക്കുന്ന വിവിധ പ്രായ പരിധിയിലുള്ള ജില്ലാ ടീമുകളുടെ സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
സെന്റ് തോമസ് ഇരുവള്ളിപ്ര , എസ് . സി. എസ് തിരുവല്ല, സെന്റ്. ജോൺസ് ഇരവിപേരൂർ, കെ.എൻ.എം കവിയൂർ, തിരുവല്ല പബ്ലിക് സ്റ്റേഡിയം , മാർതോമ്മാ കോളേജ് സ്റ്റേഡിയം ,എം ജി .ഡി. എം പുതുശേരി, വെണ്ണിക്കുളം സ്റ്റേഡിയം എന്നിവിടങ്ങൾ പരിശീലന വേദികൾ ആയിരിക്കും. മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ അതാതു സെന്ററുകളിൽ പരിശീലകർ കുട്ടികളെ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും . പരിശീലനത്തിന് ശേഷം കേരള ഫുട്ബോൾ അസോസിഐഷൻന്റെ അംഗീകാരം ഉള്ള സർട്ടിഫിക്കറ്റുകൾ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്നതാണ്. താല്പര്യമുള്ള കുട്ടികൾ മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ രാവിലെ 7 മണിക്ക് തങ്ങൾക്ക് ഏറ്റവും അടുത്ത പരിശീലന കേന്ദ്രത്തിൽ എത്തി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കുട്ടികൾക്ക് പഠിക്കുന്ന സ്കൂളുകളിലെ കായികാദ്ധ്യാപകരുമായി ബന്ധപ്പെട്ടും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. സമ്മർ ക്യാമ്പുകൾക്ക് ശേഷം അതാതു സ്കൂളുകളിൽ തുടർ പരിശീലന സൗകര്യങ്ങളും ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഒരുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെടണം.ഫോൺ: 944714820 ഡോ. റെജിനോൾഡ് വർഗീസ് പ്രസിഡണ്ട്
ജില്ല ഫുട്ബോൾ അസോസിയേഷൻ
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ. റെയിൽ ദുസ്വപ്നമായി അവശേഷിക്കുന്നു.
ശ്രീധർ രാധാകൃഷ്ണൻ
◾സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ - റെയിൽ സാധരണ ജനങ്ങളെ പേടിപ്പെടുത്തുന്ന ദുസ്വപ്നമായി
അവശേഷിച്ചിരിക്കുകയാണെന്ന് പരിസ്ഥിതി വിദഗ്ദൻ ശ്രീധർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പോലീസ് അതിക്രമങ്ങളെയും,ഭരണകൂട ഭീകരതയെയും നേരിട്ട് കെ - റെയിൽ പദ്ധതിക്കെതിരെ 2022 മാർച്ച് 17 ന് മാടപ്പള്ളിയിൽ നടത്തിയ ഐതിഹാസിക ചെറുത്തു നിൽപ്പ് സമരത്തിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതികമായും സാമ്പത്തികമായും തകർത്ത് കേരളത്തെ സമ്പൂർണ നാശത്തിലേക്കു നയിക്കുമെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടും ഭരണനേതൃത്വത്തിനും സർക്കാർ സ്പോൺസർഡ് വിദഗ്ദർക്കും അതു മനസിലാകാത്തത് വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.ജനകീയ ആസൂത്രണത്തിന്റെ പിതൃത്വം ഏറ്റെടുത്ത് മേനി പറഞ്ഞ എൽ.ഡി.എഫ് വിദേശ സഹായത്തിൽ കണ്ണുവെച്ച് വൻകിട പദ്ധതികൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് നേർ വിപരീത ദിശയിലേക്ക് നീങ്ങുമ്പോൾ ജനങ്ങളോട് മാപ്പ് പറയാനുള്ള സാമാന്യമര്യാദയെങ്കിലുംപ്രകടിപ്പിക്കണമെന്ന് ശ്രീധർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കെ - റെയിൽ വിരുദ്ധ സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു.ജോസഫ് എം.പുതുശ്ശേരി, ജി.രാമൻ നായർ, ജോസി സെബാസ്റ്റ്യൻ, വി. ജെ. ലാലി, പി. ജി. പ്രസന്നകുമാർ, ഫാ. ജെയിംസ് കുന്നന്താനം , സുധാ കുര്യൻ, കുഞ്ഞുകോശി പോൾ, മിനി കെ. ഫിലിപ്പ്, മുരുകേഷ് നടക്കൽ, ശരണ്യ രാജ്, എസ്. രാധാമണി, അരുൺ ടി. സി., ഷിബു എഴേപുഞ്ചയിൽ, ആന്റണി കുന്നുംപുറം, ജസ്റ്റിൻ ബ്രൂസ് തുടങ്ങിയവർ പ്രസംഗി ച്ചു.
