ഇന്നത്തെ പുതിയ വാർത്തകൾ കാണാം.

|JACOB CHERIAN|




പത്തനംതിട്ട ജില്ല സമ്പൂർണ്ണ ശുചിത്വ ജില്ലയാക്കാൻ പദ്ധതി.
 ◾സമ്പൂർണ്ണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി താഴെ തട്ടിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ "നിർമ്മല ഗ്രാമം -നിർമ്മല ഗ്രാമം -നിർമ്മലനഗരം - നിർമ്മല ജില്ല " പദ്ധതി ശിൽപ്പശാലയിൽ തീരുമാനം.
 ചരൽക്കുന്നിൽ കഴിഞ്ഞ 3 ദിവസമായി നടന്നു വന്ന ശിൽപ്പശാലയിലാണ് തീരുമാനം കൈക്കൊണ്ടത്. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെയും, നഗരസഭകളിലെയും ഓരോ വാർഡുകളിലും
രണ്ടംഗങ്ങളെ ഉൾപ്പെടുത്തി ഹരിത കർമ്മ സേന ഏപ്രിൽ മാസത്തിൽ തന്നെ പുന:സംഘടിപ്പിക്കുക, ഹരിതസേനാംഗങ്ങൾക്ക് യൂസർ ഫീ ലഭിക്കുമെന്ന് ഉറപ്പാക്കുക, പഞ്ചായത്ത് / നഗരസഭകളിൽ ശുചിത്വ കൗൺസിൽ രൂപീകരിച്ച് വിപുലമായ ശുചിത്വ കൗൺസിൽ ഏപ്രിൽ മാസം തന്നെ നടത്തുക, പഞ്ചായത്ത് / നഗരസഭാ പ്രദേശങ്ങളിൽ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിന്
എല്ലാ വാർഡുകളിലും എം.സി.എഫ് സ്ഥാപിക്കുക തുടങ്ങിയ തീരുമാനങ്ങൾ ശിൽപ്പശാലയിൽ അംഗീകരിച്ചു. ജില്ലയിലെ എല്ലാ വീടുകളിലും മാലിന്യ സംസ്കരണത്തിന് തൊഴിലുറപ്പ് പദ്ധതി മുഖേന സംവിധാനം ഒരുക്കാനും യോഗത്തിൽ തീരുമാനമെടുത്തു.കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെയും, സാമൂഹിക-മാധ്യമ അക്കൗണ്ടുകൾ മുഖേന ശുചിത്വ പ്രവർത്തനങ്ങൾക്ക് വ്യാപക പ്രചരണം നടത്തുന്നതിനും തീരുമാനിച്ചു
തിരുവല്ലയിലെ ത്രീസ്റ്റാർ ഹോട്ടലിലെ വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി വധഭീഷണി മുഴക്കിയ യുവാവ് പോലീസിന്റെ പിടിയിൽ.
 നഗരമദ്ധ്യത്തിൽ സ്വകാര്യ ബസ്സ് സ്റ്റാന്റിന് സമീപമുള്ള ബാർ ഹോട്ടലിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. തലേ ദിവസം മുതൽ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വന്ന നെടുമ്പ്രം വൈപ്നായിൽ ജോമി മാത്യു(45) ആണ്  പോലീസ് പിടിയിലായത്.
ഇന്നലെ രാവിലെ ശുചീകരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരി മുറി ശുചിയാക്കാൻ എത്തിയ സമയം ജോമിയോട് അൽപ്പ സമയും മുറിക്ക് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടത് വകവെയ്ക്കാതെ ജീവനക്കാരിയെ മദ്യലഹരിയിൽ കടന്നാക്രമിച്ച ശേഷം ജോമി വധഭീഷണി മുഴക്കി. ജീവഹാനി ഭയപ്പെട്ട് ജീവനക്കാരി അലമുറയിട്ടതോടെ മറ്റ് ജീവനക്കാർ സ്ഥലത്തെത്തി ജോമിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഇയാൾ ഹോട്ടൽ ജീവനക്കാരിക്ക് നേരെ ചൂണ്ടിയ തോക്കിന് ലൈസൻസ് ആവശ്യമില്ലെന്ന് പോലീസ് മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി
ക്നാനായ കൺവെൻഷനിൽ റവ. സാജൻ പി മാത്യു വചന ശുശ്രൂഷ നടത്തുന്നു.


