ഇന്നത്തെ വാർത്തകൾ
| JACOB CHERIAN|
തിരുവല്ലയില്‍ ലഹരി മൂത്ത സംഘത്തിന്റെ അഴിഞ്ഞാട്ടം: നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും മുന്‍ കൗണ്‍സിലര്‍ക്കും പരുക്ക്: മൂന്ന് പേര്‍ പോലീസ് പിടിയില്‍
◾തിരുവല്ല: ലഹരിയ്ക്കടിമയായി അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ചു. വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും മുന്കൗണ്സിലര്ക്കും ആക്രമണത്തില്‍ പരുക്ക്. മൂന്ന് യുവാക്കള്‍ പോലീസിന്റെ പിടിയിലായി.പെരിങ്ങോള്‍ വെങ്കടശ്ശേരി അഭിമന്യു (23), പെരിങ്ങോള്‍ വഞ്ചി പാലത്തിങ്കല്‍ മേനാട്ടില്‍ വീട്ടില്‍ സോജന്‍ സി ബാബു (23), പെരിങ്ങോള്‍ വലിയേടത്ത് വീട്ടില്‍ ജോയല്‍ (23) എന്നിവരാണ് പിടിയിലായത് . നഗരസഭ താല്‍ക്കാലിക ജീവനക്കാരനും മുപ്പതാം വാര്‍ഡില്‍ താമസക്കാരനുമായ പെരിങ്ങോള്‍ വെങ്കടശ്ശേരി വീട്ടില്‍ പ്രദീപിന്റെ വീട്ടിലാണ് ആക്രമണം നടന്നത്.അഴിയിടത്തു ചിറ സംക്രമത്ത് വീട്ടില്‍ രാജേഷ് കുമാര്‍. തയ്യില്‍ വീട്ടില്‍ അജിത് കുമാര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പാതിരപ്പള്ളി വീട്ടില്‍ പി.എസ് മനോഹരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി. വിമല്‍, 29-ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളി രാത്രി എട്ടു മണിയോടെ ആയിരുന്നു സംഭവം. പ്രദീപും സഹോദരി ജ്യോതിലക്ഷ്മിയും തമ്മില്‍ അതിര് തര്‍ക്കം നിലനിന്നിരുന്നു. ഈ കേസ് കഴിഞ്ഞദിവസം കോടതിയില്‍ തീര്‍പ്പായിരുന്നു.ഇതിന് പിന്നാലെ പ്രദീപ് ഇന്നലെ സ്വന്തം വസ്തു വേലി കെട്ടി തിരിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വീടു കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. വീടു കയറി നടന്ന ആക്രമണം അറിഞ്ഞ് സ്ഥലത്തെത്തിയ മുന്‍ കൗണ്‍സിലര്‍ പി.എസ്. മനോഹരനെ ആറംഗസംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ രാജേഷിനെയും അജിത്തിനെയും സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ രാജേഷിന്റെ ഇടതുകാല്‍ ഒടിഞ്ഞു. അജിത്തിന്റെ തലയ്ക്ക് സാരമായ പരുക്കേറ്റു. മനോഹരന്റെ മുഖത്താണ് പരുക്കേറ്റത്.തുടര്‍ന്നെത്തിയ ശ്രീനിവാസിനും വിമലിനും നേരേ അക്രമിസംഘം കല്ലേറ് നടത്തി. കാലിന് ഗുരുതര പരുക്കേറ്റ രാജേഷിനെ അടിയന്തര ശസ്ത്രക്രിയക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാവാന്‍ ഉണ്ടെന്ന് എസ് ഐ പറഞ്ഞു
കോന്നി കിഴവള്ളൂരില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു: ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു: മൂന്നു പേരുടെ നില ഗുരുതരം
◾കോന്നി: കിഴവളളൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപത്തെ വളവില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍, ബസില്‍ മുന്‍ സീറ്റില്‍ ഉണ്ടായിരുന്ന സ്ത്രീ എന്നിവര്‍ക്കാണ് പരുക്ക്. ബസിലെ മറ്റു യാത്രികര്‍ക്കും പരുക്കുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞു കയറി പള്ളിയുടെ കുരിശടി പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ കോന്നി താലൂക്കാശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.കെ.എസ്.ആര്‍.ടി്‌സി ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാറും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പുനലൂ-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി-കുമ്പഴ റീച്ചിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. റോഡിലൂടെ അമിത വേഗതയിലാണ് വാഹനങ്ങള്‍ പായുന്നത്. പതിവായി അപകടം നടക്കുന്ന ഭാഗത്താണ് ഇപ്പോള്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചിരിക്കുന്നത്
കൈക്കൂലി കേസിൽ അറസ്റ്റിലായിറിമാന്‍ഡു ചെയ്തിട്ടും, സ്റ്റാലിൻ നാരായണന് 6 ദിവസത്തിന് ശേഷം മാത്രം സസ്പെൻഷൻ.
∆ പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധം ലക്ഷ്യമാക്കുന്ന നടപടിയെന്ന് ആരോപണം.
∆ സജി ചെറിയാന്റെ പേരിലാണ് അഴിമതി കാണിച്ചിരുന്നത് എന്നത് പുറത്തുവന്നിരുന്നു.
∆ സ്റ്റാലിൻ നാരായണനെ രക്ഷപ്പെടുത്തുവാൻ ശക്തമായ അണിയറ നീക്കങ്ങൾ.
◾ഇരുപത്തയ്യായിരം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റു ചെയ്ത തിരുവല്ല നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിനെ റിമാൻഡിലായി ആറു ദിവസത്തിനു ശേഷം മാത്രമാണ് സസ്പെൻഡ് ചെയ്തത് എന്നത് വിവാദമാകുന്നു. സാധാരണഗതിയിൽ സസ്പെൻഷൻ നടപടികൾ ഉടൻതന്നെ ചെയ്യുന്നതാണ്. കഴിഞ്ഞദിവസം എടത്വ കൃഷി ഓഫീസറെ അറസ്റ്റ് ചെയ്ത ഉടനെ തന്നെ അവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പിടിച്ചുപറി കേസിൽ തിരുവല്ലയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
◾ട്രയിനിൽ നിന്നും ഇറങ്ങി തിരുവല്ല റയിൽവേ സ്‌റ്റേഷനിൽ നിന്നും ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോകും വഴി വൈ.എം.സി.എ റോഡിൽ തടഞ്ഞുനിർത്തി വിലപിടിപ്പുള്ള മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിൽ തിരുവല്ല പോലീസ് രണ്ടാളെ അറസ്റ്റ് ചെയ്തു.
