ഇന്നത്തെ വാർത്തകൾ.
| JACOB CHERIAN|
സിപിഎം ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവല്ലയിൽ.
◾സി പി ഐ (എം) ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവല്ലയിൽ.വൈകിട്ട് 4ന് പതിനായിരങ്ങൾ അണിനിരക്കുന്ന മഹാ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ സമ്മേളനത്തിനുള്ള വലിയ പന്തലിൻ്റെ നിർമ്മാണവും സ്വാഗത കവാടവും പൂർത്തിയായി.
ജാഥ കടന്നു വരുന്നപാതകൾക്കിരുവശവും കൊടിതോരണങ്ങളാൽ നിറഞ്ഞു. പാതയോരങ്ങളിൽ അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള കട്ടൗട്ടുകളും ബോർഡുകളും സ്ഥാപിതമായി കഴിഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ ആദ്യ സ്വീകരണ സമ്മേളനമാണ് തിരുവല്ലയിലേത്. ഫെബ്രുവരി 20 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മാർച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥയിൽ പി.കെ ബിജു മാനേജരും, സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവർ ജാഥാംഗങ്ങളാണ്.
തിങ്കളാഴ്ച വൈകിട്ട് 3ന് ആലപ്പുഴ ജില്ലയിലെ പര്യടനവും പൂർത്തിയാക്കി എം സി റോഡിലെ
ജില്ലാ അതിർത്തിയായ കുറ്റൂരിലെ ആറാട്ടുകടവിൽ എത്തിച്ചേരുന്ന ജാഥയെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വരവേൽക്കും. തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ
തിരുവല്ല ടൗണിലേക്ക് ആനയിക്കും. ട്രാഫിക് ജംഗ്‌ഷനിൽ നിന്ന് തുറന്ന ജീപ്പിൽ ജാഥാംഗങ്ങളെ സ്വീകരിച്ച് വാദ്യമേളങ്ങളോടെ സമ്മേളന വേദിയിലേക്ക് ആനയിക്കും. വേദിക്കു മുന്നിൽ റെഡ് വോളൻ്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ഉച്ചയ്ക്ക് 2.30 ന് സമ്മേളന വേദിയിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. സ്വീകരണ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആൻറണി അധ്യക്ഷത വഹിക്കും. സ്വീകരണ സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടക സമിതി കൺവീനർ അഡ്വ.ആർ സനൽകുമാർ അറിയിച്ചു. തിരുവല്ല മണ്ഡലത്തിലെ വിവിധ ജംഗ്ഷനുകളും കൊടിതോരണങ്ങളാൽ അലങ്കരിക്കപ്പെട്ടു കഴിഞ്ഞു. മണ്ഡലമാകെ പ്രചരണ ബോർഡുകൾ നിറഞ്ഞു കഴിഞ്ഞു. ഒരോ പ്രദേശങ്ങളിൽ നിന്നും പ്രത്യേക വാഹനങ്ങളിലാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തിച്ചേരുന്നത്. വിവിധങ്ങളായ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ബഹുവർണ മുത്തുക്കുടകളും ജാഥയ്ക്ക് മിഴിവേകും
പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ അന്‍പതുകഴിഞ്ഞ സുഹൃത്തുക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി.
◾മൂവാറ്റുപുഴയില്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ അന്‍പതുകഴിഞ്ഞ സുഹൃത്തുക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി.35 വര്‍ഷത്തിനുശേഷം കണ്ടുമുട്ടിയവരാണ് പഴയ പ്രണയം പുഷ്പിച്ചെടുത്ത് വീട്ടുകാരെ ഉപേക്ഷിച്ച് സ്ഥലംവിട്ടത്. 1987 ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടി ഒളിച്ചോടിയത്. ഇരുവരുടേയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
പരുമല പമ്പ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഇന്ന് നടക്കും.
◾പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ 1979 -1996 കാലഘട്ടത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പമ്പാസൗഹൃദം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 'ഗുരുവന്ദനം 2023' ഇന്ന് നടക്കും.പമ്പാ കോളേജിൽ വിവിധ കാലഘട്ടങ്ങളിൽ പഠിപ്പിക്കുകയും പിന്നീട് വിരമിക്കുകയും ചെയ്തിട്ടുള്ള ഗുരുനാഥന്മാരെ ഇന്ന് രാവിലെ 11 മണിക്ക് പമ്പാ കോളേജ് ആഡിറ്റോറിയത്തിൽ വച്ച് കോളേജിന്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിൽ ആദരിക്കും. അമ്പതിൽപരം പൂർവ്വ അദ്ധ്യാപകർ പങ്കെടുക്കും. മാനേജിംഗ് ട്രസ്റ്റി സി.ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പമ്പാ കോളേജ് പൂർവ്വ വിദ്യാർത്ഥിയും ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. ഹരിലാൽ.ബി.മേനോൻ മുഖ്യാതിഥിയാവും. പമ്പാ കോളേജ് പ്രിൻസിപ്പാൾ ഡോ. ലക്ഷ്മി പരമേശ്വർ, മുൻ പ്രിൻസിപ്പാൾ ഡോ. കെ. മോഹനൻ പിള്ള, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. എ. രതീഷ് കുമാർ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ അശോകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മായ അനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി. ആർ. പണിക്കർ, ഗ്രാമ പഞ്ചായത്ത് മെമ്പർ വിമല ബെന്നി, കോളേജ് യൂണിയൻ ചെയർപേഴ്സൺ പാർവ്വതി. ആർ, എന്നിവരും പങ്കെടുക്കും. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. പ്രകാശ് കൈമൾ സ്വാഗതവും, മാന്നാർ അജിത് പ്രഭ കൃതജ്ഞതയും രേഖപ്പെടുത്തും.
സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാനാവില്ലെന്നു കേന്ദ്രസർക്കാർ.
◾സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ കുടുംബ സങ്കല്‍പത്തിന് എതിരാണ്. വിവാഹം വ്യക്തികളുടെ സ്വകാര്യത മാത്രമായി കാണാനാവില്ല. മാത്രമല്ല, അനുബന്ധ നിയമങ്ങള്‍ക്കു വെല്ലുവിളിയാകുകയും ചെയ്യും. സ്വവര്‍ഗ വിവാഹത്തിനു സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണു കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്
തിരുവല്ല കിഴക്കനോതറ പുതുക്കുളങ്ങര മഹാഭൈരവി കോലം - ചട്ടത്തിന്റെ ഉളികുത്തൽ കർമ്മം നടന്നു.
◾കിഴക്കനോതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ വിശ്വ പ്രസിദ്ധമായ ആയിരത്തൊന്ന് പാളയിൽ തീർക്കുന്ന വലിയ ഭൈരവി കോലത്തിനുള്ള ചട്ടത്തിന്റെ പുതിയ ചാടിന്റെ ഉളികുത്തൽ കർമ്മം നടന്നു.രാവിലെ 7 .30 നും 8 നും മദ്ധേയുള്ള ശുഭമുഹൂർത്തത്തിൽ കുഴിയിനേത്ത് രാജീവ് ആചാരിയാണ് ഉളികുത്തൽ കർമ്മം നിർവ്വഹിച്ചത്.പടയണി കമ്മറ്റി ജനറൽ കൺവീനർ സുരേഷ് കുമാർ, സതീഷ് കുഴിയിനേത്ത്, ബാലൻ കുഴിയിനേത്ത്, ശ്രീകുമാർ കിഴവറ, പടയണി കമ്മറ്റിയംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
20 മുതൽ വലിയപടയണി ആരംഭിക്കും. പടയണിയുടെ സമാപന ദിവസം എഴുന്നെള്ളിക്കുന്ന 1001 പാളയിൽ തീർക്കുന്ന വലിയ ഭൈരവി കോലം പുതുക്കുളങ്ങരയുടെ മാത്രം പ്രത്യേകതയാണ്.
കവിയൂർ ഗ്രാമ പഞ്ചായത്തിൽ ആരോഗ്യ മേള നടന്നു.
◾കവിയൂർ ഗ്രാമ പഞ്ചായത്തിന്റെയും , കവിയൂർ കുടുബാരോഗ്യ കേന്ദ്രത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ആരോഗ്യ മേളയുടെയും,ഏകാരോഗ്യ പദ്ധതിയുടെയും ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവ്വഹിച്ചു. കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ അദ്ധക്ഷത വഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ആർ. ലക്ഷ്മിദേവി, ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി , ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോൺ , വിനോദ് കുമാർ ,ശ്രീരജ്ഞിനി , ശ്രീകുമാരി രാധാകൃഷ്ണൻ , ഡോ. അഹല്യ, ഡോ.ജീഷ , ഡോ. ബ്ലസി പീറ്റർ , ഹെൽത്ത് ഇൻസ്പക്ടർ ബിനു. ആർ , സജീഷ് ബി എന്നിവർ പ്രസംഗിച്ചു
തിരുവല്ല റയിൽവേ സ്‌റ്റേഷന് മുന്നിൽ ഫേസ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തിൽ പ്രതിഷേധം.
◾ഫേസ് ഓഫ് തിരുവല്ലയുടെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ റയിൽവേ അവഗണനക്കെതിരെ തിരുവല്ല റയിൽവേ സ്‌റ്റേഷന് മുന്നിൽ ഇന്നലെ വൻ പ്രതിഷേധം നടന്നു.
റയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് കരാർ തൊഴിലാളികളുടെ അപമര്യാദ പെരുമാറ്റത്തിൽ നടപടി, പ്രീപെയ്ഡ് ഒട്ടോറിക്ഷാ സംവിധാനംപുന:സ്ഥാപിക്കൽ, മുഴുവൻ സമയ ആർ.പി.എഫ് സേവനം ലഭ്യമാക്കൽ, കുടിവെള്ള സംവിധാനം പുന:സ്ഥാപിക്കൽ, ശൗചാലയം ഉപയോഗപ്രദമാക്കൽ, പ്ലാറ്റ്ഫോമുകൾ പ്രകാശപൂരിതമാക്കുക, ആർ.എം.എസ് സേവനം മുഴുവൻ സമയവും ലഭ്യമാക്കുക, റയിൽവേ സ്‌റ്റേഷൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, പ്ലാറ്റ്ഫോമുകളിൽ പൂർണ്ണമായും മേൽക്കൂര നിർമ്മിക്കുക, പാർക്കിംഗ് വാഹനങ്ങൾക്ക് ഷെൽട്ടർ പണിയുക, തിരുവല്ല സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
വ്യാപാര സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, ബാർ അസോസിയേഷൻ, നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പങ്കെടുത്തു.
മുൻ എം.എൽ.എ ജോസഫ്.എം.പുതുശ്ശേരി,നഗരസഭാ ചെയർപേഴ്‌സൺ അനു ജോർജ്ജ്, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ്.വി.ആന്റണി,നഗരസഭാ മുൻ ചെയർമാൻ ആർ.ജയകുമാർ, അഡ്വ.പ്രകാശ് ബാബു, എൻ.സി.പി ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ, മാത്യൂസ് ചാലക്കുഴി, റീന വിശാൽ, അഡ്വ.സുനിൽ ജേക്കബ്, ലെജു എം.സഖറിയ, ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള, സിബി തോമസ്, എ.വി.ജോർജ്ജ്, ഡോ. ശീതൾ ശിവൻകുട്ടി, ഡോ.മാത്യു മാരേട്ട് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധത്തോടനുബന്ധിച്ച് നടത്തിയ ഒപ്പുശേഖരണം ഉൾപ്പെട്ട പരാതി പ്രധാനമന്ത്രി, റയിൽവേ മന്ത്രി, റയിൽവേ ഡിവിഷണൽ മാനേജർ എന്നിവർക്ക് സമർപ്പിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു
ഹരിപ്പാട്ട് ആന പിടഞ്ഞു.
◾ഹരിപ്പാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. മുതുകുളം പാണ്ഡവർകാവ് ക്ഷേത്ര ഉല്‍സവത്തിനിടെയാണ് ഹരിപ്പാട് അപ്പു എന്ന ആന ഇടഞ്ഞത്. കാടാശ്ശേരി മുന്നില എൻ എസ് എസ് എസ്കരയോഗം വകയായി നടത്തിയ എട്ടാം ഉത്സവത്തിന്റെ ഏഴുന്നള്ളത്തിന് ശേഷം രാത്രിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുവെച്ച് ഇടഞ്ഞ ആന അവിടെ ഉണ്ടായിരുന്ന കണ്ഠകർണ്ണന്റെ കൽവിളക്ക് കുത്തിയിളക്കി.തുടർന്ന് ക്ഷേത്ര കോമ്പൗണ്ടിൽ കൂടി ഓടി കിഴക്കേ ഗോപുരവാതിലിൽ കൂടി ക്ഷേത്രത്തിന് പുറത്തേക്ക് കടന്നു. ഓട്ടത്തിനിടയില്‍ തിരുവനന്തപുരം ദൃശ്യവേദിയുടെ നാടൻ പാട്ടുസംഘത്തിന്റെ വാഹനത്തിന് കേടുപാട് വരുത്തി. വീണ്ടും പരാക്രമം തുടർന്നുകൊണ്ടിരുന്ന ആനയെ ഒടുവില്‍ എലിഫന്റ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പാപ്പാന്മാർ സമീപത്തെ പുരയിടത്തിൽ തളച്ചത്.
നിര്യാതരായി.
കെ.പി. ഫിലിപ്പ്
◾തിരുവല്ല കുറ്റൂർ കുന്നുകണ്ടത്തിൽ കെ.പി. ഫിലിപ്പ് (കുഞ്ഞുമോൻ-79) ബംഗളൂരിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ബംഗ്ളൂരിലെവസതിയിലെ ശുശ്രൂഷക്ക് ശേഷം മത്തിക്കര സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബ് സിറിയൻ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: കുറ്റൂർ ഇടശ്ശേരിയത്ത് കുടുംബാംഗം ലീലാമ്മ .
മക്കൾ: ജിജി, ജിനു.
മരുമക്കൾ: മേഴ്സി, പരേതയായ അനു .
രാജൻ ജേക്കബ്
ഭാര്യ: നെടുമ്പ്രം നാലുവേലിൽ ( അത്തിപറമ്പിൽ ) കുടുംബാംഗം ലാലി.