◾ജഡ്ജി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. കൊളിജീയം വ്യവസ്ഥ സുതാര്യമാണ്. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധയോടെയാണ്. ന്യൂനപക്ഷ അംഗങ്ങളായ കൂടൂതല്‍ പേരെ ജൂഡീഷ്യറിയിലേക്ക് കൊണ്ടുവരണം. ഒരു ജഡ്ജിയെ എന്തുകൊണ്ട് തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കുന്നുണ്ട്. സുപ്രീംകോടതി കോളീജിയം യോഗങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാണെന്നും ചീഫ് ജസ്റ്റീസ്. ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീണ്ടും കര്‍ഷക പ്രക്ഷോഭം.
◾വീണ്ടും കര്‍ഷക പ്രക്ഷോഭം. നാളെ ഡല്‍ഹി രാംലീല മൈതാനിയില്‍ കിസാന്‍ മഹാപഞ്ചായത്ത്. കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു പരിപാടി. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു സമരം നിര്‍ത്തിയതാണ്. പക്ഷേ മൂന്നു വര്‍ഷമായിട്ടും വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരകാഹളവുമായി കര്‍ഷകര്‍ സംഗമിക്കുന്നത്. താങ്ങുവില, എംഎസ്പി പാനല്‍ രൂപീകരിക്കല്‍, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണു സമരം.
ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ പുരോഗതി.
◾കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിനിമാ നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നതായാണ് വിവരം.ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ഇന്നസെന്റിനെ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
◾പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം അടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ പന്ത്രണ്ട് ദേശീയ നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്ത് ഇസ്ലാമിക ഭരണത്തിനായി സായുധ കലാപത്തിനു സംഘങ്ങളെ രൂപീകരിച്ചെന്നാണ് ആരോപണം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ സമര്‍പ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്.
◾ഭൂകമ്പംമൂലം തകര്‍ന്ന തുര്‍ക്കിയിലെ ജനങ്ങള്‍ക്കു കേരളത്തിന്റെ സഹായമായി 10 കോടി രൂപ അനുവദിച്ചെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഭൂകമ്പബാധിതരായ തുര്‍ക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഈ തുക.
◾മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരും. കോഴിക്കോടു ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
വേനല്‍മഴയ്ക്കു സാധ്യത.
◾രണ്ടു ദിവസം വേനല്‍മഴയ്ക്കു സാധ്യത. ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്.
◾കേന്ദ്ര സര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് അടക്കമുള്ള ജനകീയ സമരങ്ങളിലുണ്ടാകുന്ന വര്‍ദ്ധിച്ച ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട്. ഒരുവര്‍ഷം നീണ്ട കര്‍ഷകസമരത്തിന്റെ വിജയവും കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ 21 ദേശീയ പണിമുടക്കുകളും കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയെന്നും പിണറായി വിജയന്‍.
