പുതിയ വാർത്തകൾ

JACOB CHERIAN 







ഇലഞ്ഞിക്കൽ ബസിന്റെയും ഇലഞ്ഞിക്കൽ ജൂവല്ലറിയുടെ ഉടമയും ആയിരുന്ന ഇലഞ്ഞിക്കൽ ഫിലിപ്പോസ് എടത്വായിൽ വെച്ച് കാർ അപകടത്തിൽ മരണപ്പെട്ടു.
◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു നാമനിര്‍ദ്ദേശ രീതി തുടരും. പ്ളീനറി സമ്മേളനത്തിനു മുന്നോടിയായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പു വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇന്നത്തെ ലോട്ടറി ഫലം.
KARUNYA PLUS Result 23/02/2023

1 st Prize :
Amount: ₹8,000,000/-
PC679755  

Consolation Prize :
Amount: ₹8,000/-
PA679755 PB679755 PD679755 PE679755 PF679755 PG679755 PH679755 PJ679755 PK679755 PL679755 PM679755  

2 nd Prize :
Amount: ₹10,00,000/-
PE441110  

3 rd Prize : 
Amount: ₹100,000/-
PA658454 PB648404 PC524055 PD448747 PE140706 PF108056 PG278406 PH626806 PJ379781 PK490462 PL455641 PM601751  

4 th Prize : 
Amount: ₹5,000/-
0721 0911 1538 1845 2355 2433 3075 3795 5000 5105 5716 5937 6621 6863 7502 7578 8039 8594  

5 th Prize :
Amount: ₹1,000/-
1046 1190 1356 1430 2201 2569 2673 3493 3519 3604 3725 3951 4174 4179 5383 5717 5931 6077 6682 6722 6860 6866 6993 7010 7117 7593 8031 8117 8247 8811 8901 9682 9723 9819  

6 th Prize : 
Amount: ₹500/-
0019 0152 0171 0229 0456 0627 0667 0706 0810 1609 1638 1690 1734 1752 1859 1895 1908 2176 2218 2344 2486 2851 2993 3002 3009 3040 3044 3243 3394 3423 3695 3807 3842 3843 3971 4018 4057 4254 4419 4664 4863 5208 5220 5282 5390 5505 5859 5981 6052 6209 6376 6378 6531 6592 6674 6770 7015 7173 7212 7286 7299 7413 7610 7668 8235 8560 8569 8775 8813 8931 8998 9182 9353 9394 9748 9827 9851 9917 9945 9947  

7 th Prize :
Amount: ₹100/-
0039 0050 0201 0209 0288 0574 0848 0850 0916 1076 1223 1240 1272 1419 1539 1646 1661 1732 1802 1840 1866 1929 1999 2034 2042 2049 2054 2055 2072 2125 2168 2181 2206 2236 2275 2287 2353 2444 2446 2455 2527 2557 2759 2886 2919 2953 3085 3095 3096 3120 3224 3373 3401 3545 3754 3811 4283 4332 4340 4403 4689 4812 4906 5002 5168 5210 5468 5476 6002 6083 6183 6216 6296 6352 6389 6505 6510 6580 6623 6698 6952 6970 7055 7090 7107 7177 7230 7266 7454 7547 7566 7683 7752 7805 7845 7882 7969 7996 8023 8028 8029 8045 8122 8210 8246 8367 8370 8393 8559 8590 8639 8785 9001 9048 9143 9152 9158 9364 9436 9483 9546 9590 9603 9785 9881 9937 

 ◾കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് – ദമാം എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം തിരുവനന്തപുരം .
 വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. പറന്നുയര്‍ന്നതിനു ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടര മണിക്കൂര്‍ പറന്ന് ഇന്ധനം കുറച്ചശേഷം തിരുവനന്തപുരത്ത് അടിയന്തിര ലാന്‍ഡിംഗി നടത്തുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

◾തോട്ടം മേഖലയെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് വന്‍കിട തോട്ടങ്ങളില്‍നിന്നുളള സിനിയോറേജ് തുക സര്‍ക്കാര്‍ വേണ്ടെന്നുവച്ചതെന്നു റിപ്പോര്‍ട്ട്. സിനിയോറേജ് തുക കുറയ്ക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തപ്പോള്‍ തുക പൂര്‍ണമായും ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹാരിസണിന്റെ 11 തോട്ടങ്ങളില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിക്കാനിരിക്കെയായിരുന്നു ഈ ഇളവു നല്‍കിയത്.

◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍നിന്ന് വിട്ടുനില്‍ക്കുന്ന കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍ കൊച്ചിയില്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.. ഇ.പി ജയരാജന്‍ കെ.വി തോമസിനൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ജനകീയ പ്രതിരോധ ജാഥ ആരംഭിച്ചതിന്റെ തലേന്നാണ് ഈ ചടങ്ങ് നടന്നത്.

◾നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിന്റെ പേരില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍. ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്. ക്ഷേത്രത്തിലെ പരിപാടിയില്‍ അവിചാരിതമായാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ച് ജീവനൊടുക്കിയ യുവാവ് പോലീസ് സ്റ്റേഷനിലേക്ക് സഹായത്തിന് മൂന്ന് തവണ വിളിച്ചിരുന്നു. 
◾കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ജീവനൊടുക്കിയ ആദിവാസി യുവാവ് വിശ്വനാഥന്‍ പോലീസിന്റെ സഹായം തേടിയിരുന്നു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം അര്‍ധരാത്രിയോടെ ആശുപത്രിയില്‍നിന്ന് കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നതിനു മുമ്പ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു മൂന്നു തവണ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ മൂന്നുതവണയും ആരും ഫോണെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

◾ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ച എന്തായിരുന്നെന്നു തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎം ആര്‍എസ്എസുമായി ഉഭയക്ഷകി ചര്‍ച്ച നടത്തിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ചര്‍ച്ചയായിരുന്നു അത്. എന്നാല്‍ രണ്ടു വര്‍ഗീയ ശക്തികള്‍ തമ്മിലുള്ള ചര്‍ച്ച എന്തിനു വേണ്ടിയായിരുന്നു എന്നാണ് അറിയേണ്ടത്. ഗോവിന്ദന്‍ പറഞ്ഞു.

◾ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. കെ.ജെ. റീനയെ നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറാണ്. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് തൃശൂരില്‍ സ്ഥിരീകരിക്കുമ്പോള്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറായിരുന്നു ഡോ. കെ.ജെ. റീന. തൃശൂര്‍ ജില്ലയിലെ കുറ്റൂര്‍ സ്വദേശിയാണ്.

◾ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം നിര്‍ത്തിവക്കാന്‍ സുപ്രീം കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനസര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. വിശദമായി പരിശോധിച്ചശേഷമേ ഉത്തരവു പുറപ്പെടുവിക്കാനാകൂവെന്നു കോടതി.