മക്കൾ: ഷൈനി, ഷാനി
ആപ്പാഞ്ചിറ പൊന്നപ്പന്‍ അന്തരിച്ചു.
◾വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആപ്പാഞ്ചിറ മുടന്തൻ കുഴി വീട്ടിൽപൊന്നപ്പൻ അന്തരിച്ചു.
71വയസായിരുന്നു.എസ്.എന്‍.ഡി.പി.യോഗം മുന്‍ കൗണ്‍സിലര്‍, ശ്രീനാരായണ എംപ്ലോയീസ് ഫോറം സ്ഥാപക പ്രസിഡന്റ്, ശ്രീനാരായണ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫോറം സ്ഥാപക പ്രസിഡന്റ്, കോട്ടയം ഡി.സി.സി. മുന്‍ അംഗം, എസ്.എന്‍.ഡി.പി. യോഗം പൂഴിക്കോല്‍ ശാഖാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.എസ്.പി. സംസ്ഥാന സെക്രട്ടറിയായിരുന്നു. ബി.എസ്.പി. സ്ഥാനാര്‍ഥിയായി ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്. സഹകരണസംഘം മുന്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: വത്സമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: പി. ഇന്ദു(യു.കെ.), നീതു, രാധുലക്ഷ്മി(ഡയറക്ടര്‍, സ്‌കേപ്പ് ഇന്‍ഡ്യ). മരുമക്കള്‍: സുനില്‍, രാഹുല്‍(ഫിനാന്‍സ് മാനേജര്‍, നാഷണല്‍ ടെക്സ്റ്റല്‍സ് കോര്‍പ്പറേഷന്‍), യദുകൃഷ്ണന്‍(സ്ഥാപകന്‍, സ്‌കേപ്പ് ഇന്‍ഡ്യ).സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു ലക്ഷത്തി പതിനയ്യായിരം കോടി രൂപ കേരളത്തിനു നല്‍കി.
◾മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു ലക്ഷത്തി പതിനയ്യായിരം കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎ സര്‍ക്കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമിതിയില്‍ മുങ്ങിക്കുളിച്ചു. കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചെങ്കിലും ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണ്. കമ്യൂണിസ്റ്റുകളെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും തിരസ്‌കരിച്ചു. അമിത് ഷാ പറഞ്ഞു.
കൊച്ചിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം കൂടി അവധി.
◾ബ്രഹ്‌മപുരത്തെ വിഷപ്പുക ഭീഷണിമൂലം കൊച്ചിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം കൂടി അവധി. കൊച്ചി കോര്‍പ്പറേഷന്‍, നഗരസഭകളായ തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശ്ശേരി, ഗ്രാമപഞ്ചായത്തുകളായ വടവുകോട് -പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ഉള്‍പെടെയാണ് അവധി.
ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തേടി മലപ്പുറത്ത് നിന്ന് യുവാവെത്തി:നാട്ടുകാര്‍ സംഘടിച്ചതിനാല്‍ കൊണ്ടു പോകാന്‍ കഴിഞ്ഞില്ല
◾ഇലന്തൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനാലുകാരിയെ കടത്തിക്കൊണ്ടു പോകാനുള്ള മലപ്പുറം സ്വദേശിയായ യുവാവിന്റെ ശ്രമം നാട്ടുകാര്‍ ഇടപെട്ടതിനാല്‍ നടന്നില്ല. പൂക്കോടുള്ള കുട്ടിയെ ലക്ഷ്യം വച്ചാണ് യുവാവ് എത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം.നാട്ടുകാര്‍ തക്ക സമയത്ത് ഇടപെട്ടതിനാല്‍ ഇയാള്‍ക്ക് ലക്ഷ്യം സാധിക്കാനായില്ല. ആളിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തി. യുവാവിനെതിരേ അന്വേഷണം നടക്കുന്നു. പോക്‌സോ ചുമത്തി ഇയാള്‍ക്കെതിരേ കേസ് എടുക്കാനുളള സാധ്യത പോലീസ് പരിശോധിച്ച് വരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ യുവാവ് മുങ്ങി എന്നാണ് വിവരം.
കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിനും എൽഡിഎഫിനും ഒരു സ്ഥാനാർത്ഥി.
