പുതിയ വാർത്തകൾ

| JACOB CHERIAN|







യുപിയിൽ അറസ്റ്റിലായ പാസ്റ്റർ മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്.
◾ഗാസിയാബാദിൽ അറസ്റ്റിലായ മലയാളി പാസ്റ്ററും ഭാര്യയും മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്. ഞായറാഴ്ച പ്രാർഥനക്കിടെയാണ് അറസ്റ്റുണ്ടായത്. ജാമ്യത്തിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ചർച്ച് ഡൽഹി സെക്രട്ടറി ജയകുമാർ അറിയിച്ചു.
ആളുകളെ കൂട്ടുകയോ വാഗ്ദാനങ്ങൾ നൽകുകയോ ചെയ്തിട്ടില്ല. സാധാരണയുള്ള പ്രാർഥനാ ചടങ്ങുകളാണ് നടന്നത്. ഇതിനിടെയെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പിന്നാലെ പോലീസ് എത്തി പാസ്റ്ററെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് ജയകുമാർ പറഞ്ഞു
സീമെൻസ് ഫുട്ബോൾ ടൂർണമെന്റ്
സോക്കർ കുറ്റപ്പുഴയ്ക്ക് വിജയം
◾തിരുവല്ല തിരുമൂലപുരം സീമെൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആലപ്പുഴ സ്മാഷേഴ്സിനെ പരാജയപ്പെടുത്തി സോക്കർ കുറ്റപ്പുഴ വിജയിച്ചു.
ആലപ്പുഴയുടെ നാല് അവസരങ്ങൾ പാഴായതാണ് സ്മാഷേഴ്സിനെ പരാജയത്തിലെത്തിച്ചത്. ക്രോസ് ബാറിൽ ബോൾ തട്ടി മടങ്ങിയതാണ് ഇവർക്ക് വിനയായത്. 
മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ ടി ചാക്കോ മത്സരം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡൻ്റ് പ്രസാദ് കരിപ്പക്കുഴി അധ്യക്ഷത വഹിച്ചു.  മുൻസിപ്പൽ കൗൺസിലർ ഷീജാ കരിമ്പിൻകാല, സണ്ണി വാഴത്തറ, ബേബൻ ഏബ്രഹാം, കുഞ്ഞുമോൻ ഇലവുങ്കൽ എന്നിവർ സംസാരിച്ചു.
ഇന്നത്തെ മത്സരം
വൈകിട്ട് 4.30ന് കൈരളി കൊല്ലം ആതിഥേയരായ സീമെൻസ് തിരുമൂലപുരവുമായി ഏറ്റുമുട്ടും
എന്നെ അറിയില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ; കണ്ട തീയതികൾ പുറത്തുവിടുമെന്ന് സ്വപ്ന
◾ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ കണ്ടിട്ടുപോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ
കഴിയുന്നുവെന്നും സ്വപ്ന ചോദിച്ചു. മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടും. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും സ്വപ്ന ചോദിച്ചു
മുഖ്യമന്ത്രിയുടേത് വീൺവാക്ക്. ജോസഫ്.എം.പുതുശ്ശേരി.
◾അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കർശനമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് വെറും വീൺവാക്കായി അവശേഷിക്കുന്നതായാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ്.എം.പുതുശ്ശേരി പരിഹസിച്ചു.
ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകൾ നമുക്ക് ഓർക്കാൻ കഴിയുമെന്നല്ലാതെ, ഇതനുസരിച്ചുള്ള യാതൊരു നടപടിയും ഉണ്ടായില്ല. പ്രളയ ഫണ്ട് തട്ടിപ്പ്, ലൈഫ് ഫണ്ട് തട്ടിപ്പ്, കോവിഡ് കാലം മരുന്ന്, മറ്റ് സാധന സാമഗ്രികൾ എന്നിവ വാങ്ങിയതിലെ വൻ തട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകൾ തുടർക്കഥ ആയതല്ലാതെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്.ഇതിനെല്ലാം കാർമ്മികരായി പാർട്ടിക്കാരും, യൂനിയൻ നേതാക്കളും, മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരും അരങ്ങു നിറയുമ്പോൾ നടപടി ആവിയായി പോകുന്നതിൽ അത്ഭുതപ്പെടാനില്ല. ഒരു കേസിലും ഒരു നടപടിയും ഇതുവരെ സ്വീകരിക്കാത്ത മുഖ്യമന്ത്രി വീണ്ടും വീണ്ടും കർശന നടപടി ആവർത്തിക്കുന്നത് തമാശായി മാത്രമേ കാണാനാവൂ. അതുകൊണ്ടാണ് ഒടുവിലത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പടക്കമുള്ള കാര്യങ്ങളിലേക്ക് എത്തി നിൽക്കുന്നത്. 'ആശാൻ അക്ഷരം ഒന്നു പിഴച്ചാൽ 57 പിഴക്കും ശിഷ്യന് ' എന്ന അവസ്ഥയിലാണ് ഭരണനിർവ്വഹണമെന്നും, അഴിമതിയും തട്ടിപ്പും സാർവത്രികമായിരിക്കുകയാണെന്നും പുതുശ്ശേരി പറഞ്ഞു
ഭോപ്പാൽ-ഉജ്ജയിൻ ട്രെയിൻ സ്‌ഫോടനക്കേസിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ.
◾ഭോപ്പാൽ-ഉജ്ജയിൻ ട്രെയിൻ സ്‌ഫോടനക്കേസിൽ ഏഴ് പ്രതികൾക്കും വധശിക്ഷ വിധിച്ച് ലക്‌നൗവിലെ പ്രത്യേക എൻഐഎ കോടതി. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ഏഴ് പേരെയാണ് വധശിക്ഷക്ക് വിധിച്ചത്. ഒരു പ്രതിക്ക് ജീവപര്യന്തം തടവിനും ശിക്ഷിച്ചു
കുറ്റപത്രം സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ
വിധിയുണ്ടായിരിക്കുന്നത്. പ്രതികളായ മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, അസ്ഹർ, ആത്തിഫ് മുസഫർ, ഡാനിഷ്, മീർ ഹുസൈൻ, ആസിഫ് ഇക്ബാൽ എന്നിവർക്ക് വധശിക്ഷ നൽകിയത്. സ്ഫോടനത്തിന് പിന്നിൽ ഐഎസിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2017 മാർച്ചിലാണ് കേസിന് അസ്പദമായ സംഭവം നടന്നത്.
കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
നികുതി ഭീകരത സൃഷ്ടിച്ച് സംസ്ഥാന സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി. 
◾ സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ തിരുവല്ല ഈസ്റ്റ് - വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി കോർണറിൽ നടന്ന സായാഹ്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, കെ.പി.രഘുകുമാർ, ശ്രീജിത്ത് മുത്തൂർ, രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, നെബു കോട്ടക്കൽ, രതീഷ് പാലിയിൽ, എ.ജി.ജയദേവൻ, കൊച്ചുമോൾ പ്രദീപ്, പി.എസ്.ലാലൻ, മാത്യു ചാക്കോ, റെജിനോൾഡ് വറുഗീസ്, നന്ദകുമാർ വർമ്മ, അമീർ ഷാ, വിനോദ് മമ്പലത്ത്, റോഷിൻ ശർമ്മ, ആകാശ്.എ, കെ.കെ.രാമചന്ദ്രൻ, സോണി വറുഗീസ്, റെജി മണലിൽ, വി.കെ.ലാലസൻ, ആർ.ആർ.സോമൻ, ഷിബു കണ്ണോത്ത്, എന്നിവർ പ്രസംഗിച്ചു.

