ഏറ്റവും പുതിയ വാർത്തകൾ
JACOB CHERIAN
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേപ്രാൽ ശാഖയുടെ മുന്നിൽ ക്ഷീരകർഷകർ ധർണ നടത്തി.
◾ക്ഷീര കർഷകർക്ക് പാലിന്റെ വില ഇനത്തിൽ ആഴ്ചാവസാനം ലഭിക്കേണ്ട തുക യഥാസമയത്ത് തന്നെ മേപ്രാൽ ക്ഷീര സംഘത്തിന്റെ അക്കൗണ്ടിൽ നിന്നും നൽകുവാൻ കർഷകരുടെ ലിസ്റ്റും,തുകയും സംഘത്തിന് നിക്ഷേപമുള്ള മേപ്രാൽ എസ്.ബി.ഐ-യെ അറിയിക്കുന്നുണ്ടെങ്കിലും കർഷകർക്ക് തക്ക സമയത്ത് തൂക നൽകാതെ കർഷകരെ ബുദ്ധിമുട്ടിലാക്കുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ധർണ.കൂടാതെ പണത്തിനു വേണ്ടി ബാങ്കിനെ സമീപിക്കുന്ന മുതിർന്ന കർഷകരോട് ധിക്കാരപരമായി ബാങ്ക് ഉദ്യോഗസ്ഥർ പെരുമാറുന്നതായും ആക്ഷേപം ഉന്നയിച്ചിരുന്നു.
രാവിലെ തന്നെ അരംഭിച്ച ധർണ സമരം ശക്തമായതോടെ ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് തിരുവല്ല പോലീസ് സ്ഥലത്തെത്തി ക്ഷീരകർഷക പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡൻറ്, പഞ്ചായത്തംഗങ്ങൾ,ബാങ്ക് മാനേജർ എന്നിവരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ചർച്ചയിൽ പരിഹരിക്കപ്പെട്ടു. ക്ഷീരകർഷകർ തങ്ങൾക്ക് ആഴ്ചതോറും ലഭിക്കേണ്ട തുക വൈകി ലഭിക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചർച്ചയിൽ വിശദീകരിച്ചു.ഇത് ആവർത്തിക്കില്ലന്ന് ബാങ്ക് മാനേജർ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഉറപ്പു നൽകിയതോടെ കർഷകർക്ക് ആശ്വാസമായി.
ധർണ സമരം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷീര സംഘം പ്രസിഡന്റ് ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷൈജു എം.സി, ജയ ഏബ്രഹാം, സൂസൻ വറുഗീസ്, വിഷ്ണു നമ്പൂതിരി, മുൻ പഞ്ചായത്ത് മെമ്പറ മാരായ രാജൻ വറുഗീസ്, സി.കെ.പൊന്നപ്പൻ, ഷാബു എം ശമുവേൽ , സംഘം സെക്രട്ടറി മാത്തൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
സ്പെഷ്യൽ എഡ്യൂക്കേറ്റർസ് പരിശീലനം തിരുവല്ലയിൽ തുടങ്ങി.
◾സമഗ്ര ശിക്ഷാ കേരള സ്പെഷ്യൽ എഡ്യൂക്കേറ്റർസിന്റെ പത്തനംതിട്ട ജില്ലാതല പരിശീലനം തിരുവല്ലയിൽ ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.ലെജു.പി.തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റോയ്.ടി.മാത്യു, കെ.ദീപു, കെ.എസ്. ജയന്തി, സി. സ്മിത, അഞ്ജു ശശിധർ എന്നിവർ പങ്കെടുത്തു.
പഠന വൈകല്യമുള്ള കുട്ടികൾ നേരിടുന്ന പoന പ്രയാസങ്ങൾ, പരിഹാരബോധന മാർഗ്ഗങ്ങൾ, ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി വിവിധ ക്ഷേമപദ്ധതികൾ, കുടുംബത്തിന്റെ വ്യക്തിഗത പിന്തുണ സംവിധാനം, ടൈപ്പ് വൺ പ്രമേഹം എന്നീ വിഷയങ്ങൾ നാല് നാൾ നീളുന്ന പരിശീലന പരിപാടിയിൽ ചർച്ച ചെയ്യും.
