പുതിയ വാർത്തകൾ കാണാം.
JACOB CHERIAN
പത്തനംതിട്ട ജില്ല സമ്പൂർണ്ണ ശുചിത്വത്തിലേക്ക്.
ഹരിത കർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം -മന്ത്രി എം.ബി.രാജേഷ്.
◾ഹരിത കർമ്മ സേനഫലപ്രദമായും,
സജീവമായും പ്രവർത്തിക്കേണ്ടത് മാലിന്യ സംസ്കരണത്തിൽ വളരെ പ്രധാനമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും, കിലയും, ശുചിത്വമിഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാലയിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു മന്ത്രി.
ഭൗതിക ലക്ഷ്യങ്ങൾ നിശ്ചയിച്ച് അവ സമയബന്ധിതമായി നടപ്പാക്കി മുന്നോട് പോകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞാൽ സമ്പൂർണ്ണ ശുചിത്വം എന്ന ലക്ഷ്യം വേഗത്തിൽ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചരൽക്കുന്നിൽ മൂന്ന് ദിവസങ്ങളിലായാണ് ശിൽപ്പശാല നടക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ആദ്യ ദിന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ദിവു.എസ്.നായർ, മുൻ മന്ത്രി ഡോ.തോമസ് ഐസക്ക്, തദ്ദേശ സ്ഥാപന പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തുടർന്നു നടന്ന പ്ലീനറി സമ്മേളനത്തിൽ കാല ഡയറക്ടർ ഡോ. ജോയി ഇളമൺ പങ്കെടുത്തു.
ശില്പശാലയിൽ ഇന്ന്.
ഇന്ന് രാവിലെ 9 മുതൽ വിവിധ ഗ്രൂപ്പുകളുടെ അവതരണം, 1 |.30 ന് ബ്ലോക്ക് - നഗരസഭാ തല പരിപാടി തയ്യാറാക്കൻ, ഉച്ചക്ക് 12ന് ബ്ലോക്ക് പ്രസിഡന്റ് / നഗരസഭാ ചെയർമാൻ എന്നിവരുടെ അവതരണം, വൈകുന്നേരം 3 ന് മുൻ മന്ത്രി തോമസ് ഐസക്ക് നയിക്കുന്ന ഏകോപനം എന്നിങ്ങനെയാണ് പരിപാടികൾ.
സമാപന സമ്മേളനത്തിൽ ശുചിത്വമിഷൻ ഡയറക്ടർ ബാലഭാസ്കരൻ, ജില്ലാ കലക്ടർ ദിവ്യ.എസ്.അയ്യർ എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും
തിരുവല്ല മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
◾സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.മണിമലയാറ്റിൽ കുറ്റൂർ തോണ്ടറ പാലത്തിന് സമീപം നാറാണത്തു കടവിൽ കുളിക്കാനിറങ്ങിയ തിരുവല്ല തുകലശ്ശേരി പ്ലാന്തറ താഴ്ചയിൽ ആസിഫ് സലാം - 14 ആണ് അപകടത്തിൽ മരിച്ചത്.അബ്ദുൾ സലാം -നദീറ ദമ്പതികളുടെ മകനായ ആസിഫ് ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സ്കൂളിൽ നിന്നും മടങ്ങി വീട്ടിലെത്തിയ ആസിഫ് അപകടത്തിൽപ്പെട്ടത് ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ്. ആസിഫിന്റെ സുഹൃത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ കടവിലെത്തിയെങ്കിലും തിരുവല്ലയിൽ നിന്ന് അഗ്നിശമന എത്തിയാണ് ആസിഫിനെ നദിയിൽ നിന്നും കണ്ടെടുത്തത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 25 ന് തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ.
◾19 വയസ്സിൽ താഴെയുളളതും, 15 വയസ്സിൽ താഴെയുള്ളതുമായ ആൺകുട്ടികളുടെയും , പെൺകുട്ടികളുടെയും ടീമുകൾക്കായുള തിരഞ്ഞെടുപ്പാണ് നടക്കുക. ആൺകുട്ടികളുടെ ടീമിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് രാവിലെ 9 നും , പെൺകുട്ടികളുടെ ടീമിനുള്ള തിരഞ്ഞെടുപ്പ് ഉച്ചക്ക് 2 നും നടക്കും. 2004 സെപ്തംബർ ഒന്നിനോ , അതിനു ശേഷമോ ജനിച്ചവർക്ക് 19 വയസ്സിൽ താഴെയുള്ള ടീമിനു വേണ്ടിയും , 2008 സെപ്തംബർ ഒന്നിനോ , അതിനു ശേഷമോ ജനിച്ചവർക്ക് 15 വയസ്സിൽ താഴെയുള്ള ടീമിനു വേണ്ടിയും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകും.