കുറ്റൂർ പുനത്തിലേത്ത് ബിജു രാജപ്പൻ- 45,വള്ളംകുളം പൂവപ്പുഴ പി.എസ്.അനൂപ് - 40 എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയിലെ ഹോട്ടൽ ജീവനക്കാരനായ ഇടുക്കി ഏലപ്പാറ സ്വദേശി സാം ജബ്ബുരാജിന്റെ ഫോൺ കവർച്ച ചെയ്തത് കഴിഞ്ഞ 19 ന് രാത്രി 11.45ന് ആയിരുന്നു. നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും പ്രതികളിൽ രണ്ടാളെ ഇനിയും പിടികിട്ടാനുണ്ട്.
തിരുവല്ലയിൽ നഗരസഭ ശ്മശാനത്തിന്റെ പുകക്കുഴൽ ഒടിഞ്ഞു വീണു.
◾തിരുവല്ല നഗരസഭയുടെ വാതക ശ്മശാനത്തിന്റെ പുകക്കുഴലിന്റെ പകുതി ഭാഗം ഒടിഞ്ഞ് വാതക ചേംബർ ഉറപ്പിച്ചിട്ടുള്ള കെട്ടിടത്തിന് മുകളിലേക്ക് വീണു.റോഡിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിലേക്ക്വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. പുകക്കുഴലിന്റെ ചോർച്ച സമീപവാസികൾക്ക് പ്രയാസമുണ്ടാക്കിയതിനാൽ ശ്മശാനത്തിന്റെ പ്രവർത്തനം കഴിഞ്ഞ ഒക്ടോബർ മുതൽ നഗരസഭക്ക് നിർത്തി വക്കേണ്ടി വന്നിരുന്നു.
ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു
◾തിരുവല്ല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങാണ് നടന്നത്.. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറിയുംബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ റവ.ഫാ.ഡോ. ഡാനിയൽ ജോൺസൺ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും നഴ്സിംഗ് കോളേജ് മാനേജിംഗ് ട്രസ്റ്റിയുമായ റവ.ഫാ സിജോ പന്തപ്പള്ളിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒ യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര , മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരിജാ മോഹൻ , നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷെറിൻ പീറ്റർ , അഡ്മിനിസ്ട്രേറ്റർ അഡ്വ. പ്രിൻസി പി വർഗീസ്, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറാ തോമസ്, റവ.ഫാ.തോമസ് വർഗീസ് എന്നിവർ സംബന്ധിച്ചു.
വിദ്യാർത്ഥികൾ നഴ്സിംഗ് വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുന്നോടിയായി ആധുനിക നഴ്സിംഗിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന് ശ്രദ്ധാഞ്ഞലി അർപ്പിച്ച് പ്രതിജ്ഞ എടുക്കുന്ന ചടങ്ങാണ് ദീപം തെളിയിക്കൽ. സമൂഹത്തിലേക്കിറങ്ങുന്ന ഓരോ നഴ്സും രോഗികളുടെ ജീവിതം പ്രകാശ പൂരിതമാക്കണമെന്ന് പ്രതീകാത്‌മകമായി. സൂചിപ്പിക്കുന്ന വിശിഷ്ടമായ ചടങ്ങാണിത്
നിര്യാതരായി.
റിട്ട.എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പി കെ.ഏബ്രഹാം
◾റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കടമാൻകുളം കൈതയിൽ ചാവടിയിൽ പി .കെ. ഏബ്രഹാം (കുഞ്ഞുമോൻ - 82) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തേഡോക്സ് വലിയപള്ളി സെമിത്തേരിയിൽ
ഭാര്യ: മണർകാട് മണ്ണുമൂട്ടിൽ കാണക്കാലിൽ കൂടുംബാംഗം ലീലാമ്മ.
മക്കൾ: പ്രീതി , പ്രിയ (ഷാർജ ), പ്രതാപ് കുര്യൻ ( ഷാർജ എയർപോർട്ട്).
മരുമക്കൾ: റെജി വറുഗീസ് (എഞ്ചിനീയർ),ഫിലിപ്പ്സ് ജോർജ്ജ് (ഷാർജ ),അഞ്ജലി (ഷാർജ )
മേരിക്കുട്ടി
◾തിരുവല്ല പുഷ്പഗിരി ഭാഗം തെങ്ങനാം കുളത്ത് പരേതനായ സഖായിയുടെ ഭാര്യ മേരിക്കുട്ടി (88) നിര്യാതയായി.സംസ്കാരം നാളെ ഉച്ചക്ക് 2 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം പാലിയേക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ: മെറീന, റെമീന , റെഞ്ചി (ദുബായ് ), റീന, റെജു ( ഷാർജ)മരുമക്കൾ :സി.എ. വറുഗീസ്, ഷാജൻ മത്തായി, ഷീന, ബാബു, അനു,
ത്രിവിക്രമൻ നമ്പൂതിരിപ്പാട്
◾തിരുവല്ല തുകലശ്ശേരി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാട് - 93 നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടു വളപ്പിൽ.
ഭര്യ: പാല ഇളംപിലകാട്ട് മന പി.വി.ശ്രീദേവി.
മക്കൾ: ത്രീവിക്രമൻ നാരായണ ഭട്ടതിരിപ്പാട് (തന്ത്രി ), ത്രിവിക്രമൻ വാസുദേവൻ സഭട്ടതിരിപ്പാട് (തന്ത്രി), സീമ,
മരുമക്കൾ. ജോതി സാവിത്രി, സുജാ സുനിൽ,ശ്രീകാന്ത്.