ജില്ലയിലെ വിവിധ ബി.ആർ.സികളിലെ അദ്ധ്യാപകർ പരിശീലന നാൾ മുഴുവൻ പങ്കെടുക്കും
സീമെൻസ് ഫുട്ബോൾ ടൂർണമെന്റിൽ
ആദ്യ മൽസരത്തിൽ സാൻ്റോസിന് വിജയം.
ഇന്നത്തെ മത്സരം :
4.30 ന് സ്മാഷേഴ്സ് ആലപ്പുഴ, സോക്കർ കുറ്റപ്പുഴയെ നേരിടും.
◾സീമെൻസ് അഖില കേരള സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്നലെ വൈകിട്ട് തിരുവല്ല തിരുമൂലപുരം എസ്എൻവി എസ് ഹൈസ്കൂളിൽ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് ടി പി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എസ് രവീന്ദ്രൻ, വി കെ പങ്കജാക്ഷിഅമ്മ, സുരേഷ് പുളിക്കത്തറ മണ്ണിൽ, ടി എ റെജി കുമാർ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തിൽ സാൻ്റോസ് കോട്ടയം ഒന്നിനെതിരെ ആറു ഗോളുകൾക്ക് പൾസ് എറണാകുളത്തെ പരാജയപ്പെടുത്തി.
പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. പോലീസ് അന്വേഷണം തുടങ്ങി.
◾തിരുവല്ല തിരുമൂലപുരം അടുമ്പട കോളനി പുളിക്കപറമ്പിൽ രതീഷിന്റെ മകളും, തിരുമൂലപുരം ബാലികാമഠം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയുമായ ഗ്രീഷ്മ - 17 വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചത്.ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് ഗ്രീഷ്മയെ വീട്ടിലെ കിടക്ക മുറിയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകു.
ചേപ്പാട്ട് ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു.
◾ഹരിപ്പാട് ദേശീയപാതയിൽ ചേപ്പാട് പള്ളിക്കു സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശികളായ നാലു പേരിൽ ഒരാൾ മരിക്കുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ചികിത്സയിലിരുന്ന എം കെ രാജേന്ദ്രകുമാർ (60) ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. കഴിഞ്ഞ 13 ന്
രാത്രി 11.30-നായിരുന്നു അപകടം.പാലക്കാട് കണ്ണന്നൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
പാലക്കാട് കണ്ണന്നൂർ മുതുകാട് വീട്ടിൽ ഉത്തര (83) യാണ് മരിച്ചത്.
ഇവരുടെ മകൻ എം.കെ രാജേന്ദ്രകുമാർ (60),ചെറുമകൾ ശ്രീലത (25), ഡ്രൈവർ രതീഷ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
തിരുവനന്തപുരം ആർ.സി.സി യിൽ യിൽനിന്നു ഉത്തരയുടെ ചികിത്സ കഴിഞ്ഞു ഡിസ്ചാർജ്ജ് ചെയ്ത്
മടങ്ങവേയാണ് അപകടമുണ്ടായത്.
◾പ്രോവിഡന്റ് ഫണ്ടില്‍നിന്ന് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ ഓപ്ഷന്‍ നല്‍കാനുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് സജ്ജമായി. മെയ് മൂന്നു വരെ സംയുക്ത ഓപ്ഷന്‍ നല്‍കാം. ഉയര്‍ന്ന പിഎഫ് പെന്‍ഷന് അവസരമൊരുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട് മൂന്നു മാസത്തിനുശേഷമാണ് അധികൃതര്‍ ഇതിനുള്ള നടപടി തുടങ്ങിയത്. അയ്യായിരം രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായ വിഹിതം പിഎഫില്‍ അടച്ചവര്‍ക്കാണ് ഉയര്‍ന്ന പെന്‍ഷന് അവസരം.