.നികുതി വർദ്ധനവിനും വിലക്കയറ്റത്തിനും എതിരെ യൂത്ത് കോൺഗ്രസ്.
◾നികുതിക്കൊള്ളയും, വിലക്കയറ്റവും സൃഷ്ടിച്ച് പാവപ്പെട്ട ജനവിഭാനങ്ങളെ പട്ടിണിയിലേക്കും, മരണത്തിലേക്കം തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തൂക്ക് കയർ സമരം സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വിശാഖ് വെൺപാല, ജിജോ ചെറിയാൻ,ആർ.ജയകുമാർ,അഖിൽ ഓമനക്കുട്ടൻ, അരുൺ.പി, അച്ചൻകുഞ്ഞ്, അരവിന്ദ് ചന്ദ്രശേഖർ, ജിനു ബ്രില്യന്റ്,എ.ജി.ജയദേവൻ, കൊച്ചുമോൾ പ്രദീപ്, രാജേഷ് മലയിൽ, ബെന്നി സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
കാര്‍ പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് ഇലഞ്ഞിക്കൽ ഫീലിപ്പോസ് മരിച്ചു
◾എടത്വായിൽ വെച്ച് വിട്ട കാര്‍ പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് ഉലഞ്ഞിക്കൽ ഫീലിപ്പോസ് (ഫിലിപ്പോച്ചന്‍-68) മരിച്ചു. വീയപുരം ഇലഞ്ഞിക്കല്‍ ട്രാവല്‍സ് ഉടമയും ഇലഞ്ഞിക്കൽ ജൂവലറി ഉടമയുമായിരുന്നു.
ഇന്നലെ വൈകിട്ട് 5 ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വ ഡിപ്പോയ്ക്ക് സമീപം ലക്ഷ്മി പാലത്തിന്റെ കൈവിരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇട്ടി ചെറിയാ ഫിലിപ്പ് സഞ്ചരിച്ചിരുന്ന കാര്‍ നീയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിച്ച ശേഷം പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നെത്തിയ ആംബുലന്‍സില്‍ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: സൂസന്‍ ഫിലിപ്പ്. മക്കള്‍: അരുണ്‍ ഫിലിപ്പ്, കിരണ്‍ ഫിലിപ്പ്, തരുണ്‍ ഫിലിപ്പ്. മരുമക്കള്‍: ലിജോ, ഫെബി, ജെന്നി
24 മത്  സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പ്
കോഴിക്കോട് ഫൈനലിൽ
◾24 മത്  സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കോഴിക്കോട് ജില്ല ഫൈനലിൽ പ്രവേശിച്ചു. ഏക പക്ഷിയമായ  രണ്ട് ഗോളുകൾക്ക് കാസർഗോഡ് ജില്ലയെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിൽ പ്രവേശിച്ചത്. കോഴിക്കോടിനു വേണ്ടി ശ്രീലക്ഷ്മിയും , ഗാഥ റ്റി.ജി യും ഗോളുകൾ നേടി.  ഇന്ന് 4 മണിക്ക് രണ്ടാം സെമിയിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശൂർ ജില്ല മലപ്പുറം ജില്ലയെ നേരിടും .
Anto Antany M P തൃശൂർ ടീമിനെ പരിചയപ്പെടുന്നു.
സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 53-ാമത് ചരമവാർഷികം ഇന്ന്.
◾നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ ഭക്തിഗാനാലാപനം, പുഷ്പാർച്ചന, സമൂഹപ്രാർഥന, ഉപവാസം എന്നിവയുണ്ട്. എൻ എസ് എസ് ജന.സെക്രട്ടറി ജി.സുകുമാരൻ നായർ നേതൃത്വം നൽകും
നിര്യാതരായി.
ഏലിയാമ്മ
◾നിരണം വടക്കുംഭാഗം മുപ്പരത്തിൽ പരേതനായ എം.ജി. ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (87)നിര്യാതയായി.
സംസ്കാരം നാളെ  ഉച്ചക്ക് 2 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ: എം.എ വറുഗീസ് , അമ്മാൾ, കുഞ്ഞുമോൾ , ജോൺസൺ, കൊച്ചുമോൾ.
മരുമക്കൾ: മേരിക്കുട്ടി, ജോർജ്ജുകുട്ടി, സാലമ്മ, പരേതനായ മോനിച്ചൻ.
സാറാമ്മ
തിരുവല്ല ചാത്തങ്കരി കോലത്ത് ചെമ്മഴിക്കാട്ട്
സി.ജെ ചാക്കോയുടെ ഭാര്യ സാറാമ്മ (കുഞ്ഞുമോൾ 74) നിര്യാതയായി.
സംസ്കാരം പിന്നീട്. വളഞ്ഞവട്ടം വലിയ പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: റെനി , റെൻസി , ബിൻസി.
മരുമക്കൾ: അനീഷ്, റെജി, ജോജി .
കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ തല സാഹിത്യോത്സവം.
