| JACOB CHERIAN|
എം വി ഗോവിന്ദൻ നയിക്കുന്ന
സി പി എം ജനകീയ പ്രതിരോധ ജാഥ നാളെ തിരുവല്ലയിൽ.
നാളെ വൈകിട്ട് 3-ന് ജില്ലാ അതിർത്തിയായ കുറ്റൂരിൽ സ്വീകരണം.
◾കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്ടനായുള്ള ജനകീയ പ്രതിരോധ ജാഥ തിങ്കളാഴ്ച വൈകിട്ട് 3ന് തിരുവല്ലയിൽ എത്തിച്ചേരും. ഫെബ്രുവരി 20 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മാർച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥയിൽ പി.കെ ബിജു മാനേജരും, സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീൽ എന്നിവർ ജാഥാംഗങ്ങളാണ്.
തിങ്കളാഴ്ച വൈകിട്ട് 3 ന് ആലപ്പുഴ ജില്ലയിലെ പര്യടനവും പൂർത്തിയാക്കി എം സി റോഡിലെ ജില്ലാ അതിർത്തിയായ കുറ്റൂരിലെ ആറാട്ടുകടവിൽ എത്തിച്ചേരുന്ന ജാഥയെ സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മറ്റിയംഗം രാജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വരവേൽക്കും. തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ തിരുവല്ല നഗരത്തിലേക്ക് ആനയിക്കും.
തിരുവല്ല ടൗണിൽ ട്രാഫിക് ജംഗ്‌ഷനിൽ നിന്ന് തുറന്ന ജീപ്പിൽ ജാഥാംഗങ്ങളെ സ്വീകരിച്ച് വാദ്യമേളങ്ങളോടെ സമ്മേളന വേദിയായ തിരുവല്ല മുനിസിപ്പൽ മൈതാനിയിലേക്ക് ആനയിക്കും. വേദിക്കു മുന്നിൽ റെഡ് വോളൻ്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ഉച്ചയ്ക്ക് 2.30 ന് സമ്മേളന വേദിയിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. സ്വീകരണ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. ഫ്രാൻസിസ്.വി.ആൻറണി അധ്യക്ഷത വഹിക്കും.സ്വീകരണ സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടക സമിതി കൺവീനർ അഡ്വ.ആർ സനൽകുമാർ അറിയിച്ചു.
തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന്.
◾റെയിൽവേ സ്റ്റേഷൻ റോഡ് റീടാർ ചെയ്യുക, റോഡിലെ എല്ലാ തെരുവുവിളക്കുകളും തെളിയിക്കുക , പാർക്കിംഗ് കരാർ എടുത്ത കമ്പനി ജീവനക്കാരുടപൊതുജനങ്ങളോടുളള പെരുമാറ്റം സുതാര്യമാക്കാൻ നടപടി സ്വീകരിക്കുക, വാഹനങ്ങളുടെ പാർക്കിംഗ് ഫീസിനത്തിൽ ഈടാക്കുന്ന അമിതമായ കൂലി പുന:പരിശോധിക്കുക,
പ്രീ പെയ്ഡ് ഓട്ടോ റിക്ഷാ സംവിധാനം പുനസ്ഥാപിക്കുക, ശൗച്യാലയം ഉപയോഗ പ്രദമാക്കാൻ ഉതകുന്ന നിലയിൽ നവീകരിക്കുക, ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുക. പാർക്കിങ് ഗ്രൗണ്ടിൽ നിന്നും വെളിയിലേക്കു ഇറങ്ങുന്ന സ്ഥലത്തു ഹൈ മാസ്സ് ലൈറ്റ് സ്ഥാപിക്കുക, പാർക്കിംഗ് ഏരിയയിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ. റെയിൽവേ ഡിവിഷണൽ മാനേജർക്ക് പരാതി നൽകുന്നതിലേക്ക് ഫേസ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തിൽ തിരുവല്ലയിലെ വിവിധ സാമൂഹ്യ - സാംസ്കാരിക - സന്നദ്ധ സംഘടനകളുടെയും റസിഡൻ്റ്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ ഇന്ന് ഒപ്പ് ശേഖരണവും നടക്കും.
ജനപ്രതിനിധികൾ ,ഫേസ് ഓഫ് തിരുവല്ല ഭാരവാഹികൾ ,സാംസ്ക്കാരിക - സന്നദ്ധ സംഘടന ഭാരവാഹികൾ ,റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗത്തെ കോയിപ്രം എസ്‌ഐ അടിച്ചു റോഡിലിട്ടതായി പരാതി.