വിശദ വിവരങ്ങൾക്ക് 9526977887എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം,
കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ സമര പ്രചരണ വാഹനജാഥ തിരുവല്ലയിൽ സമാപിച്ചു.
◾കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും, പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും, വൈദ്യുതി, വെള്ളം എന്നിവയുടെ ചാർജ് ക്രമാതിതമായ വർദ്ധിപ്പിക്കുകയും ചെയ്ത ബഡ്ജറ്റ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡൻ്റ് എ.ജെ.ഷാജഹാൻ നയിക്കുന്ന സമര പ്രചരണ വാഹനജാഥയുടെ സമാപന സമ്മേളനം തിരുവല്ലയിൽ നടത്തി.ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ.മാത്യു ഉദ്ഘാടനം ചെയ്തു.പെട്രോളിയം ഉത്പന്നങ്ങളുടെ അധിക സെസ്സ് നിർദ്ദേശം പിൻവലിക്കുവാനും, ഹോട്ടൽ വ്യാപാരത്തെ തകർക്കുന്ന ഹെൽത്ത് കാർഡിലെ അനാവശ്യ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും,
ജി.എസ്.റ്റി നിയമത്തിലെ കാടൻ പരിഷ്കാരവും, അപാകതകളും, വ്യാപാര ദ്രോഹ നടപടികളും പരിഹരിക്കണമെന്നും, വൈദ്യുതി - വെള്ളം എന്നിവയുടെ ഭീമമായ ചാർജ് വർദ്ധനയും, കെട്ടിക നികുതി - രജിസ്ട്രേഷൻ ഫീസ് എന്നിവയുടെ വർദ്ധനവും ഉടൻ പിൻവലിക്കണമെന്നും, വ്യാപാരി ക്ഷേമനിധി പുനസ്ഥാപിക്കണമെന്നും ജാഥാ ക്യാപ്റ്റനും ജില്ലാ പ്രസിഡൻ്റുമായ എ.ജെ.ഷാജഹാൻ ആവശ്യപ്പെട്ടു. ഫെബ്രു. വരി 28ന് സെക്രട്ടേറിയറ്റ നു മുമ്പിൽ പതിനായിരക്കണക്കിനു വ്യാപാരികൾ പങ്കെടുക്കുന്ന പ്രതിഷേധ ധർണ KV VES ൻ്റ നേതന്തത്തിൽ നടക്കും. ജാഥാ ക്യാപ്റ്റൻ എ.ജെ.ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.
എം.സലിം, കെ.ഇ.മാത്യൂ, നൗഷാദ് റാവുത്തർ,, ആർ.അജയകുമാർ, വിനോദ് സെബാസ്ററൻ, സജി എം.മാത്യൂ,സാൻലി എം.അലക്സ്, റ്റി.റ്റി.അഹമ്മദ്, ശ്രീകുമാർ കലഞ്ഞൂർ, വി.എസ്.സജീർ , വി.എൻ.സദാശിവൻ പിള്ള, വി.എസ്.ഷജീർ,, പി..എസ്. നിസ്സാമുദ്ദീൻ,എം.കെ. വർക്കി ,മാത്യൂസ് ജേക്കബ്, റീബു ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ക്നാനായ കൺവൻഷൻ ആരംഭിച്ചു.
വചനകേഴ്‌വി ആത്മപരിത്യാഗത്തിലേക്ക് നയിക്കണം -മോർ സേവേറിയോസ്.