പി.ജി. വറുഗീസ്
◾നിരണം പ്ലാം പറമ്പിൽ പി.ജി. വറുഗീസ് (ബേബി - 74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വസതിയിലെശുശ്രൂഷക്ക് ശേഷം സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഭര്യ: നിരണം മൂലംകുഴിയിൽ കുടുംബാംഗം മറിയാമ്മ.
മക്കൾ: ബിന്ദു, ബിനു, ബിനോയി,മരുമക്കൾ,ഷാബു, സൗമ്യ .
പത്തനംതിട്ട റിംഗ് 3 റോഡിലെ മേലെ വെട്ടിപ്രം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ ആന്റോ ആൻറണി എം.പി ഫണ്ട് അനുവദിച്ചു.
◾വാഹനാപകടങ്ങൾ പതിവാകുന്ന പത്തനംതിട്ട റിംഗ് റോഡിലെ മേലെ വെട്ടിപ്രം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ ആന്റോ ആൻറണി എം.പി ഫണ്ട് അനുവദിച്ചു.
മേലെ വെട്ടിപ്രം ജംഗ്ഷനിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതിയംഗം നഹാസ്പത്തനംതിട്ട നൽകിയ നിവേദനത്തെ തുടർന്നാണ് എം.പി ഫണ്ടിൽ നിന്നും അപകട ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ തുക അനുവദിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരണപ്പെടുകയും, രണ്ടാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. മേലേ വെട്ടിപ്രജംഗ്ഷനും, ഓർത്തഡോക്സ് പള്ളിക്കും ഇടയിലായി ഉള്ള കൊടുംവളവിൻ അപകടങ്ങൾ പതിവായിരിക്കയാണ്.ഇവിടെ മാത്രം അപകടത്തിൽ 6 പേർ മരിച്ചതായാണ് കണ്ടെത്തൽ.
കവിയൂർ പഞ്ചായത്തിൽ പ്രതിഷേധ മാർച്ചും ധർണയും.
◾കവിയൂർ പഞ്ചായത്തിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 ദിവസം പ്രവൃത്തിദിനമാക്കി സ്ഥിരപ്പെടുത്തുക, ആശാ വർക്കർമാർക്ക് അനുവദിച്ച 1000 രൂപാ ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം കവിയൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും,ധർണയും നടന്നു. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം അഡ്വ: എ ഫിലിപ്പോസ് തോമസ് സമരപരിപാടികൾ ഉദ്ഘാടനം ചെയ്തു ഇരവിപേരൂർ ഏരിയാ സെക്രട്ടറി പി.സി.സുരേഷ് കുമാർ, അംഗങ്ങളായ കെ.സോമൻ, പി.ടി.അജയൻ, ജില്ലാ പഞ്ചായത്തംഗം സി.കെ.ലതാകുമാരി, എസ്.സതീഷ്, ജനപ്രതിനിധികളായ സി.ജോസഫ് ജോൺ, സിന്ധു.വി.എസ്, പ്രവീൺ ഗോപി, അർച്ചു സി.എൻ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ധർണ്ണ നടത്തി
◾കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരള
കോൺഗ്രസ് എഴുമറ്റൂർ മണ്ഡലം കമ്മിറ്റി തെള്ളിയൂർ വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.
◾വിഷപ്പുക ഉയരുന്ന ബ്രഹ്‌മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. ശുചിത്വ മിഷന്‍ ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. 24 മണിക്കുറിനുള്ളില്‍ സമിതി ബ്രഹ്‌മപുരം സന്ദര്‍ശിക്കണം. നാളെ മുതല്‍ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം. സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കോടതി.
ലോക ഗ്ലോക്കോമ വാരാചരണം:നേത്ര പരിശോധനാ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും
◾ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം പത്തനംതിട്ട, ജില്ലാ അന്ധതാ-കാഴ്ച വൈകല്യ നിയന്ത്രണ സൊസൈറ്റി എന്നിവരുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി കോംപ്ലക്സില്‍ മാര്‍ച്ച് 11 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ് നടത്തുന്നത്. പ്രകാശപൂരിതമായ ലോകത്ത് നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കൂ എന്ന സന്ദേശത്തോടെ മാര്‍ച്ച് അഞ്ചു മുതല്‍ മാര്‍ച്ച് 11 വരെയാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരാചരണം നടത്തുന്നത്. ഗ്ലോക്കോമയെക്കുറിച്ച് പൊതുജനങ്ങളുടെ അജ്ഞത നീക്കുകയും, ഗ്ലോക്കോമ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ലഭ്യമാക്കലുമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ബോധവത്ക്കരണ പരിപാടികള്‍, സ്‌ക്രീനിംഗ് ക്യാമ്പുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എല്‍.അനിതാകുമാരി അറിയിച്ചു
ടിപ്പർ ലോറിയുടെ ഹൈഡ്രോളിക് സംവിധാനം നന്നാക്കുന്നതിനിടെ, മെക്കാനിക്കിന് ദാരുണാന്ത്യം.
◾പുല്ലാട്: ടിപ്പർ ലോറിയുടെ ഹൈഡ്രോളിക് സംവിധാനം നന്നാക്കുന്നതിനിടെ, ഭാരം കയറ്റുന്നഭാഗം താഴേക്ക് പതിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരി മാടപ്പള്ളി വല്യവീട്ടിൽ വി.എൻ. സന്തോഷ് (52) ആണ് മരിച്ചത്. എഴുമറ്റൂരിലുള്ള സ്വകാര്യവർക്ക് ഷോപ്പിലെ ജീവനക്കാരനാണ്. പുല്ലാട് വള്ളിക്കാല ജങ്ഷന് സമീപമുള്ള സ്വകാര്യ ഫാമിലെ ടിപ്പർ ലോറിയുടെ ഹൈഡ്രോളിക് തകരാറ് പരിഹരിക്കുന്നതിനിടെയാണ് അപകടം.
