|JACOB CHERIAN|
ജലസ്രോതസ്സുകളൂടെ സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ ഇടപെടൽ നടത്തണം -യൂത്ത് കോൺഗ്രസ്.
◾ലോക തണ്ണീർത്തട സംരക്ഷണ ദിനമായ ഇന്നലെ യൂത്ത് കോൺഗ്രസ് വെൺപാല രാജീവ് ഗാന്ധി യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ പരിപാടിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിശാഖ് വെൺപാല നിർവ്വഹിച്ചു.യൂണിറ്റ് സെക്രട്ടറി മോൻസി വെൺപാല അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാട്ടൻ, ടോണി ഇട്ടി, വിനീത് വെൺപാല, അഖിൽ ചിറയിൽ, അജിൽ സി.എ എന്നിവർ പ്രസംഗിച്ചു.
മാലിന്യം നിറഞ്ഞ തോടുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ ശുചീകരിക്കുക, പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുക, ജലദൗർലഭ്യം മൂലം പ്രതിസന്ധി നേരിടുന്ന കാർഷികമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങി ഏറെ കാര്യങ്ങളാണ് പരിപാടിയിലൂടെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
പുഴകളിൽ മാലിന്യം നിക്ഷേപിക്കുന്ന പ്രവണതക്കെതിരെ പ്ല കാർഡുകൾ പുഴയോരത്ത് സ്ഥാപിച്ച ശേഷമാണ് പരിപാടി അവസാനിപ്പിച്ചത്.'
കിടപ്പു രോഗിയായ വയോധികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ- സംഭവം നെടുമ്പ്രത്ത്.
◾തിരുവല്ല നെടുമ്പ്രം കോച്ചാരി മുക്കം ഭാഗത്ത് തെക്കേടത്ത് വീട്ടിൽ മത്തായി ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മയെ (83) ആണ് ഇന്നലെ രാവിലെ 11 മണിയോടെ മരിച്ച നിലയിൽ കണ്ടത്.പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോലീസ് സർജന്റെ മേൽനോട്ടത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.
സംഭവവുമായി ബന്ധപ്പെട്ട് ഫോറൻസിക് വിഭാഗവും, വിരലടയാള വിദഗ്ദര്യം സ്ഥലത്തെത്തി പരിശോധന നടത്തി.സമീപവാസികളുടെയും, ബന്ധുക്കളുടെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ലഭിച്ചെങ്കിൽ മാത്രമേ സംഭവത്തെ കുറിച്ച് വ്യക്തത ലഭിക്കൂ എന്നാണ് പോലീസിന്റെ ഭാഷ്യം.
കുടിശിക ആനുകൂല്യങ്ങൾക്ക് ബജ്റ്റിൽ തുക കൊള്ളിക്കണം -എൻ.ജി.ഒ അസോസിയേഷൻ.
◾സർക്കാർ ജീവനക്കാർക്ക് കുടിശിക ഇനത്തിൽ ആനുകൂല്യങ്ങൾക്ക് ലഭിക്കേണ്ട തുക ബജ്റ്റിൽ അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്‌റ്റേഷന്റെ പ്രവേശന കവാടത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധയോഗത്തിലാണ് ഈ ആവശ്യം കൂടി ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എസ്.വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറാർ തട്ടയിൽ ഹരികുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ബിജു ശാമുവേൽ, ബി.പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് കുമാർ പി.എസ്, ജി.ജയകുമാർ, വിഷ്ണു,സലിം കുമാർ, ഡി.ഗീത, വിനോദ് മിത്രപുരം, സന്തോഷ് നെല്ലിക്കുന്നിൽ, അനു കെ.അനിൽ, നൗഫൽ ഖാൻ, ദിലീപ് ഖാൻ, ഷാജി ജോൺ, അനിൽകുമാർ ബി, ദർശൻ.ഡി.കുമാർ, പ്രശാന്ത്.വി, ഷാജൻ.കെ, രാഹുൽ കെ.ആർ, ജൂബി തോമസ് എന്നിവർ പ്രസംഗിച്ചു.