◾വചനകേഴ്‌വി ഹൃദയ പരിവർത്തനത്തിലേക്കു വഴിതെളിക്കണമെന്നും,സഭയുടെ സാമ്പത്തിക സ്രോതസ്സ് പാവപെട്ടവർക്ക് തുറന്നു കൊടുക്കണമെന്നും മോർ സേവേറിയോസ് മെത്രാപ്പോലീത്താ.തിരുവല്ല നഗരസഭാ മൈതാനിയിൽ ആരംഭിച്ച ക്നാനായ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലിശ്ശേരി മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് അധ്യക്ഷത വഹിച്ചു. ഫാ. കുര്യൻ മാത്യു വടക്കേപററമ്പിൽ വചനപ്രഘോഷണം നടത്തി. ഫാ. ഷാജൻ കുര്യൻ വലിയവീട്ടിൽ പടിക്കൽ ധ്യാനം നടത്തി. കുര്യാക്കോസ് മോർ ഈവാനിയോസ്, ഫാ.ബെന്നി എബ്രഹാം മാമലശ്ശേരിയൽ, സുവിശേഷ സമാജം ജനറൽ സെക്രട്ടറി ജിജി എബ്രഹം കറുകേലിൽ, സമുദായ സെക്രട്ടറി റ്റി.ഒ എബ്രഹാം,, ആക്ടിങ് ട്രസ്റ്റി തോമസ്കുട്ടി മാറ്റക്കാട്ട്, സജി മുണ്ടക്കൽ, ജനറൽ കൺവീനവർ എം.പി തോമസ് മംഗലത്ത് , തങ്കച്ചൻ ഇടയാടിച്ചിറ എന്നിവർ പ്രസംഗിച്ചു.
കൺവൻഷനിൽ ഇന്ന്.
7ന് ഫാ. ജോൺ ചൊള്ളാനിക്കൽ,ഫാ ജെയിംസ് തോടത്തിൽ, മോനാച്ചൻ കാട്ടുപറമ്പിൽ,തങ്കച്ചൻ ഇടയാടിചിറ എന്നിവർ പ്രസംഗിക്കും.
നിര്യാതയായി.
ലക്ഷ്മിക്കുട്ടി
◾തിരുവല്ല ചാത്തങ്കരി തോണ്ടുപറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി - 90 നിര്യാതയായി. സംസ്കാരം ഇന്ന് ( 23/2) ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
മക്കൾ: രത്നമ്മ, പുരുഷൻ, തിലകമ്മ, സദാശിവൻ, ശുഭ, പരേതനായ തുളസി.
മരുമക്കൾ: ഭഗീന്ദ്രൻ, കനകമ്മ, സുമതി, ബിന്ദു
ടി പി തോമസ്
ഭാര്യാ: മറിയാമ്മ തോമസ് ( അമ്മിണി)
ചേപ്പാട് പുത്തൻപീടികയിൽ കുടുംബാഗം മക്കൾ: നീലു സൂസൻ തോമസ് ( ബിൽജിയം) ലിനി മറിയം തോമസ്, ലിജു ടി തോമസ്.
മരുമക്കൾ: പ്രേംസ് ( കട്ടപ്പന)
ഷിനു ( മേമന വീട് പുല്ലാട്).
സംസ്കാരം ( ഫെബ്രുവരി 24) വെള്ളിയാഴ്ച 12 മണിക്ക് വളഞ്ഞവട്ടം എബനേസർ മാർത്തോമ പള്ളിയിൽ നടക്കും
നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
◾കൊച്ചി സിനിമാ- സീരിയൽ താരം സുബി സുരേഷ് (41) അന്തരിച്ചു.കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നുപുരുഷമേൽക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ സുബി ജനിച്ചത്. തൃപ്പൂണിത്തുറ സർക്കാർ സ്കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾകാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളിൽ സജീവമായിരുന്നു. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
തുടർന്ന് രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു. അച്ഛൻ: സുരേഷ്, അമ്മ: അംബിക, സഹോദരൻ: എബി സുരേഷ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്. അനര്‍ഹര്‍ക്ക് ധനസഹായം ലഭിച്ചതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്കു മൂന്നു ലക്ഷം രൂപവരെ ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്റ് നല്‍കിയ 16 അപേക്ഷയില്‍ സഹായം അനുവദിച്ചു. കരള്‍ രോഗിക്ക് ഹൃദ്രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാ സഹായം നല്‍കി. കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷയില്‍ 13 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയത് ഒരേ എല്ലുരോഗ വിദഗ്ധനാണ്. പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.
ഒന്നാം ക്ലാസിൽ ചേരുവാൻ ആറു വയസ്സ് വേണം.