നിര്യാതനായി
ടി. ടി കുട്ടപ്പൻ
◾തിരുമൂലപുരം -ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ,തിരുമൂലപുരത്തെ മുതിർന്ന പ്രാദേശിക നേതാവ് ടി. ടി കുട്ടപ്പൻ നിര്യാതനായി. തിരുവല്ല ബ്ലോക്ക് സെക്രട്ടറി, ബൂത്ത് പ്രസിഡന്റ് തുടങ്ങി ഡി ഐ സി (കെ )യുടെ സജീവ പ്രവർത്തകനായി ലീഡർ കെ കരുണാകരന്റെ അനുയായി ഐ ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചിരുന്നു.
ഭാര്യ -കുഞ്ഞമ്മ
മക്കൾ -ലളിത, ഉഷ, വിജയമ്മ
മരുമക്കൾ -ഭാസ്കരൻ, ശശി, സുനു
കൊച്ചുമക്കൾ -ലതീഷ്, ശ്രീജ, ലതിക, അമൽ സംസ്കാരം ഇന്ന് വൈകിട്ട് 3മണിക്ക് വീട്ടുവളപ്പിൽ
ഏലിയാമ്മ
◾തിരുവല്ല കിഴക്കൻമുത്തൂർ മീന്തെരുവിൽ പരേതനായ വറുഗീസ് ചാണ്ടപ്പിള്ളയുടെ ഭാര്യ ഏലിയാമ്മ (തങ്കമ്മ - 93) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കുറ്റപ്പുഴ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. കോടുകുളഞ്ഞി കുഴിയമ്പറുത്ത് മലയിൽ കുടുംബാംഗമാണ്.
മക്കൾ: കുഞ്ഞുമോൻ, ലീലാമ്മ, അച്ചൻകുഞ്ഞ്, തമ്പി, അമ്മിണി, സണ്ണി, ലാലി.
മരുമക്കൾ: ലിസ്സി, കുഞ്ഞുമോൻ, ലാലി, വിജയമ്മ, ബേബി, ഷീബ, സാം.
റിട്ട.തഹസീൽദാർ രാധാകഷ്ണൻ
◾തിരുവല്ല റിട്ട. തഹസീൽദാർ രാധാകഷ്ണൻ കുറ്റൂർ തലയാർ വെള്ളഞ്ചേരി മലയിൽ (പ്രേംനിവാസ്) രാധാകൃഷ്ണൻ നായർ(70)നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ: പ്രസന്നകുമാരി.
മക്കൾ.പ്രേംരാജ്.ആർ.നായർ, അഡ്വ.ജയരാജ്.ആർ.നായർ.
◾വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ സൗജന്യത്തില്‍ നിയന്ത്രണവുമായി കെഎസ്ആര്‍ടിസി. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്ക് യാത്രാ ഇളവില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കുക. 25 വയസില്‍ കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സഷന്‍ അനുവദിക്കില്ല.
◾സംസ്ഥാനത്ത് ഇന്നു കടകള്‍ അടച്ചിട്ടു സമരം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. വ്യാപാരികള്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേയാണു സമരം.
പിജി ഡോക്ടര്‍മാരുടെ സേവനം നാളെ മുതല്‍ ഗ്രാമീണ മേഖലയിലേക്കും.
◾സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം നാളെ മുതല്‍ ഗ്രാമീണ മേഖലയിലേക്കു വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കു നിയമിക്കും. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാം അനുസരിച്ചാണ് ഇവരെ ഇങ്ങനെ വിന്യസിക്കുന്നത്.
◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിനെ നിയന്ത്രിക്കാനുള്ള സിന്‍ഡിക്കറ്റ് തീരുമാനങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടഞ്ഞു. വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെന്‍ഡ് ചെയ്തത്.
