ഏറ്റവും പുതിയ വാർത്തകൾ കാണാം.

 JACOB CHERIAN






അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കും.
◾അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ 10 കോടി രൂപയുടെ വികസനം നടത്തുമെന്ന് റെയിൽവേ അമിനിറ്റി കമ്മറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്.തിരുവല്ല റയിൽവേ സ്‌റ്റേഷൻ സന്ദർശനവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര നിർമ്മാണം, ശുചി മുറികളുടെയും കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും എണ്ണവും, സൗകര്യങ്ങളും വർദ്ധിപ്പിക്കൽ, യാത്രക്കാരുടെ ഇരിപ്പിടങ്ങൾ വർദ്ധിപ്പിക്കുക, പ്ലാറ്റ്ഫോമിലെ ഫാനുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ശുദ്ധജല വിതരണം കാര്യക്ഷമമാക്കൽ, ടിക്കറ്റ് വിതരണ കൗണ്ടർ
പുതുക്കൽ, റയിൽവേ സ്‌റ്റേഷൻ ദിവ്യാംഗ സൗഹൃദമാക്കൽ എന്നിവയാണ് വികസനലക്ഷ്യം.ഒന്നാം ഘട്ടം 2023 ഡിസംബറിലും, രണ്ടാം ഘട്ടം 2024 ലും പൂർത്തിയാക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറി പി.ആർ.ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ,തിരുവല്ല മണ്ഡലം പ്രസിഡൻറ് അനീഷ്.കെ.വർക്കി, കർഷകമോർച്ച സംസ്ഥാന ട്രഷറാർ രാജകുമാർ, ജില്ലാ കമ്മറ്റിയംഗം വിനോദ് തിരുമൂലപുരം, എന്നിവർ കൃഷ്ണദാസിനൊപ്പമുണ്ടായിരുന്നു.
തിരുവല്ല ടൗണിൽ ടിപ്പർ ലോറികൾ ഇന്നുമുതൽ നിരോധിച്ചു.
◾തിരുവല്ല ടൗണിൽ വാഹനത്തിരക്ക് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ടൗണിലേക്കുള്ള ടിപ്പർ ലോറികളുടെ പ്രവേശനം ഇന്ന് മുതൽ നിരോധിച്ചതായി തിരുവല്ല ഡി.വൈ.എസ്.പി
ടി.രാജപ്പൻ അറിയിച്ചു.
എം.സി.റോഡിലൂടെ വരുന്ന വാഹനങ്ങൾ
തുകലശ്ശേരി, മുത്തൂർ എന്നിവിടങ്ങളിൽ നിന്നും തിരിഞ്ഞും, ടി.കെ.റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ബൈപാസ്സ് തിരിഞ്ഞും, കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കാവുംഭാഗത്തു നിന്നും തിരിഞ്ഞു പോകണമെന്നും അറിയിപ്പിൽ പറയുന്നു.
മഞ്ഞനിക്കര തീർത്ഥാടകർക്ക് തിരുവല്ലയിൽ സ്വീകരണം നൽകി.
മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവയുടെ 91-ാമത് ഓർമ്മ പെരുന്നാളിൽ സംബന്ധിക്കാനായി വടക്കൻ ഭദ്രാസനങ്ങളിൽ നിന്നും എത്തിയ പദയാത്ര സംഘങ്ങൾക്ക് നിരണം ഭദ്രാസന അതിർത്തിയായ തിരുവല്ല പെരുന്തുരുത്തിയിൽ സ്വീകരണം നൽകി.ഭദ്രാസന സഹായമെത്രാപ്പോലീത്താ ഗീവറുഗീസ് മാർ ബർണബാസ്, ഭദ്രാസന സെക്രട്ടറി ഫാ.എം.എസ്.ദാനിയേൽ, വൈദിക സെക്രട്ടറി ഫാ.റെജി മാത്യു, ഫാ.അരുൺ ബോസ്, സുരേഷ് ജെയിംസ് വഞ്ചിപ്പാലം, എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ഏലിയാസ് ത്രിതീയൻ പാത്രിക്കീസ് ബാവായുടെ ഓർമ്മപെരുന്നാൾ മഞ്ഞനിക്കര സെന്റ് ഇഗ്നാത്തിയോസ് ദയറായിലാണ് ആഘോഷിക്കുക.
വെള്ളക്കരം കുറയ്ക്കണം.
RSP തിരുവല്ല ടൗൺ കമ്മറ്റി പ്രതിഷേധിച്ചു.
◾വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി തിരുവല്ല ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം
ആർ.എസ്.പി ജില്ലാ സെക്രട്ടറിയേറ്റംഗം പെരിങ്ങര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
