JACOB CHERIAN
തിരുവല്ലയിൽ അന്യംനിന്നുപോയ കരിമ്പു കൃഷി പുനരാരംഭിക്കാൻ നടപടി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കി.
◾കരിമ്പ് കൃഷിയിലൂടെ ഒരു കാലത്ത് പഞ്ചസാര ഉൽപ്പാദിപ്പിച്ചു വന്ന പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറി കരിമ്പിന്റെ ലഭ്യത കുറവിനാൽ പഞ്ചസാര ഉൽപ്പാദനത്തിൽ നിന്നും പമ്പാ ഷുഗർ ഫാക്ടറി പിന്മാറിയ സാഹചര്യത്തിലാണ് കരിമ്പിൻ കൃഷി പുനരാരംഭിക്കാൻ കടപ്ര ഗ്രാമപഞ്ചായത്ത് ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി ഇതിനായി തയ്യാറാക്കി മുന്നിട്ടിറങ്ങിയത്.ഇതോടെ രൂപീകൃതമായ പമ്പ കരിമ്പ് കർഷക സമിതിയുടെ നേതൃത്വത്തിൽ പരുമലയിൽ 10 ഏക്കർ ഭൂമിയിൽ കരിമ്പ് കൃഷിക്ക് തുടക്കമിട്ടു..
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കടപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ (പരുമല ) നടന്ന ഉദ്ഘാടന ചടങ്ങിൽ കർഷക സമിതി പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ജില്ലാ പഞ്ചായത്തംഗം മായാ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ലിജി പണിക്കർ, പഞ്ചായത്തംഗങ്ങളായ സാജിത്, വിമല ബെന്നി, കർഷക സമിതി നേതാക്കളായ സജി അലക്സ്, ശ്രീരേഖ.ആർ.നായർ, ഷിബു വറുഗീസ്, രഘുനാഥൻ നായർ, സോമൻ നായർ എന്നിവർ പ്രസംഗിച്ചു.
ക്നാനായ അതിഭദ്രാസന കൺവൻഷൻ നാളെ തിരുവല്ലയിൽ ആരംഭിക്കും.
◾ക്നാനായ അതിഭദ്രാസന കൺവെൻഷൻ നാളെ തുടങ്ങി ഞായറാഴ്ചവരെ തിരുവല്ല നഗരസഭ മൈതാനത്ത് ഒരുക്കിയിരിക്കുന്ന പന്തലിൽ നടക്കും. നാളെ വൈകുന്നേരം ഏഴിന് കുര്യാക്കോസ് മോർ സേവേറിയോസ്
മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഫാ.കുര്യൻ മാത്യു വടക്കേ പറമ്പിൽ വചനശുശ്രൂഷ നടത്തും.
വ്യാഴം (23ന് ) വൈകിട്ട് 7ന്
ഫാ: ജോൺ ചൊള്ളാനിക്കൽ കപ്പുച്ചിൻ വചന പ്രഘോഷണം നടത്തും. 24ന് രാവിലെ പത്തിന് നടക്കുന്ന വനിതാ സംഗമത്തിൽ ഡോ.സെലിൻ എബ്രഹാം മുഖ്യ സന്ദേശം നൽകും. വൈകുന്നേരം 7 ന് റവ. സാജൻ പി മാത്യുവും, 25ന് വൈകുന്നേരം 7 ന് ഫാ.ഡോ. ജോസഫ് കടുപ്പിലും വചനശുശ്രൂഷ നടത്തും.
സമാപനദിവസമായ ഞായറാഴ്ച വൈകിട്ട് 7ന് കുര്യാക്കോസ് മോർ ഈവാനിയോസ് സമാപന സന്ദേശം നൽകും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ വചനശുശ്രൂഷ നടത്തും. ദിവസവും വൈകിട്ട് സന്ധ്യാപ്രാർത്ഥന, ഗാനശുശ്രൂഷ, ധ്യാനം എന്നിവ ഉണ്ടായിരിക്കും.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ശെമ്മാശൻ മരിച്ചു
◾മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ ശെമ്മാശ്ശൻ ബിനോജി മാത്യു മന്നാകുഴിയിൽ അന്തരിച്ചു. പത്തനംതിട്ട മൈലപ്രായിൽ വച്ച് ഉണ്ടായവാഹനാപകടത്തെ തുടർന്ന് ഗുരുതര അവസ്ഥയിൽ പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. മാത്യൂസ് മന്നാകുഴിയിലിന്റെ മകനാണ്. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ അദ്ധ്യാപകനായി പ്രവർത്തിച്ചുവരികയായിരുന്നു. സംസ്കാരം പിന്നീട്.