 ◾ പത്തനംതിട്ട: കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ സരസകവി മൂലൂർ എസ് പത്നമനാഭപണിക്കർ ജയന്തി ദിനമായ 2023മാർച്ച് 11ന് പത്തനംതിട്ട ഇലന്തൂർ വൈ എം സി എ ഹാളിൽ വെച്ച് ജില്ലാ തല സാഹിത്യോത്സവം സംഘടിപ്പിക്കും. സരസകവി മൂലൂർ അനുസ്മരണ പ്രഭാഷണം, സംസ്കാര വേദി പ്രവർത്തകർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും, സാഹിത്യ കാരന്മാരെ ആദരിക്കൽ, സംസ്കാരിക സമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികളോടൊപ്പം സാഹിത്യോത്സവത്തിന്റെ ഭാഗമായി അന്നേ ദിവസം കവിതാരചന, കഥാരചന,പ്രസംഗം,നാടൻ പാട്ട് ആലാപനം എന്നിവയിൽ മൽസരങ്ങളും സംഘടിപ്പിക്കുന്നു.
പത്തനംതിട്ട ജില്ലക്കാരായ ഇരുപത് വയസ്സിനും അൻപതു വയസ്സിനും മധ്യേ പ്രായമുള്ള വ്യക്തികൾക്ക് മൽസരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2023മാർച്ച് 5 ന് വൈകിട്ട് 5 മണിക്കു മുൻപായി സാഹിത്യോത്സവം ജനറൽ കൺവീനർ  ബാബുജി തര്യന്റെ പക്കൽ 9446905799 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് കേരള കോൺഗ്രസ് എം സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ: വർഗീസ് പേരയിൽ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ: അലക്സ് മാത്യു, ജില്ലാ സെക്രട്ടറി  ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ അറിയിച്ചു.
കേരളത്തോടുള്ള കേന്ദ്രസമീപനം സാമ്പത്തിക ഫാസിസം- ജോസ് കെ.മാണി
◾കേരള വികസന മാതൃകയെ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം സാമ്പത്തിക ഫാസിസമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട 40,000 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് കേന്ദ്ര ബജറ്റില്‍ ഇത്തവണ വെട്ടിക്കുറച്ചതെന്നും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പാര്‍ട്ടി നയങ്ങള്‍ വിശദീകരീകരിച്ചു കൊണ്ടുള്ള അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകമഹാസംഗമം മാർച്ച് 17 ന്
കര്‍ഷകര്‍ നേരിടുന്ന നിരവധി വെല്ലുവിളികളും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്നതിനും പ്രക്ഷോഭങ്ങള്‍ക്ക് രൂപം
നല്‍കുന്നതിനുമായി കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാതലത്തില്‍ കര്‍ഷകമഹാസംഗമം മാര്‍ച്ച് 17 ന് കോട്ടയത്ത് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. 
ഇതിനോട് അനുബന്ധിച്ച് തൊടുപുഴയില്‍വെച്ച് മാര്‍ച്ച് 10, 11 തീയതികളില്‍ കേരള കര്‍ഷകയൂണിയന്‍ (എം) ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും, കര്‍ഷകസെമിനാറുകളും സംഘടിപ്പിക്കും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍ എം.പി, ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, പി.കെ സജീവ്, ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ എന്‍.എം രാജു എന്നിവരും സംസാരിച്ചു.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിലെ ക്രമക്കേടുകള്‍ക്കു കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു വിജിലന്‍സ് ശുപാര്‍ശ നല്‍കി. റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സിപിഐ നേതാക്കള്‍ അസ്വസ്ഥരാണ്. വ്യാജ അപേക്ഷകളില്‍ പ്രതിപക്ഷ നേതാക്കളും ഒപ്പിട്ടതിനാല്‍ തട്ടിപ്പിനെതിരേ പ്രതികരിക്കാനാകാത്ത അവസ്ഥയിലാണു പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതേസമയം വിജിലന്‍സ് കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കൊല്ലത്ത് തകരാറില്ലാത്ത വീട് പുനര്‍ നിര്‍മിക്കാന്‍ നാലു ലക്ഷം രൂപയാണ് നല്‍കിയത്. വര്‍ക്കലയില്‍ ഉദരരോഗത്തിന് ചികിത്സ തേടിയ രോഗിക്ക് ഹൃദ്രോഗത്തിനുള്ള പണം നല്‍കി.

