ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം
|JACOB CHERIAN|
വീട് നിർമ്മാണത്തിനിടയിൽ ജെ സി ബി ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മ മരിച്ചു.സംഭവം കടപ്ര വളഞ്ഞവട്ടത്ത്
◾ കടപ്ര വളഞ്ഞവട്ടത്ത് വീടു നിർമാണ പ്രവർത്തനത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത മരം ദിശ തെറ്റി വീണ് വീട്ടമ്മ മരിച്ചു. ബന്ധുവിന് ഗുരുതര പരുക്കേറ്റു. കടപ്ര 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ പുത്തൻ വീട്ടിൽ ലീലാമ്മ വർഗീസ് (56) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. സഹോദരി ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ പാസ്റ്റർ തോമസ് സാമുവലിനും (68) അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ലീലാമ്മയുടെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അതിരിനോട് ചേർന്ന് നിന്നിരുന്ന മരങ്ങൾ മുറിച്ചു
മാറ്റുന്നതിനിടെയാണ് പനമരം ഇരുവരുടെയും ദേഹത്തേക്ക് വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതു മാറ്റിയത്. എതിർഭാഗത്തേക്ക് മരം പിഴുതു മാറ്റാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. പാസ്റ്റർ തോമസ് സാമുവലിന് നട്ടെല്ലിനാണ് പരുക്ക്. വീട് നിർമ്മാണം നടക്കുന്നതിനാൽ ലീലാമ്മ ഇരവിപേരൂരിലുള്ള മേരിക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. മരങ്ങൾ മുറിച്ച് മാറ്റുന്നത് കാണാനായാണ് ബുധനാഴ്ച ഉച്ചയോടെ ലീലാമ്മ ഇവിടെ എത്തിയത്. ഭർത്താവ് ടി.എം. വർഗീസ് ക്യാൻസർ രോഗബാധയെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസമാണ് അന്തരിച്ചത്. മകൻ: ഫ്ളൈബി വർഗീസ് (യു.കെ.). മരുമകൾ: സ്നേഹ. പുളിക്കീഴ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ഉമ്മൻചാണ്ടി ഗുരുതരാവസ്ഥയിൽ എന്ന് വാർത്ത പ്രചരിക്കുന്നു.
കുടുംബാംഗങ്ങൾ ചികിത്സയ്ക്ക് വിധേയമാക്കുന്നില്ല എന്ന് പരാതി.
ഇതിൻെറ പേരിൽ കുടുംബത്ത് തന്നെ തർക്കം.
ചാണ്ടിയുടെ ഭാര്യ പ്രാർത്ഥനയുടെ പേരിലാണ് ചികിത്സ ഒഴിവാക്കുന്നത് എന്ന്
കുടുംബാംഗങ്ങളിൽ ചിലർ തന്നെ പറയുന്നു.
ഇനി ചെയ്യേണ്ടത് റേഡിയേഷൻ .
എന്നാൽ കുടുംബാംഗങ്ങൾ ഇതിന് തയ്യാറാകുന്നില്ല.
ഉമ്മൻചാണ്ടിക്ക് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്താൻ തയ്യാറായവരെ ഉമ്മൻചാണ്ടി തന്നെ തടഞ്ഞു.
ഈ വാർത്ത പുറത്തുവിട്ടത് മറുനാടൻ മലയാളി.താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ കാര്യങ്ങൾ അറിയാം.
https://youtu.be/bGObG4K3D7M
തിരുവല്ലയില്‍ ആയയെ മർദ്ദിച്ച അധ്യാപികയ്‌ക്കെതിരേ കേസ് എടുത്തു.
◾തിരുവല്ല: ആയയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രീപ്രൈമറി അധ്യാപികയ്‌ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഇരുവള്ളിപ്പറ ഗവ. എല്‍.പി സ്‌കൂളിലെ ആയയായ ബിജി മാത്യുവിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് അധ്യാപികയായ ശാന്തമ്മ സണ്ണിക്കെതിരെ പോലീസ് കേസെടുത്തത്. ബിജി മാത്യു നല്‍കിയ പരാതിയിലാണ് നടപടി.
മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഇരുവരും നിരവധി തവണ പരസ്പരം വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ നിരീക്ഷിക്കുന്നതിനായി സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി കാമറയ്ക്ക് മുന്നില്‍ വച്ചാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ കയ്യേറ്റം നടന്നത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശാന്തമ്മ സണ്ണിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
ബജറ്റില്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍.
◾ഇലക്ഷന്‍ ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍. ആദായനികുതി ഇളവു പരിധി ഏഴു ലക്ഷം രൂപവരെയാക്കി ഉയര്‍ത്തി. അന്ത്യോദയ ഗുണഭോക്താക്കള്‍ക്കു പിഎം ഗരീബ് കല്യാണ്‍യോജന ഒരു വര്‍ഷം കൂടി തുടരും. ഇതിനായി രണ്ടു ലക്ഷം കോടി രൂപ ചെലവിട്ട് അഞ്ചു കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങള്‍ക്ക് മാസംതോറും വിതരണം ചെയ്യും.
