ഏറ്റവും പുതിയ വാർത്തകൾ കാണാം

 |JACOB CHERIAN|







കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെ തിരുവല്ലയിൽ ആരംഭിക്കും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും
◾കെ ജി ഒ യു 37ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി നാളെയും മറ്റന്നാളുമായി  തിരുവല്ല തിരുമൂലപുരം എം ഡി എം ജൂബിലി ഹാളിൽ നടക്കും.
10ന് രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് എ.അബ്ദുൾ ഹാരിസ് പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് 10ന് നിലവിലുള്ള സംസ്ഥാന കൗൺസിൽ യോഗം പ്രസിഡന്റ് എ അബ്ദുൾ ഹരിസിന്റെ അദ്ധ്യക്ഷതയിൽ നടക്കും. സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി കെ സി സുബ്രഹ്മണ്യനും വരവുചെലവ് കണക്ക് ട്രഷറർ വി എം ഷൈനും അവതരിപ്പിക്കും.
 11:30ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളന ഉദ്ഘാടനം 
 നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് എ അബ്ദുൽ ഹാരിസ് അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി. ജെ. കുര്യൻ, ആന്റോ ആന്റണി എം പി, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം കെ സി ജോസഫ് ,ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചു പറമ്പിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.കെപിസിസി ജനറൽ സെക്രട്ടറിമാരായ ജീ സുബോധൻ, പഴകുളം മധു, എം എം നസീർ, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ ,അഡ്വ കെ ശിവദാസൻ നായർ,കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവർ പങ്കെടുക്കും.സംഘടനാ ജനറൽ സെക്രട്ടറി കെ സി സുബ്രഹ്മണ്യൻ സ്വാഗതവും ട്രഷറർ വി എം ഷൈൻ നന്ദിയും പറയും.
ഉച്ചക്ക് രണ്ടിന് വർത്തമാനകാല ഇന്ത്യയിൽ നെഹ്റുവിയൻ ദർശനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ കെ പി സിസി വൈസ് പ്രസിഡന്റ് വി.ടി ബലറാം പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന പൂവത്തിൽ അധ്യക്ഷത വഹിക്കും.
വൈകിട്ട് 3.30 ന് "കേരളം- വികലമായ ആസൂത്രണവും സാമ്പത്തിക പ്രതിസന്ധിയും " എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു വിഷയാവതരണം നടത്തും.
ഐടി വിദഗ്ധൻ ജോസഫ് .സി മാത്യു,
കെപിസിസി ജനറൽ സെക്രട്ടറി പി എ സലീം, ഡിസിസി മുൻ പ്രസിഡന്റ് പി.മോഹൻരാജ് എന്നിവർ പങ്കെടുക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന ട്രേഡ് യൂണിയൻ സുഹൃത്ത് സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപകുമാർ അധ്യക്ഷത വഹിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി,കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സർവീസ് സംഘടന നേതാക്കളായ ചവറ ജയകുമാർ, സി.പ്രദീപ്,എം എസ് ഇർഷാദ്, ആർ അരുൺകുമാർ ,രമേശ്.എം.തമ്പി, പി.ഐ ജേക്കബ്സൺ, വി.എം അബ്ദുള്ള,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എം.ജി കണ്ണൻ, ഐ.എൻ.ടി.യു. സി ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാർ, സതീഷ് ചാത്തങ്കരി എന്നിവർ സംബന്ധിക്കും.
വൈകിട്ട് 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ഐ സുബൈർ കുട്ടി അധ്യക്ഷത വഹിക്കും. എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി. സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നിർവഹിക്കും.സിനിമാ സംവിധായകൻ ബ്ലസി മുഖ്യാതിഥിയായി പങ്കെടുക്കും.സംസ്കാര സാഹിതി സംസ്ഥാന കൺവീനർ എൻ.വി പ്രദീപ്കുമാർ, അഡ്വ അനിൽ.സി.തോമസ്, ആർ.ജയകുമാർ, ജേക്കബ്,പി.ചെറിയാൻ എന്നിവർ പങ്കെടുക്കും.
വൈകിട്ട് ഏഴു മണിമുതൽ സംഘടനാ ചർച്ച.
11ന് രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർരാധാകൃഷ്ണൻഎംഎൽഎ, അടൂർ പ്രകാശ് എം.പി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത് ,എ .എ ഷുക്കൂർ,,എം ജെ ജോബ്, സെക്രട്ടറി       എൻ.ഷൈലാജ്,യുഡിഎഫ് ജില്ലാ ചെയർമാൻ എ.ഷംസുദ്ദീൻ,എ.സുരേഷ് കുമാർ എന്നിവർ സംബന്ധിക്കും
ഉച്ചക്ക് 12ന് "ഭാരത് ജോഡോ യാത്രയും ഇന്ത്യയെന്ന ആശയവും" എന്ന വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ  പ്രഭാഷണം.
