ഇന്നത്തെ വാർത്തകൾ

| JACOB CHERIAN|







കോമളത്ത് പുതിയ പാലം നിർമ്മിക്കാൻ മന്ത്രിസഭ അനുമതി നൽകി.
മാത്യു ടി.തോമസ് എം.എൽ.എ.
◾പത്തനംതിട്ട ജില്ലയിൽ ജലപ്രളയത്തിൽ ഒലിച്ചുപോയ വെണ്ണിക്കുളം ഭാഗത്തെ കോമളം പാലത്തിന് പകരമായി പുതിയ പാലം നിർമ്മിക്കുന്നതിന് സർക്കാർ തലത്തിൽ എല്ലാ നടപടികളും പൂർത്തിയായതായും, ടെണ്ടറിൽ
പങ്കെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് അവർ ക്വോട്ട് ചെയ്ത അധികരിച്ച തുകയ്ക്ക് പാലം പണി നൽകാൻ മന്ത്രിസഭയുടെ പ്രത്യേക അനുമതി ലഭിച്ചതായും മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു.
ജലപ്രളയത്തിൽ ഒലിച്ചുപോയ സമീപന പാത ' എനർനിർമ്മിച്ച് പഴയപാലം ഉപയോഗപ്രദമാക്കി നൽകണമെന്ന് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.ഇതേ തുടർന്ന് ചീഫ് എഞ്ചിനീയർമാരുടെ ഒരു സംഘത്തെ പൊതുമരാമത്ത് മന്ത്രി കോമളത്തേക്ക് അയക്കുകയും ചെയ്തു. എന്നാൽ സമീപന പാത പുനർനിർമ്മിച്ചാൽ വീണ്ടും ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നും, പുതിയ പാലം നിർമ്മിക്കുകയാണ് വേണ്ടതെന്നും സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2022 ലെബങ്ങു്റ്റിൽ മതിയായ തുക വകയിരുത്തിടെണ്ടർ ക്ഷണിച്ചുവെങ്കിലും രണ്ടു തവണ ആരും ടെണ്ടർ നടപടിയിൽ പങ്കെടുത്തില്ല. തുടർന്ന് മൂന്നാമത്തെ ടെണ്ടറിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 23 ശതമാനം അധികരിച്ച നിരക്കിൽ ടെണ്ടർ സമർപ്പിച്ചു.10 ശതമാനത്തിൽ കൂടുതൽ അധികരിച്ച നിരക്ക് എഞ്ചിനീയറന്മാരുടെ സമിതിക്ക് അംഗീകരിക്കാൻ അധികാരമില്ലാത്തതിനാൽ സർക്കാരിന്റെ അനുമതിക്ക് സമിതിവിടുകയായിരുന്നു.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കോമളത്ത് പുതിയ പാലം യാഥാർത്ഥ്യമാകുന്നത്
ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കടപ്ര  സ്വദേശിയായ സൈനികൻ അറസ്റ്റിൽ.
◾തിരുവനന്തപുരം> ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സൈനികന്‍ അറസ്റ്റില്‍. മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം. സംഭവത്തിൽ പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിൽ സൈനികനായ ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലാണ് പീഡനം നടന്നത്.
സർക്കാർ ലോട്ടറി മേഖലയെ അവഗണിക്കുന്നു.
 പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ.
◾സംസ്ഥാന ഖജനാവിലേക്ക് ഗണ്യമായ തുക സംഭാവന നൽകുന്ന ലോട്ടറി മേഖലയെ സർക്കാർ പാടെ അവഗണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പ്രസ്താവിച്ചു. ലോട്ടറിയുടെ സമ്മാന ഘടന
ആകർഷകമാക്കണമെന്നും, എല്ലാ തൊഴിലാളികൾക്കും ക്ഷേമനിധിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്നുമുള്ള ദീർഘനാളത്തെ ആവശ്യം സർക്കാർ ചെവിക്കൊള്ളുന്നില്ല. "ഭാഗ്യം വിൽക്കുന്ന ദൗർഭാഗ്യർ" എന്ന മുദ്രാവാക്യം ഉയർത്തി കേരളാ ലോട്ടറി ഏജൻ്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കാസർഗോഡ് നിന്ന് ആരംഭിച്ച സംസ്ഥാന സമര പ്രഖ്യാപന ജാഥയുടെ ജില്ലാതല പര്യടന പരിപാടി തിരുവല്ലയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീഷ് കൊച്ചുപറമ്പിൽ . യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഡ്വ.ഹരിഹരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, ജേക്കബ്.പി. ചെറിയാൻ,ആർ.ജയകുമാർ, സജി എം മാത്യു, ഷാജി കുളനട, മാത്യു ഏബ്രഹാം.കൊച്ചുമോൻ, ബാബു .കെ . ഏബ്രഹാം, രഞ്ജി ചക്കനാടൻ, ലജീവ് വിജയൻ ,പി.ആർ സഞ്ജീവ്. എന്നിവർ പ്രസംഗിച്ചു