◾കിഫ്ബി പദ്ധതികള്‍ നടപ്പിലാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒമ്പതിനായിരം കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 5681.98 കോടിയുടെ 64 പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി.
ആകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയും അറസ്റ്റില്‍.
◾ക്വട്ടേഷന്‍ സംഘത്തലവന്‍ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റില്‍. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ്. ആറു മാസത്തേക്കു കരുതല്‍ തടങ്കലില്‍ വയ്ക്കും.
◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും സിബിഐയെയും വിമര്‍ശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റെന്നും പിണറായി അഭിപ്രായപ്പെട്ടു.
◾പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. വീമ്പുകള്‍ക്ക് ഉചിതമായ മറുപടി നല്കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലു മുളച്ചിട്ടുമില്ല. ഇത്ര വീരശൂര പരാക്രമിയാണെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റിനു മുന്നിലേക്കു വിട്ടുകൊടുക്കാത്തതെന്ന് സുധാകരന്‍ ചോദിച്ചു.
◾പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എയുടെ സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
◾സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സരിതയുടെ രക്ത സാമ്പിളും മുടിയും പരിശോധനക്കായി ഡല്‍ഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് ക്രൈംബ്രാഞ്ച് അയച്ചു. ഡ്രൈവറും സഹായിയും ആയിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണു പരാതി.
ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി.
◾സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ഉത്തരവു നടപ്പാക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകള്‍ കിട്ടാനില്ലാത്തതിനാലും സാവകാശം വേണമെന്ന ബസുടമകളുടെ അഭ്യര്‍ത്ഥന മാനിച്ചുമാണ് തീരുമാനം. മാര്‍ച്ച് ഒന്നു മുതല്‍ കാമറ നിര്‍ബന്ധമാക്കിയാല്‍ ബസ് സമരം നടത്തുമെന്ന് ബസുടമകളുടെ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.
◾കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഭയമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാകിസ്ഥാനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷായെന്നും കുമരകത്ത് റിയാസ് പറഞ്ഞു
◾അട്ടപ്പാടി മധുകൊലക്കേസില്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനുള്ള ചെലവ് തുകയായി 1,41,000 രൂപ അനുവദിച്ചു. നേരത്തെ ചെലവുതക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഫീസ് മാത്രമേ നല്‍കൂ എന്നായിരുന്നു നിലപാട്. കേസിന്റെ സവിശേഷത മാനിച്ച് ചെലവു പണവും അനുവദിക്കുന്നു എന്നാണ് ഉത്തരവ്.
◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനാണ് സംരക്ഷണം നല്‍കേണ്ടത്.
മുതലമട ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു.
◾മുതലമട ഗ്രാമപഞ്ചായത്ത് ഭരണം സ്വതന്ത്രരെ വശത്താക്കി യുഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥി ഒരു വോട്ടിനു പരാജയപ്പെട്ടു. എട്ടിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് സ്വതന്ത്ര അംഗം പി കല്‍പനാദേവി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റും സി പി എം പ്രതിനിധിയുമായ ബേബി സുധയെയാണ് കല്‍പനാദേവി തോല്‍പ്പിച്ചത്.
◾മൂന്നാറില്‍ പൂഴയോരം കൈയേറി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണം. റവന്യുവകുപ്പ് അനുമതി നിഷേധിച്ചിട്ടും പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിലാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കുന്നത്. ജലാശയത്തിന്റ അതീവ സുരക്ഷ മേഖലയില്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് പണികള്‍ നടത്തുന്നത്.
◾ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറില്‍ മയക്കുമരുന്ന് വിറ്റെന്ന് ആരോപിച്ച് ബ്യൂട്ടീഷനെ അറസ്റ്റു ചെയ്തു. 12 എല്‍ എസ് ഡി സ്റ്റാമ്പുകളുമായി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെന്ന 51 കാരിയാണ് അറസ്റ്റിലായത്.