◾ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസു നിര്‍ബന്ധമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍നിന്ന് ഇളവു തേടാനുള്ള നീക്കവുമായി കേരള സര്‍ക്കാര്‍. കേരളത്തില്‍ അഞ്ചു വയുസുള്ള കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാമെന്ന നയമാണു പിന്തുടരുന്നത്. മൂന്നു വര്‍ഷത്തെ പ്രീ സ്‌കൂള്‍, അങ്കണവാടി വിദ്യാഭ്യാസം, തുടര്‍ന്ന് ആറാം വയസു മുതല്‍ ഒന്ന്, രണ്ട് ക്ലാസുകള്‍, എട്ടു മുതല്‍ 11 വരെ വയസുള്ള കുട്ടികള്‍ക്കു പ്രിപറേറ്ററി സ്റ്റേജ്, 11 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് മിഡില്‍ സ്റ്റേജ്, 14 മുതല്‍ 18 വരെ വയസില്‍ സെക്കന്‍ഡറി സ്റ്റേജ് എന്നിങ്ങനെ ക്ലാസുകള്‍ ക്രമപ്പെടത്തണമെന്നാണ് കേന്ദ്ര നിര്‍ദേശം.
മാന്നാറിൽ സ്‌കൂട്ടർ അപകടത്തിൽ ചികിത്സയിലിരുന്ന വിമുക്തഭടൻ മരിച്ചു
◾മാന്നാർ: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മരത്തിലടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന വിമുക്തഭടൻ മരിച്ചു. ചെന്നിത്തല സി.എസ്.ഡി കാന്റീൻ ഉദ്യോഗസ്ഥൻ പെണ്ണുക്കര കള്ളോട്ടുതറയിൽ കെ.ആർ. വിജയകുമാർ (57 ) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7:30ന് ജോലിക്കായി സ്‌കൂട്ടറിൽ പോകുന്ന വഴി സി.എസ്.ഡി കാന്റീന് സമീപത്ത് വെച്ച് നെഞ്ചു വേദനയെത്തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ മരത്തിലിടിക്കുകയായിരുന്നു.പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയകുമാർ ഇന്നലെ വൈകിട്ട് 4 :30 നാണു മരിച്ചത്. സംസ്കാരം പിന്നീട്. പരേതനായ രാഘവകുറുപ്പിന്റെയും രാജമ്മയുടെയും മകനാണ്. ഭാര്യ: ഹരിപ്പാട് ചീരങ്കാവ് പുതുപ്പുരയ്ക്കൽ ബിന്ദു. മക്കൾ: ഭവ്യ വി.കുമാർ, ഭരത് വി. കുമാർ.
◾എഐസിസി പ്ലീനറി സമ്മേളനത്തിന് ചത്തീസ്ഗഡിലെ റായ്പൂരില്‍ നാളെ തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുക്കുന്ന കാര്യം ഈ സമ്മേളനത്തില്‍ തീരുമാനിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണി ശക്തമാക്കി ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണു സമ്മേളനം.
ബെയ്ജിംഗില്‍ ഇന്ത്യ -ചൈന ചര്‍ച്ച.
◾ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഇന്ത്യ -ചൈന ചര്‍ച്ച. അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചൈന വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
◾അനധികൃത നിക്ഷേപ പദ്ധതികളിലൂടെ സംസ്ഥാനത്തു വിവിധ സ്ഥാപനങ്ങള്‍ രണ്ടായിരം കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്നു പോലീസ് റിപ്പോര്‍ട്ട്. അമ്പതു സ്ഥാപനങ്ങള്‍ക്കെതിരേയുള്ള പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതില്‍ 27 സ്ഥാപനങ്ങളുടേയും അവയുടെ ഉടമകളുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവായിട്ടുണ്ടെന്നു പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വെളിപെടുത്തി.
◾എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചെറിയ അറ്റകുറ്റപണികള്‍ വേഗത്തിലാക്കുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തണം. മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിക്കു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം.
◾തിരുവനന്തപുരത്ത് ആല്‍ത്തറ ജംഗ്ഷന് സമീപത്തും വഴുതക്കാട് ടാഗോര്‍ ഹാളിന് സമീപത്തും മുഖ്യമന്ത്രിക്കു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. നാലു യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ്സിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജും നടത്തി.
◾സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക സൃഷ്ടിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്‍ എസ് പിയായ ജയ്ദേവിനെ ഈ തസ്തികയില്‍ നിയമിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കേയാണ് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക സൃഷ്ടിച്ചത്.
വിനു വി ജോണിനെ പോലീസ് ഇന്നു ചോദ്യം ചെയ്യും.