കേരള കോൺഗ്രസ് (എം) കായിക വേദിയുടെ രൂപരേഖ തയ്യാറാക്കി.
◾എറണാകുളം അനുഗ്രഹ 
ഓഡിറ്റോറിയത്തിൽ നടന്ന യോഗം കേരള കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി സജി അലക്സ് ഉദ്ഘാടനം ചെയ്തു.
പാർട്ടി ജനറൽ സെക്രട്ടറി ബാബു ജോസഫ് ,അന്താരാഷ്ട്ര കായിക താരങ്ങളായ ഗോപിദാസ് ,നിസാർ ,ചന്ദ്ര എന്നിവർ പങ്കെടുത്തു.
ബ്രഹ്‌മപുരം തീപിടുത്തം
500 കോടി രൂപ പിഴ ഈടാക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍.
◾ബ്രഹ്‌മപുരം തീപിടിത്തത്തിന് 500 കോടി രൂപ പിഴ ഈടാക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. തീപിടിത്തവും വിഷപ്പുകയും സംസ്ഥാനത്തെ ഭരണനിര്‍വഹണത്തിലെ വീഴ്ചയാണ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തത്.
നിരണം ചുണ്ടൻ വള്ളം നെഹ്റു ട്രോഫിയിൽ തുഴയുന്നത് എൻ സി ഡി സി.
◾പ്രമുഖ ചുണ്ടൻ വള്ള ടീമായ കുമരകത്തെ എൻ സി ഡി സിയാണ് ഈ വർഷം നെഹ്റു  ട്രോഫിയിൽ നിരണം ചുണ്ടൻ വെള്ളം തുഴയുന്നത്. കഴിഞ്ഞവർഷം നെഹ്റു ട്രോഫിയിൽ രണ്ടാം സ്ഥാനത്ത് എത്തിയ ടീമാണ് എൻ സി ഡി സി.
കഴിഞ്ഞ ആദ്യ വർഷത്തെ മത്സരത്തിൽ തന്നെ ആറാം സ്ഥാനത്ത് എത്തി സി ബി എല്ലിൽ കയറുവാൻ നിരണം ചുണ്ടൻ യോഗ്യത നേടിയിരുന്നു. കഴിഞ്ഞ വർഷമാണ്  റെജി അടിവാക്കലിന്റെ നേതൃത്വത്തിൽ നിരണം ചുണ്ടൻ വള്ളം പണിതത്.
നിര്യാതരായി.
ആനി ജോൺസൺ
◾കോയിപ്രം മട്ടക്കൽ കുടുംബാംഗം താഴുമ്പാൽ ന്യൂനെസ്റ്റിൽ ജോൺസൺ തോമസിന്റെ ഭാര്യ ആനി ജോൺസൺ (ജോളി - 60) നിര്യാതയായി.
സംസ്കാരം  തിങ്കളാഴ്ച രാവിലെ 11 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കൂർത്തമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ആറന്മുള കാവടപടിക്കൽ കുടുംബാംഗവും, മർത്തമറിയം സമാജം ചെങ്ങന്നൂർ ഭദ്രാസന മുൻ സെക്രട്ടറിയുമാണ് പരേത.
മക്കൾ: ജോജോ (യു.കെ), ജിഞ്ചു (കുവൈറ്റ് ) .
മരുമക്കൾ : ഷേർലി ജോർജ്ജ്, ബിച്ചു ജോർജ്ജ് മാത്യു .
അച്ചാമ്മ
◾തിരുവല്ല കവിയൂർ കൊടിഞ്ഞൂർ പരേതനായ കെ.ഐ. ഏബ്രഹാമിന്റെ ഭാര്യ അച്ചാമ്മ(84)നിര്യാതയായി.
സംസ്കാരം നാളെ  വൈകിട്ട് 4 ന് ഇരവിപേരൂർ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ. കറ്റോട് താനുവേലിൽ കുടുംബാംഗമാണ്.
മക്കൾ: പി.എ. ജോയി, മേഴ്സി ചെറിയാൻ, പി.എ. ജയിംസ്, സജു തോമസ് .
മരുമക്കൾ: മോളിക്കുട്ടി, സുമ, ടി.എം.തോമസ്, പരേതനായ കെ.എം. ചെറിയൻ.
തമ്പി മത്തായി -
◾തിരുവല്ല കുറ്റപ്പുഴ പ്ലാപ്പറ തമ്പി മത്തായി(67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വസതിയിലെ
ശുശ്രൂഷക്ക് ശേഷം മല്ലപ്പള്ളി മൂശാരികവല ലിറ്റിൽ ഫ്ലോക്ക് പെന്തക്കോസ്ത് സെമിത്തേരിയിൽ.
ഭാര്യ: ചേന്നങ്കരി മേച്ചേലിത്തറ കുടുംബാംഗം ലില്ലിക്കുട്ടി.
മക്കൾ.. ജെറിൽ ( അനീഷ് സ്‌റ്റുഡിയോ), ഷെറിൽ.
മരുമകൾ: ടിന്റു ജെറിൽ.