◾നിരണം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ സദസ്സിൽ മണ്ഡലം പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.കേരള ബജറ്റിലൂടെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച നികുതികൾ പിൻവലിക്കും വരെ കോൺഗ്രസ്സ് പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി മുന്നറിയിപ്പ് നൽകി.
ബഞ്ചമിൻ തോമസ്, എൻ.എ.ജോസ്, സലിം നിരണം, ഷാഹുൽ ഹമീദ്, ബെന്നി സ്കറിയ, ബാലകൃഷ്ണൻ, ജോളി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.l
"കറുപ്പ് നിറം കണ്ടാലുടൻ ഹാലിളകുന്ന തരത്തിൽ അധികാര ഗർവ്വ് നിറഞ്ഞ തരത്തിലേക്ക് കേരള ഭരണം അധപതിച്ചു."
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ.
◾കറുപ്പ് നിറം കണ്ടാലുടൻ ഹാലിളകുന്ന തരത്തിൽ അധികാര ഗർവ്വ് നിറഞ്ഞ തരത്തിലേക്ക് കേരള ഭരണം അധപതിച്ചതായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ.
യൂത്ത് കോൺഗ്രസ് നെടുമ്പ്രം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബ്ലസൻ പത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാൻ, വിശാഖ് വെൺപാല, തിരുവല്ല നിയോജക മണ്ഡലം പ്രസിഡൻറ് അഭിലാഷ് വെട്ടിക്കാടൻ, അരവിന്ദ് വെട്ടിക്കൽ, ബിനു കുര്യൻ, എ.പ്രദീപ് കുമാർ, കെ.ജെ. മാത്യു, ഗ്രേസി അലക്സാണ്ടർ, അനിൽ.സി.ഉഷസ്സ്, സന്ദീപ് കുമാർ, ശ്രീജിത്ത്, ലൈലജാ വൈക്കത്തുശ്ശേരി, ലിജോ പുളിമ്പള്ള, ജോൺസൺ വെൺപാല, ജോജൻ എന്നിവർ പ്രസംഗിച്ചു.
നിര്യാതരായി.
ജോബിൻ.പി.ചാക്കോ
◾തിരുവല്ല കുറ്റൂർ തലയാർ പൂവത്തും പറമ്പിൽ പി.ഒ ചാക്കോയുടെ മകൻ ജോബിൻ.പി.ചാക്കോ(31)നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കുറ്റൂർ സെന്റ് മേരീസ് ഊർശ്ലേം ക്നാനായ പള്ളി സെമിത്തേരിയിൽ.
മാതാവ്:മിനി,സഹോദരി: ജയ്നി.
സുധ
◾തിരുവല്ല കുറ്റൂർ ചിറയ്ക്കാട്ട് പുത്തൻവീട്ടിൽ ജയപ്രകാശിന്റെ ഭാര്യ സുധ - 56 നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.വൈശ്യംഭാഗം എട്ടിൽ ചിറ കുടുംബാംഗമാണ്.
മക്കൾ.ജ്യോതിഷ്, ജയസൂര്യ.
മരുമകൻ - സതീശ് .
ഏലിയാമ്മ
◾തിരുവല്ല കാവുംഭാഗം കയ്യൂരിൽ പരേതനായ കെ.ജെ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ -98 അമേരിക്കയിൽ നിര്യാതയായി.
സംസ്കാരം പിന്നീട്.മേപ്രാൽ പൂതിയോട്ട് താഴ്ചയിൽ കുടുംബാംഗമാണ്.
മക്കൾ: തങ്കച്ചൻ, ആനി, ശാന്തമ്മ, പൊന്നമ്മ
മരുമക്കൾ: ബാബുക്കുട്ടി, തങ്കച്ചൻ, അനിയൻകുഞ്ഞ്, മേഴ്സി ജോൺ.
"അപരനു വേണ്ടി ജീവിക്കണം"
മാർത്തോമ്മാ മെത്രാപ്പോലീത്താ.
◾ അപരനു വേണ്ടി ജീവിക്കുകയും, ആവശ്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവരെ ഒപ്പം നിർത്തുകയും ചെയ്യുന്ന ജീവിതക്രമമാണ് സമൂഹത്തിന് വേണ്ടതെന്ന് മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ബോധിപ്പിച്ചു.
തിരുവല്ല സെന്റ് തോമസ് ടി.ടി.ഐ 98-ാമത് വാർഷികാഘോഷവും, രക്ഷകർത്തൃസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ.
ടി.ടി.ഐയുടെ എൽ.എ.സി വൈസ് ചെയർമാൻ റവ.ഈപ്പൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.സഭാ സെക്രട്ടറി റവ.സി.വി. സൈമൺ മുഖ്യ സന്ദേശം നൽകി.റവ. ബിനോയി ബേബി, നൈനാൻ ചാക്കോ, ഷാജി ജോർജ്ജ്, പ്രിൻസിപ്പൽ മറിയം തോമസ്, എലിസബത്ത് വറുഗീസ്, തോമസ്കുട്ടി വറുഗീസ്, രേഷ്മ എത്സി റെജി, ആശാ ബാബു എന്നിവർ പ്രസംഗിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന സൂസൻ ജോർജ്ജിന് ചടങ്ങിൽ യാത്രയയപ്പും നൽകി. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ് സ്തോത്ര ശുശ്രൂഷക്ക് നേതൃത്വം നൽകി.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജയ്നും രാജിവച്ചു.
◾മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇരുവരുടേയും രാജി സ്വീകരിച്ചു. മദ്യനയ കേസിൽ അറസ്റ്റിലായ സിസോദിയ സിബിഐ കസ്റ്റഡിയിലാണ്.ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ വർക്ഷം മെയ് 30 ന് അറസ്റ്റ് ചെയ്ത സത്യേന്ദർ ജയ്ൻ 10 മാസമായി ജയിലിലാണ്. സത്യേന്ദർ ജയ്ൻ ജയിലായതിനു പിന്നാലെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആരോഗ്യവകുപ്പ് ഉൾപ്പെടെ 18 മന്ത്രാലയങ്ങളുടെ ചുമതല സിസോദിയ വഹിച്ചുവരികയായിരുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യനയ കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്.
യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. 
◾കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്.
പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരെ സര്‍ക്കാര്‍ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍നിന്ന് സിസ തോമസിനെ മാറ്റി. പുതിയ നിയമനം നല്‍കിയിട്ടില്ല. സിസ തോമസിനു പകരം നിയമിച്ചത് കെടിയു വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്. രാജശ്രീയെയാണ്.
കരുവാറ്റായിൽ പോലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു.  
◾ഹരിപ്പാട് പോലീസ് ജീപ്പിടിച്ച് കരുവാറ്റയിൽ യുവാവ് മരിച്ചു. തോട്ടപ്പള്ളി സ്വദേശി മഞ്‌ജേഷ്(36)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാരാരിക്കുളം പോലീസ് സ്‌റ്റേഷനിലെ ജീപ്പ് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. പോലീസ് ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് മഞ്‌ജേഷിന്റെ ബന്ധുക്കൾ ആരോപിച്ചു

◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകരിച്ചു. അഴിമതിക്കേസില്‍ ഇരുവരും ജയിലാണ്. കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തിഹാര്‍ ജയിലടച്ചത്. മദ്യനയക്കേസില്‍ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തത്കാലം ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. 
◾റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഇന്നു മുതല്‍ രാവിലെ എട്ടു മുതല്‍ 12 വരെയും ഉച്ചയ്ക്കുശേഷം നാലു മുതല്‍ ഏഴു വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. എല്ലാ ജില്ലകളിലും റേഷന്‍ വിതരണം പഴയസമയക്രമത്തിലേക്ക് മാറ്റണമെന്ന കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് സമയമാറ്റം. ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് നാലു വരെ നീട്ടിയിട്ടുണ്ട്.

◾ബഫര്‍ സോണ്‍ വിഷയം പഠിക്കാന്‍ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി നാളെ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതിയുടെ റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
പിണറായി വിജയനു ചുറ്റും പവര്‍ ബ്രോക്കര്‍മാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
◾മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും പവര്‍ ബ്രോക്കര്‍മാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാവപ്പെട്ടവര്‍ക്ക് ഒരു നീതിയും പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ള ഓഫീസുകളില്‍ എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ചില ചെറ്റത്തരങ്ങള്‍ നമ്മളേയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അതു തടയാന്‍ സര്‍ക്കാര്‍ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പവര്‍ ബ്രോക്കര്‍ പരാമര്‍ശം പ്രതിപക്ഷ നേതാവ് പഴയ ഓര്‍മ്മയില്‍നിന്ന് പറഞ്ഞതാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ചെന്നൈയിൽ മലയാളി വിദ്യാർഥിനി മരിച്ചു.
◾കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ. സിബി(19)യാണ് മരിച്ചത്.ചെന്നൈ താംബരം എം സി സി കോളജ് വിദ്യാർഥിനിയാണ്.
ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം.
ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്

◾മുഖ്യമന്ത്രി പിണറായി വിജയന് പല സ്ഥലത്തുനിന്നും അടി കൊണ്ടിട്ടുണ്ടെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പഴയ കാര്യങ്ങള്‍ താന്‍ പറയാന്‍ തുടങ്ങിയാല്‍ പിണറായി വിജയനു പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി മാറിയതില്‍ ദുഖമുണ്ട്. ഇത്രയും തരം താഴാന്‍ പാടില്ലെന്നും പാര്‍ട്ടി തിരുത്തണമെന്നും കെ സുധാകരന്‍ പറഞ്ഞു.
എം ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വിചാരണ കോടതി വ്യാഴാഴ്ച വിധി പറയും.
◾ലൈഫ് മിഷന്‍ കേസില്‍ റിമാന്‍ഡിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വിചാരണ കോടതി വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്.

◾ഒന്നരമാസമായി കുടിവെള്ളം കിട്ടാത്ത നെട്ടൂരിലെ നാട്ടുകാര്‍ അനുഭവിക്കുന്നതു ഗുരുതരമായ വിഷയമെന്ന് ഹൈക്കോടതി. വാര്‍ട്ടര്‍ അതോറിറ്റി വിഷയം ഗൗരവത്തില്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

