ഏറ്റവും പുതിയ വാർത്തകൾ കാണാം.

| JACOB CHERIAN|






തിരുവല്ല നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗ്ഗീസ് രാജി വെച്ചു.
എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടു.

ശാന്തമ്മ വർഗീസ് വീണ്ടും യുഡിഎഫിലേക്ക് എന്ന് സൂചന.

യുഡിഎഫിന് ഭരണം തിരിച്ചു കിട്ടാൻ സാധ്യത.

◾നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് രാജി വെച്ചു.
രാജിക്കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുത്തു. കഴിഞ്ഞ  നഗരസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് നഗരസഭാ കൗൺസിലറായ ശാന്തമ്മ വറുഗീസ് എട്ട് മാസം മുമ്പ് നടന്ന നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫിന് ഒപ്പം ചേർന്ന് സ്ഥാനാർത്ഥിയാകുകയും, ഇരു സ്ഥാനാർത്ഥികൾേക്കും തുല്യ വോട്ട് ലഭിക്കുകയും,നറുക്കെടുപ്പിലൂടെ വിജയിച്ച് നഗരസഭാദ്ധ്യക്ഷ സ്ഥാനം നേടുകയുമായിരുന്നു. 
അടുത്ത കാലത്ത് എൽ.ഡി.എഫിൽ തന്നെ ശാന്തമ്മക്കെതിരെ വിമർശനങ്ങൾ ഉയരുകയും, സഹിക്കവയ്യാതെ എൽ.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് രാജിക്ക് തയ്യാറാകുകയുമായിരുന്നു. രാജിക്കത്ത് നൽകിയ ശേഷം,ഒരു മുന്നണിയോടും ബന്ധം പുലർത്താതെ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് ശാന്തമ്മ വ്യക്തമാക്കിയത്.
എന്നാൽ എൽ.ഡി.എഫ് നയങ്ങൾക്ക് വിരുദ്ധമായാണ് നഗരസഭാദ്ധ്യക്ഷ പ്രവർത്തിച്ചുവന്നതെന്നും, സി.പി.എം.തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ്.വി.ആന്റണി പ്രസ്താവനയിൽ അറിയിച്ചു. നഗരസഭയിൽ ഭരണസ്തംഭനം ഉളവാക്കുകയും,നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാക്കുകയും ചെയ്തതോടെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം നഗരസഭാദ്ധ്യക്ഷക്കുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനം കൈക്കൊണ്ട സാഹചര്യത്തിലാണ് രാജി ഉണ്ടായതെന്നും പറയുന്നു.എൽ.ഡി.എഫ് പിന്തുണ പിൻവലിച്ചതായി അറിയിച്ച സാഹചര്യത്തിൽ ശാന്തമ്മ വറുഗീസ് രാജിക്കത്ത് നൽകിയതാണെന്നാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്.
അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കണം.
കേരള കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തി.
◾ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കണമെന്നും പെട്രോൾ,ഡീസൽ സെസ് വർദ്ധിപ്പിച്ച് വിലക്കയറ്റം ക്ഷണിച്ചു വരുത്തുകയും, ഭൂമിയുടെ ന്യായവിലയും,കെ ട്ടിടനികുതിയും,വൈദുതി ചാർജും, ഏലം,കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ വിലത്തകർച്ചക്കെതിരെയും കേരള ജനത ഒറ്റകെട്ടായി സമരരംഗത്ത് ഇറങ്ങണമെന്നും കേരള ഐ ടി & പ്രഫഷനൽ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു.
കേന്ദ്ര -സംസ്ഥാന ജനദോഹ ബജറ്റിനെതിരെ കേരള കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ്സ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് സംസ്ഥാന വൈസ് ചെയർമാന്മാരായ ജോസഫ് എം പുതുശ്ശേരി,പ്രൊഫ.ഡി കെ ജോൺ,ജോൺ കെ മാത്യൂസ്,സംസ്ഥാന ട്രഷറർ എബ്രഹാം കലമണ്ണിൽ ,സംസ്ഥാനഅഡ്വൈസർ അഡ്വ വർഗ്ഗീസ് മാമ്മൻ,സംസ്ഥാന ഉന്നതാധികാരസമിതി അംഗം കുഞ്ഞു കോശി പോൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.എൻ ബാബു വർഗ്ഗീസ്,ജോർജ് വർഗ്ഗീസ് കൊപ്പാറ,കെ ആർ രവി,നിയോജകമണ്ഡലം പ്രസിഡന്റുമാരായ ദീപു ഉമ്മൻ, ജോസ് കെ എസ്, രാജു പുളിമ്പള്ളിൽ, വൈ രാജൻ, യൂത്തു ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള,കെ ടി യൂ സി ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി കുമ്മണ്ണൂർ,സാം മാത്യു,റോയ് പുത്തൻ പറമ്പിൽ, ജോസ് പുതുക്കേരിൽ, സാലി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു
മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി.
◾പത്തനംതിട്ട പുനഃസംഘടന നടപടികൾ തുടങ്ങിയതിന് പിന്നാലെ പത്തനംതിട്ട കോൺ​ഗ്രസിൽ വിവാ​ദം. മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി. പുനഃസംഘടന തർക്കത്തിൽ തുടരുന്നതിനിടെയാണ് മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയ വിവാദം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കെപിസിസി പ്രസിഡന്റ് ജില്ലാ നേതൃത്വത്തിൽ നിന്ന് വിശദീകരണം തേടി. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വിശദീകരണത്തിനൊപ്പം ബാബു ജോർജിനെതിരെ പരാതിയും നൽകി. പാർട്ടി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിന് പിന്നിൽ ജില്ലയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറിക്ക് പങ്കുണ്ടെന്നാണ് ബാബു ജോർജിന്റെ ആരോപണം.
ഇസ്രയേലിന്റെ ദേശീയപക്ഷിയെ തിരുവല്ലയിലെ ഒരു വീട്ടുമുറ്റത്ത് കണ്ടു.
സി സി ടി വി ദ്യശ്യം കാണാം.