നിര്യാതരായി
ജിബി
സംസ്കാരം പിന്നീട്
സുമേഷ് ചന്ദ്രൻ
◾കടപ്രമാന്നാർ സൈക്കിൾ മുക്ക് സുമേഷ് ചന്ദ്രൻ (33) നിര്യാതനായി. സൗദി അറേബ്യയിൽ വെച്ച് കുളിമുറിയിൽ തെന്നിവീണ് തലക്ക് പരുക്ക് പറ്റിയാണ് അപകടം ഉണ്ടായത്. സംസ്കാരം നടത്തി.
കെ.കൃഷ്ണൻകുട്ടി
കെ.കൃഷ്ണൻകുട്ടി
◾വളഞ്ഞവട്ടം തേലപ്പുറത്തു വീട്ടിൽ കെ.കൃഷ്ണൻകുട്ടി (റിട്ട. എഞ്ചിനീയർ KSEB) നിര്യാതനായി.ഭാര്യ : ലീല,മകൾ : സീമ മരുമകൻ : ബിനു പ്രതാപ്.
സംസ്കാരം നടത്തി.
റിട്ട.തഹസീൽദാർ എലിസബേത് ജോർജ്
◾പരുമല നാക്കട കാഞ്ഞിരംനില്കുന്നതിൽ കളരിക്കൽ റിട്ട. തഹസീൽദാർ എലിസബേത് ജോർജ് (ഗ്രേസിക്കുട്ടി 86) നിര്യാതയായി.സംസ്കാരം പിന്നീട്. കൊഴുവല്ലൂർ മാങ്ങാട്ട് കുടുംബഅംഗമാണ്. റിട്ട. ഹെഡ്മാസ്റ്റർ പരേതനായ ജോർജ് കെ മത്തായി ആണ് ഭർത്താവ്. മക്കൾ ജിജി, സജി മരുമക്കൾ രാജി, അജിൻ
ഗീവർഗീസ്
◾വളഞ്ഞവട്ടം : പുളിക്കീഴ് ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽ ലിമിറ്റഡ് കമ്പനി ഉദ്യേഗസ്ഥൻ ഓടാറ്റിൽ ബിജി ഗീവർഗീസ് ( 57) നിര്യാതനായി.
ഭാര്യാ: ഷൈല ബിജി ( പള്ളിപ്പാട് കല്ലാറു വിളയിൽ കുടുംബാഗം)
മക്കൾ: നീതു പ്രബിൻ.
നീനൂ റോസ് വർഗ്ഗീസ്,നിഖിൽ വർഗ്ഗീസ് ബിജി. മരുമകൻ: പ്രബിൻ
റിട്ട. സുബേദാർ കെ.കെ.പൊന്നപ്പൻ ആചാരി
◾റിട്ട.സുബേദാർ തിരുവല്ല അഴിയിടത്തുചിറ കുന്നുബംഗ്ളാവിൽ കെ.കെ.പൊന്നപ്പൻ ആചാരി നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.
ഭാര്യ.. രാധ.കെ.
മക്കൾ: പ്രീജ, പ്രിൻസി.
അവശ്യ സേവനം ദുരുയോഗപ്പെടുത്താൻ ശ്രമിച്ച വ്യാജ ന്യൂറോ സർജനെ പോലീസ് അറസ്റ്റ് ചെയ്തു.
◾ആശുപത്രികളിൽ സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്ത് വരുന്ന തിരുവനന്തപുരം പെരികവിള എ.പി. നിവാസിൽ അനന്തുവിനെയാണ് (29) ഹരിപ്പാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അടിയന്തിരമായി വീട്ടിലെത്താൻ 108 വിളിച്ചാൽ സഹായകരമാകുമെന്ന അനന്തുവിന്റെ മോഹമാണ് അറസ്റ്റിലെത്തിച്ചത്.