◾മലപ്പുറം കോട്ടക്കലില്‍ കിണറില്‍ പണിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. എടരിക്കോട് സ്വദേശി അലി അക്ബറാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി.
പടക്കവും വെടിമരുന്നുകളും സൂക്ഷിച്ച കെട്ടിടം സ്ഫോടനത്തില്‍ തകര്‍ന്നു. 
◾വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കവും വെടിമരുന്നുകളും സൂക്ഷിച്ച കെട്ടിടം സ്ഫോടനത്തില്‍ തകര്‍ന്നു. ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞട്ടില്ല. ഏഴു പേര്‍ക്ക് പരിക്ക്. ജെന്‍സണ്‍, ഫെഡ്രീന, കെ ജെ മത്തായി, എസ്തര്‍, എല്‍സ, ഇസബെല്‍, നീരജ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

◾ഓഹരി ഇടപാടുകളില്‍ രണ്ടു കോടി രൂപയുടെ ബാധ്യതയിലായ യുവാവ് തൂങ്ങിമരിച്ചു. അടൂരില്‍ ഏഴംകുളം തൊടുവക്കാട് സ്വദേശി ടെന്‍സന്‍ തോമസ് (32) ആണു മരിച്ചത്.
ബഫർ സോൺ: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്
◾ബഫർ സോൺ (പരിസ്ഥിതിലോലമേഖല) വിഷയത്തിൽ അഞ്ചംഗ വിദഗ്ധസമിതി സർക്കാരിന് ഇന്നു റിപ്പോർട്ട് നൽകും.  ആകെ 70,582 നിർമിതികളാണ് നേരിട്ടുള്ള സ്ഥലപരിശോധനയിൽ സമിതി കണ്ടെത്തിയത്.ബഫർ സോൺ പ്രദേശങ്ങളിലെ വിശദ സ്ഥിതിവിവര കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് പരിശോധിക്കും. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം കൂടി തേടിയ ശേഷം സുപ്രീം കോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസലിനു നൽകും. 
തുടർന്ന് കോടതിക്കു കൈമാറും. 
റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് അറി യുന്നത്.

◾തൃശൂര്‍ ജില്ലയിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ മറ്റ് ആനകള്‍ക്കൊപ്പം എഴുന്നള്ളിക്കുന്നതു വിലക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജില്ലയില്‍ ഉത്സവാഘോഷങ്ങളില്‍ ഒറ്റയ്ക്ക് എഴുന്നള്ളിക്കാം. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എഴുന്നള്ളിപ്പില്‍ ആനയുടെ വീഡിയോ ചിത്രീകരിച്ച് വനം വകുപ്പിനു കൈമാറണമെന്നും നിര്‍ദേശം.

◾നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു 59 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായിരുന്നു. അര്‍ബുദം ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ മകന്റെ ഭാര്യയാണ്.
കൊമ്പൻ ഒളരിക്കര കാളിദാസൻ ചരിഞ്ഞു
◾തൃശൂർ ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസൻ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസൻ കടവല്ലൂരിലെ കെട്ടുതറിയിൽ
കുഴഞ്ഞുവീഴുകയായിരുന്നു.
തിങ്കഴാഴ്ച അർധരാത്രിയിലാണ് ചരിഞ്ഞത്. രണ്ടുദിവസമായി കാളിദാസൻ തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന ആനയെ കഴിഞ്ഞദിവസമാണ് അഴിച്ചത്.

◾കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ രോഗികള്‍ക്ക് ഇരിക്കാന്‍ കസേരയോ മരുന്നു കഴിക്കാന്‍ കുടിവെള്ളമോ ലഭ്യമാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ചികിത്സയ്ക്കെത്തിയ രോഗി നല്‍കിയ പരാതിയിലാണ് നടപടി.

◾തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യ ആസൂത്രക മുന്‍കാമുകി ഇന്‍ഷയാണെന്ന് പ്രവാസി മുഹിയുദീന്‍ അബ്ദുള്‍ ഖാദറിന്റെ മൊഴി. ഇന്‍ഷയും ദുബൈയിലുള്ള മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് ആസൂത്രണം ചെയ്തതെന്നാണ് വെളിപ്പെടുത്തല്‍. മുന്‍കാമുകി ഇന്‍ഷയും സഹോദരനും അടക്കം ആറു പേരെയാണ് പൊലീസ് പിടികൂടിയത്.