◾പക്ഷി നിരീക്ഷകനും, വീഡിയോഗ്രാഫറുമായ തിരുവല്ല കാരയ്ക്കൽ കോതേകാട്ട് പുത്തൻപുരയ്ക്കൽ അജയ് ഗോപിനാഥന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം അതിഥിയായി എത്തിയ അത്യപൂർവ്വ പക്ഷിയാണിത്. നാട്ടിൻ പുറത്തുള്ള പക്ഷികളുടെയും, ദേശാടന പക്ഷികളുടെയും അപൂർവമായ വീഡിയോ കളക്ഷൻ
കൈവശമുള്ളതിനാലാണ് വിരുന്നിനെത്തിയ പക്ഷി ഇസ്രായേലിന്റെ ദേശീയപക്ഷിയായ ഉപ്പൂപ്പാ എന്നറിയപ്പെടുന്ന "ഊപ്പി (HOOPOE) തന്നെയാണെന്ന് തിരിച്ചറിയാനിടയായത്.
'വരണ്ട കാലാവസ്ഥ പ്രദേശങ്ങളിൽ മാത്രം കാണാറുള്ള ഈ പക്ഷിയെ ആഫ്രിക്ക, സഹാറ, മഡഗാസ്കർ എന്നീ വിദേശ രാജ്യങ്ങളിലും കണ്ടുവരുന്നു.