◾ആദായ നികുതി സ്ലാബുകള്‍ അഞ്ചായി കുറച്ചു. പഴയ നികുതി ഘടനയില്‍ മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കു നികുതിയില്ല. മൂന്നു മുതല്‍ ആറുവരെ ലക്ഷം വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനമാണു നികുതി. ആറു മുതല്‍ ഒമ്പതു വരെ ലക്ഷം വരുമാനക്കാര്‍ക്കു പത്തു ശതമാനം. ഒമ്പതു മുതല്‍ 12 വരെ ലക്ഷത്തിനു 15 ശതമാനവും 12 മുതല്‍ 15 വരെ ലക്ഷത്തിന് 30 ശതമാനവുമാണു ആദായനികുതി.
റെയില്‍വേക്ക് 2.40 ലക്ഷം കോടി രൂപ
◾റെയില്‍വേക്ക് 2.40 ലക്ഷം കോടി രൂപ വകയിരുത്തി. സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പ. വരുന്ന സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം. നഗര വികസനത്തിന് പണം കണ്ടെത്താന്‍ മുന്‍സിപ്പല്‍ ബോണ്ട്. പുതിയ 157 നഴ്‌സിംഗ് കോളജുകള്‍. മെഡിക്കല്‍ രംഗത്ത് നൈപുണ്യ വികസന പദ്ധതി. പുതിയ 50 വിമാനത്താവളങ്ങള്‍. പിഎം ആവാസ് യോജനക്ക് 79,000 കോടി രൂപ. ആദിവാസി കളുടെ സമഗ്ര വികസനത്തിന് 15,000 കോടി. 2516 കോടി രൂപ ചെലവിട്ട് 63,000 പ്രാഥമിക സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും. പാന്‍കാര്‍ഡ് തിരിച്ചറിയല്‍ രേഖയാക്കും.
◾വില കൂടുന്നവ: സ്വര്‍ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം.
◾വില കുറയുന്നവ: മൊബൈല്‍ ഫോണ്‍, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റിംഗ് കോയില്‍.
◾സിഗരറ്റിന് 16 ശതമാനം തീരുവ കൂട്ടി.
ഇന്ത്യ മില്ലറ്റ് ഹബ്ബാകും. റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം. ഇറക്കുമതി തീരുവ പത്തു ശഥമാനത്തില്‍നിന്ന് 25 ശതമാനാക്കി ഉയര്‍ത്തി. അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും. ഏഴ് മുന്‍ഗണന വിഷയങ്ങളാണു ബജറ്റില്‍ ധനമന്ത്രി മുന്നോട്ടുവച്ചത്. അടിസ്ഥാന സൗകര്യ വികസനം, യുവശക്തി, കര്‍ഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം. നൂറു വര്‍ഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണു ബജറ്റെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ജനക്ഷേമ പദ്ധതികള്‍ക്ക് തന്നെ എന്നും മുന്‍ഗണന. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യക്കു വലിയ അവസരമാണെന്നും ഒരു മണിക്കൂര്‍ 25 മിനിറ്റു നീണ്ട ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തിളക്കമുള്ള വളര്‍ച്ചയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്.
◾റെയില്‍വേക്ക് 2.40 ലക്ഷം കോടി അനുവദിച്ചെങ്കിലും കേരളത്തിന്റെ കെ റെയില്‍ സംബന്ധിച്ച് പരാമര്‍ശമില്ല. റിക്കാര്‍ഡ് തുകയാണ് റെയില്‍വേയാക്കായി നീക്കിവച്ചത്. പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാനും പുതിയ പാതകള്‍ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനുമാണ് ഇത്രയേറെ തുക അനുവദിച്ചത്.
◾സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് വേണമെന്ന ചട്ടം മാറ്റണമെന്ന് ഹൈക്കോടതി. വധു വരന്മാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലപരിധിയില്‍ 30 ദിവസം താമസിക്കുന്നവരാകണമെന്ന ചട്ടവും മാറ്റണം. സാമൂഹിക സ്ഥിതിയിലെ മാറ്റത്തിന് അനുസൃതമായ മാറ്റം വേണം. എറണാകുളം സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ അടക്കമുള്ളവരില്‍നിന്ന് വിശദീകരണം തേടിയശേഷമാണ് കോടതി നിരീക്ഷണം.
◾സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമമനുസരിച്ച് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
◾ഗുണ്ടാബന്ധവും അനധികൃത സ്വത്തു സമ്പാദനവും കണ്ടെത്തിയ 21 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്നും 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍. 23 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. മൂന്നു പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. മുഖ്യമന്ത്രി പറഞ്ഞു.
◾സംസ്ഥാനത്ത് 30 ലക്ഷം പേര്‍ വന്യ ജീവി സംഘര്‍ഷത്തിന്റെ ഭീതിയിലാണെന്നു പ്രതിപക്ഷം നിയമസഭയില്‍. വന്യജിവി ആക്രമണത്തെക്കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ചചെയ്യണമെന്ന അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ആളെ കൊന്നാല്‍ മാത്രമേ കടുവയെ പിടിക്കുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.
◾സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യുണിറ്റിന് ഒമ്പതു പൈസ വര്‍ധന ഇന്നു മുതല്‍ നാലുമാസത്തേക്ക്. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ ബാധ്യതയായ 87.7 കോടി രൂപ പിരിച്ചെടുക്കാനാണ് നിരക്കു വര്‍ധന.
◾ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ ഭക്ഷണത്തിന് സമയവും തീയതിയും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഇന്നു മുതല്‍ നിര്‍ബന്ധം. സ്റ്റിക്കര്‍ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ചു.