◾ആരൊക്കെ പാടി പുകഴ്ത്തിയാലും ബിബിസിയുടെ ഗൂഡലക്ഷ്യം മറച്ചുവയ്ക്കാനാവില്ലെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. സുപ്രീംകോടതി തീര്‍പ്പുകല്പിച്ചതും രാജ്യം മറക്കാന്‍ ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ വീണ്ടും പറയുകയാണ് അവര്‍ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പന്‍ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല. മുരളീധരന്‍ പറഞ്ഞു.
ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകളെക്കുറിച്ചുള്ള പരിശോധനകള്‍ തുടരുന്നു. 
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകളെക്കുറിച്ചുള്ള പരിശോധനകള്‍ തുടരുന്നു. വിജിലന്‍സ് അനര്‍ഹരെന്നു കണ്ടെത്തിയവരില്‍ അര്‍ഹരുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അര്‍ഹതയില്ലാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കപ്പെട്ട വ്യക്തിക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നാലു ലക്ഷം രൂപ നല്‍കിയെന്നും കണ്ടെത്തി. കൊല്ലം ശാസ്താംകോട്ട സ്വദേശിയുടെ അക്കൗണ്ടിലേക്കാണു നാലു ലക്ഷം രൂപ നല്‍കിയത്.

◾അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പ്രതിഷേധവുമായി സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍. പാര്‍ട്ടി പരിപാടികളില്‍നിന്ന ജയന്‍ വിട്ടു നിന്നു. ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുള്ള കാനം പക്ഷത്തിന്റെ ശ്രമമാണ് ആക്ഷേപത്തിനും അന്വേഷണത്തിനും പിന്നിലെന്നാണ് ജയനെ അനുകൂലിക്കുന്നവര്‍ ആരോപിക്കുന്നത്.

◾കാസര്‍കോട് കടമ്പാറില്‍ തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അധോലോക സംഘത്തലവന്‍ രവി പൂജാരിയുടെ കൂട്ടാളിയടക്കം നാലു പേര്‍ അറസ്റ്റില്‍. രാകേഷ് കിഷോര്‍ അടക്കമുള്ളവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുകാര്‍ക്കെതിരെയും പ്രതികള്‍ തോക്കു ചൂണ്ടി. കടമ്പാര്‍ ബജ്ജയില്‍ കാറും ബൈക്കും കുറുകെ ഇട്ട് തോക്ക് ചൂണ്ടി ഡ്രൈവര്‍മാരെ ആക്രമിച്ച് ലോറികള്‍ തട്ടിയെടുക്കുകയായിരുന്നു.

◾കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസിയെ രാജി വയ്പ്പിച്ചതില്‍ പ്രതിഷേധം. സിഐസിയിലെ രണ്ടു വിദ്യാര്‍ഥി യൂണിയനുകള്‍ പിരിച്ചു വിട്ടു. വാഫി, വഫിയ്യ വിദ്യാര്‍ഥി യൂണിയനുകളാണ് പിരിച്ചുവിട്ടത്.
വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യാത്രക്കാരന്‍ അറസ്റ്റിലായി.
◾ട്രെയിനില്‍ കയറാന്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യാത്രക്കാരന്‍ അറസ്റ്റിലായി.രാജധാനി എക്സ്പ്രസ്സില്‍ ബോംബ് ഭീഷണി മുഴക്കിയ പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറാണു തൃശൂരില്‍ അറസ്റ്റിലായത്.

◾അടിമാലിയില്‍ ആദിവാസി യുവാവ് വിനീതിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിമാലി പോലീസ് കേസെടുത്തു. അടിമാലി സ്വദേശി ജസ്റ്റിനും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് വിനീതിന്റെ മൊഴി.

◾മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മണിമല പാറവിളയില്‍ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സെല്‍വരാജനെയും (76) മകന്‍ വിനീഷിനെയും (30) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾പയ്യന്നൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം റോഡ് നിര്‍മ്മാണത്തിനായി ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും സ്ഥലം കയ്യേറുന്നു. പെരുമ്പ – മാതമംഗലം റോഡ് വീതികൂട്ടാന്‍ അമ്പതിലേറെ കുടുംബങ്ങളുടെ സ്ഥലമാണ് ഒരു രൂപ പോലും നല്‍കാതെ കയ്യേറിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്നാണ് അതിക്രമം.
ഇടുക്കിയില്‍ വീണ്ടും കാട്ടാന വീടു തകര്‍ത്തു. 
◾ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്‍ വീടു തകര്‍ത്തു. ശാന്തന്‍പാറ ചുണ്ടല്‍ വളവുകാട് ചുരുളിനാഥന്റെ വീടാണു തകര്‍ത്തത്. വീട്ടില്‍ ആരും ഇല്ലായിരുന്നു. സമീപത്തെ കൃഷിയും കാട്ടാന നശിപ്പിച്ചു.

◾ആര്‍ത്തവ അവധി നടപ്പാക്കണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നയപരമായ വിഷയത്തില്‍ സര്‍ക്കാരാണു തീരുമാനമെടക്കേണ്ടതെന്നു കോടതി നിരീക്ഷിച്ചു. ആര്‍ത്തവാവധി പ്രഖ്യാപിച്ചാല്‍ പല സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്കെടുക്കില്ലെന്നും കോടതി.

◾കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര നടത്തിയ മോദി വിരുദ്ധ പരാമര്‍ശത്തില്‍ നിയമ നടപടി തുടരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഷ്ട്രീയത്തില്‍ സംസ്‌കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുത്. പവന്‍ ഖേര കോടതിയില്‍ മാപ്പ് പറഞ്ഞതിന്റെ രേഖകള്‍ സഹിതമാണ് ഹിമന്ത ട്വീറ്റു ചെയ്തത്.

◾വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിലെന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് കടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്കു കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിച്ചെന്നും മോദി പറഞ്ഞു. നാഗാലാന്‍ഡില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

◾ജാതി സെന്‍സസ് വേണമെന്ന് ബിഎസ്പി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ച് ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് നീക്കം. ജാതി സെന്‍സസിനായി സമാജ്വാദി പാര്‍ട്ടിയും നിതീഷ്‌കുമാറും പ്രചാരണം ശക്തമാക്കിയിരിക്കേയാണ് മായാവതിയും നിലപാട് വ്യക്തമാക്കിയത്.
മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ രണ്ടു യുവാക്കള്‍ ട്രെയിനിടിച്ചു മരിച്ചു. 
◾റെയില്‍വേ ട്രാക്കില്‍ നിന്നുകൊണ്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ രണ്ടു യുവാക്കള്‍ ട്രെയിനിടിച്ചു മരിച്ചു. ഡല്‍ഹിയിലെ കാന്തി നഗര്‍ ഫ്ളൈ ഓവറിനടുത്താണ് അപകടം. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വാന്‍ ശര്‍മ്മ(23), സെയില്‍സ് മാനായ മോനു(20)എന്നിവരാണ് മരിച്ചത്.