◾പാലക്കാട് പുതുശേരിയില്‍ കുടുംബ ഭഗവതി ക്ഷേത്രോല്‍സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി. ദേശീയപാതയിലൂടെ ഓടിയ ആനയെ പിന്നീടു തളച്ചു. ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. രാത്രി ഒമ്പതോടെയാണു സംഭവം. ആന ആക്രമിക്കുമെന്നു ഭയന്ന് വാഹനങ്ങളില്‍നിന്ന് ആളുകള്‍ ഇറങ്ങി ഓടി.
◾കൊടുങ്ങല്ലൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. കൊടുങ്ങല്ലൂര്‍ മേത്തല ചള്ളിയില്‍ ഈശ്വരമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാറാടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്.
◾ആലപ്പുഴയില്‍ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ചേര്‍ത്തല പതിനെട്ടാം വാര്‍ഡില്‍ കുറ്റിപ്പുറത്ത് വീട്ടില്‍ തങ്കരാജ് – രമ ദമ്പതികളുടെ മകന്‍ അനന്തരാജ് (26) ആണ് മരിച്ചത്.
◾വയനാട് പനമരത്തിനടുത്ത് കേണിച്ചിറ വളാഞ്ചേരിയില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി എളമ്പാശ്ശേരി വര്‍ഗ്ഗീസ് (75), ബെന്നി (51), ജിജോ ജോണി (35) അഭിജിത്ത് (10) തുടങ്ങിയവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചു ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടു.
◾മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചു ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടു. മദ്യനയത്തിലെ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായാണെന്നു സിബിഐ വാദിച്ചു. എന്നാല്‍ തനിക്കെതിരേ തെളിവില്ലെന്നാണു മനീഷ് സിസോദിയയുടെ വാദം.
◾ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമാക്കി. രണ്ട് വര്‍ഷം മുമ്പാണ് ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
◾ആലുവയില്‍ നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. യാത്രക്കാര്‍ ബസ്സിലിരിക്കെ സംഘര്‍ഷത്തിലേര്‍പ്പെട്ട ജീവനക്കാരന്‍ മറ്റൊരു ബസ്സിന്റെ കണ്ണാടിച്ചില്ല് അടിച്ചു തകര്‍ത്തു.
ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം.
◾ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. ത്രിപുരയില്‍ നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ ബിജെപി നേടുമെന്ന് ഇന്ത്യ ടുഡെയുടെയും ആക്സിസ് മൈ ഇന്ത്യയുടെയും എക്സിറ്റ് പോള്‍ ഫലം. സിപിഎം ആറു മുതല്‍ 11 വരെയും തിപ്രമോദ പാര്‍ട്ടി 9 മുതല്‍ 16 വരെ സീറ്റുകളും നേടും. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ന്യൂസ് എക്സിറ്റ് പോള്‍ ഫലം. 21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടും. എട്ടു മുതല്‍ 13 വരെ സീറ്റ് ടിഎംസിക്കു ലഭിക്കും. ആറ് മുതല്‍ 13 വരെ സീറ്റുമായി ബിജെപി മൂന്നാം സ്ഥാനത്താകും. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഭരണത്തിലേക്കെന്ന് സീ ന്യൂസ് എക്സിറ്റ് പോള്‍ ഫലം. 35 മുതല്‍ 43 വരെ സീറ്റുകള്‍ ബിജെപി സഖ്യത്തിനു കിട്ടുമെന്നാണ് പ്രവചിനം. രണ്ടു മുതല്‍ അഞ്ചു സീറ്റ് വരെ എന്‍പിഫും മൂന്നു വരെ സീറ്റ് കോണ്‍ഗ്രസും നേടും.
◾ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ നാടായ ശിവമൊഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളം ഉദ്ഘാടനം ചെയ്തു. 622.38 ഏക്കര്‍ സ്ഥലത്ത് താമരയുടെ ആകൃതിയില്‍ 384 കോടി രൂപ ചെലവിട്ടാണ് വിമാനത്താവളം നിര്‍മിച്ചത്.
