ഇന്നത്തെ പ്രധാന വാർത്തകൾ

 |JACOB CHERIAN|







ക്ഷേമ പെൻഷൻ നൽകുവാൻ കേരളം 2000 കോടി രൂപാ കടമെടുക്കുന്നു.
◾സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രണ്ടായിരം കോടി രൂപ കടമെടുക്കുന്നു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കമ്പനി വഴി വായ്പയെടുത്ത് പെന്‍ഷന്‍ നല്‍കാനും ബാക്കി തുക നിത്യ ചെലവുകള്‍ക്കു വിനിയോഗിക്കാനുമാണു പരിപാടി.
തോമസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ 80-ാമത് ഓർമ്മപ്പെരുന്നാൾ 21,22 തീയതികളിൽ ആചരിക്കും.
◾തിരുവല്ല തിരുമൂലപുരം സെൻമേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന തോമസ് മാർ  ദിയസ്കോറസ് മെത്രാപ്പോലീത്തയുടെ 80-ാമത് ഓർമ്മപ്പെരുന്നാൾ  21 ,22 തീയതികളിൽ ആചരിക്കും.21ന് വൈകുന്നേരം 6 ന് കബറിങ്കൽ പ്രാർത്ഥന, തുടർന്ന് നടക്കുന്ന ബ അനുസ്മരണ പ്രഭാഷണം തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറൽ റവ.ഡോ. ഐസക് പറപ്പള്ളിൽ നിർവ്വഹിക്കും. ഇതേ തുടർന്ന് തിരിപ്രദിക്ഷിണം. 22 ന് രാവിലെ 6.30 ന് ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന . ഇതിന് ശേഷം ധൂപ പ്രാർത്ഥന, നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന്
ഇടവക വികാരി. ഫാ. വർഗീസ് ചാമക്കാല അറിയിച്ചു.
സംസ്ഥാനവ്യാപകമായി നീതി സമരത്തിന്ന് ജനശക്തി പാർട്ടി രൂപം നൽകും.
◾ സംസ്ഥാന വ്യാപകമായി നീതി സമരത്തിന്ന് ജനശക്തി പാർട്ടി രൂപം നൽകുമെന്ന്  ജനശക്തി സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ് അറിയിച്ചു. അർഹരായവർക്ക് തൊഴിൽ,ഭൂമി ഇല്ലാത്തവന് ഭൂമി. ഭവനം ഇല്ലാത്തവർക്ക് ഭവനം, അഴിമതി രഹിത ഭരണം. അവശ്യ സാധനങ്ങൾക്ക് ന്യായവില , ലഹരി ഉൽപ്പന്നങ്ങൾ നിരോധിക്കുക. സാമൂഹ്യവിരുദ്ധ ശക്തികളെ അടിച്ചമർത്തുക. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം നടപ്പിൽ വരുത്തുക. ജാതിമത ചിന്തകൾക്ക് അതീതമായി പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പാർട്ടി നീതി സമരം നടത്തുക. ജനശക്തി പാർട്ടി തിരുവല്ല നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സർക്കാർ നിയമസഭയിൽ കൊണ്ടുവന്ന ബജ്റ്റ് സമസ്ത മേഖലകളിലുംവിലക്കയറ്റം രൂക്ഷമാക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനശക്തി പാർട്ടി. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ നിർബന്ധിതമാകും. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൊട്ടൂരത്തിൽ അദ്ധ്യക്ഷത വഹിച്ചു. രമേശൻ മുണ്ടക്കാട്,ഷൈനി വർഗീസ്, സി.പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