2ന് സർവീസിൽ നിന്ന് വിരമിച്ച നേതാക്കന്മാർക്ക് യാത്രയപ്പ് നൽകുന്നു.  സംസ്ഥാന സെക്രട്ടറി കെ.ജോൺസന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം             കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.കെ.ബാബു എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, റോബിൻ പീറ്റർ എന്നിവർ ആശംസകൾ നേരും. വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അനിൽകുമാർ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ ഉദ്ഘാടനം ചെയ്യും.ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും.സംസ്ഥാന പ്രസിഡന്റ് എ. അബ്ദുൾ ഹാരിസ്,റിങ്കു ചെറിയാൻ,ജാസിംകുട്ടി,പി.എസ്.വിനോദ് കുമാർ, എം.ഹുസൈൻ എന്നിവർ സംബന്ധിക്കും. നാലുമണി മുതൽ സംസ്ഥാന കൗൺസിൽ യോഗവും,ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള സമരപരമ്പരകൾക്ക് സംസ്ഥാന സമ്മേളനം അന്തിമരൂപം നൽകും. സംസ്ഥാന ബജറ്റ് ജീവനക്കാരെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുക. രണ്ടുവർഷമായി ഡി.എ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.സകല നിത്യോപയോഗ സാധനങ്ങൾക്കും വില വർദ്ധിച്ചിരിക്കുന്നു.നിത്യവരുമാനക്കാരായ ജീവനക്കാർക്ക് യാതൊരു വർദ്ധനവും ശമ്പളത്തിൽ വരുത്തിയിട്ടില്ല.ലീവ് സറണ്ടർ ആനുകൂല്യം ലഭിച്ചിട്ട് നാലുവർഷമാകുന്നു. ഇത്തരം തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പണിമുടക്കടക്കം ചർച്ച ചെയ്തു തീരുമാനിക്കും.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതി സർക്കാർ പിൻവലിക്കണം. വിദഗ്ധസമിതി റിപ്പോർട്ട് പുറത്തുവിടണം. ആശ്രിത നിയമന വ്യവസ്ഥകൾ അട്ടിമറിക്കുന്ന സർക്കാർ നയം സിവിൽ സർവീസിന്റെ ശോഭ തന്നെ കെടുത്തുന്നു. കരാർ ദിവസവേതന നിയമനങ്ങൾക്കെതിരെ ചെറുവിരലനക്കാൻ ഇടത് സർവീസ് സംഘടനകൾക്ക് കഴിയുന്നില്ല. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരമ്പരകൾക്ക് സംസ്ഥാന സമ്മേളനത്തിൽ രൂപരേഖ തയ്യാറാക്കുമെന്ന് കെ ജി ഓ യു സംസ്ഥാന പ്രസിഡന്റ് എ അബ്ദുൽ ഹാരിസ്,ജനറൽ സെക്രട്ടറി കെ.സി സുബ്രഹ്മണ്യൻ, ട്രഷറർ വി.എം ഷൈൻ,സ്വാഗതസംഘം കൺവീനർ എം.ഹുസൈൻ ജില്ലാ സെക്രട്ടറി രാമചന്ദ്രൻ നായർ , എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു
പ്രൊഫ.വി.എസ്.മാധവൻ നായർ അനുസ്മരണം നടത്തി.
◾ആർ.എസ്.പി തിരുവല്ല മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രൊഫ.വി.എസ്.മാധവൻ നായർ അനുസ്മരണ സമ്മേളനോദ്ഘാടനവും, ഫൗണ്ടേഷന്റെ ഉദ്ഘാടനവും ആർ.എസ്.പി കേന്ദ്ര കമ്മറ്റി അംഗവും, ജില്ലാ സെക്രട്ടറിയുമായ അഡ്വ.കെ.എസ്.ശിവകുമാർ നിർവ്വഹിച്ചു.
പി.ജി.പ്രസന്നകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റിയംങ്ങളായ ജോർജ്ജ് വറുഗീസ്, തോമസ് ജോസഫ്, കലാനിലയം ന്യ രാമചന്ദ്രൻ നായർ, കെ.പി.മധുസൂദനൻ പിള്ള, പെരിങ്ങര രാധാകൃഷ്ണൻ, പ്രൊഫ.ബാബു ചാക്കോ എന്നിവർ 1 പ്രസംഗിച്ചു.
നെല്ലു സംഭരണം:കേരള ബാങ്കുമായി സപ്ലൈകോ കരാറായി. 
പണം വിതരണം വെള്ളിയാഴ്ച മുതൽ
ഒരു കിലോ നെല്ലിന് 28.20 രൂപയാണ് താങ്ങുവിലയായി കർഷകർക്ക് ലഭിക്കുക. 
◾നെല്ലു സംഭരണ പദ്ധതിപ്രകാരം കർഷകരിൽ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ നാളെ (ഫെബ്രുവരി 10) മുതൽ വിതരണം ചെയ്യും. ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകുന്നതിന് കേരള ബാങ്ക് സപ്ലൈകോയുമായി കരാറിൽ ഒപ്പുവച്ചു.
76611 കർഷകരിൽ നിന്നായി 2.3 ലക്ഷം മെട്രിക് ടൺ നെല്ലാണ് ഈ സീസണിൽ സംഭരിച്ചത്. ഇതിൽ 46,314 കർഷകർക്കായി 369.36 കോടി രൂപ നേരത്തെ നൽകിയിരുന്നു. ശേഷിച്ച തുകയായ 195 കോടി രൂപയാണ് കേരള ബാങ്ക് വഴി വിതരണം ചെയ്യുക. തുക കിട്ടാനുള്ള കർഷകർ തൊട്ടടുത്ത കേരള ബാങ്ക് ശാഖയെ സമീപിക്കണം. ഒരു കിലോ നെല്ലിന് 28.20 രൂപയാണ് താങ്ങുവിലയായി കർഷകർക്ക് ലഭിക്കുക. രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന വിലയാണ് നെല്ലിന്റെ താങ്ങുവിലയായി സംസ്ഥാനത്ത് നൽകി വരുന്നത്