ഓതറ എ.എം.എം ഹൈസ്കൂൾ വജ്രജൂബിലി ദീപശിഖാ പ്രയാണം.
◾ഓതറ എ.എം.എം ഹൈസ്കൂൾ വജ്രജൂബിലി ആഘോഷ പരിപാടിയുടെ മുന്നോടിയായി നടന്ന ദീപശിഖാ പ്രയാണം മാർത്തോമ്മാ സഭാ മേലദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മെത്രാപ്പോലീത്താ ദീപശിഖ സ്കൂൾ ഹെഡ്മിസ്ട്രസ് സിമി.എം.ജേക്കബിന് കൈമാറി ഉദ്ഘാടനംചെയ്തു. തിരുവല്ല പുലാത്തീനിൽ നടന്ന ചടങ്ങിൽ സഭാ സെക്രട്ടറി റവ.സി.വി. സൈമൺ, കോർപ്പറേറ്റ് മാനേജർ ലാലിക്കുട്ടി.പി എന്നിവർ പങ്കെടുത്തു.എസ്.പി.സി കേഡറ്റുകളുടെ അകമ്പടിയോടെ പൂർവ്വ അദ്ധ്യാപകൻ കെ.എ.കുര്യാക്കോസ് ഏറ്റുവാങ്ങിയ ദീപശിഖയുമായി വിവിധ പ്രദേശങ്ങളിലൂടെ പ്രയാണം നടത്തി ഓതറ സ്കൂൾ അങ്കണത്തിൽ എത്തി. പി.ടി.എ പ്രസിഡന്റ് മേഴ്സിമോൾ കെ.എസ്, സാബു.കെ.ദാനിയേൽ, ജോൺ.പി.ജോൺ, തോമസ് മാത്യു, റവ. വറുഗീസ് ജോൺ, ജിനു തോമ്പും കഴി എന്നിവർ ദീപശിഖാ പ്രയാണത്തിന് നേതൃത്വം നൽകി.
◾കേരളത്തിലെ ഭൂരിപക്ഷം എംപിമാരും വികസനം മുടക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികള്‍ നേടിയെടുക്കാനല്ല, മുടക്കാന്‍ വേണ്ടിയാണ് അവര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്നത്. ജനരോഷ കൊടുങ്കാറ്റില്‍ കരിയിലപോലെ യുഡിഎഫ് പറന്നുപോകുമെന്നും പിണറായി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗിത്തനു നന്ദി രേഖപ്പെടുത്തി പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.
സംസ്ഥാന ബജറ്റ് ഇന്ന്.
◾സംസ്ഥാന ബജറ്റ് ഇന്ന്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും ഫീസുകളും വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കുന്ന ബജറ്റായിരിക്കും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുക. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ഒഴിവാക്കാനാണു സാധ്യത
നിര്യാതയായി
മറിയാമ്മ
◾തിരുവല്ല പൊടിയാടി കയ്യാലപറമ്പിൽ പരേതനായ കെ.എം.മാത്യുവിന്റെ ഭാര്യ മറിയാമ്മ (80) നിര്യാതയായി.സംസ്കാരം ശനിയാഴച രാവിലെ 11 ന് മകൻ സണ്ണിയുടെ പൊടിയാടിയിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം കാവും ഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
മക്കൾ:ബാബു,ബിജി,സാബു,ഷിബു .
മരുമക്കൾ:വത്സമ്മ,സിസിലി,റ്റിറ്റി, രാജി,സഞ്ചു
മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ അന്തരിച്ചു.
