ഏറ്റവും പുതിയ വാർത്തകൾ വായിക്കാം.
|JACOB CHERIAN|
ഇന്ന് ലോക കാൻസർ ദിനം
◾ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന്കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് കാന്‍സര്‍ അപഹരിക്കുന്നത്.ജീവിതശൈലിയിലെ മാറ്റങ്ങള്‍,പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍,ചികിത്സ എന്നിവയിലൂടെ തടയാനാകും.ജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിനെതിരയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. കാന്‍സറിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍, ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പെടെ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തേക്ക് അതായത് 2022, 2023, 2024-ലെ ലോക കാന്‍സര്‍ ദിനത്തിന്റെ തീം ‘ക്ലോസ് ദ കെയര്‍ ഗ്യാപ്പ്’ എന്നതാണ്.ചികിത്സാ രംഗത്തെ വിടവുകൾ നികത്തുക എന്നതാണ് ലോക കാൻസർ ദിനസന്ദേശം കാന്‍സര്‍ ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു പരിപാടികള്‍, ബോധവല്‍ക്കരണ കാമ്പെയ്നുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ ലോക കാന്‍സര്‍ ദിനത്തില്‍ നടത്താറുണ്ട്.
പക്ഷിപ്പനി-തിരുവല്ലയിൽ വളർത്തു പക്ഷികളെ ദയാവധം ചെയ്യുന്ന നടപടി തുടങ്ങി.
◾പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ല തുകലശ്ശേരി, നെടുമ്പ്രം കല്ലുങ്കൽ എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ ദയാവധം തുടങ്ങിയത്.കല്ലുങ്കൽ പ്രദേശത്ത് 150 ഓളം പക്ഷികളെയും, തുകലശ്ശേരിയിൽ 50 പക്ഷികളെയും കൊന്നൊടുക്കാൻ കണക്ക് എടുത്തിട്ടുണ്ട്. ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമ്പ്രത്ത് കഴിഞ്ഞ മാസം 800 ഓളം വളർത്തു പക്ഷികളെ കൊന്നൊടുക്കിയിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്.
ജനങ്ങളെ ബന്ധിയാക്കി പകൽകൊള്ള നടത്തുന്നതിന് തുല്യമാണ് സംസ്ഥാന ധനകാര്യ മന്ത്രി നിയമസഭയിൽ നടത്തിയ ബജ്റ്റ് പ്രസംഗം. ജോസഫ്.എം.പുതുശ്ശേരി.
◾സാധാരണ ജനങ്ങളുടെ ജീവിതം എത്രമാത്രം ദുസഹമാക്കാം എന്നുള്ളതിന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒടുവിലത്തെ പ്രഹരമാണ് സംസ്ഥാന ബജറ്റിലൂടെ ഇടതുപക്ഷ സർക്കാർ കേരള ജനതയ്ക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ കുറ്റപ്പെടുത്തി.യൂത്ത്ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ബജറ്റിനെതിരെ തിരുവല്ലയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ സർക്കാരെന്ന് ചമഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ ജനങ്ങൾ എങ്ങനെ ജീവിക്കുമെന്ന് പോലും ചിന്തിക്കാതെ ജനദ്രോഹ ബജ്റ്റ് അവതരിപ്പിച്ച് വഞ്ചിച്ചിരിക്കയാണ്. ശ്വസിക്കുന്ന വായു മാത്രമാണ് നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളുവെന്ന് പുതുശ്ശേരി പരിഹസിച്ചു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള കല്ലേമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.ആർ.രാജേഷ്, ജോമോൻ ജേക്കബ്, വൈസ് പ്രസിഡന്റന്മാരായ സജി കൂടാരത്തിൽ, അനീഷ്.വി.ചെറിയാൻ,നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.റ്റിജു ചാക്കോ, ജെഫ് ബിജു ഈശോ, ടോണി കുര്യൻ, സിജു നിരണം, ബ്ലസൻ മാലിയിൽ, വി.ജെ. റെജി, ജേക്കബ് ചെറിയാൻ, പി.എം.മാത്യു, ബിജു അലക്സ് മാത്യു, സണ്ണി ദാനിയേൽ, എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധയോഗത്തിന് മുമ്പായി നഗരത്തിൽ സംസ്ഥാന ബജ്റ്റിൽ പ്രതിഷേധിച്ച് പ്രകടനവും നടത്തി.