◾കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ മുന്നേറ്റമായ കുടുംബശ്രീ ലോകത്തെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശ്രഖലയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം തിരുവനന്തപുരം കവടിയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണത്തില്‍ വനിതകളുടെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രപതി സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.
രാഹുല്‍ ഗാന്ധിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. 
നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിനു നോട്ടീസ് നല്‍കി.
◾ഇന്ത്യയില്‍ ജനാധിപത്യമുണ്ടെങ്കില്‍ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സ്പീക്കര്‍ക്കു മാപ്പ് എഴുതിക്കൊടുത്താലേ സംസാരിക്കാന്‍ അനുവദിക്കൂവെന്നാണു കേന്ദ്ര നിലപാട്. രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും അദാനി വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി സഭാനടപടികള്‍ തടസപ്പെടുത്തി. ഗാന്ധികുടുംബത്തെ അധിക്ഷേപിച്ചു പാര്‍ലമെന്റില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിനു നോട്ടീസ് നല്‍കി.
പാണ്ടിശ്ശേരി ഭാഗം ഗവൺമെന്റ് എൽ പി സ്കൂൾ പഠനോത്സവം. നിറവ് 2023
◾കുട്ടികളിലെ ബൗധിക നിലവാരം ഉയർത്തുന്നതിനും അവരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി
തിരുവല്ല കുറ്റൂർ പാണ്ടിശ്ശേരി ഭാഗം ഗവൺമെന്റ് എൽ പി സ്കൂൾ
പഠനോത്സവം - നിറവ് 2023 സംഘടിപ്പിച്ചു. കുറ്റൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ബഥാനിയ ചർച്ച് പാരിഷ് ഹാളിൽനടന്ന
 പഠനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സാറാമ്മാ .കെ .വർഗീസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്
.ഷിജിമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുജ ജോൺ, വിനീത, വി ആർ രാജേഷ്, പി ഐ ഐസക്, എം ആർ പരമേശ്വരൻ പിള്ള, ശ്രീജ ടി ആർ, ലേഖ എ, ജസ്റ്റിൻ രാജ്, പുഷ്പ ദേവി, ജോസഫ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

◾സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു കേസെടുത്തു. ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ബംഗളൂരുവിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. വിജേഷ് പിള്ളയെ ബംഗളൂരു മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പത്തു മണിക്കൂറോളം ചോദ്യം ചെയ്തു. സ്വപ്നയും സരിത്തും സ്റ്റേഷനില്‍ എത്തിയിരുന്നു.

◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനു സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി അരുതെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. സിസ തോമസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. നോട്ടീസിന് മറുപടി നല്‍കാന്‍ സിസയോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലവും നല്‍കണം.
മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ആശുപത്രിയിൽ.
◾ഏറെ നാളായി വിശ്രമജീവിതം നയിച്ചു വന്ന ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിനെ (93) ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണദ്ദേഹം.

◾കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ . സംസ്ഥാനം സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്കു നല്‍കേണ്ട പണം സംസ്ഥാനത്തിന് നല്‍കുമെന്നും കേന്ദ്രം പറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷം സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടിലെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തിയത്.

