പുതിയ വാർത്തകൾ വായിക്കാം.

|JACOB CHERIAN|




 തിരുവല്ലയിൽ ആർ ഡി ഒ യെ അടിയന്തരമായി നിയമിക്കണം.
ഫയലുകൾ കുന്നു കൂടുന്നു.
◾സുപ്രധാന റവന്യൂ ഡിവിഷനായ തിരുവല്ലായിൽ ഡിവിഷണൽ മജിസ്ട്രേറ്റ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞെന്നുo ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ സർക്കാർ അടിയന്തരമായി പുതിയ ആർ ഡി ഒ യെ തിരുവല്ലായിൽ നിയമിക്കണമെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് ആവശ്യപ്പെട്ടു.വാർഷിക പദ്ധതികളുടെ അവസാന ഘട്ടത്തിലേക്ക് കടക്കവേ നിത്യേന നൂറുകണക്കിന് ഓൺലൈൻ അപേക്ഷകളാണ് ആർ ഡി ഓഫീസിൽ വന്നുകൊണ്ടിരിക്കുന്നത്. വസ്തു,പഠനം, ജോലി,വിദേശയാത്ര തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട ആർ ഡി ഓഫീസിൽ എത്തുന്നവർ നിരാശരായി മടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്
ഇതിനോടകം അടൂർ ആഡി ഒ, ഡെപ്യൂട്ടി കളക്ടർമാർക്ക് അടക്കം താൽക്കാലിക ചുമതല നൽകി തിരുവല്ലയിലേക്ക് അയച്ചെങ്കിലും പ്രധാനപ്പെട്ട ഫയലുകളിൽ ഒന്നും തീർപ്പ് കൽപ്പിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞമാസം അഞ്ചിനാണ് തിരുവല്ല സബ് കളക്ടർ സ്ഥലം മാറിപ്പോയത്. തിരുവല്ല മുതൽ ശബരിമല ഉൾപ്പെടുന്ന പ്രദേശത്തിന് വരെ ചുമതലയുള്ള തിരുവല്ല ആർ ഡി ഒ യുടെ അഭാവത്തിന്റെ പശ്ചാത്തലത്തിൽ നിരവധി കുന്നുകൾ തുരന്നു മാറ്റപ്പെടുകയും പാടശേഖരങ്ങളും കുളങ്ങളും നികത്തപ്പെടുകയും  ആണ്.
ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാൻ അടിയന്തിരമായി തിരുവല്ലയിൽ ആർ ഡി ഒയെ നിയമിക്കുവാൻ നടപടികൾ ഉണ്ടാവണമെന്നും വി ആർ രാജേഷ് ആവശ്യപ്പെട്ടു.
വി ആർ രാജേഷ്-9846034567
സീമെൻസ് ഫുട്ബോൾ ടൂർണമെൻറ് തിരുവല്ലയിൽ നാളെ ആരംഭിക്കും.
◾കളരിക്കൽ കെ.എൻ.ഗംഗാധര പണിക്കർ എവറോളിംഗ് ട്രോഫിക്കുവേണ്ടി തിരുമൂലപുരം സീമെൻസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ  വൈകിട്ട് 4.30ന് തിരുമൂലപുരം എസ്.എൻ.വി.എസ് ഗ്രൗണ്ടിൽ ആരംഭിക്കും.
ആദ്യ മത്സരത്തിൽ സാന്റോസ് കോട്ടയം എറണാകുളം പ്രൾസ് ചാരിറ്റബിൾ ട്രസ്റ്റിനെ നേരിടും.സ്മാഷസ് ആലപ്പുഴ, സോക്കർ കുറ്റപ്പുഴ, കൈരളി കൊല്ലം, സീമെൻസ് തിരുമൂലപുരം, ജെ.ജെ.എഫ്.സി കന്യാകുമാരി, വെർട്ടിഗോ മൂവാറ്റുപുഴ എന്നീ പ്രമുഖ ടീമുകളും മത്സര രംഗത്തുണ്ടാവും.
ആദ്യ മത്സരത്തിൽ തിരുവല്ല ഡി.വൈ.എസ്.പി രാജപ്പൻ റാവുത്തർ മുഖ്യാതിഥിയായിരിക്കും. സീമെൻസ് ക്ലബ്ബ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ രക്ഷാധികാരികളായ എസ്.രവീന്ദ്രൻ, വി.കെ.പങ്കജാക്ഷിയമ്മ, സെക്രട്ടറി വി.പി. കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് മാരായ സന്തോഷ് ഐക്കരപറമ്പിൽ, ബേബൻ ഏബ്രഹാം, കുഞ്ഞുമോൻബലവുങ്കൽ, ഡേവിഡ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും
ബൈക്കിൽ ചാരി നിന്നതിന്റെ പേരിൽ 
പ്ലസ് ടു വിദ്യാർത്ഥികളെ കുത്തി പരിക്കേൽപ്പിച്ചു.
ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനായ അഭിലാഷാണ് വിദ്യാർത്ഥികളെ കുത്തിയത്.
◾ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ്സ് കാത്തുനിന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് ബി.എസ്.എൻ.എൽ ജീവനക്കാരനായ അഭിലാഷിന്റെ കുത്തേറ്റത്.
വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്ന കുറ്റം ചുമത്തി അഭിലാഷ് കുന്നന്താനം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ വൈശാഖ്, എൽബിൻ എന്നിവരെ കത്തി കൊണ്ട് കുത്തുകയായിരുന്നു..ഇവർ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാവിലെ 11 മണിയോടെ കുന്നന്താനം ബി.എസ്.എൻ.എൽ ഓഫീസിന് സമീപമായിരുന്നു സംഭവം.കീഴ്വായ്പൂര് പോലീസ് കേസെടുത്തു.സംഭവത്തെ തുടർന്ന് അഭിലാഷ് ഒളിവിലാണ്
ഹരിപ്പാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്