ഏതാനും വർഷങ്ങൾക്ക് മുൻപ്
കേരളത്തിലെ വെള്ളായണി എന്ന സ്ഥലത്ത് പക്ഷിയെ കണ്ടതായി മാധ്യമ വാർത്ത പ്രചരിച്ചിരുന്നതായി അജേഷ് പറയുന്നു. നാടൻ കോഴിയെ പോലെ പൂഴിയിൽ കുളിക്കുന്ന പതിവുള്ള ഈ പക്ഷി വീട്ടുമുറ്റത്ത് ഇത്തരത്തിൽ കുളിക്കുന്ന കാഴ്ച കണ്ടത് അജേഷിന്റെ ഭാര്യ രേണുവാണ്. ഈ സമയം അജേഷ് വീട്ടിലില്ലായിരുന്നു. അജേഷ് വീട്ടിലെത്തിയപ്പോൾ അത്യപൂർവ്വ പക്ഷിയെ കണ്ട വിവരവും, താൻ അടുത്തേക്ക് ചെന്നപ്പോൾ പറന്നു പോയതായും രേണു പറഞ്ഞു.ഇതനുസരിച്ച് വീട്ടിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അജേഷിന് പക്ഷി സാധാരണ പക്ഷിയോ, നാടൻ പക്ഷിയോ അല്ലെന്ന് ബോധ്യമായത്. ചെറിയ വലുപ്പമുള്ള പക്ഷിയായതിനാൽ സി.സി.ടി.വിയിൽ വ്യക്തത കുറവാണെങ്കിലും പക്ഷി നിരീക്ഷകനും, 25 വർഷക്കാലമായി കേരളത്തിലെ മികച്ച ഹാം റേഡിയോ സ്‌റ്റേഷൻ ലൈസൻസിയുമായ അജേഷിന് അതിഥിയായെത്തിയ പക്ഷിയെ ഇസ്രയേലിന്റെ ദേശീയപക്ഷിയാണെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ സമയം മിനക്കടേണ്ടി വന്നില്ല.
തിരുവല്ലയിൽ നിന്ന്  കിടങ്ങറയിലേക്കുള്ള ജലവിതരണം മുടങ്ങും
◾ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്ന ഭാഗമായാണ് ജലവിതരണം മുടങ്ങുക.വ്യാഴം - വെള്ളി ( 9/2 ,10/2) ദിവസങ്ങളിലാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ നടക്കുക. ആയതിനാൽ ഈ ദിവസങ്ങളിൽ കിടങ്ങറ വാട്ടർ ടാങ്കിന്റെ കീഴിൽ വരുന്ന എല്ലാ പ്രദേശങ്ങളിലും ജലവിതരണം ഉണ്ടാകില്ലെന്ന് വാട്ടർ അതോറിറ്റി കിടങ്ങറ സെക്ഷൻ അസി.എഞ്ചിനീയർ അറിയിച്ചു.
നിര്യാതരായി.
നിഴലകത്ത് ഗോപാലപിള്ള
◾തിരുവല്ല പെരിങ്ങര നിഴലകത്ത് ഗോപാലപിള്ള(66) നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ: തങ്കമണി,മക്കൾ: രാജേഷ്, ലത,മരുമക്കൾ: ലേഖ, ഹരി.
സഞ്ചയനം ഞായർ രാവിലെ 9 ന്.
സാറാമ്മ
◾ഇരവിപേരൂർ ഒട്ടത്തിൽ പരേതനായ കെ.ജെ.ജേക്കബിന്റെ ഭാര്യ സാറാമ്മ (പൊന്നമ്മ 77) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ഓതറ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ.
മക്കൾ: മിനി, ജിനി, ഫിലിപ്പോസ് .
മരുമക്കൾ: രാജൻ, ഷിബു, ബ്ലസ്സി.
ചാക്കോ മത്തായി
◾കല്ലൂപ്പാറ മേലേക്കുറ്റ് താഴെ ചാക്കോ മത്തായി(67) നിര്യാതനായി.സംസ്കാരം പിന്നീട്. ഭാര്യ: ആലീസ്,മക്കൾ: റോഷൻ, റോജി,മരുമകൻ: റെഞ്ചി 
കേബിളിൽ കുടുങ്ങി സ്കൂട്ടർ മറിഞ്ഞ് വീട്ടമ്മ മരിച്ചു. 
സംഭവം കായംകുളത്ത്.
അശ്രദ്ധമായി കിടന്ന കേബിൾ കാരണം സംസ്ഥാനത്ത് വീണ്ടും അപകടം. കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. റോഡിന് കുറുകെ കിടന്ന കേബിൾ വയറിൽ സ്കൂട്ടർ കുരുങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തിലാണ് സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ മരിച്ചത്.
കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. രാത്രി 10.20നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം..
തുർക്കിയിലെ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുവാൻ സാധ്യത.