◾പരമോന്നത കോടതികളെ പോലും കേന്ദ്രസര്‍ക്കാര്‍ വിലയ്ക്കെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീം കോടതിയുടെ കൊളീജിയത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ജഡ്ജി നിയമന അധികാരംപോലും കവര്‍ന്നെടുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിനും സെന്‍സര്‍ഷിപ്പിനും വിധേയമാകുന്നു. അദ്ദേഹം കുറ്റപ്പെടുത്തി. 

◾അഴിമതിമൂലം സാധാരണക്കാര്‍ പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതിയാണ്. അഴിമതി തടയാന്‍ ഉത്തരവാദിത്വമുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്.

◾കേരളത്തിലെ ആയുര്‍വേദ, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒരു തവണ കൂടി അലോട്ട്മെന്റ് നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമെന്നു സുപ്രീം കോടതി. അലോട്ട്മെന്റ് അവസാനിച്ചെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം പ്രവേശനത്തിനുള്ള തീയതി മാര്‍ച്ച് 14 വരെ കേന്ദ്രം നീട്ടി. ഒരു അലോട്ട്മെന്റുകൂടി ആവശ്യപ്പെട്ട് പതിനൊന്ന് സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളും, സിദ്ധ, യൂനാനി സ്വാശ്രയ കോളജുകളും ഉള്‍പ്പെടുന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

◾കെഎസ്ആര്‍ടിസിയില്‍ തവണകളായി ശമ്പളം നല്‍കാനുള്ള നടപടിയില്‍ വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തില്‍ ബുധനാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നു കെഎസ്ആര്‍ടിസിക്കു നിര്‍ദ്ദേശം നല്‍കി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ജീവനക്കാര്‍ മാനേജ്‌മെന്റ് നടപടിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.

◾കെഎസ്ആര്‍ടിസി സ്വിഫ്റ്റിനുവേണ്ടി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍. 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആദ്യത്തേത് ബെംഗുളുരുവില്‍നിന്നു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാര്‍ച്ച് 15 ാം തീയതിയോടെ എല്ലാ ബസുകളും എത്തും. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ബജറ്റ് ടൂറിസത്തിനു വേണ്ടി ബസുകള്‍ ഉപയോഗിക്കും.

◾ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയനുനേരെ ആറിടത്ത് കരിങ്കൊടി
◾മുഖ്യമന്ത്രി പിണറായി വിജയനുനേരെ കൊല്ലത്ത് ആറിടത്ത് കരിങ്കൊടി പ്രതിഷേധം. 33 പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് നിയന്ത്രണങ്ങളെ മറികടന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, ആര്‍ വൈ എഫ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. കൊട്ടിയത്തും പാരിപ്പളളിയിലും മാടന്‍നടയിലുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആറു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

◾അശ്ലീല വെബ് സീരീസില്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ച് സംപ്രേഷണം ചെയ്തെന്ന കേസില്‍ സംവിധായിക ശ്രീല. പി. മണി എന്ന ലക്ഷ്മി ദീപ്തയെ അരുവിക്കര പോലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇവര്‍ അരുവിക്കര സ്റ്റേഷനില്‍ ഹാജരായത്.

