ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.
| JACOB CHERIAN|
ഇന്നു വാലന്റൈന്‍സ് ഡേ.ഞങ്ങളുടെ വാർത്തകളെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ആശംസകള്‍.
വാലന്റൈന്‍സ് ഡേ Special കാണാം
വാലെന്റൈൻ ദിനം ഉണ്ടായ ചരിത്രം വായിക്കാം.
വിശുദ്ധ വാലെന്റൈൻ
◾ക്ളോഡിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശുദ്ധ മാരിയൂസിനൊപ്പം രക്തസാക്ഷികളായ ക്രിസ്ത്യാനികളെ സഹായിച്ചിരുന്ന വിശുദ്ധനായിരിന്നു വാലെന്റൈന്‍. ക്രിസ്ത്യാനികളെ സഹായിക്കുന്നത് നിരോധിക്കുവാനുള്ള തന്റെ ഉത്തരവിന്‍റെ അനുബന്ധമായും,സൈനീക ശക്തി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടേയും ക്ളോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിച്ചുകൊണ്ടുള്ള ഒരുത്തരവിറക്കി. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിക്കുകയും, പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി തന്റെ അടുക്കല്‍ വിളിച്ചു വരുത്തി അവരെ വിവാഹമെന്ന കൂദാശ വഴി ഒന്നാക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ ചക്രവര്‍ത്തി ഇത് കണ്ടുപിടിച്ചു.
അധികം വൈകാതെ തന്നെ വിശുദ്ധനെ ബന്ധനസ്ഥനാക്കി തന്റെ മുന്‍പില്‍ കൊണ്ടുവരുവാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. എന്നാല്‍ ആ ചെറുപ്പക്കാരനായ പുരോഹിതനില്‍ ചക്രവര്‍ത്തി ഏറെ ആകര്‍ഷിക്കപ്പെട്ടിരിന്നു. അതിനാല്‍ വിശുദ്ധനെ വധിക്കുന്നതിന് പകരം റോമന്‍ വിഗ്രഹാരാധനാ സമ്പ്രദായത്തിലേക്ക് വിശുദ്ധനെ പരിവര്‍ത്തനം ചെയ്യുവാനാണ് ചക്രവര്‍ത്തി ശ്രമിച്ചത്. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും, ചക്രവര്‍ത്തിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയില്‍ കുപിതനായ ചക്രവര്‍ത്തി വിശുദ്ധനെ വധിക്കുവാന്‍ ഉത്തരവിറക്കി.
വിശുദ്ധന്‍ തടവറയിലായിരിക്കുമ്പോള്‍ കാരാഗ്രഹ സൂക്ഷിപ്പുകാരനായ അസ്റ്റേരിയൂസും, അദ്ദേഹത്തിന്റെ അന്ധയായ മകളും അദ്ദേഹത്തോട് അനുകമ്പ കാണിച്ചിരിന്നു. അസ്റ്റേരിയൂസിന്റെ മകള്‍ വിശുദ്ധന് ദിവസവും ഭക്ഷണവും, സന്ദേശങ്ങളും കൊണ്ടു വന്നു പോന്നു. അവര്‍ തമ്മില്‍ ഊഷ്മളമായ ഒരു സുഹൃത്ബന്ധം ഉടലെടുത്തു. തന്റെ കാരാഗൃഹ വാസത്തിന്റെ അവസാനത്തോടെ വിശുദ്ധന് അവരെ രണ്ടുപേരേയും ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞു. ഐതീഹ്യമനുസരിച്ച് വിശുദ്ധന്‍ കാരാഗ്രഹ സൂക്ഷിപ്പുകാരന്റെ മകളുടെ കാഴ്ചശക്തി അത്ഭുതകരമായി തിരിച്ചു നല്‍കി എന്നും പറയപ്പെടുന്നു.
വിശുദ്ധന്‍ കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രിയില്‍ വിശുദ്ധന്‍ ആ പെണ്‍കുട്ടിക്ക് ഒരു വിടവാങ്ങല്‍ സന്ദേശം കുറിക്കുകയും അതിനു കീഴെ “നിന്റെ വാലെന്റൈനില്‍ നിന്നും (From your Valentine)” എന്ന് ഒപ്പിടുകയും ചെയ്തു. കാലങ്ങളെ അതിജീവിച്ച് ഇന്നും പ്രചാരത്തില്‍ നില്‍ക്കുന്ന ഒരു വാക്യമാണ് ഇത്. അത്ഭുതകരമായ നിരവധി രോഗശാന്തിയും, ധര്‍മ്മോപദേശങ്ങളും അനേകര്‍ക്ക് നല്‍കിയതിനു ശേഷം, സീസറിനു കീഴില്‍ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാകുകയും ഒടുവില്‍ തലയറുത്ത് കൊല്ലപ്പെടുകയും ചെയ്തു. AD 273 ഫെബ്രുവരി 14 നായിരിന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.
അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന ദേവാലയം നാലാം നൂറ്റാണ്ടു മുതലേ പ്രസിദ്ധിയാര്‍ജിച്ചിരിന്നു. തീര്‍ത്ഥാടകര്‍ വിശുദ്ധ നഗരിയിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം സന്ദര്‍ശിക്കുന്ന സ്മാരകം ഇതാണ്. വിശുദ്ധ വാലെന്റൈന്‍ സുഹൃത്ബന്ധത്തിന്റെ ആഗോള അടയാളമായി മാറിയിരിക്കുന്നു. അതിനുദാഹരണമാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടതിന്റെ എല്ലാ വാര്‍ഷികത്തിലും (സെന്റ് വാലെന്റൈന്‍സ് ദിനം) കമിതാക്കള്‍ പരസ്പരം സ്നേഹം കൈമാറുന്ന പതിവ്. വിവാഹ നിശ്ചയം കഴിഞ്ഞ വധൂവരന്‍മാരുടെ മധ്യസ്ഥന്‍ കൂടിയാണ് വിശുദ്ധ വാലെന്റൈന്‍.
◾മാരാമൺ കൺവെൻഷനോടനുബന്ധിച്ച് ജില്ലാസവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഴഞ്ചേരിയിൽ ആരംഭിച്ച വ്യവസായ - വാണിജ്യ പ്രദർശന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ തനത് സാവസായിക ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവും, വിപണനവുമാണ് മേളയിലൊരുക്കിയിട്ടുള്ളത്. തടിയിൽ നിർമ്മിച്ച കരകൗശല ഉൽപ്പന്നങ്ങൾ, പുട്ടുപൊടി ദാഹശമിനി, ചക്ക വിഭവങ്ങൾ, ഹോം മെയ്ഡ് അച്ചാറുകൾ, ചമ്മന്തിപ്പൊടി, സ്ക്വാഷുകൾ, ജാം, കേക്ക് എന്നിവയുടെ വിപുലമായ ശേഖരമാണ് മേളയിലുള്ളത് . കൂടാതെ ഡിസൈനർ വസ്ത്രങ്ങൾ, ചിപ്സ്, നാടൻ സ്നാക്സ്, കറിക്കത്തികൾ, കറി പൗഡറുകൾ, വിദ്യാർത്ഥികൾ നിർമ്മിച്ച എൽ.ഇ.ഡി ബൾബുകൾ എന്നിവയും മേളയിൽ വിപണനത്തിനുണ്ട്.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയി ആദ്യ വിൽപ്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ.അനിൽകുമാർ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ലിസി ക്രിസ്റ്റഫർ, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം രശ്മി.ആർ.നായർ, ഉപജില്ലാ സവ സായ ഓഫീസർ അനൂപ് ഷിനു എന്നിവർ പ്രസംഗിച്ചു. 19 ന് മേള സമാപിക്കും.