◾ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പത്തിയൂർ സ്വദേശി ആകാശ് (27) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന ഇടുക്കി സ്വദേശി സായൂജ് (27), തിരുവല്ല സ്വദേശി രാഹുൽ (30) എന്നിവർക്കാണ് പരിക്കേറ്റത്. സായൂജിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും രാഹുലിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. നങ്ങ്യാർകുളങ്ങര- മാവേലിക്കര റോഡിൽ മുട്ടം മുസ്ലിം പള്ളിക്ക് സമീപം ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിക്കുകയായിരുന്നു. വണ്ടാനത്തേക്കുള്ള യാത്രാമധ്യെയാണ് ആകാശ് മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ
ക്നാനായ കൺവെൻഷന് ഇന്ന് സമാപനം.
 ◾തിരുവല്ലാ നഗരസഭാ മൈതാനിയിൽ നടന്നു വന്ന കൺവെൻഷൻ ഇന്ന് സമാപിക്കും.
ഇന്നലെ വൈകിട്ട് നടന്ന കൺവെൻഷൻ യോഗത്തിൽ ഫാ.ജോസഫ് കടുപ്പിൽ വചന ശുശ്രൂഷ നടത്തി. നഷ്ടപ്പെട്ട ദൈവപുത്രത്തിലേക്ക് നാം മടങ്ങി വരണമെന്ന് ഫാ.ജോസഫ് കടുപ്പിൽ ഉദ്ബോധിപ്പിച്ചു.
ബാബു ചാക്കോ നെടുങ്ങാത്തറ ധ്യാനം നയിച്ചു. സമുദായ മെത്രാപ്പോലീത്താ കുര്യാക്കോസ് മോർ സേവേറിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ്, വി.സി.തോമസ് വെട്ടിമൂട്ടിൽ, ഇ.എ.അലക്സാണ്ടർ ഇടയാടിയിൽ, ഫാ.ബെന്നി ഏബ്രഹാം മാമലശ്ശേരിൽ, സുവിശേഷ സമാജം ജനറൽ സെക്രട്ടറി ജിജി ഏബ്രഹാം കറുകേലിൽ, എം.പി.തോമസ് മംഗലത്ത്, സജി മുണ്ടക്കൽ, തങ്കച്ചൻ ഇടയാടിച്ചിറ എന്നിവർ പ്രസംഗിച്ചു.
ഇന്നത്തെ സമാപന യോഗത്തോടനുബന്ധിച്ച് വൈകിട്ട് 5.30ന് സന്ധ്യാപ്രാർത്ഥന, 6 ന് ഗാനശുശ്രൂഷ, 7 ന് സമാപനസന്ദേശം - കുര്യാക്കോസ് മോർ ഈവാനിയോസ്,7.20ന് വചനപ്രഘോഷണം - ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ
മലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖലാ സമിതിയുടെ 2023-24 വർഷത്തെ കർമ്മപരിപാടികൾ ആരംഭിച്ചു.
◾മലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖലാ സമിതിയുടെ 2023-24 വർഷത്തെ കർമ്മപരിപാടികളുടെ ഉദ്ഘാടനം തിരുവല്ല അതിരൂപത മുഖ്യ വികാരി ജനറൽ ഫാ. ഡോ ഐസക് പറപ്പള്ളിൽ നിർവഹിച്ചു. ഫാ. പ്രസാദ് ചിറയിൽ ഒഐസി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് മരിയദാസ് ഒഐസി നോമ്പുകാല നവീകരണ ധ്യാനം നയിച്ചു.
മേഖല പ്രസിഡന്റ്‌ ബിജു പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. വിനോദ് വർഗീസ്, ബെന്നി സ്കറിയ, ഷാനു മാത്യു,അനി ഏനാരിൽ, അമ്പോറ്റി ചിറയിൽ, അനീഷ്‌ ചെറിയാൻ, ഐസക്ക് സിഎം,ജിനി സൂസൻ, ഷിബു ജോബ് എന്നിവർ പ്രസംഗിച്ചു. 
എംജി സർവ്വകലാശാലയിൽ എം എസ് സി അപ്ലൈഡ് ഇലക്ട്രോണിക്സ്‌ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബെനഡിക്ട് മരിയ വർഗീസിനെ അനുമോദിച്ചു.
കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (KTGA) പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന്
◾കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (KTGA) പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന്  വൈകിട്ട് 4ന് തിരുവല്ല ഹോട്ടൽ ആർക്കാഡിയ അവന്യൂവിൽ നടക്കും.
 അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പട്ടാഭിരാമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസ് ' കരിക്കനേത്ത് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് ഷാനവാസ് ഒറ്റപ്പാലം മുഖ്യ പ്രഭാഷണം നടത്തും.അബുബേക്കർ അഖിലം, റോജൻ പുളിമൂട്ടിൽ, രഞ്ജി സാമുവേൽ, സേതു വിശ്വം എന്നിവർ ആശംസകൾ അർപ്പിക്കും. ജില്ലാ വനിതാ വിംഗ് രൂപീകരണത്തിന് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യഹിയ ഖാൻ നേതൃത്വം നൽകും.ജില്ലാ സെക്രട്ടറി വിനോദ് കുമാർ- മഹാലക്ഷ്മി സ്വാഗതവും, കോർഡിനേറ്റർ സാഫിർ ഡിസൈനേഴ്സ് നന്ദിയും അർപ്പിക്കും.
വീട്ടുവളപ്പിൽ കഞ്ചാവ് നട്ടു വളർത്തിയ യുവാവ് അറസ്റ്റിലായി.
◾തിരുവല്ല കവിയൂർ ഉതുംകുഴി വീട്ടിൽ അഭിഷാഷ് അനിലിനെയാണ് കഞ്ചാവ് നട്ടുവളർത്തിയ കുറ്റത്തിന് പത്തനംതിട്ട എക്സൈസ്
എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ റെയ്ഡിൽ അറസ്റ്റു ചെയ്തത്