എസ്.നാരായണസ്വാമി, ശാരദ നാണുക്കുട്ടൻ,
പ്രകാശ്, കൃഷ്ണൻകുട്ടി, കെ.പി.സുധീർ, ജിത്തു, മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു.,
സംസ്ഥാന സർക്കാരിന്റേത് ജനദ്രോഹ ബജറ്റ് .
ബി.എം.എസ് തിരുവല്ല മേഖല കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.
◾സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജ്റ്റിനെതിരെ ബി.എം.എസ്.തിരുവല്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.ശശി ഉദ്ഘാടനം ചെയ്തു.
മേഖലാ വൈസ് പ്രസിഡന്റ് രമേശ് മീന്തലക്കര അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജോ. സെക്രട്ടറി ഹരികുമാർ ചുട്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ആർ. ദീപക്, ബൈജുമോൻ കാട്ടൂക്കര, 'അനീഷ് തേവർ മലയിൽ, ജയേഷ് മതിൽഭാഗം, രാജേഷ് കുറ്റൂർ, അനിൽ കച്ചേരിപ്പടി, വരുൺ കുമാർ, പ്രദോഷ് കുറ്റപ്പുഴ, എം.ജെ.വിനോദ് എന്നിവർ പ്രസംഗിച്ചു.
നിര്യാതരായി.
മറിയാമ്മ
തിരുവല്ല അണ്ണവട്ടം കൊച്ചിയിൽ നെല്ലിമൂട്ടിൽ പരേതനായ ടി.വി. ജേക്കബിന്റെ ഭാര്യ മറിയാമ്മ(88) നിര്യാതയായി.
സംസ്കാരം നാളെ രാവിലെ 8 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 12.30ന് മുണ്ടിയപ്പള്ളി ശാരോൻ ഫെലോഷിപ്പ് സെമിത്തേരിയിൽ. മല്ലപ്പള്ളി പാലത്തിങ്കൽ കുടുംബാംഗമാണ്.
മക്കൾ: കുഞ്ഞ്, ജോളി.
മരുമക്കൾ: മിനിമോൾ, പരേതയായ ശാന്തി.
പി.കെ.ഗോപിനാഥൻ നായർ
◾തിരുവല്ല പെരിങ്ങര ഗോപി നിവാസിൽ പി കെ ഗോപിനാഥൻ നായർ(90) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭാര്യ:പരേതയായ വിജയകുമാരി.
മക്കൾ: മനോജ്, അരുൺ,രാജേഷ്.
മരുമക്കൾ:ഗീത,ജയ,മിനി.
അമ്മിണി
◾ഇരവിപേരൂർ വലിയ മണ്ണാട്ട് ജോസഫ് ഏബ്രഹാമിന്റെ ഭാര്യ അമ്മിണി(74) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് ഇരവിപേരൂർ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.
തുരുത്തിക്കാട് തോടത്തിൽ കുടുംബാംഗമാണ്.
മകൻ :റിഞ്ചു.
മരുമകൾ:നിഷ (ബിലീവേഴ്സ് ഹോസ്പിറ്റൽ)
കൂട്ടിയ നികുതി കുറയ്ക്കില്ല.നൂറുദിന കർമ്മ പരിപാടികൾ ആരംഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ
◾കൂട്ടിയ നികുതി കുറയ്ക്കില്ലെന്നും സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ്മ പദ്ധതി ഇന്ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.100 ദിവസം കൊണ്ട് 15,896.03 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും സമരം നടത്തുന്നത് വിചിത്രമാണ്. ഇന്ധന വില തരാതരംപോലെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് പ്രതിഷേധിക്കുന്നത്. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ പരിഹസിച്ചുമാണു മുഖ്യമന്ത്രി സംസാരിച്ചത്.
നവജ്യോതി വെപ്പു വെള്ളം ഇന്ന് രാവിലെ നീരണിയും.
◾പുതുക്കി പണിത ജ്യോതി വെപ്പു വെള്ളം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് നീരണിയും.
നവജ്യോതി എന്നാണ് പുതിയ പേര്. 
പമ്പാനദിയിൽ  തേവേരിയിലാണ് നീരണിയിൽ ചടങ്ങ് നടക്കുന്നത്. തേവേരി വലിയ പുത്തൻപുരയിൽ കുടുംബത്തിന്റെ ഉടമയിലാണ് വള്ളം പണിതത്.