◾ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിനെ പോലീസ് ഇന്നു ചോദ്യം ചെയ്യും. രാവിലെ 11 ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 ന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ജനങ്ങള്‍ക്കെതിരേ നടത്തിയ അക്രമങ്ങളുടെ പേരില്‍ സി ഐ ടി യു നേതാവ് എളമരീം കരീം എംപിയെ വിമര്‍ശിച്ചതിനാണു വിനുവിനെതിരേ പൊലീസ് കേസെടുത്തത്.
◾സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്കു സംരക്ഷണം നല്‍കാന്‍ പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലക്കടിച്ചോ അപായപ്പെടുത്താനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടോയെന്ന് ഡിജിപി വ്യക്തമാക്കണമെന്നും സുധാകരന്‍.
ദേശീയപാതയ്ക്കു നടുവില്‍ ദശാബ്ദങ്ങളായി നിന്നിരുന്ന ഒറ്റപ്പന മുറിച്ചുമാറ്റി.
◾ തോട്ടപ്പള്ളി ദേശീയപാതയ്ക്കു നടുവില്‍ ദശാബ്ദങ്ങളായി നിന്നിരുന്ന ഒറ്റപ്പന മുറിച്ചുമാറ്റി. തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നതുവരെ പന മുറിക്കരുതെന്ന് വിശ്വാസികള്‍ അഭ്യര്‍ഥിച്ചിരുന്നു. ഭഗവതിയുടെ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്നാണ് ഐതിഹ്യം.
◾കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ ആരോപണം. പരിക്കേറ്റ ഇടതു കാലിനു പകരം വലതു കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് കക്കോടി സ്വദേശിയായ അറുപതുകാരിയാണ് കാലുമാറിയുള്ള ശസ്ത്രക്രിയക്ക് ഇരയായത്.
◾താമരശേരി ചുരത്തില്‍ എന്‍ജിന്‍ തകരാറായി കുടുങ്ങുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ലക്കിടിയില്‍ ക്രെയിന്‍ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്- കോഴിക്കോട് കലക്ടര്‍മാര്‍ നടത്തിയ ടെലഫോണ്‍ ചര്‍ച്ചയിലാണ് തീരുമാനം. അടിവാരത്തും ക്രെയിന്‍ സൗകര്യമൊരുക്കും. ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നടപടികള്‍.
◾താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാന്‍ പിടിയിലായി. കഴിഞ്ഞ ഒക്ടോബറിലാണ് മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. അഷ്റഫിന്റെ ഭാര്യാ സഹോദരനും അലി ഉബൈറാനും തമ്മില്‍ വിദേശത്തുണ്ടായിരുന്ന സ്വര്‍ണ ഇടപാടുകളെച്ചൊല്ലിയുളള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണം.
◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക് സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. വിഴിഞ്ഞം തുറമുഖത്തോടു ചേര്‍ന്നുള്ള 33 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനമാണ് തുറമുഖ മന്ത്രി നിര്‍വഹിച്ചത്.
സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ പാര്‍ട്ടി അന്വേഷണം.
◾അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ പാര്‍ട്ടി അന്വേഷണം. നാലംഗ കമ്മീഷനാണ് അന്വേഷണം നടത്തുക.
◾മൂന്നാര്‍ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ നീക്കം പൊളിഞ്ഞു. കൂറുമാറി കോണ്‍ഗ്രസിനൊപ്പം എത്തിയ സിപിഎം അംഗം വി ബാലചന്ദ്രന്റെ രാജിക്കത്ത് തപാലില്‍ സെക്രട്ടറിക്കു ലഭിച്ചതോടെ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗത്തെ അനുവദിച്ചില്ല. ഇതോടെ കോറം തികയാതെ അംഗങ്ങള്‍ക്ക് പിരിഞ്ഞുപോകേണ്ടി വന്നു. കൂറുമാറിയ ബാലചന്ദ്രന്റെ കോട്ടേജ് ഒരുസംഘം അക്രമികള്‍ തല്ലിത്തകര്‍ത്തു.
◾അവിശ്വാസികള്‍ക്കെതിരായ പരാമര്‍ശത്തില്‍ നടന്‍ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. അവിശ്വാസികള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്തതെന്നാണ് ആരോപണം. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് പരാതി നല്‍കിയത്.