◾യുക്രെയിനില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 193 അംഗ ജനറല്‍ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ചത്.

◾ഡോളര്‍ – 82.78, പൗണ്ട് – 99.54, യൂറോ – 87.65, സ്വിസ് ഫ്രാങ്ക് – 88.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.21, ബഹറിന്‍ ദിനാര്‍ – 219.60, കുവൈത്ത് ദിനാര്‍ -269.71, ഒമാനി റിയാല്‍ – 215.00, സൗദി റിയാല്‍ – 22.06, യു.എ.ഇ ദിര്‍ഹം – 22.54, ഖത്തര്‍ റിയാല്‍ – 22.74, കനേഡിയന്‍ ഡോളര്‍ – 61.04.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക് 1024 കോടി രൂപയുടെ ബജറ്റ്.
◾മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വ ജൂബിലി വർഷത്തിൽ ഓർത്തഡോക്സ് സഭ 1024 കോടി രൂപയുടെ ബജറ്റ് പാസ്സാക്കി. കോട്ടയം പഴയ സെമിനാരിയിൽ നടന്ന മാനേജിംഗ് കമ്മറ്റി യോഗമാണ് അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അവതരിപ്പിച്ച ബജറ്റിന് അംഗീകാരം നൽകിയത്.
സഭാ മേലദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു.
ജൂബിലിയുടെ ഭാഗമായി മാർത്തോമൻ ഭവന നിർമ്മാണം, വിവാഹ സഹായം തുടങ്ങിയ വിവിധ പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
2024 ജൂലൈ 3 ന് മാർത്തോമ്മാ ശ്ലീഹായുടെ മൈലാപൂരിലെ കബറിടത്തിൽ കാതോലിക്കാ ബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും കാതോലിക്കാ ബാവയോടൊപ്പം ഉണ്ടാകും
 ക്ഷേമപെൻഷൻ ഇന്നുമുതൽ .
◾ക്ഷേമ പെൻഷൻ ഒരുമാസത്തെ കുടിശ്ശിക അനുവദിച്ച് ഉത്തരവായി. രണ്ടുമാസത്തെ കുടിശ്ശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. ഇന്ന് മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കൺസോർഷ്യത്തിൽ നിന്ന് വായ്‍പയെടുത്താണ് പെൻഷൻ നൽകുന്നത്. 2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ സമാഹരിച്ച് കിട്ടിയത്.
ലൈഫ് ഭവനപദ്ധതിക്കു വേണ്ടി തിരുവല്ല സ്വദേശി 37.56 സെന്റ് ഭൂമി സൗജന്യമായി നൽകി.
◾ലൈഫ് ഭവനപദ്ധതിക്കു വേണ്ടി തിരുവല്ല നഗരസഭാ സെക്രട്ടറി ഭൂമി ആവശ്യപ്പെട്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കുറ്റപ്പുഴ കാഞ്ഞിരത്തുംമൂട്ടിൽ എബി ഏബ്രഹാം തോമസാണ് കുറ്റപ്പുഴ വില്ലേജിൽ ബ്ലോക്ക് നമ്പർ എട്ടിൽ ഉൾപ്പെട്ട 37.56 സെൻറ് ഭൂമി ഏതാനും ചില വ്യവസ്ഥകൾക്ക് വിധേയമായി നഗരസഭക്ക് നൽകാമെന്നറിയിച്ചത്. പദ്ധതി നടത്തിപ്പിന് മാത്രമേ ഭൂമി ഉപയോഗിക്കാവു, 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സമയബന്ധിതമായി പദ്ധതി നടപ്പാക്കണം, സൗജന്യമായി നൽകുന്ന ഭൂമിക്ക് എബി ഏബ്രഹാം-ഗ്രേസി ഏബ്രഹാം സപ്തതി നഗർ എന്ന് നാമകരണം ചെയ്ത ബോർഡ് ഭൂമിയുടെ പ്രവേശന കവാടത്തിൽ സ്ഥാപിക്കണം എന്നിവയാണ് ഭൂഉടമയുടെ വ്യവസ്ഥകൾ.
ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ യോഗം ഭൂഉടമയുടെ വ്യവസ്ഥകൾക്ക് വിധേയമായി സൗജന്യ ഭൂമി എറ്റെടുക്കാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഗരസഭാ മുൻ അദ്ധ്യക്ഷ ശാന്തമ്മ വറുഗീസ് നഗരസഭാസെക്രട്ടറിക്കും, നഗരസഭാ ഉദ്യോഗസ്ഥർക്കും, ക്രമവിരുദ്ധവും, നിയമവിരുദ്ധവുമായി നൽകിയ ഉത്തരവുകളിന്മേൽ ആവശ്യമായ അന്വേഷണം നടത്തുന്നതിന് ഡയറക്ടർ, വി.എ.സി.ബി, സ്റേററ്റ് പെർഫോമൻസ് ഓഡിറ്റ് / കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് എന്നിവർക്ക് കത്ത് നൽകുന്നതിനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.
ഇ.ജോൺ ഫിലിപ്പോസ് അനുസ്മരണം നടത്തി.
ഇ.ജോൺ ഫിലിപ്പോസിന്റെ ജീവിതം പുത്തൻ തലമുറക്ക് പഠനവിഷയമാക്കണമെന്ന് കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ അഭിപ്രായപ്പെട്ടു.ഇ.ജോൺ ഫിലിപ്പോസ് അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 68-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടകൊച്ചി ന്ത്രിസഭയിലെ ഭക്ഷ്യ- കൃഷി-ഗതാഗത മന്ത്രിയായിരുന്ന ഇ.ജോൺ ഫിലിപ്പോസ് അഴിമതി ആരോപണം വന്നപ്പോൾ ഉടൻ തന്നെ മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിട്ട് തന്റെ സത്യസന്ധത തെളിയിച്ച വ്യക്തിത്വത്തിന്റെ ഉടമയും, ഗാന്ധിജിയോടൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനായി ജയിൽ ശിക്ഷ അനുഭവിച്ചയാളുമാണ്.
അനുസ്മരണ സമിതി ചെയർമാൻ ജിജു വൈക്കത്തുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രാജു പുളിമ്പള്ളിൽ, ഗ്രാമ പഞ്ചായത്തംഗം അലക്സ് പൂത്തുപ്പള്ളി, തോമസ്.പി. വറുഗീസ്, തോമസ് ഫിലിപ്പ്, വറുഗീസ് എം.അലക്സ്, എബി വറുഗീസ്, ജേക്കബ് മദിനഞ്ചേരി, ബിന്ദു.ജെ. വൈക്കത്തുശ്ശേരി, ബ്ലെസ്സൻ മാലിയിൽ, വി.ആർ.രാജേഷ്, അജിത്ത് ഇലഞ്ഞിക്കൽ, ബാബു പൂത്തുപ്പള്ളിൽ, ടോണി കുര്യൻ,, റെജി മടയിൽ എന്നിവർ പ്രസംഗിച്ചു.
ക്നാനായ കൺവൻഷൻ
ഓരോ ഭാരതീയ ക്രൈസ്തവനും ഭാരതമെന്ന സങ്കല്പത്തെ സാക്ഷാത്കരിക്കണം. ഫാ. ജോൺ ചൊള്ളാനിക്കൽ കപ്പുച്ചിൻ
◾ഭാരതം ഒരു സങ്കല്പമാണ് ഓരോ പൗരനും പരിശ്രമിച്ച് രൂപപ്പെടുത്തി എടുക്കേണ്ട സങ്കല്പം. അതുപോലെ തന്നെയാണ് ക്രിസ്തുവിന്റെ ദൈവരാജ്യവും. തിരുവല്ല നഗരസഭ മൈതാനത്ത് നടക്കുന്ന ക്നാനായ കൺവെൻഷനിൽ വചന ശുശ്രൂഷ നടത്തി സംസാരിക്കുകയായിരുന്നു ഫാ.ജോൺ ചൊള്ളാനിക്കൽ.
എല്ലാ മതങ്ങളും ആത്മീയത എന്ന് പറയുന്നത് മുകളിലേക്ക് നോക്കി നടക്കുവാനാണ് പഠിപ്പിക്കുന്നത്. എന്നാൽ ക്രിസ്തുവിന്റെ ആത്മീയതയുടെ ആകെത്തുക നിലത്തുനോക്കി നടക്കുവാനാണെന്ന് ഫാ. ജോൺ ചൊള്ളാനിക്കൽ കൂട്ടിച്ചേർത്തു.
മോനച്ചൻ എബ്രഹാം കാട്ടുപറമ്പിൽ ധ്യാനം നടത്തി. സമുദായ മെത്രാപോലിത്ത കുര്യാക്കോസ് മോർ സേവേറിയോസ്, കുര്യാക്കോസ് മോർ ഗ്രീഗോറിയോസ്, കുര്യാക്കോസ് മോർ ഈവാനിയോസ്, ഫാ. ജെയിംസ് ജേക്കബ് തോടത്തിൽ, സുവിശേഷ സമാജം ജോയിന്റ് സെക്രട്ടറി തങ്കച്ചൻ ഇടയാടിചിറ, സുവിശേഷ സമാജം വൈസ് പ്രസിഡണ്ട് ഫാ. ബെന്നി എബ്രഹാം മാമലശ്ശേരിൽ, ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, ജനറൽ കൺവീനർ എം പി തോമസ് മംഗലത്ത് , ട്രസ്റ്റി സജി മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.
ഇന്ന് (24-02വെള്ളി)
രാവിലെ 10 ന് വനിതാസംഗമം
ഡോ. സെലിൻ എബ്രഹാം
വൈകുന്നേരം 6.00 സന്ധ്യാപ്രാർത്ഥന
6.15, ഗാനശുശ്രൂഷ
6.30 ധ്യാനം
7.15 വചനഘോഷണം - റവ. സാജൻ പി മാത്യു
പെരിങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ നടത്തി.
◾പെരിങ്ങര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച
ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻറ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശാന്തമ്മ.ആർ.നായർ അദ്ധ്യക്ഷത വഹിച്ചു.
ഭിന്നശേഷി അംഗങ്ങൾ, അംഗനവാടി വർക്കേഴ്സ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രായ ജയ ഏബ്രഹാം, സുഭദ്ര രാജൻ, വിഷ്ണു നമ്പൂതിരി, പഞ്ചായത്തംഗങ്ങളായ ഏബ്രഹാം തോമസ്, ഷൈജു എം.സി, അശ്വതി രാമചന്ദ്രൻ, സെക്രട്ടറി ജോസ് ഈപ്പൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ജിങ്കാ ചാക്കോ, ഡോ.ഗോപിക എന്നിവർ പ്രസംഗിച്ചു.