ആശയസമരങ്ങളെ കായികമായി നേരിടുന്നത് ജനാധിപത്യവിരുദ്ധം -ഡി.സി.സി പ്രസിഡന്റ്.
 പാലയ്ക്കതകിടി സെന്റ് മേരീസ് ഗവ.ഹൈസ്കൂളിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരുടെ കൺമുൻപിൽ കോൺഗ്രസ് കുന്നന്താനം മണ്ഡലം ട്രഷറാർ അരുൺ ബാബുവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കുന്നന്താനം യു.ഡി.എഫ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ .
മണ്ഡലം ചെയർമാൻ എം.എം.റെജി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ, ലാലു തോമസ്, മാത്യു ചാമത്തിൽ, സുരേഷ് ബാബു പാലാഴി, സി.പി.ഓമനകുമാരി, എബി
മേക്കരിങ്ങാട്ട്, വി.ജെ. ലാലി,മാന്താനം ലാലൻ, അഖിൽ ഓമനക്കുട്ടൻ, പ്രസാദ് ജോർജ്ജ്, ബാബു കുറുമ്പേശ്വരം, വി.ജെ. റെജി, രാധാമണിയമ്മ, ഗ്രേസി മാത്യു, മറിയാമ്മ കോശി എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം കേരളാ കോൺഗ്രസ് വൈസ് ചെയർമാനും, മുൻ എം.എൽ.എ യുമായ ജോസഫ്.എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു അഡ്വ.റെജി തോമസ്, കെ.റയിൽ വിരുദ്ധ സമരസമിതി സംസ്ഥാന കൺവീനർ എസ്.രാജീവൻ, കോട്ടയം ജില്ലാ ചെയർമാൻ ബാബു കട്ടൻചിറ, ജില്ലാ കൺവീനർ മുരുകേഷ് നടയ്ക്കൽ, റോസ്ലിൻ ഫിലിപ്പ്, അജിമോൻ കയ്യലാത്ത്, കോശി പി സഖറിയ എന്നിവർ പ്രസംഗിച്ചു.
ബ്രദറൺ സഭ ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് നാളെ തുടങ്ങും.
സമയം വൈകിട്ട് 6.00 മുതൽ 8 30 വരെ 
◾ബ്രദറൺ സഭകളുടെ സഹകരണത്തോടെ 10,11,12 തീയതികളിൽ കുമ്പനാട് മണിയാറ്റ് ആഡിറ്റോറിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള ഗോസ്പൽ മ്യൂസിക് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 ദിവസേന വൈകിട്ട് 6 മുതൽ 8.30 വരെയാണ് ഗോസ്പൽ ഫെസ്റ്റ് നടക്കുക. ദേശീയ-അന്തർദ്ദേശീയ ബൈബിൾ പ്രഭാഷകരായ ജോൺ കുര്യൻ കോട്ടയം, ചാണ്ടപ്പിള്ള ഫിലിപ്പ് കോട്ടയം,
എബി.കെ.ജോർജ് മല്ലശ്ശേരി, എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഇമ്മാനുവേൽ ഹെൻട്രി, ജോസിലിഏബ്രഹാം, ജെയിംസ് ചെറിയാൻ, ജോൺലി ചാൾസ്, ജോയൽ സാം, ടൈറ്റസ് .ടി .ചാക്കോ, ശ്രുതി ഇമ്മാനുവേൽ എന്നിവർ ക്രിസ്തീയ ഗാനങ്ങൾ ആലപിക്കും. സുനിൽ സോളമൻ ടീം പശ്ചാത്തല സംഗീതം ഒരുക്കും. 10 ന് വൈകിട്ട് ജോർജ്ജ് മാത്യു കാനഡ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.ജനറൽ കൺവീനർ രാജു.കെ.തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
ജനറൽ കോർഡിനേറ്റർ അലക്സ് മേൽപ്പാടം, പബ്ലിസിറ്റി കോർഡിനേറ്റർ സി.എം.ചാക്കോ, കൺവീനർ പി.ഇ.സാംകുട്ടി, കൺവീനർ അനിയൻ സി.പി, ഫിനാൻസ് കോർഡിനേറ്റർ ജേക്കബ്.പി.ഏബ്രഹാം' പ്രെയർ കോർഡിനേറ്റർ കെ.എം.മാത്യു, സ്‌റ്റേജ് കോർഡിനേറ്റർ എം.കെ.കുഞ്ഞുമോൻ, ജനറൽ കൺവീനർ രാജു.കെ.തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
നിര്യാതരായി.
പി എൻ വാസു
തിരുവല്ല പെരുന്തുരുത്തി പള്ളിച്ചാക്കൽ പി എൻ വാസു(70) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.
ഭാര്യ: അംബിക.
മക്കൾ: അനിത, അനു, അനീഷ്.
മരുമക്കൾ: ചന്ദ്രൻ, സുരേഷ്, സൂര്യ.
ബിജു കെ മത്തായി 
തിരുവല്ല കുറ്റൂർ കല്ലുമല കിണറ്റുകാലായിൽ പരേതനായ കെ എം മത്തായിയുടെ മകൻ ബിജു കെ മത്തായി (61)നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് കുറ്റൂർ സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ജോളി.
മക്കൾ: ഡയാന, ഡെന്നീസ് (ഇരുവരും മുംബൈ)
അന്നമ്മ
കുമ്പനാട്-കടപ്ര കണ്ണുരാലിൽ പരേതനായ ടി ജി വറുഗീസിന്റ ഭാര്യ അന്നമ്മ - 99 നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് കൂർത്തമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ
എസ്  വിശ്വനാഥൻ നായർ
◾തിരുവല്ല നെടുമ്പ്രം ശങ്കരമംഗലത്ത് (പന്ത്രണ്ടിൽ) എസ്. വിശ്വനാഥൻ നായർ (93 റിട്ട. ഹൈസ്‌കൂൾ അധ്യാപകൻ, സെന്റ് അലോഷ്യസ്,എടത്വ) നിര്യാതനായി.
സംസ്ക്കാരം ഇന്ന്  ഉച്ചയ്ക്കുശേഷം 3ന് വീട്ടുവളപ്പിൽ.
നെടുമ്പ്രം ദേവീവിലാസം എൻ എസ്എ സ് കരയോഗം പ്രസിഡന്റ്,പുത്തൻകാവ് ദേവസ്വം പ്രസിഡന്റ്,നെടുമ്പ്രം ഗ്രാമീണ വായനാശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ; ആലപ്പുഴ കണ്ടങ്കരി മുട്ടുങ്കൽ കുടുംബാംഗം എൽ  തങ്കമ്മ.