◾ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ നിക്ഷേപക തട്ടിപ്പ് കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്രിമ രജിസ്റ്റര്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. സംഘത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കു തട്ടിപ്പില്‍ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ ഒരു മാസത്തിനകം 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി 68 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി ലിന കസ്റ്റഡിയില്‍. ബോര്‍ഡിലെ കരാര്‍ ജീവനക്കാരി ലിനയെ പിരിച്ചുവിട്ടിരുന്നു.
◾സംസ്ഥാനത്തെ ചെങ്കല്‍ ക്വാറികളില്‍ അനിശ്ചിതകാല പണിമുടക്ക്. പതിച്ചു നല്‍കിയ ഭൂമിയില്‍ ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്നാണ് ക്വാറി ഉടമകളുടെ മുഖ്യമായ ആവശ്യം. ഭീമമായ പിഴ ചുമത്തുന്നത് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
◾ബോംബെ സിസ്റ്റേര്‍സ് എന്ന പേരില്‍ കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ സഹോദരിമാരില്‍ ഒരാളായ സി ലളിത ചെന്നൈയില്‍ അന്തരിച്ചു. 85 വയസായിരുന്നു. 1963 മുതല്‍ കര്‍ണാടക സംഗീത ലോകത്തെ പ്രശസ്തരാണ് ബോംബെ സിസ്റ്റേര്‍സ് എന്ന് അറിയപ്പെടുന്ന സി ലളിതയും സി സരോജവും. എന്‍ ചിദംബരം അയ്യരുടെയും മുക്താംബാളുടെയും മക്കളായി തൃശൂരിലാണ് ഈ സഹോദരിമാര്‍ ജനിച്ചത്.
◾ഇടമലകുടിയിലെ ശൈശവ വിവാഹത്തിനു 47 കാനായ മധ്യവയസ്കനെതിരെ പോക്‌സോ കേസ്. മൂന്നാര്‍ പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഒളിവിലാണ്. വിവാഹിതനും പ്രായ പൂര്‍ത്തിയായ രണ്ടു മക്കളുടെ പിതാവുമായയാളാണ് 15 കാരിയെ വിവാഹം കഴിച്ചത്.
◾പ്രണയപ്പക മൂലം മൂന്നാറില്‍ വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പ്രതി ആല്‍വിനാണു പാലക്കാട്ടുനിന്ന് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് അയല്‍വാസിയായ വിദ്യാര്‍ഥിനിയെ മുഖത്തു വെട്ടി പരിക്കേല്‍പിച്ചത്.
◾മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു പേര്‍ക്കെതിരെ കേസ്. കുമളി സ്വദേശികളും ലോറി ക്ലീനര്‍മരുമായ രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
◾കാസര്‍കോട് ബേഡഡുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ പോക്‌സോ കേസ്. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെയാണ് കേസെടുത്തത്.
◾കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് പിടിയില്‍. കോളയാട് പെരുവ സ്വദേശിയും വയറിംഗ് തൊഴിലാളിയുമായ കെ. ഹരീഷിനെയാണ് (20) പേരാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
◾ധോണിയില്‍ ഒറ്റയാന്‍ പിടി സെവനെ പിടികൂടിയെങ്കിലും അര ഡസന്‍ കാട്ടാനകള്‍കൂടി നാട്ടിലേക്കിറങ്ങി. രാത്രിയില്‍ കാട്ടാനക്കൂട്ടം ധോണിയില്‍ വിലസുകയാണ്. നാട്ടുകാരുടെ ഉറക്കം കെടുത്തി കാടിറങ്ങി വരുന്ന കാട്ടാനകളെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
◾തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഓര്‍മയ്ക്കായി കടലില്‍ സ്മാരകം നിര്‍മിക്കുന്നതിനെതിരേ മത്സ്യത്തൊഴിലാളികള്‍. ഉപജീവനം മുട്ടിക്കുമെന്നും പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും ആരോപിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടികള്‍ ജനം തടഞ്ഞു. മറീന കടല്‍ക്കരയില്‍നിന്നു 36 മീറ്റര്‍ കടലിലേക്കിറക്കിയാണു സ്മാരകം നിര്‍മിക്കുന്നത്. 137 അടി ഉയരമുള്ള മാര്‍ബിള്‍ പേനയാണു സ്മാരകം.
◾കളിച്ചു കൊണ്ടിരുന്നപ്പോള്‍ സാരി അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി ഏഴുവയസുകാരി മരിച്ചു. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ പക്കാരിയ ഗ്രാമത്തില്‍ അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കവേയാണ് അപകടമുണ്ടായത്. വീടിനു പുറം ഭിത്തിയിലെ മുളയില്‍ കെട്ടിയ സാരിയില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങിയെന്നാണ് വീട്ടുകാരുടെ മൊഴി.
◾പാകിസ്ഥാനിലെ പെഷാവാര്‍ മോസ്‌കിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ഇരന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു.
◾പ്രാര്‍ഥനാ സമയത്ത് ഇന്ത്യയിലും ഇസ്രായേലിലും പോലും ആളുകള്‍ കൊല്ലപ്പെടില്ലെന്ന വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഭീകരവാദത്തിനെതിരെ രാജ്യം ഒരുമിക്കണമെന്നും ദേശീയ അസംബ്ലിയില്‍ പെഷാവാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടു സംസാരിക്കവേ ഖ്വാജ ആസിഫ് പറഞ്ഞു.