∆ റോഡില്‍ തലയടിച്ച് വീണ് സന്തോഷ്‌കുമാറിന് പരുക്ക്.
∆ എസ് ഐ ഇടപെട്ടത് റോഡ് ഗതാഗതം തടഞ്ഞതിനാൽ.
◾പത്തനംതിട്ട: ക്ഷേത്ര ഉല്‍സവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ് റോഡിലൂടെ ഒരു വരിയായി പോകണമെന്ന് എസ്‌ഐ.
പറ്റില്ലെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍. അവരുടെ ആവശ്യം അംഗീകരിക്കണമെന്ന് പറയാന്‍ ചെന്ന സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ എസ്‌ഐ അടിച്ചു നടുറോഡില്‍ ഇട്ടുവെന്ന് ആരോപണം. എസ്‌ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ പ്രതിഷേധം. ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം എ.കെ സന്തോഷ് കുമാറിനെയാണ് പുല്ലാട് ജങ്ഷനില്‍ വച്ച് കോയിപ്രം എസ്‌ഐ ഗ്ലാഡ്‌വിന്‍ എഡ്വേര്‍ഡ് മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് സംഭവം. അടി കൊണ്ട് സന്തോഷ് റോഡില്‍ വീണു. പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു. പ്രപഞ്ചമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള എഴുന്നളളത്ത് പുല്ലാട് ജങ്ഷനില്‍ എത്തിയപ്പോള്‍ വാഹനം പോകുന്നതിന് എഴുന്നള്ളത്ത് റോഡില്‍ ഒരു വരിയാക്കണമെന്ന് എസ്.ഐ നിര്‍ദേശിച്ചു. ക്ഷേത്രഭാരവാഹികള്‍ ഇതിനെ എതിര്‍ത്തു. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം അംഗികരിക്കണമെന്നും സംസ്ഥാന പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകാന്‍ പോലിസ് സൗകര്യം ഒരുക്കണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടതാണ് എസ്‌ഐ പ്രകോപിപ്പിച്ചത്. മര്‍ദ്ദനമേറ്റ സന്തോഷ് തലയടിച്ചാണ് റോഡില്‍ വീണതെന്ന് പറയുന്നു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു,അഡ്വ. പിലിപ്പോസ് തോമസ് എന്നിവരുടെ നേതത്വത്തില്‍ പ്രകടനം നടത്തി.എസ് ഐ യുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് പിലിപ്പോസ് തോമസ് ആവശ്യപ്പെട്ടു.
കോന്നി കിഴവള്ളൂരില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു 18 പേര്‍ക്ക് പരുക്ക്: ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു: മൂന്നു പേരുടെ നില ഗുരുതരം.
അപകടത്തിന്റെ സിസിടിവി ദൃശ്യം കാണാം.
◾ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. തൊട്ടുമുന്നിലുണ്ടായിരുന്ന കാര്‍ വളവില്‍ വച്ച് അമിത വേഗതയില്‍ മറി കടക്കാനുള്ള കെ.എസ്.ആര്‍.ടി.സി ബസിന്റെ ശ്രമമാണ് അപകടമുണ്ടാക്കിയത്. എതിരേ വന്ന കാര്‍ ഇടിച്ചു തകര്‍ത്ത് നിയന്ത്രണം വിട്ട ബസ് കുരിശടിയും ഇടിച്ച് തകര്‍ത്താണ് നിന്നത്. പരുക്കേറ്റവരെ കോന്നി താലൂക്കാശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ചെങ്ങരൂരില്‍ വൈക്കോല്‍ കൂനയില്‍ തീ പടര്‍ന്നു: രണ്ടു ആടുകള്‍ ചത്തു: ഒന്നിന് പൊള്ളല്‍
◾മല്ലപ്പള്ളി: വീടിന്റെ വൈക്കോല്‍ ശേഖരത്തിന് തീ പിടിച്ച് രണ്ട് ആടുകള്‍ ചത്തു. ചെങ്ങരൂര്‍ തെക്കേമണ്ണില്‍ തോട്ടത്തിനു സമീപമാണ് സംഭവം. നാട്ടുകാരും തിരുവല്ലയില്‍ നിന്നുള്ള രണ്ട് ഫയര്‍ യൂണിറ്റുകളും ചേര്‍ന്ന് തീ പൂര്‍ണമായും അണച്ചത്.ഒരു ആടിനു സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. തീപിടുത്തം ഉണ്ടായപ്പോള്‍ തന്നെ അണയ്ക്കാനുള്ള പരിശ്രമം നാട്ടുകാര്‍ തുടങ്ങിയിരുന്നു. സമയോചിതമായ പരിശ്രമം തീ ആളിപ്പടരുന്നത് ഒഴിവാക്കി. അതിനു ശേഷം എത്തിച്ചേര്‍ന്ന ഫയര്‍ എന്‍ജിനുകകളിലെ പതിനാലോളം ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് തീ പൂര്‍ണമായും അണഞ്ഞത് തണ്ണീര്‍പ്പന്തല്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
◾ചൂടും അത്യുഷ്ണവും നേരിടാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തണ്ണീര്‍പ്പന്തല്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളവും സംഭാരവും വിതരണം ചെയ്യും. ഇതിനായി കോര്‍പറേഷനുകള്‍ക്ക് അഞ്ചും നഗരസഭകള്‍ക്ക് മുന്നും പഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും അനുവദിക്കും. കുടിവെള്ളം വിതരണം ചെയ്യാനും ക്രമീകരണം ഒരുക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. തെറിച്ചു കനാലില്‍ വീണ സ്‌കൂട്ടര്‍ യാത്രികനെ കാണാതായി.