അടിയന്തിര ശസ്ത്രക്രിയക്ക് തിരുവനന്തപുരത്ത് എത്തണമെന്ന് ന്യൂറോ സർജനെന്ന് സ്വയം പരിചയപ്പെടുത്തി 108 ആംബുലൻസ് അനന്തു വിളിക്കുകയായിരുന്നു. അപകടത്തിൽ പെടുന്നവർക്കാണ് 108 ആംബുലൻസ് ലഭിക്കുകയെന്ന് ഡ്രൈവർ മറുപടി പറഞ്ഞത് വകവെയ്ക്കാതെ തനിക്ക് ശസ്ത്രക്രിയ നടത്താൻ എത്രയും വേഗം തിരുവനന്തപുരത്ത് എത്തേണ്ടതുണ്ടെന്ന് വാശി പിടിച്ചതോടെ ഇയാളെ ആംബുലൻസിൽ കയറ്റി ഡ്രൈവർ ഹരിപ്പാട് പോലീസ് സ്‌റ്റേഷനിലാണ് എത്തിച്ചത്. നിജസ്ഥിതി മനസ്സിലാക്കിയ പോലീസ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രോവിഡന്റ് ഫണ്ട് പദ്ധതിയില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു.
◾പ്രോവിഡന്റ് ഫണ്ട് പദ്ധതിയില്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നതിനു മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. വേതനപരിധി അയ്യായിരത്തിനു കൂടുതലുള്ളവര്‍, കൂടുതല്‍ തുക വിഹിതം നല്‍കിയവര്‍, സംയുക്ത ഓപ്ഷന്‍ ഉപയോഗിച്ചിട്ടില്ലാത്തവര്‍ എന്നിവര്‍ ഇപിഎഫ്ഒയ്ക്ക് ഓപ്ഷന്‍ നല്‍കാം. തൊഴിലാളികളും തൊഴിലുടമകളും സംയുക്തമായാണ് ഓപ്ഷന്‍ നല്‍കേണ്ടത്. 2014 സെപ്റ്റംബര്‍ ഒന്നിനുശേഷം വിരമിച്ചവര്‍ക്കാണ് ഓപ്ഷന് അവസരം. മാര്‍ച്ച് നാലാണ് അവസാന തീയതി.
ഹരിപ്പാട് എസ്എഫ്ഐ വനിതാ നേതാവിനെതിരെയുള്ള അക്രമത്തിൽ കേസെടുക്കുന്നില്ലെന്ന് പരാതി.
◾ഹരിപ്പാട് എസ്എഫ്ഐ വനിതാ നേതാവിനെതിരെയുള്ള അക്രമത്തിൽ കേസെടുക്കാതെ പൊലീസ്. പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് ഹരിപ്പാട് സിഐ പറഞ്ഞു. വനിതാ എസ് ഐ ആശുപത്രിയിൽ എത്തി പെൺകുട്ടിയെ കണ്ടിരുന്നു.കേസിന് താൽപ്പര്യമില്ലെന്നാണ് ചിന്നു പറഞ്ഞതെന്ന് സിഐ. അതേ സമയം പൊലീസ് നിലപാട് ശരിയല്ലെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കൊഗ്നിസിബിൾ ഒഫൻസ് ശ്രദ്ധയിൽ പെട്ടാൽ പരാതി ഇല്ലെങ്കിലും കേസെടുക്കാൻ പൊലീസിന് ബാധ്യതയുണ്ട്. സിആർപിസിയിലും പൊലീസ് നിയമത്തിലും ഇത് പറയുന്നുണ്ട്. അതേ സമയം, നിയമനടപടിക്ക് പോകേണ്ടത് പെൺകുട്ടിയെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. മാത്രമല്ല, പരാതി കിട്ടിയപ്പോൾ തന്നെ അമ്പാടി ഉണ്ണിയെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും നേതൃത്വം വിശദീകരണം നൽകി.
കോഴിക്കോട്ട് നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത പ്രതികൾ പിടിയിൽ
◾കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പൊലീസിന്‍റെ പിടിയിലായത്.
കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെൺകുട്ടി. സുഹൃത്തുക്കളായി രണ്ടു പേർ സൗഹൃദം നടിച്ച് വിദ്യാർത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷം പെൺകുട്ടിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുഞ്ഞു.
പ്രതിഷ്ഠാദിന മഹോത്സവം മാറ്റിവെച്ചു.