◾കൊച്ചിയില്‍ കേബിള്‍ കുരുങ്ങി യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുക്കണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണര്‍. കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
ഗായകന്‍ കുഴഞ്ഞുവീണു മരിച്ചു.
◾ഗാനമേളക്കിടെ ഭിന്നശേഷിക്കാരനായ ഗായകന്‍ കുഴഞ്ഞുവീണു മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാം വീട്ടില്‍ പരേതനായ ഹംസയുടെ മകന്‍ അബ്ദുല്‍ കബീര്‍ എന്ന 42 കാരനാണു മരിച്ചത്. പുന്നക്കബസാര്‍ ആക്ട്സിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ ‘മ്യൂസിക്ക് ഓണ്‍ വീല്‍സ്’ ഗാനമേളക്കിടെയാണ് സംഭവം.
◾മൂന്നാര്‍ എന്‍ജിനിയറിംഗ് കോളജില്‍ പ്രതിഷേധ സമരവുമായി പെണ്‍കുട്ടികള്‍. ഹോസ്റ്റല്‍ രാത്രി പൂട്ടിയിടുന്നതിനെതിരേയാണ് പരാതി. ശുചിമുറികള്‍ ശോചനീയാവസ്ഥയിലാണെന്നും ഇവര്‍ ആരോപിച്ചു.
മകളെ അന്വേഷിച്ച് എത്തിയ പിതാവിനും സഹോദരനും സഹോദരി ഭർത്താവിനും ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ .
◾മാന്നാർ : ചെന്നിത്തല ചെറുകോലിൽ കാണാതായ മകളെ അന്വേഷിച് എത്തിയ പിതാവിനും സഹോദരനും സഹോദരി ഭർത്താവിനെയും ക്രൂരമായി മർദിച്ച കേസിൽ പിടുകൂടാനുണ്ടായിരുന്ന ആളിനെ മാന്നാർ പോലിസ് പിടികൂടി.
കാരാഴ്മ ഒരിപ്രം
സംഗീത് ഭവനിൽ
ഗോപാലകൃഷ്ണൻ മകൻ
സംഗീത് (22)നെ ആണ് പിടികൂടിയത്. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.
സംഭവത്തിന് ശേഷം പള്ളിപ്പാട്, ചവറ, പുതുപ്പള്ളി, പത്തിയൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി സംഗീത്. മാസങ്ങൾക്ക് മുൻപ് കാരാഴ്മയിലെ ഒരു വിവാഹ വീട്ടിൽ അക്രമം നടത്തിയ കേസിലും പ്രതിയാണ് സംഗീത് എന്ന് പോലിസ് പറഞ്ഞു.ഈ കേസിൽ ഇയാൾ ഇപ്പോൾ ജാമ്യത്തിൽ നിൽക്കുകയാണ്.
ഫെബ്രുവരി അഞ്ചാം തീയതി ആണ് കേസിനു ആസ്‌പദമായ സംഭവം.
ഈ കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ ആദ്യം തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോളും റിമാൻഡിലാണ്.
ചെറുകോൽ മാലിയിൽ വടക്കേതിൽ പ്രവീൺ (26) പിതാവ് ഉണ്ണൂണി (48) ഉണ്ണൂണിയുടെ മരുമകൻ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയിൽ റോജൻ (45) എന്നിവരാണ് മർദ്ദനത്തിനിരയായത്.
മാന്നാർ പോലിസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം, എസ് ഐ ജോൺ തോമസ്,
സിവിൽ പോലീസ് ഓഫീസർമാരായ സിദ്ദീഖുൽ അക്ബർ, സാജിദ്, സുനിൽ, ഹരിപ്രസാദ് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
◾കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒരു കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 1,832 ഗ്രാം സ്വര്‍ണം സഹിതം കാസര്‍കോട് സ്വദേശി സൈഷാദിനെയാണ് അറസ്റ്റു ചെയ്തത്.
◾കോഴിക്കോട് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ സുപ്രീം കോടതി ഭര്‍ത്താവിന്റെ ശിക്ഷാവിധി മരവിപ്പിക്കുകയും ജാമ്യം നല്‍കുകയും ചെയ്തു. എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി പ്രജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹൈക്കോടതിയിലെ അപ്പീലില്‍ തീരുമാനമാകുന്നതുവരെയാണ് ജാമ്യം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസില്‍ അറസ്റ്റില്‍.
