ഇന്നത്തെ ഏറ്റവും പുതിയ വാർത്തകൾ കാണാം.
|JACOB CHERIAN|
ഗുണ്ടകൾക്കെതിരെ അഞ്ച് ജില്ലകളിൽ ശക്തമായ നടപടി.500 ൽ അധികം പേർ അറസ്റ്റിൽ.
പുനസംഘടന കമ്മിറ്റിയില്‍നിന്ന് മൂന്ന് മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോയി.
◾പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് ഭാരവാഹികളെ തീരുമാനിക്കാനുള്ള പുനസംഘടന കമ്മിറ്റിയില്‍നിന്ന് മൂന്ന് മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോയി. മാറി നില്‍ക്കുന്നവരെയും പരിഗണിക്കണമെന്ന മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, ബാബു ജോര്‍ജ് എന്നിവരുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നു നിലവിലെ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ നിലപാടെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഈ നിലപാടിനെ പിന്തുണച്ചതോടെയാണ് നേതാക്കള്‍ ഇറങ്ങിപ്പോയത്.
മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
◾മുൻ പാകിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് യു എ ഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 79 വയസായിരുന്നു.പാകിസ്ഥാൻ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്.
2001മുതൽ 2008 വരെ പാകിസ്ഥാൻ പ്രസിഡന്റായിരുന്നു.രാജ്യത്തെ കരസേന മേധാവിയായിരുന്ന പർവേസ് മുഷറഫ്.
◾പ്രശസ്ത കഥകളി നടനായിരുന്ന പത്മഭൂഷൻ മടവൂർ വാസുദേവൻ
നായരുടെ സ്മരണക്കായി തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്ര കുളക്കരയിലെ വൈഷ്ണവം കഥകളി കലാശാലയിൽ ഒരുക്കിയ മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ സ്വാമി ജ്ഞാനാമൃതാനന്ദപുരി നിർവഹിക്കും. മടവൂരിന് ലഭിച്ച പത്മഭൂഷൻ മുതൽ മറ്റ് അവാർഡുകൾ, പുരസ്കാരങ്ങൾ എന്നിവ എല്ലാം മ്യൂസിയത്തിലുണ്ട്.അദ്ദേഹത്തിെന്റെ ജീവിതരേഖയും വരച്ചു കാട്ടിയിരിക്കുന്നു.
കഥകളിയെ കണ്ടറിയാൻ മ്യൂസിയത്തിനോട് ചേർന്നുള്ള കഥകളി കോപ്പും, ചമയങ്ങളും കൗതുകമാകും. കഥകളിയെ സംബന്ധിച്ചുള്ള അനേക പുസ്തകങ്ങളുടെ ശേഖരവും മ്യൂസിയത്തിലുണ്ടാവും. അന്തരിച്ച പ്രശസ്ത കഥകളി സംഗീതജ്ഞൻ തിരുവല്ല ഗോപിക്കുട്ടൻ നായർക്ക് ലഭിച്ച പുരസ്കാരങ്ങളും ഇവിടെ കാണാൻ കഴിയും. മടവൂർ വാസുദേവൻ നായരുടെ സഹധർമ്മണി സാവിത്രിയമ്മയുടെ ആഗ്രഹപ്രകാരമാണ് മടവൂർ വാസുദേവൻ നായർ വിളക്ക് കൊളുത്തി ആരംഭിച്ച വൈഷ്ണവം കഥകളി കലാശാലയിൽ മ്യൂസിയം ഒരുക്കിയത്.
75 വർഷത്തോളം കഥകളിയിൽ തെക്കൻ ചിട്ടയുടെ കുലപതിയായി കത്തിവേഷങ്ങളുടെ മുടിചൂടാമന്നനായും, പത്മശ്രീ ഗുരു ചെങ്ങന്നൂർ രാമൻപിള്ളയുടെ വാത്സല്യ ശിഷ്യനുമായിരുന്ന മടവൂർ വാസുദേവൻ നായർ. കലാമണ്ഡലത്തിലെ ജോലി ഉപേക്ഷിച്ച് പകൽക്കുറിയിൽ ആരംഭിച്ച കലാഭാരതി കഥകളി വിദ്യാലയത്തിന്റെ പ്രിൻസിപ്പലായി അനേക വർഷം സേവനം അനുഷ്ഠിച്ചു. 2018-ൽ അഞ്ചലിനടുത്തുള്ള അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിൽ നടന്ന കഥകളിയിൽ അരങ്ങത്ത് കത്തിവേഷത്തോടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം
കുന്നന്താനത്ത് സിപിഎം ലോക്കൽ സെക്രട്ടറി എസ് ബി സുബിൻ കോൺഗ്രസ് പ്രവർത്തകനെ മർദ്ദിക്കുന്ന ചിത്രം പുറത്ത് വന്നു.
◾ ലോക്കൽ സെക്രട്ടറി എസ് ബി സുബിനാണ് കോൺഗ്രസ് പ്രവർത്തകനായ അരുൺ ബാബുവിനെ മർദ്ദിച്ചത്. പാലയ്ക്കൽ തകിടി ഗവ. സെന്റ് മേരിസ് ഹൈസ്കൂൾ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്മർദ്ദനമേറ്റ അരുൺ ബാബു പൊലീസിൽ പരാതി നൽകിയിട്ടുണ്ട് സുബിൻ അരുണിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ബജറ്റ് ജനദ്രോഹപരവും,വ്യാപാരി വിരുദ്ധവും തിരുവല്ല മെർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.