◾കോര്‍പ്പറേഷന്റെ ഭാഗം കേള്‍ക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ബ്രഹ്‌മപുരം തീ പിടുത്തത്തിന്റെ പേരില്‍ നൂറു കോടി രൂപ പിഴശിക്ഷ വിധിച്ച് ഉത്തരവിറക്കിയതെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. തീപിടിത്തംമൂലമുണ്ടായ നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി.
രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരണം.
◾എക്സ് ബി ബി 1.16 എന്ന വകഭേദമാണ് കണ്ടെത്തിയത്. കൊവിഡ് കേസുകളിലെ വര്‍ദ്ധനയ്ക്ക് പിന്നില്‍ പുതിയ വകഭേദമാണോ എന്ന സംശയം ആരോഗ്യ വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം പുതിയ വകഭേദം ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുന്‍ ഡയറക്ടറും കൊവിഡ് ടാസ്ക്ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡല്‍ഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചല്‍ പ്രദേശ് (1), ഒഡിഷ (1) എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
◾ബ്രഹ്‌മപുരം തീ പിടുത്തത്തിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷനു വിധിച്ച 100 കോടി രൂപയുടെ പിഴ ശിക്ഷ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാതെ മേയറും ഉദ്യോഗസ്ഥരും മന്ത്രിമാരും അടക്കമുള്ളവരില്‍നിന്ന് ഈടാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതി. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ച.
◾പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ച. വാതകം ശ്വസിച്ച് കുട്ടികള്‍ക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായി. നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചെന്നാണ് മില്‍മയുടെ വിശദീകരണം.
◾തലയ്ക്കടിച്ചു കൊലപാതകം നടത്തിയ കേസിലെ പ്രതി റിപ്പന്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി പരോള്‍ അനുവദിച്ചു. ജയാനന്ദന്റെ ഭാര്യ അഭിഭാഷകയായ മകള്‍ മുഖേനെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ജയാനന്ദന് 15 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണു ഹൈക്കോടതിയെ സമീപിച്ചത്.
◾ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഏപ്രില്‍ മുതല്‍ ആറു മാസത്തേക്കാണു നിയമനം. ആയുര്‍വേദ ഡോക്ടറാണ്.
എസ്.എഫ്. ഐ പിരിച്ചുവിടണമെന്ന് കെ.സുധാകരന്‍ എംപി
◾പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്‌ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ അര്‍ധരാത്രിവരെ നീണ്ട 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കയ്യൂക്കിന്റെ ബലത്തില്‍ കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സമരാഭാസം നടത്തുന്ന എസ്.എഫ്. ഐയെ അടിയന്തരമായി പിരിച്ചുവിടുകയാണു വേണ്ടത്.
കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ചതിനും കൊടിമരം നശിപ്പിച്ചതിനും എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തതിന്റെ പ്രതികാരമാണ് അധ്യാപകര്‍ക്കെതിരെ തീര്‍ത്തത്. കെ.എസ്.യുപോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യംപോലും പോലും നിഷേധിക്കുകയാണ്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ പെണ്‍കുട്ടികള്‍ക്കടക്കം കൊടിയ മര്‍ദ്ദനമാണ് എസ്.എഫ്. ഐയില്‍നിന്നും നേരിടേണ്ടി വന്നത്.
മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്‍മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ എസ്.എഫ്.ഐയുടെ കുട്ടിസഖാക്കള്‍ വിലസുന്നത്. ക്രിമിനലുകളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടനയായി എസ്.എഫ്. ഐ മാറി. അധ്യാപകരെ ആക്രമിച്ച എസ്.എഫ്. ഐക്കാര്‍ക്കെതിരെ പേരിന് കേസെടുത്ത് രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സുധാകരൻ ആവശ്യപ്പെട്ടു.
◾ആര്‍എസ്എസിനോടുള്ള നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മലപ്പുറത്ത് മുസ്ലിം ലീഗ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്നും ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്നും ആര്‍എസ്എസ് നേതാക്കള്‍ കൊച്ചിയില്‍ പറഞ്ഞിരുന്നു. ഇതിനു പിറകേയാണ് മുസ്ലീം ലീഗിന്റെ പ്രതികരണം.