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ ജൻമദിനാഘോഷത്തിന് കൊടിയേറി.
◾ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 145-> മത് ജൻമദിന മഹോൽസവത്തിൻ്റെ തുടക്കം കുറിച്ചുകൊണ്ട് പ്രത്യക്ഷ രക്ഷാ ദൈവസഭാ ആസ്ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീകുമാർ നഗറിൽ സഭാപ്രസിഡൻ്റ് വൈ. സദാശിവൻ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു.രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം വൈസ് പ്രസിഡൻ്റ് ഡോ. പി.എൻ. വിജയകുമാർ, ജനറൽ സെക്രട്ടറി സി.സി.കുട്ടപ്പൻ, ജോയിൻ്റ് സെക്രട്ടറി പി.രാജാറാം, ട്രഷറാർ സി. എൻ. തങ്കച്ചൻ,ഹൈ കൗൺസിൽ അംഗങ്ങളായ സി.കെ.ജ്ഞാനശീലൻ, എം.എസ് വിജയൻ, ടി.എസ്.മനോജ്, അനീഷ് പാതിരി, പി.ജി.പ്രദീപ് കുമാർ, ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്ക്കരൻ, ഗുരുകുല ഉപദേഷ്ടാക്കളായ പി.കെ.തങ്കപ്പൻ, മണി മഞ്ചാടിക്കരി, എ. തങ്കപ്പൻ, വൈ. ജ്ഞാനശീലൻ, യുവജന സംഘം ജനറൽ സെക്രട്ടറി റ്റിജോ റ്റി.പി, മഹിളാസമാജം പ്രസിഡൻറ് വി.എൻ.സരസമ്മ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചനയും നടന്നു. 19 വരെ നടക്കുന്ന ആഘോഷ പരിപാടികളിൽ സിമ്പോസിയങ്ങൾ, ആത്മീയ - മതസമ്മേളനം, എംപ്ളോയ്സ് സമ്മേളനം, ഭക്തിഘോഷയാത്ര, പൊതുസമ്മേളനം, മതപ്രഭാഷണം, മഹിളാ സമ്മേളനം, വിദ്യാർത്ഥി -യുവജനസമ്മേളനം, ജന്മദിന സമ്മേളനം, വിദ്യാഭ്യാസ- കലാകായിക പ്രതിഭകൾക്കുള്ള അവാർഡ് വിതരണവും ആദരിക്കലും, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. തോമസ് ചാഴിക്കാടൻ എം.പി, ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ഡോ.എൽ. മുരുകൻ, നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ശശി തരൂർ എം.പി, മന്ത്രിവീണാ ജോർജ് എന്നിവർ വിവിധ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കും.
നിര്യാതരായി.
വി സി തോമസ്
◾റിട്ട. സൈനികൻ തിരുമൂലപുരം വാഴത്തറ കൂലിക്കടവിൽ വി സി തോമസ് (ബേബി - 81) നിര്യാതനായി.സംസ്കാരം ഇന്ന് ( ചൊവ്വ ) രാവിലെ 11 ന് തിരുമൂലപുരം സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കല്ലുങ്കൽ മൂലേ പള്ളത്ത് കുടുംബാംഗം പരേതയായ ശോശാമ്മ (കുഞ്ഞമ്മ ) മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: നാൻസി, ബിജു.
Mob. No. 9446311551
പി.ബി. ഹരികുമാർ
◾തിരുവല്ല മുത്തൂർ രാമൻചിറ പഞ്ചാത്തിൽ പൊന്നാകുഴിയിൽ വീട്ടിൽ പി.ബി. ഹരികുമാർ - 54 (കെ.എസ്.എഫ്.ഇ കൃപ്പം ബ്രാഞ്ച് മാനേജർ) നിര്യാതനായി. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.
ഭാര്യ: ശ്രീലത (ആശ),മകൾ: ഹർഷ.
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു.
◾പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം ആണ് മരിച്ചത്.കൊലപാതകം നടത്തിയ പാക്കിസ്ഥാൻ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.ഷാർജയിലെ ഹൈപ്പർ മാർക്കറ്റ് മാനേജരായി ജോലി നോക്കുകയായിരുന്നു ഹക്കീം.
കെ.എസ്.ആർ.ടി.സി ബസ് തട്ടി വയോധികൻ മരിച്ചു.
◾ഹരിപ്പാട് പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (78) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15 ഓടെ പള്ളിപ്പാട് പഞ്ചായത്ത് ഓഫീസിന് കിഴക്കു ഭാഗത്ത് വച്ച് ചെങ്ങന്നൂർ നിന്ന് ഹരിപ്പാടിന് വന്ന കെ.എസ്.ആർ. ടി. സി ബസ് തട്ടുകയായിരുന്നു.കറവത്തൊഴിലാളിയായ മണിയൻ
ജോലി കഴിഞ്ഞ് സൈക്കിളിൽ വരികെ പിന്നിൽ നിന്ന് വന്ന ബസ് തട്ടി മണിയൻ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. മണിയന്റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മണിയൻ മരിച്ചു. മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിൽ ഭാര്യ:ആനന്ദവല്ലി. മക്കൾ: രത്നമ്മ , ഓമനക്കുട്ടൻ, സന്തോഷ്,സതിയമ്മ. മരുമക്കൾ: ശ്രീകുമാർ , പരേതനായ ഉദയൻ,ഉഷ,സന്ധ്യ
LATEST NEWS
ക്രൈസ്തവ ആരാധനാലയം അഗ്നിയ്ക്കിരയാക്കി.
◾ മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ ഒരു കൂട്ടം അക്രമികള്‍ ക്രൈസ്തവ ആരാധനാലയം അഗ്നിയ്ക്കിരയാക്കി.
നർമ്മദാപുരംജില്ലയിലെ ഗോത്രവർഗ ആധിപത്യമുള്ള സുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തിലെ ക്രിസ്ത്യൻ പ്രാർത്ഥനാലയത്തിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളും അക്രമത്തില്‍ കത്തി നശിച്ചു. ചുവരിൽ 'റാം' എന്ന് എഴുതിയതും നാട്ടുകാർ കണ്ടെത്തി. ജില്ല ആസ്ഥാനത്ത് നിന്നു 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ ഇന്നലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളാണ് അക്രമം നടന്നതായി കണ്ടെത്തിയത്.
◾കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ ജിഎസ്ടി വിഹിതം കിട്ടുന്നില്ലെന്ന് ഇന്നലെവരെ പറഞ്ഞിരുന്ന ധനമന്ത്രി മലക്കം മറിഞ്ഞതിനു വിശദീകരണം വേണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. കേരളം അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ ആരോപണത്തിനും മറുപടി വേണം. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു സമര്‍പ്പിക്കേണ്ടിയിരുന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടുണ്ടോ? ഐജിഎസ്ടിയില്‍ കേരളത്തിന് അയ്യായിരം കോടി നഷ്ടമാകുന്നു എന്ന എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കുടിശികയായി 750 കോടി രൂപ മാത്രമാണു കേരളത്തിനു കിട്ടാനുള്ളതെന്നും കേന്ദ്രവുമായി കുടിശികത്തര്‍ക്കമില്ലെന്നുമാണ് ഇപ്പോള്‍ ധനമന്ത്രി ബാലഗോപാലന്‍ പറയുന്നത്. സത്യം എന്താണെന്ന് ബാലഗോപാലന്‍ വെളിപെടുത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
◾ജിഎസ്ടി കുടിശിക സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് തെറ്റാണെങ്കില്‍ സംസ്ഥാന ധനമന്ത്രി ബാലഗോപാല്‍ തെളിയിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. 2017 മുതല്‍ എജിയുടെ സര്‍ട്ടിഫിക്കറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്നാണ് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചതെന്നും വേണുഗോപാല്‍.