◾മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റാണെങ്കിലും റിമോട്ട് കണ്‍ട്രോള്‍ ആരുടെ കൈയിലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖാര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും മോദി ആരോപിച്ചു.
◾ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കും ഡല്‍ഹി സിബിഐ കോടതിയുടെ സമന്‍സ്. ജോലിക്കായി ഭൂമി കോഴയായി കൈപ്പറ്റിയെന്ന കേസില്‍ മാര്‍ച്ച് 15 നു ഹാജരാകണം. സിബിഐ 16 പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കിയിരുന്നു.
കെട്ടിടങ്ങള്‍ തകര്‍ന്നതിനു 184 പേരെ അറസ്റ്റു ചെയ്തു.
◾തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിനു 184 പേരെ അറസ്റ്റു ചെയ്തു. കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് ആരോപിച്ചാണ് അറസ്റ്റു ചെയ്തത്. ഇനിയും അന്വേഷണവും അറസ്റ്റും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്നലത്തെ ലോട്ടറി ഫലം.
WIN-WIN Result 27/02/2023
1 st Prize :
Amount: ₹7,500,000/-
WM884098
Consolation Prize :
Amount: ₹8,000/-
WA884098 WB884098 WC884098 WD884098 WE884098 WF884098 WG884098 WH884098 WJ884098 WK884098 WL884098
2 nd Prize :
Amount: ₹500,000/-
WA913010
3 rd Prize :
Amount: ₹100,000/-
WA628225 WB353527 WC344721 WD826903 WE898240 WF315410 WG781978 WH740557 WJ807400 WK666414 WL259281 WM183754
4 th Prize :
Amount: ₹5,000/-
0981 1124 1325 3070 3490 3584 3795 5954 6398 7620 7724 7981 8320 8355 8433 8798 9467 9504
5 th Prize :
Amount: ₹2,000/-
1865 1945 2124 2694 4558 6000 6180 7006 8541 9223
6 th Prize :
Amount: ₹1,000/-
0235 1631 2674 2809 2853 3424 3732 4696 4987 5152 6142 7938 9266 9830
7 th Prize :
Amount: ₹500/-
0070 0153 0206 0221 0222 0358 0563 0700 0742 0804 1059 1118 1546 1688 1772 1774 1831 2029 2321 2352 2366 2593 2601 2669 2700 2846 2849 2893 2899 3136 3180 3458 3525 3847 3856 3868 3893 3949 4211 4383 4503 4663 4703 4790 4809 5151 5178 5240 5264 5372 5459 5526 5721 5749 6040 6227 6228 6428 6438 6553 6706 6990 7344 7348 7358 7706 7853 7951 8506 8641 8680 8914 8940 8977 9037 9071 9227 9236 9525 9591 9779 9814
8 th Prize :
Amount: ₹100/-
0147 0198 0268 0285 0286 0339 0345 0361 0650 0865 0957 1119 1212 1230 1301 1414 1584 1661 1669 1846 1952 1994 2064 2111 2271 2304 2411 2415 2478 2626 2649 2667 2690 2716 2776 2967 2972 3015 3018 3078 3463 3549 3559 3579 3769 3789 3989 4253 4264 4268 4421 4507 4719 4949 4974 4986 5038 5066 5113 5121 5144 5181 5270 5416 5442 5563 5715 5837 5886 5924 5994 6060 6076 6288 6332 6406 6524 6567 6586 6736 6789 6931 6944 6994 7190 7370 7373 7401 7420 7430 7495 7498 7520 7553 7653 7732 7810 7835 7857 7874 7991 8116 8120 8136 8259 8316 8443 8511 8584 8604 8635 8818 8924 9091 9155 9225 9330 9372 9441 9454 9457 9663 9721 9884 9896 9932
Comments
Post a Comment
Thanks