◾റോഡില്‍ ഡാന്‍സ് കളിച്ചു വീഡിയോ ഇന്‍സറ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ദമ്പതികള്‍ക്കു പത്തു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ഇറാന്‍. ടെഹ്‌റാനിലെ ആസാദി ടവറിലാണ് ആമിര്‍ മുഹമ്മദ് അഹ്‌മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണു ശിക്ഷിച്ചത്.
"രാഷ്ട്രപിതാവിനെ വധിച്ചവരെ ആരാധനാമൂർത്തികളാക്കാൻ ശ്രമിക്കുന്നു" ഡി.സി.സി പ്രസിഡന്റ്
◾ഇന്ത്യൻ സ്വാതന്ത്ര്യത്തെ അപഹസിച്ചവർ രാഷ്ട്രപിതാവിനെ വധിച്ചവരെ ആരാധനാ മൂർത്തികളാക്കാൻ ശ്രമിക്കുകയാണെന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കുറ്റപ്പെടുത്തി. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മറ്റിയും, ആറന്മുള നിയോജക മണ്ഡലം കമ്മറ്റിയും സംയുക്തമായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച മഹാത്മജിയുടെ 76 -ാം രക്തസാക്ഷിത്വ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ലോക ജനതയ്ക്ക് മുന്നിൽ അഭിമാനമായ ഭാരതം ഒരു മതാധിഷ്‌ഠിത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഈ നീക്കത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചതിലൂടെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വൻ വിജയത്തിൽ കാശ്മീരിൽ സമാപിച്ചതായും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ജില്ലാ ചെയർമാൻ ഏബൽ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന നേതാവ് അഡ്വ.വി.സി.സാബു മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് ഗാന്ധി സ്മൃതി സന്ദേശം നൽകി. ജില്ലാ വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കെ.ജി. റെജി, പ്രൊഫ.ജി.ജോൺ, ജോസ് പനച്ചിക്കൽ, ലീലാ രാജൻ, മേഴ്സി ശാമുവേൽ, അഡ്വ.ഷെറിൻ എം തോമസ്, രാജൻ പൊടിയറ, എം.ടി.ശാമുവേൽ, വിത്സൺ തുണ്ടിയത്ത്, എം.പി.മോഹനൻ, റെന്നീസ് മുഹമ്മദ്, എം.ടി.വറുഗീസ്, ബിന്ദു ബിനു, സജിനി മോഹൻ എന്നിവർ പ്രസംഗിച്ചു.
സമൂഹത്തിൽ ദൈവസ്നേഹം പകരുന്നവരായി ക്രൈസ്തവർ മാറണം.
ഫാ.റെജി പോൾ ചാവർപനാൽ.
◾ദൈവസ്നേഹം ഉള്ളിൽ നിറച്ച് സമൂഹത്തിൽ ആ സ്നേഹം പകരുന്നവരായി ഓരോരുത്തരും മാറണമെന്ന് ഫാ.റെജി പോൾ ചാവർപനാൽ വചന സന്ദേശം നൽകി.118-ാമത് കുളക്കാട് കൺവെൻഷൻ മൂന്നാം ദിന യോഗത്തിൽ വചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.
ഫാ. ജെറി കുര്യൻ കോടിയാട്ട് അദ്ധ്യക്ഷത വഹിച്ചു. കമാണ്ടർ മോഹൻ ചെറിയാൻ, ഷെവലിയാർ അലക്സാണ്ടർ ജേക്കബ്, വറുഗീസ്.പി. വറുഗീസ്, മാത്യു ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
ഇന്ന് വൈകിട്ട് 6.30ന് ഫാ.സെബാസ്റ്റ്യൻ തോണിക്കുഴി പൊതുയോഗത്തിൽ വചന സന്ദേശം നൽകും.
നെടുമ്പ്രം പഞ്ചായത്തിലെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു.
അഞ്ചിനം പച്ചക്കറി വിത്ത് കിറ്റ് വിതരണം ചെയ്തു.
◾ജനകീയാസൂത്രണം 2022 പദ്ധതി " ഞങ്ങളും കൃഷിയിലേക്ക് " അടുക്കളത്തോട്ടം പ്രോജക്ട് പ്രകാരം നെടുമ്പ്രം ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി അഞ്ചിനം പച്ചക്കറി വിത്ത് കിറ്റ് വിതരണം ചെയ്തു.വിതരണോദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ടി.പ്രസന്നകുമാരി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട്, തിരുവല്ല കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജാനറ്റ് ഡാനിയൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷേർളി ഫിലിപ്പ്, പ്രീതി മോൾ, ഗിരീഷ് കുമാർ, മെമ്പറന്മാരായ വൈശാഖ്, ജിജോ ചെറിയാൻ, തോമസ് ബേബി, മായാദേവി, സന്ധ്യാ മോൾ, ഗ്രേസി അലക്സാണ്ടർ, കൃഷി ഓഫീസർ സുധീന്ദ്ര വൈ.എസ്, കൃഷി അസിസ്റ്റന്റ് ജ്യോതി ആർ.എസ്, കാർഷിക വികസന സമിതിയംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ഓതറ എ.എം.എം ഹൈസ്കൂൾ വജ്ര ജൂബിലി നിറവിൽ.