◾കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ബ്രഹ്‌മപുരം പ്രതിഷേധത്തിനിടെ കോര്‍പറേഷന്‍ സെക്രട്ടറിയെ മര്‍ദ്ദിച്ച കേസില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
◾നിയമസഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎല്‍എമാരെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി.
കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ മുട്ടയെറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
◾പത്തനംതിട്ട വലഞ്ചുഴിയില്‍ കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ മുട്ടയെറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന ഹാഥ് സേ ഹാഥ് യാത്രക്കെതിരെയാണ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്. ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് മുട്ട എറിഞ്ഞതെന്നാണ് ആരോപണം.
◾അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മണപ്പുറം സെന്റ് തെരേസാസ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വളവില്‍ വീട്ടില്‍ ശരത് – സിനി ദമ്പതികളുടെ മകന്‍ അലന്‍ ( ഉണ്ണിക്കുട്ടന്‍- 11 ) ആണ് മരിച്ചത്.
◾നടി മോളി കണ്ണമാലിയുടെ ജപ്തി ഭീഷണി നേരിടുന്ന പുരയിടം വീണ്ടെടുക്കാന്‍ സഹായിച്ച് ഫിറോസ് കുന്നംപറമ്പില്‍. മോളിയുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്തു നല്‍കി.
പെട്രോള്‍ പമ്പില്‍ മോഷണം.
◾കോട്ടയം പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പില്‍ മോഷണം. മൂന്നര ലക്ഷത്തിലേറെ രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുമാണ് അപഹരിച്ചത്.
◾കൊല്ലം കുണ്ടറ പെരുമ്പുഴയിലെ ബിവറേജസ് മദ്യശാലയില്‍ മോഷണം. കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ സിസിടിവി ക്യാമറകളുടെ ഉപകരണങ്ങളും അപഹരിച്ചു.
◾കൊല്ലം ചടയമംഗലത്ത് കൊച്ചുമകളുടെ വീട് കത്തിച്ച മധ്യവയസ്‌കന്‍ പിടിയില്‍. നിലമേല്‍ സ്വദേശി അബുബക്കറാണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ്.
◾ജമ്മു കാഷ്മീരിലെ ഡ്യൂട്ടിയില്‍നിന്ന് അവധിയെടുത്തു നാട്ടിലേക്കു ട്രെയിന്‍ മാര്‍ഗം വരികയായിരുന്ന സൈനികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. മുതുകുളം വടക്ക് സുനില്‍ ഭവനത്തില്‍ സുനില്‍കുമാറാ (42)ണ് മരിച്ചത്. തെലങ്കാനയിലെ വാറംഗലില്‍ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു മരണം.
◾പശ്ചിമബംഗാളില്‍ നദിയില്‍ സ്വര്‍ണം കണ്ടെത്തിയെന്നു പ്രചരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണം ശേഖരിക്കാന്‍ ഗ്രാമവാസികളുടെ തിരക്ക്. ബിര്‍ഭും ജില്ലയിലെ ബന്‍സ്ലോയ് നദിയുടെ തീരത്താണ് സ്വര്‍ണം ശേഖരിക്കാനായി ആളുകള്‍ മണ്ണു വാരി അരിച്ചുകൊണ്ട് തിരക്ക് കൂട്ടുന്നത്.