◾വളഞ്ഞവട്ടം വട്ടക്കാട്ട് യോഗീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വട്ടക്കാട്ട് കുടുംബ കാരണവരുടെ നിര്യാണം മൂലം മാറ്റിവെച്ചു
കോന്നി ഗവ.മെഡിക്കൽ കോളജിനു വേണ്ടി പുതിയ ബസ്സ് ഇന്ന് വൈകിട് 3ന് കൈമാറുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ.
◾2022-23 വർഷത്തെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി 24.5 ലക്ഷം രൂപ വകയിരുത്തി കോന്നി മെഡിക്കൽ കോളജിന് വേണ്ടിയുള്ള കോളജ് ബസ്സ് ഇന്ന് വൈകിട്ട് 3ന് കോളജിന് സമർപ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ അറിയിച്ചു.ഈ അദ്ധ്യയന വർഷം 100 കുട്ടികൾക്കാണ് എം.ബി.ബി.എസ് ആദ്യ ബാച്ചിലേക്ക് പ്രവേശനം ലഭിച്ചത്.
കാപ്പ ചുമത്തിയ പ്രതിയുടെ മാതാവിന് ഗുണ്ടാ ആക്രമണത്തിൽ ജീവഹാനി.
◾പത്തനംതിട്ട ഏനാദിമംഗലം ഒഴിവു - പാറ സ്വദേശിയും, കാപ്പച്ചമത്തിയ പ്രതിയുമായ സൂര്യലാലിന്റെ മാതാവ് സുജാതയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാത്രി സൂര്യലാലിന്റ വീടിന് നേരെ ഗുണ്ടകൾ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികൾ സൂര്യലാലിന്റെ വീട്ടിലെത്തുമ്പോൾ സുജാത മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സൂര്യലാലും, സഹോദരനും ശത്രുക്കളെയാണ് സംഭവത്തിൽ സംശയിക്കുന്നത്.
◾കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനു കാരണം നികുതി പിരിവിലെ അലംഭാവമല്ല, കേന്ദ്രം അവഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ കര്‍ഷകദ്രോഹ ബജറ്റിനെതിരേ സമരം ചെയ്യാത്ത പ്രതിപക്ഷം കേരളത്തിനെതിരേയാണ് സമരം നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ മഞ്ചേശ്വരം കുമ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസും തമ്മില്‍ നടത്തിയ ചര്‍ച്ച എന്താണെന്നു ജനങ്ങള്‍ ചോദിക്കുന്നു. ചോദ്യങ്ങള്‍ക്കു മറുപടിയില്ലെന്നും പിണറായി പറഞ്ഞു. യാത്ര മാര്‍ച്ച് 18 നു തിരുവനന്തപുരത്തു സമാപിക്കും.
ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി.
◾സാമ്പത്തിക പ്രതിസന്ധിമൂലം / സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. 10 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കു ബില്ല് മാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നാണു നിയന്ത്രണം.
◾എറണാകുളം സ്വദേശിനിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മദ്യപിപ്പിച്ച് കോഴിക്കോട്ട് കൂട്ടബലാല്‍സംഗം ചെയ്തു. സൂഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവിലാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. പീഡനശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കസബ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
◾ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറെ നാലുദിവസത്തേക്കുകൂടി എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും തുടര്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇഡി വാദിച്ചു.
◾ആര്‍എസ്എസുമായി 2017 ല്‍ ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മറക്കരുതെന്ന് ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്‌മാന്‍. ചര്‍ച്ചയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. ആര്‍എസുഎസുമായി ഒറ്റയ്ക്കല്ല ജമാ അത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
മഞ്ജു പ്രസന്നന്‍ പിള്ള .
കേരള തപാല്‍
സര്‍ക്കിളിന്റെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലായി ചുമതലയേറ്റു.