◾തുര്‍ക്കി, സിറിയ ഭൂകമ്പങ്ങളിലെ മരണം ഇരുപതിനായിരം. ഭക്ഷണവും കുടിവെള്ളവും കിട്ടാനില്ല. ചികില്‍സാ സൗകര്യങ്ങളുമില്ല. അതിശൈത്യംമൂലം ജനങ്ങളും രക്ഷാപ്രവര്‍ത്തകരും നരകിക്കുകയാണ്. തുര്‍ക്കിയില്‍ മാത്രം പതിനാറായിരം പേരാണു മരിച്ചത്. രണ്ടു രാജ്യങ്ങളിലുമായി പരിക്കേറ്റു 73,000 പേരാണു ചികില്‍സയിലുള്ളത്.

◾സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണ്‍ലൈനായി ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റും എടുക്കാനാകും. ഇ ഹെല്‍ത്ത് വഴി ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകള്‍ നടന്നു. മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പാക്കിയത്.
തോട്ടപ്പുഴ ഗ്രാമപഞ്ചായത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതി നിലവിൽ വന്നു.
◾തോട്ടപ്പുഴ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായി ജില്ലാശുചിത്വ മിഷനും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വഴിയോര വിശ്രമകേന്ദ്രവും, ശൗചാലയവും ഉൾപ്പെടുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് നിർവ്വഹിച്ചു.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടും, ശുചിത്വമിഷൻ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സ്ഥിരം സമിതി അദ്ധ്യക്ഷരായ സിസിലി തോമസ്, ജെസ്സി മാത്യു, പഞ്ചായത്തംഗങ്ങളായ കെ.പ്രതീഷ്, റെൻസിൻ.കെ.രാജൻ, രശ്മി.ആർ.നായർ, അനിത.ആർ.നായർ, റീന തോമസ്, അജിതി. ടി. ജോർജ്ജ്, ലതാ ചന്ദ്രൻ, സെക്രട്ടറി സുമേഷ് കുമാർ, എൽ.എസ്.ജി.ഡി ഓവർസിയർ പി.വി.പ്രതീഷ് കുമാർ, എൽ.റീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കുടുംബ ബജറ്റ്  താളം തെറ്റിച്ച സംസ്ഥാന ബജറ്റ് -കെ.ജി. റെജി.
◾തുച്ഛ വരുമാനക്കാരായ പെൻഷൻകാരുടെയും, സാധാരണ ജനങ്ങളുടെയും കുടുംബ ജീവിതം ദുസഹമാക്കുന്നതാണ് സംസ്ഥാന ബജ്റ്റെന്ന് കേരള ഗാന്ധിദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി കെ.ജി. റെജി കുറ്റപ്പെടുത്തി.
പെൻഷൻകാരുടെ തടഞ്ഞുവെച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ട്രഷറിക്ക് മുമ്പിൽ പെൻഷൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിവന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ച് സമസ്ത മേഖലയിലും നികുതി കുത്തനെ കൂട്ടുന്നതോടെ കമ്പോളത്തിലും, സേവന മേഖലയിലും ബഹു ഭൂരിപക്ഷം ജനങ്ങൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കേരള സ്‌റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ പ്രസിഡന്റ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മറ്റിയംഗം ബിജിലി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പി.പി.ദാനിയേൽ, ജോൺ തോമസ് മാമ്പറ, എൻ.എസ്.ജോൺ, പി.എൻ.വരദരാജൻ, പ്രൊഫ.ബാബു വറുഗീസ്, എം.കെ.പുരുഷോത്തമൻ, ഏബ്രഹാം.വി.ചാക്കോ, കെ.എ. വറുഗീസ്, കെ.എസ്.രാജൻ, എ.കെ.തരിയൻ, ഹാഷിം, കെ.ഏബ്രഹാം മാത്യു,ജോൺ പി, എം.വി.കോശി, ജയശ്രീ.എസ്.നായർ, ദാമോദരൻ, ടി.എ. വറുഗീസ്, മുഹമ്മദ് സാലി, അജയൻ.പി.വേലായുധൻ, എ.കെ.സുരേന്ദൻ എന്നിവർ പ്രസംഗിച്ചു.
സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തവർ കറുത്ത ബാഡ്ജ് പ്രതിഷേധ സൂചകമായി ധരിച്ചിരുന്നു. പഞ്ചദിന സത്യഗ്രഹ സമരത്തിൽ പൂർണമായി പങ്കെടുത്ത പി.എ.മീരാ പിള്ള, എം.പി.മോഹനൻ, കെ.ജി. റെജി, മുഹമ്മദ് സലിം എന്നിവരെ ഷാൾ അണിയിച്ചാദരിച്ച ചടങ്ങും യോഗത്തിൽ നടന്നു.