◾ബ്രഹ്‌മപുരം അഴിമതിയുടെ ഗൂഢാലോചന മുഖ്യമന്ത്രി വിദേശയാത്രക്കിടയിലാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ലോക ബാങ്ക് അനുവദിച്ച തുക എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തിന്റെ ക്രിസ്തീയ പാരമ്പര്യം മുറുകെ പ പിടിക്കുമെന്നാവർത്തിച്ച് ഹംഗറി യുടെ പ്രസിഡന്റ് കാറ്റലിൻ നോവാക്ക് .
◾ രാജ്യത്തിന്റെ ക്രൈസ്തവ സംസ്ക്കാരം മുറുകെ പിടിച്ച് മുന്നോട്ടു പോകുമെന്ന് ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നോവാക്ക് പറഞ്ഞു. അമേരിക്കയിലെ ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന ആവേ മരിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിലാണ് രാജ്യത്തിന്റെ ക്രൈസ്തവ വേരുകൾ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രസിഡന്റ് പങ്കുവെച്ചത്.
എങ്ങനെ ഒരു ക്രൈസ്തവ സമൂഹം വളർത്തിയെടുക്കണം എന്നതിനെ കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു. തന്റെ ക്രിസ്ത്യൻ വിശ്വാസം, തന്റെ ക്രിസ്ത്യൻ ഐഡന്റിറ്റി, ഇവ ദൈനംദിന ജീവിതത്തിൽ വളരെ നിർണ്ണായകമാണെന്നും, ഈ മൂല്യങ്ങൾ നല്ല തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുന്നതായും അവർ പറഞ്ഞു.
 2020 മുതൽ 2021 വരെ കാറ്റലിൻ നോവാക്ക് പ്രധാനമന്ത്രി വിക്ടർ ഓർബന്റ മന്ത്രിസഭയിൽ കുടുംബങ്ങൾക്കായുള്ള വകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. വിവാഹങ്ങൾക്കും,ശിശു ജനങ്ങൾക്കും അനുകൂലമായി സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി കഴിഞ്ഞ 10 വർഷത്തിനിടെ ഭ്രൂണഹത്യകളുടെ നിരക്ക് മൂന്നിലൊന്ന് കറഞ്ഞതായി പ്രസിഡന്റ് കണക്കുകൾ നിരത്തി അവകാശപ്പെട്ടു.ഇതേ കാലയളവിൽ പ്രത്യുൽപ്പാദന നിരക്ക് 1.2 ൽ നിന്നും 1.6 ആയി വർദ്ധിച്ചതായും,ശിശു ജനനങ്ങളേക്കാൾ കൂടുതൽ ഭ്രൂണഹത്യകൾ നടന്ന ഒരു മോശം കാലഘട്ടം ഉണ്ടായിരുന്നുവെന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കാലഘട്ടം ഓർമ്മപ്പെടുത്തി പ്രസിഡൻറ് പറഞ്ഞു. 

◾കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സുഗതന്‍ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് അങ്ങനെ പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും അതാണു ചെയ്യേണ്ടത്. ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭയില്‍ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുന്ന ഭീകരരുടെ താവളമായെന്നും അദ്ദേഹം പറഞ്ഞു.

◾പ്രതിഷേധങ്ങള്‍ സെന്‍സര്‍ ചെയ്യുകയാണെങ്കില്‍ സമാന്തര ഇടപെടലുകള്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭാ ടിവി നയത്തില്‍ പ്രതിഷേധിച്ച് സഭാ ടിവി ഉന്നതാധികാര സമിതിയില്‍നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ രാജിവച്ചിരുന്നു. അതിനു പിറകേ, പുതിയ അംഗങ്ങളുമായി സഭാ ടിവിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു.
ജനകീയ പ്രതിരോധയാത്ര ഇന്നു തിരുവനന്തപുരത്തു സമാപിക്കും.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇന്നു തിരുവനന്തപുരത്തു സമാപിക്കും. വൈകുന്നേരം അഞ്ചിനു പുത്തരിക്കണ്ടം മൈതാനിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചമുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം.

◾കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷം ഇതോടെ 900 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി സംസ്ഥാനം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങളാണ പദ്ധതിയിലുള്ളത്.