◾ഇംഗ്ലീഷ് സാഹിത്യത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദം നേടിയ മഞ്ജു 1991 ബാച്ചിലെ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് ഓഫീസറാണ് , ഒരു മികച്ച എഴുത്തുകാരിയും കവയിത്രിയും കൂടിയാണ്. അവരുടെ കൃതികളില്‍ പ്രമുഖ കലാകാരനായ എസ്.ജി.വാസുദേവിനെക്കുറിച്ചുള്ള വൃക്ഷയ്ക്ക് പുറമേ ഫാത്തിമ അഹമ്മദ്, സോമനാഥ് മൈതി, യശ്വന്ത് ഷിര്‍വാദ്കര്‍ തുടങ്ങിയ കലാകാരന്മാരെക്കുറിച്ചുള്ള രചനകളും ഉള്‍പ്പെടുന്നു.. കേരളത്തിലെ ആലപ്പുഴ സ്വദേശിനിയാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തില്‍ രാജ്യത്തുടനീളം വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശ്രീമതി. മഞ്ജു പ്രസന്നന്‍ പിള്ള പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, വെസ്‌റ്റേണ്‍ റീജിയന്‍ തമിഴ്‌നാട്, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, (ഫിനാന്‍ഷ്യല്‍ സര്‍വീസസ്), ന്യൂഡല്‍ഹി, ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്പ്‌മെന്റ്) പോസ്റ്റല്‍ ഡയറക്ടറേറ്റ് എന്നീ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയം, ടെലികോം വകുപ്പ്, കര്‍ണാടക സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. .
വീട്ടുകാർ അയൽവീട്ടിലാക്കിയിട്ട് പോയ വിദ്യാർത്ഥിനി മരിച്ച നിലയിൽ
◾വിഴിഞ്ഞം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ അയൽവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലി വിളാകത്ത് വീട്ടിൽ സരേഷ് കുമാർ പ്രമീള ദമ്പതികളുടെ മകൾ അലന്യ (കല്ലു15) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ സന്തോഷത്തിലായിരുന്ന കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
◾വധശ്രമ കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം ഇപ്പോള്‍ അംഗികരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ മുഹമ്മദ് ഫൈസലിനു നോട്ടീസ് നല്‍കുമെന്നും കോടതി അറിയിച്ചു.
◾തിരുവനന്തപുരം വിമാനത്താവളത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലെ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. അറ്റകുറ്റ പണികള്‍ക്കായി റണ്‍വേ അടയ്ക്കുന്നതിനാലാണ് 12.30 മുതല്‍ 4.30 വരെയുള്ള സര്‍വീസുകള്‍ പുനഃക്രമീകരിച്ചത്.
◾ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍. ഷുഹൈബ് വധക്കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത്ത് കുമാര്‍ മുഖേന പൊലീസ് ഹര്‍ജി നല്‍കി. 2018 ഫെബ്രുവരി 12 നാണ് ഷുഹൈബിനെ വെട്ടിക്കൊന്നത്.
◾തില്ലങ്കേരിയിലെ പാര്‍ട്ടി, ക്വട്ടേഷന്‍ സംഘമല്ലെന്നു സിപിഎം നേതാവ് പി. ജയരാജന്‍. തില്ലങ്കേരിയിലെ പാര്‍ട്ടി ഈ പ്രദേശത്തെ പ്രവര്‍ത്തകരും നേതാക്കളുമാണ്. ആകാശും കൂട്ടരും അല്ല. പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തിനു പിറകേ പോയിട്ടില്ലെന്നും ജയരാജന്‍. തില്ലങ്കേരിയില്‍ സിപിഎം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുയോഗത്തില്‍ ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവിയും പങ്കെടുത്തു. ആകാശിനെ കഴിഞ്ഞ ദിവസം ജാമ്യത്തിലിറക്കിയതു രവിയാണ്.
അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍.
◾ട്രെയിനില്‍ വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡു ചെയ്തത്. കഴിഞ്ഞ മാസമാണ് കോട്ടയം റെയില്‍വേ പൊലീസ് അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തത്.
◾വിവാഹം മുടക്കാന്‍ ശ്രമിച്ചെന്നു സംശയിച്ച് എസ്എഫ്ഐ ഏരിയാ പ്രസിഡന്റിനെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തി മര്‍ദിച്ചു. കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്സണ്‍ പി. ചിന്നുവിനാണു മര്‍ദനമേറ്റത്. അമ്പാടി ഉണ്ണിക്കെതിരേയാണു പരാതി. അമ്പാടി ഉണ്ണിയെ ഡിവൈഎഫ്ഐ പുറത്താക്കി.