◾രാജ്യത്തെ വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ലെ 8,032 ല്‍നിന്നും 60 ശതമാനം വര്‍ധിച്ച് 12,852 ആയി. 2014 ല്‍ 2,226 എണ്ണമായിരുന്ന കടുവകള്‍ 2,967. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം 2600 ല്‍ നിന്നു മൂവായിരം കവിഞ്ഞു. 2007 ല്‍ 27,694 ആയിരുന്ന ആനകള്‍ പെരുകി 2021 ല്‍ 30,000 ആയി. സിംഹങ്ങള്‍ 2010 ലെ 411 ല്‍ നിന്ന് 2020 ല്‍ 674 ആയി ഉയര്‍ന്നു. മന്ത്രി പറഞ്ഞു.

◾സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ പ്രതിയായ സൈബി ജോസ് ഹാജരായി നേടിയ അനുകൂല വിധിയാണു റദ്ദാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ഇരയുടെ പേരില്‍ ഇല്ലാത്ത സത്യവാങ്മൂലം ഹാജരാക്കിയത് ഗുരുതര തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സൈബി ജോസ് കോടതിയില്‍ ഹാജരായിരുന്നില്ല.

◾നടന്‍ ഉണ്ണി മുകുന്ദനുവേണ്ടി വ്യാജരേഖയല്ല, കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നു പരാതിക്കാരി അയച്ച ഇമെയില്‍ രേഖയാണു കോടതിയില്‍ ഹാജരാക്കിയതെന്ന് അഭിഭാഷകന്‍ സൈബി ജോസ്. ഇമെയില്‍ വിശദാംശങ്ങള്‍ അടക്കം മുഴുവന്‍ തെളിവും ഹൈക്കോടതിക്കു കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും സൈബി ജോസ് പറഞ്ഞു.
കേസെടുത്തതിൽ പ്രതിഷേധിച്ച് പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ഭീഷണി നടത്തി.
◾കേസ് എടുത്തതിൽ പ്രതിഷേധിച്ച് പ്രതി പോലീസ് സ്റ്റേഷനിൽ ശരീരത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ വൈകിട്ട് 6.45 ഓടെ കോഴഞ്ചേരി പൂവത്തൂർ സ്വദേശി സതീഷാണ് കോയിപ്രം പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്.തിരുവല്ലയിൽ നിന്നും അനാശമനസേന എത്തും മുമ്പേ പോലീസ് ഇയാളെ അനുനയിപ്പിച്ച് ഇയാളുടെ പക്കലുള്ള ലൈറ്റർ പിടിച്ചെടുത്തു.

◾പയ്യന്നൂരിനടുത്ത് കോറോം മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നൂറിലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഐസ്‌ക്രീമും ലഘു പലഹാരവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ.

◾കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 7,500 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കണമെന്നും പാവപ്പെട്ടവന്റെ മേല്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം ഒഴിവാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നികുതി വര്‍ദ്ധനവിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ചിന്ത ജെറോമും പി.കെ ശ്രീമതിയും. സുരേന്ദ്രനു മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം. സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യമാണെന്ന് പി.കെ ശ്രീമതി വിമര്‍ശിച്ചു.