 അഭിലാഷ് അനിലിനെതിരെ എൻ.ഡി.പി .എസ് കേസെടുത്തു.
റെയ്ഡിൽ പി.ഒ എ.പി.ബിജു, സി.ഇ.ഒ മാരായ ബിനു വറുഗീസ്, പ്രേം ശ്രീധർ, രാജേഷ്.വി, പ്രേം ആനന്ദ്, എൽ.അബ്ദുൾ സലാം, ഷമീന ഷാഹുൽ എന്നിവർ പങ്കെടുത്തു.
നിര്യാതയായി
അന്നമ്മ
◾വെണ്ണിക്കുളം കിഴക്കേ കരിമ്പിൽ പരേതനായ കെ.ജി. നൈനാന്റെ ഭാര്യ അന്നമ്മ (കുഞ്ഞുമോൾ 78) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 12 ന് പുല്ലാട് സെഹിയോൻ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.തടിയൂർ പൂവൻപാറ കുടുംബാംഗമാണ്.
മക്കൾ: സിസിലി, ജെസ്സി, ഷേർലി, ഷിബ.
മരുമക്കൾ: ബെന്നി, സന്തോഷ്, ജീനോ , പരേതനായ സജി
മോളി ടീച്ചർ
◾വീയപുരം രണ്ടാം വാർഡിൽ 
കളപ്പുരയ്ക്കൽ പരേതനായ റിട്ട. അധ്യാപകൻ തമ്പാന്റെ  ഭാര്യ മോളി ടീച്ചർ നിര്യാതയായി.
കടപ്ര സെൻറ് ജോർജ് യുപി സ്കൂൾ അധ്യാപിക ആയിരുന്നു.
സംസ്കാരം പിന്നീട് .
മകൻ :പരേതനായ ബിനു.
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വമ്പൻ സ്രാവുകൾക്ക് ചികിത്സാ സഹായം നൽകിയതായി കണ്ടെത്തി.
◾കോട്ടയം ജില്ലയിൽ അനർഹരായ പലർക്കും ചികിത്സാ സഹായത്തിനായി ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായം അനുവദിച്ചതിൽ ക്രമക്കേട് നടന്നതായി വിജിലൻസ് എസ്.പി വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തി.
വിദേശത്ത് എഞ്ചിനീയറായി ജോലി നോക്കിയിരുന്ന ചങ്ങനാശ്ശേരി സ്വദേശിക്ക് കരൾ മാറ്റ ശസ്ത്രക്രിയക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3 ലക്ഷം രൂപാ ധനസഹായം നൽകിയതിൽ ക്രമക്കേട് നടന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.കൂടാതെ 15 ലക്ഷം രൂപാ മുടക്കി ഏജന്റ് മുഖേന കിഡ്നിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ തൃക്കുടിത്താനം സ്വദേശിക്ക് 3 ലക്ഷം രൂപ നൽകിയതിൽ ക്രമക്കേടുള്ളതായി വിജിലൻസ് കണ്ടെത്തി.15 ലക്ഷം രൂപ വൃക്ക ദാതാവിന് നൽകിയ ഇയാൾ ഏറെ സമ്പന്നനാണെന്നാണ് കണ്ടെത്തൽ.
ചങ്ങനാശ്ശേരിയിൽ തന്നെ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിന് കടുംബാംഗം വാഹനാപകടത്തിൽ മരിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചതിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം 30000 രൂപ മുതൽ 35000 രൂപ വരെ വരുമാനമുള്ള വൻ ഹോട്ടലിന്റെ ഉടമസ്ഥാവകാശമുള്ള കുടുംബമാണിത്. ഇങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായം എന്ന പേരിൽ അനുവദിച്ചിട്ടുള്ള സാമ്പത്തിക ക്രമക്കേടുകൾ വിജിലൻസ് അന്വേഷണത്തിലാണ് പുറത്തുവന്നിട്ടുള്ളത്.
ഡോ.ജോൺസൺ വി.ഇടിക്കുള രക്ഷപ്പെടുത്തിയ പൂച്ച    'മിക്കി'എല്ലാവരെയും കണ്ണീരിലാഴ്ത്തി '  യാത്രയായി.
◾തലവടി:എല്ലാവരെയും കണ്ണീരിലാഴ്ത്തി 'മിക്കി' യാത്രയായി.ഏകദേശം അഞ്ച്  ദിവസം പ്രായമുള്ള പൂച്ച കുഞ്ഞിനെ  പ്ലാസ്റ്റിക്ക് കൂടിൽ കെട്ടിയ നിലയിൽ റോഡരികിലെ പുല്ലിനിടയിൽ നിന്നാണ് ഒന്നര വർഷം മുമ്പ്  കണ്ടെത്തുന്നത്.
ജീവകാരുണ്യ പ്രവർത്തകനായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്കാണ് പ്രഭാത സവാരിക്കിടിയിൽ പൂച്ച കുട്ടിയെ ലഭിക്കുന്നത്.വീട്ടിലെത്തിച്ചപ്പോൾ മകൻ ഡാനിയേൽ പൂച്ച കുട്ടിക്ക് 'മിക്കി' എന്ന് പേരിട്ടു.കോവിഡ് കാലമായതിനാൽ കോളജ് അവധി നല്കിയിരുന്നതുകൊണ്ട് 'മിക്കി' യുടെ സംരംക്ഷണം ഡാനിയേലിനായിരുന്നു.അവർ ഒരുമിച്ചായിരുന്നു ഉറങ്ങിയിരുന്നത്. വീട്ടിലെ ഒരംഗം പോലെ കഴിഞ്ഞിരുന്ന 'മിക്കി' സന്ദർശകരുടെയും അരുമയായിരുന്നു. മിക്കി ഉൾപ്പെടെ മുന്തിയ ഇനത്തിലെ 7 നായ്ക്കളും 2 പൂച്ചകളെയും ആണ്  ഡോ.ജോൺസൺ വി.ഇടിക്കുളയുടെ മക്കളായ ബെൻ, ഡാനിയേൽ എന്നിവർ 
സംരംക്ഷിക്കുന്നത്. ഇവർക്ക് എപ്പോഴും പ്രോത്സാഹനമായി ഇവരുടെ അമ്മ ജിജിമോൾ ജോൺസനും കൂട്ടിനുണ്ട്.
കഴിഞ്ഞ ദിവസം വീടിൻ്റെ വരാന്തയിൽ ആണ് മിക്കി മരിച്ചു കിടന്നത്.ഗേറ്റിൽ മണിയടിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായ 'മിക്കി' യുടെ മരണ വിവരമറിഞ്ഞ് നിരവധി പേരാണ് ഫോണിലൂടെയും നേരിട്ടും തങ്ങളുടെ അനുശോചനമറിയിക്കുന്നത്.