◾ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി എ.എ അസീസാണ് ഷിബുവിന്റെ പേരു നിര്‍ദേശിച്ചത്. ‘ഇടതുമുന്നണിയില്‍ ഓച്ഛാനിച്ചു നിന്നാല്‍ മാത്രമല്ല ഇടതുപക്ഷമാകുന്നതെന്നും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും’ സ്ഥാനമേറ്റ ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു മത്സരമുണ്ടാകുമോയെന്ന് അറിഞ്ഞശേഷം മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല. ദേശീയ രാഷ്ട്രീയത്തിലേക്കു പോകില്ല, കേരളത്തില്‍തന്നെ തുടരും. മഹാരാഷ്ട്രാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ദൗത്യം എഐസിസി ഏല്‍പിച്ചതിന് കേരളം വിടുന്നുവെന്ന അര്‍ത്ഥമില്ലെന്നും രമേശ് ചെന്നിത്തല.
◾തിരുവനന്തപുരം നെയ്യാറ്റിന്‍കര ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ പോലീസ് അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോയി. അധ്യാപകര്‍ പൊലീസ് സ്റ്റേഷനിലെത്തിയോടെ കസ്റ്റഡിയില്‍ എടുത്ത ഏഴു പേരെയും വിട്ടയച്ചു. പൊലീസ് കോളജില്‍ എത്തിയത് അനുമതി തേടാതെയാണെന്നും പരാതി നല്‍കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
നടന്‍ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു.
◾ആദായ നികുതി വകുപ്പ് നടന്‍ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു. ഫഹദ് ഫാസിലിന്റെ വീട്ടിലും സ്ഥാപനത്തിലും നേരത്തെ പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തി മൊഴിയെടുത്തത്.
◾കൊള്ളപ്പലിശക്കാരുടെ കെണിയില്‍ കുടുങ്ങിയാണ് കഴിഞ്ഞ വര്‍ഷം ബഹറിനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തതെന്നു കുടുംബത്തിന്റെ പരാതി. മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍ രാജീവന്റെ (40) ഭാര്യ പി.എം സിജിഷയാണു അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയിലും ബഹ്റൈനിലും പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 നാണു രാജീവന്‍ മരിച്ചത്.
◾തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളില്‍നിന്നു വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. എം ബി എ വിദ്യാര്‍ത്ഥികളായ അപര്‍ണ (22) സുദേവ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി ഏഴുമണിയോടെ കെട്ടിടത്തിന്റെ ലിഫ്റ്റിനായി ഒഴിച്ചിട്ട ഭാഗത്തുകൂടി താഴെ വീഴുകയായിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അവകാശ ലംഘനം നടത്തിയാതായി ആരോപണമുള്ള 12 പ്രതിപക്ഷ എംപിമാര്‍ക്കെതിരേ അന്വേഷണ നടപടികളുമായി രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍. കോണ്‍ഗ്രസിലെ ഒമ്പതും ആം ആദ്മി പാര്‍ട്ടിയിലെ മൂന്നും എംപിമാര്‍ക്കെതിരേ നടപടിക്ക് പാര്‍ലമെന്ററി സമിതിയോടാണ് ആവശ്യപ്പെട്ടത്. നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി സഭാ നടപടികള്‍ തടസപ്പെടുത്തിയതിനാണു നടപടി.
◾സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം നിശ്ചയിക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നു കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണു ഹര്‍ജി നല്‍കിയത്.
◾തമിഴ്നാട്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര രാജന്‍ അടിതെറ്റി വീണു. ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു തമിഴിസൈ സൗന്ദരരാജന്‍.
◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വോട്ടവകാശം ഉത്തര്‍പ്രദേശ് പിസിസിയില്‍ നിന്ന്. പ്രിയങ്കഗാന്ധി ഡല്‍ഹി പിസിസി പട്ടികയിലാണുള്ളത്. രാജസ്ഥാനിലെ പട്ടികയില്‍ അശോക് ഗലോട്ടിന്റെ വിശ്വസ്തര്‍ പുറത്താണ്. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തരായ മൂന്നു പേര്‍ പട്ടികയിലുണ്ട്.
◾ന്യൂയോര്‍ക്കില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള നോണ്‍ സ്റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ ലണ്ടനില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. 350 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.