◾മാർത്തോമ്മാ സഭയുടെ കോർപ്പറേറ്റ് മാനേജ്മെൻറിൽപ്പെട്ട ഓതറ എ.എം.എം ഹൈസ്കൂൾ വജ്രജൂബിലി ആഘോഷങ്ങൾ ഫെബ്രുവരി 3ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ് അദ്ധ്യക്ഷത വഹിക്കും. ജൂബിലി പ്രോജക്ടുകളുടെ ഉദ്ഘാടനം മാത്യു.ടി.തോമസ് എം.എൽ.എ നിർവ്വഹിക്കും.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും. കോർപ്പറേറ്റ് മാനേജർ പി.ലാലിക്കുട്ടി ജൂബിലി ഫണ്ട് സ്വീകരിക്കും. ഫെബ്രുവരി 2 ന് രാവിലെ 8.30 ന് നടക്കുന്ന വജ്രജൂബിലി ആഘോഷ വിളംബര ദീപശിഖാ പ്രയാണം മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
നിര്യാതരായി.
അന്നമ്മ
◾തിരുവല്ല മണിപ്പുഴ വേമ്പനാട്ടിൽ പരേതനായ വി.കെ.ജോർജിന്റെ ഭാര്യ അന്നമ്മ(98) നിര്യാതയായി. സംസ്കാരം പിന്നീട്.അഴിയിടത്തുചിറ പെരിങ്ങോൾ തച്ചേടത്ത് കുടുംബാംഗമാണ്.
സിസ്റ്റർ മാർഗരറ്റ് എസ്.ഐ.സി
◾തിരുവല്ല തിരുമൂലപുരം ബഥനി മഠാംഗം സിസ്റ്റർ മാർഗരറ്റ് എസ്.ഐ.സി(97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മഠം വക സെമിത്തേരിയിൽ.
തിരുമൂലപുരം, പിറവം, വെണ്ണിക്കുളം, എന്നിവിടങ്ങളിൽ അദ്ധ്യാപികയായും, തിരുമൂലപുരം, കുന്നംകുളം, പീച്ചി, കുമളി, വളകോട്, ചക്കുപള്ളം, ചെങ്ങരൂർ എന്നിവിടങ്ങളിൽ മദർ സപ്പീരിയരായും പ്രവർത്തിച്ചിട്ടുണ്ട്. വാഴക്കുളം നെടുങ്ങാട്ട് വീട്ടിൽ പരേതരായ ഉലഹന്നാൻ - ബ്രിജിറ്റ് ദമ്പതികളുടെ മകളാണ്.
പി റ്റി വർഗീസ്
മോളി
◾തേവേരി മാലികറുകയിൽ എം ഇ തോമസിന്റെ (റിട്ട.കെഎസ്ആർടിസി ഡി ടി ഓ) ഭാര്യ മോളി നിര്യാതയായി.
പ്രമുഖ ഇസ്ലാമിക മതപ്രഭാഷകനായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) നിര്യാതനായി.
◾ആറര പതിറ്റാണ്ട് കാലം ഇസ്ലാമിക മത പ്രഭാഷണരംഗത്ത് നിറ സാന്നിധ്യമായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി. വേറിട്ട പ്രഭാഷണ ശൈലിയാണ് വൈരുദ്ധരെ പ്രിയങ്കരനാക്കിയത് .
കേരളത്തിൽ വിശിഷ്യാ മലബാർ മേഖലയിൽ വൈലിത്തറയുടെ പ്രഭാഷണം പ്രസിദ്ധമായിരുന്നു. ഭൗതിക വിദ്യാഭ്യാസം കാര്യമായി ഇല്ലാതിരുന്നിട്ടും ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രാവീണ്യം നേടിയിരുന്നു. മതം മാത്രമല്ല സയൻസും ചരിത്രവും രാഷ്ട്രീയവും എല്ലാം സമന്വയിച്ചുള്ള പ്രഭാഷണ ശൈലി അക്കാലത്ത് ഏറെ പുതുമയുള്ളതായിരുന്നു. ബൈബിളും ഭഗവത്ഗീതയും ഉദ്ധരിച്ചുള്ള പ്രഭാഷണം എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിച്ചു. .വൈലിത്തറയോളം പ്രശസ്തനായ ഒരു പ്രഭാഷകൻ അന്നു മലബാർ മേഖലയിൽ ഉണ്ടായിരുന്നില്ല. കോഴിക്കോട് വയനാട് മലപ്പുറം കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ ആഴ്ചകൾ നീളുന്ന പ്രഭാഷണ പരമ്പരയി ശ്രോതാക്കളാകാൻ ആയിരങ്ങളാണ് എത്തിയിരുന്നത്. പഴയ തലമുറയിൽ പെട്ട മലബാറിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെല്ലാം തന്നെ വയലിത്തറയുടെ പ്രസംഗം ഇഷ്ടപ്പെടുന്നവർ ആയിരുന്നു.
നാളെ ചെങ്ങന്നൂര്‍ താലൂക്കില്‍ പ്രാദേശിക അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല
◾ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് ചെങ്ങന്നൂര്‍ താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ ഉത്തരവായി. ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുംഅവധിയായിരിക്കും. എന്നാല്‍ മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ നടക്കും
അഞ്ചു ദിവസം മഴയ്ക്കു സാധ്യത.