◾കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗ ശല്യംമൂലം കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ താമസക്കാര്‍ കൃഷി ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25 കുടുംബങ്ങളാണ് പത്ത്ുവര്‍ഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചത്.

◾വന്യമൃഗങ്ങള്‍ നാടു വിറപ്പിക്കവേ, വന്യമൃഗങ്ങള്‍ക്കു പേരിട്ടു രസിച്ച് വനംവകുപ്പ്. വയനാടിനെ വിറപ്പിച്ച ആളെകൊല്ലിയായ ആനയ്ക്കും കടുവയ്ക്കും പേരിട്ടു. തമിഴ്നാട്ടില്‍ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാനയ്ക്കു രാജ എന്ന പേരിട്ടു. കഴിഞ്ഞ ദിവസം പിടികൂടിയ കടുവയ്ക്ക് കെജിഎഫ് 2 സിനിമയിലെ വില്ലന്റെ പേരായ അധീരയെന്നാണു പേരിട്ടത്.

◾പാലക്കാട് നഗരത്തില്‍ അര്‍ധരാത്രിയോടെ തീപിടുത്തം. മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയര്‍ കടയ്ക്കാണ് തീപിടിച്ചത്.

◾തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനു എത്തിയ നല്ലേപ്പിള്ളി സ്വദേശി അനിതയും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവശേഷം ഗുരുതരാവസ്ഥയിലായ അനിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഡോക്ടര്‍മാരുടെ പിഴവുമൂലമാണ് മരിച്ചതെന്ന് പരാതിയുമായി ബന്ധുക്കള്‍.

◾സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ ആരംഭിച്ചതോടെ വൈക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കില്‍ കാര്‍ത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. കാര്‍ത്തികേയന്റെ വീടും സ്ഥലവും ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തി അളന്നു മടങ്ങിയതിനു പിറകേയാണ് ആത്മഹത്യ.

◾സ്‌കോട്ലന്‍ഡില്‍ മലയാളിയായ റസ്റ്റോറന്റ് ഉടമ മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജ് (45) ആണ് ഫോര്‍ട്ട് വില്യമില്‍ മരിച്ചത്. ഏതാനും ദിവസങ്ങളായി പനിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന സുനില്‍ ഉറക്കത്തിനിടെ മരിച്ചതാണെന്നാണ് അനുമാനം.

◾ഭാര്യയുമായി അവഹിത ബന്ധമുണ്ടെന്നു സംശയിച്ച് യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ കേസിലെ പ്രതി അറസ്റ്റില്‍. പത്തനംതിട്ട കലഞ്ഞൂരില്‍ 28 കാരനായ അനന്തുവിനെ കൊലപ്പെടുത്തിയതിന് അയല്‍വാസി ശ്രീകുമാറാണ് പിടിയിലായത്.

◾ആറു മാസമായി ശമ്പളം കിട്ടാത്തിന് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം മാങ്കോട് സ്വദേശി ഇ എസ് ബിജുമോനാണ് സാമ്പത്തിക പ്രതിസന്ധിമൂലം ജീവനൊടുക്കിയത്.
എടത്വ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
◾എടത്വാ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം. കുട്ടനാട് കാവാലം അഞ്ചാം വാര്‍ഡ് മുണ്ടടിത്തറ പൊന്നപ്പന്റെ മകന്‍ ഹോട്ടല്‍ ജീവനക്കാരനായ നിതിന്‍ (26) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്.
എടത്വയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ബില്ലിങ് സെക്ഷനില്‍ ജോലി ചെയ്ത് വരുകയായിരുന്നു. എടത്വ പോലീസ് മേല്‍ നടപടി സ്വീകരിച്ച് മ്യതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മ്യതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഓമനയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
                                                                            ◾പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് ഏഴുവര്‍ഷം കഠിനതവ്. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് ശിക്ഷിച്ചത്.