◾75-ാം ജന്മദിനം ആഘോഷിക്കുന്ന മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയെ മാരാമൺ
കൺവെൻഷൻ വേദിയിൽ കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ്‌ എം.പുതുശ്ശേരി പൊന്നാടയണിയിച്ച് ആശംസകൾ അർപ്പിക്കുന്നു .
മാരാമണ്ണിൽ പമ്പനദിയിൽ മുങ്ങിമരിച്ച എബിന്റെ മൃതദേഹം കണ്ടെടുത്തു.
◾മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാൻ സുഹൃത്തുക്കളോടൊപ്പം എത്തിയ മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജു വിന്റെ മകൻ എബിൻ മാത്യു - 24ന്റ മൃതദേഹമാണ് ഇന്നലെ പരപ്പുഴ കടവിനടുത്ത് ഏകദേശം മുപ്പത് അടി താഴ്ചയിൽ നിന്നും കണ്ടെടുത്തത്.കഴിഞ്ഞ ശനിയാഴ്ച ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ അനിയൻകുഞ്ഞിന്റെ മക്കളായ മെഫിൻ - 15, മെറിൻ - 18 എന്നിവരോടൊപ്പം മാരാമൺ കൺവെൻഷനിൽ പങ്കെടുത്ത ശേഷം മടങ്ങവേ മാരാമണ്ണിനും ആറന്മുളക്കും ഇടയിൽ പമ്പാനദിയിൽ പറക്കടവിൽ മൂവരും മുങ്ങി താഴുകയായിരുന്നു പരന്നു കിടക്കുന്ന പമ്പാനദിയിൽ നീന്തി രസിക്കാനുള്ള മോഹവുമായി മെഫിൻ പറക്കടവിൽ ഇറങ്ങി വെള്ളത്തിൽ നീന്തുന്നതിനിടെ മുങ്ങി താഴുന്നത് കണ്ട് മെറിനും, എബിനും രക്ഷിക്കാനായി നദിയിൽചാടുകയും, ഇവരും അപകടത്തിൽ പെടുകയായിരുന്നു. മെഫിന്റെയും, മെറിൻെറയും മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെത്തിയെങ്കിലും കാണാതായ എബിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെടുത്തത്
നിര്യാതരായി.
കെ.ഒ.ഉമ്മൻ
◾പരുമല അരത്തിമൂട്ടിൽ കണ്ടത്തിൽ ' കെ.ഒ.ഉമ്മൻ (കുഞ്ഞൂഞ്ഞ് -91) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വസതിയലെ ശുശ്രൂഷക്ക് ശേഷം പരുമല സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.ഭാര്യ: ചെന്നിത്തല തെക്കേടത്ത് കുടുംബാംഗം പരേതയായ ജോളി.മക്കൾ: സജിനി, സുജ, സുനിൽ, സജു, സജൻ. മരുമക്കൾ: ജോസ്, സജു, റ്റിറ്റി, സിജി, മോയിന.
എം.സി.ഏബ്രഹാം
വിമുക്ത ഭടൻ തിരുവല്ല വെസ്റ്റ് ഓതറ മുളവനപറമ്പിൽ എം.സി.ഏബ്രഹാം (സണ്ണി - 64 ) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 11ന് വള്ളംകുളം ഹെബ്രോൻ ഐ.പി.സി സഭാ സെമിത്തേരിയിൽ.ഭാര്യ: റേച്ചൽ.മകൻ.. റോബിൻ,മരുമകൾ: ആനി.
മറിയാമ്മ
◾വള്ളംകുളം കാട്ടിലേത്ത് കെ.കെ.ഈശോയുടെ ഭാര്യ മറിയാമ്മ - 68 നിര്യാതയായി.
സംസ്കാരം പിന്നീട്. മക്കൾ .. ജിജോ, ജിനു, ജീന.മരുമക്കൾ: ജാസ്മിൻ, മോൻസൺ, ജിൻസ്.
കോട്ടയം പാസ്പോർട്ട് സേവാകേന്ദ്രം അടച്ചത് വിവാദമാകുന്നു.
◾കോട്ടയം നഗമ്പടത്തെ പാസ്പോർട്ട് സേവാകേന്ദ്രം അടച്ചു പൂട്ടിയതിന് പിന്നിൽ റിയൽ എസ്‌റ്റേറ്റ് - രാഷ്ട്രീയ ഗൂഡാലോചന നടന്നതായി ആരോപണം മുറുകുന്നു 'ജില്ലയിലെ പ്രമുഖ അക്ബാരിയായ കെട്ടിട ഉടമയുടെ ശത്രു പക്ഷത്തെ അബ്കാരിയ്ക്കും ഗൂഢാലോചനയിൽ പങ്കുള്ളതായാണ് കെട്ടിട ഉടമയുടെ നിഗമനം. കെട്ടിടം ബലക്ഷയമാണെന്ന് ചൂണ്ടിക്കാട്ടി വ്യാജ പരാതി ചമച്ചാണ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പാസ്പോർട്ട് സേവാകേന്ദ്രം അടയ്ക്കാനിടയാക്കിയെന്ന് സംശയിക്കുന്നതായി കെട്ടിട ഉടമ ആരോപിക്കുന്നു. കെട്ടിടത്തിന് കുലുക്കമുണ്ടെന്നാണ് പരാതിയിൽ കാണിച്ചിട്ടുള്ളത്. ഇത് കളവാണെന്നും, ഈ കെട്ടിടത്തിന് കുലുക്കം സംഭവിച്ചാൽ ഇതോട് ചേർന്നുള്ള കെട്ടിടങ്ങൾക്കും ആലുക്കം സംഭവിക്കില്ലേ എന്നാണ് കെട്ടിട ഉടമ ഉന്നയിക്കുന്ന ന്യായീകരണം
മാന്നാറിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
◾മാന്നാർ :മാന്നാർ തട്ടാരമ്പലം റോഡിൽ ഇരമത്തൂർ മുട്ടങ്കേരി കലുങ്കിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു
മാന്നാർ ഇരമത്തൂർ
നാടകശാലതറയിൽ ഷിജു (സത്യൻ 41) ആണ് മരിച്ചത്. ശിവരാത്രി ദിവസം രാത്രിയിലായിരുന്നു അപകടം.ഭാര്യ :സ്വപ്ന
മക്കൾ :ആദർശ്, ആരോമൽ 
മാന്നാർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു.
കാറുകൾ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു. കാർ യാത്രികർ അപകടത്തിൽ രക്ഷപ്പെട്ടു.
എം.സി.റോഡിൽ ചെങ്ങന്നൂരിനടുത്ത് മുളക്കഴയിലാണ് കാറുകൾ തമ്മിൽ കൂട്ടായിടിച്ചത്. ചിങ്ങവനത്തു നിന്നും അടൂരിലേക്ക് പോകയായിരുന്ന കാറിൽ എതാർ ദിശയിൽ നിന്നുള്ള കാർ കൂട്ടിയിടിച്ചാണ് ഇന്നലെ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ചിങ്ങവനത്തു നിന്നുള്ള കാർ സമീപത്തെ കാനയിലേക്ക് തലകീഴായി മറിഞ്ഞുവെങ്കിലും കാർ യാത്രികർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