◾തുടര്‍ ഭൂകമ്പമുണ്ടായ തുര്‍ക്കിയില്‍ 2,300 മരണം. 12 മണിക്കൂറിനിടെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനമുണ്ടായി. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനം.
ആദ്യ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ഭൂചലനമുണ്ടായത്. നൂറുകണക്കിനു കെട്ടിടങ്ങള്‍ നിലംപൊത്തി. രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ ദുരന്ത നിവാരണ സേനയെ അയക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയും സഹായത്തിന്.
◾ഭൂചലനങ്ങളില്‍ തകര്‍ന്ന തുര്‍ക്കിക്കു ലോക രാജ്യങ്ങളുടെ സഹായം. ഇന്ത്യയും അമേരിക്കയും അടക്കം 45 രാജ്യങ്ങളുടെ സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനാണു സഹായം. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ
ജഡ്ജി നിയമനം വിവാദത്തിൽ.
◾ജഡ്ജി നിയമനം വിവാദത്തില്‍. മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി മുന്‍ ബിജെപി നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ നിയമിച്ചതിനെതിരേയുള്ള ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചില്‍ അഭിഭാഷകയായിരുന്നു വിക്ടോറിയ ഗൗരി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗൗരി നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. 
ബാറിൽ നിന്ന് ഇറക്കിവിട്ടതിന് പ്രതികാരമായി ബാർ ജീവനക്കാരെ വഴിയിലിട്ട് ക്രൂരമായി മർദ്ദിച്ചു.
◾അടൂര്‍ ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ജീവനക്കാരെ പിന്തുടര്‍ന്ന് ആക്രമിച്ചു. ഏഴംഗ സംഘത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഹോട്ടല്‍ വൈറ്റ് പോര്‍ട്ടിക്കോ ബാറിലെ കാഷ്യര്‍ ധനേഷ്, സൂപ്പര്‍ വൈസര്‍ ബി.എം. ബൈജു, ജീവനക്കാരന്‍ ഗൗതം എന്നിവര്‍ക്ക് നേരെയാണ് ഇന്നലെ രാത്രി 11 മണിയോടെ പെരിങ്ങനാട് വഞ്ചിമുക്കില്‍ വച്ച് ഏഴംഗ സംഘം ആക്രമിച്ചത്. ബാര്‍ സമയം കഴിഞ്ഞും മദ്യപിച്ച് ബഹളം കൂട്ടി ഇരുന്ന പത്തംഗ സംഘത്തോട് പുറത്തു പോകാന്‍ ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ വാക്കേറ്റമുണ്ടായി. ബാര്‍ സൂപ്പര്‍വൈസര്‍ ബൈജു ഇവരെ അനുനയിപ്പിച്ച് പുറത്തു വിട്ടു. തുടര്‍ന്ന് ബാര്‍ ജീവനക്കാരായ ഗൗതമും ധനേഷും അവരവരുടെ ബൈക്കുകളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഇവര്‍ക്ക് പിന്നാലെ കാറില്‍ വരികയായിരുന്നു ബൈജു. പട്ടിക കഷണം കൊണ്ട് ധനേഷിനെ തലയ്ക്കടിച്ചു വീഴ്ത്തി നിലത്തിട്ട് മര്‍ദിക്കുകയായിരുന്നു. ഇതു കണ്ട് കാറില്‍ നിന്നിറങ്ങിയ ബൈജുവിനെയും പട്ടിക കഷണം കൊണ്ട് തല്ലി. പിന്നാലെ വന്ന ഗൗതമിനും മര്‍ദനമേറ്റു. അടി കൊണ്ട് ബൈജുവിന്റെ വലതു കൈയ്ക്ക് പൊട്ടലുണ്ട്. ചാങ്ങ സ്വദേശികളായ ബാലു, സൂരജ്, ഭാസി, ഷൈജു, ഗോപി, വിനോദ്, മണിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ബൈജു പോലീസിന് മൊഴി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