◾ഡൽഹി ക്രൈസ്തവർക്കെതിരേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ സഭാ നേതാക്കളും വിശ്വാസികളും പ്ര തിഷേധിക്കും. ഡൽഹി രൂപത ആർച്ച് ബിഷപ്പ് അനിൽ കുട്ടോ, ഫരീദാബാദ് രൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കും. സമീപ ദിവസങ്ങളിലായി നിരവധി ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ഗുജറാത്ത് കലാപത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസി ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന.
◾കെഎസ്യു വനിതാ പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് കൈയേറ്റം ചെയ്തതിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കേസ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചും ഐടി ആക്ടും അനുസരിച്ചാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്.
◾സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു നിര്‍ബന്ധിത പണപ്പിരിവ്. ആറു കോടിയോളം രൂപയാണു പിരിച്ചെടുക്കുന്നത്. പണം നല്‍കാത്തവര്‍ വിശദീകരണം ബോധിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ചാലിശേരിയില്‍ നടക്കുന്ന സമ്മേളനത്തിനു കോര്‍പ്പറേഷനുകള്‍ അഞ്ചു ലക്ഷം രൂപയാണു നല്‍കേണ്ടത്. ജില്ലാ പഞ്ചായത്തുകള്‍ രണ്ടു ലക്ഷം നല്‍കണം. മുന്‍സിപ്പാലിറ്റികള്‍ ഒന്നേകാല്‍ ലക്ഷം രൂപയും ബ്ലോക്ക് ബഞ്ചായത്തുകള്‍ എഴുപതിനായിരം രൂപയും ഗ്രാമപഞ്ചായത്തുകള്‍ മുപ്പതിനായിരം രൂപയും നല്‍കണമെന്നാണ് ഉത്തരവ്.
◾വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോര്‍മുലയുമായി കെഎസ്ആര്‍ടിസി. വിരമിച്ച ജീവനക്കാരെ മൂന്നായി തിരിക്കും. 2022 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ വിരമിച്ചവര്‍, ഏപ്രില്‍ 30 മുതല്‍ ജൂണ്‍ 30 വരെ വിരമിച്ചവര്‍ , 2022 ജൂലൈ 31 മുതല്‍ ഡിസംബര്‍ 31 വരെ വിരമിച്ചവര്‍ എന്നിങ്ങനെയാണു ഗ്രുപ്പുകള്‍. ഘട്ടം ഘട്ടമായി ആനുകൂല്യം നല്‍കും. എല്ലാവര്‍ക്കും ആദ്യഘട്ടത്തില്‍ ഒരു ലക്ഷം രൂപ വീതം സമാശ്വാസ ധനസഹായം നല്‍കും. ഹൈക്കോടതിയില്‍ മാനേജുമെന്റ് അറിയിച്ചു.
◾സിഎന്‍ജിക്കു അടിക്കടി വിലവര്‍ധന. മൂന്നു മാസത്തിനിടെ എട്ടു രൂപയാണ് വര്‍ധിപ്പിച്ചത്. സിഎന്‍ജിക്ക് 91 രൂപയാണു വില. സിഎന്‍ജി വാഹനങ്ങള്‍ വാങ്ങിയവര്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഡീസലിനോളം വിലയായതോടെ സിഎന്‍ജി ഇന്ധനമാക്കിയ വാഹനങ്ങള്‍ വാങ്ങിയവര്‍ പ്രതിസന്ധിയിലായി.
◾മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയിയിലേക്ക് രാഹുല്‍ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍ തിരിച്ചയച്ചു. സ്ഥലസൗകര്യമില്ലെന്ന കാരണം പറഞ്ഞാണ് തിരിച്ചയച്ചത്. തിരിച്ചയച്ച ഇനങ്ങള്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ഇടപെട്ട് തിരികേ ആശുപത്രിയിലേക്കു വരുത്തിക്കുന്നുണ്ട്. മെഡിക്കല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു.
◾റോഡില്‍ വാഹനങ്ങളേയും യാത്രക്കാരേയും തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. ക്ലിഫ് ഹൗസില്‍ നിന്നു മസ്‌കറ്റ് ഹോട്ടലിലേക്കുള്ള റോഡിലാണു വാഹനങ്ങള്‍ തടഞ്ഞത്. സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലില്‍ എത്തിയത്.
◾ഊരി പിടിച്ച വാളിനിടയിലൂടെ നടന്നെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്ന് ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റം കൊണ്ടും നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഭയമായി. തമ്പ്രാന്‍ എഴുന്നള്ളുമ്പോള്‍ വഴിയില്‍ അടിയാന്മാര്‍ പാടില്ലെന്ന അവസ്ഥയാണെന്നും ചെന്നിത്തല.
◾ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
◾പണി പൂര്‍ത്തിയാക്കി മൂന്നു വര്‍ഷമായിട്ടും കിഫ്ബി പണം തരുന്നില്ലെന്ന് കരാറുകാര്‍. കിഫ്ബി ബില്ലുകള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കരാറുകാര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പുതിയ കരാറെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ആത്മഹത്യയുടെ വക്കിലാണെന്നും കരാറുകാര്‍ പറഞ്ഞു.
◾കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിഷയത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ തഹസില്‍ദാരുടെയും മൂന്നു ഡെപ്യൂട്ടി തഹസില്‍ദാരുമാരുടെയും വിശദീകരണം തേടി. ഉദ്യോഗസ്ഥരെ കളക്ടറേറ്റില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. കളക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നാളെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറും.
◾മാസങ്ങളായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് പ്രേരക്മാരുടെ അനിശ്ചിതകാല സമരം തുടരുന്നതിനിടെ സാക്ഷരതാ മിഷന് സര്‍ക്കാര്‍ നാലു കോടി രൂപ അനുവദിച്ചു. ഇതോടെ മിഷന് കൊടുക്കാനുള്ള മുഴുവന്‍ തുകയും നല്‍കിയെന്നാണ് ധനവകുപ്പിന്റെ അവകാശവാദം.
◾തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പു കേസിലെ മുഖ്യപ്രതി പാണഞ്ചേരി ജോയി കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു.
◾കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മംഗള്‍ പാണ്ഡേ എന്ന എബിന്‍ പെരേരയെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നാണ് മുണ്ടക്കല്‍ സ്വദേശി ജാക്‌സനെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്.
◾കെട്ടിടനിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റിന്റെ റെയ്ഡ്. തിരുവനന്തപുരത്തെ മൂന്നിടങ്ങളിലാണ് കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘം പരിശോധിക്കുന്നത്. എസ്ബിഐയില്‍നിന്ന് 14 കോടി രൂപ വായ്പ എടുത്ത് വഞ്ചിച്ച കേസിലാണു നടപടി.