നിരണത്ത് റോഡ് കുറുകെ കടക്കുന്ന ഒരു പെരുമ്പാമ്പിന്റെ വീഡിയോ കാണാം
തിരുവല്ല കാരയ്ക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയുടെ കല്ലിട്ട പെരുന്നാളും, ഗീവറുഗീസ് സഹദായുടെ ഓർമ്മയും
ഞായറാഴ്ച മുതൽ 12 വരെ നടക്കും.
◾ഞായറാഴ്ച രാവിലെ 10ന് പെരുന്നാളിന് കൊടിയേറും. ചാപ്പലിലും, എല്ലാ കുരിശിങ്കലും ഇതോടൊപ്പം കൊടിയേറ്റം നടക്കും. തിങ്കൾ മുതൽ ബുധൻ വരെ വൈകിട്ട് 5.45ന് സന്ധ്യാനമസ്കാരം, 6.30ന് ഗാനശുശ്രൂഷ, 7.15ന് കൺവെൻഷൻ യോഗം എന്നിവ നടക്കും.ഫാ.ഫിലിപ്പ് തരകൻ, ഫാ.തോമസ് മാത്യു, ഫാ.നൈനാൻ ജോർജ്ജ് എന്നിവർ വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ പ്രസംഗിക്കും. "സ്നേഹ സന്ദേശം ടീം" കൺവെൻഷന് നേതൃത്വം നൽകും.
വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് പെരിങ്ങര പി.എം.വി ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ സ്നേഹസന്ദേശം ടീം നയിക്കുന്ന പരസ്യ യോഗം " സൈബറിടങ്ങളും - ലഹരി വിരുദ്ധ സന്ദേശവ്വം'' ക്രമീകരിച്ചിരിക്കുന്നു.
9, 10 തീയതികളിൽ വൈകിട്ട് 6ന് സന്ധ്യാപ്രാർത്ഥന, 7 ന് പ്രദക്ഷിണം.
11 ന് രാവിലെ ഏബ്രഹാം മാർഎപ്പിപ്പാനിയോസിന്റെ കാർമ്മികത്വത്തിൻ കന്നിമേൽ കുർബ്ബാന നടക്കും.വൈകിട്ട് 3ന് പെരിങ്ങര സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ നിന്നും റാസ ആരംഭിക്കും.
12 ന് വാങ്ങിപ്പോയ വൈദികരുടെ അനുസ്മരണവും, യാക്കോബ് കോർ എപ്പിസ്കോപ്പയുടെ ചരമദിനവും ആചരിക്കും. വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.റെജി മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. വികാരി ഫാ.സി.സി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും.
നീരേറ്റുപുറത്ത് കാൽ വഴുതി മണിമലയാറ്റിൽ വീണ ഗൃഹനാഥൻ മരിച്ചു.
സംഭവം സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിൽ.
◾നീരേറ്റുപുറം തോമ്പിൽ കടവിൽ നടന്ന അപകടത്തിൽ തലവടി പഞ്ചായത്ത് ആറാം വാർഡ് കറുകയിൽ വീട്ടിൽ സുകുമാരൻ (73) ആണ് മരിച്ചത്. ആഴമേറിയ മണിമലയാറ്റിൽ മുങ്ങി താണ സുകുമാരനെ സുഹൃത്തുക്കളും, നാട്ടുകാരും ചേർന്ന് നദിയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ:ജഗതമ്മ,മക്കൾ :സുജ, സുനിൽ, അനിൽ , മരുമക്കൾ :മഞ്ജു, അജീഷ, ബൈജു
മുക്കുപണ്ടം നൽകി ജൂലറികളിൽ നിന്നും തട്ടിപ്പ് പതിവാക്കിവന്ന മധ്യവയസ്ക തിരുവല്ലയിൽ അറസ്റ്റിൽ.