മക്കൾ: ഗീതാ വി നായർ (റിട്ട. ഹെഡ്മിസ്ട്രസ്),ശ്രീകുമാർ വി (ബിസിനസ്),വി സുരേഷ്‌കുമാർ. മരുമക്കൾ: പരേതനായ ആർ സുഭാഷ്.(റിട്ട. അഡിഷണൽ കമ്മീഷണർ, എംപ്ലോയീസ് പ്രൊവിഡന്റ് ഓർഗനൈസേഷൻ ന്യൂഡൽഹി ), രാജി എസ്. നായർ (റിട്ട.സൂപ്രണ്ട്, തദ്ദേശവകുപ്പ്),ലെഫ്റ്റനന്റ് കേണൽ വിജയലക്ഷ്മി(മിലിട്ടറി നേഴസിംഗ് സർവിസ്,മുംബൈ).
ഫോൺ:9633352528 .
കോന്നിയിൽ നിന്നുള്ള ദീർഘദൂര ബസ്സ് സർവ്വീസുകൾ പുനരാരംഭിക്കും 
കോവിഡിനെ തുടർന്ന് നിർത്തൽ ചെയ്ത തണ്ണിത്തോട് - ഗുരുവായൂർ, കോട്ടയം - ആങ്ങാമുഴി സർവ്വീസുകൾ മാർച്ച് ഒന്ന് മുതൽ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിയമസഭയിൽ അറിയിച്ചു. കോന്നി എം.എൽ.എ അഡ്വ.കെ.യു.ജനീഷ് കുമാർ നിയമസഭയിൽ ,നിർത്തലാക്കിയ ബസ്സ് സർവ്വീസുകളെ കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
എടത്വ ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ
 യു.ഡി.എഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു.
◾എടത്വ ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ ഈ മാസം 28ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ
യു.ഡി.എഫ്.സ്ഥാനാർത്ഥിയായി റോസിലിൻ മാത്യു (റോസിലിൻ ടീച്ചർ) മത്സരിക്കും കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. 
◾തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലിബിൻ ജോണിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. കേസിലെ പ്രതിയിൽ നിന്നും ഒരു ലക്ഷം രൂപയും ഒരു കുപ്പി മദ്യവും വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
തൊടുപുഴ സ്വദേശിയുടെ വീട്ടിൽ നിന്നും മാൻകൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ വീട്ടിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ റെയ്ഡിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് ഫോറസ്റ്റിന് കൈമാറിയതിന് പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ പരാതിക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഈ കേസ് ലഘൂകരിച്ച് നൽകാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും അതിനായി ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റേഞ്ച് ഓഫീസർ ആവശ്യപ്പെട്ടു.
മദ്യം മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാർട്ടേഴ്സിൽ എത്തിച്ചു നൽകിയപ്പോൾ ഒരു ലക്ഷം രൂപ കൂടി ഉടൻ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. കൈക്കൂലി തുക കുറച്ചു നൽകാമോ എന്ന് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപ തന്നെ വേണമെന്ന് റേഞ്ച് ഓഫീസർ നിർബന്ധം പിടിച്ചു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം റേഞ്ച് ഓഫീസറെ അറസ്റ്റ് ചെയ്തത്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കോട്ടയം ഈസ്റ്റേൺ റേഞ്ച് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിൽ ആണ് ലിബിനെ കുടുക്കിയത്. റേഞ്ച് ഓഫീസറെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
നികുതി കുറയ്ക്കില്ല
◾സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. ഇന്നു നിയമസഭയിലേക്കു കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തുക. 
സ്വവർഗാനുരാഗിയായ യുവതിയുടെ ഹർജിയിൽ വീട്ടുതടങ്കലിലാണെന്ന് ആരോപിക്കപ്പെട്ട സുഹൃത്തായ യുവതിയിൽ നിന്നും മൊഴിയെടുത്തു. 
സുപ്രീം കോടതി നിർദേശപ്രകാരം കൊല്ലം കുടുംബകോടതി ജഡ്ജിയാണ് മൊഴിയെടുത്തത്. പരസ്പരം ഇഷ്ടപ്പെട്ട് ജീവിത പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന യുവതിയെ വീട്ടുകാർ തടങ്കലിലാക്കിയിരിക്കുകയാണെന്നാരോപിച്ച് കൊല്ലം സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. തടങ്കലിൽ ആണെന്നു പറയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തി മുദ്രവെച്ച കവറിൽ നൽകാനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഉത്തരവിട്ടത്.