◾അടൂരിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. തെറിച്ചു കനാലില്‍ വീണ സ്‌കൂട്ടര്‍ യാത്രികനെ കാണാതായി. മണക്കാല ജനശക്തി നഗറില്‍ വൈകിട്ട് നാലരയോടെയാണ് സംഭവം. മണക്കാല, ജനശക്തി സര്‍വോദയം അനില്‍ ഭവനത്തില്‍ അനിലിനെയാണ് കാണാതായത്. മണക്കാലപോളിടെക്നിക് കോളജിലെ കാന്റീന്‍ നടത്തിപ്പുകാരനാണ്. സ്‌കൂട്ടറിന് അരികിലായി അനിലിന്റെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു കനാലിന് സൈഡിലേക്ക് മറിയുകയായിരുന്നു എന്ന് സാക്ഷികള്‍ പറയുന്നു. ശക്തമായ ഒഴുക്കു കാരണം അനിലിനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അടൂര്‍ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. നിര്യാതരായി.
ദേവകിയമ്മാൾ
◾തിരുവല്ല മുത്തൂർ കാരിക്കോട് പുത്തൻ പറമ്പിൽ പരേതനായ കൊച്ചു കൃഷ്ണന്റെ ഭാര്യ ദേവകിയമ്മാൾ(85) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: അംബികാമ്മാൾ, ബാലചന്ദ്രൻ കെ (റിട്ട.പഞ്ചായത്ത് ഉദ്യോഗസ്ഥൻ), ബാബുരാജ് (റിട്ട.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ),സുശീല രാജൻ,ബിന്ദു സുഭാഷ്.
മരുമക്കൾ: ബാലചന്ദ്രൻ പി.വി , കൃഷ്ണകുമാരി കെ.എസ് (റിട്ട.ഫാർമസിസ്റ്റ് ),ശുഭ ബാബുരാജ്, രാജൻ (റിട്ട.ബി.എസ.എൻ.എൽ ഉദ്യോഗസ്ഥൻ),സുഭാഷ് പി.കെ
വിമുക്തഭടൻ പി കെ.തങ്കപ്പൻ
◾വിമുക്തഭടൻ തിരുവല്ല തിരുമൂലപുരം മയിലാടും തറയിൽ പി കെ.തങ്കപ്പൻ (ജോണി 72) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് തിരുമൂലപുരം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണിക്കുട്ടി .
മക്കൾ: അനീഷ്, മോനിഷ .
മരുമകൻ:ലിജോ
ഗൗരി
◾വളഞ്ഞവട്ടം ഈസ്റ്റ് വാഴേപ്പറമ്പിൽ തങ്കപ്പന്റെ ഭാര്യ ഗൗരി (75) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് രണ്ടിന് വീട്ടുവളപ്പിൽ . മക്കൾ : വിശ്വംഭരൻ, വിനയൻ, വിനോദ്, വിജേന്ദ്രൻ .
രാജു തങ്കപ്പൻ
◾തരുവല്ല ചുമത്ര കുട്ടങ്കേരിൽ രാജു തങ്കപ്പൻ(78)നിര്യാതനായി.സംസകാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ,
മക്കൾ: ബിന്ദു,സിന്ധു.
മരുമക്കൾ:പരേതരായ രവീന്ദ്രൻ,അശോകൻ.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കർണാടക പോലീസ് കേസ് എടുത്തു.