◾ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വലറികളിൽ കയറി ആദരണങ്ങൾ വാങ്ങി അതിന് സമാനമായി മുക്കുപണ്ടം നൽകി പതിവായി തട്ടിപ്പ് നടത്തിവന്ന പത്തനംതിട്ട കുമ്പളാംപൊയ്കയിൽ ചെങ്ങറ മുക്ക് പുലിമല നിരമേൽ വീട്ടിൽ മേഴ്സി മാത്യു (55) ആണ് തിരുവല്ല പോലീസിന്റെ വലയിലായത്. തിരുവല്ല എസ്.സി.എസ് ജംഗ്ഷന് സമീപുള്ള എസ്.പി. ജ്വലറിയിൽ ഇന്നലെ പതിവ് തട്ടിപ്പിന് എത്തിയപ്പോഴാണ് പിടി വീണത്. വ്യാജ മോതിരം നൽകി സ്വർണ്ണ മോതിരം കൈക്കലാക്കാൻ ശ്രമം നടത്താനാണ് ജ്വല്ലറിയിൽ മേഴ്സി എത്തിയത്.കഴിഞ്ഞ ഡിസംബറിൽ ഇതേ ജ്വല്ലറിയിൽ മേഴ്സി നടത്തിയ തട്ടിപ്പ് സി.സി.ടി.വി പരിശോധനയിലൂടെ ജ്വലറി ഉടമ തിരിച്ചറിഞ്ഞിരുന്നു. അന്ന് കുറഞ്ഞ തൂക്കത്തിലുള്ള സ്വർണ്ണം നഷ്ടപ്പെട്ടതിനാൽ പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. ഇത് ലാക്കാക്കിയാണ് മേഴ്സി തട്ടിപ്പിനായി ഇവിടെ തന്നെ എത്തിയത്.
തിരുവല്ല പോലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ടെന്ന് കണ്ടെത്തി.
നിര്യാതയായി.
രാജമ്മ
◾തിരുവല്ല കവിയൂർ പടിഞ്ഞാറ്റുംചേരി കുടമതയിൽ പരേതനായ രാമചന്ദ്ര കുറുപ്പിന്റെ ഭാര്യ രാജമ്മ(78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മകൻ: അജയകുമാർ.
മരുമകൾ: ജയ.
നികുതിക്കൊള്ളയുമായി സംസ്ഥാന ബജറ്റ്.
◾നികുതിക്കൊള്ളയുമായി സംസ്ഥാന ബജറ്റ്. നിരക്കു വര്‍ധനകളിലൂടെ മൂവായിരം കോടി രൂപയാണ് അധികമായി പിരിച്ചെടുക്കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിരക്കുവര്‍ധനയ്ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ സമരം തുടങ്ങി. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി വില വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ബജറ്റില്‍ വൈദ്യുതി നിരക്കില്‍ അഞ്ചു ശതമാനം സെസ്. മദ്യത്തിനു വില കൂട്ടി. 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള വിദേശമദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ള മദ്യത്തിന് 40 രൂപയും വര്‍ധിപ്പിച്ചു. മോട്ടോര്‍ വാഹന നികുതി രണ്ടു ശതമാനം കൂട്ടി. ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിപ്പിച്ചു. ഫ്ളാറ്റുകളുടെ മുദ്ര വില കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കും. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് അടക്കമുള്ള അപേക്ഷകള്‍ക്കു ഫീസ് കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി. കോടതി ഫീസുകളും വര്‍ധിപ്പിച്ചു.
500 രൂപയിൽ താഴെയുള്ള മദ്യത്തിന് വില കൂടില്ലെന്ന് മന്ത്രി.
◾സംസ്ഥാന ബജറ്റിൽ മദ്യവിലയിൽ സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. എല്ലാ മദ്യത്തിനും സെസ് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാ മദ്യത്തിനും വില വർധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 500 രൂപയിൽ താഴെയുള്ള മദ്യത്തിന് വില കൂടില്ല. 500 രൂപയിൽ മുകളിലുള്ള മദ്യത്തിന് മാത്രമാണ് വില വർധിക്കുന്നത്. 500 മുതൽ 999 രൂപ വരെ വില വരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ വർധിക്കും. ആയിരം രൂപക്ക് മുകളിലുള്ള മദ്യത്തിന് ഒരു ബോട്ടിലിന് 40 രൂപയും വർധിക്കും. 400 കോടി രൂപയാണ് സംസ്ഥാന സർക്കാർ മദ്യത്തിനേർപ്പെടുത്തിയ സെസിലൂടെ അധികമായി പ്രതീക്ഷിക്കുന്നത്.
◾വിലക്കയറ്റമുണ്ടാക്കുന്ന നിരക്കു വര്‍ധനകള്‍ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ നീക്കിവച്ചത് 2000 കോടി രൂപ. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി. ലൈഫ് മിഷന് 1436.26 കോടി. കിഫ്ബിക്കായി 74,009.55 കോടി രൂപ വകയിരുത്തി. റീ ബില്‍ഡ് കേരളയ്ക്ക് 904 .83 കോടി രൂപ. കുടുംബശ്രീക്ക് 260 കോടി രൂപ. എല്ലാവര്‍ക്കും നേത്രപരിശോധനയും പാവപ്പെട്ടവര്‍ക്കു സൗജന്യ കണ്ണടകളും നല്‍കാന്‍ 50 കോടി.