◾പുതുതായി നിര്‍മിച്ച ബെംഗളുരു – മൈസുരു അതിവേഗ പാതയുടെ ഇരുവശത്തുമുള്ള പ്രദേശങ്ങളിലേക്കു പോകാന്‍ സര്‍വീസ് റോഡ് ആവശ്യപ്പെട്ട് അതിവേഗപാത ഉപരോധിച്ചവര്‍ക്കെതിരേ ലാത്തിച്ചാര്‍ജ്. കര്‍ഷകരും നാട്ടുകാരുമാണു റോഡ് ഉപരോധിച്ചത്.
◾തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചെത്തിയ ഇന്ത്യന്‍ ദുരന്തനിവാരണ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. സംഘാംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
◾രാജ്യത്ത് മാസ്‌ക് ഒഴിവാക്കാനായത് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീന്‍ ഉറപ്പാക്കിയതുകൊണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. അമേരിക്കയില്‍ ജോ ബൈഡന്‍ ഇപ്പോഴും മാസ്‌ക് ധരിക്കുന്നു. അമേരിക്കയില്‍ 67 ശതമാനം പേര്‍ക്കു മാത്രമാണ് വാക്സീന്‍ കിട്ടിയതെന്നും ജെപി നദ്ദ പറഞ്ഞു. കര്‍ണാടക ഉഡുപ്പിയില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നദ്ദ.
◾മുഖ്യമന്ത്രി സ്ഥാനം കിട്ടാന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കാലില്‍ വീണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾വീട്ടില്‍ അപൂര്‍വയിനം തത്തയെ വളര്‍ത്തിയ തമിഴ് ഹാസ്യ നടന്‍ റോബോ ശങ്കറിന് അഞ്ചു ലക്ഷം രൂപ പിഴ. തമിഴ്നാട് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് പിഴ ചുമത്തിയത്. യൂട്യൂബ് ചാനലിലൂടെ വീട് പരിചയപ്പെടുത്തുന്ന ഹോം ടൂര്‍ വീഡിയോയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് അലക്സാന്‍ഡ്രൈന്‍ തത്തകളേയും കാണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലര്‍ നല്‍കിയ പരാതിയിലാണ് നടപടി.
◾ലുഡോ ഗെയിം കളിച്ച് ഉത്തര്‍പ്രദേശിലെ യുവാവുമായി പ്രണയത്തിലായി വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി എത്തിയ പാക്കിസ്ഥാന്‍കാരിയായ പത്തൊമ്പതുകാരി ഇഖ്റയെ പാക്കിസ്ഥാനിലേക്കു തിരിച്ചയച്ചു. വിസയും യാത്രാരേഖകളുമില്ലാതെയാണ് ഇഖ്റ ഇവിടെയെത്തി 26 കാരനായ മുലായം സിംഗ് യാദിവുമൊത്തു താമസം ആരംഭിച്ചത്.
◾ബുക്ക് ചെയ്ത ഐ ഫോണിനു നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയ ഇരുപതുകാരന്‍ കര്‍ണാടകയിലെ ഹാസനില്‍ അറസ്റ്റിലായി. കൊലപാതകത്തിനുശേഷം മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു. ക്യാഷ് ഓണ്‍ ഡെലിവറി വ്യവസ്ഥയില്‍ ഫോണ്‍ എത്തിച്ച ഫ്ളിപ്കാര്‍ട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക് എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. ഹേമന്ത് ദത്തയാണു പിടിയിലായത്.
◾വിവാഹേതര ബന്ധം ചോദ്യം ചെയ്തതിനു ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷ്ണങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവതിയും കാമുകനും അറസ്റ്റിലായി. ഭര്‍ത്താവ് അമര്‍ജ്യോതി ഡേ, ഭര്‍തൃമാതാവ് ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ ബന്ദന കലിതയും കാമുകനായ ധന്‍ജിത് ദേകയുമാണു പിടിയിലായത്. ഏഴു മാസം മുമ്പാണ് സംഭവം. മൃതദേഹം കഷ്ണങ്ങളാക്കി മൂന്നു ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ചിറാപുഞ്ചിയില്‍ കൊണ്ടുപോയി പലയിടത്തായി വലിച്ചെറിഞ്ഞെന്നാണു പൊലീസ് പറയുന്നത്.