◾അഞ്ചു ദിവസം മഴയ്ക്കു സാധ്യത. കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോയവരെല്ലാം മടങ്ങിയെത്തണമെന്നു നിര്‍ദേശം. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദ്ദം നാളെ ശ്രീലങ്കന്‍ തീരത്തു കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
◾സിപിഎം നേതാവും യുവജന കമ്മീഷന്‍ അധ്യക്ഷയുമായ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗൈഡിന്റെ വിശദീകരണം തേടാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയതിനു പിറകേയാണ് നടപടി.
ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ 15 ദിവസംകൂടി സാവകാശം
◾സംസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ 15 ദിവസംകൂടി സാവകാശം. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
◾അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് വിജിലന്‍സിന്റെ പിടിയിലായി. വഞ്ചനാ കേസിലെ പ്രതിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്ഐ സുഹൈല്‍ പിടിയിലായത്. കൈക്കൂലി ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറും പിടിയിലായി. നീല ഐ ഫോണും 3.5 ലക്ഷം രൂപയുമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.
◾ജുഡീഷ്യറിയെ കൈപ്പിടിയിലാക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രധാന മാധ്യമങ്ങളെ വിലയ്ക്കെടുത്ത് ജനാധിപത്യത്തിലെ നാലു തൂണുകളും കൈപ്പിടിയിലാക്കുകയാണ്. ഗവര്‍ണറെ അടക്കം ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയില്‍ പിടി മുറുക്കാനുള്ള ആര്‍എസ്എസ് ശ്രമം കേരള സര്‍ക്കാര്‍ ചെറുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോവളത്തു നടത്തിയ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു ജാമ്യം.
◾സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം. 14 ദിവസമായി ഇവര്‍ ജയിലിലായിരുന്നു. ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ ഫിറോസ് ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.
◾ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെിരെതിരേ കേസെടുക്കാമെന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്.
◾മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ കാര്‍ അനുവദിച്ചു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ 10 കാറുകളാണ് പ്രതിപക്ഷ നേതാവിനും ഏഴു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും അനുവദിച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, കെ രാജന്‍, അബ്ദു റഹ്‌മാന്‍, കെ എന്‍ ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍ എന്നിവര്‍ക്കാണ് പുതിയ ഇന്നോവ അനുവദിച്ചത്. മന്ത്രിമാര്‍ക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിക്കും പുതിയ ഇന്നോവ അനുവദിച്ചിട്ടുണ്ട്.
◾മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. പത്നി സവിത കോവിന്ദ്, മകള്‍ സ്വാതി കോവിന്ദ്, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മുന്‍ രാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം.
◾കസ്തൂരിമാനിന്റെ കസ്തൂരിയുമായി രണ്ടു പേരെ താമരശേരിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. താമരശേരി സ്വദേശി സി എം മുഹമ്മദ്, കോട്ടയം സ്വദേശി സി കെ പ്രസാദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നു നാലു കോടിയോളം വിലവരുന്ന 200 ഗ്രാമോളം കസ്തൂരിയാണ് പിടിച്ചെടുത്തത്. ഇണയെ ആകര്‍ഷിക്കാന്‍ ആണ്‍ കസ്തൂരി മാനുകള്‍ പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി.
ബൈബിള്‍ കത്തിച്ച യുവാവ് അറസ്റ്റില്‍.
◾ബൈബിള്‍ കത്തിച്ച് സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍. എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
◾കോഴിക്കോട് മേപ്പയ്യൂരില്‍നിന്നു കാണാതായ ദീപകിനെ ഗോവയിലെ പനാജിയില്‍ കണ്ടെത്തി. ഇയാള്‍ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹം ദീപകിന്റേതാണെന്നു സംശയിച്ച് സംസ്‌കരിച്ചിരുന്നു. സ്വര്‍ണ്ണകടത്തു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹമായിരുന്നു ഇങ്ങനെ സംസ്‌കരിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍നിന്നു കാണാതായത്.
◾മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയുമായ എം ശിവശങ്കര്‍ വിരമിച്ചു. പകിട്ടുള്ള യാത്രയയപ്പ് ചടങ്ങൊന്നും ഇല്ലാതെയാണ് ശിവശങ്കറിന്റെ പടിയിറക്കം. പ്രണവ് ജ്യോതികുമാറിന് ശിവശങ്കര്‍ ചുമതലകള്‍ കൈമാറി.
◾കോട്ടയം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതിഷേധിച്ചു രാജിവച്ചതാണെന്നു കരുതുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. അടൂരിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കും. മന്ത്രി പറഞ്ഞു.
ദിലീപ് ഇപ്പോൾ കുറ്റക്കാരനല്ല അടൂർ ഗോപാലകൃഷ്ണൻ.
◾നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റവാളിയാണെന്ന് ആരാണു തീരുമാനിച്ചതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കോടതി ദിലീപ് കുറ്റക്കാരനാണെന്നു വിധിച്ചിട്ടില്ല. കോടതി വിധിക്കുന്നതുവരെ ദിലീപ് നിരപരാധിയാണെന്നേ താന്‍ കരുതൂവെന്നും അടൂര്‍ വ്യക്തമാക്കി.