നാളികേരത്തിന്റ താങ്ങു വില 34 ആക്കി.
◾നാളികേരത്തിന്റ താങ്ങു വില 32 രൂപയില്‍ നിന്ന് 34 ആക്കി വര്‍ധിപ്പിച്ചു. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടി രൂപയാക്കി. നെല്‍കൃഷിക്ക് 91.05 കോടി. കുട്ടനാട് പാടശേഖരം പുറംബണ്ട് നിര്‍മ്മാണത്തിന് 100 കോടി. നാളികേര വികസന പദ്ധതിക്കായി 60.85 കോടി. സ്മാര്‍ട് കൃഷിഭവനുകള്‍ക്ക് 10 കോടി. കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് എട്ടു കോടി. വിള ഇന്‍ഷുറന്‍സിന് 30 കോടി. തൃത്താലക്കും കുറ്റ്യാടിക്കും നീര്‍ത്തട വികസനത്തിന് രണ്ടു കോടി വീതം. മൃഗചികിത്സ സേവനങ്ങള്‍ക്ക് 41 കോടി രൂപുയും അനുവദിച്ചു.
കടപ്ര വിയപുരം ലിങ്ക് ഹൈവേയ്ക്ക് പത്തു കോടി രൂപ ബജറ്റിൽ അനുവദിച്ചു.
റോഡ് ഉന്നത നിലവാരത്തിലാക്കും.
മാത്യു ടി തോമസ് എംഎൽഎയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് തുക അനുവദിച്ചത്.
◾ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 525 കോടി. പൊതുജനാരോഗ്യത്തിന് 196.6 കോടി രൂപ വര്‍ധിപ്പിച്ച് 2,828.33 കോടി വകമാറ്റി. പട്ടികജാതി വികസന വകുപ്പിന് 1638.1 കോടി. സാമൂഹ്യ സുരക്ഷക്ക് 757.71 കോടി. തിരുവന്തപുരത്തും കൊച്ചിയിലും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 200 കോടി രൂപ. വ്യവസായ മേഖലയില്‍ അടങ്കല്‍ തുകയായി ബജറ്റില്‍ 1259.66 കോടി വകമാറ്റി. വ്യവസായ വികസന കോര്‍പറേഷന് 122.25 കോടി. വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ. ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി രൂപയും അനുവദിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപ. കാരുണ്യ മിഷന് 574.5 കോടി രൂപ. ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി. കലാസാംസ്‌കാരിക വികസനത്തിന് 183.14 കോടി രൂപ വകമാറ്റി.
◾വിഴിഞ്ഞം തുറമുഖത്തിനു ചുറ്റും വ്യവസായ ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി രൂപ. നഗരവത്കരണത്തിന് 300 കോടി. അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിന് 63.5 കോടി രൂപ വകമാറ്റി. വനസംരക്ഷണ പദ്ധതിക്കായി 26 കോടി. ഡാം വികസനത്തിന് 58 കോടി. ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി ആറു കോടി. വന്യജീവി സംരഷണത്തിന് 17 കോടി. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ. എരുമേലി മാസ്റ്റര്‍ പ്ലാന് അധികമായി 10 കോടി. കുടിവെള്ള വിതരണത്തിന് 10 കോടി. നിലക്കല്‍ വികസനത്തിന് രണ്ടര കോടി. കുറ്റ്യാടി ജലസേചന പദ്ധതിക്കും തോട്ടപ്പള്ളി പദ്ധതിക്കും അഞ്ചു കോടി രൂപവീതം
പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കൽ; ഉദ്യോഗാർഥികൾ ആശങ്കപ്പെടേണ്ടതില്ല- പി.എസ്.സി
◾കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാൻ സാധിക്കാത്ത ഉദ്യോഗാർഥികൾ ആശങ്കപ്പെടേണ്ടതില്ല. ഹാജരാകാത്തതിന് തൃപ്‌തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ മാത്രമേ പ്രൊഫൈൽ മരവിപ്പിക്കൽ അടക്കമുള്ള കടുത്തനടപടികളെടുക്കൂയെന്ന് പിഎസ്‍സി അധികൃതർ അറിയിച്ചു.