◾ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരു സ്ഥാനാർത്ഥി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പിനെയാണ് ഇരുവിഭാഗവും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം യു ഡി എഫിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ എൽ ഡി എഫിനെ അനുകൂലിച്ചയാളാണ് റോയ് ഫിലിപ്പ്. ഇതോടെയാണ് എൽ ഡി എഫ് റോയ് യെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാർഥിയാക്കിയത്. എല്ലാ അംഗങ്ങളും റോയ് ക്ക് വോട്ട് ചെയ്യണമെന്ന് എൽ ഡി എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം തന്നെ നാളെ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റോയ് ഫിലിപ്പിന് വോട്ട് ചെയ്യാൻ യു ഡി എഫും തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ സ്ഥാനാർഥി കാര്യത്തിൽ പ്രതികരണവുമായി റോയ് ഫിലിപ്പും രംഗത്തെത്തി. താൻ എൽ ഡി എഫിനൊപ്പമാണെന്നാണ് റോയ് ഫിലിപ്പ് പ്രതികരിച്ചത്. ഇതോടെ വിപ്പിന്‍റെ കാര്യത്തിൽ യു ഡി എഫ് എന്ത് ചെയ്യുമെന്നതറിയാനാണ് ഏവരും ആകാക്ഷയോടെ കാത്തിരിക്കുന്നത്.
കുപ്പി വെള്ളം വെയിൽ ഏൽക്കുന്ന രീതിയിൽ കൊണ്ടുപോയാൽ നടപടി എടുക്കും.
◾സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷൻ പ്യുവർ വാട്ടർ എന്ന പേരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിലായി 156 സ്ഥാപനങ്ങൾ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുപ്പിവെളളം വെയിലേൽക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങൾ പരിശോധിച്ചു. ഇതിന് പുറമേ ജ്യൂസുകളും പാനീയങ്ങളും നിർമ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തിൽ നിർമ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്തുന്നുണ്ട്.വിവിധ കമ്പനികളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കൽ ലാബുകളിൽ അയച്ചു. ഗുണനിലവാരം ഇല്ലാത്തവ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ ഉൾപ്പടെയുളള നടപടികൾ സ്വീകരിക്കും. കുപ്പി വെളളം വെയിൽ ഏൽക്കുന്ന രീതിയിൽ വിതരണം നടത്തിയ 2 വാഹനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിന് നോട്ടീസ് നൽകി.
◾പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം സസ്പെന്‍ഡു ചെയ്യാന്‍ ബിജെപിയുടെ നീക്കം. ഇന്നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നു ബിജെപി നേതാക്കള്‍ സൂചന നല്‍കി. രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതിയിലും ബിജെപി ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ മാമ്പഴ മഴക്ക് സാധ്യത.
◾വേനല്‍ മഴയ്ക്കു സാധ്യത. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്കു കൂടുതല്‍ സാധ്യത. ബുധനാഴ്ചയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. വേനല്‍ മഴ എത്തിയാലും ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ താപനില വലിയ തോതില്‍ വര്‍ധിക്കില്ല.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപി. തൃശൂരില്‍നിന്നോ കണ്ണൂരില്‍നിന്നോ മല്‍സരിക്കാം. കേരളം എടുക്കുമെന്നു മോദി പറഞ്ഞാല്‍ ഏതു ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മീനച്ചിലാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
◾കൂട്ടുകാരുമൊത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.മുണ്ടക്കയം ഈട്ടിക്കൽ അഡ്വ. ജോളി ജെയിംസിന്റെ മകൻ ജെറോം (19) ആണ് മരിച്ചത്. കോട്ടയം ഇമേജ് മൾട്ടിമീഡിയ ആനിമേഷൻഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർത്ഥിയാണ് ജറോം. ഞായറാഴ്ച പകൽ 4 ന് സംഭവം. ആർപ്പൂക്കര ആറാട്ട് കടവിനോട് അടുത്ത് സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ജെറോമും സംഘവും തുടർന്ന് സുഹൃത്തുക്കളുമായി കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. 11 പേരോളം ഒപ്പമുണ്ടായിരുന്നു. കുളിക്കുന്നതിനിടയിൽ ജറോം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണു.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ജറോമിനെ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.
◾ബ്രഹ്‌മപുരം മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഏഴു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്നു പ്രവര്‍ത്തനമാരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും അനുബന്ധ രോഗാവസ്ഥകളും പരിശോധിച്ച് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാനാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. നാളെ മുതല്‍ സര്‍വേയും ആരംഭിക്കും.
.
◾ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ദുരിത ബാധിതര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ്. തീപിടിത്തത്തെക്കുറിച്ചു അന്വേഷിക്കാന്‍ കോണ്‍ഗ്രസ് എട്ടംഗ സമിതിയെ നിയോഗിച്ചു. ബെന്നി ബഹനാന്‍ എം.പി, ഹൈബി ഈഡന്‍ എംപി, ടി ജി വിനോദ് എംഎല്‍എ, ഉമാ തോമാസ് എംഎല്‍എ, ഡോ. വി.വി ഉമ്മന്‍, പ്രൊഫ ലാല ദാസ്, ഡോ. മനോജ് പെലിക്കന്‍, ഡോ. എസ് എസ് ലാല്‍ എന്നിവരാണ് സമിതിയിലുള്ളത്.