◾കോഴിക്കോട്ട് ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗണ്‍ ഷുഗറുമായി മൂന്നു പേര്‍ അറസ്റ്റിലായി. അടിവാരം ഷാജി വര്‍ഗീസ് (54), കായലം ഭൂതനം കോളനി അബ്ദുള്‍ സമദ് എന്ന കിളി സമദ് (35), ഒളവണ്ണ അബ്ദുള്‍ ഷാഹിര്‍ എന്ന സായി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ദേശീയപാത 766 ല്‍ കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപകന്‍ മരിച്ചു. പതിമംഗലം അവ്വാ തോട്ടത്തില്‍ രാജു (47) ആണ് മരിച്ചത്.

◾വര്‍ക്കല പാപനാശത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ക്ലിഫി പാണ്ഡേ കെട്ടിടം നഗരസഭ പൊളിച്ചു നീക്കി. സൗത്ത് ക്ലിഫില്‍ അപകടകരമായ അവസ്ഥയില്‍ തീരത്ത് നിന്നു 40 മീറ്റര്‍ ഉയരത്തിലുള്ള മലനിരപ്പിനോടു ചേര്‍ന്നാണു കെട്ടിടം നിര്‍മിച്ചത്

◾പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ ഭാര്യ രമ ബി. ഭാസ്‌കര്‍ അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം ചെന്നൈ ബസന്ത് നഗര്‍ വൈദ്യുതി ശ്മാശാനത്തില്‍ നടന്നു.

◾ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കുടുംബക്കാര്‍ എന്തുകൊണ്ടാണ് ‘നെഹ്‌റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബവും, കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു.ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. അവസരങ്ങളെ പ്രതിസന്ധികളാക്കി. രാജ്യസഭയില്‍ നന്ദിപ്രമേയചര്‍ച്ചക്കുള്ള മറുപടിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെ ആഞ്ഞടിച്ചത്. പ്രതിപക്ഷം എറിയുന്ന ചളിയില്‍ കൂടുതല്‍ താമര വിരിയുമെന്നും മോദി പറഞ്ഞു. മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികള്‍ക്കിടയിലാണു പ്രധാനമന്ത്രിയുടെ പ്രസംഗം.

◾നെഹ്റു എന്നതിനു പകരം ഗാന്ധി എന്ന കുടുംബപ്പേര് ഉപയോഗിക്കുന്നതിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അസംബന്ധം പ്രചരിപ്പിക്കുകയാണെന്നു കോണ്‍ഗ്രസ്. ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവിന്റെ പേര് ഫിറോസ് ഗാന്ധി എന്നാണ്. അച്ഛന്റെ പേരിന്റെ പിന്തുടര്‍ച്ചയെന്ന നിലയിലാണ് രാജീവ് ഗാന്ധിയും രാഹുല്‍ഗാന്ധിയും. അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ കുടുംബപേരിനെ പരിഹസിക്കുന്ന മോദി ഭാര്യയെ ഉപേക്ഷിച്ചയാളാണെന്നും പ്രതികരിച്ചു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളാണെന്നും പുറത്തു വിടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. വിവരങ്ങള്‍ കൈമാറണമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സര്‍വകലാശാല നല്‍കിയ ബിരുദാനന്തര ബിരുദത്തിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചിരുന്നത്.

◾വമ്പന്‍ വാഗ്ദാനങ്ങളുമായി ത്രിപുരയില്‍ ബിജെപി പ്രകടന പത്രിക. പെണ്‍കുഞ്ഞുങ്ങളുള്ള പാവപ്പെട്ട കുടുംബത്തിന് 50,000 രൂപ ധനസഹായം. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്‌കൂട്ടര്‍, രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

◾ബിജെപിയുടെ വിശുദ്ധ പശുവാണ് വ്യവസായി ഗൗതം അദാനിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പശുവിനെയല്ല, അദാനിയെയാണ ബിജെപി നേതാക്കള്‍ ആശ്ളേഷിച്ചിരിക്കുന്നത്. മറ്റുള്ളവരെല്ലാം പശുവിനെ കെട്ടിപ്പിടിച്ചോളൂവെന്നാണ് ബിജെപി നേതാക്കളുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. അദാനിയുടെ തിരിമറികളെക്കുറിച്ച് അന്വേഷണം നടത്താത്തതിനു കാരണം അതാണെന്നും സഞ്ജയ് റാവത്ത്.