കൺഫർമേഷൻ നൽകിയിട്ടും ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് നിശ്ചിത മാതൃകയിൽ തെളിവ് സഹിതം വിശദീകരണം നൽകാൻ അവസരം ഒരുക്കും. ആരോഗ്യപ്രശ്‌നങ്ങൾ,അടുത്ത ബന്ധുവിന്റെ മരണം, സ്വന്തം വിവാഹം, പിഎസ്‍സി പരീക്ഷാ ദിവസം മറ്റു പരീക്ഷകൾ തുടങ്ങിയ കാരണങ്ങൾക്കെല്ലാം വിശദീകരണം നൽകാം. മെഡിക്കൽ സർട്ടിഫിക്കറ്റ്, മറ്റ് പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, വിവാഹ മരണ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം തെളിവായി നൽകാം. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി വിശദീകരണം നൽകാനും ഭാവിയിൽ സൗകര്യമൊരുക്കും. ലഭിക്കുന്ന അപേക്ഷകളുടെ എണ്ണത്തിന് അനുസരിച്ച് ചോദ്യപേപ്പർ, ഒഎംആർ ഉത്തരക്കടലാസ് എന്നിവ അച്ചടിച്ച് വിതരണം ചെയ്യുന്നതിനും പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുവാനും വലിയ സാമ്പത്തിക ബാധ്യതയാണ് പിഎസ്‍സിക്ക് ഉണ്ടാകുന്നത്. എന്നാൽ കൺഫർമേഷൻ നൽകിയവരിൽ അമ്പത് ശതമാനത്തിൽ താഴെ ഉദ്യോഗാർഥികൾ മാത്രമാണ് മിക്ക പരീക്ഷകൾക്കും ഹാജരാകുന്നതെന്നും പിഎസ്‍സി അറിയിച്ചു.
◾ബജറ്റിലെ നിരക്കു വര്‍ധന വിലക്കയറ്റത്തിന് ഇടയാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടമെടുത്താണ് നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. മദ്യത്തിനും ഇന്ധനത്തിനും സെസ് ഏര്‍പ്പെടുത്തി മാത്രമേ സര്‍ക്കാരിന് അധിക വരുമാനമുണ്ടാക്കാനാകൂ.സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സെസ് ചുമത്തിയും വില വര്‍ധിപ്പിച്ചും വരുമാനമുണ്ടാക്കുന്നത്. വരുമാനം വര്‍ധിപ്പിക്കാന്‍ മറ്റു നിര്‍ദേശങ്ങളുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.
സിൽവർ ലൈൻ നടപ്പാക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി.
◾ശബരി പാതയ്ക്കു നൂറു കോടി രൂപ അടക്കം കേന്ദ്ര ബജറ്റില്‍ കേരളത്തിന് 2033 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 116 കിലോമീറ്റര്‍ അങ്കമാലി -ശബരി പാതയ്ക്കു പുറമേ, തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം – കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും വകയിരുത്തി. യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതി ജനവികാരം കണക്കിലെടുത്ത് നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
◾നികുതിക്കൊള്ളയ്ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികള്‍ നടത്തും. വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും. ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ തീപാറുന്ന പ്രക്ഷോഭം ഉണ്ടാകുമെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
◾ബജറ്റിലെ നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം. കോണ്‍ഗ്രസ്, ബി ജെ പി, യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച, കെ എസ് യു സംഘടനകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ആലുവായില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു.
കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.
◾സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയ്ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
◾കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ മറികടക്കാനുള്ള ശക്തമായ ഇടപെടലാണ് ബജറ്റിലെ നിരക്കു വര്‍ധന അടക്കമുള്ള നിര്‍ദേശങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം കൊണ്ടു നേടിയെടുത്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾ഇന്ധന വില വര്‍ദ്ധിപ്പിച്ച, ജീവിത ചെലവു വര്‍ധിപ്പിക്കുന്ന ബജറ്റ് ചെറുകിട വ്യാപാര- വ്യവസായ- സേവന മേഖലകളെ സാരമായി ബാധിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. 2017 ല്‍ നിര്‍ത്തലാക്കിയ വാറ്റ് നികുതി കുടിശ്ശിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശമില്ല. ചെറുകിട വ്യാപാരികള്‍ക്കു കോവിഡ് സമാശ്വാസ പദ്ധതിയായി നിയമസഭയില്‍ പ്രഖ്യാപിച്ച വായ്പാ സബ്സിഡി ഒരു വ്യാപാരിക്കും ലഭിച്ചിട്ടില്ലെന്നും ഏകോപന സമിതി.