ബ്രഹ്‌മപുരത്തെ തീയും പുകയും അണഞ്ഞെന്ന് മന്ത്രി എംബി രാജേഷ്.
◾ബ്രഹ്‌മപുരത്തെ തീയും പുകയും അണഞ്ഞെന്ന് മന്ത്രി എംബി രാജേഷ്. തീയും പുകയും അണഞ്ഞതിന്റെ ആകാശ ദൃശ്യങ്ങള്‍ സഹിതം ഫേസ്ബുക്കിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെന്നല്ല ഒരിടത്തും ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
◾മുഖ്യമന്ത്രിക്കെതിരെ തൃശൂരില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ നടത്തിയ പ്രസംഗം വെറും വ്യാജ ഏറ്റുമുട്ടലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിപിഎമ്മുമായി ബിജെപി ഉണ്ടാക്കിയ രഹസ്യധാരണയെ മറയ്ക്കാനാണ് ഇങ്ങനെയൊരു പ്രസംഗം അമിത് ഷാ നടത്തിയത്. കേരളത്തില്‍ ബിജെപിയെ സഹായിക്കുന്ന ഉറ്റചങ്ങാതിമാരാണ് സിപിഎമ്മുകാര്‍. വേണുഗോപാല്‍ പറഞ്ഞു.
◾ബ്രഹ്‌മപുരം തീപിടിത്തത്തെക്കുറിച്ച് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍. കരാറില്‍ ഒരിടത്തും ഇടപെട്ടിട്ടില്ല. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ എല്ലാവരും സഹകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. മാലിന്യത്തിന് ആരെങ്കിലും തീയിട്ടതാണോ മാലിന്യ സംസ്‌ക്കരണ കരാറില്‍ അഴിമതിയുണ്ടോ എന്നിങ്ങനെ കോര്‍പ്പറേഷനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേയാണ് മേയറുടെ പ്രതികരണം.
◾ബ്രഹ്‌മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതില്‍ ഭരണാധികാരികള്‍ക്കു വീഴ്ച പറ്റിയെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, തെറ്റുകാര്‍ ശിക്ഷിക്കപ്പെടട്ടെ. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കര്‍മ്മപദ്ധതികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ബ്രഹ്‌മപുരത്തേത് ഭീകരമായ വിപത്തെന്ന് സാഹിത്യകാരന്‍ എം കെ സാനു. ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലത്താണ് ഇത് സംഭവിച്ചതെന്നത് ലജ്ജാകരമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മ പുരത്തെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് മന്ത്രി പുംഗവന്മാര്‍കടക്കം എല്ലാവര്‍ക്കും അറിയാമെന്നു സാഹിത്യകാരന്‍ ടി പത്മനാഭന്‍. കരാറുകാര്‍ തടിച്ചു കൊഴുക്കുകയാണ്, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നുമില്ല. പത്മനാഭന്‍ പറഞ്ഞു.
◾കൊച്ചിയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം എന്തുചെയ്തെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ബ്രഹ്‌മപുരത്തുനിന്ന് വിഷപ്പുകയുണ്ടാക്കിയ കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയെ പിരിച്ചുവിടണമെന്നും തൃശൂരിലെ ബിജെപി സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മീനമാസ പൂജക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും.
◾മീനമാസ പൂജക്കായി നാളെ വൈകുന്നേരം 5 ന് തുറക്കുന്ന ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട 19 വരെ തുറന്നിരിക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും. മേൽശാന്തി ഉപദേവതാ ക്ഷേത്ര നടകൾ തുറന്ന് വിളക്കുകൾ തെളിയിച്ച ശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പൂജകൾ ഉണ്ടാവില്ല.
◾നന്നായി പ്രവര്‍ത്തിച്ചാല്‍ നിലനില്‍ക്കും, ഇല്ലെങ്കില്‍ ഉപ്പുകലം പോലെയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടു പോകാന്‍ ആരേയും അനുവദിക്കില്ല. കുട്ടനാട്ടിലേയും ആലപ്പുഴയിലേയും സിപിഎം വിഭാഗീയതകള്‍ക്കെതിരേയാണ് ഗോവിന്ദന്റെ പ്രസംഗം.
◾ഇടുക്കി പാറത്തോട് സ്വദേശിയായ യുവാവിനെ മുംബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്. ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10 ന് നാട്ടില്‍ വരുമെന്നറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല. ആരോ പിന്തുടരുന്നുണ്ടെന്ന് വിളിച്ചറിയച്ചെന്നു വീട്ടുകാര്‍ പറയുന്നു.
കൊമ്പനാന കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്റെ കൊമ്പുകള്‍ പിളര്‍ന്നു.