◾ ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വിധി പുനപരിശോധിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനികുമാര്‍ ചൗബെ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. എംപിമാരായ ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.
റോഡരികിലെ അനധികൃത ഫ്ളക്സ്,താക്കീതുമായി ഹൈക്കോടതി.
◾റോഡരികിലെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാത്തതിനു സര്‍ക്കാരിനു താക്കീതുമായി ഹൈക്കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത വ്യവസായ സെക്രട്ടറിയെ കോടതി വിമര്‍ശിച്ചു. ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നു താക്കീതു നല്‍കി. മാറ്റിയ പഴയ ബോര്‍ഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയെ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നാണു സംശയം. ചികില്‍സ നല്‍കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ അനുജന്‍ അലക്സ് വി ചാണ്ടി ആരോപിച്ചിരിക്കേ, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയും എം.എം. ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു. ചികിത്സയ്ക്കു ബംഗളുരുവിലെക്കു കൊണ്ടുപോകുമെന്നാണ് എം എം ഹസന്‍ ആദ്യം പറഞ്ഞത്.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ചു ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. ഇന്ന് ആശുപത്രിയിലേക്ക് ആരോഗ്യ മന്ത്രിയെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

◾മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് ഉമ്മന്‍ചാണ്ടിയുടെ മകനും ഭാര്യയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. കോണ്‍ഗ്രസ് നടുവണ്ണൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറി പി.ബി അജിത്താണ് ബാലുശ്ശരി പൊലീസില്‍ പരാതി നല്‍കിയത്.
ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കാൻ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി.
◾ഖനനം നിയമവിരുദ്ധമാണെന്നും കേന്ദ്രത്തിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് മണ്ണ് നീക്കം നടക്കുന്നത്. യതൊരു ശാസ്ത്രീയ അടിത്തറയില്ലാതെ നടക്കുന്ന നടപടി അവസാനിപ്പിക്കാൻ സുപ്രീം കോടകി നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ മണ്ണ് ഖനനം നിർത്തിയാൽ കുട്ടനാട്ടിൽ പ്രളയം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.അത് സുപ്രീംകോടതിയെ ബോധിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

◾എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ കെബി ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി. വിമര്‍ശനങ്ങള്‍ വാര്‍ത്ത വരുത്താനാകരുത്. പത്തനാപുരത്തെ വികസനം സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

◾സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയില്‍ കൗണ്‍സിലിംഗിനു വിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. പെണ്‍കുട്ടിയെ കൊല്ലം കുടുംബക്കോടതിയില്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ പെണ്‍കുട്ടിയെ കണ്ട് സംസാരിച്ച് റിപ്പോര്‍ട്ട് രഹസ്യരേഖയായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.
പോലീസുകാരന് കുത്തേറ്റു.
◾കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.

◾പോക്സോ പീഡന കേസില്‍ ട്രാന്‍സ്ജെന്ററായ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്. പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ചിറയിന്‍കീഴ് ആനന്ദലവട്ടം സ്വദേശി സന്‍ജു സാംസണെ (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണു ശിക്ഷിച്ചത്.

◾തന്റെ പേരില്‍ പ്രചരിക്കുന്ന വിവാദത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ഇന്ദ്രന്‍സ്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്. ഡബ്ല്യുസിസിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണമെന്നും ഇന്ദ്രന്‍സ് ഫേസ് ബുക്കില്‍ കുറിച്ചു.

◾ക്വാറി ഉടമക്കു കരമടയ്ക്കാനും, ജിയോളജി വകുപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനും വഴിവിട്ടു സഹായിച്ചെന്ന പരാതിയില്‍ തൃശൂര്‍ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.പി.കിരണ്‍, തഹസില്‍ദാര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ക്ക് സസ്പെന്‍ഷന്‍. തോംസണ്‍ ഗ്രാനൈറ്റ്സിനെ സഹായിച്ചെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ഡപ്യൂട്ടി കളക്ടറാണ് എ.പി കിരണ്‍. പെരുമ്പാവൂര്‍ തഹസില്‍ദാരാണ് ജോര്‍ജ്ജ് ജോസഫ്.
ഹൃദയം തുറക്കാതെ കോട്ടയം മെഡിക്കൽ കോളേജിൽ വാൽവ് മാറ്റിവെച്ചു.
◾ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി നടത്തി. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്‌ക്രിയയ്ക്കു വിധേയയായത്.