◾ഗവര്‍ണറുമായി നടന്ന ചര്‍ച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോടു പറയുന്നില്ലെന്ന് മന്ത്രി പി രാജീവ്. ഭരണഘടനാപരമായ ആശയവിനിമയങ്ങളാണു നടന്നത്. വിമര്‍ശനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ട്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

◾പൂര്‍ണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ല പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അങ്ങനെ ചിലര്‍ ചിന്തിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് കോഴിക്കോട്ട് ജനകീയ പ്രതിരോധ യാത്രയില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. മുതലാളിത്ത ഭരണകൂടത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ കടം വാങ്ങി നിക്ഷേപം നടത്തേണ്ടിവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾വെണ്ണലയിലെ ക്ഷേത്രത്തില്‍ പോയത് നന്ദകുമാര്‍ ക്ഷണിച്ചിട്ടല്ലെന്ന് കെ.വി തോമസ്. ഇടനിലക്കാരന്‍ ടി.ജി നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ യാദൃശ്ചികമായി പങ്കെടുത്തതാണ്. പല ക്ഷേത്രങ്ങളില്‍നിന്നും തനിക്കു ക്ഷണം കിട്ടാറുണ്ട്. ഇ.പി. ജയരാജന്‍ വരുമെന്നു തനിക്കു അറിയാമായിരുന്നില്ലെന്നും കെ.വി തോമസ് പറഞ്ഞു.
ജിതേഷിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. 
◾ഹരിഹരവര്‍മ്മ കൊലക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ജിതേഷിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കൊലപാതകത്തിലും മോഷണത്തിലും തനിക്കു നേരിട്ട് പങ്കില്ലെന്നായിരുന്നു ജിതേഷിന്റെ വാദം.

◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനും ചിന്ത താമസിച്ചിരുന്ന റിസോര്‍ട്ടിനും എതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി. വധഭീഷണിയുണ്ടെന്ന് ആരോപിച്ചു നല്‍കിയ ഹര്‍ജിയിലാണ് കോടതി കൊട്ടിയം എസ്എച്ച്ഒ ക്കു നിര്‍ദേശം നല്‍കിയത്.

◾വയോധികനോട് അപമര്യാദയായി പെരുമാറിയ കേസില്‍ സസ്പെന്‍ഷനിലായ സിഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം ഇന്‍സ്പെക്ടര്‍ പിഎം ലിബിയാണ് പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപം കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ലിബിയെ തൃശൂര്‍ ജൂബലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ദേശീയ സ്‌കൂള്‍ കായികമേള നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്തയച്ചു. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഗെയിംസ് നടത്തേണ്ടത്. മേള റദ്ദാക്കിയെന്നു വാര്‍ത്ത പ്രചരിച്ചിരുന്നു.

◾മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സണെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

◾കോടതി അലക്ഷ്യ കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാനെ അറസ്റ്റു ചെയ്തു. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസംഗം വി ഫോര്‍ കൊച്ചിയുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ്. തോപ്പുംപടിയില്‍ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയാണ് അറസ്റ്റ്.

◾പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് അര്‍ഹരില്‍ എത്തിയില്ലെന്നു പ്രവാസി വ്യവസായി കെജി എബ്രഹാം. ഇനി ഒരു രാഷ്ട്രീയ നേതാക്കള്‍ക്കും സംഭാവന നല്‍കില്ല. രാഷ്ട്രീയക്കാര്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകള്‍ക്ക് സംസ്ഥാനം അധിക നികുതി ചുമത്തിയത് അഹങ്കാരമാണ്. ഏബ്രഹാം പറഞ്ഞു.

◾മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ഹിന്ദു കോഴിക്കോട് മുന്‍ ബ്യൂറോ ചീഫും ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ആര്‍. മാധവന്‍നായര്‍ അന്തരിച്ചു. 70 വയസായിരുന്നു.