◾നായാട്ട് ആരംഭിച്ചു, സഖാക്കളേ; പക്ഷേ ആ അജ്ഞാതന്‍ ആരെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തു കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ 30 കോടി രൂപ വാഗ്ദാനവുമായി ചര്‍ച്ചയ്ക്കെത്തിയെന്ന് ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചെന്നു സ്വപ്ന സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപെടുത്തി. വിജേഷ് താമസിച്ച ഹോട്ടലില്‍ തന്നെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തി. വിജേഷിനൊപ്പം മറ്റൊരാളും താമസിച്ചിരുന്നതായി ഹോട്ടലില്‍നിന്നു വ്യക്തമായി. ആരായിരിക്കും ആ അജ്ഞാതന്‍ എന്ന ചോദ്യത്തോടെ ഉദ്വേഗജനകമായ പുതിയ ചര്‍ച്ചയ്ക്കു വഴി തുറന്നുകൊണ്ടാണ് സ്വപ്ന പോസ്റ്റിട്ടത്. പോസ്റ്റിന്റെ തലക്കെട്ടിലെ ‘വേട്ട തുടങ്ങി’ എന്ന വാക്കു പിന്നീടു മാറ്റി ‘നടപടി തുടങ്ങി’ എന്നു തിരുത്തുകയും ചെയ്തു.
◾ഈ മാസം 17 ന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും. ഐഎംഎയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു പണിമുടക്ക്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്ന് ആരോപിച്ചാണ് സമരം. രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.
തിരുവല്ലയില്‍ ലഹരി മൂത്ത സംഘത്തിന്റെ അഴിഞ്ഞാട്ടം:
നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും മുന്‍ കൗണ്‍സിലര്‍ക്കും പരുക്ക്: മൂന്ന് പേര്‍ പോലീസ് പിടിയില്‍
◾തിരുവല്ല: ലഹരിയ്ക്കടിമയായ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചു. വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും മുന്‍
കൗണ്‍സിലര്‍ക്കും ആക്രമണത്തില്‍ പരുക്ക്. മൂന്ന് യുവാക്കള്‍ പോലീസിന്റെ പിടിയിലായി.പെരിങ്ങോള്‍ വെങ്കടശ്ശേരി അഭിമന്യു (23), പെരിങ്ങോള്‍ വഞ്ചി പാലത്തിങ്കല്‍ മേനാട്ടില്‍ വീട്ടില്‍ സോജന്‍ സി ബാബു (23), പെരിങ്ങോള്‍ വലിയേടത്ത് വീട്ടില്‍ ജോയല്‍ (23) എന്നിവരാണ് പിടിയിലായത് . നഗരസഭ താല്‍ക്കാലിക ജീവനക്കാരനും മുപ്പതാം വാര്‍ഡില്‍ താമസക്കാരനുമായ പെരിങ്ങോള്‍ വെങ്കടശ്ശേരി വീട്ടില്‍ പ്രദീപിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.അഴിയിടത്തു ചിറ സംക്രമത്ത് വീട്ടില്‍ രാജേഷ് കുമാര്‍. തയ്യില്‍ വീട്ടില്‍ അജിത് കുമാര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പാതിരപ്പള്ളി വീട്ടില്‍ പി.എസ് മനോഹരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി. വിമല്‍, 29-ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളി രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. പ്രദീപും സഹോദരി ജ്യോതിലക്ഷ്മിയും തമ്മില്‍ അതിര് തര്‍ക്കം നിലനിന്നിരുന്നു. ഈ കേസ് കഴിഞ്ഞദിവസം കോടതിയില്‍ തീര്‍പ്പായിരുന്നു.ഇതിന് പിന്നാലെ പ്രദീപ് ഇന്നലെ സ്വന്തം വസ്തു വേലി കെട്ടി തിരിച്ചു.ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വീടു കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. വീടു കയറി നടന്ന ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ മുന്‍ കൗണ്‍സിലര്‍ പി.എസ്. മനോഹരനെ ആറംഗസംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ രാജേഷിനെയും അജിത്തിനെയും സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ രാജേഷിന്റെ ഇടതുകാല്‍ ഒടിഞ്ഞു. അജിത്തിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റു. മനോഹരന്റെ മുഖത്താണ് പരുക്കേറ്റത്.തുടര്‍ന്നെത്തിയ ശ്രീനിവാസിനും വിമലിനും നേരേ അക്രമിസംഘം കല്ലേറ് നടത്തി. കാലിന് ഗുരുതര പരുക്കേറ്റ രാജേഷിനെ അടിയന്തര ശസ്ത്രക്രിയക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാവാന്‍ ഉണ്ടെന്ന് എസ് ഐ പറഞ്ഞു. ◾അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ജംക്‌ഷനു സമീപം മണൽ വിൽപന നടത്തുന്ന സ്ഥലത്ത് അവശനിലയിൽ കാണപ്പെട്ട യുവാവ് മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പൂവമ്പള്ളിൽ ജയലാൽ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ക്ഷേത്രത്തിൽ ഗാനമേള കാണാൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ബൈക്കിൽ വന്നിരുന്നു. ഇന്ന് പുലർച്ചെ ഒന്നിന് ഇവരെ വീട്ടിൽ കൊണ്ടുവിട്ടശേഷം തിരികെ വന്നതായി പറയപ്പെടുന്നു. പരേതനായ ചന്ദ്രന്റെയും രാജമ്മയുടെയും മകനാണ്. ഭാര്യ: അഞ്ജു. ◾ബ്രഹ്‌മപുരത്ത് വിഷപ്പുക ശ്വസിച്ച് 899 പേര്‍ ചികിത്സ തേടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരില്‍ 17 പേര്‍ക്കു കിടത്തി ചികിത്സ വേണ്ടിവന്നു. അഗ്നിശമന സേനാംഗങ്ങള്‍ അടക്കം നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റല്‍ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍.