അമൃത്പാല്‍ സിംഗ് അറസ്റ്റില്‍; സംഘര്‍ഷസാധ്യത, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
◾പഞ്ചാബിലെ ഖാലിസ്ഥാന്‍ വാദിയായ വാരീസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷം നാകോദാറില്‍ നിന്നാണ് അമൃത്പാലിനെ പിടികൂടിയത്. ജലന്ധറില്‍ വച്ച് അമൃത്പാലിന്റെ പത്തോളം അനുയായികളെയും പൊലീസ് പിടികൂടി. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നാളെ ഉച്ച വരെ നിര്‍ത്തിവച്ചു. വ്യാജപ്രചരണം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
അമൃത്പാലിനെ പിടികൂടാന്‍ വന്‍ സന്നാഹങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്. എട്ട് ജില്ലകളിലെ പൊലീസ് സംഘമാണ് ''ഓപ്പറേഷന്‍ അമൃത്പാല്‍ സിംഗില്‍ പങ്കെടുത്തത്. ക്രമസമാധാനപാലനത്തിനായി പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് നടപടികളില്‍ ഇടപെടരുതെന്നും ജനങ്ങളോട് നിര്‍ദ്ദേശിച്ചു.
◾കാഷ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ടാം പ്രതി സുപ്രീം കോടതിയില്‍. കളമശേരി സ്വദേശി ഫിറോസാണ് അപ്പീല്‍ സമര്‍പ്പിച്ചത്. തീവ്രവാദ റിക്രൂട്ട്മെന്റില്‍ പങ്കില്ലെന്നാണ് ഇയാളുടെ വാദം.
◾ഓസ്‌കാര്‍ പുരസ്‌കാരം നേടി തിരിച്ചെത്തിയ ആര്‍ആര്‍ആര്‍ സിനിമയുടെ ആഹ്ലാദവുമായി രാം ചരണും മെഗസ്റ്റാര്‍ ചിരഞ്ജീവിയും ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി.
◾ആസാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാന തുകയായി നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങി. ബിജെപി ഭരിക്കുന്ന ആസാം സംസ്ഥാന സര്‍ക്കാരിനു വണ്ടിച്ചെക്കുകള്‍ നാണക്കേടായി. തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്. എട്ട് അവാര്‍ഡ് ജേതാക്കളും ചെക്ക് പണമാക്കാന്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് പണമില്ലാതെ മടങ്ങിയത്.
◾ആഗോള ഭീകരതാ സൂചികയില്‍ തീവ്രവാദം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാകിസ്ഥാന് ആറാം സ്ഥാനവും ഇന്ത്യക്കു 13 ാം സ്ഥാനവുമാണ്. ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 2022 ല്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരതയുമായി ബന്ധപ്പെട്ട് 866 പേര്‍ കൊല്ലപ്പെട്ടു.
ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദ് കോടതിയില്‍ ഹാജരായി.
◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദ് കോടതിയില്‍ ഹാജരായി. കോടതി വളപ്പിലും ഇമ്രാന്‍ഖാന്റെ ലാഹോറിലെ വസതിക്കു ചുറ്റും പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോടതി പരിസരത്തായിരുന്നു വന്‍ സംഘര്‍ഷം അരങ്ങേറിയത്. ഇമ്രാന്റെ വസതിയിലേക്ക് പോലീസ് ഇരച്ചുകയറി റെയ്ഡ് നടത്തി. തടയാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തി. കോടതി പരിസരത്ത് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
◾അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ എട്ടു ലക്ഷം യുവാക്കള്‍ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്ന് ഉത്തര കൊറിയ. ശത്രുക്കളെ പൂര്‍ണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തെന്നും ഉത്തരകൊറിയ മാധ്യമമായ റോഡോംഗ് സിന്‍മ റിപ്പോര്‍ട്ടു ചെയ്തു.
◾ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് ഡീസല്‍ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ധനം കൊണ്ടുപോകുന്നതിനുള്ള ചെലവ് ചുരുക്കുന്നതിനും കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറയ്ക്കുന്നതിനുമാണ് 377 കോടി രൂപയുടെ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കിയത്.