◾ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനുള്ള അനുമതിക്കായി പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുളള യുഡിഎഫ് നേതാക്കള്‍ വന്‍തുക കൈക്കൂലി വാങ്ങി വഞ്ചിച്ചെന്നു പരാതി. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കെതിരെയാണ് താമരശേരി സ്വദേശി ഷെരീഫ് പരാതി നല്‍കിയത്.
സദാചാര കൊലക്കേസില്‍ നാലുപേർ പിടിയിൽ.
◾തൃശൂര്‍ ചേര്‍പ്പിലെ സദാചാര കൊലക്കേസില്‍ കൊലയാളികളായ നാലു പേര്‍ ഉത്തരാഖണ്ഡില്‍ പൊലീസിന്റെ കസ്റ്റഡിയിലായി. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.

◾കൊച്ചി മെട്രോ റെയില്‍ പാളത്തില്‍ ഫ്ലക്സ് ബോര്‍ഡ് വീണു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 12 മിനിറ്റാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.
കെഎസ് യു – എസ്എഫ്ഐ സംഘട്ടനം
◾തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു – എസ്എഫ്ഐ സംഘട്ടനം. നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും നാല് കെഎസ്യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കെഎസ്യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
60 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 
◾തിരുവനന്തപുരം ലോ കോളേജില്‍ 21 അധ്യാപകരെ പത്തു മണിക്കൂര്‍ പൂട്ടിയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്തതിന് 60 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐയുടെ സമരത്തിനിടെ അസിസ്റ്റന്റ് പ്രൊഫസര്‍ വി.കെ. സഞ്ജുവിനെ ആക്രമിച്ചതിനാണ് കേസ്.

◾ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ആറളം ഫാമിലെ താമസക്കാരന്‍ ആയ രഘു (43) ആണ് മരിച്ചത്. ആറളത്ത് ഇന്ന് എല്‍ഡിഎഫ്, ബിജെപി ഹര്‍ത്താല്‍.

◾കാറിലിടിച്ച ടോറസ് ലോറി നൂറു മീറ്ററോളം കാറിനെ വലിച്ചിഴച്ചു. കാര്‍ യാത്രികരായ ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളം പാറേമ്പാടത്ത് ഇന്നലെ മൂന്നരയോടെയാണ് അപകടമുണ്ടായത്.
യുവതി ആത്മഹത്യചെയ്ത കേസില്‍ യുവാവ് പിടിയില്‍. 
◾വിവാഹത്തില്‍നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ യുവാവ് പിടിയില്‍. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവില്‍ നിന്നും കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കടയ്ക്കലിലെ യുവതിയുമായി രണ്ടു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹത്തിനു തീരുമാനിച്ചതും പിന്നീട് പിന്മാറിയതും.

◾കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്.

◾കോട്ടയത്ത് കള്ളനോട്ടു നല്‍കി ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. കങ്ങഴ സ്വദേശിയും വിമുക്ത ഭടനുമായ ബിജി തോമസ് ആണ് പിടിയിലായത്.
മാപ്പു പറയേണ്ട ഒന്നും രാഹുല്‍ഗാന്ധി പറഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍.
◾മാപ്പു പറയേണ്ട ഒന്നും രാഹുല്‍ഗാന്ധി പറഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍. ജനാധിപത്യം അപകടത്തിലാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അനാവശ്യ കാര്യങ്ങളില്‍ സര്‍ക്കാര്‍ പാര്‍ലമെന്റ് തടസപ്പെടുത്തുന്നു. ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാന്‍ വിദേശ ശക്തികള്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂര്‍.
ബഹിരാകാശ ടൂറിസം  പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ.
◾ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ആകുമ്പോഴേക്കും ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താം. ഒരാള്‍ക്ക് ആറു കോടി രൂപയോളം ചിലവാകും. ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.

◾സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷം. സൈബര്‍ ആക്രമണം തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. 13 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിക്കു കത്തു നല്‍കി.
നഴ്സിംഗ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്തു കൊന്നു.
◾പ്രണയപ്പകമൂലം തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്തു കൊന്നു. രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്. ധരണിയുടെ വീട്ടിലെത്തി വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടിയ മധുരപ്പാക്കം സ്വദേശിയായ ഗണേഷ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

◾ഓസ്‌കര്‍ പുരസ്‌കാരവുമായി നാട്ടില്‍ തിരിച്ചെത്തിയ ആര്‍.ആര്‍.ആര്‍ ടീമിന് ഊഷ്മള വരവേല്‍പ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കീരവാണി, എസ്.എസ് രാജമൗലി, കാലഭൈരവന്‍ എന്നിവരെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്.