◾വയനാട് പയ്യമ്പള്ളിയില്‍ വൈദ്യുതി വേലിയുള്ള വാഴത്തോട്ടത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. ചെറൂര്‍ ആദിവാസി കോളനിയിലെ ഉളിയന്‍ ആണ് മരിച്ചത്. വൈദ്യുതി വേലിയില്‍നിന്നു വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
◾കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു. ഡിജിപി അനില്‍ കാന്ത്, കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ നരസിംഹുഗാരി റെഡ്ഡി, സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്കു കമ്മീഷന്‍ നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ടു വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
◾ജഡ്ജിമാര്‍ക്കു കോഴ നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന പരാതിയില്‍ അഭിഭാഷകനായ സൈബി ജോസിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സൈബിയ്ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ആരോപണത്തില്‍ ഗൂഡാലോചനയുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ കണ്ടെത്തലുകളൊന്നുമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സൈബി ജോസ് കോടതിയില്‍ പറഞ്ഞു.
◾മദ്യപിച്ചു വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമനടപടികള്‍ക്കൊപ്പം ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
◾നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍നിന്നായി മൂന്നു കിലോയിലധികം സ്വര്‍ണം പിടികൂടി.
◾മണ്ണാര്‍ക്കാട് എളുമ്പലാശ്ശേരിയില്‍ എടിഎമ്മില്‍ സ്ഫോടനമുണ്ടാക്കി മോഷണശ്രമം. അലാറം ലഭിച്ചതോടെ ബാങ്ക് അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തിയതോടെ കവര്‍ച്ചാസംഘം മുങ്ങി. പുലര്‍ച്ചെ നാലോടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.
◾കുട്ടനാട്ടില്‍ സിപിഎമ്മുകാര്‍ തമ്മില്‍ കൂട്ടത്തല്ലു നടത്തിയ സംഭവത്തില്‍ മര്‍ദനമേറ്റ നേതാക്കള്‍ക്കെതിരെ പൊലീസ് വധശ്രമക്കേസെടുത്തു. ഡിവൈഎഫ്ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കല്‍ കമ്മിറ്റി അംഗം ശരവണനും എതിരെയാണ് കേസ്. കിഷോറിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചെന്ന് ആരോപിച്ചാണ് കേസ്.
◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു ശശി തരൂരിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തില്‍നിന്നുള്ള എംപിമാര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു. പാര്‍ട്ടിക്കു തരൂര്‍ മുതല്‍ക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖര്‍ഗെ പറഞ്ഞു. കെ മുരളീധരന്‍, എംകെ രാഘവന്‍, ബെന്നി ബഹന്നാന്‍ എന്നിവരാണു ഖര്‍ഗയെ കണ്ടത്.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് ഉത്തര്‍പ്രദേശ് വാരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചു. യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണം ഉന്നയിച്ചത്. ഇതുമൂലം രാഹുലിന്റെ യുപിയിലെ രണ്ടു പരിപാടികള്‍ റദ്ദാക്കേണ്ടിവന്നെന്നും കോണ്‍ഗ്രസ്.
◾രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നല്‍കിയില്ലെന്ന ആരോപണം വാരണാസി വിമാനത്താവളം അധികൃതര്‍ നിഷേധിച്ചു. രാഹുല്‍ തന്നെ വിമാനം റദ്ദാക്കിയെന്നാണ് വിമാനത്താവള അധികൃതര്‍ വിശദമാക്കുന്നത്.
◾അദാനിയുടെ തട്ടിപ്പിനെതിരേ ജെപിസി അന്വേഷണം നടത്തേണ്ട സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുകയാണെന്ന് എഐസിസി വക്താവ് ജയറാം രമേശ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
◾അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരെ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു.
◾പഞ്ചാബില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര്. കേന്ദ്രം നിയോഗിച്ച ഗവര്‍ണറോട് മറുപടി പറയേണ്ട കാര്യമില്ലെന്നു ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍. സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ക്കു വിദേശത്തു പരിശീലനം നല്‍കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം.
◾കിണറ്റില്‍ കുടുങ്ങിയ പുലിയെ സാഹസികമായി രക്ഷിച്ച് വനിതാ വെറ്ററിനറി ഡോക്ടറും സംഘവും. മംഗളുരുവിലെ നിഡ്ഡോഡിയിലാണ് പുലി കിണറ്റില്‍ വീണത്. വനംവകുപ്പ് അധികൃതര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പുലിയെ വലയിലാക്കാനോ കൂട്ടിലാക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് ചിട്ടേ പിള്ളി എന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘത്തിന്റെ സഹായം വനംവകുപ്പ് തേടിയത്. ഡോ. മേഘന, ഡോ. യശസ്വി എന്നിവര്‍ ചേര്‍ന്ന് പുലിയെ തന്ത്രപൂര്‍വം കൂട്ടിലാക്കി.
◾മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്‌മരഥം. നാനൂറിലേറെ വര്‍ഷം പഴക്കമുള്ള പഴയ രഥത്തിനു പകരമായാണ് പുതിയത് നിര്‍മ്മിച്ചത്. രണ്ടു കോടി രൂപ ചെലവിട്ട് തേക്കിലും ആവണി പ്ലാവിലുമാണ് ബ്രഹ്‌മരഥം നിര്‍മ്മിച്ചത്. ബ്രഹ്‌മരഥ സമര്‍പ്പണ ചടങ്ങുകള്‍ നാളെ ആരംഭിക്കും.
◾2019 മുതല്‍ 2021 വരെ രാജ്യത്ത് 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തെന്നു തൊഴില്‍ മന്ത്രി. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ടിലെ വിവരം ലോക്സഭയിലാണ് മന്ത്രി ഭൂപേന്ദര്‍ യാദവ് വെളിപെടുത്തിയത്. കോവിഡ് പ്രതിസന്ധിമൂലമാണ് ഇത്രയും പേര്‍ ജീവനൊടുക്കിയത്. 66,912 വീട്ടമ്മമാരും 53,661 സ്വയം തൊഴില്‍ ചെയ്യുന്നവരും 43,420 ശമ്പളക്കാരും 43,385 തൊഴില്‍ രഹിതരും ഈ കാലഘട്ടത്തില്‍ ആത്മഹത്യ ചെയ്തു. 35,950 വിദ്യാര്‍ത്ഥികളും 31,389 കര്‍ഷകരും മൂന്ന് വര്‍ഷത്തിനിടെ ജീവനൊടുക്കി.
◾വാലന്റൈന്‍സ് ദിനാചരണത്തിനു കമിതാക്കളെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക്. പാര്‍ക്കുകളിലും മറ്റും ശ്രീരാമസേന പ്രവര്‍ത്തകര്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും മയക്കുമരുന്നും ലൈംഗികതയും അനുവദിക്കില്ലെന്നും മുത്തലിക് മുന്നറിയിപ്പ് നല്‍കി.
◾അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വെടിവയപ്. മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
◾തങ്ങളുടെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയെ ഈ വര്‍ഷം അവസാനം ബഹിരാകാശ ദൗത്യത്തിന് അയയ്ക്കുമെന്ന് സൗദി അറേബ്യയുടെ സ്റ്റേറ്റ് മീഡിയ. റയ്യാന ബര്‍ണവിയെയാണ് സൗദി ദൗത്യത്തിന് അയയ്ക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുരുഷ ബഹിരാകാശ സഞ്ചാരി അലി അല്‍-ഖര്‍നിക്കൊപ്പമാണ് റയ്യാന ബര്‍ണവിയെയും അയക്കുക.