◾വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളാണ് ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയവും, കോവിഡും മൂലം തകർന്നടിഞ്ഞ വ്യാപാരി സമൂഹത്തിന് ഗുണകരമായ യാതൊന്നും ബജറ്റിലില്ല. വാറ്റ് നികുതി, ഫ്ലഡ് സെസ്സ് എന്നിവയിലെ കുടിശിക അസ്സസ്മെൻറുകൾക്ക് ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കാത്തത് ചെറുകിട-ഇടത്തര വ്യാപാരികളെ ദോഷകരമായി ബാധിക്കും.പെട്രോളിനും, ഡീസലിനും 2 രൂപ സർചാർജ്ജ് ചുമത്തുന്നതിലൂടെ ട്രാൻസ്പോർട്ടിംഗ് യാർജ്ജ് വർദ്ധിക്കുകയും, നിത്യോപയോഗ വസ്തുക്കൾ ഉൾപ്പടെ എല്ലാ സാധനങ്ങൾക്കും വില വർദ്ധിക്കുകയും, കടുത്ത വ്യാപാര മാന്ദ്യത്തിന് ഇടയാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
വൈദ്യുതി ചാർജ്ജ്, കെട്ടിട നികുതി, റജിസ്ട്രേഷൻ ഫീസ്, ലൈസൻസ് ഫീസ് എന്നിവയിലെ വർദ്ധനവ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യാപാര - വ്യവസായ മേഖലയെ വീണ്ടും അധികഭാരത്താൽ തളർത്തുന്ന നടപടിയാണ്. വ്യാപാരി ക്ഷേമപെൻഷൻ പോലും വർദ്ധിപ്പിക്കാൻ തയ്യാറാകാത്ത സർക്കാർ വ്യാപാര സൂഹത്തെ അവഗണിച്ചിരിക്കയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.
ഇതോടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ വ്യാപാര സമൂഹം നിർബന്ധിതരാകുമെന്നും, സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകുമെന്നും സാധാരണക്കാരുടെയും, തൊഴിലാളി സമൂഹത്തിന്റെയും സർക്കാർ എന്ന് അവകാശപ്പെടുന്ന എൽ.ഡി.എഫ് സർക്കാർ മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു.എം.കെ. വർക്കി, മാത്യൂസ്.കെ.ജേക്കബ്, സജി.എം.മാത്യു, ഷിബു പുതുക്കേരിൽ എന്നിവർ പ്രസംഗിച്ചു
പേ വിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വ്യാജം,കേരള പോലീസ്
◾പേവിഷബാധയേറ്റ കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകുന്നതായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്.
എന്നാല്‍ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി 26ന് റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്കൂടിയായ വിദ്യാര്‍ത്ഥിക്ക് സുഖമില്ലാതാവുകയും ഉടന്‍ തന്നെ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു. അസുഖത്തിന്റെ ഭാഗമായാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം വയ്ക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ആള്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് തെറ്റായി പ്രചരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യാവസ്ഥ നിലവില്‍ തൃപ്തികരമാണ്.
ക്രൈസ്തവരുടെ മേൽ ആക്രമണം വർദ്ധിക്കുന്നു.
ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി
◾കേന്ദ്ര ബജറ്റിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ വെട്ടി കുറച്ചതിലും ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ യോഗം ആശങ്കയും, പ്രതിഷേധവും രേഖപ്പെടുത്തി.
വിശുദ്ധ ഗ്രന്ഥമായ ബൈബിൾ കത്തിച്ച് വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ക്രമസമാധാനം നഷ്ടപ്പെടുത്താനുള്ള ഗൂഢനീക്കവും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്തീയ ദേവാലയങ്ങൾക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളും, വിശ്വാസ ആചാരങ്ങളെ അവഹേളിക്കുന്നതും അപലപനീയമാണ്. മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെടുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.
ബൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു.വിൻസി സഖറിയ, സാബു മൈലക്കാട്, അലക്സ് മാമ്മൻ, ജാക്സൺ ജോസഫ്, ഫിലിപ്പോസ് വറുഗീസ്, ജെറി കുളക്കാടൻ, സി.എസ്.ചാക്കോ, പ്രദീപ് മാലിയിൽ, കുര്യൻ റ്റി.കെ, പ്രഭാ ഐപ്പ്, അനിലാ സജി എന്നിവർ പ്രസംഗിച്ചു.
നിര്യാതനായി
കണ്ണൂർ സർവകലാശാല മുൻ പ്രോ വൈ.ചാൻസലർ ഡോ.എം.ഒ.കോശി.
◾തിരുവല്ല കാരയ്ക്കൽ ഡോ.എം.ഒ.കോശി (78) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 1.30 ന് മഞ്ഞാടിയിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം വൈകിട് 3ന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: റിട്ട. ഹെഡ്മിസ്ട്രസ് പരേതയായഎലിസബത്ത് കോശി.
മക്കൾ: ടീന, ജീനാ .