◾ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് തിങ്കളാഴ്ച ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നു നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേരിലേക്കു നീളുകയാണ്.
കേരളത്തോടുള്ള കേന്ദ്രസമീപനം സാമ്പത്തിക ഫാസിസം- ജോസ് കെ.മാണി
◾കേരള വികസന മാതൃകയെ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം സാമ്പത്തിക ഫാസിസമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട 40,000 കോടി രൂപയുടെ
കേന്ദ്രവിഹിതമാണ് കേന്ദ്ര ബജറ്റില്‍ ഇത്തവണ വെട്ടിക്കുറച്ചതെന്നും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പാര്‍ട്ടി നയങ്ങള്‍ വിശദീകരീകരിച്ചു കൊണ്ടുള്ള അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷകമഹാസംഗമം മാർച്ച് 17 ന്
കര്‍ഷകര്‍ നേരിടുന്ന നിരവധി വെല്ലുവിളികളും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്നതിനും പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമായി കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാതലത്തില്‍ കര്‍ഷകമഹാസംഗമം മാര്‍ച്ച് 17 ന് കോട്ടയത്ത് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ഇതിനോട് അനുബന്ധിച്ച് തൊടുപുഴയില്‍വെച്ച് മാര്‍ച്ച് 10, 11 തീയതികളില്‍ കേരള കര്‍ഷകയൂണിയന്‍ (എം) ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രതിനിധി സമ്മേളനവും, കര്‍ഷകസെമിനാറുകളും സംഘടിപ്പിക്കും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍ എം.പി, ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, പി.കെ സജീവ്, ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ എന്‍.എം രാജു എന്നിവരും സംസാരിച്ചു.