◾അമേരിക്കന്‍ സേന മിസൈല്‍ തൊടുത്തു വീഴ്ത്തിയ ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് ചൈനീസ് ബലൂണില്‍ നിന്നുള്ള സെന്‍സറുകളടക്കം വീണ്ടെടുത്തിട്ടുണ്ട്.
◾പ്രണയദിനത്തില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ന്റെ പ്രവര്‍ത്തനംഅവസാനിപ്പിച്ച് വിന്‍ഡോസ്. ഫെബ്രുവരി 14ന് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ആകുന്നതോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകും. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിന്‍ഡോസ് 11ല്‍ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്വെയര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിന്‍ഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളില്‍ സേവനം ലഭ്യമാകുന്നത് തുടരുന്നുണ്ടായിരുന്നു. പ്രണയദിനത്തില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 പ്രവര്‍ത്തനരഹിതമാകുമെന്ന് റെഡ്മണ്ട്കമ്പനി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11-നെ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് റീഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്‌ഡേറ്റ് ബാധിക്കുമെന്നും സ്ഥാപനം അറിയിച്ചിരുന്നു. 25 വര്‍ഷത്തെ സേവനമാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്. 2015-ല്‍ വിന്‍ഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത്
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.72, പൗണ്ട് – 99.68, യൂറോ – 88.32, സ്വിസ് ഫ്രാങ്ക് – 89.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.24, ബഹറിന്‍ ദിനാര്‍ – 219.44, കുവൈത്ത് ദിനാര്‍ -270.24, ഒമാനി റിയാല്‍ – 215.14, സൗദി റിയാല്‍ – 22.04, യു.എ.ഇ ദിര്‍ഹം – 22.52, ഖത്തര്‍ റിയാല്‍ – 22.72, കനേഡിയന്‍ ഡോളര്‍ – 61.89.
കുട്ടനാട്ടിൽ സി.പി.എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ - രണ്ട് പേർക്ക് പരിക്ക്.
◾കുട്ടനാട്ടിൽ സി.പി.എം ഔദ്യോഗിക വിഭാഗവും, വിമത വിഭാഗവും തമ്മിൽ തുടർച്ചയായി നടക്കുന്ന ഏറ്റുള്ളലിന്റെ ഭാഗമായി ഇന്നലെയുണ്ടായ സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രജ്ഞിത്ത്, ലോക്കൽ സെക്രട്ടറി ശരവണൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയ വകവരുത്താനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
◾താമരശ്ശേരിയിലാണ് കുറ്റ്യാടി പാലേരി സ്വദേശി അരുൺ ജിത്തിനെ(24) പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ വീട്ടിലേക്ക് കടന്നു വരുന്ന അരുണിനെ കണ്ട് യുവതിയുടെ മാതാവ് കതകടച്ച് കുറ്റിയിട്ടശേഷം നാട്ടുകാരെ വിവരം അറിയിച്ചതോടെ ഓടിയെത്തിയ നാട്ടുകാർ അരുണിനെ പിടികൂടി പോലീസിനെ ഏൽപ്പിക്കയായിരുന്നു.അരുണിന്റെ പക്കൽ നിന്നും യുവതിയെ തീ കൊളുത്തി കൊല്ലാനായി കരുതിയിരുന്ന ഒരു ലിറ്റർ പെട്രോളും, കത്തും പോലീസ് കണ്ടെടുത്തു.
കേരളം കൃത്യസമയത്ത് വേണ്ടത് ചെയ്യുന്നില്ല -കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.
◾ കൃത്യമായി കണക്കുകളും, രേഖകളും കേരളം സമർപ്പിക്കാത്തതിനാലാണ് കേന്ദ്ര സാമ്പത്തിക വിഹിതം നൽകാത്തതെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് മറുപടി നൽകി. അയ്യായിരം കോടി രൂപാ സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദം ലോക്സഭയിൽ ശ്രദ്ധ പെടുത്തിയപ്പോഴാണ് എം.പിക്ക് ധനമന്ത്രി മറുപടി നൽകിയത്. ജി. എസ്. ടി നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ അക്കൗണ്ടൻറ് ജനറൽ സാക്ഷ്യപ്പെടുത്തിയ രേഖകൾ സമർപ്പിക്കണം.എന്നാൽ 2017 മുതൽ ഇക്കാര്യത്തിൽ കേരളം വീഴ്ച വരുത്തിയിരിക്കയാണെന്നും മന്ത്രി അറിയിച്ചു.
രാജ്യം ഭരിക്കുന്നവർ ജനങ്ങളുടെ നൊമ്പരം അറിയുന്നില്ല.-മുഖ്യമന്ത്രി.
◾രാജ്യം ഭരിക്കുന്നവർ സാധാരണ ജനങ്ങളുടെ നൊമ്പരം അറിയാത്തതാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻപന്തിയിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. സി.പി.എം പാലക്കാട് ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് തുടങ്ങി വെച്ച ജനദ്രോഹനയങ്ങളാണ് ബി.ജെ.പി സർക്കാർ പിന്തുടരുന്നതെന്നും, ഇടതുപക്ഷം മാത്രമാണ് ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് - അതിദാരിദ്ര്യ മൈക്രോപ്ലാൻ നടപ്പിൽ വന്നു.
◾സർവ്വേയിൽ കൂടി കണ്ടെത്തിയ പന്തളം തെക്കേക്കര പഞ്ചായത്തിലെ 79 അതി ദരിദ്ര്യർക്ക് ഭൂമി, വീട്' മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ പ്രദാനം ചെയ്യുന്ന അതിദാരിദ്ര്യ മൈക്രോ പ്ലാൻ തയ്യാറായി. ചെറിലയം വാർഡിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് മൈക്രോപ്ലാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാഹേൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷതയ വി.പി. വിദ്യാധര പണിക്കർ, പ്രിയ ജ്യോതികുമാർ, വാർഡ് മെമ്പർ ശ്രീവിദ്യ, കുടുംബശ്രീ ചെയർപേഴ്സൺ രാജി പ്രസാദ്, ഉപാദ്ധ്യക്ഷ ശ്രീദേവി,പഞ്ചായത്ത് അസി.സെക്രട്ടറി അജിത് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
യുവതിയെ കൊലപ്പെടുത്തിയ പ്രതി സംസ്ഥാനം വിട്ടതായി സംശയം.
◾രണ്ടു വർഷക്കാലമായി പന്തളത്ത് വാടക വീട്ടിൽ താമസിച്ചു വരികയായിരുന്ന യുവതി കൊലചെയ്യപ്പെട്ട സംഭവത്തിൽ പങ്കാളിയായ പ്രതിക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കി. സംഭവത്തിനു ശേഷം പ്രതി ഷൈജു സംസ്ഥാനം വിട്ടു പോയതായി പോലീസ് സംശയിക്കുന്നു.
മുളക്കുഴ സ്വദേശിനി സജിത -42 ആണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കൊല ചെയ്യപ്പെട്ടത്. സജിതക്കൊപ്പം താരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു പങ്കാളിയായി താമസിച്ചു വരികയായിരുന്നു. സജിത മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്തിൽ പലപ്പോഴും വീട്ടിൽ കലഹിക്കാറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.ഇക്കാരണത്താൽ സജിതയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തലക്ക് കമ്പിവടി കൊണ്ട് അടിയേറ്റാണ് സജിത മരിച്ചത്.സംഭവ ശേഷം ഷൈജുവിനെ കാണാനില്ലാതാകുകയും, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിലാക്കുകയും ചെയ്തതോടെ പ്രതി ഷൈജുവാണെന്ന് പോലീസ് നേരത്തെ ഉറപ്പിച്ചിരുന്നു.ഷൈജു സാധാരണ പോകാറുള്ള സുഹൃത്തുക്കളുടെ വീടുകളിലടക്കം പലയിടങ്ങളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഒടുവിൽ ഷൈജു സംസ്ഥാനം വിട്ടതായിട്ടാണ് പോലീസ് കരുതുന്നത്. എന്തായാലും പ്രതിക്കു വേണ്ടി വ്യാപക അന്വേഷണത്തിലാണ് പോലീസ്.