വെള്ളിയാഴ്ച പതിനൊന്നുമണിയോടാണ് ലോറി നന്നാക്കാനായി സന്തോഷ് എത്തിയത്. ടിപ്പറിന്റെ ബോഡിപൊക്കുന്നതിനും താഴ്ത്തുന്നതിനുമുള്ള ഹൈഡ്രോളിക് സംവിധാനത്തിനായിരുന്നു തകരാറ്. ഡ്രൈവർ ടോറസിന്റെ ബോഡി പൊക്കി നിർത്തിയശേഷം സ്പാനർ എടുക്കാൻ പോയി. കാബിന് തൊട്ടുപിൻഭാഗത്ത് ചെയ്സിൽ ഇരുന്ന് സന്തോഷ് പണികൾ ചെയ്യുന്നതിനിടെ, പൊക്കി നിർത്തിയിരുന്ന ബോഡി വേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു.
◾ബ്രഹ്‌മപുരം തീപിടിത്തവും വിഷപ്പുകയും പത്തു ദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യ വകുപ്പ് രംഗത്ത്. ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നു വീടുകളിലെത്തി സര്‍വേ നടത്താനാണ് ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. പുക ശ്വസിച്ചുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഷി ചിന്‍ പിംഗ് മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടു.
◾ചൈനീസ് പ്രസിഡന്റായി ഷി ചിന്‍ പിംഗ് മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ തലവനായി കഴിഞ്ഞ ഒക്ടോബറില്‍ ഷി ചിന്‍ പിംഗിനെ അഞ്ചു വര്‍ഷത്തേക്കു തെരഞ്ഞെടുത്തിരുന്നു. പത്തു വര്‍ഷം ഒരേയാള്‍ അധികാരത്തില്‍ തുടരരുതെന്ന പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്താണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
◾ഒത്തുതീര്‍പ്പിനായി സിപിഎമ്മിന്റെ ഇടനിലക്കാരന്‍ ബന്ധപ്പെട്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണം കള്ളക്കഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വര്‍ണകടത്തില്‍ കേസെടുത്തത് കേന്ദ്ര ഏജന്‍സികളാണ്, കേസ് പിന്‍വലിക്കാന്‍ പണം വാഗ്ദാനം നല്കിയെന്നത് കല്ലുവച്ച നുണയാണ്. കേന്ദ്ര ഏജന്‍സികളുടെ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സിപിഎം.
ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനം
◾ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആറന്മുള നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍, ബേക്കറികള്‍, ഹോട്ടല്‍, കാറ്ററിംഗ്, ബോര്‍മ, കുടുംബശ്രീ സംരംഭകര്‍, റേഷന്‍കടകള്‍, മറ്റ് ഭക്ഷ്യ സംരംഭകര്‍ തുടങ്ങിയ എല്ലാ വിധ ഭക്ഷ്യോത്പന്ന നിര്‍മാണ,വിതരണ,സംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഫോസ്റ്റാക് (ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്റ് സര്‍ട്ടിഫിക്കേഷന്‍) പരിശീലനം നടത്തും. നിലവില്‍ ഫോസ്റ്റാക് പരിശീലനം നേടിയിട്ടില്ലാത്തവര്‍ വെളളകടലാസില്‍ അപേക്ഷകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി എഫ്എസ്എസ്എഐ ലൈസന്‍സ്/രജിസ്ട്രേഷന്റെ പകര്‍പ്പും ഉളളടക്കം ചെയ്ത് ഈ മാസം 13 ന് മുമ്പായി ആറന്മുള ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ (foodsafetyptacircle@gmail.com) അപേക്ഷ നല്‍കണം. ആദ്യം ലഭിക്കുന്ന 200 അപേക്ഷകര്‍ക്ക് ഫോസ്റ്റാക് പരിശീലനത്തിനുളള പ്രഥമ ബാച്ചില്‍ അവസരം നല്‍കും. നിലവില്‍ ഫോസ്റ്റാക് പരിശീലനം നേടിയിട്ടില്ലാത്തവര്‍ നിര്‍ബന്ധമായും ട്രെയിനിംഗിനായി അപേക്ഷ നല്‍കണം
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 10.70 കോടി രൂപ
◾കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 10.70 കോടി രൂപ ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി പത്തനംതിട്ട തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകള്‍ക്ക് 9.54 കോടി രൂപയും, നാല് മുന്‍സിപ്പാലിറ്റികള്‍ക്ക് 1.16 കോടി രൂപയുമാണ് കുടിവെള്ള വിതരണത്തിനായി അനുവദിച്ചിട്ടുള്ളത്. മറ്റ് വകുപ്പുകളും ഏജന്‍സികളും കുടിവെള്ള വിതരണം നടത്താത്ത പ്രദേശങ്ങളിലാണ് തദ്ദേശസ്ഥാപനങ്ങള്‍ കുടിവെള്ള വിതരണം നടത്തുക. ജില്ലാ ജോയിന്റ് ഡയറക്ടറുടെ മേല്‍ നോട്ടത്തിന് വിധേയമായിട്ടാണ് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്തുക. കാര്യക്ഷമവും സുതാര്യവുമായ രീതിയില്‍ കുടിവെള്ള വിതരണം നടത്തുന്നതിനാവശ്യമായ വിശദമായ നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റേഷൻ വിതരണം: സാങ്കേതിക തകരാർ പരിഹരിക്കാൻ ബി.എസ്.എൻ.എൽ ബാൻഡ് വിഡ്ത് 100 MBPS ആക്കും
◾സംസ്ഥാനത്തെ മുഴുവൻ ഇ-പോസ് യന്ത്രങ്ങളും സർവീസ് ചെയ്യും
◾AePDS സോഫ്റ്റ്വെയർ ഏറ്റവും പുതിയ വേർഷനിലേക്ക്
◾മുൻഗണനേതര കാർഡുകാർക്കുള്ള ഗോതമ്പ് വിതരണത്തിന്
◾ജയ അരി ഏപ്രിൽ പകുതിയോടെ
◾സംസ്ഥാനത്തെ റേഷൻ പൊതുവിതരണ സമ്പ്രദായത്തിൽ അനുഭവപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിവിധ നടപടികൾ സ്വീകരിച്ച് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 Mbps ആയി വർധിപ്പിക്കും. നിലവിൽ 20 Mbps ശേഷിയുളള ബാൻഡ് വിഡ്ത് 60 Mbps ശേഷിയിലേക്കും മാർച്ച് 20 മുതൽ 100 Mbps ശേഷിയിലേക്കും ഉയർത്താൻ നിർദേശം നൽകി.