◾പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ (59) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ഏരിയാ ജോയിന്റ് സെക്രട്ടറിയും സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. നാല് തവണ മൈലപ്ര പഞ്ചായത്തംഗവുമായിരുന്നു. സംസ്ക്കാരം ഞായർ 1 മണി. മൈലപ്ര മാധവവിലാസത്തില്‍ എന്‍ ആര്‍ സുനില്‍ കുമാര്‍ (സിപിഎം മൈലപ്ര ലോക്കല്‍ കമ്മിറ്റിയംഗം, എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ്) ആണ് ഭര്‍ത്താവ്. മക്കള്‍: ശരത് എസ്. കുമാര്‍ (ബാങ്ക് ഓഫ് ബറോഡ പന്തളം ബ്രാഞ്ച്), ശ്യാമിലി എസ്.കുമാര്‍ (മൈലപ്ര പഞ്ചായത്ത് ഇന്റേറണ്‍). മരുമക്കള്‍: അശ്വതി ശരത്, അരുണ്‍ ബാനര്‍ജി (ജിയോ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എറണാകുളം)
തുമ്പമണില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ യുവാവ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍: മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
◾കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പമണ്‍ പാണ്ടിയാന്‍ തുണ്ടില്‍ കിഴക്കേതില്‍ അലക്‌സാണ്ടറുടെ മകന്‍ ജോജന്‍ അലക്‌സിന്റെ (35) മൃതദേഹമാണ് തുമ്പമണ്‍-കീരുകുഴി റോഡില്‍ പമ്പു പാലത്തിനു സമീപത്തെ തോട്ടിലെ വെളളത്തില്‍ കാണപ്പെട്ടത്. മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. രണ്ടു ദിവസമായി ജോജനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തും. ജോജന്‍ അവിവാഹിതനാണ്. മാതാവ്: മേരി.പന്തളം പോലീസ് കേസെടുത്തു.
കോട്ടയം നഗര മധ്യത്തിൽ കഞ്ഞിക്കുഴി പ്ളാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപാലത്തിൽ നിന്നും യുവാവ് റെയിൽവേ ട്രാക്കിലേയ്ക്ക് ചാടി.
◾ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് എത്തി ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കഞ്ഞിക്കുഴി പ്ളാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപാലത്തിലായിരുന്നു സംഭവം. ഇത് വഴി നടന്നുവന്ന യുവാവ് പാലത്തിൽ കയറി നിന്ന ശേഷം താഴേയ്ക്ക് ചാടുകയായിരുന്നു. യുവാവ് ചാടുന്നത് കണ്ട് നാട്ടുകാരും പ്രദേശത്ത് തടിച്ച് കൂടി. നാട്ടുകാർ വിവരമറിച്ചതോടെ കോട്ടയം ഈസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ തെരച്ചിലാണ് റെയിൽവേ ട്രാക്കിന് സമീപത്തെ കുഴിയിൽ വീണു കിടക്കുന്ന രീതിയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആംബുലൻസ് വിളിച്ചുവരുത്തി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
കൊമ്പനോലിയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
◾പത്തനംതിട്ട: കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പീരുമേട് സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.45 ന് മലയാലപ്പുഴ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കൊമ്പനോലിയിലായിരുന്നു അപകടം.
റോഡ് പണിക്കായുള്ള കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റ് പ്ലാന്റ് ഘടിപ്പിച്ച ട്രാക്ടറാണ് ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഭാരമേറിയ മിക്‌സിങ് പ്ലാന്റ് ട്രാക്ടറിന് പിന്നില്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഇറക്കം ഇറങ്ങുമ്പോള്‍ അമിത ഭാരമുള്ള മിക്‌സര്‍ യൂണിറ്റ് നിയന്ത്രണം തെറ്റി ട്രാക്ടറിന്റെ പിന്നില്‍ വന്നിടിച്ചു. തുടര്‍ന്ന് മിക്‌സര്‍ യൂണിറ്റുമായി ട്രാക്ടര്‍ മറിയുകയായിരുന്നു. മലയാലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു
◾തകര്‍ച്ച നേരിടുന്ന അദാനി ഗ്രൂപ്പിനു ബാങ്കുകള്‍ നല്‍കിയ വായ്പകളെക്കുറിച്ച് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടു തേടി. ബാങ്കുകളോടാണ് വിവരം ആരാഞ്ഞിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 21,000 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. വായ്പകളെകുറിച്ച് ആശങ്കയില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖര പറഞ്ഞു.
കേരളത്തിനു സില്‍വര്‍ ലൈനിന് പകരം
മറ്റൊരു പദ്ധതി.