◾താഴ്ന്നു കിടന്ന കേബിളില്‍ കുരുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് വിജയനു പരിക്കുണ്ട്. കായംകുളത്ത് റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ സ്‌കൂട്ടര്‍ കുരുങ്ങിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

◾കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍നിന്നു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലെ രണ്ടു പ്രതികള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ മമ്പറം കൊളാലൂര്‍ കുളിച്ചാല്‍ വീട്ടില്‍ നിധിന്‍ (33), കൂത്തുപറമ്പ് എരിവട്ടി സീമ നിവാസില്‍ ദേവദാസ് (46) എന്നിവരെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി അബൂബക്കറിനെ തട്ടിക്കൊണ്ടുപോയി നാലു ലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്.
കൈക്കൂലി, ഗൈനക്കോളജിസ്റ്റിനെ അറസ്റ്റ് ചെയ്തു.
◾പ്രസവ ശസ്ത്രക്രിയക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയില്‍നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റ് ഡോ കെ. രാജനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുവച്ചാണ് അറസ്റ്റു ചെയ്തത്.

◾ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി വീട്ടമ്മ വിമാനത്തില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്. ചികിത്സയ്ക്കായി വിമാനം ഗോവയില്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തി.

കോഴിക്കോട് പന്തീരാങ്കാവില്‍ ഹൈ ലൈറ്റ് ഗ്രൂപ്പിന്റെ ഫ്ളാറ്റ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. സമീപത്തെ കിണറുകളില്‍ നിര്‍മ്മാണ സ്ഥലത്തെ ചെളി വെള്ളം ഒഴുകിയെത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കിണറുകള്‍ വൃത്തിയാക്കി പ്രശ്നം പരിഹരിക്കാമെന്ന് ഹൈ ലൈറ്റ് ഗ്രൂപ്പ് ഉറപ്പു നല്‍കി.

◾യുഎഇയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ (25) ആണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പോക്സോ കേസിൽ 40 വർഷം കഠിന തടവ്.
◾വീട്ടില്‍ അതിക്രമിച്ചു കയറി എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മധ്യവയസ്‌കന് 40 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വലപ്പാട് സ്വദേശി സന്തോഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

◾വയനാട് വൈത്തിരിയില്‍ കാപ്പി പറിക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. പൂഞ്ചോല പ്രദേശത്തെ ചാരിറ്റി അംബേദ്ക്കര്‍ കോളനിയിലെ മരിയ ദാസിന്റെ ഭാര്യ മരിയ (57) ആണ് മരിച്ചത്.

◾കെ.എസ്.ആര്‍.ടി.സി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച തൃശൂര്‍ ആര്‍.ടി.ഒ. ഓഫീസിലെ ഡ്രൈവര്‍ അറസ്റ്റില്‍. വടമ സ്വദേശി ഐവീട്ടില്‍ രാജീവാ(50)ണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്.

◾പതിനേഴു ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ വഴിക്കടവ് പോലീസ് അറസ്റ്റു ചെയ്തു. കരുളായി സ്വദേശികളായ കാരക്കാടന്‍ ഷറഫുദ്ദീന്‍ എന്ന കുള്ളന്‍ ഷര്‍ഫു (35), കൊളപ്പറ്റ റംസാന്‍ (43) എന്നിവരെയാണ് പിടികൂടിയത്.