◾ഒപ്പിടാതെ മാറ്റിവച്ച ബില്ലുകളില്‍ മാസങ്ങള്‍ക്കു മുമ്പേ സര്‍ക്കാരിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധിപ്പെട്ട് ഹൈക്കോടതി ഉത്തരവു ലഭിച്ചിട്ടില്ല. അതിനാല്‍ നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

◾കെഎസ്ആര്‍ടിസിയില്‍ മാസം 240 കോടി രൂപയുടെ വരുമാനമുണ്ടാക്കണമെന്ന ലക്ഷ്യം പ്രഖ്യാപിച്ച് മാനേജുമെന്റ്. നിലവില്‍ 200 കോടി രൂപയാണ് ശരാശരി വരുമാനം. ശമ്പളവും പെന്‍ഷനും അടക്കമുള്ള ചെലവുകള്‍ക്കായി മാസം 240 കോടി രൂപ കണ്ടെത്തണം.

◾എരുമേലി സ്വദേശിനി ജസ്നയുടെ തിരോധാനം സംബന്ധിച്ച് തടവുപുള്ളിയില്‍നിന്നു നിര്‍ണായക വിവരം ലഭിച്ചെന്നു സിബിഐ. അഞ്ചു വര്‍ഷം മുമ്പു കാണാതായ ജസ്നയെക്കുറിച്ച പഴയ സഹതടവുകാരന്‍ തന്നോടു പറഞ്ഞിരുന്നതായി പോക്സോ കേസിലെ തടവുകാരന്‍ മൊഴി നല്‍കി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണു സിബിഐ.

◾കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സിപിഎം നടത്തുന്ന ജനകീയ പ്രതിരോധ യാത്ര ഇന്നാരംഭിക്കും. വൈകുന്നേരം നാലരയ്ക്കു കാസര്‍കോട്ടെ മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന യാത്രയെ പതിനായിരത്തോളം പേര്‍ അനുഗമിക്കും.