◾വികസന പദ്ധതികൾ സമയത്ത് പൂർത്തിയാക്കണം. ആന്റോ ആന്റണി എം.പി. എം.പി.ഫണ്ട് ഉപയോഗിച്ച് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗത്തിലാണ് എം.പി ഇക്കാര്യം പറഞ്ഞത്. ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഹൈമാസ്റ്റ് ലൈറ്റ് എന്നീ പദ്ധതികൾക്ക് 'നിർവ്വഹണ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ എൻ.ഒ.സി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട റോഡ് അധികാരികൾ തയ്യാറാകണം. പല പദ്ധതികൾക്കും തുടർ പരിപാലനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി തീരുമാനം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതായി എം.പി ആരോപിച്ചു. ജില്ലാ കലക്ടർ ദിവ്യാ .എസ് .അയ്യർ, ഡപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, അഭ്യർ ആർ.ഡി.ഒ എ. തുളസീധരൻ പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് 54 കോടി രൂപയ്ക്കു ബയോ മൈനിംഗ് കരാര്‍ ഏറ്റെടുത്ത സോന്‍ട ഇന്‍ഫ്രാടെക് കമ്പനി. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോണ്‍ടയുടെ ഉത്തരവാദിത്തമല്ല. തീപിടിത്തത്തിന് കാരണം മീഥേന്‍ ബഹിര്‍ഗമനവും ചൂടുമാണെന്നും കമ്പനി പറയുന്നു. സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയാണ സോന്‍ട ഇന്‍ഫ്രാടെക്
◾റാന്നിയിൽ വീട്ടമ്മയ്ക്ക് മർദ്ദനമേറ്റ കേസിൽ ഒരാൾ അറസ്റ്റിൽ.റാന്നി-പെരുനാട്: വസ്തുവിന്റെ അതിര് തെളിച്ചതിനെപ്പറ്റി ഭര്‍ത്താവും അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയില്‍ രാജുവിന്റെ ഭാര്യ ആശയെ മര്‍ദ്ദിച്ച ളാഹ വെട്ടിച്ചുവട്ടില്‍ ബാലന്റെ മകന്‍ ശരത് ലാലി(32)നെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയാണ് ശരത് ലാല്‍. ◾വിഷപ്പുക പതിനൊന്നാം ദിവസവും തുടരുന്ന കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ആരോഗ്യ സര്‍വേ ചൊവ്വാഴ്ച ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
തിരുവല്ല കുറ്റൂരിൽ 55 കാരന് സൂര്യാഘാതം ഏറ്റു. കുറ്റൂർ തെങ്ങേലി നടുവിലെ മുറിയിൽ വീട്ടിൽ മുരളീധരൻ പിള്ളയ്ക്കാണ് സൂര്യാഘാതം ഏറ്റത്. കുറ്റൂർ ശാസ്താ നട ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ റൂഫ് വർക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ
യാണ് മുഖത്ത് സൂര്യാഘാതം ഏറ്റത്. സൂര്യാഘാതം ഏറ്റ ഭാഗം ചുവന്ന് തടിച്ച് കിടക്കുകയാണ്. മുരളീധരൻ പിള്ള താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എം ശിവശങ്കറിനെ ആശുപത്രിയിലേക്കു മാറ്റി.
◾മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റി. ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണകേസില്‍ റിമാന്‍ഡിലായി ജയിലിലായിരുന്ന ശിവശങ്കര്‍ ഏതാനും ദിവസമായി സുഖമില്ലെന്നു പരാതിപ്പെട്ടിരുന്നു.