പരിസ്ഥിതിക്കൊപ്പം മനുഷ്യനും പ്രാധാന്യം. സുപ്രീം കോടതി.
◾പരിസ്ഥിതിക്കൊപ്പം മനുഷ്യനും പ്രാധാന്യമുണ്ടെന്ന് സുപ്രീം കോടതി. പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനാവില്ല. ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രാധാന്യമുണ്ട്. പശ്ചിമ ബംഗാളില്‍ റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതിനു മരങ്ങള്‍ വെട്ടുന്നതു തടഞ്ഞുകൊണ്ട് അഞ്ചു വര്‍ഷമായി തുടരുന്ന ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
◾സിഎജി അംഗീകരിച്ച കണക്കുകള്‍ 2017 മുതല്‍ ഹാജരാക്കാത്തതിനാലാണ് കേരളത്തിനുള്ള ജിഎസ്ടി കുടിശിക വിഹിതം തടഞ്ഞതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍. അയ്യായിരം കോടി രൂപവീതം തടഞ്ഞെന്ന് ആരോപിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.
◾ജിഎസ്ടി കുടിശിക വിഷയത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തിനു കുടിശികയായി കേന്ദ്രം തരാനുള്ളത് 750 കോടി രൂപയാണ്. കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്. കുടിശിക കാലാവധി നീട്ടണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അര്‍ഹമായ കേന്ദ്ര വിഹിതം കേരളത്തിന് നിഷേധിക്കുന്നതിലാണ് എതിര്‍പ്പ്. എന്‍കെ പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തേയും ബാലഗോപാല്‍ വിമര്‍ശിച്ചു.
ആരോപിച്ചതെല്ലാം സത്യമെന്ന് രാഹുല്‍ ഗാന്ധി.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധവും വഴിവിട്ട സഹായങ്ങളും സംബന്ധിച്ചു പാര്‍ലമെന്റില്‍ ആരോപിച്ചതെല്ലാം സത്യമെന്ന് രാഹുല്‍ ഗാന്ധി. അദാനിക്കു വേണ്ടി ചട്ടങ്ങള്‍ മറികടന്നു. മോദിയുടെ വിദേശ യാത്രകളില്‍ അനുഗമിക്കുന്ന അദാനിക്ക് അനേകം വിദേശ കരാറുകള്‍ നേടിക്കൊടുത്തു. വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്കു നല്‍കി. പാര്‍ലമെന്റിലെ തന്റെ പ്രസംഗം നീക്കം ചെയ്തു. തനിക്കെതിരേ വ്യക്തിഹത്യ നടത്തിയും അധിക്ഷേപിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്. മോദിയുടെ അധിക്ഷേപ പ്രസംഗം നീക്കം ചെയ്തില്ല. വന്യ ജീവി ആക്രമണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾നമ്മുടെ നാട്ടിലെ എല്ലാ വികസനത്തേയും എതിര്‍ക്കണമെന്നതാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനോടുള്ള മതിപ്പ് ഇല്ലാതാക്കാന്‍ വികസനം മുടക്കുകയാണ്. നാടിന്റെ ഭാവിക്കായി സകല എതിര്‍പ്പിനെയും മറികടക്കും. അതിനെ ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും. ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ടുതന്നെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഈ മാസം തന്നെ നല്‍കണമെന്നു ഹൈക്കോടതി.
◾വിരമിച്ച കെഎസ്ആര്‍ടിസിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വിരമിച്ച 174 പേരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഈ മാസം തന്നെ നല്‍കണമെന്നു ഹൈക്കോടതി. ജൂണ്‍ മുപ്പതിനു മുന്‍പ് വിരമിച്ചവരുടെ പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കണം. കെ.എസ്.ആര്‍.ടിസിയോടു കോടതി നിലപാട് തേടി.
◾കമ്പി കയറ്റിയ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തി കയറി യുവാവ് മരിച്ചു. പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് ആണ് മരിച്ചത്. 21 വയസായിരുന്നു. തൃശൂര്‍ ചെമ്പൂത്രയിലാണു സംഭവം. ലോറിക്കു പുറത്ത് മൂടിയിരുന്ന ടാര്‍പോളിന്‍ ഷീറ്റ് പറന്നു പോയത് എടുക്കാന്‍ പെട്ടെന്നു ലോറി നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ചത്.
◾കൊച്ചി നഗരത്തില്‍ നിയമലംഘനം നടത്തിയ 32 ബസുകള്‍ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാരാണു പിടിയിലായത്. ഇവരില്‍ നാലു പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും രണ്ടു പേര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരുമാണ്. മദ്യപിച്ചു വാഹനം ഓടിക്കില്ലെന്ന് ഇവരെ സ്റ്റേഷനിലിരുത്തി ആയിരം തവണ ഇംപോസിഷന്‍ എഴുതുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പിഞ്ച് കുഞ്ഞിന് മരുന്നു വാങ്ങാൻ പോയ പിതാവിനെ പോലീസ് തടഞ്ഞു.
◾മുഖ്യമന്ത്രിയ്ക്കു സുരക്ഷ ഒരുക്കിയ പോലീസ, നാലു വയസുകാരനു മരുന്നു വാങ്ങാന്‍പോയ അച്ഛനെ തടഞ്ഞ് ഭീഷണിപ്പെടുത്തി. കാലടി കാഞ്ഞൂരിലാണ് സംഭവം. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ് ഐ ഭീഷണിപ്പെടുത്തി.
◾മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗതയ്ക്കെതിരേ പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി. പാലാ കോഴ ഭാഗത്ത് മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയില്‍ പോയതിനെകുറിച്ച് കോടതി കുറുവിലങ്ങാട് എസ് എച്ച് ഒ യോട് റിപ്പോര്‍ട്ടു തേടി. മജിസ്‌ട്രേട്ടിന്റെ വാഹനം ഉള്‍പ്പടെ അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം ചീറിപ്പാഞ്ഞത്.
മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
◾കരിങ്കൊടി പ്രതിഷേധത്തെ സഹിഷ്ണുതയോടെ നേരിടാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മൈക്കിനു മുന്നില്‍ ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളോടു വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പോലീസ് അകമ്പടിയില്ലാതെ കഴിയാത്തത് നാണക്കേടാണ്. സുധാകരന്‍ പറഞ്ഞു.
◾പെണ്‍കുട്ടികളെ തൊട്ടാല്‍ ആങ്ങളമാര്‍ പെരുമാറുന്നത് പോലെ കോണ്‍ഗ്രസ് പെരുമാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആജീവനാന്ത മുഖ്യമന്ത്രിയാണെന്ന് പോലീസ് കരുതേണ്ട. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും കാണും. ഏകാധിപതികള്‍ എന്നും ഭീരുക്കളാണെന്നും സതീശന്‍.
മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.