◾പാറശാലയില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാര്‍ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ചില്ലുകള്‍ തകര്‍ന്ന നിലയിലുള്ള കാറിനുള്ളില്‍ വെട്ടുകത്തി കണ്ടെത്തി. എന്നാല്‍ വാഹനത്തിന്റെ ആര്‍ടിഒ രേഖകളില്‍നിന്ന് ഉടമസ്ഥനെ കണ്ടെത്താനായില്ല

◾അദാനി ഗ്രൂപ്പ് ഓഹരി ഈടുവച്ചെടുത്ത വായ്പകള്‍ അടച്ചുതീര്‍ക്കുന്നു. അടച്ചുതീര്‍ക്കാന്‍ അടുത്ത വര്‍ഷം വരെ സാവകാശമുണ്ടെങ്കിലും 9,100 കോടി രൂപയുടെ വായ്പകള്‍ നേരത്തെ അടച്ചു തീര്‍ക്കുകയാണ്. അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികള്‍ക്കായി എടുത്ത വായ്പകളാണ് തിരിച്ചയ്ക്കുന്നത്. സാമ്പത്തികനില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാനാണ് ഈ നീക്കമെന്നാണു വിലയിരുത്തപ്പെടുന്നത്.

◾അദാനി ഗ്രൂപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാത്തത് ഭയം കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അദാനി ഗ്രൂപ്പിനു പിന്നിലുള്ള ശക്തികള്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. രണ്ടുവര്‍ഷമായി താന്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സത്യം അറിയണം. ലക്ഷക്കണക്കിനു കോടികളുടെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

◾ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് കര്‍ണാടക തുമകുരുവിലെ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്ടറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾അന്തരിച്ച പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് വെറുക്കപ്പെട്ടവനായിരുന്നെങ്കില്‍ 2003 ലെ ബിജെപി സര്‍ക്കാര്‍ അദ്ദേഹവുമായി എന്തിനാണു വെടിനിര്‍ത്തല്‍ കരാറിനു ചര്‍ച്ച നടത്തിയതെന്ന് ശശി തരൂര്‍ എംപി. അന്നത്തെ പ്രധാനമന്ത്രി വാജ് പേയിയും മുഷറഫും കരാറില്‍ ഒപ്പുവച്ചിരുന്നു. അന്നു ബിജെപിക്ക് വിശ്വസ്തനായ പങ്കാളിയായിരുന്നു മുഷറഫ് എന്നും ശശി തരൂര്‍.

◾ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ് അക്കൗണ്ടിലൂടെ കബളിപ്പിച്ചതിന് ഇറ്റലിയില്‍ താമസക്കാരനായ ജമ്മു സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. ഗഗന്‍ദീപ് സിംഗ് എന്ന 22 കാരനാണ് അറസ്റ്റിലായത്. ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് സഹായം തേടാനും ഇയാള്‍ ഈ വ്യാജ വാട്സാപ് ഉപയോഗിച്ചിരുന്നു. ഇയാള്‍ കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ ഒഫനെന്‍ഗോയിലാണ് താമസം.

◾ബെംഗളൂരുവില്‍ എംഎല്‍എ ബോര്‍ഡുള്ള എസ് യു വി ഇടിച്ച് രണ്ട് സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു. ബംഗളുരു നൃപതുംഗ റോഡിലാണ് അപകടമുണ്ടായത്. ബിജെപി എംഎല്‍എ ഹാര്‍ത്തലു ഹാലപ്പയുടെ ബന്ധുവിന്റേതാണ് എസ് യു വി.

◾ബിഹാറിലെ സമസ്തിപൂരില്‍ റെയില്‍വേ ലൈന്‍ മോഷണം പോയി. രണ്ടു കിലോമീറ്റര്‍ നീളമുള്ള ട്രാക്കാണ് മോഷണം പോയത്. രണ്ട് ആര്‍പിഎഫ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

◾തായ്ലന്‍ഡില്‍നിന്നു 321 പേരുമായി പറന്നുയരുന്നതിനിടെ റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്റെ എന്‍ജിനു തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാര്‍ട്ടര്‍ കമ്പനിയായ അസുര്‍ എയറിന്റെ 26 വര്‍ഷം പഴക്കമുള്ള ബോയിംഗ് 767 – 306 ഇആര്‍ എന്ന വിമാനത്തിനാണ് അപകടമുണ്ടായത്.