◾പുതുതായി അനുവദിച്ച എറണാകുളം- കോട്ടയം- വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ് നടത്തും. തിങ്കള്‍, ശനി ദിവസങ്ങളില്‍ എറണാകുളത്തുനിന്നു ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു പുറപ്പെട്ട് രാവിലെ ആറിനു വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയില്‍നിന്നു ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം ആറരയ്ക്കു പുറപ്പെടും. ശബരിമലയും തിരുപ്പതിയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കൊല്ലം – തിരുപ്പതി ട്രെയിന്‍ ബുധനാഴ്ചയും ശനിയാഴ്ചയും പുറപ്പെടും. രണ്ടു ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.
എന്‍ ഐ എ കേസിലെ തടവുകാരനെതിരേ കേസെടുത്തു.
◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എന്‍ഐഎ കേസിലെ തടവുകാരനെതിരേ കേസെടുത്തു. ഐ എസ് ബന്ധത്തിന്റെ പേരില്‍ യു എ പി എ ചുമത്തപ്പെട്ട നാറാത്ത് സ്വദേശി മുഹമ്മദിനെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
◾കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത്ഷാ ഇന്നു വൈകുന്നേരം അഞ്ചിനു തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കും. ഉച്ചയ്ക്കു പന്ത്രണ്ടുമുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലെ തെക്കുഭാഗത്തും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.
◾ഹരിപ്പാട്ട് പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. ക്ഷീര കർഷക മുതുകുളം തെക്ക് ബിനു ഭവനത്തിൽ (പാണ്ഡാലക്കുന്നേൽ) സുമിത്രയുടെ വീട്ടിലെ ആറ് മാസം പ്രായമുളള പശുക്കിടാവിനെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ കറവക്കായി തൊഴുത്തിൽ എത്തിയത്തിയപ്പോഴാണ് കടിച്ചു കൊന്നനിലയിൽ പശുക്കിടാവിനെ കണ്ടെത്തിയത്. ഒരാഴ്ച മുൻപ് മുതുകുളത്തെ വിവിധ ഭാഗങ്ങളിലായി 20പേരെ തെരുവു നായ ആക്രമിച്ചിരുന്നു.
◾‘ശ്, ഹലോ, അവിടെ ഇരിക്കാന്‍ പറ, പോകരുത്.’ പ്രസംഗം കേള്‍ക്കാതെ സദസുവിട്ടു പോകുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനകീയ പ്രതിരോധ യാത്രയുടെ കോട്ടയം പാമ്പാടിയിലെ സമ്മേളനത്തിനിടെയാണ് ഗോവിന്ദന്‍ ക്ഷുഭിതനായത്. യോഗം എങ്ങനെ പൊളിക്കാമെന്നാണ് ചിലരുടെ ഗവേഷണമെന്ന് വിമര്‍ശിക്കുകയും ചെയ്തു.
◾രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 50 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്നു വര്‍ഷത്തിനിടെ 50 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിത്. എന്നാല്‍ രണ്ടു വര്‍ഷത്തിനകം അത്രയും പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി പറഞ്ഞു.
കൈവെട്ടിയ കേസിലെ മുഖ്യ പ്രതി സവാദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം നല്‍കുമെന്ന് എന്‍ ഐ എ
◾തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം നല്‍കുമെന്ന് എന്‍ ഐ എ. സംഭവം നടന്ന 2010 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ 11 പ്രതികളാണുള്ളത്.
◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. കരാറിന് പിന്നില്‍ വലിയ അഴിമതിയാണ്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾പാലക്കാട് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പാലക്കാട് ധോണി സ്വദേശി വിനീഷയാണ് പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയില്‍ മരിച്ചത്. ചികിത്സാ പിഴവുകൊണ്ടാണ് മരിച്ചതെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.
◾കൊച്ചി മുനമ്പത്ത് വിനോദ സഞ്ചാരികളെ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. ചേര്‍ത്തല കുട്ടോത്തുവെളി വീട്ടില്‍ മനു (22), പയ്യന്നൂര്‍ ചെറുപുഴ വെട്ടുവേലില്‍ വീട്ടില്‍ സെന്‍ജോ (31) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റു ചെയ്തത്.
◾മണ്ണാര്‍ക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടയിലേക്ക് ഇടിച്ചു കയറി ബൈക്കു യാത്രക്കാരന്‍ മരിച്ചു. കിഴക്കേച്ചോല സ്വദേശി അശ്വിന്‍ (18) ആണു മരിച്ചത്.
◾പാലക്കാട് മേലെ പട്ടാമ്പിയില്‍ ലോറിക്കടിയിലേക്കു ചാടി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കൊപ്പം പുലാശ്ശേരി സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്.