◾തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെടുത്തു. ഇരുപതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ കുടുങ്ങി. ഒരാളെ കാണാനില്ല.

◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കും എതിരേ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളില്‍നിന്ന് നീക്കി. രാഹുലിന്റെ ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന് ആരോപിച്ചാണ് രേഖകളില്‍നിന്ന് നീക്കിയത്. ലോക്സഭയില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. അദാനി വിവാദത്തില്‍ ഇന്നലേയും പാര്‍ലമെന്റില്‍ ബഹളമായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നോട്ടീസ് നല്‍കി. ഇതേസമയം, രാജ്യസഭയില്‍ അദാനിയുടെ പേരു പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. തെളിവില്ലാത്തതു പറയാന്‍ അനുവദിക്കില്ലെന്നു രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു.

◾കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ നീക്കണമെന്ന് സിന്‍ഡിക്കറ്റ്. ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. ബജറ്റ് തയ്യാറാക്കല്‍, സപ്ലിമെന്ററി പരീക്ഷകള്‍, സിലബസ് പരിഷ്‌കരണം, ജനുവരിയില്‍ നടത്തേണ്ട പിഎച്ച്ഡി പ്രവേശനം തുടങ്ങിയവ മുടങ്ങിയതിനു ഉത്തരവാദി വിസിയാണെന്നാണ് ആരോപണം. യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് വിസി നേരത്തെ ആരോപിച്ചിരുന്നു.
മാവോയിസ്റ്റ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. 
◾ആറളം വിയറ്റ്നാം കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ഇവിടെ എത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.

◾കഞ്ചാവു കേസില്‍ ജാമ്യം നേടിയശേഷം ഒളിവില്‍ പോയ പ്രതിക്കെതിരായ കോടതി ഉത്തരവു നടപ്പാക്കാത്തതിനു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിനെതിരേ കേസ്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്യാത്തതാണെന്നു ജാമ്യക്കാര്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി കേസെടുത്തത്.

◾കുഞ്ഞിനു ജന്മം നല്‍കിയ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികള്‍ക്ക് മന്ത്രി വീണാ ജോര്‍ജിന്റെ ആശംസകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയിലാണ് സഹദ്. ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനുമാണ് ഫോണില്‍ വിളിച്ച് മന്ത്രി ആശംസകള്‍ നേര്‍ന്നത്.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മകന്‍ അടക്കമുള്ള യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ പോലീസ് അഞ്ചു ദിവസത്തിനുശേഷം കേസെടുത്തു. മെഡിക്കല്‍ കോളേജിലെ ട്രാഫിക് വാര്‍ഡന്‍, സെക്യൂരിറ്റി എന്നിവര്‍ അഖിലിനേയും കൂടെയുണ്ടായിരുന്നവരേയും മര്‍ദിച്ചെന്നാണ് കേസ്.
അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തതിൽ കേസെടുത്തു.
◾അശ്ലീല സൈറ്റില്‍ യുവതിയുടെ ഫോട്ടോ അപ്ലോഡ് ചെയ്തെന്ന പരാതിയില്‍ സഹപാഠികളായിരുന്ന എട്ടു പേര്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് പെണ്‍കുട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. 207 അംഗങ്ങളുള്ള സ്‌കൂള്‍ ഗ്രൂപ്പിലെ യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി.