റേഷൻ വിതരണത്തിലെ തകരാറുകൾ സംബന്ധിച്ച് എൻ.ഐ.സി ഹൈദരാബാദ്, സംസ്ഥാന ഐ.ടി മിഷൻ, കെൽട്രോൺ, സി-ഡാക്, ബി.എസ്.എൻ.എൽ എന്നിവയിലെ ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.
ബി.എസ്.എൻ.എല്ലിന്റെ കുറഞ്ഞ ബാൻഡ് വിഡ്ത് ശേഷിയുമായി ബന്ധപ്പെട്ട് ഏകദേശം 65000ത്തോളം തകരാറുകൾ കണ്ടെത്തിയതായി ഭക്ഷ്യ മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. എൻ.ഐ.സി ഹൈദരാബാദ് നൽകി വരുന്ന AePDS സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് ഏപ്രിൽ ഒന്ന് മുതൽ മാറും. ഈ രണ്ട് തീരുമാനങ്ങൾ നടപ്പാക്കുന്നതോടെ സാങ്കേതിക തകരാറുകൾ ഭൂരിഭാഗവും പരിഹരിക്കാനാകും.
ഇക്കാര്യങ്ങൾ നടത്താനായി കൂടുതൽ ഐ.ടി വിദഗ്ധരെ നിയമിക്കും. റേഷൻ കടകൾ പ്രവർത്തിക്കുന്ന പ്രദേശത്ത് കൂടുതൽ റേഞ്ചുള്ള മൊബൈൽ സർവീസ് പ്രൊവൈഡറെ കണ്ടെത്തി ആ കമ്പനിയുടെ സിംകാർഡ് ഇ-പോസ് യന്ത്രത്തിൽ സ്ഥാപിച്ച് ലോക്ക് ചെയ്യാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
സംസ്ഥാനത്തെ മുഴുവൻ ഇ-പോസ് യന്ത്രങ്ങളും സർവീസ് ചെയ്യാൻ ഏപ്രിൽ ഒന്നു മുതൽ 30 വരെ സംസ്ഥാന വ്യാപകമായി സർവീസ് ക്യാമ്പ് സംഘടിപ്പിക്കും. ഇ-പോസ് യന്ത്രവുമായി ബന്ധപ്പെട്ട തകരാറുകൾ ഉപഭോക്താക്കൾക്ക് തത്സമയം വിളിച്ച് അറിയിക്കാൻ ഹെൽപ്പ് ഡെസ്‌ക് സംവിധാനം ഏർപ്പെടുത്തി. 7561050035, 7561050036 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകൾ എല്ലാ റേഷൻ കടകളിലും പ്രസിദ്ധപ്പെടുത്തും. റേഷൻ സാധനങ്ങൾ വാങ്ങിയാൽ കിട്ടുന്ന നീണ്ട ബില്ലിന്റെ നീളം കുറയ്ക്കാൻ നടപടി സ്വീകരിക്കും.
മുൻഗണനേതര കാർഡുകാർക്ക് മാർച്ചിൽ വിതരണം ചെയ്യാനുള്ള ഗോതമ്പ് എത്തിയതായി മന്ത്രി അറിയിച്ചു. 6546 മെട്രിക് ടൺ ഗോതമ്പ് ആണ് അനുവദിച്ചത്. ഇതിനു പുറമേ സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച ഗോതമ്പിന് പകരം അനുവദിച്ച റാഗി 991 മെട്രിക് ടൺ എത്തിയിട്ടുണ്ട്. ഇത് പൊടി ആക്കി അടുത്ത മാസം മുതൽ വിതരണം ചെയ്യും.
സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ള ജയ അരി ഏപ്രിൽ 15 ഓടെ റേഷൻ കടകളിൽ നിന്ന് വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അനിൽ പറഞ്ഞു. ജയ അരിയുടെ ഉൽപ്പാദനം ആന്ധ്ര നിർത്തിയതാണെങ്കിലും കേരളത്തിന്റെ പ്രത്യേക അഭ്യർഥന മാനിച്ച് ഉൽപ്പാദനം പുനരാരംഭിക്കുകയാണ്. നിലവിൽ ഇ-പോസ് യന്ത്രം ഇല്ലാത്ത ഏഴ് റേഷൻ കടകൾ ആണ് സംസ്ഥാനത്തുള്ളത്. ഇവ ഒരു മാസത്തിനുള്ളിൽ ഇ-പോസിലേക്ക് മാറും.