◾കേരളത്തിനു സില്‍വര്‍ ലൈനിന് പകരം മറ്റൊരു പദ്ധതി വരുമോ? കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നു വൈകുന്നേരം നാലിനു മാധ്യമങ്ങളെ കാണും. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കേരളത്തിനായി വേറെ പദ്ധതി വരുമെന്നും മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.
◾ഹൈക്കോടതികളില്‍ മൂന്നിലൊന്ന് ജഡ്ജിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. ആകെയുള്ള 1108 ന്യായാധിപ തസ്തികകളില്‍ 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ജോണ്‍ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കി. 138 ഹൈക്കോടതി ജഡ്ജിമാരുടെ നിയമന ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
◾വിമരിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം വൈകരുതെന്ന് ഹൈക്കോടതി. അവര്‍ മനുഷ്യരാണെന്ന് മറക്കരുത്. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷം സാവകാശം അനുവദിക്കാനാവില്ല. കുറച്ചെങ്കിലും ആനുകൂല്യം നല്‍കണമെന്നും കോടതി നിര്‍ദേശം.
ബലാത്സംഗക്കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യൻ അറസ്റ്റിൽ.
◾ബലാത്സംഗക്കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 15 വര്‍ഷമായി പീഡിപ്പിച്ചെന്നാണ് പരാതി.
കാർ കത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
◾കാറുകൾ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന്
പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും
മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന്
ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. കാറുകളുടെ മെക്കാനിക്കൽതകരാറാണോ അപകടങ്ങൾക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണം.
കണ്ണൂരിൽ കാർ കത്തി രണ്ടു പേർ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
◾സംസ്ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സര്‍ക്കാര്‍. 412 പേരുളള കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഇടപാടുകാരുള്ളത്. എറണാകുളം 376 ഇടപാടുകാരുമായി രണ്ടാം സ്ഥാനത്ത്. സര്‍ക്കാര്‍ തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്ക് എക്സൈസ് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു.
◾ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സൈബി ജോസിനെതിരായ എഫ്ഐആര്‍ തിരുത്തണമെന്ന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. ‘ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്നുള്ള ഉദ്ദേശത്തോടെ’ എന്ന വാചകം കൂട്ടി ചേര്‍ക്കണമെന്നാണ് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു.
◾കണ്ണൂര്‍ പഴയങ്ങാടി പാലത്തിനു മുകളില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയും സ്‌കൂട്ടര്‍ യാത്രക്കാരിയും മരിച്ചു. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24), സ്‌കൂട്ടര്‍ ഓടിച്ച കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണു മരിച്ചത്.
◾വാഹന പരിശോധനക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നു പരാതി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്‌ഐയ്ക്ക് എതിരെയാണ് നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയും പരാതി നല്‍കിയത്.
◾ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍ കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്കുചുറ്റും വനം വകുപ്പ് സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയിലെ അരി നശിപ്പിക്കുന്ന അരിക്കൊമ്പന്റെ ആക്രമണം തടയനാണു സോളാര്‍ വേലി.
◾കൊച്ചിയില്‍ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ കര്‍ണാടക സ്വദേശികയ രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നല്‍കി. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാഷിത്ത് കോടതിയെ അറിയിച്ചു.
◾ബാറ്ററി ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം നാല്, അഞ്ച് തീയതികളില്‍ അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് രാജു അപ്സര പങ്കെടുക്കും.
ബസും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു.
◾കോട്ടയം കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജ് വിദ്യാര്‍ത്ഥി അസ്ലം അയൂബ് ആണ് മരിച്ചത്. സുഹൃത്ത് യശ്വന്ത് മനോജിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾എറണാകുളം തോപ്പുംപടിയില്‍ ടോപ്പ് ഫോം ഹോട്ടലില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്കു പരിക്ക്. അടുക്കളയിലുണ്ടായിരുന്ന അഫ്താബ്, സഖ്ലന്‍ എന്നീവക്കാര്‍ക്കാണ് പരിക്കേറ്റത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റ്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ ഇരയുമായി പ്രതിയുടെ ഒളിച്ചോട്ടം. ഒടുവില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം വിട്ടയച്ചു.