◾ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിനു ലഭ്യമാക്കാന്‍ ലോക്സഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനോട് താന്‍ ഉന്നയിച്ച ചോദ്യം സിപിഎമ്മും ധനമന്ത്രി ബാലഗോപാലനും ബിജെപിക്ക് അനുകൂല രാഷ്ട്രീയമാക്കിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. തന്റെ ഇടപെടല്‍കൊണ്ടുകൂടിയാണ് സംസ്ഥാനത്തിന് ഇപ്പോള്‍ കുടിശിക അനുവദിച്ചത്. പക്ഷേ സിപിമ്മുകാര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്നിടത്തെല്ലാം കറുപ്പിനു വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട്ടു ധരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ പരിപാടിയിലാണ് മന്ത്രി കറുത്ത ഷര്‍ട്ടു ധരിച്ച് എത്തിയത്. വിദ്യാര്‍ത്ഥികളോടു കറുത്ത വസ്ത്രമോ കറുത്ത മാസ്‌കോ ധരിക്കരുതെന്ന് കോളജ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

◾കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തിനു പിന്നില്‍ നിഗൂഡ അജണ്ടയുണ്ടെന്ന് സിഐടിയു വൈസ് പ്രസിഡന്റ് എകെ ബാലന്‍. മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്നും ബാലന്‍ കുറ്റപ്പെടുത്തി.

◾കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിപഠനത്തിന് ഇസ്രായേലിലേക്കു പോയ കര്‍ഷകസംഘത്തിലെ ബിജു കുര്യന്‍ മുങ്ങിയ സംഭവത്തില്‍ നടപടിയെടുക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ്. വിശദമായ പരിശോധനക്കു ശേഷമാണ് സംഘത്തിലേക്കു കര്‍ഷകരെ തെരഞ്ഞെടുത്തത്. മുങ്ങിയ ബിജു കുര്യനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇതേസമയം, താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജു കുര്യന്‍ വീട്ടിലേക്കു വിളിച്ച് അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

◾പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പു കേസില്‍ നജീബ് കാന്തപുരം എംഎല്‍എ സുപ്രീംകോടതിയിലേക്ക്. എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്.

◾വീട് പാട്ടത്തിനു നല്‍കാമെന്നു പരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. ശാസ്തമംഗലം പൈപ്പിന്‍മൂട് സ്വദേശി ശ്രീകുമാരന്‍ തമ്പിയെയാണു പേരൂര്‍ക്കട പൊലിസ് അറസ്റ്റ് ചെയ്തത്.

◾മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും കരുതല്‍ തടങ്കിലിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ കറുപ്പു പേടി കാരണം നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്കു ഹിജാബ് ധരിക്കാന്‍ കഴിയുന്നില്ല. കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പുരുഷന്‍മാരെ പൊലീസ് ഓടിച്ചിട്ടു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾ഒരു മാസത്തിനിടെ തങ്ങളിലൊരാള്‍ കൊല്ലപ്പെടുമെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിച്ചു. കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിനു മേല്‍കെട്ടി വച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◾നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലില്‍ വെട്ടിപ്പ്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചപ്പോഴാണ് 1000 ലിറ്ററിന്റെ കുറവു കണ്ടെത്തിയത്.

◾സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ച സിപിഐ കായംകുളം ചിറക്കടവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷമീര്‍ റോഷനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കായംകുളം പൊലീസ് കേസെടുത്തു. ഭാര്യ ഇഹ്സാന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷമീര്‍ റോഷന്‍ ഒളിവിലാണ്.

◾500 കിലോ തൂക്കമുള്ള കൂറ്റന്‍ മല്‍സ്യത്തെ വലയില്‍ കുരുക്കി പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍. ഔക്കല ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് ‘കട്ട കൊമ്പന്‍’ എന്ന ഭീമന്‍ മല്‍സ്യത്തെ വലയിലാക്കി കരയില്‍ എത്തിച്ചത്.