കുടുംബത്തിലെ ഒരംഗം എന്ന പരിഗണനയിൽ  നിറഞ്ഞ സ്നേഹലാളനകൾ ലഭിച്ചിരുന്ന മിക്കിയെ വീടിൻ്റെ മുറ്റത്ത്  തയ്യാറാക്കിയ കല്ലറയിൽ സംസ്ക്കരിച്ചു. അയൽവാസികളും സുഹൃത്തുക്കളും  ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. വളർത്തുനായ്ക്കളായ 'റോക്കി'യും 'ലക്കി 'യും മിക്കി യ്ക്കരികിൽ സങ്കടത്തോടെ  നിലയുറപ്പിച്ചത് ഏവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചു. ഇനി റോക്കിയ്ക്കും  ലക്കിക്കും കൂട്ടായി 'മിക്കി' ഇല്ല.
സ്വകാര്യ ഭൂമി പ്ലോട്ട് തിരിച്ചു വിവിധ വ്യക്തികൾക്ക് കൈമാറ്റം ചെയ്യുമ്പോൾ വഴിക്കായി നീക്കിവച്ച സ്ഥലത്തിനുമേൽ മുൻ സ്ഥലമുടമയ്ക്ക് അവകാശം ഉണ്ടോ?
◾വ്യക്തികൾ സ്വകാര്യ ഭൂമി പ്ലോട്ടുകളായി തിരിച്ചുകൊടുക്കുമ്പോൾ വഴിക്കായി മാറ്റി വയ്ക്കപ്പെടുന്ന സ്ഥലം സ്വകാര്യവ്യക്തിയുടെ അവകാശപ്പെട്ടു കൊണ്ട് ചിലർ തർക്കമുന്നയിക്കുന്നത് കാണാം. എന്നാൽ അത് സ്വകാര്യ ആസ്തി അല്ല. ആയത് പൊതുവഴിയും, പഞ്ചായത്തിന്റെ ആസ്തിയുമാണ്.
1994 പഞ്ചായത്ത്‌ രാജ് ആക്ട് സെക്ഷൻ 169 (1) പ്രകാരം നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ജില്ലാ റോഡുകൾ ഒഴിച്ചുള്ള പഞ്ചായത്ത്‌ പ്രദേശത്തെ എല്ലാ പൊതുവഴിയും അതിനോട് ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തല്ലാത്ത എല്ലാ ഭൂമിയും പഞ്ചായത്തിൽ നിക്ഷിപ്തമാണ്. ഒരു വീടിനെയോ വസ്തുവിനെയോ മറ്റുള്ളവരുടെ ഭൂമിയുമായി പരസ്പരം ബന്ധിപ്പിക്കുന്ന ഏതൊരു വഴിയും അത് എത്ര ചെറുതായിരുന്നാ
ലും പരസ്പരം ബന്ധിപ്പിക്കുന്ന പ്രവേശന മാർഗ്ഗമാകുമ്പോൾ അത് പൊതുവഴിയുടെ നിർവചനത്തിൽ വരുന്നതാണ്.
സി.എം.രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും
◾എറണാകുളം:ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ അറിവോടെയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി.
അതേസമയം കള്ളപ്പണകേസിൽ പാർട്ടി പരിശോധിക്കേണ്ട വിഷയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചപ്പോൾ കോഴ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ബിജെപിയും ആരോപിച്ചു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റോടെയാണ് ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസ് വീണ്ടും സർക്കറിനെ പ്രതിരോധത്തിലാക്കിയത്. എന്നാൽ ശിവശങ്കർ ഇപ്പോൾ സർക്കാറിന്‍റെ ഭാഗമല്ലെന്ന് പറഞ്ഞ് ആരോപണത്തെ സിപിഎം പ്രതിരോധിക്കുന്പോഴാണ് നാളെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഇഡിയ്ക്ക് മുന്നിലെത്തുന്നത്. ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടിൽ സിഎം രവീന്ദ്രനെ കരുക്കുന്ന നിരവധി ചാറ്റുകൾ പുറത്ത് വന്നിരുന്നു. കരാർ ഉറപ്പിക്കുന്നതിന് മുൻപ് എം ശിവശങ്കറും സ്വപ്നയും 2019 സെപ്റ്റംബറിൽ നടത്തിയ വാട്സ് ആപ് ചാറ്റിൽ സിഎം രവീന്ദ്രനെ കൂടി വിളിക്കാൻ ശിവശങ്കർ സ്വപ്നയോട് നിർദ്ദേശിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് സംഘം നീക്കിയത് എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭാഷണങ്ങൾ. സ്വപ്ന സുരേഷിന്‍റെ മൊഴിയിൽ യൂണിടാക്കിന് ലൈഫ് മിഷൻ കരാർ നൽകിയതുമായി ബന്ധപ്പെട്ട എല്ലാ ചരട് വലികളിലും സിഎം രവീന്ദ്രന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്.ഈ സാഹചര്യത്തിൽ കോഴപ്പണം പങ്കിട്ടത്തിൽ പങ്ക് എന്ത് എന്നാണ് രവീന്ദ്രൻ വിശദീകരിക്കണ്ടിവരിക. ശിവശങ്കറിന് ലഭിച്ച കൈക്കൂലിയിൽ സിഎം രവീന്ദ്രന്‍റെ പങ്കുണ്ടോ എന്ന് തനിക്ക് അറിയില്ല എന്ന് സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കുന്നതിനാണ് ചോദ്യം ചെയ്യൽ. അതേസമയം ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ പാർട്ടി പരിശോധിക്കണ്ട വിഷയമൊന്നുമില്ലെന്നണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളപ്പണകേസിൽ പങ്കാളിത്തമുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നു.രാവിലെ 10.30 നാണ് സിഎം രവീന്ദ്രൻ കൊച്ചി ഇഡി ഓഫീസിൽ ഹാജരാകേണ്ടത്.