◾പത്തു ദിവസമായി ഇടുക്കിയില്‍ അസാധാരണമായ തോതില്‍ കാട്ടാനകളുടെ ആക്രമണമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാര്‍ഡ് ശക്തിവേലിന്റെ അവിവാഹിതയായ മകള്‍ക്ക് ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാന റേഷന്‍ കട തകര്‍ത്തതിനാല്‍ റേഷന്‍ വീടുകളില്‍ എത്തിക്കുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
◾കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരനു പരിക്ക്. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. കാട്ടുപന്നി അപകടസ്ഥലത്തുവച്ചു തന്നെ ചത്തു. അടൂര്‍ – പത്തനാപുരം പാതയില്‍ മരുതിമൂട് പള്ളിക്ക് സമീപത്തായിരുന്നു അപകടം.
◾സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് തേക്കുതടി വെട്ടിക്കടത്തിയ കേസില്‍ അറസ്റ്റിലായി സസ്പെന്‍ഷനിലായിരുന്ന വനംവകുപ്പിലെ രണ്ടു റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ചു. റേഞ്ച് ഓഫീസര്‍മാരായ ജോജി ജോണ്‍, അനുരേഷ് കെ വി എന്നിവര്‍ക്കാണ് നിയമനം നല്‍കിയത്.
◾വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാള്‍ അറസ്റ്റില്‍. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദുബൈയില്‍ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്.
◾തൊടുപുഴ മണക്കാട് ചിറ്റൂരില്‍ കൂട്ട ആത്മഹത്യാ ശ്രമം. മണക്കാട് ചിറ്റൂര്‍ പുല്ലറയ്ക്കല്‍ ആന്റണി, ഭാര്യ ജെസി, മകള്‍ സില്‍ന എന്നിവരാണ് ആത്മഹത്യക്കു ശ്രമിച്ചത്. വിഷം കഴിച്ച ഇവരില്‍ ജെസി മരിച്ചു. ആന്റണിയും സില്‍നയും വെന്റിലേറ്ററിലാണ്. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നു പോലീസ്.
◾കൊല്ലം കുണ്ടറയില്‍ പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ചു രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. ഗുണ്ടാ നേതാവ് ഷൈജുവിനേയും പൊലീസ് പിടികൂടി.
◾കോഴിക്കോട് നഗരത്തില്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പയില്‍ അര്‍ഫാന്‍(20), ചക്കുംകടവ് അജ്മല്‍ ബിലാല്‍ (21) അരക്കിണര്‍ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷന്‍ അലി (25) എന്നിവരാണ് പിടിയിലായത്.
◾ആലപ്പുഴ മണ്ണഞ്ചേരിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകയ്ക്ക് താമസ്സിക്കുന്ന അഭിഷേക് റോയിയെ (22 )ആണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
◾തൃശൂര്‍ കുണ്ടന്നൂര്‍ വെടിക്കെട്ടപകടമുണ്ടായ സ്ഥലത്ത് അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചതായി ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ട്. ലൈസന്‍സുള്ള 15 കിലോയ്ക്കു പകരം ചാക്കുകണക്കിനു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. പുഴയോരത്തും കുറ്റിക്കാട്ടിലും ചാക്കിലുപേക്ഷിച്ച നിലയിലും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി.
◾കൊരട്ടിയില്‍ അനധികൃത വെടിമരുന്നുശാലയില്‍നിന്ന് നാല്‍പതു കിലോ വെടിമരുന്ന് പൊലീസ് പിടികൂടി. വീട്ടുടമ ഉള്‍പ്പടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
◾പൊലീസ് ചമഞ്ഞ് സ്വര്‍ണം കവരുന്ന കര്‍ണാടക സ്വദേശികളായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം എറണാകുളത്ത് പിടിയില്‍. തൃശൂരില്‍ നിന്നും എത്തിയ സംഘത്തെ കിലോമീറ്ററുകളോളം ദൂരം പിന്തുടര്‍ന്നാണ് എറണാകുളം സിറ്റി പൊലീസ് സംഘം പിടികൂടിയത്.
◾തൃശൂര്‍ നഗരത്തില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലോര്‍ സ്വദേശി കാട്ടുങ്ങല്‍ വീട്ടില്‍ കെ പി സനിലിനെ (28)ആണ് രക്തം വാര്‍ന്ന് പൂങ്കുന്നം എലൈറ്റ് സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം അവശ നിലയില്‍ കണ്ടെത്തിയത്.
◾രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നു വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സര്‍ക്കാരിനെ പുകഴ്ത്തുന്ന പ്രസംഗമാണ്. തിരിച്ചടിയുണ്ടായ സംഭവങ്ങള്‍ ഒഴിവാക്കിയെന്നും തരൂര്‍ വിമര്‍ശിച്ചു. ബിജെപി അടുത്ത തെരഞ്ഞെടുപ്പു പ്രചരണത്തിനായി രാഷ്ട്രപതിയെ ദുരുപയോഗിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്സ് ഫണ്ട് പൊതു പണമോ സര്‍ക്കാരിന്റെ പണമോ അല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ ഫണ്ടിലേക്കു സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പി.എം കെയേഴ്സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഇങ്ങനെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ട്രസ്റ്റിലെ കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
◾വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമായിരുന്ന 497 ാം വകുപ്പ് റദ്ദാക്കിയ 2018 ലെ വിധി സൈനിക നിയമത്തിനു ബാധകമല്ലെന്നു സുപ്രീംകോടതി. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ സൈനിക നിയമപ്രകാരം സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
◾അദാനി എന്റെര്‍പ്രൈസസ് എഫ്പിഒ ലക്ഷ്യം കണ്ടു. 20,000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് സമാഹരിച്ചത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ഓഹരി വിപണിയിലെ തിരിച്ചടികളില്‍ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ച് കയറിത്തുടങ്ങി.