മരുമക്കൾ: അനൂപ് ഐപ്പ് ജേക്കബ്, ഡോ.ജോർജ്ജ് മാത്യു.
പി. വി. കുര്യൻ
◾നിരണം വെസ്റ്റ് കൊച്ചു പുത്തൻപുരയിൽ പി. വി. കുര്യൻ (കുഞ്ഞ് -75) നിര്യതനായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കടപ്ര ബേത്ലഹേം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :മോളി വളഞ്ഞവട്ടം തോണ്ടുപറമ്പിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സഞ്ചു, മഞ്ചു മരുമക്കൾ: റീന,സാലു ചെറിയാൻ
ഗായിക വാണി ജയറാമിന്റെ മരണത്തിന് കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്.
◾ഗായിക വാണി ജയറാമിന്റെ മരണത്തിന് കാരണം തലയിലേറ്റ മുറിവെന്ന് പോലീസ്. കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ വീണ് മേശയിൽ തലയടിക്കുകയായിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നും പോലീസ് പറയുന്നു. മരണത്തിൽ മറ്റ് സംശയങ്ങളൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി.ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലുള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 ൽ ഭർത്താവ് മരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം. ഇന്നലെ രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മുറി തുറന്നപ്പോഴാണ് വാണി ജയറാമിനെ മരിച്ച നിലയിൽ കണ്ടത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ചെന്നൈയില്‍.
രണ്ടു രൂപയുടെ സെസ് ഒരു രൂപയാക്കി കുറച്ചേക്കും.
◾പെട്രോളിനും ഡീസലിനും ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ രണ്ടു രൂപയുടെ സെസ് ഒരു രൂപയാക്കി കുറച്ചേക്കും. നിയമസഭയില്‍ ബജറ്റു ചര്‍ച്ചയ്ക്കിടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ ഇളവു പ്രഖ്യാപിക്കും. ജനരോഷം ശക്തമായതിനാലാണ് സെസ് കുറയ്ക്കാനുള്ള ആലോചന. രണ്ടു രൂപ സെസ് നിര്‍ദേശം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിരക്കു വര്‍ധന പുനരാലോചിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു.
കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
◾അഞ്ചു ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രാജസ്ഥാന്‍, പാറ്റ്ന, മണിപ്പൂര്‍ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരടക്കം അഞ്ചുപേരെയാണ് സുപ്രീം കോടതി ജഡ്ജിമാരാക്കുന്നത്. അഞ്ചുപേരുടേയും സത്യപ്രതിജ്ഞ നാളെ നടക്കും. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ മാസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുകയായിരുന്നു.
കേരളം മാലിന്യ മുക്തമാകും.
◾2025 ആകുമ്പോഴേക്കും കേരളം മാലിന്യമുക്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യപ്രശ്നം തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യപങ്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. മുഖ്യമന്ത്രി പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ മാലിന്യ സംസ്‌കരണ രംഗത്തെ നവീന ആശയങ്ങള്‍, സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ സംബന്ധിച്ചു ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ജെക്സ് കേരള 2023 അന്താരാഷ്ട്ര എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് മലയാളികളുടെ കായിക മാമാങ്കത്തിന് തിരിതെളിയുന്നു.
◾വഡോദര ഫെഗ്മ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് *ഫെഗ്മ കായികോത്സവം 2023* ബറോഡ കേരള സമാജത്തിന്റെ ആതിഥേയത്വത്തിൽ അരങ്ങൊരുങ്ങുകയായി. നാളെ പുലർച്ചെ 7.30 ഓടെ MSU ൽ ഉള്ള DN ഹാൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ക്രിക്കറ്റ് മത്സരത്തോടെ കായിക മത്സരങ്ങൾ ആരംഭിക്കും. 9.00 മണിക്ക് റോസരി സ്കൂളിന് സമീപം ഉള്ള പവലിയൻ ഗ്രൗണ്ടിൽ വോളിബോൾ മാച്ചും ആരംഭിക്കും. ഗുജറാത്തിൽ ഉള്ള വിവിധ മലയാളി സമാജങ്ങളുടെ ടീമുകൾ കായികോത്സവത്തിൽ മാറ്റുരക്കും.
◾ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതു കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും വേണ്ടിയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിക്കു കാരണം കേന്ദ്ര സര്‍ക്കാരാണ്. ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. നികുതിയും സെസ്സും കൂട്ടിയ സാഹചര്യം ജനങ്ങള്‍ക്കു ബോധ്യപ്പെടുമെന്നും സെസ് കൂട്ടിയതിനെ പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതൃയോഗം നാളെ.
◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്കെതിരേ സമരപരിപാടികള്‍ ആവഷികരിക്കാന്‍ യുഡിഎഫ് നേതൃയോഗം നാളെ. ശക്തമായ സമരപരിപാടികള്‍ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും മുന്നറിയിപ്പു നല്‍കിയിരുന്നു.
◾എറണാകുളം മുണ്ടംപാലത്ത് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു പരിക്കേറ്റ ബൈക്കു യാത്രക്കാരന്‍ മരിച്ചു. മുണ്ടം പാലം സ്വദേശി ശ്യാമിലാണ് മരിച്ചത്. പണി കഴിഞ്ഞു പത്ത് ദിവസമായിട്ടും കരാറുകാരന്‍ കുഴി മൂടിയിരുന്നില്ല.