◾ബിജെപിയെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നു റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം. മൂന്നാമതൊരു മുന്നണിയുണ്ടായാല്‍ ബിജെപിക്കു ഗുണമാകുമെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി. 

◾സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന സൂചനയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ പ്രസംഗത്തിലാണ് സോണിയ ഈ പരാമര്‍ശം നടത്തിയത്. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്സ് അവസാനിച്ചെന്നാണ് സോണിയ പ്രസംഗത്തില്‍ പറഞ്ഞത്.
വീടിനുമുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ 10 വയസുകാരൻ അയ കയറിൽ കുടുങ്ങി മരിച്ചു. 
◾പാലക്കാട്തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിൻറെ മകൻ ആലിഫ് (10) ആണ് മരിച്ചത്. തച്ചമ്പാറ സെൻറ് ഡൊമനിക് യു പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് സംഭവം.
വീടിനുമുകളിൽ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു പോയ അമ്മയാണ് ആലിഫ് കഴുത്തിൽ കയറും തോർത്തുമുണ്ടും കുടുങ്ങി നിക്കുന്ന നിലയിൽ കാണപ്പെട്ടത് എന്നായിരുന്നു വിവരം. ഉടൻ അടുത്തുള്ളവരുടെ സഹായത്തോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

◾കെഎസ്ആര്‍ടിസിയില്‍ വോളണ്ടറി റിട്ടയര്‍മെന്റിന് 7,200 പേരുടെ പട്ടിക തയാറാക്കിയിട്ടില്ലെന്ന് മാനേജുമെന്റ്. നിര്‍ബന്ധിത വിആര്‍എസ് ഇല്ല. പട്ടിക തയ്യാറാക്കിയിട്ടില്ല. ജോലിക്ക് ഹാജരാകാത്ത 1,243 ജീവനക്കാരുണ്ട്. ഇവര്‍ പിരിഞ്ഞുപോകാന്‍ രണ്ടു വര്‍ഷം മുന്‍പ് 200 കോടി ചോദിച്ചിരുന്നു. മാനേജുമെന്റ് വ്യക്തമാക്കി.
കാമുകിയും സഹോദരനും ചേർന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച.
◾തിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്തു. സംഭവത്തിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. തക്കല സ്വദേശി മുഹൈദ്ദീൻ അബ്ദുൾ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. ഇക്കഴിഞ്‍ 22ന് മുഹൈദിനെ കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ടു. മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്നാണ് കവർച്ച നടത്തിയത്. ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിൻമാറിയ മുഹൈദിനിൽ നിന്ന് ഇൻഷ ഒരു കോടി ആവശ്യപ്പെട്ടു.
ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.ശംഖുമുഖം അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