◾വര്‍ക്കല നഗരസഭയിലെ ബിജെപി അംഗമായ ദളിത് വനിതയെ ജാതി വിളിച്ച് അധിക്ഷേപിച്ചതിനു ബിജെപി നേതാക്കള്‍ക്കെതിരേ കേസ്. പത്താം വാര്‍ഡ് ബിജെപി അംഗം ടി.എസ്. അശ്വതി നല്‍കിയ പരാതിയിലാണ് കേസ്. ബിജെപി വര്‍ക്കല മണ്ഡലം പ്രസിഡന്റും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ ആര്‍.വി. വിജി, നാലാം വാര്‍ഡ് അംഗം വി. സിന്ധു, പതിനെട്ടാം വാര്‍ഡ് അംഗം ഷീന ഗോവിന്ദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
സ്വപ്‌നയുമായി മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ കൂടികാഴ്ച്ച നടത്തിയെന്ന് മാത്യൂ കുഴല്‍നാടന്‍ ; പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി; വാക്‌പോര്.
◾സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായും യുഎഇ കോണ്‍സുലേറ്റ് ജനറലുമായും മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിനെ ചൊല്ലി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എ മാത്യുക്കുഴല്‍നാടനും തമ്മില്‍ വാക്‌പോര്. ആരോപണം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കോടതിയെ സമീപിക്കാനായിരുന്നു മാത്യൂ കുഴല്‍നാടന്റെ വെല്ലുവിളി. റിമാന്‍ഡ് റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു.
മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ സ്വപ്നയും, യുഎഇ കോണ്‍സുലേറ്റ് ജനറലും കൂടിക്കാഴ്ച്ച നടത്തിയെന്ന എം ശിവശങ്കറിന്റെ വാട്‌സ് ആപ്പ് സന്ദേശവും, ഇത് പരാമര്‍ശിക്കുന്ന ഇഡി യുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും ആയുധമാക്കിയായിരുന്നു കോഴ ഇടപാടില്‍ മുഖ്യമന്ത്രിയെ സംശയ മുനയില്‍ നിര്‍ത്തിയുള്ള മാത്യൂ കുഴല്‍നാടന്റെ ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് ഉടനടി മുഖ്യമന്ത്രിയുടെ മറുപടിയും. പിന്നെ സഭയില്‍ കണ്ടത് മുഖ്യമന്ത്രി-കുഴല്‍നാടന്‍ വാക്‌പോര്.
റിമാന്‍ഡ് റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് നിലപാടെടുത്ത് മന്ത്രിമാര്‍തന്നെ പ്രതിഷേധമുയര്‍ത്തിയോടെ സഭ ബഹളത്തില്‍ മുങ്ങി. എന്നാല്‍ ബാര്‍ കോഴ കേസും, സോളാര്‍ കേസും സഭയില്‍ ചര്‍ച്ച ചെയ്തത് ഓര്‍മിപ്പിച്ചു കൊണ്ട് മന്ത്രിമാര്‍ക്ക് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. കോടതിയിലുള്ള വിഷയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ഇത് സഭാ രേഖകളില്‍ നിന്ന് നീക്കുമെന്ന് വ്യക്തമാക്കി.

◾അടിമാലിക്കു സമീപം വീട്ടില്‍ അതിക്രമിച്ചു കയറി ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിയ യുവാവ് പിടിയില്‍. തെള്ളിപ്പടവില്‍ ആശംസിനെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കൊന്നത്തടി സ്വദേശി തേക്കനാംകുന്നേല്‍ സിബി, ഭാര്യ ജയ, അമ്മ ശോഭന എന്നിവരെയാണ് ആക്രമിച്ചത്. ഇവരുടെ മകന്റെ സുഹൃത്താണ് പ്രതി ആശംസ്.

◾പാലക്കാട് കയറാടി മാങ്കുറിശ്ശിയില്‍ വീട്ടുവളപ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ കയറില്‍ കുടുങ്ങി തടിക്കച്ചവടക്കാരന്‍ മരിച്ചു. പാലക്കാട് അയിലൂര്‍ കരിമ്പാറ ചേവിണി സ്വദേശി യാക്കൂബാണ്(54) മരിച്ചത്.

◾കൊയിലാണ്ടിയില്‍ ലാബ് ജീവനക്കാരിയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ജീവനക്കാരിയായ വയനാട് വൈത്തിരി സ്വദേശി ജസീല തസ്നിയാണ് മരിച്ചത്.

◾ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍ . കോതമംഗലം മലയന്‍കീഴ് കൂടിയാട്ട് വീട്ടില്‍ അലക്സിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

◾പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി കോടതി ശിക്ഷിച്ചത്.

◾പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പോക്സോ കേസ് പ്രതിയെ 24 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് കോടതി. തേങ്കുറിശ്ശി സ്വദേശി നിത്യനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ചുമത്തി.

◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് എല്ലാ നേതാക്കളെയും പോലെ ശശി തരൂരും യോഗ്യനാണെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ജാതി സമവാക്യങ്ങളടക്കം പരിഗണിക്കും. ശശി തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനിക്കും. താരിഖ് അന്‍വര്‍ പറഞ്ഞു.