◾ഫോണ്‍ നോക്കിയതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞു, നെല്ലിയാമ്പതിയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പുലയമ്പാറ സ്വദേശിനി നന്ദന (17) യെയാണ് മരിച്ചത്. നെന്മാറ ജിബിഎച്ച് എസ്എസി-ല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നന്ദന.
◾വയനാട് മീനങ്ങാടി കിഴക്കേ കോളേരിയിലെ കൃഷിയിടത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാനക്കുഴി യൂക്കാലി കോളനിയിലെ മാധവനാണു മരിച്ചത്. തല വേര്‍പെട്ട നിലയിലായിരുന്നു.
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയെ അറസ്റ്റ് ചെയ്തു.
◾പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയെ ചേവായൂര്‍ പെലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ സ്വദേശിനി ജെസ്‌ന(22)യെയാണ് അറസ്റ്റ് ചെയ്തത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു പണം തട്ടിയെടുക്കുകയും പെണ്‍കുട്ടി ജീവനൊടക്കുകയും ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസില്‍ കണ്ണന്‍ എസ് മോഹന്‍ (മായക്കണ്ണന്‍-21) ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായി. സിനിമാ തീയേറ്ററിലെ ജീവനക്കാരനാണ് ഇയാള്‍.
ജിമ്മില്‍ വ്യായാമത്തിനിടെ ലൈംഗികാതിക്രമം യുവാവ് അറസ്റ്റില്‍.
◾ജിമ്മില്‍ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ച ഫിറ്റ്നെസ് സെന്റര്‍ ഉടമയുംട്രെയിനറുമായ യുവാവ് അറസ്റ്റില്‍. വടൂക്കര ഫോര്‍മല്‍ ഫിറ്റ്നെസ് സെന്റര്‍ ഉടമ പാലക്കല്‍ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റു ചെയ്തത്.
◾മധ്യപ്രദേശില്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. സെക്യൂരിറ്റി ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.
◾കേന്ദ്ര സാഹിത്യ അക്കാദമിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മാധവ് കൗശിക്ക് ജയിച്ചു. സംഘപരിവാര്‍ അനുകൂല സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് വിജയം. വൈസ് പ്രസിഡന്റായി മത്സരിച്ച സി. രാധാകൃഷ്ണന്‍ ഒരു വോട്ടിനു തോറ്റു. സംഘപരിവാര്‍ സ്ഥാനാര്‍ത്ഥി കുമുദ് ശര്‍മ്മയാണ് ജയിച്ചത്.
◾ഡല്‍ഹി മദ്യനയ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു. പതിനാറിന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതേസമയം, തെലുങ്കാനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഫ്ളക്സ്, പോസ്റ്റര്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണ് ബിആര്‍എസ് പ്രവര്‍ത്തകര്‍.
◾കീഴ്‌ക്കോടതി ജഡ്ജിയുടെ ആഭരണങ്ങളെക്കുറിച്ച് മോശമായി പരാമര്‍ശിക്കുകയും ബ്രഹ്‌മാസുരനെന്ന് വിളിക്കുകയും ചെയ്തതിന് അഭിഭാഷകനായ ഉത്പല്‍ ഗോസ്വാമിയെ ഗോഹട്ടി ഹൈക്കോടതി ശിക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി പതിനായിരം രൂപ പിഴയാണു ശിക്ഷിച്ചത്.
◾ബിജെപി നേതാവും ഹരിയാന ആരോഗ്യവകുപ്പ് മന്ത്രിയുമായ അനില്‍ വിജിന്റെ ഓഫീസ് ഒരു സംഘം സ്ത്രീകള്‍ തകര്‍ത്തു. കാണാന്‍ സമയം അനുവദിച്ചതനുസരിച്ച് മണിക്കൂറുകളോളം കാത്തിരുന്നിട്ടും മന്ത്രിയെ കാണാനാകാതെ പ്രകോപിതരായാണ് സ്ത്രീകള്‍ ഓഫീസില്‍ അതിക്രമം നടത്തിയത്.
കുട്ടിക്കാലത്ത് അച്ഛന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ.
◾കുട്ടിക്കാലത്ത് അച്ഛന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ദേശീയ വനിത കമ്മീഷന്‍ അംഗവും നടിയുമായ ഖുശ്ബുവിന്റെ വെളിപ്പെടുത്തലിന് പിറകേയാണ് സ്വാതിയുടെ വെളിപ്പെടുത്തല്‍. ‘അദ്ദേഹം എന്നെ മര്‍ദിക്കാറുണ്ടായിരുന്നു, പേടിച്ച് ഞാന്‍ കട്ടിലിനടിയില്‍ ഒളിക്കാറുണ്ടായിരുന്നു’- സ്വാതി പറഞ്ഞു.