◾ഇന്ധന സെസ് വിഷയത്തില്‍ ആഴ്ച്ചകള്‍ നീളുന്ന കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇരട്ടച്ചങ്കല്ല, എത്ര ചങ്ക് മുഖ്യമന്ത്രിക്കുണ്ടെങ്കിലും വര്‍ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും. അതുവരെ സമരം തുടരും. മന്ത്രിമാരെ വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾രാജ്യം അതിവേഗം വികസനത്തിലേക്കു കുതിക്കുമ്പോള്‍ കേരളത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇടതുഭരണത്തില്‍ കേരളം കിതക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

◾ചിന്താ ജെറോമിന്റെ അമ്മയെ ചികില്‍സിച്ചത് തന്റെ ഭാര്യയാണെന്ന് റിസോര്‍ട്ട് ഉടമ. അവര്‍ കുടുംബ സുഹൃത്തുക്കളാണ്. സ്ഥാപനം നിശ്ചയിച്ച വാടക തന്നാണ് ചിന്ത താമസിച്ചത്. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.
കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്.
◾കണ്ണൂര്‍ എസ്എന്‍ കോളേജില്‍ കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്. രണ്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു.

◾കൊല്ലം കക്ടറേറ്റില്‍ ബോംബ് വച്ചെന്നു ഭീഷണിക്കത്തെഴുതിയ കേസില്‍ അമ്മയും മകനും അറസ്റ്റിലായി. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകള്‍ കണ്ടെടുത്തു. എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബുവച്ചു തകര്‍ക്കുമെന്ന് ഷാജന്‍ ഐസ്ഐസിന്റെ പേരില്‍ ഭീഷണിക്കത്തെഴുതിയിരുന്നെന്നു പോലീസ് പറയുന്നു.

◾മലയോര ഹൈവേയുടെ ഭാഗമായി കാസര്‍കോട്ടെ കോളിച്ചാല്‍ – എടപ്പറമ്പ റോഡില്‍ ബേത്തുപ്പാറ – പരപ്പ ലിങ്ക് റോഡ് കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ അനുമതി നല്‍കി.
പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപൂട്ടി.
◾വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപ്പൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു.

◾മലയാളി ദമ്പതികള്‍ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടില്‍ രവീന്ദ്രന്‍ (58) ഭാര്യ സുധ (55) എന്നിവരാണ് മരിച്ചത്. ടെക്സ്റ്റൈല്‍ വ്യാപാരിയാണ് രവീന്ദ്രന്‍.

◾എറണാകുളം പറവൂരില്‍ ഇറച്ചി കടയില്‍ 350 കിലോ പഴകിയ ഇറച്ചി പിടികൂടി. നീണ്ടൂരില്‍ നൗഫല്‍ എന്ന ആളുടെ സ്ഥാപനത്തില്‍നിന്നാണ് ഇറച്ചി പിടികൂടിയത്. കട പഞ്ചായത്ത് പൂട്ടിച്ചു.
ഹൗസ്ബോട്ട് മുങ്ങി. 
◾ജലഗതാഗത വകുപ്പിന്റെ എക്സ്പ്രസ് ബോട്ട് അമിതവേഗത്തില്‍ പാഞ്ഞതോടെ വേമ്പനാട്ടുകായലില്‍ ശക്തമായ ഓളംതള്ളി ചെറിയ ഹൗസ്ബോട്ട് മുങ്ങി. പോഞ്ഞിക്കര ഭാഗത്ത് തീരത്തെ കല്‍ക്കെട്ടിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്ന ഒറ്റനില ഹൗസ്ബോട്ടാണ് മുങ്ങിയത്. ശക്തമായ ഓളത്തില്‍ കല്‍ക്കെട്ടില്‍ ഇടിച്ചാണ് തകര്‍ന്നത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമണ്ടെന്ന് ഹൗസ്ബോട്ട് ഉടമ രാഹുല്‍ രമേശ് പറഞ്ഞു.

◾കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വേങ്ങപ്പള്ളി സ്വദേശി ഗ്രിജേഷിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.

◾റോഡരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പാലക്കാട് കുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തേങ്കുറിശ്ശിയിലാണ് സംഭവം.
പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും. 
◾പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും. നിലമ്പൂര്‍ പോക്സോ കോടതിയാണു ശിക്ഷ വിധിച്ചത്.

◾പതിനഞ്ചുകാരിക്കു ചോക്ലേറ്റും ചുരിദാറും വാങ്ങിക്കൊടുത്തു വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. വണ്ടൂര്‍ കൂരാട് വരമ്പന്‍കല്ല് അമ്പലപ്പറമ്പന്‍ മിഥിലാജ് (20)നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജയിലിലേക്കയച്ചത്.

◾ഒമ്പത് വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. കുമരനെല്ലൂര്‍ കോമത്ത് അബ്ദുല്‍സമദ് (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി തള്ളിയത്.