◾ലോറിയുടെ ഗ്രില്ലില്‍ ഇടിച്ച് തൃശൂരിലെ കൊമ്പനാന കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്റെ കൊമ്പുകള്‍ പിളര്‍ന്നു. ചെറുതുരുത്തി കോഴിമാമ്പറമ്പ് പൂരം എഴുന്നള്ളിപ്പിനുശേഷം ആനയെ ലോറിയില്‍ കൊണ്ടുവരുമ്പോഴാണ് അപകടം. ആനയെ ഉത്സവങ്ങളില്‍നിന്ന് തത്ക്കാലം മാറ്റി നിര്‍ത്തി ചികിത്സ നല്‍കണമെന്നു വനംവകുപ്പ് നിര്‍ദ്ദേശിച്ചു.
◾സന്ദര്‍ശന വിസ പുതുക്കാന്‍ ബെഹറിനില്‍ പോയി മടങ്ങവേ മലയാളി കുടുംബങ്ങളുടെ കാര്‍ മറിഞ്ഞ് യുവതി മരിച്ചു. മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടില്‍ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്.
◾നിരവധി പേരെ വിവാഹം ചെയ്ത് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന വിവാഹ തട്ടിപ്പുവീരനെ പുതിയ വധുവിന്റെ വീട്ടില്‍നിന്നു പൊലീസ് പൊക്കി. ഗുരുവായൂര്‍ രായന്മരാക്കാര്‍ വീട്ടില്‍ റഷീദ് (41) നെയാണ് മാനന്തവാടി പിലാക്കാവില്‍ നവവധുവിന്റെ വീട്ടില്‍നിന്നു വൈത്തിരി പോലീസ് പിടികൂടിയത്.
◾പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇവരുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടില്‍ സച്ചു മോന്‍ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റു ചെയ്തത്.
◾മദ്യലഹരിയില്‍ മൊബൈല്‍ ടവര്‍ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. രണ്ടര മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ ഷിബുവിനെ മാന്നാനത്തെ ടവറില്‍ നിന്ന് താഴെയിറക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം.
◾പണി പൂര്‍ത്തിയാക്കാത്ത ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്ന് ആരോപിച്ച് കര്‍ണാടകത്തിലെ രാമനഗരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം. അണ്ടര്‍പാസുകളും സര്‍വീസ് റോഡുകളും പണിതിട്ടില്ല. സ്ഥലം ഏറ്റെടുത്തതിന്റെ പണം സ്ഥലമുടമകളായ കര്‍ഷകര്‍ക്ക് ഇനിയും നല്‍കിയിട്ടില്ല. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
◾കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ താനാകട്ടേ, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ലോകോത്തര ഹൈവേകള്‍ നിര്‍മിക്കുന്ന തിരക്കിലാണെന്നും മോദി പറഞ്ഞു. ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവം ചമയരുതെന്നും വിമര്‍ശനാതീതനല്ലെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. പ്രധാനമന്ത്രിയുടെ ജനദ്രോഹ നയങ്ങളെ വിമര്‍ശിക്കുന്നതു രാജ്യസ്നേഹമുള്ളവരുടെ ചുമതലയാണ്. പ്രധാനമന്ത്രിയുടെ ദുഷ്ചെയ്തികളെ വിമര്‍ശിക്കുന്നതു രാജ്യത്തെ വിമര്‍ശിക്കുന്നതിനു തുല്യമെന്നു വ്യാഖ്യാനിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും പവന്‍ ഖേര.
◾പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ എന്തു നടപടിയെടുത്തെന്നു വിശദീകരണം തേടി കേന്ദ്രം. പഞ്ചാബ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണു റിപ്പോര്‍ട്ടു തേടിയത്. കര്‍ഷകരുടെ പ്രതിഷേധംമൂലം 20 മിനിറ്റോളം പ്രധാനമന്ത്രി മേല്‍പ്പാലത്തില്‍ കുടുങ്ങിയിരുന്നു.
◾റാലിക്കിടെ ശിവസേന എംഎല്‍എ പ്രകാശ് സര്‍വെ വനിതാ നേതാവ് ശീതള്‍ മാത്രെയെ ചുംബിക്കുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച രണ്ടു പേരെ അറസ്റ്റു ചെയ്തു. എംഎല്‍എയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
◾തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതാണു കാരണം. വയറില്‍ അള്‍സര്‍ കണ്ടെത്തിയെന്നും ചികില്‍സ തുടരുമെന്നും ആശുപത്രി അധികൃതര്‍.
◾ദുര്‍മന്ത്രവാദത്തിനായി സ്ത്രീയെ കെട്ടിയിട്ട് ആര്‍ത്തവ രക്തം ശേഖരിച്ച സംഭവത്തില്‍ സ്ത്രീയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരേ കേസ്. പുനെയിലാണ് സംഭവം. 28 കാരിയെ ഭര്‍ത്താവും ബന്ധുക്കളും മന്ത്രവാദത്തിനു നിര്‍ബന്ധിച്ചു. ആര്‍ത്തവരക്തം 50,000 രൂപയ്ക്കു വിറ്റെന്നാണു വിശാരന്ത് വാഡി പൊലീസ് പറയുന്നത്. ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരന്‍, മരുമകന്‍ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ കേസെടുത്തു.