◾ടിപ്പര്‍ ലോറി ഉടമകളില്‍നിന്ന് മാസപ്പടിയും കൈക്കൂലിയും വാങ്ങിയ മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കോട്ടയം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബി ഷാജന്‍, അജിത് എസ്, അനില്‍ എംആര്‍ എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ വാടക കൊടുത്തിരുന്നത് ടിപ്പര്‍ ലോറി ഉടമകളാണ്.
◾കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വെള്ളമില്ല. ആശുപത്രിയിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയതാണു കാരണം. പ്രസവം കഴിഞ്ഞവരും ഡയാലിസിസ് രോഗികളും കൂട്ടിരിപ്പുകാരുമടക്കം നൂറുകണക്കിനു പേരാണ് കുടിക്കാന്‍ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.
രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.
◾വയനാടിനു വേണ്ടി എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള ഒരു യോഗത്തിലും രാഹുല്‍ പങ്കെടുക്കുന്നില്ല. മരിച്ച ആളുകളുടെ വീട്ടില്‍ പോയി രാഹുല്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
◾കൊല്ലം കുപ്പണ മദ്യദുരന്തക്കേസിലെ പ്രതി തമ്പിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നു സുപ്രീംകോടതി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന തടവുകാരനാണു തമ്പി. എന്നാല്‍ വിചാരണക്കോടതി വിധിച്ച 10 ലക്ഷം രൂപ പിഴയടക്കാത്തതിനാല്‍ ജയിലില്‍തന്നെ കഴിയുകയായിരുന്നു. പിഴത്തുക ഒഴിവാക്കി മോചിപ്പിക്കണമെന്നാണു സുപ്രീം കോടതി ഉത്തരവ്. തമ്പിയുടെ മകള്‍ കാര്‍ത്തികയാണു സുപ്രീംകോടതിയെ സമീപിച്ചത്.
◾പത്തു മണിക്കൂറുകൊണ്ട് 956.2 മീറ്ററിലധികം നീളമുള്ള പേപ്പര്‍ ചങ്ങല നിര്‍മ്മിച്ച് യുവാവ് ഗിന്നസ് ലോക റിക്കാര്‍ഡിലേക്ക്. ലഹരിക്കെതിരെ ബോധവത്കരണവുമായാണ് വെണ്ണിയൂര്‍ വവ്വാമൂല വട്ടവിള സങ്കീര്‍ത്തനത്തില്‍ വിന്‍സന്റിന്റെയും മിനി കുമാരിയുടെയും മകന്‍ വിമിന്‍. എം. വിന്‍സന്റ് ഇങ്ങെനെ റിക്കാര്‍ഡിട്ടത്. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഡ്രോയിംഗ് പേപ്പര്‍ ഉപയോഗിച്ചു ചങ്ങല നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 11 മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച 780 മീറ്റര്‍ നീളത്തിലുള്ള ചങ്ങല നിര്‍മിച്ച അമേരിക്കക്കാരന്റെ റിക്കാര്‍ഡാണ് തകര്‍ത്തത്. 18 ഇഞ്ച് നീളത്തിലും നാലര ഇഞ്ച് വീതിയിലും വെട്ടിയെടുത്ത പേപ്പറില്‍ സ്റ്റേപ്ലര്‍ പിന്‍ ഉപയോഗിച്ച് ഉറപ്പിച്ചാണ് ചങ്ങല നിര്‍മിച്ചത്. നീല, പിങ്ക്, മഞ്ഞ എന്നീ കളര്‍ പേപ്പറുകളാണ് ഇതിനായി ഉപയോഗിച്ചത്.
പാറമടമൂലം ജീവിക്കാനാകുന്നില്ലെന്ന് പരാതിപ്പെട്ട് കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം.
◾പാറമടമൂലം ജീവിക്കാനാകുന്നില്ലെന്ന് പരാതിപ്പെട്ട് കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
◾ഭൂമിത്തര്‍ക്കത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്ത് വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ജാസ്മി (39)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയില്‍ വിഷം കഴിച്ചാണ് ജാസ്മിയെ കൊല്ലാനെത്തിയത്. ഇയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ഡ്രൈവര്‍ക്കെതിരേ കാറിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയവരെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് കാറിലുണ്ടായിരുന്ന രണ്ടു പേര്‍ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
◾അര്‍ത്തുങ്കല്‍ അറവുകാട് ക്ഷേത്രോത്സവത്തിനു കതിന നിറച്ചപ്പോഴുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. അര്‍ത്തുങ്കല്‍ ചെത്തി കിഴക്കേവെളി വീട്ടില്‍ അശോകന്‍ (54) ആണ് മരിച്ചത്.
അധ്യാപകന്‍ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍.
◾കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ അധ്യാപകന്‍ ട്രിച്ചി എന്‍ഐടി യിലെ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍. കോതമംഗംലം സ്വദേശിയായ ബാബു തോമസ് (37) ആണ് മരിച്ചത്. എന്‍ഐടി ട്രിച്ചിയില്‍ ഉപരിപഠനം നടത്തുകയായിരുന്ന ബാബു തോമസ്.
◾തിരുവനന്തപുരം പുലയനാര്‍കോട്ട ശ്രീമഹാദേവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജയകുമാരിയുടെ ആത്മഹത്യാ കുറിപ്പില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ ആരോപണം. അതിര്‍ത്തി തര്‍ക്കവും കള്ളക്കേസും ഉണ്ടാക്കിയെന്ന് ആത്മഹത്യാകുറിപ്പിനു പുറമേ ശബ്ദസന്ദേശവുമുണ്ട്. വിജയകുമാരിയെ ആക്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രം പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയകുമാരിക്കെതിരെയും കേസുണ്ട്.
◾വര്‍ക്കല അഞ്ചുതെങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. മരണ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയാണു മനോജിന്റെ മകന്‍ ഋതുല്‍ ജീവനൊടുക്കിയത്.
◾മലപ്പുറം കാളികാവില്‍ സ്ത്രീകളുടെ നഗ്നചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദ് (22)ആണ് പിടിയിലായത്.
◾എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിനു പിറകില്‍ തലയോട്ടി കണ്ടെത്തി. ശരീരാവശിഷ്ടങ്ങളുടെ മറ്റു ഭാഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
◾ഇലക്ട്രിക് കടയില്‍നിന്ന് അഞ്ചു ലക്ഷം രൂപയുടെ കേബിളുകളും ക്യാമറകളും മോഷ്ടിച്ച കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ പ്രതികള്‍ പിടിയില്‍. കായംകുളത്തെ ജെ ആര്‍ കെ ഇലക്ട്രിക്കല്‍സിന്റെ ഗോഡൗണില്‍ നിന്നാണു കേബിളുകളും ക്യാമറകളും മോഷ്ടിച്ചത്.
◾ഭാര്യക്കു ജോലി നല്‍കിയതിനു ഹോംസ്റ്റേയില്‍ അക്രമം നടത്തിയ മണ്ണഞ്ചേരി കണ്ണന്തറ വെളിയില്‍ മനോജിനെ (44) അറസ്റ്റുചെയ്തു. വളവനാട് ഭാഗത്തുള്ള ഹോംസ്റ്റേ ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിക്കുകയും കത്തി കൊണ്ട് കഴുത്തിനു മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.
◾മൂന്നര വയസുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വര്‍ഷം കഠിനതടവും എണ്‍പതിനായിരം രൂപ പിഴയും ശിക്ഷ. ഉദയംപേരൂര്‍ സ്വദേശി മണക്കുന്നം ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്.