◾യുകെയിലെ ലീഡ്സില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണു മരിച്ചത്. ആംലിക്കു സമീപം ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

◾കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുത്തേരി സ്‌കൂളിനു മുന്നില്‍ ടിപ്പര്‍ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കൊടുവള്ളി ഞെള്ളോറമ്മല്‍ സലാം-ഫൗസിയ ദമ്പതികളുടെ മകന്‍ ഫസലാണ് മരിച്ചത്.

◾അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. സിപിഐഎം അടിമാലി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള സല്‍ക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരില്‍ സഞ്ജു, മന്നാംകാല സ്വദേശി ജസ്റ്റിന്‍ എന്നവരാണ് പിടിയിലായത്.

◾സ്വര്‍ണം പൂശിയ ഉരുപ്പടികള്‍ പണയംവച്ച് പണം തട്ടിയ വിരുതന്‍ പിടിയില്‍. തലസ്ഥാനത്തു ലോഡ്ജും ഡോര്‍മെറ്ററിയും നടത്തുന്ന തിരുവല്ലം പുഞ്ചക്കരി പേരകം സ്വദേശി കൃഷ്ണകുമാറിനെ (65) ആണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ 23 കേസുണ്ടെന്ന് പൊലീസ്.



◾ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറിന്റെ മുന്നില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ട യാത്രക്കാര്‍ ഇറങ്ങി ഓടി.

◾കഞ്ചാവും ഹാഷീഷ് ഓയിലുമായി യുവാവ് പിടിയില്‍. തണ്ണീര്‍മുക്കം കണ്ണങ്കര പുതുക്കരി വീട്ടില്‍ പി എ വിയാസിനെയാണ് (28) ആലപ്പുഴ എക്സൈസ് സംഘം പിടികൂടിയത്.

◾മുറ്റം ശുചീകരിക്കുന്നതിനിടെ വീട്ടമ്മയ്ക്കു പാമ്പു കടിയേറ്റു. പൂച്ച മാന്തിയതാകുമെന്നു കരുതിയെങ്കിലും വളര്‍ത്തുനായ കുരച്ചു ബഹളം വച്ചതോടെയാണ് കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്ന് മനസിലായത്. അമ്പലപ്പുഴയിലാണ് സംഭവം. പാമ്പു കടിയേറ്റ ആയാപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ വിശ്വകുമാരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചു.

◾വീട്ടുകാര്‍ തീര്‍ത്ഥാടനത്തിനു പോയപ്പോള്‍ വീടു കുത്തിത്തുറന്ന് 75 കിലോ കുരുമുളകു മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ സഹോദരന്‍ പിടിയില്‍. വാത്തിക്കൂടി പഞ്ചായത്തിലെ രാജമുടി പതിനേഴുകമ്പനി മണലേല്‍ അനില്‍ കുമാറിനെയാണു മുരിക്കാശേരി പൊലീസ് അറസ്റ്റു ചെയ്തത്.

◾ഡല്‍ഹി കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ കൈയാങ്കളി. അംഗങ്ങള്‍ ചെരുപ്പും കുപ്പിയും വലിച്ചെറിഞ്ഞു. എഎപി കൗണ്‍സിലര്‍ കുഴഞ്ഞുവീണു. തെരഞ്ഞെടുപ്പ് റദ്ദാക്കി. തിങ്കളാഴ്ച 11 ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.

◾മുഖ്യമന്ത്രി സ്ഥാനത്തേക്കു കോണ്‍ഗ്രസിലെ നേതാക്കള്‍ തമ്മില്‍ മത്സരമുണ്ടെന്ന് കര്‍ണാടകത്തിലെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഡി കെ ശിവകുമാറും പരമേശ്വരയുമൊക്കെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുള്ളവരാണ്. എന്നാല്‍ അതിന്റെ പേരില്‍ തമ്മില്‍ത്തല്ലാനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ തമ്മിലടിയാണെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പരിഹസിച്ചിരുന്നു.