◾ഡല്‍ഹി വിമാനത്താവളത്തില്‍ ആസാം പോലീസ് അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്കു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മോചിതനായ അദ്ദേഹം കോണ്‍ഗ്രസ് പ്ളീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ്പൂരിലെത്തി. പോലീസിന്റെ സമ്മര്‍ദംമൂലം ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് പവന്‍ ഖേരയെ ഇറക്കിവിട്ടിരുന്നു. റണ്‍വേയില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനാണ് ആസാം പോലീസിന്റെ സാഹസിക അറസ്റ്റ്. 
മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ജലവിതരണം അടിയന്തിരമായി പുനഃസ്ഥാപിക്കണം - എൻ.ജി.ഒ യൂനിയൻ ഏരിയാ സമ്മേളനം.
◾മല്ലപ്പള്ളി മിനി സിവിൽ സ്‌റ്റേഷനിലെ ജലവിതരണം അടിയന്തിരമായി പുന:സ്ഥാപിക്കണമെന്നും, സിവിൽ സ്‌റ്റേഷനിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും കേരള എൻ.ജി.ഒ യൂനിയൻ മല്ലപ്പള്ളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
മല്ലപ്പള്ളി വട്ടശ്ശേരിൽ ക്ലാസ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂനിയൻ സംസ്ഥാന കമ്മറ്റിയംഗം അനൂപ് തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അനൂപ് ഫിലിപ്പ് എം അദ്ധ്യക്ഷത വഹിച്ചു.ജിസ്മോൻ ജോർജ്ജ് രക്തസാക്ഷി പ്രമേയവും, പി.സതീഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു
ഏരിയാ സെക്രട്ടറി കെ.സഞ്ജീവ് പ്രവർത്തന റിപ്പോർട്ടും, ട്രഷറാർ ബിനു വറുഗീസ് വരവ് ചെലവ് കണക്കും അവതരപ്പിച്ചു'
പുതിയ ഭാരവാഹികളായി അനൂപ് ഫിലിപ്പ് എം (പ്രസിഡന്റ്), പി.ടി. നിഷ, കെ.എം.അൻസാരി (വൈസ് പ്രസിഡൻറ് മാർ), കെ.സഞ്ജീവ് (സെക്രട്ടറി), ജിസ്മോൻ ജോർജ്ജ്, രാജേഷ്.എം.ദിവാകരൻ (ജോ.. സെക്ര), ബിന8 വറുഗീസ് (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രീ പ്രൈമറികൾ വിദ്യാഭ്യാസത്തിന്റെ നെടുംതൂൺ- ഡപ്യൂട്ടി സ്പീക്കർ .
വിദ്യാഭ്യാസത്തിന്റെ നെടുംതൂണാണ് പ്രീ പ്രൈമറികളെന്നും, പിഞ്ചു കുട്ടികളുടെ മനസ്സിലേക്ക് സ്വപ്നങ്ങളും, അറിവുകളും ആലേഖനം ചെയ്യപ്പെടുന്നത് പ്രീ പ്രൈമറി - കളിൽ നിന്നുമാണെന്നും നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം കുമാർ അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങളെ മനോഹരവും, ആകർഷവുമാക്കുന്ന വർണ കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട ജില്ലയിലെ തോട്ടുവ ഗവ.എൽ.പി.സ്കൂളിൽ ആരംഭിച്ച പ്രീ പ്രൈമറിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ പ്രീ പ്രൈമറികളാണ് വർണകൂടാരം പദ്ധതിയിലൂടെ സജ്ജമാകുകയെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ എസ്.എം.സി ചെയർമാൻ ജയകുമാർ പ്രണവം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്തംഗം ആര്യ വിജയൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു, ഗ്രാമ പഞ്ചായത്തംഗം രഞ്ജിനി കൃഷ്ണകുമാർ, ഡോ.ലെജു.പി.തോമസ്, ഹെഡ്മിസ്ട്രസ് പി.വി.ശ്യാമളകുമാരി, സി.മോഹനൻ, സൗദാമിനി, കെ.ജെ. നിഷ തുടങ്ങിയവർ പ്രസംഗിച്ചു.
"വൈദ്യുത മേഖലയെ രാജ്യാന്തര നിലവാരത്തിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യം". -മന്ത്രി വീണാ ജോർജ്ജ്.
◾വൈദ്യുതി ഉപയോക്താക്കൾക്ക് കൃത്യമായി വൈദ്യുതി വിതരണം നടത്തി വൈദ്യുത മേഖലയെ രാജ്യാന്തര നിലവാരത്തിലെത്തിക്കുകയെന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോർജ്ജ്.വൈദ്യുത മേഖലയിലെ വികസനവും,
അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള നവീകരണവും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സഹകരണത്തോടെ സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പാക്കുന്ന നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ (ആർ.ഡി.എസ്.എസ്) ഉദ്ഘാടനം കോഴഞ്ചേരിയിൽ ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
 ഗുണമേന്മയുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് ആർ.ഡി.എസ്.എസ് പദ്ധതി നടപ്പാക്കുന്നതെന്ന്  അദ്ധ്യക്ഷത വഹിച്ച ആന്റോ ആന്റണി എം.പി പറഞ്ഞു.
ജില്ലാ കലക്ടർ ദിവ്.എസ്.അയ്യർ മുഖ്യാതിഥി ആയിരുന്നു. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, അടൂർ നഗരസഭാ ഉപാദ്ധ്യക്ഷ രാജി ചെറിയാൻ, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർ ( ഡിസ്ട്രിബ്യൂഷൻ) പി.കെ.പ്രേംകുമാർ, ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ വി.എൻ.പ്രസാദ് എക്സി.. എഞ്ചിനീയർ ബി.ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

◾ഭരണപരമായ കാര്യങ്ങള്‍ തന്നോടു മുഖ്യമന്ത്രിയാണു വിശദീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി അതു ചെയ്യുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടാത്ത ബില്ലുകളെക്കുറിച്ചു വിശദീകരിക്കാന്‍ രാജ്ഭവനില്‍ മന്ത്രിമാര്‍ എത്തിയെങ്കിലും മുഖ്യമന്ത്രിയാണു വരേണ്ടതെന്നാണു ഗവര്‍ണര്‍ സൂചിപ്പിച്ചത്. ലോകായുക്ത, ചാന്‍സലര്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലുകളിലെ നിയമ പ്രശ്നങ്ങള്‍ ഗവര്‍ണര്‍ മന്ത്രിമാരോടു ചോദിച്ചു. ബില്ലുകളില്‍ വ്യക്തതയായില്ലെന്നു ഗവര്‍ണര്‍ പറഞ്ഞു. ഒപ്പിടാത്ത എട്ടു ബില്ലുകളില്‍ വഖഫ്, സഹകരണ ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഉടന്‍ ഒപ്പുവയ്ക്കും.
ബസുകൾക്കിടയിൽ കുടുങ്ങി, കോട്ടയത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരന് ദാരുണാന്ത്യം.
◾തിരുവനന്തപുരം വെളിയന്നൂർ വൈശാഖം വീട്ടിൽ സുരേന്ദ്രൻ നായരാണ് (65) രണ്ട് ബസുകൾക്കിടയിൽ പെട്ട് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
കോട്ടയത്ത് നിന്നും എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ടെടുത്ത് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിനിടെ, ഇവിടെ പാർക്ക് ചെയ്ത മറ്റൊരു ബസിനിടിയിൽ സുരേന്ദ്രൻ നായർ കുടുങ്ങുകയായിരുന്നു. മറ്റ് യാത്രക്കാർ ബഹളം വച്ചതോടെ ബസ് മുന്നിലേയ്ക്ക് എടുത്തെങ്കിലും സുരേന്ദ്രൻ നായർക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോട്ടയം ജനറൽ ആശുപത്രിയിലും തുടർന്ന്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.
സരളാമണിയാണ് ഭാര്യ.. മക്കൾ:- അഭിലാഷ്, അനീഷ്, അജീഷ്.