◾കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച ഏഴ് കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നു യുവമോര്‍ച്ച പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

◾മൂന്നുമാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. അട്ടക്കുളങ്ങര ശ്രീവള്ളിയില്‍ ദേവിക(24)യാണു മരിച്ചത്. ഭര്‍ത്താവ് ഗോപീകൃഷ്ണന്‍ (31) പിടിയിലായി.

◾പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത ബസ് ഡ്രൈവര്‍ പിടിയില്‍. പരവൂര്‍ ഒഴുകുപാറ സ്വദേശി സതീഷ് കുമാറിനെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾തിരുവനന്തപുരം കിളിമാനൂരില്‍ 12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിലെ പ്രതി ചടയമംഗലം സ്വദേശി സുരേഷ് കുമാറിനെ (56) പോലീസ് അറസ്റ്റു ചെയ്തു.

◾പാലക്കാട് കാഞ്ഞിരപ്പുഴയില്‍ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. വെള്ളത്തോട് ആദിവാസി കോളനിയിലെ ചന്ദ്രന്റെ ഭാര്യയാണ് ആശുപത്രിയിലേക്കു പോകവേ പ്രസവിച്ചത്.

◾പ്രണയ നൈരാശ്യത്തെകുറിച്ചു കളിയാക്കിയതിന് യുവാവ് സഹോദരങ്ങളെ ചുറ്റികകൊണ്ട് അടിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുല്‍ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേല്‍പ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാര്‍, സഹോദരി എന്നിവരെയാണ് ആക്രമിച്ചത്.

◾പരിയാരം കോരന്‍പീടികയില്‍ അച്ഛന്റെ വെട്ടേറ്റ് മകനു ഗുരുതര പരുക്ക്. കോരന്‍പീടികയിലെ ഷിയാസ്(19) നാണു വെട്ടേറ്റത്. പിതാവ് അബ്ദുല്‍ നാസര്‍ മുഹമ്മദിനെ(51) പോലീസ് തെരയുന്നു.

◾ലോട്ടറി മാഫിയാത്തലവന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ എയറോസ്പേസ് രംഗത്തേക്ക്. മാര്‍ട്ടിന്‍ ഫെഡറേഷന്‍ നേതൃത്വം നല്‍കുന്ന സ്വകാര്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്നു. സ്പേസ് സ്റ്റാര്‍ട്ടപ്പായ സ്പേസ് സോണ്‍ ഇന്ത്യയുമായും ഡോ. എപിജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായും സഹകരിച്ചാണു വിക്ഷേപണം.

◾മൂന്നു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ ടെലികോം ടെക്‌നോളജി കയറ്റുമതി രാജ്യമാകുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവ്. ഫൈവ് ജി ടെക്‌നോളജികളിലൂടെ ഇന്ത്യ മികവു തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

◾ബിജെപി ദേശീയ സെക്രട്ടറിയും കര്‍ണാടകത്തിലെ നേതാവുമായ സി.ടി രവിയുടെ അടുത്ത അനുയായി എച്ച്.ഡി തിമ്മയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ പാര്‍ട്ടി വിട്ടത്. ബിജെപിയില്‍നിന്ന് ഇനിയും ചില നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.

◾വിലക്ക് ലംഘിച്ചു റാലി നടത്തിയതിന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെതിരെ ആന്ധ്ര പോലീസ് കേസെടുത്തു. അനപാര്‍തിയില്‍ നായിഡുവിന്റെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് വന്‍സംഘര്‍ഷമുണ്ടായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് ടിഡിപി പ്രവര്‍ത്തകര്‍ റാലി നടത്തിയത്. അതേസമയം, വന്‍ റാലികളില്ലാതെ വീടുവീടാന്തരം കയറിയുള്ള പ്രചാരണപരിപാടിയാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആസൂത്രണം ചെയ്തിരിക്കുന്നത്.
കരുതല്‍ തടങ്കല്‍; കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെ.സുധാകരന്‍ എംപി
◾മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കണ്ണൂരിലും,പാലക്കാടും ,കോഴിക്കോടും എറണാകുളത്തും ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്താരവസ്ഥയ്ക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാര്‍ കാട്ടിക്കൂട്ടുന്നത്. 