◾ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത് മകളുടെ വിവാഹത്തിനു ക്ഷണിക്കാനായിരുന്നെന്ന് വിശദീകരണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കിയെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച.
സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസം കൂടി രാജ്ഭവന്‍ നീട്ടി.
◾കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസം കൂടി രാജ്ഭവന്‍ നീട്ടി. കമ്മിറ്റിയിലേക്ക് കേരള സര്‍വ്വകലാശാല പ്രതിനിധിയെ നല്‍കിയിട്ടില്ല. നിലവില്‍ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണു കമ്മിറ്റിയിലുള്ളത്.
◾നികുതി വര്‍ധിപ്പിച്ച സംസ്ഥാന ബജറ്റിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
◾ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നതിനു മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. അപേക്ഷകനെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണം. രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന വേണം. ക്ഷയ രോഗ ലക്ഷണമുണ്ടെങ്കില്‍ കഫ പരിശോധന വേണം. ഫലങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെട്ടശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വിരശല്യത്തിനെതിരെയും ടൈഫോയ്ഡിനെതിരെയുമുള്ള വാക്സിന്‍ എടുക്കണമെന്നും നിര്‍ദേശം.
◾ഇടുക്കിയിലെ കാട്ടാന ശല്യം പരിഹരിക്കാന്‍ വയനാട്ടില്‍നിന്നും ദ്രൂതകര്‍മ്മ സേന എത്തി. വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി.
◾കാസര്‍കോട് വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണു രാഘവന്‍.
◾ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിക്കെതിരേ നടപടി ആവശ്യമില്ലെന്ന് കെ സുധാകരന്‍. തെറ്റ് ആര്‍ക്കും പറ്റാം. തനിക്കും തെറ്റു പറ്റിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടി മാന്നാർ സ്വദേശിയായ ആറു വയസുകാരൻ.
◾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം നേടി മാന്നാർ സ്വദേശിയായ ആറു വയസ്സുകാരൻശ്രദ്ധേയനായി സ്‌പൈഡർമാൻ ക്യാരക്ടർ എൻസൈക്ലോപീഡിയ" എന്ന പുസ്തകത്തിൽ നിന്ന് ഏറ്റവും കൂടുതൽ സ്‌പൈഡർമാൻ കാർട്ടൂൺ കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞതിനാണ് മാന്നാർ കുരട്ടിക്കാട് വഹിദാ മൻസിലിൽ ഷംസുദീന്റെ മകൾ ഷഹന ഷംസുദീന്റെ മകൻ ആമിർ അഹ്‌മദ് എന്ന ആറു വയസുകാരൻ റെക്കോർഡുകൾ സ്വന്തമാക്കിയത്
അബുദാബിയിൽ ജോലി ചെയ്യുന്ന മാതാവിനൊപ്പമാണ് ഇപ്പോൾ ആമിർ .
അബുദാബിയിലെ ജെംസ് സ്കൂളിൽ ഗ്രേഡ് ഒന്നിൽ പഠിക്കുന്ന ആമിർ 4 മിനിറ്റ് 49 സെക്കൻഡും 81 മില്ലിസെക്കൻഡും കൊണ്ട് 188 കഥാപാത്രങ്ങളെയാണ് തിരിച്ചറിഞ്ഞത്.
ഈ കൊച്ചു മിടുക്കൻ ഇവ പഠിച്ചത് വിജ്ഞാനകോശം വായിച്ചാണ്, അല്ലാതെ ടിവിയോ യൂട്യൂബോ കണ്ടല്ല എന്നുള്ളതും ശ്രദ്ധേയമാണ്.
നാല് വയസു മുതൽ തന്നെ പുസ്തക വായനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആമിർ കഴിഞ്ഞ മൂന്ന് മാസം കൊണ്ടാണ് സ്‌പൈഡർ മാൻ എൻസൈക്ലോപീഡിയ എന്ന പുസ്തകം വായിച്ചത് അതിൽ നിന്നാണ് ഇപ്പോൾ രണ്ട് റെക്കോർഡുകൾ ഒന്നിച്ചു സ്വന്തമാക്കിയത്.
LIC യുടെ കാൻസർ കവർ
◾കാൻസർ വന്നാൽ 50 ലക്ഷം രൂപ ഉടനേ നൽകുന്നു. പിന്നീട് 10 വർഷത്തേയ്ക്ക് എല്ലാ മാസവും 50,000 രൂപ വീതം (120 മാസം) നൽകുന്നു.
ഈ പദ്ധതിയിൽ 20 വയസ് മുതൽ 65 വയസ്സ് വരെ മെഡിക്കൽ നിബന്ധനകൾ ഇല്ലാതെ ചേരാവുന്നതാണ്
മിനിമം പോളിസി തുക 10 ലക്ഷം
കൂടിയ തുക - 50 ലക്ഷം
ഏറ്റവും കുറഞ്ഞ പ്രീമിയം 2400/- രൂപ വർ ഷത്തിൽ.
ആനുകൂല്യങ്ങൾ.