◾സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താല്‍കാലിക വിസിയെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ല. രാജ്ഭവന്‍ നിയമോപദേശം തേടിയിട്ടില്ല. സര്‍ക്കാര്‍ തന്ന പട്ടിക തിരുവനന്തപുരത്ത് എത്തിയശേഷം പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അര്‍ഹരായവര്‍ക്ക് ഉറപ്പാക്കാനും അനര്‍ഹര്‍ കൈപ്പറ്റുന്നതു തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്കു വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും പിണറായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മാന്നാർ നായർ സമാജം സ്‌കൂളിൽ വിദ്യാലയ പുരസ്‌ക്കാരവും അനുമോദനവും 
◾മാന്നാർ നായർ സമാജം സ്‌കൂളുകളിലെ യു.പി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ അർദ്ധ വാർഷിക പരീക്ഷകളിലും പൊതുപരീക്ഷകളിലും ഉന്നത മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്കും, എൻ.സി.സി, കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും, കലാമണ്ഡപം പ്രതിഭകൾക്കും നൽകി വരുന്ന നായർ സമാജം സ്‌കൂൾസ് വിദ്യാലയ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. ഇന്ന് രാവിലെ 10 നു സ്‌കൂൾ ശതാബ്ദി സ്മാരക മന്ദിരത്തിൽ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര വിതരണവും   ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി  നിർവ്വഹിക്കും. മാവേലിക്കര ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് മുഖ്യ പ്രഭാഷണം നടത്തും. സ്‌കൂൾസ് മാനേജർ കെ.ആർ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.

◾പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ സ്പെഷ്യല്‍ തപാല്‍ വോട്ടുപെട്ടികളില്‍ രണ്ടെണ്ണത്തില്‍ റിട്ടേണിംഗ് ഓഫീസറുടെ ഉള്‍പ്പെടെ ഒപ്പില്ലെന്നു കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കിയിരിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. അപചയത്തിന്റെ സൂചനയാണിത്. പെട്ടികള്‍ വീണ്ടും സീല്‍ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വ്യാഴാഴച കേസ് പരിഗണിക്കും.
മുഖ്യമന്ത്രിയെ വിമർശിച്ച് ഗവർണർ.
◾ ഭരണപരമായ കാര്യങ്ങളെ കുറിച്ച് തന്നോട് ആലോചിക്കാനോ, ചർച്ച നടത്താനോ മുഖ്യമന്ത്രി പിണറായിവിജയൻ സമയം കണ്ടെത്തുന്നില്ലെന്ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ കുറ്റപ്പെടുത്തി. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് ഭരണഘടനാ ബാധ്യതയാണ്. വിശദീകരണം നേരിൽ കണ്ടാണ് താൻ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം വ്യത്തമാക്കി. ഭരണഘടനയോടും, നിയമ വ്യവസ്ഥയോടും കൂറ് പുലർത്താനാണ് മന്ത്രിമാർ സത്യപ്രതിജ്ഞ നടത്തി അധികാരത്തിലെത്തുന്നത്. ഇത് നടപ്പാക്കുന്നതിൽ താൻ സദാ ജാഗരൂകനായി നിലകൊള്ളുമെന്നും ഗവർണർ വെളിപ്പെടുത്തി.

◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് റായ്പൂരില്‍ ഇന്നു തുടക്കം. പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാനും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനുമുള്ള തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യും. പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പാണോ നോമിനേഷനാണോയെന്നും തീരുമാനമുണ്ടാകും.

◾കോവളവും സമീപ ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പാക്കാനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാ സൗകര്യം എന്നിവയാണ് ആദ്യ ഘട്ട പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്.

◾ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും സംഘടനാപ്രവര്‍ത്തനങ്ങളും ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രന്‍ പറഞ്ഞു. ശ്രീകൃഷ്ണവിഗ്രഹം പ്രധാനമന്ത്രിക്ക് ഉപഹാരമായി സമ്മാനിച്ചു.

◾സമഗ്ര ശിക്ഷാ കേരളം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളം 15,000 രൂപയാക്കി ഉയര്‍ത്തി. മൂന്നുമാസത്തെ കുടിശ്ശിക 10,200 രൂപ നിശ്ചയിച്ചു. ആഴ്ചയില്‍ മൂന്നു ദിവസം ജോലി. പിഎഫ് വിഹിതമായി സംസ്ഥാന സര്‍ക്കാര്‍ 1,800 രൂപ നല്‍കും. ഇതോടെ 37 ദിവസം നീണ്ട സമരം ഒത്തുതീര്‍പ്പായി.

◾ക്രിമിനല്‍ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടിയുടെ ഭാഗമായി ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശിവശങ്കറിനെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി. മൂന്ന് എസ്ഐമാരെ പിരിച്ചുവിടാനും റെയ്ഞ്ച് ഡിഐജിമാര്‍ക്കു ഡിജിപി നിര്‍ദ്ദേശം നല്‍കി.
ആലപ്പുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്നുപേർ പിടിയിൽ.
◾കിട്ടാനുള്ള പണം നൽകാത്തതിനെ തുടർന്ന് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. മൂന്നുപേരെയും പോലീസ് പിടികൂടി. മാവേലിക്കര അറുന്നൂറ്റിമംഗലം വെട്ടിയാർ സ്വദേശി ബിജു (കൊപ്പാറ ബിജു), കുറത്തികാട് കാതേലിൽ വീട്ടിൽ ബിനു(ബോണ്ട ബിനു),കുറത്തികാട് തെക്കേക്കര കണ്ടത്തിൽ വടക്കേതിൽ വീട്ടിൽ സുഭാഷ് എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ തത്തംപള്ളി കൊച്ചുപറമ്പിൽ വീട്ടിൽ അജീഷിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.  
പണം ഇടപാടിൽ 45000 രൂപ നൽകാനുണ്ടെന്ന് ആരോപിച്ചാണ് അജീഷിനെ തട്ടിക്കൊണ്ടുപോയത്. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ കാരണം.മാവേലിക്കര ഭാഗത്ത്‌ വച്ചാണ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ട് പ്രതികൾ കാറിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പോലിസ് വാഹനം കാറിന് കുറുകെ നിർത്തി. പെട്ടെന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയ പ്രതികളെ പോലിസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. പിടിയിലായ കൊപ്പാറ ബിജു, കുങ്ഫു ബിനു, സുഭാഷ് എന്നിവർ വധശ്രമം,സ്പിരിറ്റ് കേസ്, നർക്കോട്ടിക് കേസ് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

◾കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി. കോര്‍പ്പറേഷന്‍, കെഎസ്ഇബി ഉള്‍പ്പടെയുള്ളവര്‍ക്കാണ് നിര്‍ദേശം. മുഴുവന്‍ കേബിളുകളും ആരുടേതെന്ന് തിരിച്ചറിയാന്‍ 10 ദിവസത്തിനകം ടാഗ് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

◾സുരക്ഷാ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടതിനാല്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനമരം പിഴുതു മാറ്റി. കാന്തല്ലൂര്‍ റേഞ്ചിലെ കുണ്ടക്കാട് പേരൂര്‍ വീട്ടില്‍ സോമന്റെ പുരയിടത്തിലെ 150 ലധികം വര്‍ഷം പഴക്കമുള്ള ഭീമന്‍ ചന്ദനമരമാണ് പിഴുതു മാറ്റി മറയൂരില്‍ എത്തിച്ചത്. സോമന്റെ വീടിന്റെ സമീപത്തുള്ള ഇരുപതോളം ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ വെട്ടിക്കടത്തിയിരുന്നു.