വിദ്യാർത്ഥികളുടെ ചാർജ് കൂട്ടിയില്ലെങ്കിൽ ബസ് സമരം.
◾ഡീസലിന് രണ്ടു രൂപ സെസ് ചുമത്തിയതിനു പിറകേ, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍. ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ച് സമരം ചെയ്യേണ്ടി വരുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.
◾സീസണ്‍ സമയത്ത് വിമാനയാത്രാക്കൂലി അമിതമായി വര്‍ധിപ്പിക്കുന്നതു തടയാന്‍ 15 കോടി രൂപ അനുവദിച്ച തീരുമാനം ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. . ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് തന്നെ ആദ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വേണുഗോപാല്‍ പറഞ്ഞു.
◾ഇടതു നേതാക്കളുടെ ധൂര്‍ത്തിന് പണമുണ്ടാക്കാനാണ് സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സാമൂഹ്യക്ഷേമ നികുതി എന്ന പേരില്‍ പിരിച്ചെടുക്കുന്ന പണം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന്‍ അധ്യക്ഷമാരുടെയും ക്ഷേമത്തിനുമാണ് ചെലവാക്കുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
◾സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയില്‍ നിന്ന് എ.ഡി. ജയനെ പുറത്താക്കി. അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ച സംഭവത്തില്‍ പാര്‍ട്ടി പുറത്താക്കിയ എ.പി. സോണയ്ക്കായി പരാതിക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി. ജയനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതികളും ലഭിച്ചിരുന്നു.
◾തന്നെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ കൂറുമാറിയ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് സിപിഐ നേതൃയോഗത്തില്‍ മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍. വിധി വന്ന ശേഷം സംസ്ഥാന സെക്രട്ടറി അടക്കം ആരും വിളിച്ചില്ല.ഇ ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.
ക്വാറി, ക്രഷര്‍ സമരം പിന്‍വലിച്ചു.
◾സംസ്ഥാനത്ത് നാലു ദിവസമായി തുടര്‍ന്നിരുന്ന ക്വാറി, ക്രഷര്‍ സമരം പിന്‍വലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാരില്‍നിന്ന് ഉറപ്പു കിട്ടിയെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.
◾കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. കളക്ടര്‍ക്കു കത്തിലൂടെയാണു ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസില്‍നിന്നാണ്.
◾കോഴിക്കോട് മുക്കം എംഇഎസ് കോളജില്‍ വിദ്യാര്‍ഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മില്‍ ഏറ്റുമുട്ടി. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനു വെട്ടേറ്റു. 10 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കുണ്ട്. റോഡരികില്‍ വിദ്യാര്‍ത്ഥികളുടെ വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
വൈദ്യുതാഘാതമേറ്റു കാട്ടാന ചരിഞ്ഞ നിലയില്‍.
◾ഇടുക്കി ബിഎല്‍ റാവിലെ ഏലത്തോട്ടത്തില്‍ വൈദ്യുതാഘാതമേറ്റു കാട്ടാന ചരിഞ്ഞ നിലയില്‍. സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാന്‍ തോട്ടത്തിനു നടുവിലൂടെ താഴ്ന്നു കിടന്ന വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റാണു ചരിഞ്ഞതെന്നാണു നിഗമനം.
കഞ്ചാവ് കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി.
◾കഞ്ചാവുകേസില്‍ യുവതിയുടെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ്. 2020 ഡിസംബര്‍ 28 ന് തഴക്കരയില്‍ ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടില്‍നിന്നു 30 കിലോ കഞ്ചാവ് പിടിച്ച കേസില്‍ അറസ്റ്റിലായ കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയുടെ (34) ജാമ്യമാണ് മാവേലിക്കര അഡീഷനല്‍ ജില്ലാ ജഡ്ജി വി ജി ശ്രീദേവി റദ്ദാക്കിയത്.
◾കൊല്ലം കടയ്ക്കലില്‍ 51 കാരി ഷീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ മര്‍ദിച്ച ബന്ധു പിടിയില്‍. കോട്ടപ്പുറം സ്വദേശി നിതിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടപ്പായി എന്ന നിതിന്‍ മര്‍ദ്ദിച്ചതുകൊണ്ട് മരിക്കുകയാണെന്ന ശബ്ദസന്ദേശം ഷീല ബന്ധുക്കള്‍ക്ക് അയച്ചിരുന്നു.