◾തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പ. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് യെദിയൂരപ്പയുടെ പ്രഖ്യാപനം. സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും ബിജെപിക്കായി പ്രവര്‍ത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

◾തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം എടപ്പാടി പളനിസ്വാമിയുടെ പട്ടാഭിഷേകമായി മാറി. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിന്റെ ആഹ്ലാദത്തോടെ ചെന്നൈയില്‍ എത്തിയ ഇപിഎസിനെ സ്വീകരിക്കാന്‍ ആയിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റോയാപേട്ടിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എത്തിയത്.

◾മോദിക്കായി കുഴിമാടം ഒരുങ്ങിയെന്നു മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയുടെ പടുകുഴിയില്‍ വീണവരാണ് അങ്ങനെ മുദ്രാവാക്യം വിളിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആര്‍പ്പുവിളിക്കുന്നതെന്നും മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.

◾പുള്ളിപ്പുലിയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ യുവാവ് കുടുങ്ങി. പുലിക്കെണിയിലെ പൂവന്‍കോഴിയെ മോഷ്ടിക്കാന്‍ ശ്രമിച്ചയാളാണ് പുലിക്കൂട്ടില്‍ കുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഇയാളെ നാട്ടുകാരും വനംവകുപ്പുകാരും ചേര്‍ന്ന് മോചിപ്പിച്ചു.

◾വനിതാ ട്വന്റി 20 ലോക കപ്പിലെ സെമിഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിനായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 158 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയെ നേരിടും.
ഇന്നലത്തെ ലോട്ടറി ഫലം.
KARUNYA PLUS Result 23/02/2023

1 st Prize :
Amount: ₹8,000,000/-
PC679755  

Consolation Prize :
Amount: ₹8,000/-
PA679755 PB679755 PD679755 PE679755 PF679755 PG679755 PH679755 PJ679755 PK679755 PL679755 PM679755  

2 nd Prize :
Amount: ₹10,00,000/-
PE441110  

3 rd Prize : 
Amount: ₹100,000/-
PA658454 PB648404 PC524055 PD448747 PE140706 PF108056 PG278406 PH626806 PJ379781 PK490462 PL455641 PM601751  

4 th Prize : 
Amount: ₹5,000/-
0721 0911 1538 1845 2355 2433 3075 3795 5000 5105 5716 5937 6621 6863 7502 7578 8039 8594  

5 th Prize :
Amount: ₹1,000/-
1046 1190 1356 1430 2201 2569 2673 3493 3519 3604 3725 3951 4174 4179 5383 5717 5931 6077 6682 6722 6860 6866 6993 7010 7117 7593 8031 8117 8247 8811 8901 9682 9723 9819  

6 th Prize : 
Amount: ₹500/-
0019 0152 0171 0229 0456 0627 0667 0706 0810 1609 1638 1690 1734 1752 1859 1895 1908 2176 2218 2344 2486 2851 2993 3002 3009 3040 3044 3243 3394 3423 3695 3807 3842 3843 3971 4018 4057 4254 4419 4664 4863 5208 5220 5282 5390 5505 5859 5981 6052 6209 6376 6378 6531 6592 6674 6770 7015 7173 7212 7286 7299 7413 7610 7668 8235 8560 8569 8775 8813 8931 8998 9182 9353 9394 9748 9827 9851 9917 9945 9947  

7 th Prize :
Amount: ₹100/-
0039 0050 0201 0209 0288 0574 0848 0850 0916 1076 1223 1240 1272 1419 1539 1646 1661 1732 1802 1840 1866 1929 1999 2034 2042 2049 2054 2055 2072 2125 2168 2181 2206 2236 2275 2287 2353 2444 2446 2455 2527 2557 2759 2886 2919 2953 3085 3095 3096 3120 3224 3373 3401 3545 3754 3811 4283 4332 4340 4403 4689 4812 4906 5002 5168 5210 5468 5476 6002 6083 6183 6216 6296 6352 6389 6505 6510 6580 6623 6698 6952 6970 7055 7090 7107 7177 7230 7266 7454 7547 7566 7683 7752 7805 7845 7882 7969 7996 8023 8028 8029 8045 8122 8210 8246 8367 8370 8393 8559 8590 8639 8785 9001 9048 9143 9152 9158 9364 9436 9483 9546 9590 9603 9785 9881 9937 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.