◾കഴിഞ്ഞ നവംബര്‍ 10 ന് പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മാരക ട്വിസ്റ്റുണ്ടായിരിക്കുന്നത്. ഇലവുംതിട്ട അയത്തില്‍ മംഗലശ്ശേരില്‍ വീട്ടില്‍ അരവിന്ദിനെ (37) ആണ്
പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനം വരെ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിന് വിധേയയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നും നിരന്തരമായി പീഡിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് വനിതാ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. ലീലാമ്മ
അരവിന്ദിനെ അറസ്റ്റ് ചെയ്തത്.
ഇതുസംബന്ധിച്ച് കുട്ടിയുടെ മൊഴിപ്രകാരം വ്യാഴാഴ്ചയാണ് കേസെടുത്തത്. ടിപ്പര്‍ ഡ്രൈവറായ പ്രതിക്ക് ഭാര്യയുമായി കുടുംബപ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന അരവിന്ദ് പുറത്തിറങ്ങിയിട്ട് ഒരാഴ്ചയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ചയാണ് അരവിന്ദും പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം തിരോധാനക്കേസ് ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ സ്‌റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അരവിന്ദിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറയുകയും വിട്ടയയ്ക്കുകയുമായിരുന്നു.
നിലവില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നത്.
◾അടൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു. പ്രൊജക്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചു. പോലീസ് കേസെടുത്തു.
◾കൊല്ലം പൂയപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കല്ലുവാതുക്കല്‍ സ്വദേശി നിബുവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു.
◾വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചതിന് ടാക്സി ഡ്രൈവര്‍ ആന്റണിക്കും അഞ്ചംഗ സംഘത്തിനുമെതിരെ കേസ്. യുവതിയെ അപമാനിക്കുന്നതു ചോദ്യം ചെയ്ത റിസോര്‍ട്ട് ജീവനക്കാരനെ മര്‍ദ്ദിച്ചതിനും ഇവര്‍ക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു.
◾ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിലേക്കു കുരുക്കെറിഞ്ഞ് എന്‍ഫോഴ്സ്മെന്റ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മദ്യവ്യവസായിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയെന്നാണു ഇഡി കുറ്റപത്രത്തിലെ ആരോപണം. കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരുടെ ഫോണിലൂടെയാണ് വീഡിയോ കോള്‍ വഴി ചര്‍ച്ച നടത്തിയതെന്നും അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ വിജയ് നായരാണെന്നും ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കുന്നു.
അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.
◾അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസിന്റെ തുടര്‍ ഓഹരി വില്പന റദ്ദാക്കിയതോടെ തകര്‍ച്ച വന്‍തോതിലായി. വിപണി മൂലധന നഷ്ടം 10,000 കോടി ഡോളറായി. അദാനിക്ക് എട്ടേകാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
◾അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എന്‍ഡിടിവിയില്‍ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ശ്രീനിവാസ് ജെയിന്‍, നിധി റാസ്ദാന്‍, എന്‍ഡിടിവി പ്രസിഡന്റായിരുന്ന സുപര്‍ണ സിംഗ് എന്നിവര്‍ രാജിവച്ചു.
◾അദാനി ഗ്രൂപ്പിനെ വഴിവിട്ടു സഹായിക്കാന്‍ എല്‍.ഐ.സി, എസ്.ബി.ഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ കോടികള്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് ദുരുപയോഗിച്ചെന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധ സമരങ്ങളുമായി കോണ്‍ഗ്രസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴില്‍ നിഷ്പക്ഷമായോ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു.
◾ജമ്മു കാഷ്മീര്‍ ഇരട്ട സ്ഫോടനക്കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ലഷ്‌കറെ ത്വയിബ ഭീകരന്‍ അറസ്റ്റില്‍. വൈഷ്ണോ ദേവി തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലെ ബോംബ് സ്ഫോടനത്തിലടക്കം പങ്കുള്ള ആരീഫാണ് പിടിയിലായത്. ഇയാളില്‍നിന്നു പെര്‍ഫ്യൂം ബോംബും പിടിച്ചെടുത്തു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്രകള്‍ക്കായി 2019 മുതല്‍ ചെലവഴിച്ചത് 22.76 കോടി രൂപയാണെന്നു കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. 21 തവണയാണ് വിദേശയാത്ര നടത്തിയത്.
സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി.
◾മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് ജയില്‍ മോചിതനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. ഡല്‍ഹിയിലെത്തിയ സിദ്ദിഖിനു ആറ് ആഴ്ചയ്ക്കു ശേഷമേ നാട്ടിലേക്കു പോകാനാകൂ. ഡല്‍ഹിയില്‍ തങ്ങണമെന്നാണ് ജാമ്യ വ്യവസ്ഥ. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ താന്‍ വാര്‍ത്താ സൃഷ്ടാവായി മാറി. വായന പോലും പലപ്പോഴും പൊലീസ് തടഞ്ഞു. പല പുസ്തകങ്ങളും പൊലീസ് തിരിച്ചുവാങ്ങി. മലയാളം വായിക്കാന്‍ അനുവദിച്ചിരുന്നില്ല. ഹാഥ്റാസ് ബലാത്സംഗ കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പേരിലാണ് കാപ്പനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടു വര്‍ഷത്തിനും നാലു മാസത്തിനും ശേഷമാണ് കാപ്പന്റെ ജയില്‍ മോചനം.
◾എഡ്യൂക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. എന്‍ജിനീയറിംഗ് വിഭാഗത്തില്‍നിന്ന് ആയിരത്തോളം പേരെ പിരിച്ചുവിട്ടെന്നാണു റിപ്പോര്‍ട്ട്.
◾ഒളിച്ചോടി വന്ന പതിനഞ്ചുകാരിയായ കാമുകിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വിറ്റ യുവാവും സംഘവും ആഗ്രയില്‍ പിയിലായി. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്‍ കൂടിയാണു യുവാവ്. പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴു പേരെയാണ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി ആഗ്രയിലെ ഒരു ഇറച്ചി പാക്കേജിംഗ് യൂണിറ്റിലാണ് ജോലി ചെയ്തിരുന്നത്.
◾പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയില്‍ നൂറിലധികം പേരെ കൊലപ്പെടുത്തിയ ചാവേര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് യൂണിഫോമിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ഹെല്‍മെറ്റും ധരിച്ചിരുന്നു. നാനൂറോളം പേരാണ് ആ സമയത്ത് പള്ളിയിലുണ്ടായിരുന്നത്. മരിച്ചവരില്‍ 27 പൊലീസുകാരും ഉള്‍പ്പെടുന്നു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്.സിയെ സമനിലയില്‍ തളച്ച് ചെന്നൈ. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. പോയിന്റ് നിലയില്‍ ആറാം സ്ഥാനത്തുള്ള ഒഡീഷക്കും എട്ടാം സ്ഥാനത്തുള്ള ചെന്നൈയിനും ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് കയറാനാകൂ.
പത്താം ക്ലാസ്, ഹയർ സെക്കണ്ടറി തുല്യതാ കോഴ്സ് -അപേക്ഷ നൽകാൻ അവസരം.
◾സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം ക്ലാസ്, ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളിലേക്ക് ഏഴാം ക്ലാസ് പാസ്സായ 17 വയസ്സ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി.പരീക്ഷയെഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് പരീക്ഷയെഴുതാൻ അവസരം. പത്താംതരം പാസ്സായ 22 വയസ്സ് പൂർത്തിയായവർക്കും, പ്ലസ് -ടു/പ്രീഡിഗ്രി തോറ്റവർക്കും, പഠനം പൂർത്തീകരിക്കാൻ കഴിയാതെ വന്നവർക്കും ഹയർ സെക്കണ്ടറി കോഴ്സ് ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ കോഴ്സ് പൂർത്തീകരിക്കാനും, പരീക്ഷയെഴുതാനും അവസരം ലഭിക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കണ്ടറി കോഴ്സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്താംതരം തുല്യതക്ക് അപേക്ഷാഫീസും, കോഴ്സ് ഫീസും ഉൾപ്പടെ 1850 രൂപയും, ഹയർ സെക്കണ്ടറി തുലതക്ക് 2500 രൂപയുമാണ് അടക്കേണ്ടത്.എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് കോഴ്സ് ഫീസ് അടക്കേണ്ടതില്ല. ഈ വിഭാഗങ്ങൾക്ക് പത്താം തരത്തിന് 100 രൂപയും, ഹയർ സെക്കണ്ടറിക്ക് 300 രൂപയും മാത്രം അടചാൽ മതിയാകും.40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്ക് ഫീസ് ഒടുക്കേണ്ടതുമില്ല. ട്രാൻസ്ജൻഡർ പഠിതാക്കൾക്കും രജിസ്ട്രേഷൻ ഫീസും, കോഴ്സ് ഫീസും ആവശ്യമില്ല. ട്രാൻസ് ജൻസർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്‌കോളർഷിപ്പായി പത്താം ക്ലാസ് തുല്യതക്ക് 1000 രൂപയും, ഹയർ സെക്കണ്ടറി തുലതക്ക് 1250 രൂപയും പoന കാലയളവിൽ ലഭിക്കും.