◾എ.ടി.കെ മോഹന്‍ ബഗാന് നാലാം ഐഎസ്എല്‍ കിരീടം. ആവേശം അലതല്ലിയ ഫൈനലില്‍ ബെംഗളൂരു എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തകര്‍ത്താണ് മോഹന്‍ ബഗാന്‍ കിരീടം നേടിയത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 2-2 ന് സമനിലയിലായതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചുകൊണ്ട് ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് ബാംഗ്ലൂരുവിനെ തോല്‍പിച്ചാണ് മോഹന്‍ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.
മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി.
◾വനിത പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി. യു.പി വാരിയേഴ്‌സാണ് മുംബൈ ഇന്ത്യന്‍സിനെ 5 വിക്കറ്റിന് കീഴടക്കിയത്. മുംബൈ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം യു.പി 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾വനിത പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുവിന് ഗുജറാത്ത് ജയന്റ്സിനെതിരെ 8 വിക്കറ്റ് വിജയം. ഗുജറാത്ത് ജയന്റ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം വെറും 15.3 ഓവറിലാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ അടിച്ചെടുത്തത്. 36 ബോളില്‍ 99 റണ്‍സെടുത്ത സോഫി ഡിവൈനാണ് ബാംഗ്ലൂരുവിന് മികച്ച വിജയം സമ്മാനിച്ചത്.
KARUNYA Result 18/03/2023
1 st Prize :
Amount: ₹80,00,000/-
KU590641
Consolation Prize :
Amount: ₹8,000/-
KN590641 KO590641 KP590641 KR590641 KS590641 KT590641 KV590641 KW590641 KX590641 KY590641 KZ590641
2 nd Prize :
Amount: ₹5,00,000/-
KU490537
3 rd Prize :
Amount: ₹100,000/-
KN676081 KO535548 KP260818 KR727712 KS748542 KT748059 KU933585 KV699834 KW239354 KX757466 KY266966 KZ163869
4 th Prize :
Amount: ₹5,000/-
0020 0550 1275 1866 1956 2011 2126 3044 4322 5222 6030 6295 6527 6837 7795 8583 9220 9549
5 th Prize :
Amount: ₹2,000/-
1928 3513 3645 6085 6167 6813 6814 7245 7845 7943
6 th Prize :
Amount: ₹1,000/-
0017 0704 0709 2020 3294 3656 3884 4920 5949 6022 6320 7480 8145 8292
7 th Prize :
Amount: ₹500/-
0184 0404 0439 0768 0786 0856 0873 0998 1065 1180 1234 1243 1434 1594 1787 1804 1931 1940 2012 2309 2579 2584 2633 2810 2845 2880 3029 3076 3109 3164 3217 3310 3422 4113 4262 4318 4442 4528 4699 4705 4716 4904 4952 4972 5111 5137 5265 5332 5349 5510 5664 5869 6061 6064 6110 6528 6745 6766 7029 7105 7176 7181 7282 7368 7384 7450 7465 7506 7555 7768 7819 7983 8137 8392 8692 8813 8828 9744 9947 9985
8 th Prize :
Amount: ₹100/-
0056 0094 0128 0142 0145 0161 0210 0300 0319 0320 0453 0497 0507 0526 0563 0637 0688 0744 0789 0899 0929 0935 0974 1013 1064 1089 1131 1161 1225 1548 1626 1903 1955 2146 2321 2322 2394 2432 2466 2504 2559 2596 2646 2674 2765 2834 2958 3074 3080 3197 3201 3210 3227 3253 3439 3474 3657 3730 3913 4051 4309 4411 4505 4590 4616 4780 4956 4996 5031 5034 5060 5091 5229 5408 5440 5512 5555 5577 5621 5727 5816 6028 6067 6219 6251 6258 6260 6544 6564 6635 6758 6811 6901 7195 7611 7717 7801 8025 8036 8089 8120 8180 8226 8319 8386 8415 8420 8485 8508 8536 8544 8574 8603 8700 8787 8961 9331 9361 9560 9631 9793 9806 9957 9989
Comments
Post a Comment
Thanks