കാൻസർ ആദ്യ സ്റേറജ് സ്ഥിരീകരിച്ച് കഴിഞ്ഞാൽ പോളിസി തുകയുടെ 25% ഉടൻ നൽകുന്നു. തുടർന്ന് 3 വർഷത്തേക്ക് പ്രീമിയം Corresponding
അസുഖത്തിൻ്റെ രണ്ടാം സ്റ്റേജിൽ ബാക്കി 75% മുഴുവനും നൽകുകയും പ്രീമിയം പൂർണ്ണമായും ഒഴിവാക്കുകയും, കൂടാതെ പോളിസി തുകയുടെ 1% വീതം പ്രതിമാസം പെൻഷനായി 120 മാസം ലഭിക്കുകയും ചെയ്യുന്നു
പ്രതിമാസം ലഭിച്ച് കൊണ്ടിരിക്കുന്ന പെൻഷൻ തുക രോഗി മരണപെട്ടാലും നോമിനിക്ക് ലഭിച്ച് കൊണ്ടിരിക്കും
ഉദാഹരണം :-
ഒരു വ്യക്തിഏറ്റവും കുറഞ്ഞ പോളിസി തുകയായ 10 ലക്ഷത്തിൻ്റെ കാൻസർ കവർ പോളിസി എടുക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ ചുവടെ ചേർക്കുന്നു*.
👉 രോഗത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഉടനെ 2.50,000 രൂപ ലഭിക്കുകയും തുടർന്ന് 3 വർഷ കാലത്തേക്ക് പ്രീമിയം ഒഴിവാക്കുകയും ചെയ്യുന്നു.
അഥവാ രോഗം രണ്ടാം സ്റേറജിലേക്ക് പ്രവേശിച്ചാൽ ഉടനെ ബാക്കി തുക 75% അതായത് 7,50,000/-ലഭിക്കുകയും, പ്രീമിയം പൂർണ്ണമായും, ഒഴിവാക്കി കൊടുക്കുകയും ചെയ്യുന്നു.കൂടാതെ 10,000/- കവിതം 10 വർഷത്തേക്ക് (120 മാസം) പെൻഷനായി ലഭിക്കുകയും ചെയ്യുന്നു
അഥവാ രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്നെ പെൻഷൻ തുക 120 മാസം തികയുന്നത് വരെ നോമിനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നു
ഓരോ വ്യക്തിയും ഒരു കാൻസർ കവർ പോളിസി എടുത്ത് നമ്മുടെ സമ്പാദ്യത്തെ കാൻസറിൻ്റെ പിടിയിൽ നിന്നും സുരക്ഷിതമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ക്ളെയിം സെററിൽ ചെയ്യുന്നത് പോളിസി എടുത്ത അതേ ബ്രാഞ്ച് തന്നെയാണ്.
ഇന്ന് എടുക്കുന്ന നിങ്ങളുടെ തീരുമാനം നിങ്ങളുടെ കുടുംബത്തിൻ്റെ സുരക്ഷിത മായ ഭാവിക്ക് അത്യന്താപേക്ഷിതമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9447400572
7907762840
◾പത്തനംതിട്ട ജില്ലയില്‍ ജി 04 കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, 07 അമ്പാട്ട് ഭാഗം വാര്‍ഡിലേക്ക് ഫെബ്രുവരി 28 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഹണിട്രാപ്പില്‍ യുവതി അറസ്റ്റില്‍.
◾ഹണിട്രാപ്പില്‍ കുടുക്കി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍കവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതിയായ യുവതി അറസ്റ്റില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ(35) ആണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവര്‍ഷത്തോളമായി വിദേശത്തായിരുന്നു. മടങ്ങിയെത്തിയ ഉടനേ തിരുവനന്തപുരം വിമാനത്താവളത്തില്‍ സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു.
◾കോഴിക്കോട് മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്.
വീണ്ടും കാറിന് തീപിടിച്ചു അപകടം
◾എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഡൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ഓടിച്ച മാരുതി ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്.
◾അമുല്‍ പാലിന്റെ വില ലിറ്ററിന് മൂന്നു രൂപ വരെ വര്‍ദ്ധിപ്പിച്ചു. ഉടമകളായ ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. അമുല്‍ ഗോള്‍ഡിന്റെ വില ലിറ്ററിന് 66 രൂപയായി.
ഒറ്റത്തവണ പ്രമാണ പരിശോധന
◾പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് - പട്ടികജാതി-പട്ടികവര്‍ഗം ആന്റ് പട്ടികവര്‍ഗം മാത്രം) (കാറ്റഗറി നമ്പര്‍. 340/20 ആന്റ് 251/20) തസ്തികയുടെ ശാരീരിക അളവെടുപ്പ്-കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുളള കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം വെരിഫിക്കേഷന് ഹാജരാകണം. ഫോണ്‍ : 0468 -2222665.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയിലാണ് 78 ശതമാനം വോട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരടക്കം 22 ലോക നേതാക്കളെ മറികടന്നാണ് ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍’ സര്‍വേയില്‍ മോദി ഒന്നാമതെത്തിയത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു.
◾നാഗാലാന്‍ഡ് തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
◾കര്‍ണാടക കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളുമായി അവഹേളിച്ച് വ്യാജവിവരങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരില്‍ വ്യാജ കത്തും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബെംഗളൂരു സൈബര്‍ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾സെപ്റ്റംബറില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 927 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ധനസഹായം ആവശ്യപ്പെട്ടത്.