വിശദ വിവരങ്ങൾക്ക് പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ, ഗ്രാമ-ബ്ലോക്ക് - നഗരസഭ മന്ദിരങ്ങളിൽ പ്രവർത്തിക്കുന്ന തുടർവികസന വിദ്യാകേന്ദ്രങ്ങളുമായോ ബന്ധപ്പെടണം.
KARUNYA PLUS Result 02/02/2023
1 st Prize :
Amount: ₹8,000,000/-
PO859990
Consolation Prize :
Amount: ₹8,000/-
PN859990 PP859990 PR859990 PS859990 PT859990 PU859990 PV859990 PW859990 PX859990 PY859990 PZ859990
2 nd Prize :
Amount: ₹10,00,000/-
PY298098
3 rd Prize :
Amount: ₹100,000/-
PN965112 PO712078 PP659602 PR702095 PS424222 PT586215 PU698586 PV120510 PW237055 PX955474 PY597794 PZ596224
4 th Prize :
Amount: ₹5,000/-
0205 0644 1109 1883 2178 2272 2325 2423 2521 3499 6752 6918 7492 7677 7729 8436 8975 9798
5 th Prize :
Amount: ₹1,000/-
0511 1398 1503 1604 2393 2949 3005 3007 3154 3225 3610 4022 4211 4465 4495 4803 4932 4941 5220 5377 5642 5651 6040 6147 6262 6271 6682 6856 7017 7224 7831 8063 9342 9790
6 th Prize :
Amount: ₹500/-
0146 0296 0612 0984 1184 1517 1791 1847 1849 1873 1912 2013 2103 2259 2457 2474 2480 2553 2714 3080 3149 3216 3377 3516 3685 3832 3844 4038 4045 4061 4126 4128 4180 4222 4246 4295 4319 4547 4683 4942 5033 5337 5420 5495 5631 5882 5970 6045 6089 6146 6336 6354 6412 6469 6509 6525 6721 6753 6814 7380 7527 7600 7697 7929 7979 7988 7998 8309 8349 8643 8778 8974 9327 9501 9569 9577 9635 9636 9751 9766
7 th Prize :
Amount: ₹100/-
0196 0260 0388 0438 0466 0572 0581 0646 0658 0662 0718 0753 0819 0849 0887 0971 1035 1070 1134 1196 1227 1314 1322 1811 1881 1965 1997 2073 2164 2171 2251 2275 2372 2471 2490 2510 2552 2558 2584 2651 2782 2868 2926 2965 2968 3277 3279 3434 3485 3548 3558 3582 3830 3896 3918 4063 4120 4394 4689 4810 4878 4934 4945 4953 4973 5066 5231 5267 5380 5440 5458 5717 6041 6103 6323 6367 6516 6712 6771 6804 6853 6904 6971 7008 7016 7109 7131 7141 7199 7267 7277 7302 7512 7539 7543 7654 7696 7763 7804 7856 7984 8018 8059 8071 8221 8250 8259 8299 8658 8803 8825 8864 8870 8915 9072 9085 9153 9167 9188 9469 9525 9546 9725 9807 9989 9997
Comments
Post a Comment
Thanks