◾ജനുവരിയില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 6.52 ശതമാനമായി വര്‍ധിച്ചു. 2022 ജനുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.01 ശതമാനമായിരുന്നു. ഡിസംബറില്‍ പണപ്പെരുപ്പം 6.10 ശതമാനവുമായിരുന്നു.
പള്ളി അക്രമികള്‍ കത്തിച്ചു.
◾മധ്യപ്രദേശിലെ നര്‍മദപുരം ജല്ലയിലെ സുഖ്താവ ഗ്രാമത്തില്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ പള്ളി അക്രമികള്‍ കത്തിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.
◾കര്‍ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റില്‍ രണ്ടുപേരെ കടുവ കൊന്നു. പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയുമാണു കടുവ കൊന്നത്. ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശിയായ മധുവിന്റെയും വീണ കുമാരിയുടേയും മകന്‍ ചേതന്‍ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്.
എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ഇന്നും ജീവിക്കുന്നു ;സമയമാകുമ്പോൾ പൊതുരംഗത്ത് പ്രത്യക്ഷപ്പെടും -നെടുമാരൻ.
◾പതിന്നാല് വർഷം മുമ്പ് ശ്രീലങ്കൻ സേന എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ളയെ വധിച്ചുവെന്ന പ്രചാരണം ശരിയല്ലെന്നും, ഈ നേതാവ് ഇന്നും ആരോഗ്യവാനായി ജീവിക്കുന്നുണ്ടെന്നും, സമയമാകുമ്പോൾ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും തമിഴ് നാഷണലിസ്റ്റ് മൂവ്മെൻറ് നേതാവ് നെടുമാരൻ തഞ്ചാവൂരിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്.
സിംഹള പ്രക്ഷോഭത്തെ തുടർന്ന് രാജപക്സെ സർക്കാരിന് സംഭവിച്ച പതനവും, ചില അന്താരാഷ്ട്ര സാഹചര്യങ്ങളും പ്രഭാകരന് മടങ്ങി വരാനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചു.പ്രഭാകരനുമായി കുടുംബം നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രഭാകരൻ എവിടുണ്ടെന്ന് വെളിപ്പെടുത്താനാവില്ല.പ്രഭാകരന്റെയും, കുടുംബത്തിന്റെയും അറിവോടെയാണ് താൻ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നെടുമാരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞതായാണ് റിപ്പോർട്ട്
പ്രഭാകരൻ
കൊല്ലപ്പെട്ടതിന് തെളിവുണ്ട്.ശ്രീലങ്ക
◾ശ്രീലങ്കയിലെ എല്‍ടിടിഇ നേതാവ് വേലുപിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന ഡോ. പഴ നെടുമാരന്റെ അവകാശവാദം പൊള്ളയാണ്. 2009 ല്‍ സൈന്യത്തിന്റെ വെടിയേറ്റാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടതെന്നും ശ്രീലങ്ക.
◾ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 ഇന്നത്തോടെ പ്രവര്‍ത്തനരഹിതമാകും. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി.
ചുഴലിക്കാറ്റില്‍ തകര്‍ന്ന് ന്യൂസിലന്‍ഡ്
◾ശക്തമായി ചുഴലിക്കാറ്റില്‍ തകര്‍ന്ന് ന്യൂസിലന്‍ഡ്. വടക്കന്‍ മേഖലയിലാണ് ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഓക്ക്‌ലാന്‍ഡ് ഉള്‍പ്പെടെ അഞ്ചു മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമ്പതിനായിരത്തോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ താരലേലത്തില്‍ ഇന്ത്യയുടെ സ്മൃതി മന്ഥാന വിലയേറിയ താരം. 3.4 കോടി രൂപക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്മൃതിയെ സ്വന്തമാക്കിയത്. ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ആഷ്‌ലി ഗാര്‍ഡ്‌നറെ 3.2 കോടി രൂപക്ക് ഗുജറാത്ത് ജയന്റ്‌സും ഇംഗ്ലണ്ട് താരം നതാലി സൈവറെ 3.2 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സും ഇന്ത്യന്‍ താരങ്ങളായ ദീപ്തി ശര്‍മയെ 2.6 കോടി രൂപക്ക് യു.പി വാരിയേഴ്സും ജെമീമ റോഡ്രിഗസിനെ 2.2 കോടി രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിനെ 1.8 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. ഓരോ ടീമുകളും 10 കോടി രൂപ വീതമാണ് ചെലവഴിച്ചത്. കേരളത്തിന് അഭിമാനമായി വയനാട്ടുകാരി മിന്നു മണിയെ 20 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.
WIN-WIN Result 13/02/2023
ഇന്നലത്തെ ലോട്ടറി ഫലം.
1 st Prize :
Amount: ₹7,500,000/-
WB383099
Consolation Prize :
Amount: ₹8,000/-
WA383099 WC383099 WD383099 WE383099 WF383099 WG383099 WH383099 WJ383099 WK383099 WL383099 WM383099
2 nd Prize :
Amount: ₹500,000/-
WB195425
3 rd Prize :
Amount: ₹100,000/-
WA900511 WB210184 WC864857 WD963990 WE206684 WF935333 WG579290 WH790034 WJ866185 WK730116 WL206874 WM278667
4 th Prize :
Amount: ₹5,000/-
0155 0761 1098 2717 4774 5170 5645 6203 6807 6853 7139 7322 7895 9198 9311 9370 9441 9908
5 th Prize :
Amount: ₹2,000/-
2634 2727 3036 5056 5141 6012 7206 7290 7758 7843
6 th Prize :
Amount: ₹1,000/-
0759 2125 2165 2404 2722 2749 3333 4384 6011 6172 6280 7303 8037 9214
7 th Prize :
Amount: ₹500/-
0003 0123 0146 0241 0436 0517 0543 0780 0802 0883 1146 1339 1584 1614 1852 2062 2100 2195 2202 2340 2432 2466 2572 2683 2737 2866 2974 2996 3487 3528 3700 3791 3842 3927 3964 3986 4002 4047 4122 4372 4546 4892 5125 5178 5180 5183 5336 5360 5465 5514 5560 5609 5708 5752 5822 5922 5936 5952 6319 6358 6387 6405 6588 6701 6772 6828 7061 7310 7350 7668 7916 7988 8101 8108 8481 8880 8961 9322 9334 9513 9783 9993
8 th Prize :
Amount: ₹100/-
0051 0085 0156 0231 0352 0497 0775 0779 0956 0978 0982 1153 1155 1199 1239 1416 1418 1471 1689 1757 2183 2277 2278 2419 2438 2529 2566 2621 2684 2850 2925 2952 2963 3121 3152 3174 3237 3272 3281 3325 3356 3428 3490 3565 3665 3691 3729 3773 3844 3856 3955 3969 3992 4005 4017 4048 4252 4319 4325 4362 4465 4520 4595 4839 4841 4938 5054 5092 5093 5137 5321 5462 5578 5616 5734 5885 5987 6027 6170 6220 6249 6397 6423 6679 6737 6852 6861 7025 7090 7250 7455 7738 7769 7976 7992 8028 8043 8149 8163 8328 8449 8456 8458 8560 8585 8728 8772 8781 8830 8935 8974 8975 9014 9030 9034 9235 9247 9266 9384 9538 9617 9631 9765 9883 9891 9974
Type settings: KURIAKOSE NIRANAM
Comments
Post a Comment
Thanks