◾അയ്യപ്പന്‍ അടക്കമുള്ള ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു വിവാദ പ്രസ്താവന നടത്തിയ യുവാവിനെ പൊലീസ് വാനിനുള്ളിലിട്ട് മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍. ഇത്തരം വിവാദ പ്രസ്താവനകള്‍ക്കു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബൈരി നരേഷിനെ (42) അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ലോ കോളജില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്.

◾ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ക്കു രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഇത്തരം ബന്ധങ്ങളിലെ പങ്കാളികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അഭിഭാഷക മമതാ റാണിയാണ് ഹര്‍ജി നല്‍കിയത്.

◾വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. രാജ്യത്തിനകത്തും വിദേശത്തും സുരക്ഷ നല്‍കണം. സുരക്ഷയുടെ ചെലവ് അംബാനി കുടുംബം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

◾ഇന്ത്യ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ ഭരണാധികാരിയായ നിത്യാനന്ദയെ വേട്ടയാടുന്നുവെന്ന് ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ പരാതിയുമായി കൈലാസ പ്രതിനിധി. മാ വിജയപ്രിയ എന്ന പ്രതിനിധിയാണ് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള യോഗത്തില്‍ ഇന്ത്യക്കെതിരേ സംസാരിച്ചത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരേയുള്ള ലൈംഗീകാതിക്രമ കേസുകള്‍നിന്ന് രക്ഷപ്പെടാനാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് സ്വന്തമായി ‘കൈലാസ’ എന്ന രാജ്യം വാങ്ങി ഭരണാധികാരിയായെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.

◾ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടുംഭീകരനെ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം വധിച്ചു. കാബൂളിലെ ഐ എസിന്റെ ഇന്റലിജന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവി ഖാരി ഫത്തേയെയാണ് കൊന്നത്. കാബൂളില്‍ നയതന്ത്ര പ്രതിനിധികളെ അടക്കം ആക്രമിക്കാന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കി വരികയായിരുന്നു.

◾ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍ ഇഡോന്റില്‍. രാവിലെ 9.30-നാണ് മത്സരം തുടങ്ങുക. നാലു മത്സരങ്ങളുള്ള ടെസ്റ്റില്‍ ആദ്യരണ്ടു കളികളും ജയിച്ചപ്പോള്‍ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയത് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നിലവിലെ ജേതാക്കളായതുകൊണ്ടാണ്.
ഇന്ത്യൻ ക്രിക്കറ്റ് താരം ഷാർദൂൽ ഠാക്കൂർ വിവാഹിതനായി.
◾ദീർഘനാളായി സുഹൃത്തായ മിതാലി പരൂൽക്കറാണ് വധു. മുംബൈയിൽ മറാഠി ആചാര പ്രകാരമായിരുന്നു വിവാഹം.
നായകൻ രോഹിത് ശർമ അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്

◾ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച്. കരിയറില്‍ ഇതുവരെ 378-ആഴ്ചകളാണ് സെര്‍ബിയന്‍ താരം ലോക ഒന്നാം റാങ്കില്‍ തുടര്‍ന്നത്. ജര്‍മന്‍ ഇതിഹാസതാരം സ്റ്റെഫി ഗ്രാഫിന്റെ 377 ആഴ്ചകളുടെ റെക്കോര്‍ഡാണ് ജോക്കോവിച്ച് മറികടന്നത്

ഇന്നത്തെ ലോട്ടറി ഫലം.

*FIFTY FIFTY Result 01/03/2023* 

*1 st Prize :* 
Amount: ₹1,00,00,000/-
FH148407  

*Consolation Prize :* 
Amount: ₹8,000/-
FA148407 FB148407 FC148407 FD148407 FE148407 FF148407 FG148407 FJ148407 FK148407 FL148407 FM148407  

*2 nd Prize :* 
Amount: ₹10,00,000/-
FC714255  

*3 rd Prize :* 
Amount: ₹5,000/-
0687 1479 1573 2052 2159 3112 3991 4093 4951 4997 5670 6005 6536 6913 7276 7464 7570 7708 8176 8224 8855 9047 9478  

*4 th Prize :* 
Amount: ₹2,000/-
1995 4041 4080 4860 5586 5630 6510 7845 8088 8250 9346 9847  

*5 th Prize :* 
Amount: ₹1,000/-
0521 0629 1593 1627 1735 2175 2490 2960 3316 3649 4311 4454 4705 5322 5649 5773 6269 6670 6838 7333 7524 8134 8694 9000  