◾ക്രൈസ്തവര്‍ക്കെതിരെ അസഹിഷ്ണുതയും അക്രമങ്ങളും വര്‍ധിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ല. 79 ക്രിസ്ത്യന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കൊല്ലം ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ 1198 ആക്രണങ്ങള്‍ ഉണ്ടായെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആരോപിച്ചു.

◾പശുക്കടത്ത് ആരോപിച്ച് ചുട്ടുകൊന്ന യുവാക്കളെ മര്‍ദിച്ച ജനക്കൂട്ടം ഹരിയാനയിലെ ജിര്‍ക്ക  പോലീസ് സ്റ്റേഷനില്‍ നേരത്തെ എത്തിച്ചിരുന്നെങ്കിലും പോലീസ് വിട്ടയച്ചതോടെയാണ് വീണ്ടും ആക്രമണവും ചുട്ടുകൊന്നതെന്നും മൊഴി. രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ റിങ്കു സൈനിയാണ് മൊഴി നല്‍കിയത്. അതിനിടെ, രാജസ്ഥാന്‍ പോലീസിന്റെ മര്‍ദനമേറ്റ് ഗര്‍ഭിണിയുടെ വയറിലെ കുഞ്ഞ് മരിച്ചെന്ന് ഒളിവിലുള്ള പ്രതിയുടെ ഭാര്യ പരാതി നല്‍കി.

◾ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണ് തെലങ്കാനയെന്നും അവിടത്തെ താലിബാനാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവെന്നും വൈഎസ്ആര്‍ടിപി അധ്യക്ഷ വൈ എസ് ശര്‍മിള. തെലങ്കാനയില്‍ ഭരണഘടനയനുസരിച്ചല്ല ഭരണമെന്നും ആരോപിച്ചു. മെഹമൂദാബാദ് എംഎല്‍എയ്ക്കും ഭാര്യക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് ശര്‍മിളയെ അറസ്റ്റ് ചെയ്തിരുന്നു.

◾മാധ്യമ പ്രവര്‍ത്തനത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയെന്ന് ബിബിസി. ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കി. പരിശോധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല. ഐടി ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറിയെന്നും ബിബിസിയുടെ ലേഖനത്തില്‍ കുറ്റപ്പെടുത്തി.

◾ബോളീവുഡിലെ ഇതിഹാസ താരം രാജ് കപൂറിന്റെ ബംഗ്ലാവ് ഗോദറേജ് പ്രൊപ്പര്‍ട്ടീസ് നൂറു കോടി രൂപയ്ക്കു വാങ്ങി. മുംബൈ ചെമ്പൂരിലെ ഡിയോനാര്‍ ഫാം റോഡിലെ ആര്‍കെ കോട്ടേജ് എന്നറിയപ്പെടുന്ന ബംഗ്ലാവിന് 4265 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. ഒരുകാലത്ത് ബോളിവുഡ് സിനിമയുടെ കേന്ദ്രമായിരുന്നു ഈ ബംഗ്ളാവ്. ഇവിടെ പ്രീമിയം റെസിഡന്‍ഷ്യല്‍ പ്രോജക്ട് ഒരുക്കാനാണ് ഗോദറേജിന്റെ പദ്ധതി.

◾അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസില്‍ ബിഷപ്പ് ഡേവിഡ് ഒ കോണല്‍ ആണ് കൊല്ലപ്പെട്ടത്.

◾സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പഞ്ചാബിനോട് സമനില വഴങ്ങി പുറത്തായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിനെതിരെ കേരളത്തിന് ജയം അനാവാര്യമായിരുന്നു.

◾സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സിന് തെലുങ്ക് വാരിയേര്‍സിനോട് തോല്‍വി. പത്ത് ഓവര്‍ വീതമുള്ള രണ്ട് സ്പെല്ലുകളുള്ള മത്സരത്തില്‍ 64 റണ്‍സിനാണ് കേരള സ്ട്രൈക്കേഴ്സ് തോറ്റത്.

◾അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈജിപ്തിലെ കെയ്‌റോയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയ്ക്ക് വേണ്ടി കൗമാരതാരം വരുണ്‍ തോമര്‍ വെങ്കലം നേടി.

◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള സാധ്യത ഇന്ത്യ സജീവമാക്കി. പുതുക്കിയ പോയിന്റ് പട്ടികയിലും 66.67 പോയിന്റോടെ ഓസീസ് തന്നെയാണ് തലപ്പത്ത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് പുതുക്കിയ പട്ടികയില്‍ 64.06 പോയിന്റുണ്ട്. ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നാം തിയതി മുതലാണ് മൂന്നാം ടെസ്റ്റ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം ഒന്‍പതാം തിയതി ആരംഭിക്കും.

◾രാജ്യാന്തര ക്രിക്കറ്റില്‍ 25000 റണ്‍സ് പൂര്‍ത്തിയാക്കി വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാമിന്നിംഗ്സിലാണ് കോലിയുടെ വിസ്മയ നേട്ടം. ഇതോടെ ഏറ്റവും വേഗത്തില്‍ ഇരുപത്തിയയ്യായിരം റണ്‍സ് ക്ലബിലെത്തുന്ന ബാറ്ററായി കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 577 ഇന്നിംഗ്‌സിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് 549 ഇന്നിംഗ്‌സുകളേ വേണ്ടിവന്നുള്ളൂ.

◾ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കും ഏകദിന പരമ്പരയ്ക്കുമുള്ള ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഇത്തവണയും മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഫോമിലല്ലാത്ത കെ എല്‍ രാഹുല്‍ ഏകദിന സ്‌ക്വാഡിലുമുണ്ട്. മാര്‍ച്ച് 17നും 19നും 22നുമാണ് ഏകദിന മത്സരങ്ങള്

AKSHAYA  Result 19/02/2023*

*1 st Prize :*
Amount: ₹7,000,000/-
AS935284 

*Consolation Prize :*
Amount: ₹8,000/-
AN935284  AO935284  AP935284  AR935284  AT935284  AU935284  AV935284  AW935284  AX935284  AY935284  AZ935284 

*2 nd Prize :*
Amount: ₹500,000/-
AR604775 

*3 rd Prize :*
Amount: ₹100,000/-
AN303459  AO182573  AP249619  AR547560  AS226362  AT545547  AU687137  AV459698  AW366919  AX585998  AY353042  AZ792484 

*4 th Prize :*
Amount: ₹5,000/-
0123  0486  0851  2214  2573  3005  3433  3498  3870  3913  4239  4333  4670  5433  5800  6653  7635  9846 

*5 th Prize :*
Amount: ₹2,000/-
2052  2596  3683  4019  6742  6875  7155 

*6 th Prize :*
Amount: ₹1,000/-
0610  0797  1237  1624  2024  2055  2064  2762  2844  3101  4356  4701  5697  6021  6324  6903  7234  7243  7681  7849  8333  8961  9585  9673  9695  9944 

*7 th Prize :*
Amount: ₹500/-
0038  0132  0199  0231  0385  0442  0503  0536  0593  1060  1092  1201  1224  1381  1684  1697  2006  2034  2356  2583  2624  2643  2743  2833  2962  3341  3379  3507  3558  3632  3637  3771  3842  3883  4074  4161  4164  4212  4769  5009  5102  5112  5280  5319  5668  6026  6137  6508  6620  6720  6738  6760  6930  7111  7249  7299  7319  7366  7429  7570  7831  7961  8258  8326  8522  8806  8992  9343  9593  9840  9880  9945 

*8 th Prize :*
Amount: ₹100/-
0042  0046  0065  0134  0344  0756  0813  1019  1024  1132  1182  1208  1403  1591  1646  1651  1693  2109  2278  2346  2389  2610  2713  2800  2820  2821  2827  2849  2872  2915  2958  2978  3108  3207  3236  3336  3376  3427  3464  3543  3643  3823  3967  4227  4259  4341  4389  4393  4466  4481  4844  4878  4886  4939  5002  5029  5089  5092  5210  5469  5510  5536  5556  5645  5695  5798  5957  6004  6006  6032  6103  6130  6173  6187  6239  6436  6693  6781  6852  6979  6986  7088  7112  7134  7156  7187  7194  7253  7263  7309  7459  7489  7739  7744  7896  7932  7969  8004  8019  8098  8214  8233  8255  8480  8569  8586  8812  8928  8935  9034  9165  9320  9324  9356  9426  9558  9599  9784  9828  9835  9891  9892  9915  













 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.