◾കര്‍ണാടക തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കി ബിജെപി. ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പു സുല്‍ത്താന്റെയും സവര്‍ക്കറുടെയും ആശയങ്ങള്‍ തമ്മിലുള്ളതാകുമെന്ന് സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ടിപ്പുവിനെ പിന്തുണയ്ക്കുന്ന സിദ്ധരാമയ്യക്ക് തുറന്ന സംവാദത്തിനു ധൈര്യമുണ്ടോ എന്നും കട്ടീല്‍ വെല്ലുവിളിച്ചു.
രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
◾രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. 
പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂരജ് കെ.രാജ് (40) ആണ് മരിച്ചത്.

◾ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസിനത്തില്‍ ഐആര്‍സിടിസിക്കു കോടികളുടെ ആദായം. മൂന്നു വര്‍ഷത്തിനകം ഐആര്‍സിടിസിയുടെ വരുമാനം ഇരട്ടിയായെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കണ്‍വീനിയന്‍സ് ഫീസായി 352.33 കോടി രൂപയാണ് ലഭിച്ചത്. 2021-22 ല്‍ ഇത് 694 കോടി രൂപയായി ഉയര്‍ന്നു.

◾ശ്രീലങ്കയില്‍നിന്നു ബോട്ടില്‍ കടത്തിക്കൊണ്ടുവരവേ കോസ്റ്റ്ഗാര്‍ഡ് വളഞ്ഞതോടെ കള്ളക്കടത്തു സംഘം രാമേശ്വരത്തു കടലില്‍ ഉപേക്ഷിച്ച സ്വര്‍ണം വീണ്ടെടുത്തു. പത്തര കോടി രൂപ വിലവരുന്ന 17.74 കിലോ സ്വര്‍ണമാണ് കടലില്‍നിന്ന് മുങ്ങിത്തപ്പിയെടുത്തത്. ബോട്ടിലുണ്ടായിരുന്ന മൂന്നുപേരെ നേരത്ത അറസ്റ്റു ചെയ്തിരുന്നു.

◾ജാതി വ്യവസ്ഥ സൃഷ്ടിച്ചത് പണ്ഡിതരാണെന്നും ദൈവമല്ലെന്നുമുള്ള ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന പൂര്‍ണമായും ശരിയല്ലെന്നു പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. വര്‍ണ സമ്പ്രദായം ബ്രാഹ്‌മണരുടെ മാത്രം സമ്മാനമാണെന്നും എല്ലാ സനാതന ഹിന്ദുക്കളുടെയും പൂര്‍വികര്‍ ബ്രാഹ്‌മണരാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ മതസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ഗുജറാത്തിലെ ജില്ലാ കോടതികളിലെ ഒഴിവുകള്‍ ഉടനേ നികത്തണമെന്നു സുപ്രീം കോടതി. കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

◾ആന്ധ്രാപ്രദേശിലെ കാക്കിനാടയില്‍ ഓയില്‍ ടാങ്കറില്‍നിന്ന് വിഷവാതകം ശ്വസിച്ച് ഏഴു മരണം. കാക്കിനാടയിലെ ജിരംഗപേട്ടയിലുള്ള അമ്പാടി സുബ്ബണ്ണ ഓയില്‍ ഫാക്ടറി വളപ്പിലുള്ള ഓയില്‍ ടാങ്കര്‍ വൃത്തിയാക്കാന്‍ കയറിയ തൊഴിലാളികളാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്.

◾കാബൂളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറുകണക്കിനു പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയ പ്രൊഫസറെ താലിബാന്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇസ്മായില്‍ മഷാല്‍ എന്ന 37 കാരനായ അഫ്ഗാന്‍ പ്രൊഫസറെയാണ് ജയിലിലടച്ചത്.

◾ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന് മാസം 900 രൂപ നല്‍കേണ്ടിവരും. ആന്‍ഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനങ്ങള്‍ ലഭിക്കാനാണ് 900 രൂപ. വെബിലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപയാണ്. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

◾ചെലവ് ചുരുക്കാന്‍ വാള്‍ട്ട് ഡിസ്നി ഏഴായിരം ജീവനക്കാരെ പിരിച്ചുവിടുന്നു. 550 കോടി ഡോളര്‍ ചെലവ് ചുരുക്കാനാണു ശ്രമം.