◾സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 2.50 നുള്ള 12082 തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി, വൈകീട്ട് 5.35 നുള്ള 6018 എറണാകുളം-ഷൊര്‍ണൂര്‍ മെമു, രാത്രി 7.40 നുള്ള 6448 എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ്, നാളെ പുലര്‍ച്ചെ 4.50 നുള്ള 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകളാണു റദ്ദാക്കിയത്. ഏതാനും ട്രെിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.50 നുള്ള 16306 നമ്പര്‍ കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തുനിന്നുള്ള 12624 നമ്പര്‍ ചെന്നൈ ട്രെയിന്‍ തൃശൂരില്‍നിന്ന് രാത്രി 8.43 നു പുറപ്പെടും. ഇന്നു 10.10-ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടേണ്ട 16525 നമ്പര്‍ കന്യാകുമാരി- ബെംഗളൂരു ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകും. തൃശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ട്രെയിനുകള്‍ റദ്ദാക്കിയത്. കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു.
കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെ;ഹൈക്കമാന്റിന് പരാതി നല്‍കി കൊടിക്കുന്നില്‍
◾പിസിസി അംഗങ്ങളെ തീരുമാനിച്ചതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു. കൂടിയാലോചനകള്‍ ഇല്ലാതെ തയ്യാറാക്കിയ പട്ടിക അംഗീകരിക്കില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. പട്ടികയ്ക്ക് എതിരെ വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഹൈക്കമാന്റിന് പരാതി നല്‍കി.
കൂടിയാലോചനകള്‍ നടത്തിയാണ് പട്ടിക പ്രഖ്യാപിച്ചതെന്ന വി ഡി സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സംവരണം വഴിയാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഇന്നലെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന ആക്ഷേപമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. എന്നാല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇത് തള്ളുകയായിരുന്നു.
മാന്നാറിൽ സൗജന്യ യോഗ പരിശീലന പരിപാടി.
◾മാന്നാറിൽ സൗജന്യ യോഗാ പരിശീലന പരിപാടി തിങ്കളാഴ്ച യാരംഭിക്കുന്നു.
മാന്നാർ. ഗ്രാമ പഞ്ചായത്തിന്റെ മാതൃകാ ഗവ.ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം തിങ്കളാഴ്ച . രാവിലെ 10.30 നു പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിക്കും. ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ വൽസലാ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യയവൽസലാമോഹൻ മുഖ്യാതിഥിയായിരിക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം മുഖ്യപ്രഭാഷണം നടത്തും. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജെ ബോബൻ പദ്ധതി വിശദീകരിക്കും. ജില്ലാ - ബ്ളോക്ക് - ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീജി ജ നൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ലീന ജാസ്മിൻ, യോഗാ പരിശീലക ഡോ.കെ.സുധ പ്രിയ എന്നിവർ വിവിധ വിഷയങ്ങൾ വിശദീകരിക്കും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിലാണ് പ്രവർത്തനം. യഥാക്രമം തിങ്കൾ ജിവിതശൈലി - തൈറോയിഡ് - ചൊവ്വ ഗർഭിണികളും സ്ത്രീ രോഗബാധിതരും ബുധനാഴ്ച വയോജനങ്ങൾക്കുo, വ്യാഴാഴാഴ്ച കൊടിഞ്ഞി, സൈനസൈറ്റീസ്, അലർജി - തുമ്മൽ , ശ്വാസകോശ രോഗങ്ങൾ വെള്ളിയാഴ്ച വാത രോഗങ്ങളും മറ്റുള്ളവയും , ശനിയാഴ്ച കൗമാരക്കാർക്കുമായിട്ടാണ് യോഗ ക്രമീകരിച്ചിരിക്കുന്നത്. മുൻകൂറായി രജിസ്ടേഷൻ നടത്തുന്നവർക്കു മാത്രമാണ് പ്രവേശനം. രാവിലെ 9 മുതൽ ഉച്ചക്ക് രണ്ടു വരെ 0479-2312321 എന്ന നമ്പരിൽ വിളിച്ചോ - സ്ഥാപനത്തിൽ നേരിട്ടെത്തിയോ പേര് രജിസ്റ്റർ ചെയ്യാമെന്ന് വാർഡ് മെമ്പർ വി.ആർ. ശിവപ്രസാദ് അറിയിച്ചു.
കാപ്പാ കേസ് പ്രതിയെ നടുറോഡിൽ കുത്തിക്കൊന്നു.
◾കൊല്ലം ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു. പുനൂലര്‍ കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിനെ ഷിബാഹ് കുത്തിയത്.
ഇരുവരും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നു. റിയാസിനെതിരെ മുന്‍പ് ഷിഹാബ് പൊലീസില്‍ പരാതി നല്‍കുകയും തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി റോഡിലൂടെ നടന്ന് പോവുകയായിരുന്നു ഷിഹാബിനെ റിയാസ് കുത്തുകയായിരുന്നു. റിയാസിന്‍റെ വയറ്റില്‍ നിരവധി തവണ ഷിഹാബ് കുത്തി. പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ റിയാസ് മരിച്ചു.

◾പാര്‍ട്ടിയെക്കാള്‍ വലിയ ഗ്രൂപ്പ് അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ട്ടിയാണ് വലുത്. ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല. തീരുമാനങ്ങള്‍ എല്ലാവരോടും ആലോചിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസിയില്‍ താന്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കൂടിയാലോചനകള്‍ നടത്തിയെന്ന വി.ഡി സതീശന്റെ ന്യായീകരണം ശരിയല്ലെന്നും കൊടിക്കുന്നില്‍.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു സഹായം കിട്ടാന്‍ അര്‍ഹനായ ആള്‍ക്കാണു ശുപാര്‍ശ ചെയ്ത് ഒപ്പിട്ടു നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രണ്ടു വൃക്കകളും തകരാറിലായയാളെ വ്യക്തിപരമായി അറിയാം. വരുമാനം രണ്ടു ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എംഎല്‍എ എന്ന നിലയിലാണ് സഹായംതേടി തന്നെ സമീപിച്ചതെന്നും സതീശന്‍ പറഞ്ഞു.
ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയെ അറസ്റ്റു ചെയ്തു.
◾ടൈറ്റാനിയം ജോലി തട്ടിപ്പുകേസിലെ പ്രതി ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയെ അറസ്റ്റു ചെയ്തു. രാവിലെ കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിക്കെതിരേ 15 കേസുകളാണുള്ളത്.

◾സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു പരാതി നല്‍കി.

◾യുഡിഎഫിനു ഭൂരിപക്ഷമുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ പ്രസിഡന്റായി. സിപിഎം അഗം മാധവനാണു പ്രസിഡന്റായത്. മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിനു വേണ്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചു നടത്തിയ തെരഞ്ഞെടുപ്പില്‍ ഒരു ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് നറുക്കെടുപ്പു വേണ്ടിവന്നത്. 19 അംഗങ്ങളില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പതും അംഗങ്ങളാണുള്ളത്.

◾ഇരുപത്തയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലപ്പുറം എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രനാണ് അറസ്റ്റിലായത്. സ്വന്തം പുരയിടത്തില്‍നിന്ന് ചെങ്കല്‍ വെട്ടിയെടുക്കാന്‍ രണ്ടത്താണി സ്വദേശി മുസ്തഫയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.

◾കോട്ടയത്തുനിന്നു കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ ബഷീര്‍ തമിഴ്നാട്ടിലെ ഏര്‍വാടിയിലുണ്ടെന്ന് കുടുംബത്തെ അറിയിച്ചു. രണ്ടു ദിവസത്തിനുശേഷം തിരിച്ചു വരുമെന്ന് മുഹമ്മദ് ബഷീര്‍ ബന്ധുക്കളോടു പറഞ്ഞെന്നു പോലീസ്.

◾മുഖ്യമന്ത്രിയുടെ വാക്കുകള്‍ എഡിറ്റു ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു ജാമ്യം. സിബിന്‍ ജോണ്‍സണാണ് വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചത്.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന സഹോദരിക്കു കൂട്ടിരിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഇടവ സ്വദേശി ഷെമീറിനെയാണ് അറസ്റ്റ് ചെയ്തത്.