◾ജനാധിപത്യത്തിന്റെ ശബ്ദം മായ്ച്ചുകളയാനാവില്ലെന്നു രാഹുല്‍ ഗാന്ധി. മോദി സുഹൃത്തല്ലെങ്കില്‍ അദാനിയുടെ തിരിമറി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. ലോക്സഭയില്‍ മോദി – അദാനി ബന്ധത്തെകുറിച്ച് ആരോപണം ഉന്നയിച്ച പ്രസംഗം സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടു.

◾രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നുണകളാണു പറഞ്ഞതെന്ന് മന്ത്രി കിരണ്‍ റിജ്ജു. രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ഭാഷ പാകിസ്ഥാന്റേതാണെന്നും റിജ്ജു ആരോപിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗലോട്ടും, റോബര്‍ട്ട് വധേരയും അദാനിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ റിജ്ജു സഭയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

◾രാഹുല്‍ ഗാന്ധിയെ പേരെടുത്തുപറയാതെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദാനി വിവാദത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയതുമില്ല. ലോക്സഭയില്‍ പ്രസംഗിച്ച ഒരാള്‍ രാഷ്ട്രപതിയെവരെ അപമാനിച്ചെന്നു മോദി കുറ്റപ്പെടുത്തി. യുപിഎ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നത്. ബിജെപി ഭരണത്തില്‍ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും മോദി അവകാശപ്പെട്ടു.

◾ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്കു ബോട്ടുമാര്‍ഗം സ്വര്‍ണം കടത്താന്‍ ശ്രമം. തമിഴ്നാട് രാമേശ്വരത്തിനു സമീപം തീരക്കടലില്‍ കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സ് വിഭാഗവും പിന്തുടര്‍ന്നതോടെ സ്വര്‍ണക്കടത്തുകാരുടെ ബോട്ടില്‍നിന്നു സ്വര്‍ണമടങ്ങിയ പെട്ടികള്‍ കടലിലേക്കു തള്ളി. ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. കടലിലേക്കു തള്ളിയ പെട്ടികള്‍ തെരയാന്‍ മുങ്ങല്‍ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.
പളനി ക്ഷേത്രത്തില്‍ സംഘര്‍ഷം.
◾പളനി ക്ഷേത്രത്തില്‍ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ച് സംഘര്‍ഷം. പളനി മലയടിവാരത്തുള്ള ഉപക്ഷേത്രമായ തിരുവിനാങ്കുടി ക്ഷേത്രത്തിലാണ് ഭക്തര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തേങ്ങയും കല്ലും കൊണ്ട് ഇരു സംഘവും പരസ്പരം എറിഞ്ഞു. ഏറുകൊണ്ട് ഏതാനും പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രം താത്കാലികമായി അടച്ചു. കോയമ്പത്തൂരില്‍ നിന്നും ഇടപ്പാടിയില്‍ നിന്നും പദയാത്രയായി എത്തിയ ഭക്തര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

◾യുപിയിലെ ഗാസിയാബാദ് കോടതിയില്‍ പുള്ളിപ്പുലി ആക്രമണം. കോടതിക്കുള്ളില്‍ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കോടതി ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വടികളുമായി പുലിയെ അടിച്ചുവീഴ്ത്തി. പിന്നീട് പുലിയെ പിടികൂടി കൂട്ടിലടച്ചു.

◾ഇന്ത്യയിലേക്കു തീര്‍ത്ഥാടനത്തിനു തിരിച്ച 190 ഹിന്ദുക്കളെ പാകിസ്ഥാന്‍ അധികൃതര്‍ തടഞ്ഞു. സിന്ധ് പ്രവിശ്യയിലെ 190 ഹിന്ദുക്കളുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്തെന്നു വ്യക്തമല്ലാത്തതിനാലാണു തടഞ്ഞതെന്നു പാകിസ്ഥാന്‍ അധികൃതര്‍ ന്യായീകരിച്ചു. കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബങ്ങള്‍ തീര്‍ഥാടന വിസയിലാണ് ഇന്ത്യയിലേക്കു പുറപ്പെട്ടത്.

◾ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാന്‍ ചൈന ചാര ബലൂണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയും ജപ്പാനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂണ്‍ ഉപയോഗിച്ചെന്നു ദ വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ടു ചെയ്തത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഈ സമനിലയോടെ അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ഒന്‍പതാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി ആദ്യ ആറില്‍ ഇടം നേടാനാകൂ.

◾ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് നാഗ്പുരില്‍ ഇന്നു മുതല്‍. ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി എന്നറിയപ്പെടുന്ന ഈ പരമ്പരയില്‍ നാല് ടെസ്റ്റുകളാണുള്ളത്.