◾മരണത്തില്‍നിന്ന് പിഞ്ചുകുഞ്ഞിനു പുതുജീവന്‍. ഡല്‍ഹി ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിനെ പെട്ടിയിലാക്കി വീട്ടുകാര്‍ക്കു കൈമാറി. സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഞ്ഞിനു ജീവനുണ്ടെന്നു മനസിലായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അദാനി ഗ്രൂപ്പിന് വായ്പ നല്‍കുന്നത് തുടരുമെന്ന് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ലോകത്തിലെ ഏറ്റവും വലിയ ചേരി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്രോജക്ടിന് ഉള്‍പ്പെടെ അദാനി ഗ്രൂപ്പിന് അധിക പണം അനുവദിക്കുമെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് ചദ്ദ പറഞ്ഞു.
◾അപ്രതീക്ഷിതമായി യുക്രൈന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതോടെ യുദ്ധത്തില്‍ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവിലാണ് ബൈഡന്‍ എത്തിയത്. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ബൈഡന്‍ കൂടിക്കാഴ്ചയും നടത്തി.
◾തുര്‍ക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇരു രാജ്യങ്ങളിലൂം കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായത്.
◾അലഞ്ഞു തിരിയുന്ന പശുക്കളെ വെടിവച്ചു കൊല്ലാന്‍ അമേരിക്കയിലെ ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ഗില മേഖലയിലെ ഭരണകൂടം. അലഞ്ഞു തിരിയുന്ന നൂറ്റമ്പതോളം പശുക്കളെ കൊല്ലാനാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
◾അയര്‍ലണ്ടിനെ 5 റണ്‍സിന് തോല്‍പിച്ച ഇന്ത്യ വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അയര്‍ലന്‍ഡ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി തടസപ്പെടുത്തിയത്.
*WIN-WIN Result 20/02/2023*
*1 st Prize :*
Amount: ₹7,500,000/-
WS411264
*Consolation Prize :*
Amount: ₹8,000/-
WN411264 WO411264 WP411264 WR411264 WT411264 WU411264 WV411264 WW411264 WX411264 WY411264 WZ411264
*2 nd Prize :*
Amount: ₹500,000/-
WV473230
*3 rd Prize :*
Amount: ₹100,000/-
WN725798 WO466930 WP486650 WR244172 WS706622 WT107307 WU254103 WV742509 WW258478 WX733987 WY134957 WZ415540
*4 th Prize :*
Amount: ₹5,000/-
0933 1023 1160 1322 1584 2430 2537 2725 3396 3476 3787 4141 4269 5699 5894 6335 6861 9309
*5 th Prize :*
Amount: ₹2,000/-
0266 0424 0544 0690 2510 3263 5320 5661 6176 7727
*6 th Prize :*
Amount: ₹1,000/-
0614 1819 2329 2620 2690 4747 5084 5322 5408 5712 5827 5881 7388 8046
*7 th Prize :*
Amount: ₹500/-
0057 0153 0586 0676 0817 0856 1015 1122 1242 1248 1428 1480 1680 2041 2048 2311 2443 2523 2821 3219 3288 3304 3417 3462 3515 3804 3843 3876 3920 4050 4067 4170 4310 4345 4445 4600 4609 4636 4737 5028 5091 5104 5126 5214 5254 5354 5407 5446 5466 5820 5977 6054 6265 6296 6388 6780 6883 7050 7327 7331 7527 7606 7616 7711 7874 7943 8094 8146 8210 8891 8893 9134 9299 9373 9405 9501 9556 9579 9628 9786 9834 9854
*8 th Prize :*
Amount: ₹100/-
0045 0051 0104 0135 0377 0495 0632 0650 0737 0792 1093 1130 1218 1325 1349 1379 1520 1647 1704 1767 1772 1907 1910 2087 2111 2597 2844 2888 3047 3113 3115 3157 3206 3249 3272 3285 3294 3355 3434 3484 3507 3628 3632 3692 3759 3987 4026 4083 4485 4532 4550 4963 5087 5157 5193 5233 5274 5277 5286 5508 5761 5767 5949 5987 6241 6247 6510 6517 6592 6634 6642 6679 7058 7060 7071 7095 7136 7158 7187 7193 7230 7243 7260 7283 7345 7475 7508 7515 7586 7666 7667 7731 7750 7757 7848 7929 8311 8364 8534 8588 8608 8615 8681 8683 8733 8793 8936 8953 9042 9072 9086 9109 9147 9182 9278 9283 9386 9416 9424 9446 9583 9598 9649 9706 9824 9892
Comments
Post a Comment
Thanks