◾മെറ്റയില്‍ കൂട്ടപിരിച്ചുവിടലിനു ശേഷവും പിരിച്ചുവിടല്‍ ഭീഷണി. സീനിയല്‍ മാനേജര്‍ തലത്തിലുള്ളവര്‍ക്കാണു ഭീഷണി. വ്യക്തിഗത കോണ്‍ട്രിബ്യൂട്ടര്‍ ജോലികളിലേക്ക് മാറുന്നില്ലെങ്കില്‍ കമ്പനി വിടണമെന്നാണു നിര്‍ദേശം.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ജംഷേദ്പുര്‍ എഫ്.സി. ഈ സമനിലയോടെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നില്‍ നാലാം സ്ഥാനത്ത് തുടരുന്നു. പത്താം സ്ഥാനത്തുള്ള ജംഷേദ്പുര്‍ നേരത്തേ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുള്ളതാണ്.

◾ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യന്‍ സ്പിന്നിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ 177 റണ്‍സിന് ആദ്യ ഇന്നിംഗ്സില്‍ പുറത്തായി. രവീന്ദ്ര ജഡേജ 5 വിക്കറ്റെടുത്തപ്പോള്‍ രവിചന്ദ്ര അശ്വിന് 3 വിക്കറ്റ് ലഭിച്ചു. ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എടുത്തിട്ടുണ്ട്.

◾വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ആരംഭം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്.

KARUNYA PLUS Result 09/02/2023

1 st Prize :
Amount: ₹8,000,000/-
PE427933  

Consolation Prize :
Amount: ₹8,000/-
PA427933 PB427933 PC427933 PD427933 PF427933 PG427933 PH427933 PJ427933 PK427933 PL427933 PM427933  

2 nd Prize :
Amount: ₹10,00,000/-
PA235739  

3 rd Prize :
Amount: ₹100,000/-
PA819292 PB906418 PC948027 PD548707 PE724603 PF163375 PG848728 PH164642 PJ981216 PK307379 PL728517 PM749242  

4 th Prize :
Amount: ₹5,000/-
0547 0626 0771 1370 1835 2095 2112 3358 3381 3631 4298 6002 8134 8589 8876 9188 9372 9742  

5 th Prize :
Amount: ₹1,000/-
0165 0672 1551 1608 1842 2285 2449 2580 2912 3042 3055 3236 3412 3955 4376 4619 5107 5133 5430 5671 6007 6453 6516 6760 6820 7142 7371 8369 8600 8672 8781 9255 9450 9510  

6 th Prize : 
Amount: ₹500/-
0024 0042 0098 0211 0383 0418 0830 0969 0998 1193 1368 1419 1558 1746 1822 1870 1940 2010 2048 2474 2749 2775 3020 3023 3069 3126 3186 3201 3221 3226 3283 3350 3371 3547 3647 3678 3876 4032 4081 4237 4289 4315 4346 4809 5066 5203 5242 5301 5310 5436 5613 5836 6006 6076 6291 6321 6368 6440 6464 6563 7085 7282 7295 7564 7642 7866 7887 7924 8398 8459 8525 8685 8739 8977 9048 9186 9298 9709 9753 9796  

7 th Prize : 
Amount: ₹100/-
0067 0068 0087 0108 0277 0311 0483 0585 0662 0809 0817 0860 0880 1080 1253 1377 1430 1436 1454 1814 1830 1833 1881 2004 2025 2046 2086 2141 2187 2296 2385 2620 2758 2831 2928 3019 3232 3456 3540 3548 3577 3895 3928 3931 3949 3977 4250 4392 4425 4569 4605 4645 5010 5013 5030 5053 5155 5201 5256 5474 5722 5739 5850 5881 5920 6069 6073 6234 6302 6332 6343 6357 6395 6486 6508 6597 6691 6815 6839 6976 7042 7245 7267 7308 7339 7447 7469 7633 7640 7643 7765 7794 7826 7842 7952 7979 8096 8138 8139 8153 8158 8336 8337 8407 8438 8555 8656 8673 8885 8905 8912 9060 9154 9265 9300 9492 9496 9545 9592 9594 9682 9704 9745 9872 9887 9988 

Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.