ഇന്നത്തെ ലോട്ടറി ഫലം.
KARUNYA PLUS Result 09/02/2023

1 st Prize :
Amount: ₹8,000,000/-
PE427933  

Consolation Prize :
Amount: ₹8,000/-
PA427933 PB427933 PC427933 PD427933 PF427933 PG427933 PH427933 PJ427933 PK427933 PL427933 PM427933  

2 nd Prize :
Amount: ₹10,00,000/-
PA235739  

3 rd Prize :
Amount: ₹100,000/-
PA819292 PB906418 PC948027 PD548707 PE724603 PF163375 PG848728 PH164642 PJ981216 PK307379 PL728517 PM749242  

4 th Prize :
Amount: ₹5,000/-
0547 0626 0771 1370 1835 2095 2112 3358 3381 3631 4298 6002 8134 8589 8876 9188 9372 9742  

5 th Prize :
Amount: ₹1,000/-
0165 0672 1551 1608 1842 2285 2449 2580 2912 3042 3055 3236 3412 3955 4376 4619 5107 5133 5430 5671 6007 6453 6516 6760 6820 7142 7371 8369 8600 8672 8781 9255 9450 9510  

6 th Prize : 
Amount: ₹500/-
0024 0042 0098 0211 0383 0418 0830 0969 0998 1193 1368 1419 1558 1746 1822 1870 1940 2010 2048 2474 2749 2775 3020 3023 3069 3126 3186 3201 3221 3226 3283 3350 3371 3547 3647 3678 3876 4032 4081 4237 4289 4315 4346 4809 5066 5203 5242 5301 5310 5436 5613 5836 6006 6076 6291 6321 6368 6440 6464 6563 7085 7282 7295 7564 7642 7866 7887 7924 8398 8459 8525 8685 8739 8977 9048 9186 9298 9709 9753 9796  

7 th Prize : 
Amount: ₹100/-
0067 0068 0087 0108 0277 0311 0483 0585 0662 0809 0817 0860 0880 1080 1253 1377 1430 1436 1454 1814 1830 1833 1881 2004 2025 2046 2086 2141 2187 2296 2385 2620 2758 2831 2928 3019 3232 3456 3540 3548 3577 3895 3928 3931 3949 3977 4250 4392 4425 4569 4605 4645 5010 5013 5030 5053 5155 5201 5256 5474 5722 5739 5850 5881 5920 6069 6073 6234 6302 6332 6343 6357 6395 6486 6508 6597 6691 6815 6839 6976 7042 7245 7267 7308 7339 7447 7469 7633 7640 7643 7765 7794 7826 7842 7952 7979 8096 8138 8139 8153 8158 8336 8337 8407 8438 8555 8656 8673 8885 8905 8912 9060 9154 9265 9300 9492 9496 9545 9592 9594 9682 9704 9745 9872 9887 9988 

ഇന്നലത്തെ ലോട്ടറി ഫലം.
FIFTY FIFTY Result 08/02/2023

1 st Prize :
Amount: ₹1,00,00,000/-
FR178704  

Consolation Prize : 
Amount: ₹8,000/-
FN178704 FO178704 FP178704 FS178704 FT178704 FU178704 FV178704 FW178704 FX178704 FY178704 FZ178704  

2 nd Prize :
Amount: ₹10,00,000/-
FR206431  

3 rd Prize :
Amount: ₹5,000/-
0645 0785 0791 1850 1873 2614 3028 3388 3639 4106 4229 5369 5531 6002 6021 6410 6480 7341 7611 8807 9075 9125 9572  

4 th Prize :
Amount: ₹2,000/-
1739 2048 2083 2165 3056 5285 5951 6854 7330 8098 8878 9262  

5 th Prize :
Amount: ₹1,000/-
0554 0711 1179 1227 1952 2609 2774 3796 4052 6119 6303 6624 6626 6807 6975 7055 7653 7658 7967 9041 9142 9151 9459 9818  

6 th Prize :
Amount: ₹500/-
0107 0108 0123 0217 0260 0282 0492 0699 0802 0837 0920 0929 0990 1258 1575 1787 2039 2169 2191 2267 2312 2611 2832 2863 3058 3092 3247 3489 3697 3737 3808 3812 3955 4082 4191 4209 4407 4422 4482 4524 4644 4738 4786 4925 4981 5005 5051 5105 5272 5399 5546 5556 5583 5586 5886 5909 5936 6263 6389 6542 6578 6665 6829 6879 6913 7043 7060 7164 7195 7495 7512 7541 7882 7884 7907 8104 8123 8221 8514 8813 8850 8892 9032 9062 9116 9168 9252 9359 9394 9442 9550 9576 9775 9805 9898 9987  

7 th Prize :
Amount: ₹100/-
0009 0048 0231 0283 0304 0341 0403 0406 0416 0445 0475 0841 0923 1082 1205 1278 1422 1558 1569 1811 1882 2221 2251 2597 2664 2665 2725 2957 2961 3040 3107 3155 3369 3394 3478 3496 3524 3588 3765 3820 3847 4000 4057 4125 4165 4265 4271 4272 4301 4331 4412 4487 4612 4621 4775 4815 4837 4843 4929 4930 4944 5032 5061 5210 5263 5319 5363 5537 5551 5566 5756 5832 5903 5924 6228 6310 6364 6386 6399 6446 6450 6513 6522 6763 6828 6861 7064 7097 7158 7161 7194 7263 7281 7327 7390 7421 7476 7511 7710 7758 7815 7874 7887 7888 7989 8004 8075 8103 8127 8319 8372 8419 8634 8641 8660 8728 8736 8755 8805 8917 9042 9399 9411 9676 9678 9905  


Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.