◾സിപിഎം ബ്രാഞ്ച് സെക്രട്ടറി പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസില്‍ അറസ്റ്റില്‍. സി പി എം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ (50) യാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.
◾വടകര അഴിയൂരില്‍ പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ചല്ലിവയല്‍ അഞ്ചാംപുരയില്‍ ലാലു (45) വിനെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
◾തൃശൂരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസില്‍ അറസ്റ്റില്‍. തൃശൂര്‍ കോലഴി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണന്‍ (57) ആണ് അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
◾ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കൗമാരക്കാരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ആറാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച മുറ്റിച്ചൂര്‍ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയില്‍ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയില്‍ വിഷ്ണു (19 ) എന്നിവരാണ് പിടിയിലായത്.
കമിതാക്കളെ മോഷണത്തിന് അറസ്റ്റ് ചെയ്തു
◾ദമ്പതികള്‍ ചമഞ്ഞ് വീട്ടുജോലിക്കു നിന്ന കമിതാക്കളെ മോഷണത്തിന് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ തോട്ടപ്പിള്ളിയിലെ വീട്ടില്‍നിന്ന് അഞ്ചു ലക്ഷത്തിലേറെ സാധനങ്ങള്‍ മോഷ്ടിച്ചതിന് കോട്ടയം പാറത്തോട് പോത്തല വീട്ടില്‍ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടില്‍ സുജാ ബിനോയ് (43) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾വടക്കാഞ്ചേരി ബോയ്സ് ഹൈസ്‌കൂള്‍ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തില്‍ അഗ്നിബാധ. ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ഭാഗം കത്തിയമര്‍ന്നു. രാത്രി ഏഴരയോടെയാണ് സംഭവം.
◾പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കനക് റെലെ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഗുജറാത്ത് സ്വദേശിയാണെങ്കിലും കേരളവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച പ്രതിഭയാണ് കനക് റെലെ.
◾തൊട്ടടുത്ത ഫ്ളാറ്റില്‍ ഒളിച്ചിരുന്ന് നടി ആലിയ ഭട്ടിന്റെ സ്വകാര്യ ചിത്രങ്ങളെടുത്ത ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ മുംബൈ പൊലീസ് കേസെടുക്കും. നടിയോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. താരത്തിന്റെ പി ആര്‍ ടീം ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആശയവിനിമയം നടത്തിയിരുന്നു.
◾വിവാഹ വിരുന്നിനു തൊട്ടുമുമ്പ് വധുവും വരനും വീട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. അസ്ലം (24) കങ്കാഷ ബാനു (22) എന്നിവരാണു മരിച്ചത്. ഇരുവരും രക്തത്തില്‍ കുളിച്ച നിലയില്‍ നിലത്തു കിടക്കുകയായിരുന്നു.
ഉദ്ധവ് താക്കറെയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി.
◾ശിവസേന തര്‍ക്കത്തില്‍ ഉദ്ധവ് താക്കറെയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.
◾അദാനിയെക്കുറിച്ച് താന്‍ പ്രധാനമന്ത്രിയോട് പാര്‍ലമെന്റില്‍ ചോദിച്ചെങ്കിലും മോദി മറുപടിയൊന്നും പറഞ്ഞില്ലെന്നു രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയയിലെ ഷില്ലോംഗില്‍ എത്തിയ രാഹുല്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ചത്.
◾2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഖാര്‍ഗെ പറഞ്ഞു.
◾അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാലക്കാടന്‍ മലയാളി വിവേക് രാമസ്വാമി. 37 കാരനായ വിവേക് രാമസ്വാമി യുവ വ്യവസായിയാണ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് മത്സരിക്കും. വടക്കഞ്ചേരി സ്വദേശിയും എന്‍ജിനിയറുമായ രാമസ്വാമിയുടേയും മനോരോഗ വിദഗ്ധ വയോജനയുടേയും മകനാണു വിവേക്. അമേരിക്കയിലെ സിന്‍സിനാറ്റിയിലാണ് ജനിച്ചത്.
◾ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തെ തടയുകയാണെന്ന് ബ്രിട്ടീഷന്‍ പാര്‍ലമെന്റില്‍ വിമര്‍ശനം. ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായനികുതി റെയ്ഡ് നടത്തിയതിനെ പരാമര്‍ശിച്ചാണ് വിഷയം ചര്‍ച്ചയായത്.
പാകിസ്ഥാനില്‍ മന്ത്രിമാരുടെ അടക്കം ശമ്പളം വെട്ടിക്കുറച്ചു.