◾ഓസ്‌കര്‍ പുരസ്‌കാരം നേടിയ നാട്ടു നാട്ടു ഗാനം രചിച്ച ചന്ദ്രബോസ് തങ്ങളുടെ പഴയ നേതാവാണെന്ന് തെലുങ്കാനയിലെ എസ്എഫ്ഐ. ചന്ദ്രബോസിന്റെ ചിത്രവും അഭിനന്ദനങ്ങളും അവകാശവാദവും ചേര്‍ത്തുള്ള ബോര്‍ഡുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളുമാണ് എസ്എഫ്ഐ തെലുങ്കാനയില്‍ നടത്തുന്നത്.
ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ പുരോഗതി.
◾കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിനിമാ നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നതായാണ് വിവരം.ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട ഇന്നസെന്റിനെ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
പ്രാർത്ഥനയ്ക്ക് കയറിയ വിദ്യാർത്ഥിനിയുടെ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ
 ◾പ്രാർത്ഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർത്ഥിനിയുടെ മൊബൈലും,പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന തൈക്കരിയിൽ വീട്ടിൽ നാരായണൻ മകൻ പ്രദീപ് കുമാർ (40) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 8.30 മണിയോടുകൂടി നാഗമ്പടം സെന്റ്: ആന്റണീസ് പള്ളിയിൽ എത്തിയ അയർക്കുന്നം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ ബുക്കുകളും, മൊബൈൽ ഫോണും, പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. ബാഗ് പള്ളിയുടെ അരികിൽ വെച്ച് പ്രാർത്ഥനക്കായി നിന്ന സമയത്താണ് ഇയാൾ ബാഗുമായി കടന്നു കളഞ്ഞത്. വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിനോടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. 

◾ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയെ കാണാന്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ വീട്ടുവിട്ടിറങ്ങിയ സംഭവത്തില്‍ പോലീസ് അന്വേഷണം. പഞ്ചാബിലെ ബതിന്ദ ജയിലില്‍നിന്ന് പുറത്തിറക്കിയ ബിഷ്ണോയെ കാണാന്‍ എത്തിയ പെണ്‍കുട്ടികള്‍ അയാളുമൊന്നിച്ചു ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതു വിവാദമായിരിക്കേയാണ് അന്വേഷണം.

◾മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കില്‍ ബിജെപി നേതാവായ കോര്‍പറേഷന്‍ കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു. വിജയ് ടാഡ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിച്ചു ചതച്ചശേഷമാണ് അക്രമികള്‍ സ്ഥലംവിട്ടത്.
താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
◾കാബൂളിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക്‌സിനു കീഴിലുള്ള ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ വിദേശനയ സമിതി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനു പിറകേയാണ് ഇന്ത്യ നയം വ്യക്തമാക്കിയത്.
അമേരിക്കയില്‍ മൂന്നാമതൊരു ബാങ്കുകൂടി പ്രതിസന്ധിയില്‍. 
◾അമേരിക്കയില്‍ സിലിക്കണ്‍വാലി, സിഗ്നേച്ചര്‍ ബാങ്കുകളുടെ തകര്‍ച്ചയ്ക്കു പിറകേ മൂന്നാമതൊരു ബാങ്കുകൂടി പ്രതിസന്ധിയില്‍. 1985 മുതല്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണു പ്രതിസന്ധിയിലായത്. പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ മറ്റു ബാങ്കുകള്‍ ചേര്‍ന്ന് മൂവായിരം കോടി ഡോളറിന്റെ നിക്ഷേപം നല്‍കണമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം.

◾ഉത്തര കൊറിയയില്‍ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം മകളുമൊത്ത് നിരീക്ഷിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്.

◾യുവതിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചെടുത്ത് കറിവച്ച് വിളമ്പിയ ശേഷം ബന്ധുക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവ്. മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ ഓക്ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു (44) ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത്.
തടവുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 18 വനിതാ ജീവനക്കാരെ പിരിച്ചുവിട്ടു.
◾ബ്രിട്ടനില്‍ തടവുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 18 വനിതാ ജീവനക്കാരെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പിരിച്ചുവിട്ടു. ‘മിറര്‍’ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെര്‍വിനിലാണ് സംഭവം.