◾നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്‍റെ മകൻ നവദേവ് ആണ് മരിച്ചത്. പറപ്പൂർ സെന്‍റ് ജോൺസ് ഹയർ സെക്കന്‍ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നവദേവ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വൈകീട്ട് അഞ്ച് മണിയോടെയാണ് പോന്നോരിലെ നീന്തൽ കുളത്തിൽ നവദേവ് പരിശീലനത്തിലെത്തിയത്.
◾ഗുജറാത്ത് ജയന്റ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം വെറും 7.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഡല്‍ഹി സ്വന്തമാക്കി. 19 പന്തില്‍ നിന്ന് 50 തികച്ച, 28 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സും 10 ഫോറുമടക്കം 76 റണ്‍സോടെ പുറത്താകാതെ നിന്ന ഷഫാലിയുടെ ഇന്നിംഗ്സാണ് ഡല്‍ഹിക്ക് അനായാസ ജയം നേടി കൊടുത്തത്.
നാലാം ടെസ്റ്റ് സമനിലയിലേക്ക്.
◾ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ നാലാം ടെസ്റ്റ് സമനിലയിലേക്ക്. മൂന്നാം ദിനമായ ഇന്നലെ കളിയവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 3 ന് 289 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 59 റണ്‍സെടുത്ത വിരാട് കോഹ്ലിയും 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്റെ 128 റണ്‍സാണ് ഇന്ത്യക്ക് അടിത്തറയേകിയത്. ബാറ്റിംഗിന് അനുകൂലിക്കുന്ന പിച്ചില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ രണ്ടു ദിവസത്തിനുള്ളില്‍ ഒരു ഫലം പ്രതീക്ഷിക്കാനാകൂ.
KARUNYA Result 11/03/2023
1 st Prize :
Amount: ₹80,00,000/-
KM342893
Consolation Prize :
Amount: ₹8,000/-
KA342893 KB342893 KC342893 KD342893 KE342893 KF342893 KG342893 KH342893 KJ342893 KK342893 KL342893
2 nd Prize :
Amount: ₹5,00,000/-
KB184808
3 rd Prize :
Amount: ₹100,000/-
KA966010 KB559930 KC664221 KD198990 KE757795 KF532305 KG347288 KH501369 KJ979240 KK937323 KL598535 KM251791
4 th Prize :
Amount: ₹5,000/-
0229 0846 1889 3487 3938 4393 5516 5598 5929 5962 6642 6882 7037 7442 8633 8660 9480 9625
5 th Prize :
Amount: ₹2,000/-
0537 2306 2845 4888 6709 7219 7283 7422 7459 9792
6 th Prize :
Amount: ₹1,000/-
0343 1258 2056 2373 2689 3469 3492 3808 4445 6323 7391 7395 8558 9353
7 th Prize :
Amount: ₹500/-
0145 0419 0436 0580 0951 1148 1237 1251 1274 1351 1377 1463 1581 1974 2033 2108 2146 2224 2288 2319 2320 2346 2359 2442 2457 2461 2608 2840 2981 3333 3373 3375 3383 3412 3580 3699 3837 4129 4423 4705 4797 5074 5213 5523 5551 5686 5728 5827 5828 6147 6180 6293 6406 6529 6663 6814 6826 6853 7251 7394 7408 7414 7480 7610 7924 7990 8289 8333 8426 8590 8626 8977 9004 9129 9225 9352 9500 9664 9702 9752
8 th Prize :
Amount: ₹100/-
0038 0080 0117 0192 0305 0405 0829 0840 0842 0934 1198 1204 1489 1713 1870 1937 2062 2159 2174 2302 2328 2351 2352 2416 2515 2691 2815 2925 2960 3009 3056 3063 3100 3127 3187 3261 3317 3427 3435 3476 3543 3545 3582 3595 3665 3819 3981 4049 4394 4427 4576 4616 4619 4658 4716 4748 4818 4820 4995 5019 5102 5107 5182 5227 5233 5247 5454 5521 5657 5785 6124 6160 6174 6190 6275 6351 6365 6609 6669 6860 6918 6944 7083 7097 7109 7118 7121 7206 7217 7358 7365 7603 7748 7925 7934 7959 8025 8336 8337 8385 8431 8458 8486 8488 8610 8689 8874 9079 9080 9126 9138 9141 9173 9183 9313 9342 9400 9499 9606 9704 9727 9756 9768 9832
Comments
Post a Comment
Thanks