◾സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ശശിക്കെതിരെ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ തെളിവെടുപ്പ്. പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണങ്ങളില്‍ ഏരിയ കമ്മിറ്റി നേതാക്കള്‍ രേഖകളും തെളിവുകളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനു കൈമാറി.

◾വയനാട് മുട്ടില്‍ വാര്യാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനവുമായി രാഹുല്‍ ഗാന്ധി എംപി. 2021 ഏപ്രിലില്‍ വയനാട് സന്ദര്‍ശന വേളയില്‍ താനുമായി സംസാരിച്ച ഓട്ടോ ഡ്രൈവര്‍ ഷരീഫിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഹുല്‍ഗാന്ധി അനുശോചനം അറിയിച്ചത്.

◾യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസ് ആയിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. നാന്‍സി റാണി എന്ന അരങ്ങേറ്റ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മനു ജയിംസ് വിടവാങ്ങിയത്.

◾യുവതിയെ തട്ടിക്കൊണ്ടുപോയശേഷം പിടിക്കപ്പെട്ടപ്പോള്‍ വിവാഹം ചെയ്യാമെന്ന് പൊലീസ് സ്റ്റേഷനില്‍ ഉറപ്പു നല്‍കിയ യുവാവ് വിവാഹ ദിവസം മുങ്ങി. വിവാഹം മുടങ്ങിയ 23 കാരി ജീവനൊടുക്കി. കൊല്ലം കടയ്ക്കല്‍ ഇട്ടിവ വട്ടപ്പാട് മധു ഭവനില്‍ ധന്യ (23) ആണ് മരിച്ചത്. കൊല്ലം അഞ്ചല്‍ അതിശയമംഗലം സ്വദേശി അഖിലുമായി ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നെന്നു പോലീസ്.

◾പുന്നപ്രയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് കൊല്ലപ്പെട്ടത്.

◾നീയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. വീയപുരം രണ്ടാം വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ പുത്തന്‍പുരയില്‍ ഇലഞ്ഞിക്കല്‍ ട്രാവല്‍സ് ഉടമ ഇട്ടി ചെറിയാ ഫിലിപ്പ് (ഫിലിപ്പോച്ചന്‍-68) ആണ് മരിച്ചത്.

◾തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്.

◾അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരിച്ചു. പുതൂര്‍ മുള്ളി സ്വദേശി നഞ്ചന്‍ ആണ് മരിച്ചത്. ആടിനു തീറ്റ ശേഖരിക്കാന്‍ പോയപ്പോള്‍ നഞ്ചന്‍ ആനയുടെ മുന്നില്‍ പെടുകയായിരുന്നു.

◾വീടിനുമുകളില്‍ ഉണങ്ങാനിട്ട തുണി എടുക്കുന്നതിനിടെ അയകയറില്‍ കുടുങ്ങി 10 വയസുകാരന്‍ മരിച്ചു. തച്ചമ്പാറ കോലാനി വീട്ടില്‍ ഷമീറിന്റെ മകന്‍ ആലിഫ് (10) ആണ് മരിച്ചത്.

◾ബത്തേരി മൂലങ്കാവിനടുത്ത് ഓടപ്പള്ളം വനത്തില്‍ കാട്ടുതീ. അഗ്നിബാധയില്‍ ആറ് ഏക്കറിലധികം സ്ഥലത്തെ വനം കത്തി നശിച്ചു.

◾ജനവിരുദ്ധ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ തെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. കേന്ദ്രം ഭരിക്കുന്നവരുടെ ഡിഎന്‍എ പാവപ്പെട്ടവര്‍ക്കെതിരാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യും. പാര്‍ലമെന്റിന്റെ രേഖകളില്‍നിന്നു നീക്കംചെയ്ത കവിത ആലപിച്ച ഖര്‍ഗെ കോണ്‍ഗ്രസ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും പറഞ്ഞു.

◾അധികാരത്തിലെത്തിയാല്‍ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ്. റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ നിര്‍ദേശം. മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്തും. ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്യം ഉറപ്പാക്കുമെന്നും മറ്റു പ്രമേയങ്ങളില്‍ പാര്‍ട്ടി വ്യക്തമാക്കി.

◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാല്‍ ബിജെപിക്കു നൂറു സീറ്റുപോലും കിട്ടില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ജാതിയുടേയും മതത്തിന്റേയും പേരില്‍ രാജ്യത്തെ വിഭജിക്കാനാണു ബിജെപി ശ്രമിക്കുന്നത്. പാട്നയ്ക്കടുത്ത പുര്‍ണിയയില്‍ നടത്തിയ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാറില്‍ വീണ്ടും ജംഗിള്‍ രാജ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നു കേന്ദ്രമന്ത്രി അമിത്ഷാ. നിതീഷ് കുമാറിനു മുന്നില്‍ എന്‍ഡിഎയുടെ വാതില്‍ എന്നന്നേക്കുമായി അടഞ്ഞെന്നും വെസ്റ്റ് ചെംപാരനില്‍ നടത്തിയ റാലിയില്‍ അമിത് ഷാ പറഞ്ഞു.

◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ റാലിയില്‍ പങ്കെടുത്ത് മടങ്ങിയ പ്രവര്‍ത്തകരുടെ ബസ് അപകടത്തില്‍ പെട്ട് 14 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ മര്‍ക്കദ വില്ലേജിനടുത്ത് സിദ്ധിയില്‍ സിമന്റ് കയറ്റി വന്ന ലോറി വഴിയരികില്‍ നിര്‍ത്തിയിട്ട മൂന്നു ബസുകളില്‍ ഇടിക്കുകയായിരുന്നു.