◾സൗദി അറേബ്യ ‘റിയാദ് എയര്‍’ എന്ന പേരില്‍ പുതിയ ദേശീയ വിമാനക്കമ്പനി ആരംഭിക്കുന്നു. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന ‘റിയാദ് എയര്‍’ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണു സര്‍വീസ് നടത്തുക. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്.
◾ബെംഗളൂരു എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുംബൈ സിറ്റി എഫ് സിയെ 9-8 ന് കീഴടക്കിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. രണ്ടാംപാദ സെമിയില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് മുംബൈ മുന്നിലെത്തിയെങ്കിലും ആദ്യപാദ സെമിയില്‍ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നതിനാല്‍ അഗ്രിഗേറ്റ് സ്‌കോര്‍ 2-2 എന്ന നിലയില്‍ തുല്യമായി. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. എടികെ മോഹന്‍ ബഗാനും ഹൈദരാബാദും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെയാണ് ഫൈനലില്‍ ബെംഗളൂരു നേരിടുക.
◾വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെ എട്ട് വിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് വനിതകള്‍. യുപി മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ടീം നേടി.
ഇന്ത്യയ്ക്ക് 91 റണ്‍സിന്റെ ലീഡ്.
◾ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യയ്ക്ക് 91 റണ്‍സിന്റെ ലീഡ്. വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 571 റണ്‍സിന് പുറത്തായി. 186 റണ്‍സെടുത്ത വിരാട് കോലിയുടെ പ്രകടനമാണ് നാലാം ദിവസത്തെ ഹൈലൈറ്റ്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം മത്സരമവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ മൂന്ന് റണ്‍സെടുത്തിട്ടുണ്ട്. അഞ്ചാം ദിനമായ ഇന്ന് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയിലേക്ക് നീങ്ങും.
*AKSHAYA Result 12/03/2023*
*1 st Prize :*
Amount: ₹7,000,000/-
AC820555
*Consolation Prize :*
Amount: ₹8,000/-
AA820555 AB820555 AD820555 AE820555 AF820555 AG820555 AH820555 AJ820555 AK820555 AL820555 AM820555
*2 nd Prize :*
Amount: ₹500,000/-
AJ395886
*3 rd Prize :*
Amount: ₹100,000/-
AA155606 AB930448 AC241408 AD540971 AE137430 AF707371 AG870623 AH271533 AJ562055 AK120578 AL223163 AM909067
*4 th Prize :*
Amount: ₹5,000/-
0071 0755 2047 2099 3524 3836 4391 4518 5241 5577 5823 6311 6848 7271 7520 8115 8758 9679
*5 th Prize :*
Amount: ₹2,000/-
0575 1262 2100 3260 5507 7760 8049
*6 th Prize :*
Amount: ₹1,000/-
0237 0447 0648 1457 1576 2322 2676 2866 3032 4790 4800 5058 5168 5317 5562 5838 5937 6043 6624 6877 7439 7657 8688 9106 9796 9904
*7 th Prize :*
Amount: ₹500/-
0168 0283 0392 0538 0740 0887 0986 1134 1341 1426 1515 1549 1738 1973 1999 2022 2271 2514 2678 2799 2929 3164 3196 3220 3417 3612 3614 3635 3763 3870 4050 4189 4252 4691 4818 5068 5184 5434 5651 5774 5784 5805 6007 6481 6758 6887 7084 7334 7465 7785 7791 8228 8348 8362 8384 8388 8674 8729 8802 8967 8974 9006 9121 9331 9378 9472 9499 9573 9583 9753 9763 9935
*8 th Prize :*
Amount: ₹100/-
0229 0305 0328 0344 0460 0463 0484 0743 0885 0964 1028 1118 1147 1193 1283 1571 1726 1748 1844 1859 1928 2082 2115 2206 2209 2236 2310 2313 2402 2511 2575 2627 2861 2867 2874 2972 3055 3058 3125 3156 3228 3249 3450 3476 3512 3532 3897 4029 4032 4150 4187 4228 4343 4422 4694 4827 4842 5022 5051 5060 5066 5088 5217 5267 5278 5393 5449 5545 5663 5770 5840 5919 5933 5965 6104 6160 6239 6282 6342 6377 6432 6437 6523 6682 6704 6818 6981 7081 7085 7300 7336 7400 7436 7455 7518 7605 7625 7652 7740 7925 8112 8159 8211 8322 8339 8404 8632 8782 8839 9049 9055 9076 9163 9195 9265 9334 9417 9450 9504 9578 9704 9746 9788
Comments
Post a Comment
Thanks