ഇ-പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് ബയോമെട്രിക് ഡാറ്റ ശേഖരിച്ച ശേഷം അരിയും സാധനങ്ങളും വാങ്ങുന്ന സമ്പ്രദായത്തിന് പകരം ഒ.ടി.പി വഴിയുള്ള ഇടപാടുകൾ കേരളത്തിൽ കൂടുതലാണെന്നും ഇത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വിരൽ പതിച്ചത് ശരിയായില്ലെങ്കിൽ മറ്റ് നാല് വിരലുകൾ ഓരോന്ന് ഉപയോഗിച്ചും എന്റർ ചെയ്യണമെന്നും ഒ.ടി.പി ഉപയോഗിക്കുന്ന പ്രവണത മാറ്റണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
എല്ലാ തകരാറുകളും പരിഹരിച്ച് റേഷൻ വിതരണം കാര്യക്ഷമമാക്കും.പുതിയ തീരുമാനങ്ങൾ നടപ്പാക്കിയ ശേഷം അവലോകനം ചെയ്യാൻ മാസത്തിലെ ആദ്യ തിങ്കളാഴ്ച ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേരും. ഇതിനു പുറമേ രണ്ട് മാസത്തിനുശേഷം ഓഫ് ലൈൻ യോഗം വിളിക്കുമെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര നിയമമനുസരിച്ച് സമ്പുഷ്ടീകരിച്ച അരിയാണ് പുഴുക്കലരി വിഭാഗത്തിൽ ഏപ്രിൽ മുതൽ എല്ലാ ജില്ലകളിലും വിതരണം ചെയ്യുക. എന്നാൽ സിക്കിൾ സെൽ അനീമിയ രോഗികൾക്ക് ഈ അരി ആരോഗ്യപരമായ കാരണങ്ങളാൽ നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോർജ്
◾വീടുകളിലെ പ്രസവങ്ങൾ കുറയ്ക്കാൻ ഹാംലെറ്റ് ആശമാർ സഹായിച്ചു
ഹാംലൈറ്റ് ആശ സംഗമം വേറിട്ട അനുഭവം
ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ 11 ജില്ലകളിലായി 536 ഊരുമിത്രങ്ങൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ രണ്ട് ഘട്ട പരിശീലനവും പൂർത്തിയാക്കി. ഊരുമിത്രം (ഹാംലെറ്റ് ആശ) പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സംഗമമായ 'ഹാംലൈറ്റ് ആശ സംഗമം' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിൽ വീടുകളിലെ പ്രസവങ്ങളും മാതൃ, ശിശുമരണ നിരക്കും കുറയ്ക്കാൻ ഏറ്റവുമധികം പങ്കുവഹിച്ചവരാണ് ഹാംലെറ്റ് ആശമാർ. വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ കൃത്യമായി ആദിവാസി മേഖലയിലെ ഗുണഭോക്താളിൽ എത്തിക്കുക പലപ്പോഴും ശ്രമകരമായ ജോലിയാണ്.
ഊരുമിത്രം പദ്ധതി നടപ്പാക്കിയ ശേഷം ആദ്യമായാണ് ആശമാരുടെ ഇത്ര വലിയ സംഗമം നടക്കുന്നത്. അവരവവരുടെ ഊരിലെ ആരോഗ്യ പ്രശ്നങ്ങൾ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കാൻ ആശമാർക്ക് കഴിയും. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹാംലെറ്റ് ആശമാർക്ക് കൃത്യമായി മനസിലാക്കാനാകും. പ്രവർത്തന മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ഹാംലെറ്റ് ആശ മൊഡ്യൂൾ മൂന്നിന്റെ പ്രകാശനവും വീഡിയോ പ്രകാശനവും, ആശ ഐഇസി കിറ്റ്, ആശമാരുടെ പ്രഥമശുശ്രൂക്ഷാ കിറ്റായ കരുതൽ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വിവിധ ജില്ലകളിൽ നിന്നെത്തിയ ആശമാർ തനത് വേഷത്തിലും ഭാഷയിലും കലാപരിപാടികൾ അവതരിപ്പിച്ചു. മന്ത്രി വീണാ ജോർജ് അവരോടൊപ്പം ഒത്തുചേർന്നു.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ മൃൺമയി ജോഷി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ഷിബുലാൽ, എൻഎച്ച്എം സോഷ്യൽ ഡെവലപ്മെന്റ് ഹെഡ് കെ.എം. സീന എന്നിവരും പങ്കെടുത്തു.
◾നിയമ നിര്‍വഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളെ ശക്തമായി നേരിടേണ്ടിവരുമെന്നു ഹൈക്കോടതി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന മന്ത്രി ആന്റണി രാജുവിനെതിരായ എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലാണ് ഈ പരാമര്‍ശം. ജുഡീഷ്യല്‍ സംവിധാനത്തെ കളങ്കപ്പെടാന്‍ അനുവദിക്കരുത്. ശരിയായ നീതി നിര്‍വഹണം ഉറപ്പാക്കണം. യഥാര്‍ഥ പ്രതികളെ കണ്ടെത്തി തക്കതായ ശിക്ഷ കൊടുക്കണമെന്നും കോടതി.
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ചത് ചുവന്ന നിറത്തില്‍.
◾ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ചത് ചുവന്ന നിറത്തില്‍. കറുപ്പിനു പകരം ചുവപ്പുനിറത്തില്‍ അച്ചടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചുവപ്പിന് എന്താ കുഴപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ചു നടക്കുന്നതിനാല്‍ തിരിച്ചറിയാനാണ് നിറം മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
◾കെടിയു വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരേ അച്ചടക്ക നടപടിക്കു സംസ്ഥാന സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തതിനു കാരണം കാണിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നല്‍കി. സിസാ തോമസിനെ നിയമിച്ച് അഞ്ചു മാസത്തിനു ശേഷമാണ് നോട്ടീസ് നല്‍കിയത്.
◾ത്രിപുരയിലെ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ച എളമരം കരീം എംപി അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരേ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ബിശാല്‍ഘഢില്‍ എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്രചൗധരിയും കോണ്‍ഗ്രസ് നേതാവ് അജോയ്കുമാറും അടക്കമുള്ളവരുടെ വാഹനങ്ങള്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് എളമരത്തെയും സംഘത്തെയും രക്ഷിച്ചത്.
◾ഇന്ത്യയില്‍ എച്ച് 3 എന്‍ 3 ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ചു രണ്ടു പേര്‍ മരിച്ചു. ശ്വാസകോശ അണുബാധ ഉള്‍പെടെയുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍മൂലമാണ് കര്‍ണാടക, ഹരിയാന സ്വദേശികളുടെ മരണം. മാസ്‌ക് ഉപയോഗിക്കണമെന്ന ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
◾സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതമായി 1,40,318 കോടി രൂപ വിതരണം ചെയ്തു. കേരളത്തിന് 2,705 കോടി രൂപയാണു ലഭിക്കുന്നത്.