◾മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ ഇന്ത്യ നേടുന്ന വളര്‍ച്ചയെ പുകഴ്ത്തി ജര്‍മന്‍ വ്യവസായികള്‍. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനൊപ്പം ഇന്ത്യയിലെത്തിയ ജര്‍മന്‍ ടെക്നോളജി സ്ഥാപനങ്ങളുടെ സിഇഒമാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇന്ത്യയുടെ വളര്‍ച്ചയേയും പുകഴ്ത്തിയത്. മേക്ക് ഇന്‍ ഇന്ത്യ പോലെയുള്ള പദ്ധതികളാണ് ലോകത്തിനു തന്നെ വേണ്ടതെന്നും പ്രമുഖ കമ്പനികളുടെ സി ഇ ഒ മാര്‍ അഭിപ്രായപ്പെട്ടു.
പാലക്കാട് പാടൂർ വേലക്കിടെ ആനയിടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തി.
◾കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്  ഇടഞ്ഞത്. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടി പരിഭ്രാന്തി പരത്തിയത്. ഉടൻ തന്നെ എലിഫൻ്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി. പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയത്.
ഓടുന്നതിനിടെ ഒന്നാം പാപ്പാൻ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനക്കിടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടൂർ തെക്കേകളം രാധിക, അനന്യ എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

◾റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം തര്‍ക്കംമൂലം പാസാക്കാതെ ബംഗളൂരുവില്‍ നടന്ന ജി 20 യോഗം അവസാനിച്ചു. ‘റഷ്യ – യുക്രൈന്‍ യുദ്ധം’ എന്ന പരാമര്‍ശത്തിലെ യുദ്ധം എന്ന വാക്കിനെ റഷ്യയും ചൈനയും എതിര്‍ത്തു. ധനകാര്യമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗമാണ് പ്രമേയം പുറത്തിറക്കാതെ അവസാനിപ്പിച്ചത്.

◾മാര്‍ക്കു ലിസ്റ്റ് വൈകിയതിനു പൂര്‍വ വിദ്യാര്‍ത്ഥി പെട്രോളൊഴിച്ചു കത്തിച്ച വനിതാ പ്രിന്‍സിപ്പല്‍ മരിച്ചു. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക് ശര്‍മയാണ് (54) മരിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥി അശുതോശ് ശ്രീവാസ്തവയെ അറസ്റ്റു ചെയ്തിട്ടുണ്ട്.

◾കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ റായ്പൂരില്‍ വരവേറ്റത് റോസ് കാര്‍പെറ്റ്. സിറ്റി എയര്‍പോര്‍ട്ടിനു മുന്നിലുള്ള റോഡിന്റെ ഒരു വശത്താണ് പ്രിയങ്ക ഗാന്ധിക്കായി റോഡില്‍ റോസാപ്പൂക്കള്‍ വിതാനിച്ചത്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി എത്തിയത്. ആറായിരം കിലോഗ്രാം റോസാപ്പൂക്കള്‍ ഉപയോഗിച്ച് രണ്ടുകിലോമീറ്റര്‍ ദൂരത്തോളമാണ് റോസ് കാര്‍പെറ്റ് തയ്യാറാക്കിയത്.

◾ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍. ഈ ജയത്തോടെ 20 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുമായി എടികെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

ഇന്നലത്തെ ലോട്ടറി ഫലം.
KARUNYA Result 25/02/2023

1 st Prize : 
Amount: ₹80,00,000/-
KD775052  

Consolation Prize :
Amount: ₹8,000/-
KA775052 KB775052 KC775052 KE775052 KF775052 KG775052 KH775052 KJ775052 KK775052 KL775052 KM775052  

2 nd Prize :
Amount: ₹5,00,000/-
KC626022  

3 rd Prize :
Amount: ₹100,000/-
KA406001 KB912162 KC845060 KD192118 KE720023 KF608633 KG677688 KH470495 KJ342223 KK299716 KL722111 KM368275  

4 th Prize :
Amount: ₹5,000/-
0897 1449 1897 1951 2326 2582 3310 3739 3800 3814 3989 4049 4393 4966 5068 5377 9574 9897  

5 th Prize :
Amount: ₹2,000/-
1664 2452 2522 2617 2779 4269 4740 7838 8454 9367  

6 th Prize :
Amount: ₹1,000/-
0031 0323 2411 3455 3802 4633 5245 6018 6874 7202 7653 7927 8894 9994  

7 th Prize : 
Amount: ₹500/-
0050 0087 0131 0182 0409 0415 0453 0689 0736 0773 0879 1002 1293 1320 1334 1346 1353 1499 1504 1690 1693 1989 2232 2666 3038 3102 3112 3222 3283 3296 3299 3334 3567 4097 4125 4176 4317 4435 4461 4663 5139 5169 5341 5594 5661 5761 6029 6191 6412 6494 6617 6908 6955 7030 7133 7262 7674 7717 7721 7765 7771 7823 7979 8118 8408 8461 8513 8527 8612 8770 8998 9019 9176 9248 9322 9502 9693 9818 9891 9892  

8 th Prize : 
Amount: ₹100/-
0013 0114 0144 0153 0212 0439 0531 0546 0595 0945 0965 1019 1021 1029 1066 1151 1164 1179 1285 1294 1314 1573 1588 1694 1807 1970 2110 2242 2324 2558 2595 2614 2698 2748 2751 3144 3169 3192 3212 3328 3388 3422 3493 3633 3636 3656 3747 3851 4051 4330 4361 4412 4504 4514 4582 4625 4841 4958 5026 5059 5125 5186 5223 5285 5311 5420 5552 5626 5686 5960 6013 6014 6129 6363 6367 6374 6515 6578 6597 6719 6923 6969 7063 7116 7152 7210 7240 7253 7340 7476 7480 7602 7690 7856 7960 7961 7971 8049 8086 8097 8200 8260 8281 8318 8530 8573 8589 8649 8799 8801 8889 8905 8931 8961 8979 9021 9047 9061 9349 9372 9416 9456 9749 9964  



Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.