◾തേങ്ങിയിടുന്നതിനിടെ വീടിന്റെ ടെറസില്‍നിന്ന് വീണ് വീട്ടമ്മ മരിച്ചു. തൃശൂര്‍ കൊടകര കൊപ്രക്കളത്ത് പുത്തന്‍വീട്ടില്‍ ജയന്തി (53) ആണ് മരിച്ചത്.
◾എറണാകുളം മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച ജീവനക്കാരന് സസ്പെന്‍ഷന്‍. സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
◾എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ എംഡിഎംഎ ലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. പൂക്കാട്ടുപടി സ്വദേശി ഷെബിന്‍ പരീതിനെയാണ് പിടികൂടിയത്. ഇയാളില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തു.
◾ജോലിയില്‍നിന്നു യുവതിയെ പിരിച്ചുവിട്ടതിനു ഗുണ്ടാസംഘം കടയുടമയെ കടയില്‍ കയറി വെട്ടി പരിക്കേല്‍പിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കസ്തൂര്‍ബ ജംക്ഷന് സമീപം വെളിയില്‍ വീട്ടില്‍ മാര്‍ട്ടിന്‍ വി സര്‍ജോനാണ് (57) വെട്ടേറ്റത്. ഗുണ്ടാസംഘത്തെ പോലീസ് തെരയുന്നു.
മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും
◾പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
◾ആലപ്പുഴയില്‍ ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരിമ്പിന്‍കാലായില്‍ ഫ്രെഡി ആന്റണി ടോമിയെയാണ് (28) അറസ്റ്റു ചെയ്തത്.
◾അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും. അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതികരിച്ചു. അദാനി ഗ്രൂപ്പില്‍ എല്‍ഐസി, എസ്ബിഐ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടിവി സോമനാഥനും പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണപ്ലാന്റ് പൊളിക്കും.
◾അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റ് പൊളിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. ചെന്നൈയില്‍ അദാനി ഗ്രൂപ്പിന്റെയും കെ ടി വി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റാണ് പൊളിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. തീരദേശ നിയമങ്ങള്‍ ലംഘിച്ചാണു പ്ലാന്റ് നിര്‍മിച്ചതെന്നാണ് ആരോപണം.
◾അദാനിക്കെതിരേ റിപ്പോര്‍ട്ടു പുറത്തുവിട്ട് ഓഹരി ഇടപാടുകളുടെ ഷോര്‍ട്ട് സെല്ലിംഗ് നടത്തുന്ന ഹിന്‍ഡന്‍ബര്‍ഗിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹിന്‍ഡന്‍ബര്‍ഗിനും സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഷോര്‍ട്ട് സെല്ലിംഗ് ക്രിമിനല്‍ കുറ്റമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വക്കേറ്റ് എം എല്‍ ശര്‍മയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു.
◾മധ്യപ്രദേശിലെ സിയോണിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് സി.എസ്.ഐ സഭയുടെ മലയാളി വൈദികന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പ്രസാദ് ദാസാണ് അറസ്റ്റിലായത്.
◾പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരെ പരസ്യ വിമര്‍ശനങ്ങള്‍ ബിജെപി വിലക്കി. മുഖ്യമന്ത്രി മമതയുമായി സഹകരിക്കുന്നതിനെതിരേ ബംഗാളിലെ ബിജെപി നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
◾കോണ്‍ഗ്രസ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതിനു പിറകേ ബിജെപിയില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ എംപിയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചാണ് സസ്പെന്‍ഷന്‍.
◾രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും രേഖകളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യസുരക്ഷയ്ക്കാണ് പ്രാധാന്യം. പൊലീസ്, എടിഎസ് എന്നിവയ്ക്കു വിവരങ്ങള്‍ നല്‍കാമെന്നും കോടതി.
◾തെലങ്കാനയില്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപിടിത്തം. ഹൈദരാബാദിലെ എന്‍ടിആര്‍ ഗാര്‍ഡന്‍സിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
ചൈനീസ് ചാര ബലൂണ്‍ അമേരിക്കയുടെ വ്യോമാതൃതിയിൽ.