◾മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. വേദിയില്‍നിന്നു നൂറ് മീറ്റര്‍ മാറിയാണ് സ്ഫോടനം നടന്നത്. ആളപായമില്ല.
സേവന സന്നദ്ധർക്കായി ആപതാ മിത്ര
◾സേവന സന്നദ്ധരായ യുവതീയുവാക്കൾക്ക് അവസരങ്ങൾ ഒരുക്കി ആപതാ മിത്രം പദ്ധതിയുമായി കേരളാ ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ്. അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് തദ്ദേശീയമായി സേവനം ലഭ്യമാക്കുന്നതിന് ഫയർ ഫോഴ്സിനെ സഹായിക്കുക, അപകട സാധ്യത മുൻകൂട്ടി നിലയത്തിൽ അറിയിക്കുക മുതലായ ലക്ഷ്യത്തോടെയാണ് വോളന്റിയർമാർക്ക് പരിശീലനം നൽകുന്നത്. കുറഞ്ഞത് ഏഴാം ക്ലാസ് വിദ്യാഭ്യാസയോഗ്യത ഉള്ളവരും 18 നും 40 നും ഇടയിൽ പ്രായമുളളവർക്കുമാണ് അവസരം. സൈനിക സേവനത്തിൽ നിന്നും വിരമിച്ചവർ, ആരോഗ്യപ്രവർത്തകർ,സിവിൽ എൻജിനീയർ എന്നിവർക്ക് പ്രായ പരിധിയിൽ അർഹമായ ഇളവ് ലഭിക്കും.
രണ്ട് ഘട്ടമായി നടത്തുന്ന 12 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വോളന്റിയർമാർക്ക് 2400/- രൂപ പ്രചോദന സഹായമായി ലഭ്യമാക്കും. യൂണിഫോം, ഏകദേശം 9000/- രൂപ വിലയുള്ള അടിയന്തിര പ്രതികരണ കിറ്റ്, സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പരിരക്ഷ എന്നിവയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ലഭ്യമാക്കും. പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ തൊട്ടടുത്ത അഗ്നിരക്ഷാ നിലയത്തലവൻ മുൻപാകെ ബയോഡേറ്റ, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവയുമായി ഫെബ്രുവരി 10 വൈകിട്ട് അഞ്ചിന് മുൻപായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9497920115, 9497920125 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
◾സ്ത്രീയായി ആള്‍മാറാട്ടം നടത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ഐടി പ്രഫഷണലിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് പ്രസാദ് എന്ന 28 കാരനെയാണ് പിടികൂടിയത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണില്‍ സംസാരിച്ചു. പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഇരു നേതാക്കളും വാഗ്ദാനം ചെയ്തു.
ചാരബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു.
◾അമേരിക്കയുടെ ആകാശത്ത് കണ്ടെത്തിയ ചൈനയുടെ ചാരബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു. ബലൂണ്‍ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് യു.എസ്.പോര്‍ വിമാനങ്ങള്‍ വെടിവച്ചുവീഴ്ത്തിയത്. അതേസമയം ലാറ്റിന്‍ അമേരിക്കയിലും ചാരബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
◾സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലോകത്തിനു മുന്നില്‍ യാചിക്കരുതെന്നും അണുബോംബുമായി രാജ്യങ്ങളോടു പണം ആവശ്യപ്പെടുകയാണു വേണ്ടതെന്നും പാക്കിസ്ഥാനിലെ ഭീകരസംഘടനാ നേതാവ്. പാക്കിസ്ഥാന്‍ നിരോധിച്ചിട്ടില്ലാത്ത തെഹ്രീകെ-ഇ-ലബ്ബൈക് പാര്‍ട്ടി തലവനായ ഇസ്ലാമിക നേതാവ് സാദ് റിസ്വിയാണ് ഇങ്ങനെ പറഞ്ഞത്.
പാക്കിസ്ഥാന്‍ വിക്കിപീഡിയയെ നിരോധിച്ചു.
◾മതനിന്ദയുള്ള ഉള്ളടക്കം നീക്കാത്തതിന് പാക്കിസ്ഥാന്‍ വിക്കിപീഡിയയെ നിരോധിച്ചു. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയ 48 മണിക്കൂര്‍ സമയം അവസാനിച്ചതോടെയാണ് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്.
◾പാകിസ്ഥാനില്‍ ഇന്ധനക്ഷാമം. എണ്ണക്കമ്പനികളുടെ ഓയില്‍ അഡൈ്വസറി കൗണ്‍സില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കത്തു നല്‍കി. പാകിസ്ഥാനി രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായുണ്ടായ തകര്‍ച്ച കമ്പനികളെ നഷ്ടത്തിലാക്കിയിരിക്കുകയാണ്.
ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി
◾പാക്കിസ്ഥാനു പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ ജനം തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികള്‍ ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ വസ്ത്ര നിര്‍മാണ മേഖല തകര്‍ന്നതാണ് ബംഗ്ലാദേശിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.