◾നികുതി ഭീകരതയ്‌ക്കെതിരേ പ്രക്ഷോഭം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ഇനി കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍. ചുവപ്പ് കണ്ടാല്‍ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ് കണ്ട് വിറളിപിടിച്ചിരിക്കുകയാണെന്നു ഹസന്‍ പരിഹസിച്ചു.

◾മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പൊലീസിനെയും മുഖ്യമന്ത്രിയേയും പരിഹസിച്ച് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. കറുപ്പിനെ വെളുപ്പിക്കാന്‍ കഴിയുന്ന ഫെയര്‍ ആന്‍ഡ് ലൗലിയെ മുഖ്യമന്ത്രി കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

◾കോട്ടയത്തെ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സയ്യിദ് അഖ്തര്‍ മിര്‍സ ചുമതലയേല്‍ക്കും. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു ഇദ്ദേഹം. അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. രണ്ടു തവണ ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്ര പ്രതിഭയാണ്.

◾ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ താത്പര്യമില്ലെന്ന് ദീപിക സുശീലന്‍. ചലച്ചിത്ര മേളയ്ക്കു ശേഷമുണ്ടായ ചില കാര്യങ്ങള്‍ വ്യക്തിപരമായി വേദനിപ്പിച്ചു. ശമ്പളം പോലും കിട്ടിയിട്ടില്ല. അക്കാദമി ചെയര്‍മാന്‍ പ്രതികരിച്ചില്ലെന്നും ദീപിക പറഞ്ഞു.

◾കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്ന് ആരോപണം ഉയര്‍ന്ന പ്രിന്‍സിപ്പല്‍ രമയെ നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നിര്‍ദ്ദേശം. പ്രിന്‍സിപ്പലിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

◾കോടതി വളപ്പില്‍നിന്ന് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ചായ്ക്കുളം ക്രൈസ്റ്റ് ഭവനില്‍ രാജേഷി(40)നെ രണ്ടു മണിക്കൂറിനകം പിടികൂടി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ആദ്യ തവണ ജയില്‍ ചാടിയ കേസില്‍ വിചാരണയ്ക്ക് എത്തിച്ചപ്പോഴണ് രണ്ടാം തവണയും ഇയാള്‍ ചാടിപ്പോകാന്‍ ശ്രമിച്ചത്.

◾തന്റെ വ്യാജ ഒപ്പിട്ട് പഞ്ചായത്ത് സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന 17-ാം വാര്‍ഡ് സിപിഎം അംഗം വി. ബാലചന്ദ്രന്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. കത്തില്‍ ഒപ്പ് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ഗസറ്റഡ് ഓഫീസര്‍ക്കെതിരെയാണ് പരാതി.

◾എന്‍ജിന്‍ തകരാര്‍ മൂലം കൊച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ വിമാന സര്‍വീസ് റദാക്കി. വിമാനത്തിലെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

◾കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിക്കെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡോക്ടര്‍ പി. ബെഹിര്‍ഷാനെ പ്രതിയാക്കിയാണ് കേസെടുത്തത്. പരിക്കേറ്റ ഇടതു കാലിനു പകരം 60 കാരിയുടെ വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയത്.

◾സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മാതാവ് മാധവി കുമാരന്‍ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് ചേരാനെല്ലൂരിലെ ശ്മാനശത്തില്‍.

◾യു.കെയിലെ ബ്രൈറ്റണില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോര്‍ജ് ജോസഫിന്റെയും ബീന ജോര്‍ജിന്റെയും മകള്‍ നേഹ ജോര്‍ജ് (25) ആണ് മരിച്ചത്. ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് ആയിരുന്നു.

◾മലയാളി യുവാവ് യുഎഇയില്‍ ബഹുനില കെട്ടിടത്തിനു മുകളില്‍നിന്ന് വീണു മരിച്ചു. കല്ലാര്‍കുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകന്‍ യദുകൃഷ്ണന്‍ (28) ആണ് മരിച്ച്ത്.

◾സ്‌കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞു നിറുത്തി ഉപദ്രവിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വിളപ്പില്‍ശാല മലപ്പനംകോട് ആക്രമണം നടത്തിയ അമ്പൂരി തേക്കുപാറ കൂട്ടപ്പു ശൂരവക്കാണിക്കുഴിവിള വീട്ടില്‍ ഷിന്റോ (25) ആണ് പിടിയിലായത്.

◾മതപ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍സിംഗിന്റെ അടുത്ത സഹായിയുമായ ലവ് പ്രീത് തൂഫനെ മോചിപ്പിക്കാമെന്നു അമൃത്സര്‍ പോലീസ്. ലവ്പ്രീത് അടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അനുയായികള്‍ തോക്കുകളും വാളുകളുമായി പോലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് ഇയാളെ മോചിപ്പിക്കാമെന്നു പോലീസ് സമ്മതിച്ചത്.

◾തന്റെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് കര്‍ണാടകത്തിലെ ഐപിഎസ് ഓഫീസര്‍ ഡി രൂപ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി നോട്ടീസ് അയച്ചു. 24 മണിക്കൂറിനകം മാപ്പപേക്ഷിച്ചില്ലെങ്കില്‍ നിയമനടപടി തുടങ്ങുമെന്നും നോട്ടീസില്‍ പറയുന്നു.

◾ഹൈദരാബാദ് വിമാനത്താവളത്തില്‍ സുഡാനില്‍ നിന്നെത്തിയ 23 യാത്രക്കാരില്‍ നിന്നായി 14.09 കിലോ സ്വര്‍ണം പിടിച്ചു. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങള്‍ക്കിടയില്‍നിന്നുമാണ് സ്വര്‍ണം പിടിച്ചത്. എട്ട് കോടി രൂപയോളം വില വരുന്ന സ്വര്‍ണമാണിത്.