◾അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍. ബലൂണ്‍ വെടിവച്ചിടാന്‍ അമേരിക്ക ആലോചിച്ചെങ്കിലും ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാതകങ്ങള്‍ ബലൂണില്‍ ഉണ്ടാകുമോയെന്ന ശങ്കമൂലം ആ നീക്കം ഉപേക്ഷിച്ചു. ബലൂണിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണു ചൈനയുടെ പ്രതികരണം.
◾കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പിന്‍വലിച്ചു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. തോല്‍വി വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി നേരിട്ട് സെമിയില്‍ കയറാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍ക്കാണ് ഈ തോല്‍വിയോടെ മങ്ങലേറ്റത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ തീയതികള്‍ പ്രഖ്യാപിച്ചു
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട്, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഫൈനല്‍ മാര്‍ച്ച് 18 ന് നടക്കും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീം നേരിട്ട് സെമിയിലേക്ക് യോഗ്യത നേടും. മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനക്കാര്‍ക്ക് നോക്കൗട്ട് കളിച്ച് സെമി ഫൈനലിലേക്ക് മുന്നേറാം. നോക്കൗട്ട് മത്സരങ്ങള്‍ മാര്‍ച്ച് മൂന്നിന് ആരംഭിക്കും.
◾സൗദി ക്ലബ് അല്‍ നസ്‌റിനായി ആദ്യ ഗോള്‍ നേടി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗിലെ മത്സരത്തില്‍ അല്‍ ഫത്തെഹിനെതിരെയാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം ഉറപ്പാക്കിയ അല്‍ ഫത്തേഹിനെതിരെ ഇഞ്ചുറി ടൈമിലാണ് റൊണാള്‍ഡോ സമനില ഗോള്‍ നേടിയത്.
1 st Prize :
Amount: ₹7,000,000/-
NE872135
Consolation Prize :
Amount: ₹8,000/-
NA872135 NB872135 NC872135 ND872135 NF872135 NG872135 NH872135 NJ872135 NK872135 NL872135 NM872135
2 nd Prize :
Amount: ₹10,00,000/-
NM927728
3 rd Prize :
Amount: ₹100,000/-
NA261997 NB971068 NC960043 ND807969 NE462195 NF915088 NG435200 NH134335 NJ572828 NK708999 NL240505 NM928079
4 th Prize :
Amount: ₹5,000/-
0311 0653 1485 1819 1943 2341 2651 2731 3008 4629 5714 5840 5931 6144 6241 7206 7346 7722
5 th Prize :
Amount: ₹1,000/-
0086 0797 0887 1972 1993 2006 2052 2736 3440 3540 3865 4162 4667 5715 5848 5947 6271 6298 6306 6745 6798 7121 7227 7297 7450 7979 8006 8060 8625 8796 8952 9164 9406 9559 9655 9832
6 th Prize :
Amount: ₹500/-
0027 0064 0147 0187 0317 0429 0663 1093 1187 1358 1600 1858 1887 1934 1990 2016 2037 2291 2307 2654 2656 2728 2734 2852 2912 2966 3014 3057 3358 3610 3707 3760 3922 4037 4169 4232 4239 4241 4286 4465 4507 4905 4927 5112 5124 5273 5459 5792 5889 5917 6105 6323 6347 6655 6795 6869 6873 6951 7210 7233 7265 7522 7527 7595 7604 7763 7850 7881 8179 8184 8332 8485 8588 8846 9356 9390 9469 9603 9919
7 th Prize :
Amount: ₹100/-
0066 0153 0197 0227 0322 0425 0456 0535 0569 0704 0823 0917 1097 1278 1314 1332 1453 1578 1690 1773 1835 1901 1956 2154 2233 2242 2388 2423 2519 2568 2591 2665 2686 2761 3087 3142 3157 3186 3384 3390 3400 3438 3472 3495 3511 3513 3766 3819 3868 3875 3914 3949 4008 4039 4186 4204 4215 4342 4347 4400 4408 4427 4515 4552 4770 4989 5052 5293 5312 5403 5463 5752 5851 5883 5884 5911 6119 6303 6328 6411 6641 6668 6757 6803 6834 6985 7024 7051 7438 7496 7520 7524 7688 7734 7864 8039 8116 8134 8192 8231 8285 8309 8315 8500 8709 8754 8856 8872 8994 9033 9040 9120 9242 9284 9285 9333 9372 9452 9533 9535 9620 9661
Comments
Post a Comment
Thanks