◾സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ പാകിസ്ഥാനില്‍ മന്ത്രിമാരുടെ അടക്കം ശമ്പളം വെട്ടിക്കുറച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
◾ഫ്രാന്‍സിലെ സ്‌കൂളില്‍ വിദ്യാര്‍ഥി അധ്യാപികയെ കുത്തിക്കൊന്നു. സാഷോ ഡെലൂസ് പട്ടണത്തിലെ സ്‌കൂളിലാണ് 16 കാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി സ്പാനിഷ് അധ്യാപികയെ കുത്തിക്കൊന്നത്. വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
◾പ്ലേഓഫ് പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ഒഡിഷയ്ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായകമായ മത്സരത്തില്‍ തോല്‍വി. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ജംഷേദ്പുര്‍ എഫ്.സിയാണ് ഒഡിഷയെ കീഴടക്കിയത്. ഇതോടെ ഒഡിഷയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. ഗോവയുടെ അവസാനമത്സരഫലം ആശ്രയിച്ചുമാത്രമേ ഒഡിഷയ്ക്ക് പ്ലേഓഫിലേക്ക് പ്രവേശിക്കാനാകൂ.
ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീലിന് സ്വര്‍ണം.
◾ഈജിപ്തിലെ കെയ്‌റോയില്‍ വെച്ച് നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീലിന് സ്വര്‍ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് രുദ്രാന്‍ക്ഷ് സ്വര്‍ണം നേടിയത്.
◾ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്താണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ഇതോടെ നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടും.
FIFTY FIFTY Result 22/02/2023
1 st Prize :
Amount: ₹1,00,00,000/-
FO507642
Consolation Prize :
Amount: ₹8,000/-
FN507642 FP507642 FR507642 FS507642 FT507642 FU507642 FV507642 FW507642 FX507642 FY507642 FZ507642
2 nd Prize :
Amount: ₹10,00,000/-
FY537039
3 rd Prize :
Amount: ₹5,000/-
0122 0582 1351 2810 3057 3067 3127 3152 3317 4520 4755 5091 5371 6017 6063 6823 6872 6917 6921 6991 8308 8746 9477
4 th Prize :
Amount: ₹2,000/-
0847 2229 2564 5108 5181 5572 5622 6202 6815 6954 7393 8395
5 th Prize :
Amount: ₹1,000/-
0766 0866 1242 1561 2518 3190 3323 3474 3707 3742 4459 4907 5287 5316 5971 6853 7011 8529 8530 8743 8831 9647 9843 9935
6 th Prize :
Amount: ₹500/-
0061 0062 0262 0291 0329 0483 0533 0601 0646 0813 1011 1044 1103 1210 1359 1390 1427 1724 1806 1844 1872 2034 2152 2183 2260 2316 2317 2406 2469 2548 2691 2758 2790 2886 3409 3417 3684 3722 3778 3876 3898 4153 4173 4236 4326 4343 4416 4706 4832 4943 5071 5111 5229 5285 5423 5903 6075 6102 6154 6363 6386 6388 6433 6473 6560 6647 6651 6696 6812 6829 7126 7159 7312 7502 7526 7535 7583 7633 7683 7721 7765 7840 7911 8041 8207 8208 8477 8676 8682 8733 8810 8814 8866 9098 9782 9819
7 th Prize :
Amount: ₹100/-
0354 0383 0412 0496 0516 0517 0628 0700 0802 0811 0822 0828 0962 1169 1447 1593 1669 1905 2050 2067 2075 2110 2234 2280 2396 2435 2447 2569 2605 2627 2756 2776 2781 2785 2820 3088 3176 3403 3496 3690 3939 3940 3981 4040 4160 4169 4190 4285 4358 4611 4713 4766 4843 5026 5049 5052 5055 5177 5282 5336 5354 5457 5537 5600 5702 6106 6139 6145 6230 6273 6410 6516 6576 6588 6691 6763 6835 6869 6898 6942 7046 7081 7135 7213 7327 7396 7404 7423 7448 7520 7527 7628 7689 7701 7768 7799 7817 7856 7932 7984 7991 8022 8028 8131 8164 8463 8500 8515 8614 8800 8807 8828 8988 9007 9023 9077 9078 9101 9151 9169 9303 9475 9530 9807 9857 9896
Comments
Post a Comment
Thanks