◾ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീം ഇന്ത്യയിലെത്തി. 4 മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 9ന് നാഗ്പുരില്‍ ആരംഭിക്കും.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ ഒതുക്കി. ഓരോ ഗോളുകള്‍ വീതമടിച്ചാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും മുംബൈ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തുടരുന്നു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ജംഷഡ്പൂര്‍ തോല്‍പ്പിച്ചത്. പോയിന്റ് പട്ടികയില്‍ ജംഷഡ്പൂര്‍ പത്താം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പതിനൊന്നാം സ്ഥാനത്തുമാണ്.
മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയില്‍ എടുത്ത പ്രതി ജാമ്യം കിട്ടി പോകുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇ-പോസ് മെഷിൻമോഷ്ടിച്ചു.
ഇ-പോസ് മെഷീൻ ഇതുവരെ കണ്ടെടുക്കാനായില്ല
◾മോഷണത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും മെഷിന്‍ കിട്ടിയില്ല: പോണ വഴിക്ക് എറിഞ്ഞു കളഞ്ഞുവെന്ന് കുറ്റസമ്മതം. കൊടുമണ്‍ പോലീസ് വെട്ടിലായി. മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയില്‍ എടുത്ത പ്രതി ജാമ്യം കിട്ടി പോകുമ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇ-പോസ് മെഷിനും മോഷ്ടിച്ചു കൊണ്ടു പോയി. നെട്ടോട്ടമോടിയ പോലീസുകാര്‍ സിസിടിവി പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും തൊണ്ടി മുതല്‍ കിട്ടിയില്ല..
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഏനാദിമംഗലം ഇളമണ്ണൂര്‍ മരുതിമൂട് എബി ഭവനം വീട്ടില്‍ ജോണിന്റെ മകന്‍ എബി ജോണിനെ (28) ജനുവരി 27 ന് രാത്രി ഒമ്പതു മണിയോടെയാണ് കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പോകുന്ന പോക്കിലാണ് ഈ പോസ് മെഷിന്‍ കൈക്കലാക്കിയത്. ജിഡി ചാര്‍ജിന്റെ സമീപത്തായി വയര്‍ലെസ് സെറ്റിനൊപ്പം വച്ചിരിക്കുകയായിരുന്നു ഇപോസ് മെഷിന്‍. ജാമ്യം ലഭിച്ച് പോകുന്ന വഴി ഇയാള്‍ ഇത് വസ്ത്രത്തില്‍ ഒളിപ്പിച്ചു കൊണ്ട് പോവുകയായിരുന്നു. മെഷിന്‍ കാണാതെ വന്നപ്പോള്‍ പോലീസുകാര്‍ പരക്കം പാഞ്ഞു. ഒടുക്കം സിസിടിവിയില്‍ നിന്നാണ് മോഷ്ടാവിനെ പിടികിട്ടിയത്. തുടര്‍ന്ന് എബിയെ തേടി പരക്കം പാച്ചിലായി. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പൊതുമുതല്‍ മോഷണത്തിന് കേസ് ചാര്‍ജ് ചെയ്തു. മോഷണം പോയ മെഷിന്‍ ഇയാളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ വഴിക്കെവിടെയോ എറിഞ്ഞു കളഞ്ഞുവെന്നാണ് പറയുന്നത്. ഏതാണ്ട് കാല്‍ലക്ഷത്തോളം രൂപ മെഷിന് വിലയുണ്ട്. പ്രതിയുമായി പോലീസ് മെഷിന്‍ കണ്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. മെഷീന്‍ ഉപേക്ഷിച്ചുവെന്ന് ഇയാള്‍ പറഞ്ഞ സ്ഥലത്ത് തെരഞ്ഞപ്പോള്‍ കിട്ടിയ ഭാഗം ബന്തവസ്സിലെടുത്തു പരിശോധിക്കുകയാണ്. വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കുറെയേറെ ഇലക്ട്രോണിക് സാധനങ്ങള്‍ കണ്ടെത്തി.കമ്പ്യൂട്ടര്‍ ഡിപ്ലോമ നേടിയ എബി ഈ വിഷയത്തില്‍ വിദഗ്ദ്ധനാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പോലിസിലെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം വിദഗ്ദ്ധരും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ജി ഡി ചാര്‍ജ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനിലെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്തിനിടയില്‍ ഞൊടിയിടെയാണ് യുവാവ് മോഷണം നടത്തിയത്. ക്രിമിനല്‍ മനോനിലയുള്ള പ്രതി നിമിഷനേരം കൊണ്ട് അതിവിദഗ്ദ്ധമായാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. മോഷണത്തിന് പുറമെ, പൊതുമുതലിനു നാശനഷ്ടം വരുത്തിയതായി കണ്ടെത്തിയതിനെതുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് അന്വേഷണം തുടരുന്നത്. കൊടുമണ്‍ ബീവറേജസില്‍ ബഹളമുണ്ടാക്കിയതിന് ജീവനക്കാര്‍ വിളിച്ചുപറഞ്ഞതുപ്രകാരം പിടിച്ചുകൊണ്ടുവന്ന് കേസ് രജിസ്റ്റര്‍ ചെയ്തശേഷം സ്‌റ്റേഷനില്‍ നിര്‍ത്തിയിരുന്നപ്പോഴാണ് എബി ഇ പോസ്സ് മെഷീന്‍ മോഷ്ടിച്ചുകടന്നത്. പോലീസുമായും തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇയാളെ വളരെ ശ്രമകരമായി കീഴ്‌പ്പെടുത്തിയാണ് സ്‌റ്റേഷനിലെത്തിച്ചത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം ശല്യമുണ്ടാക്കുന്ന പ്രകൃതമാണ് ഇയാളുടേതെന്ന്, പോലീസ് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു
വൈഗ 2023 DPR ശില്പശാലയുടെ രെജിസ്ട്രേഷൻ ആരംഭിച്ചു
◾കേരളസർക്കാർ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2023ൻറെ ഭാഗമായ DPR ശില്പശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഭാവി കാർഷിക സംരംഭത്തിനായി കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഗ 2023ന്റെ ഭാഗമായി DPR ശിൽപശാല നടത്തുന്നത്. 2023 ഫെബ്രുവരി 15ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്പശാല സ്മഘടിപ്പിച്ചിട്ടുള്ളത്.