◾മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റ്. മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഷറഫലിയെ തിരഞ്ഞെടുത്തത്. മേഴ്സികുട്ടനൊപ്പം സ്പോര്‍ട്സ് കൗണ്‍സിലിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. കായിക മന്ത്രിയുമായുള്ള ഭിന്നതകളെത്തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ശേഷിക്കേയാണ് രാജി.

◾ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്നും ക്ലബ് മാനേജ്മെന്റ് വ്യക്തമാക്കി.

◾ഏഷ്യാകപ്പ് പാക്കിസ്ഥാനിലാണ് നടത്തുന്നതെങ്കില്‍ കളിക്കാനില്ലെന്ന ബിസിസിഐയുടെ നിലപാടിനെതിരെ പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. പാക്കിസ്ഥാനിലേക്കു വരാന്‍ താല്‍പര്യമില്ലെങ്കില്‍ ഇന്ത്യന്‍ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെയെന്നും ഇന്ത്യ ഏഷ്യാകപ്പിന് വരുന്നുണ്ടോ എന്നത് പാക്കിസ്ഥാനെ ബാധിക്കുന്ന കാര്യമല്ലെന്നും മിയാന്‍ദാദ് പ്രതികരിച്ചു. ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഐസിസിയുടെ ചുമതലയാണെന്നും മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.

WIN-WIN Result 06/02/2023

1 st Prize :
Amount: ₹7,500,000/- 
WN801517  

Consolation Prize :
Amount: ₹8,000/-
WO801517 WP801517 WR801517 WS801517 WT801517 WU801517 WV801517 WW801517 WX801517 WY801517 WZ801517  

2 nd Prize :
Amount: ₹500,000/-
WU177605  

3 rd Prize :
Amount: ₹100,000/- 
WN999316 WO240866 WP235503 WR771889 WS543752 WT913099 WU585639 WV762188 WW453600 WX771901 WY762511 WZ869757  

4 th Prize :
Amount: ₹5,000/-
0424 1117 1207 2222 2623 3176 3426 4055 4710 6021 6479 6727 6833 7470 7941 8755 9277 9902  

5 th Prize :
Amount: ₹2,000/-
1977 2362 2687 3362 4140 6046 6570 6844 7234 9409  

6 th Prize : 
Amount: ₹1,000/-
0224 3530 3865 3994 4399 4542 5461 6491 7303 7546 7756 7786 7834 8729  

7 th Prize : 
Amount: ₹500/-
0472 0566 0620 0648 0649 0655 0687 0886 0982 1069 1130 1159 1300 1355 1392 1423 1647 1746 1874 2266 2435 2593 2599 2675 2863 2936 3024 3356 3417 3444 3483 4057 4136 4141 4163 4168 4236 4392 4790 4845 4980 5014 5129 5304 5327 5328 5404 5567 5649 5798 5845 5890 5915 6471 6506 6549 6743 6837 6945 7172 7197 7414 8129 8143 8153 8264 8467 8542 8695 8773 8811 8897 9027 9182 9391 9513 9574 9686 9694 9846 9856 9898  

8 th Prize :
Amount: ₹100/-
0043 0220 0436 0512 0624 0678 0722 0723 0842 0846 0908 0943 1281 1320 1396 1438 1556 1560 1658 1754 1875 1958 2092 2125 2147 2269 2299 2322 2326 2341 2372 2529 2549 2552 2572 2633 3011 3075 3081 3112 3514 3515 3520 3594 3610 3651 3666 3712 3844 3974 3995 4111 4127 4191 4215 4273 4341 4579 4748 4818 4879 4950 5073 5320 5399 5583 5637 5661 5698 5893 5945 5948 5952 6116 6126 6142 6250 6289 6319 6383 6431 6621 6715 6835 7008 7035 7045 7073 7199 7224 7254 7269 7369 7373 7560 7693 7748 7764 7922 7975 7986 8111 8259 8299 8315 8449 8463 8483 8592 8647 8648 8723 8782 8845 8974 9090 9105 9275 9410 9598 9619 9683 9813 9826 9878 9972  



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.