വിവാദ സന്യാസി അസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം തടവ് ശിക്ഷ.
◾ബലാത്സംഗക്കേസില്‍ വിവാദ സന്യാസി അസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്ത് ഗാന്ധിനഗര്‍ കോടതിയാണ് ശിക്ഷിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ സൂറത്ത് സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അസാറാം ബാപ്പു ജോധ്പൂര്‍ ജയിലിലാണ്.
മുന്‍ കേന്ദ്ര നിയമമന്ത്രി ശാന്തി ഭൂഷണ്‍ അന്തരിച്ചു.
◾മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു.
1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ്നാരായണിനുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്.
◾അദാനി വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആം ആദ്മി പാര്‍ട്ടി. അദാനിയുടെ അടുത്ത സുഹൃത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ട് തന്നെ അദാനി നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നുണ്ടെന്നും എഎപി ആരോപിച്ചു.
◾ജാര്‍ക്കണ്ഡിലെ ധന്‍ബാദില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിച്ച് 14 പേര്‍ മരിച്ചു. ആശീര്‍വാദ ടവര്‍ എന്ന അപാര്‍ട്ടുമെന്റിനാണു വൈകുന്നേരം ആറരയോടെ തീപിടിച്ചത്. നിരവധി പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്.
◾എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തിലേക്കു മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയ്ക്കു ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കണം.
◾ഗൂഗിളില്‍ തന്റെ മേധാവിയായ ഉദ്യോഗസ്ഥയുടെ ലൈംഗിക താല്‍പര്യത്തിനു വഴങ്ങാത്തതിനു പ്രതികാരമായി ജോലിയില്‍നിന്നു പിരിച്ചുവിട്ടെന്ന് ഉദ്യോഗസ്ഥന്റെ പരാതി. റയാന്‍ ഓളോഹന്‍ എന്ന യുവാവാണ് തന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ പരാതിയുമായി കോടതിയിലെത്തിയത്.
◾ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെ മത്സരം ഇന്ന് അഹമ്മദാബാദില്‍. പരമ്പര സ്വന്തമാക്കാന്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയിച്ചേ മതിയാകൂ. റാഞ്ചിയിലെ ആദ്യ ട്വന്റി 20യില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്‌നൗവിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയവുമായി ടീം ഇന്ത്യ 1-1ന് സമനില പിടിക്കുകയായിരുന്നു. വൈകീട്ട് 7.30 നാണ് മത്സരം.
FIFTY FIFTY Result 01/02/2023
1 st Prize :
Amount: ₹1,00,00,000/-
FA469188
Consolation Prize :
Amount: ₹8,000/-
FB469188 FC469188 FD469188 FE469188 FF469188 FG469188 FH469188 FJ469188 FK469188 FL469188 FM469188
2 nd Prize :
Amount: ₹10,00,000/-
FB481178
3 rd Prize :
Amount: ₹5,000/-
0418 0844 1467 2180 2308 3716 3718 4693 5121 5663 5689 5861 5944 6103 6154 6632 6714 7027 7527 8633 8695 9160 9531
4 th Prize :
Amount: ₹2,000/-
0295 1253 2482 3680 3763 4825 5325 7891 8370 8506 8992 9083
5 th Prize :
Amount: ₹1,000/-
0161 0914 0930 1447 2122 2586 3206 3284 3491 3591 3875 4055 5163 5432 6546 6835 6921 7004 7206 7924 8231 8310 9282 9680
6 th Prize :
Amount: ₹500/-
0060 0076 0191 0211 0323 0377 0421 0910 1012 1224 1304 1402 1519 1658 1718 1771 1777 1800 1857 1928 2118 2124 2248 2302 2374 2430 2443 2487 2712 2875 3528 3597 3691 3796 3921 4129 4134 4246 4263 4266 4291 4386 4415 4417 4495 4497 4588 4809 4831 4925 4955 5090 5266 5395 5475 5511 5674 5713 5839 5895 6047 6276 6441 6693 6715 6771 6813 6825 6838 6935 6972 6986 7020 7135 7189 7238 7306 7438 7508 7685 7697 7756 7968 8186 8352 8402 8494 9066 9155 9198 9213 9436 9451 9627 9935 9969
7 th Prize :
Amount: ₹100/-
0302 0401 0516 0598 0682 0691 0740 0903 1011 1126 1157 1329 1363 1390 1399 1416 1765 1776 1859 1958 1961 2127 2326 2415 2420 2471 2474 2556 2713 2767 2833 2930 2981 3041 3086 3109 3179 3271 3296 3313 3455 3495 3557 3628 3974 3993 4041 4092 4141 4143 4354 4496 4557 4617 4773 4977 5016 5057 5184 5220 5261 5337 5349 5447 5454 5462 5472 5485 5488 5557 5585 5747 5755 5805 5873 6105 6131 6142 6174 6386 6427 6536 6643 6730 6951 6984 7086 7090 7100 7124 7195 7241 7283 7467 7479 7515 7581 7804 7822 7849 7877 7963 8010 8041 8109 8157 8210 8228 8301 8313 8343 8392 8469 8618 8807 8851 8943 9002 9087 9115 9132 9169 9375 9634 9639 9841
Comments
Post a Comment
Thanks