◾ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മിച്ചല്‍ മാര്‍ഷിന്റെ 81 റണ്‍സ് പോരാട്ടത്തെ നിഷ്പ്രഭമാക്കി ഓസ്ട്രേലിയയെ 188 റണ്‍സിലൊതുക്കി. അനായാസ വിജയം പ്രതീക്ഷിച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വിലപ്പെട്ട നാല് വിക്കറ്റുകള്‍ 39 റണ്‍സിനിടയില്‍ വീണപ്പോള്‍ പരാജയം മണത്ത ഇന്ത്യയെ വിജയത്തിലെത്തിച്ചത് 75 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെയും 45 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടേയും സെഞ്ച്വറി കൂട്ടുകെട്ടാണ്. നേരത്തെ ഓസ്ട്രേലിയയുടെ 2 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
ഗൂഗിൾ പേ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി.
◾യുപിഐ മുഖാന്തരം നടക്കുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി കേന്ദ്രം. ഒരു ദിവസം യുപിഐ ഉപയോഗിച്ച് 20- ലധികം പണമിടപാടുകള്‍ നടത്താന്‍ സാധിക്കുകയില്ല. ആദ്യത്തെ പണമിടപാട് നടത്തിയ സമയം മുതല്‍ 24 മണിക്കൂര്‍ എന്ന രീതിയിലാണ് സമയപരിധി കണക്കാക്കുക. യുപിഐ സേവനം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ എല്ലാ പണമിടപാട് ആപ്പുകള്‍ക്കും ഈ ചട്ടം ബാധകമാണ്.

NIRMAL Result(17/03/2023)

1 st Prize :
Amount: ₹7,000,000/-
NG773104  

Consolation Prize :
Amount: ₹8,000/-
NA773104 NB773104 NC773104 ND773104 NE773104 NF773104 NH773104 NJ773104 NK773104 NL773104 NM773104  

2 nd Prize : 
Amount: ₹10,00,000/-
NA785394  

3 rd Prize :
Amount: ₹100,000/-
NA523766 NB557304 NC559367 ND527069 NE297440 NF464966 NG555978 NH642832 NJ508746 NK533213 NL267307 NM915510  

4 th Prize :
Amount: ₹5,000/-
0658 1356 1460 2675 2887 3648 3717 3906 4817 5546 6287 7174 7228 8254 8871 9355 9434 9471  

5 th Prize :
Amount: ₹1,000/-
0337 0376 0390 0688 0748 1070 1526 1545 1789 1803 1847 2102 2258 2559 2720 2873 2967 4527 4684 5184 5402 5415 5531 5602 5919 6671 6886 7200 7368 8010 8630 8899 9137 9213 9235 9925  

6 th Prize : 
Amount: ₹500/-
0030 0182 0365 0903 0994 1017 1071 1075 1165 1380 1767 2084 2114 2216 2235 2256 2419 2682 2911 2974 3046 3149 3222 3301 3416 3431 3706 3792 3833 3899 4236 4264 4574 4737 4789 4894 5053 5123 5300 5651 5687 5749 5831 5888 6072 6106 6144 6231 6407 6547 6751 6773 6792 6804 6855 7037 7198 7235 7487 7709 7798 8031 8099 8262 8384 8399 8523 8529 8690 8839 8934 8977 9023 9181 9225 9351 9411 9511 9544  

7 th Prize :
Amount: ₹100/-
0098 0115 0210 0388 0522 0628 0670 0728 0733 0783 0814 0864 0885 0972 1016 1033 1087 1151 1157 1243 1280 1353 1461 1569 1980 2046 2078 2128 2174 2280 2310 2315 2351 2422 2525 2527 2561 2760 2859 2863 2878 3197 3316 3379 3449 3458 3529 3652 3760 3811 4078 4120 4278 4495 4547 4664 5017 5047 5322 5379 5490 5535 5576 5585 5916 5973 5994 6054 6088 6205 6347 6434 6450 6505 6747 6974 7096 7125 7138 7185 7239 7260 7282 7391 7568 7726 7891 7977 8023 8130 8164 8218 8264 8308 8345 8373 8459 8533 8695 8821 8856 8886 8925 8947 8969 9037 9084 9097 9189 9206 9226 9251 9422 9426 9442 9552 9589 9600 9728 9800 9966 9971  

 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.