◾ബ്രഹ്‌മപുരത്ത് തീപ്പിടിത്തം മൂലമുണ്ടായ വിഷപ്പുക ശ്വസിച്ച് 678 പേര്‍ക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നു മന്ത്രി പി രാജീവ്. ഇതില്‍ 421 പേര്‍ ക്യാമ്പില്‍ പങ്കെടുത്തവരാണ്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
◾ബ്രഹ്‌മപുരത്തേത് കോടികളുടെ അഴിമതിയെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പിണറായി വിജയന്‍ സര്‍ക്കാരും സോണ്‍ട ഇന്‍ഫോടെക് കമ്പനിയും ചേര്‍ന്ന് നടത്തിയ അഴിമതിയെക്കുറിച്ചു സ്വതന്ത്രമായ അന്വേഷണം വേണം. കര്‍ണാടക മുഖ്യമന്ത്രി 2019 ല്‍ സോണ്‍ട ഇന്‍ഫാടെക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെന്നും മുരളീധരന്‍.
◾ബ്രഹ്‌മപുരം തീപിടുത്തത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. എറണാകുളത്തെയും സമീപ പ്രദേശത്തെയും ജനങ്ങളുടെ ജീവല്‍പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും പരാജയപ്പെട്ടെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.
◾ബ്രഹ്‌മപുരം തീ പിടിത്തത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനമില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾ബ്രഹ്‌മപുരത്തെ വിഷപ്പുക ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം. പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍ എന്നിവര്‍ പറഞ്ഞു.
കെ-റെയില്‍ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
◾അവസരം കിട്ടിയാല്‍ കെ-റെയില്‍ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നാളെ വരാന്‍ പോകുന്നത് ഇന്നു മനസിലാക്കി ശാസ്ത്ര- സാങ്കേതിക വിദ്യകളിലൂടെ കേരളത്തെ നവീകരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. കോട്ടയത്ത് ജനകീയ പ്രതിരോധയാത്രയില്‍ പ്രസംഗിക്കവേ ഗോവിന്ദന്‍ പറഞ്ഞു.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
◾കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള 549 തസ്തികകളിലെ 5369 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മുഖേനയായിരിക്കും നിയമനം. വിശദമായ വിജ്ഞാപനവും വിവരങ്ങളും ssc.nic.in, ssckkr.kar.nic.in വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27.
◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആദരണീയനായ നേതാവെന്ന് പി ജയരാജന്‍. വേദകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ഇപി ജയരാജന്റെ മലയാളം വാരികയിലെ ആരോപണത്തിനു പിറകേയാണ് പി ജയരാജന്റെ പ്രതികരണം. ഇപി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും പി ജയരാജന്‍ പറഞ്ഞു.
◾പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തെന്ന കേസിലെ പ്രതിയായ കാസര്‍കോട്ടെ ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വീസില്‍നിന്നു പുറത്താക്കി.
◾ഇരുപത്തയ്യായിം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റു ചെയ്ത തിരുവല്ല നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിനെ സസ്പെന്‍ഡു ചെയ്തു. വിജിലന്‍സ് കോടതി ഇയാളെ റിമാന്‍ഡു ചെയ്ത് ആറു ദിവസത്തിനു ശേഷമാണു സസപെന്‍ഡു ചെയ്തത്.
◾സ്ഥിരമായി ശല്യം ചെയ്തവര്‍ക്കെതിരേ മുളകുപൊടിയെറിഞ്ഞ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. കന്യാകുമാരിയില്‍ മേല്‍പ്പുറത്താണു 35 കാരിയെ ഓട്ടോ ഡ്രൈവര്‍മാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
◾തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ഇടപ്പനാട്ട് പൗലോസ്(68), സ്ഥാപനത്തിലെ ഡ്രൈവര്‍ അടിയം സ്വദേശി രാജന്‍ (71)എന്നിവരാണ് മരിച്ചത്.
◾കൊല്ലം തേവലക്കരയില്‍ അമ്മയും മകനും വീടിനുള്ളില്‍ തീ പൊള്ളലേറ്റു മരിച്ചു. തേവലക്കര അരിനെല്ലൂര്‍ സന്തോഷ് ഭവനില്‍ ലില്ലി (65) മകന്‍ സോണി (40) എന്നിവരാണ് മരിച്ചത്.
◾പാലായിലെ കാര്‍മ്മല്‍ ജംഗ്ഷനില്‍ സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍. ക്വാറികളില്‍ ഉപയോഗിക്കുന്ന മൂന്നു കോയില്‍ വെടിമരുന്നു തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പുമാണ് മോണാസ്ട്രി റോഡ് സൈഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
◾ഷാര്‍ജയിലെ മലീഹ ഫോസില്‍ റോക്കില്‍ മലകയറ്റത്തിനിടെ തലയടിച്ച് വീണു മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയി (51)യാണ് മരിച്ചത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
◾ചെങ്കോട്ടുകോണത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പിരപ്പന്‍കോട് സ്വദേശി അരുണ്‍പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയന്‍ എന്നിവരാണ് പിടിയിലായത്.
◾കൊണ്ടോട്ടി നീറാട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. വേങ്ങര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സിജിത്തിന് വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
◾കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിലേക്കു കാര്‍ പാഞ്ഞുകയറി മരിച്ച ശ്രേഷ്ഠ വിജയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു വീട്ടില്‍ മടങ്ങിയെത്തിയ ഉറ്റ സുഹൃത്ത് തൂങ്ങിമരിച്ചു. ആലംകോട് പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജാണ് (22) മരിച്ചത്.
◾മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലു യുവാക്കളെ തൃശൂര്‍ ചേര്‍പ്പ് എക്‌സൈസ് സംഘം പിടികൂടി. 21 ഗ്രാം എംഡിഎംഎയുമായി അമ്മാടം സ്വദേശികളായ അക്ഷയ് (30), പ്രജിത് (22), ജെഫിന്‍ (23), ആഷിക് എന്നിവരെയാണ് പിടികൂടിയത്.
◾തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. സ്റ്റാര്‍ട്ടപ് കമ്പിനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി എസ് രോഷിത് (23) ആണ് മരിച്ചത്.
◾തിരുവല്ലം പൂങ്കുളത്ത് പുരയിടത്തിലെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പൂങ്കുളം സിഗ്നല്‍ സ്റ്റേഷന് സമീപം സുജിത ഭവനില്‍ ജയന്‍ (52) ആണ് മരിച്ചത്.