SFAC കേരളം നേതൃത്വം നയിക്കുന്ന ശില്പശാലയിൽ ഒരു നിക്ഷേപകന് / സംരംഭകന് ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് വിശകലനം ചെയ്യേണ്ട ബിസിനസ്സിന്റെ പ്രധാന മേഖലകൾ മനസ്സിലാക്കാൻ സാധിക്കും. സംരംഭകരുടെ പ്രോജക്ടിന്റെ ആശയം യാഥാർത്ഥ്യമാക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് ആവശ്യമാണ്. അനുഭവപരിചയവും പ്രൊഫഷണൽ യോഗ്യതയുമുള്ള ഏജൻസികൾ തയ്യാറാക്കിയതും, ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് ഈ ശില്പശാലയിലൂടെ സംരംഭകന് ലഭിക്കും. ഡിപിആർ തയ്യാറാക്കലുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ സംരംഭകരിലേക്കെത്തിക്കാനും, തയ്യാറാക്കിയ പ്രൊജക്റ്റ് പ്രായോഗികമാക്കുന്നതിനും, ഗ്രാന്റ്/സബ്‌സിഡി സപ്പോർട്ടുകൾക്കായുള്ള സ്കീമുകളുമായി സംയോജിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ശില്പശാല ലക്ഷ്യമിടുന്നു.
ശില്പശാലയിൽ രജിസ്‌ട്രേഷൻ സൗജന്യമാണ്. താല്പര്യമുള്ളവർ www.vaigakerala.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 10ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
KARUNYA Result 04/02/2023
1 st Prize :
Amount: ₹80,00,000/-
KU460671
Consolation Prize :
Amount: ₹8,000/-
KN460671 KO460671 KP460671 KR460671 KS460671 KT460671 KV460671 KW460671 KX460671 KY460671 KZ460671
2 nd Prize :
Amount: ₹5,00,000/-
KP158375
3 rd Prize :
Amount: ₹100,000/-
KN897109 KO310392 KP369662 KR566390 KS598120 KT509108 KU509518 KV872189 KW128438 KX896131 KY537545 KZ871613
4 th Prize :
Amount: ₹5,000/-
0192 0212 0298 0529 0678 2712 3356 3660 4538 4589 6069 6182 8209 8569 9054 9645 9680 9802
5 th Prize :
Amount: ₹2,000/-
0216 3580 4088 5004 5082 5771 7066 8101 9671 9761
6 th Prize :
Amount: ₹1,000/-
0170 1590 3639 3717 4569 5767 6136 6474 6588 6817 7049 9010 9597 9828
7 th Prize :
Amount: ₹500/-
0135 0295 0324 0366 0409 0429 0471 0484 0667 0884 0989 1097 1217 1471 1478 1501 1608 1623 1635 1652 1662 2054 2397 2438 2504 2519 2635 2825 2826 3022 3212 3217 3735 3786 3851 3906 3928 4039 4183 4252 4483 4632 5026 5061 5121 5162 5829 6008 6138 6161 6467 6589 6642 6843 6914 6962 7174 7329 7577 7581 7631 7838 7905 8014 8414 8467 8468 8651 8785 8864 8954 8964 9090 9311 9408 9529 9579 9684 9756 9954
8 th Prize :
Amount: ₹100/-
0198 0204 0210 0272 0371 0379 0408 0691 0852 0871 0908 1006 1059 1307 1323 1401 1418 1571 1755 1872 2003 2015 2109 2148 2256 2301 2305 2450 2851 2886 2904 3033 3085 3095 3274 3329 3382 3406 3435 3636 3697 3706 3754 3797 3890 3965 4022 4037 4052 4078 4098 4331 4423 4552 4572 4779 4842 4862 4909 4911 4922 5114 5150 5326 5364 5617 5652 5758 5850 5920 6081 6106 6113 6293 6351 6362 6456 6476 6485 6532 6730 6810 6857 6886 7052 7094 7232 7306 7321 7563 7568 7612 7625 7689 7751 8126 8173 8223 8384 8401 8403 8476 8626 8713 8771 8845 8930 8966 9033 9135 9162 9189 9194 9357 9391 9509 9521 9527 9586 9790 9853 9864 9943 9949
Comments
Post a Comment
Thanks