*6 th Prize :* 
Amount: ₹500/-
0000 0019 0045 0172 0190 0210 0232 0401 0508 0509 0519 0700 0707 0866 1116 1123 1271 1364 1371 1510 1928 1962 2176 2304 2401 2430 2506 2518 2605 2799 2824 2905 2936 2992 3148 3269 3336 3347 3358 3622 3633 3838 4024 4210 4242 4286 4323 4386 4492 4575 4628 4645 4755 4806 4999 5052 5100 5184 5254 5260 5266 5317 5567 5752 5819 5832 5950 5953 6205 6230 6779 6854 7098 7248 7347 7425 7518 7585 7826 8043 8529 8602 8670 8789 8849 9021 9143 9262 9344 9441 9458 9530 9618 9645 9851 9893  

*7 th Prize :* 
Amount: ₹100/-
0081 0095 0193 0238 0241 0278 0297 0455 0465 0477 0495 0656 0722 0811 0943 0966 1152 1267 1491 1650 1925 2000 2048 2086 2292 2346 2407 2712 2835 2837 2838 2843 3031 3138 3189 3208 3357 3434 3456 3482 3691 3813 3978 3990 3992 4007 4009 4057 4294 4301 4302 4342 4469 4506 4599 4660 4840 4842 4983 5017 5078 5080 5116 5287 5404 5510 5518 5713 5770 5793 5794 5804 5981 6068 6170 6188 6263 6409 6448 6541 6649 6729 6796 6866 6890 6899 6933 6982 7001 7152 7168 7225 7270 7485 7520 7591 7629 7660 7729 7806 8058 8121 8264 8318 8390 8466 8490 8653 8671 8782 8825 8836 9043 9098 9122 9164 9272 9332 9440 9533 9534 9582 9600 9617 9775 9932  

ഇന്നലത്തെ ലോട്ടറി ഫലം.
STHREE SAKTHI Result 28/02/2023

1 st Prize :
Amount: ₹7,500,000/-
SP639965  

Consolation Prize :
Amount: ₹8,000/-
SN639965 SO639965 SR639965 SS639965 ST639965 SU639965 SV639965 SW639965 SX639965 SY639965 SZ639965  

2 nd Prize : 
Amount: ₹1,000,000/- 
SV234074  

3 rd Prize :
Amount: ₹.5,000/-
0157 1704 1786 2101 3015 3139 4101 5489 6358 6724 6905 7881 7885 7946 8723 9089 9176 9306  

4 th Prize :
Amount: ₹2,000/-
2150 2979 3045 3847 4414 5394 7219 7513 7766 9468  

5 th Prize :
Amount: ₹1,000/-
1081 1400 1971 2503 3063 3962 4116 4372 4393 5047 5532 5580 7523 7895 8229 8318 8406 8768 9060 9713  

6 th Prize :
Amount: ₹500/-
0128 0294 0312 0429 1247 1264 1452 1571 1713 1846 1907 1915 1927 2174 2435 2440 3186 3402 3751 3761 3775 3790 3877 4068 4115 4398 4800 4873 5012 5237 5420 5706 5840 5998 6177 6333 6662 6701 6773 6856 7608 7710 7874 7994 8151 8271 8372 8465 8525 8580 8649 9290  

7 th Prize :
Amount: ₹200/-
0226 0311 0674 0681 0789 0871 0915 1071 1110 1333 1488 1627 1762 1939 2566 2973 3121 3372 3491 3567 4146 4327 4610 5433 5654 5666 6415 6421 6663 6682 7036 7220 7677 7727 7912 7978 8187 8202 8217 8270 8449 8526 8749 9091 9885  

8 th Prize :
Amount: ₹100/-
0019 0144 0165 0208 0218 0229 0251 0276 0463 0522 0593 0683 0765 0820 0920 0966 0971 0991 1584 1589 1809 1966 2289 2402 2408 2439 2546 2667 2789 2793 2839 2890 2927 2929 2969 3002 3062 3157 3383 3531 3697 3874 3887 3895 3989 4034 4243 4519 4569 4687 4741 4795 4811 4850 5194 5211 5299 5312 5397 5414 5445 5458 5503 5513 5726 5814 5818 5910 6016 6137 6163 6274 6387 6510 6585 6610 6634 6742 6829 6882 6921 6928 6933 6943 7135 7152 7259 7263 7268 7276 7396 7425 7471 7474 7481 7660 7719 7809 7810 7955 8080 8112 8117 8225 8377 8428 8491 8530 8534 8551 8555 8611 8674 8891 8959 9234 9297 9322 9470 9546 9614 9695 9756 9796 9863 9942  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.