ആന ഇടഞ്ഞു.
◾വാടാനപ്പള്ളി ഏഴാം കല്ലില്‍ ഉത്സവത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞു. രണ്ടു കിലോമീറ്ററോളം ഓടിയ മുള്ളത്ത് ഗണപതി എന്ന ആനയെ പിന്നീടു തളച്ചു.
മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും
◾പോക്സോ കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43 )യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദിനെയാണ് അറസ്റ്റു ചെയ്തത്.
◾ഡല്‍ഹി മദ്യനയ അഴിമതി 292 കോടി രൂപയുടേതാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. സിബിഐ കേസില്‍ റിമാന്‍ഡിലുള്ള സിസോദിയയെ ഡല്‍ഹി പ്രത്യേക കോടതി ഉത്തരവനുസരിച്ചാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും ഡല്‍ഹിയില്‍ നയതന്ത്രതല ചര്‍ച്ച നടത്തി. വ്യാപാരം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം ഉറപ്പാക്കും. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഓസട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയതായും മോദി പറഞ്ഞു.
◾നടിയും മാണ്ഡ്യ ലോക്‌സഭാ എംപിയുമായ സുമലത ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. ജെഡിഎസ്സിന്റെ ശക്തികേന്ദ്രത്തില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമിയെ തോല്‍പ്പിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സുമലത ലോക്‌സഭാ എംപിയായത്. ബിജെപിയില്‍ ചേരുന്ന കാര്യം തീരുമാനിച്ചില്ലെന്നും സുമലത പറഞ്ഞു.
◾ഓയോ റൂം സ്ഥാപകനും വ്യവസായിയുമായ റിതേഷ് അഗര്‍വാളിന്റെ പിതാവ് രമേഷ് അഗര്‍വാള്‍ ഫ്ളാറ്റ് മന്ദിരത്തിന്റെ ഇരുപതാം നിലയില്‍നിന്ന് വീണ് മരിച്ചു. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ദി ക്രെസ്റ്റ് ഫ്ളാറ്റ് സമുച്ചയത്തില്‍നിന്നാണ് വീണത്. റിതേഷ് അഗര്‍വാളും അമ്മയും ഭാര്യയുമടക്കം ഫ്ലാറ്റിലുണ്ടായിരുന്നു.
◾മതനിരപേക്ഷ സഖ്യത്തില്‍ തമിഴ്നാട് മാതൃകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. എല്ലാ കാലത്തും മുസ്ലിം ലീഗ് ഡിഎംകെയ്ക്ക് ഒപ്പമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി.
◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 10 വിക്കറ്റിന് തകര്‍ത്ത് യുപി വാരിയേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം വെറും 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ യുപി മറികടന്നു. 96 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ അലിസ ഹീലിയാണ് യുപിയുടെ ജയം അനായാസമാക്കിയത്. കളിച്ച നാല് മത്സരങ്ങളും തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
ഓസ്ട്രേലിയ 480 റണ്‍സിന് പുറത്ത്.
◾ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയ 480 റണ്‍സിന് പുറത്ത്. 180 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുടെയും 114 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിന്റെയും ഇന്നിങ്‌സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയിലാണ്.
*NIRMAL Result 10/03/2023*
*1 st Prize :*
Amount: ₹7,000,000/-
NZ672485
*Consolation Prize :*
Amount: ₹8,000/-
NN672485 NO672485 NP672485 NR672485 NS672485 NT672485 NU672485 NV672485 NW672485 NX672485 NY672485
*2 nd Prize :*
Amount: ₹10,00,000/-
NS938963
*3 rd Prize :*
Amount: ₹100,000/-
NN367415 NO511770 NP650259 NR380414 NS536172 NT728999 NU779719 NV295816 NW107323 NX923310 NY866384 NZ414036
*4 th Prize :*
Amount: ₹5,000/-
0740 0883 2671 3018 4078 4164 4443 4742 5038 5112 6206 6210 6978 8439 8647 8912 9136 9810
*5 th Prize :*
Amount: ₹1,000/-
0210 0287 0318 0472 0559 0950 0955 1481 1554 1583 1732 2282 2287 2403 2453 2552 2593 2923 3318 3475 3833 3921 3984 4306 4308 4398 4422 4661 7015 7324 7537 7738 8414 8432 8443 8631
*6 th Prize :*
Amount: ₹500/-
0088 0167 0205 0349 0557 0600 0605 0756 1098 1139 1208 1276 1381 1581 1717 1811 1958 2184 2201 2219 2243 2335 2381 2407 2549 2611 2676 2863 2935 2936 2971 2972 3059 3075 3132 3292 3362 3738 3840 3945 4029 4149 4203 4389 4530 4656 4920 4941 5130 5186 5204 5257 5315 5619 5751 5850 5898 6029 6181 6271 6301 6748 6764 7098 7339 7406 7490 8142 8149 8346 8429 8552 8667 8983 9352 9422 9558 9814 9942
*7 th Prize :*
Amount: ₹100/-
0028 0142 0208 0350 0429 0550 0561 0593 0683 0730 0927 0943 1107 1131 1218 1411 1558 1726 1754 1836 1876 1973 1982 2131 2313 2445 2486 2519 2563 2789 3175 3212 3423 3497 3525 3785 3854 3938 4007 4052 4217 4349 4462 4536 4607 4627 4764 4820 4902 4950 4968 5022 5086 5183 5201 5336 5350 5526 5597 5624 5860 5954 5990 6030 6087 6106 6237 6316 6330 6393 6447 6631 6732 6806 6825 6827 6892 6918 7062 7078 7116 7211 7246 7262 7302 7480 7516 7518 7560 7661 7718 7734 7807 7845 7859 7871 7961 7992 8072 8216 8292 8322 8330 8505 8560 8582 8632 8811 8985 8987 8994 9037 9087 9103 9258 9259 9263 9445 9551 9727 9904 9946
Comments
Post a Comment
Thanks