◾മകന്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി രണ്ടുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച അമ്മക്കെതിരെ കേസ്. അഹമ്മദ്ബാദ് സ്വദേശി അമ്പതുകാരിയായ വീട്ടമ്മ നന്ദബായ് പ്രമോദ് ആണ് 29 കാരനായ മകന്‍ ദിനേശ് മരിച്ചെന്നു കാട്ടി എല്‍ഐസി തുക തട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുംബൈ ശിവജി പാര്‍ക്ക് പൊലീസാണ് കേസെടുത്തത്.

◾നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ വീണ്ടും കസ്റ്റഡിയില്‍. മൈസുരുവില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ പ്രതിയായ ആദില്‍ ഖാനെ കോടതിയാണ് കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തേ രാഖി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദില്‍ മുംബൈയില്‍ അറസ്റ്റിലായിരുന്നു. ഒരു ഇറാനിയന്‍ വനിത നല്‍കിയ ബലാത്സംഗ പരാതിയിലാണ് ഇപ്പോള്‍ ആദിലിനെ മൈസുരു കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ 27 വരെ കസ്റ്റഡിയില്‍ വിട്ടു.

◾കോടികള്‍ തട്ടിച്ചെന്ന കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന് ആഡംബര സൗകര്യങ്ങള്‍. സെല്ലില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയപ്പോഴാണ് ലക്ഷത്തോളം വില വരുന്ന വസ്ത്രങ്ങളും ലക്ഷത്തിലേറെ വില വരുന്ന ചെരുപ്പുകളും കണ്ടെടുത്തത്.

◾ഇന്ത്യന്‍ വംശജനായ വ്യവസായി അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റു സ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു. അറുപത്തിമൂന്നുകാരനായ അജയ് ബംഗ ജനറല്‍ അറ്റ്ലാന്റിക്കിന്റെ വൈസ് ചെയര്‍മാനാണ്. 2016 ല്‍ ഇന്ത്യ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

◾ഭയവും പക്ഷഭേദവും ഇല്ലാതെ റിപ്പോര്‍ട്ടു ചെയ്യുന്നതു തുടരുമെന്നു ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ഇന്ത്യയിലെ ബിബിസി ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്. ഓഫീസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളെ നേരിട്ട എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് സന്ദേശം.

◾റഷ്യയ്ക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജി 7 രാജ്യങ്ങള്‍. ബെംഗളുരുവില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജി 7 രാജ്യങ്ങള്‍ റഷ്യക്കെതിരേ നിലപാടു കടുപ്പിക്കുന്നത്. യുക്രൈന് കൂടുതല്‍ ധനസഹായം നല്‍കാനും ധാരണയുണ്ട്. യുക്രൈനില്‍ സമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ വോട്ടിനിടാനിരിക്കെയാണ് ജി 7 രാജ്യങ്ങളുടെ കൂടിയാലോചന. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവയാണ് ജി 7 രാജ്യങ്ങള്‍.

◾ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സി പ്ലേ ഓഫില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബെംഗളൂരു എഫ്‌സി തകര്‍ത്തതോടെയാണ് ഒഡീഷക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിച്ചത്. ബംഗളൂരു എഫ് സി തുടര്‍ച്ചയായ എട്ടാം ജയത്തോടെ 20 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തി.

◾വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി ഇന്ത്യയെ അഞ്ച്റണ്‍സിന് പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയ ഫൈനലിലെത്തി. ഓസ്ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും 43 റണ്‍സെടുത്ത ജെമിമ റോഡ്രിഗ്‌സും പൊരുതിയെങ്കിലും ഇരുവരും പുറത്തായതോടെ മത്സരം ഇന്ത്യയില്‍ നിന്ന് കൈവിടുകയായിരുന്നു.

◾സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2010-ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ അംഗമായിരുന്നു സെര്‍ജിയോ റാമോസ്. 18 വര്‍ഷം നീണ്ടുനിന്ന കരിയറിനാണ് സ്പാനിഷ് സെന്‍ട്രല്‍ ഡിഫന്‍ഡര്‍ വിരാമമിടുന്നത്

NIRMAL Result 24/02/2023

1 st Prize : 
Amount: ₹7,000,000/-
NV449050  

Consolation Prize : 
Amount: ₹8,000/-
NN449050 NO449050 NP449050 NR449050 NS449050 NT449050 NU449050 NW449050 NX449050 NY449050 NZ449050  

2 nd Prize :
Amount: ₹10,00,000/-
NS597854  

3 rd Prize :
Amount: ₹100,000/-
NN411906 NO124317 NP658512 NR529245 NS284472 NT532154 NU129063 NV490828 NW193055 NX440806 NY220804 NZ730627  

4 th Prize :
Amount: ₹5,000/-
0246 0318 0903 1534 1619 1918 4515 4564 5440 6296 6626 6699 6943 7062 7997 8328 8346 9067  

5 th Prize :
Amount: ₹1,000/-
0034 0391 0760 0928 0970 1592 1613 1891 2052 2437 2978 2992 3003 3236 3393 3470 3569 3876 3993 4412 4651 4676 4709 4739 5017 5166 5372 6837 7665 7959 8085 8431 9647 9825 9849 9879  

6 th Prize :
Amount: ₹500/-
0059 0138 0218 0557 0727 0776 0792 0859 0979 0985 1212 1380 1493 1506 1751 1817 1869 2045 2109 2234 2236 2335 2368 2505 2520 2551 2559 2581 2596 2663 2896 2903 2971 3010 3037 3088 3115 3294 3315 3868 3905 4127 4303 4553 4696 4716 4942 5158 5457 5693 5735 5738 5801 6058 6273 6450 6605 6711 6717 6850 7132 7325 7329 8040 8097 8145 8447 8566 8567 8608 8758 8926 9039 9340 9613 9630 9662 9804 9967  

7 th Prize :
Amount: ₹100/-
0108 0129 0181 0475 0477 0525 0543 0607 0653 0700 1202 1209 1228 1320 1414 1434 1568 1641 1713 1810 1897 1936 1939 1950 2006 2078 2155 2313 2328 2348 2415 2609 3149 3180 3327 3333 3559 3711 3823 3895 3932 4019 4093 4140 4180 4181 4225 4242 4469 4529 4576 4944 5276 5340 5361 5397 5424 5453 5463 5771 5796 5812 5821 5829 6017 6079 6093 6106 6217 6233 6356 6528 6682 6859 6921 6941 6974 6978 7053 7185 7211 7395 7562 7603 7646 7686 7800 7860 7899 7901 8038 8078 8106 8111 8144 8255 8281 8426 8433 8453 8497 8559 8618 8629 8638 8656 8742 8744 8788 8812 8890 9125 9195 9207 9433 9478 9490 9566 9611 9692 9747 9834  





Comments

Popular posts from this blog

തിരുവല്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെ നടന്ന സംഭവത്തെ തിരുവല്ല എന്ന് പ്രചരിപ്പിക്കുകയായിരുന്നു.